2012, ഡിസംബർ 16, ഞായറാഴ്ച

ബ്ലോഗിന്റെ നാലാം പിറന്നാള്‍....



ഇന്ന് ഈ ബ്ലോഗിന്റെ നാലാം പിറന്നാളാണ്.എന്റെയും.Happy birthday to me and my blog...!! :-) സ്ഥിരം പതിവനുസരിച്ച് ഞാന്‍ വരച്ച ഒരു ചുവര്‍ ചിത്രം പോസ്റ്റുന്നു.(ഞാന്‍ ദൈവചിത്രങ്ങള്‍ പോസ്റ്റുന്നത് വിമര്‍ശിക്കുന്ന ആളുകളുണ്ട്.അവര്‍ക്ക് ഒരു പണിയാകട്ടെ.) ഒറിജിനല്‍ ചിത്രം കണ്ണൂര്‍ തൊടീക്കളം ക്ഷേത്രത്തില്‍ നിന്ന്.പതിവുപോലെ മാസങ്ങള്‍ സമയമെടുത്ത് വരച്ച  നൂറുകണക്കിന് ലയറുകളുള്ള ഫോട്ടോഷോപ്പ് ചിത്രം.

ബ്ലോഗ്‌ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഒരു കണക്കെടുപ്പിനുള്ള സമയമായി എന്ന് തോന്നുന്നു.ഇതുവരെ 97 പോസ്റ്റുകള്‍.301 ഫോളോവേഴ്സ്.ആവശ്യത്തിനു വിവാദങ്ങള്‍.എന്റെ ഭാഗത്ത്‌ നിന്ന്  ഒരു ശ്രമവുമില്ലാതെ മാതൃഭൂമിയുടെ ബ്ലോഗനയില്‍ ഒരു തവണ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ബ്ലോഗ്‌ തുടങ്ങുമ്പോള്‍ രണ്ടു കാര്യങ്ങളാണ് മനസ്സിലുണ്ടായിരുന്നത്.(1) അക്കാഡമിക്കായി കോളേജില്‍ പഠിച്ച വിഷയങ്ങള്‍ എഴുതില്ല (മെഡിസിന്‍).സ്വന്തം നിലയില്‍ മെനക്കെട്ട് പഠിച്ച വിഷയങ്ങളെ എഴുതൂ(ഫോട്ടോഗ്രഫി,ഫോട്ടോഷോപ്പ്,ജനറല്‍ സയന്‍സ്‍.) (2) മലയാളത്തില്‍ ആരും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മാത്രമെ എഴുതൂ.ഇതിലുള്ളത് വേറെ എവിടെയും ഉണ്ടാകില്ല.രണ്ടും നടന്നു എന്നാണു തോന്നല്‍.ഈയിടെ മലപ്പുറത്ത്‌ ജബ്ബാര്‍ മാഷുടെ നേതൃത്വത്തില്‍ നടന്ന സ്വതന്ത്രലോകം 2012 എന്ന ശാസ്ത്ര യുക്തിവാദി സെമിനാറില്‍ അവതരിപ്പിച്ച ഏതാണ്ട് എല്ലാ വിഷയങ്ങളിലും എന്റെ വക പോസ്റ്റുകളുണ്ട്.മിക്ക ടോക്കുകള്‍ക്കും എന്റെ ബ്ലോഗ്‌  അഡീഷണല്‍ റിഡിംഗ് മെറ്റീരിയല്‍ ആയി ഉപയോഗിക്കാം.Guys,I am proud of myself....!!... :-D മൊത്തത്തില്‍ നോക്കുമ്പോള്‍ മോശമായില്ല ബ്രൈറ്റ് എന്ന അവതാരം എന്ന് തോന്നുന്നു.ഇനിയിപ്പോ ഈ പരിപാടി നിര്‍ത്തിയാലും തരക്കേടൊന്നുമില്ല.

ടോപ്‌ ടെന്‍ പോസ്റ്റുകള്‍.....

കൂടുതല്‍ പേര്‍ വായിച്ചതായി കാണുന്നത് ''ഒരു ഊഹാധിഷ്ഠിത ചരിത്ര വായന...'' എന്ന പോസ്റ്റാണ്.വിവാദമുണ്ടാക്കിയ പോസ്റ്റ്‌. പക്ഷേ ഇതിന്റെ രണ്ടു മുന്നും ഭാഗങ്ങള്‍ വായിച്ചവര്‍ കുറവാണ്.അതായത് വായിച്ചവര്‍ക്കെല്ലാം ഞാന്‍ എന്താണ് പറയുന്നത് എന്ന് കൃത്യമായി അറിയില്ല.എന്നാലും വിമര്‍ശനത്തിനു കുറവൊന്നുമില്ല കേട്ടോ.ഭാഗ്യവശാല്‍ ഞാന്‍ 'വാല്മീകിരാമായണത്തിലെ ശ്രീരാമന്‍' എന്നൊരു പോസ്റ്റ്‌ ആദ്യമെ ഇട്ടിരുന്നു.ഈ രണ്ടു പോസ്റ്റുകളുടെയും വായനയുടെ ഗ്രാഫ് ഒരുപോലെയാണ്.ഒരു ഊഹാധിഷ്ഠിത ചരിത്ര വായന വായിച്ചവരധികവും പോയി വാല്മീകിരാമായണത്തിലെ ശ്രീരാമന്‍ വായിച്ചിട്ടുണ്ട്.പോസ്റ്റില്‍ എന്തെഴുതിയിരിക്കുന്നു എന്ന് മനസ്സിലാക്കി അതിനെ  വിമശിക്കുന്നതിനേക്കാള്‍ എളുപ്പം ഒരു ലേബല്‍ കിട്ടുക എന്നതാണല്ലോ.(ഞാന്‍ ശരിക്കും ഒരു സംഘി ആണോ?:-)) നമ്മുടെയൊക്കെ വിമര്‍ശനത്തിന്റെ ഒരു രീതി അതാണല്ലോ.ഒരു ലേബല്‍ കിട്ടിയാല്‍ അതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം.വെറും ഊഹം എന്ന് ഞാന്‍ തന്നെ സമ്മതിക്കുന്ന ഈ പോസ്റ്റ്‌ എനിക്ക് ഇഷ്ടമുള്ള പോസ്റ്റുകളിലൊന്നാണ്.

രണ്ടാമതായി കൂടുതല്‍ വായിക്കപ്പെട്ടതായി കാണുന്നത് ''കറുത്ത സുന്ദരികളുണ്ടോ?'' എന്ന പോസ്റ്റാണ്.ഒന്നോ രണ്ടോ പാരഗ്രാഫ് മാത്രം എഴുതാന്‍ ഉദ്ദേശിച്ചു തുടങ്ങി വലുതായിപ്പോയ ഒരു പോസ്റ്റ്‌.എനിക്കും വളരെ നന്നായി തോന്നിയ പോസ്റ്റ്‌.

മൂന്നാം സ്ഥാനം ''ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!...'' എന്ന പോസ്റ്റാണ്.അതാവശ്യം വിവാദമുണ്ടാക്കിയ പോസ്റ്റ്‌.

നാലാം സ്ഥാനം....''സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം'' ഇത് പക്ഷേ രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും.... എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്.ആദ്യ ഭാഗം ടോപ്‌ ടെന്നില്‍ വരുന്നില്ല.

അഞ്ചാമതായി ''വിശ്വാസത്തിന്റെ ശാസ്ത്രം...........'' നാല് ഭാഗങ്ങളുള്ള ഒരു വലിയ ലേഖനത്തിന്റെ ആദ്യ ഭാഗം.(ഇതിന്റെ മൂന്ന് ഭാഗവും ടോപ്‌ ടെന്നിലുണ്ട്.)

നമ്പര്‍ ആറ്...''വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!'' ഇത് ദൈവത്തിന്റെ വികൃതികള്‍!! എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്.ഇതിന്റെ ആദ്യ ഭാഗം ടോപ്‌ ടെന്നില്‍ വരുന്നില്ല.

ഏഴാമത്...''ആണും പെണ്ണും'' നാല് ഭാഗമുള്ള ഒരു സീരീസിന്റെ ആദ്യ ഭാഗം.

നമ്പര്‍ എട്ട്....''അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍''.ഇത് ''വിശ്വാസത്തിന്റെ ശാസ്ത്രം...........''എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്.

ഒന്‍പതാം സ്ഥാനം...'തേര്‍ഡ് മാന്‍' ഫാക്ടര്‍ (വിശ്വാസത്തിന്റെ ശാസ്ത്രം)

പത്താമതായി... ''അനുകരണ മാന്ത്രികവിദ്യ (Imitative magic)'' നാല് ഭാഗമുള്ള ഒരു സീരിസിന്റെ ആദ്യ ഭാഗം.

എനിക്ക് ഇഷ്ടമുള്ള പോസ്റ്റുകള്‍ വേറെയാണ്....രൂപകങ്ങള്‍ (metaphors), തെസ്യൂസിന്റെ കപ്പല്‍, ടെഡ്ഡി കരടിയുടെ പരിണാമം (ഇത് മാതൃഭൂമിയുടെ ബ്ലോഗനയില്‍ വന്നിരുന്നു.) ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും, ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി,മൈക്കല്‍ ആഞ്ചലോയുടെ ദൈവം.etc etc.

ഇനി ഒരു തമാശ കാണിച്ചു തരാം.ഈ ആഴ്ച എന്റെ ബ്ലോഗിലെത്താന്‍ ഉപയോഗിച്ച കീ വേഡുകള്‍ ഇതാണ്.....:-)


-

2012, നവംബർ 24, ശനിയാഴ്ച

അസത്യവല്കരണവും വേസണ്‍ നിര്‍ദ്ധാരണവും............

ആദ്യം പീറ്റര്‍ വേസണ്‍ എന്ന മനഃശാസ്ത്രജ്ഞന്റെ  Wason selection task (വേസണ്‍ നിദ്ധാരണ കൃത്യം) എന്താണെന്ന് പഠിക്കാം.ഒരു പക്ഷേ യുക്തിയുടെ മനഃശാസ്ത്രത്തെക്കുറിച്ച്  ഏറ്റവും അധികം പഠനം നടന്നിട്ടുള്ളത് ഈ വേസണ്‍ നിര്‍ദ്ധാരണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം. The Wason Selection Task is one of the most intensively researched single problem about the psychology of reasoning.

ഇതിന്റെ പല വേര്‍ഷനുകള്‍ നിലവിലുണ്ടെങ്കിലും പൊതുവായി സംഭവം ഇതാണ്....ഒരു വശത്ത്  ഒരു അക്കവും മറുവശത്ത് ഒരു അക്ഷരവും പ്രിന്റ്‌ ചെയ്ത കുറെ കാര്‍ഡുകളുണ്ട്‍.നിങ്ങള്‍ കാണുന്ന വിധം രണ്ടു കാര്‍ഡുകള്‍ അക്കങ്ങള്‍ എഴുതിയ വശവും രണ്ടു കാര്‍ഡുകള്‍ അക്ഷരങ്ങള്‍ കാണാവുന്ന വിധവും അങ്ങിനെ നാല് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിത്രം നോക്കുക.നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...ഏറ്റവും ചുരുങ്ങിയത് ഏതൊക്കെ കാര്‍ഡുകള്‍ മറിച്ചുനോക്കി ഇനി പറയുന്ന നിയമം ശരിയാണോ എന്ന് തീരുമാനിക്കണം..''കാര്‍ഡില്‍ ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ മറുവശത്ത് 3 എന്നുണ്ടാകും. If a card has a D on one side,then it has a 3 on the other side.''

ശ്രമിച്ചു നോക്കുന്നോ?ഒരു കാര്യം ഞാന്‍ ആദ്യമേ പറയാം.ഭൂരിഭാഗം പേരും തോറ്റുപോകും. ശരിയുത്തരം പറയുന്നവര്‍ ഒരു പത്തു ശതമാനത്തിന്റെ അടുത്തെ ഉണ്ടാകൂ.കണക്കും ലോജിക്കുമെല്ലാം അരച്ചു കലക്കി പഠിച്ചവര്‍ പോലും ഉത്തരം ശരിയാക്കുന്നത് ഒരു ഇരുപത്തഞ്ചു ശതമാനത്തില്‍ കുറവായിരിക്കും.മിക്കവാറുംആളുകള്‍ D കാര്‍ഡ് മാത്രം പരിശോധിച്ച് മറുപുറത്ത് 3 എന്നെഴുതിയിട്ടുണ്ടോ എന്ന് നോക്കി തൃപ്തിപ്പെടും.കുറച്ചു പേര്‍ D കാര്‍ഡ് കൂടാതെ 3 കാര്‍ഡും കൂടി മറിച്ചു നോക്കും.ഉത്തരം ഉറപ്പാക്കും.അത് പോരെ?തീര്‍ച്ചയായും പോരാ എന്നുത്തരം.

''I never make exceptions. An exception disproves the rule.''-The Sign of the Four

''കാര്‍ഡില്‍ ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ ഉറപ്പായും മറുവശത്ത് 3 എന്നുണ്ടാകും'' എന്നത് പരിശോധിക്കാന്‍ D കാര്‍ഡ് നോക്കുന്നത് ശരി.പക്ഷേ 3 കാര്‍ഡ് നോക്കേണ്ട ആവശ്യം? ആദ്യത്തെ കാര്‍ഡില്‍നിന്ന് മനസ്സിലായതില്‍ കൂടുതലൊന്നും 3 കാര്‍ഡില്‍നിന്ന് കിട്ടുന്നില്ല.(നമ്മുടെ ചോദ്യം D യുടെ മറുവശത്ത് 3 ഉണ്ടാകും എന്ന് തെളിയിക്കാനായിരുന്നു,3 ന്റെ മറുവശത്ത് എന്താണ് എന്നത് ഇവിടെ പ്രസക്തമല്ല.)ശരിക്കും നോക്കേണ്ടിയിരുന്നത് D കാര്‍ഡും 5 കാര്‍ഡുമായിരുന്നു.ആ 5 എന്നെഴുതിയ കാര്‍ഡിന്റെ മറുവശത്തും D എന്നായിരുന്നെങ്കില്‍ അവിടെ തീരില്ലെ നമ്മുടെ ''ഒരു വശത്ത് D എന്നെഴുതിയിട്ടുണ്ടെങ്കില്‍ മറുവശത്ത് 3 എന്നുണ്ടാകും''നിയമം.  

ഇതുപോലെ അബ്സ്റ്റ്രാക്റ്റ് രീതിയില്‍ ഈ പ്രശ്നം അവതരിപ്പിച്ചാല്‍ ശരിയുത്തരം പറയുന്നവര്‍ തുലോം കുറവായിരിക്കും എന്ന് പറഞ്ഞല്ലോ. അതില്‍ ഒട്ടും അത്ഭുതവുമില്ല.It's so counter intuitive. ഇതേ കാര്യം മറ്റൊരു രീതിയില്‍ അവതരിപ്പിക്കാം.നിങ്ങള്‍ ഒരു ബാറിലെ പണിക്കാരനാണ്. ഇരുപത്തൊന്നു വയസിനു മുകളിലുള്ളവരേ മദ്യപിക്കാവൂ എന്ന നിയമം നടപ്പിലാക്കാനാണ് നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.''If you drink beer,then you should be above 21'' എന്നാണ് നമ്മുടെ നിയമം.ഈ കാര്‍ഡുകള്‍ നോക്കൂ.....നിങ്ങള്‍ ഏതൊക്കെ കാര്‍ഡുകളാണ് പരിശോധിക്കുക? തൊണ്ണൂറു ശതമാനം പേരും ഇപ്പോള്‍ ശരിയുത്തരം പറയും.(നേരത്തെ കണ്ട അബ്സ്റ്റ്രാക്റ്റ് ചോദ്യത്തോളം പ്രയാസമില്ലെങ്കിലും ഇതും തെറ്റിക്കുന്നവരുണ്ട്.)

ബിയര്‍ കുടിക്കുന്നവരുടെ വയസ്സും പതിനേഴു വയസ്സുകാര്‍ എന്താണ് കുടിക്കുന്നത് എന്നുമാണ് നോക്കേണ്ടത്.അതായത് beer,17 എന്നീ കാര്‍ഡുകള്‍.25 എന്ന കാര്‍ഡ് പരിശോധിക്കേണ്ട കാര്യമില്ല.അയാള്‍ എന്ത് കുടിക്കുന്നു എന്നത് വിഷയമല്ല.(നേരത്തെ അതിനു തുല്യമായ 3 കാര്‍ഡും നോക്കിയവരാണ് ഭൂരിഭാഗം പേരും.) കാരണം 25 കാര്‍ഡിന്റെ പുറകില്‍ എന്തായാലും ബിയര്‍ കുടിക്കുന്നവര്‍ ഇരുപത്തൊന്നു വയസ്സില്‍ മേലെയായിരിക്കണം എന്നല്ലാതെ ഇരുപത്തൊന്നു വയസ്സിനു മുകളിലുള്ളവരെല്ലാം ബിയര്‍ കുടിക്കണം എന്ന് നിയമം പറയുന്നില്ല.(വെറും അബ്സ്ട്രാക്റ്റ് രീതിയിലല്ലാതെ സാമൂഹ്യ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വേസണ്‍ പരീക്ഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ ശരിയുത്തരം പറയുന്നതിനെക്കുരിച്ചു ഇവലൂഷണറി സൈക്കോളജിയില്‍ ചില ഹൈപ്പോതെസിസ്സുകളുണ്ട്.സാമൂഹ്യ ജീവിയായ മനുഷ്യന് വഞ്ചന(മറ്റുള്ളവരുടെ ചെലവില്‍ പാരസൈറ്റായി ജീവിക്കുന്നവരെ) കണ്ടെത്താന്‍ മസ്തിഷ്ക്കത്തില്‍ പ്രത്യേക മോഡ്യൂള്‍ ഉണ്ടാകാമത്രെ.അതുകൊണ്ടാണത്രെ നിയമം പാലിക്കാതെ ബീയറിടിക്കുന്നവരെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നത്.തല്‍കാലം ഇവലൂഷണറി സൈക്കോളജി വശം പിന്നീട് ചര്‍ച്ച ചെയ്യാം.)

''When a fact appears to be opposed to a long train of deductions, it invariably proves to be capable of bearing some other interpretation''-A Study in Scarlet

ഇനി ഈ വേസണ്‍ നിര്‍ദ്ധാരണം ഒരു ലോജിക്കല്‍ സ്റ്റേറ്റ്മെന്റ് ആക്കിനോക്കാം.If P then Q എന്ന രീതിയില്‍ ഇത് എഴുതിയാല്‍ നമ്മുടെ കാര്‍ഡുകള്‍ ഇപ്രകാരമായിരിക്കും. നിയമം എല്ലായ്പ്പോഴും സത്യമായിരിക്കണമെങ്കില്‍ Q കാര്‍ഡിന്റെ മറുവശത്തല്ലാതെ P ഉണ്ടാകാന്‍ പാടില്ല.അതുകൊണ്ട് not Q കാര്‍ഡിന്റെ മറുവശത്ത് P കാണുന്നുണ്ടോ എന്നാണ്  നമ്മള്‍ പരിശോധിക്കേണ്ടത്.അതായത് if P then Q എന്ന രൂപത്തിലുള്ള ഒരു പ്രസ്താവനയുടെ സത്യം അറിയാന്‍ ചുരുങ്ങിയത് P അവസ്ഥയും not Q അവസ്ഥയുമാണ് പരിശോധിക്കേണ്ടത്. (അല്ലാതെ Q അല്ല.Things that are not-P and things that are Q are irrelevant for our rule.)

ഒരു കാര്യത്തില്‍ അഭിപ്രായം രൂപീകരിക്കാന്‍ വേണ്ട തെളിവുകള്‍ രണ്ടു തരമുണ്ട്.(1) ആവശ്യമായ തെളിവ് - necessary evidence.(2) മതിയായ തെളിവ് -sufficient evidence.ഇവിടെ Pകാര്‍ഡ് മാത്രം പരിശോധിക്കുന്നത് ആവശ്യമായ തെളിവ് മാത്രമെ ആകുന്നുള്ളൂ. മതിയായ തെളിവ് ആകണമെങ്കില്‍ not Q കാര്‍ഡ് കൂടി അറിയണം.ചുരുക്കത്തില്‍ ഒരു 'എങ്കില്‍' പ്രസ്താവനയുടെ (if-then statement) സത്യാവസ്ഥ അറിയാന്‍ അത് ശരിയാണോ എന്നുമാത്രം നോക്കിയാല്‍ പോരെ അത് തെറ്റല്ല എന്നുകൂടി തെളിയിക്കണം എന്നര്‍ത്ഥം.

If D then 3 എന്ന പ്രസ്താവന ശരിയാണോ എന്ന് പരിശോധിക്കാന്‍,അത് സംശയാതീതമായി തെളിയിക്കാന്‍ If D then not 3 സംഭവിക്കുന്നുണ്ടോ എന്നാണു നോക്കേണ്ടത്.അതായത് D and 7(not 3)കാര്‍ഡുകളാണ് പരിശോധിക്കേണ്ടത്.(P,not Q) ഭൂരിഭാഗം പേരും if P then Q എന്നുതെളിയിക്കാന്‍ Q കാര്‍ഡാണ് പരിശോധിക്കുക.If Q then P എന്ന് തെളിയിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. Confirmation bias എന്നറിയപ്പെടുന്ന വളരെ സര്‍വ്വസാധാരണമായ ഒരു യുക്തിഭംഗമാണ് 3 കാര്‍ഡ് (അതായത് Q കാര്‍ഡ്) നോക്കുക എന്നത്.

''There is nothing more deceptive than an obvious fact.''-The Bascombe Valley Mystery

നിങ്ങള്‍ Pകാര്‍ഡും Q കാര്‍ഡും മാത്രം ലോകാവസാനം വരെ മാറിമാറി പരിശോധിച്ചാലും If P then Q എന്ന പ്രസ്താവനയുടെ സത്യാവസ്ഥ അറിയാനാകില്ല.അതിനു not Q കാര്‍ഡാണ് പരിശോധിക്കേണ്ടത്.ചുരുക്കത്തില്‍ ശാസ്ത്രം എന്നാല്‍ ഈ not Q കാര്‍ഡ് പരിശോധിക്കലാണ്. നിയന്ത്രിത പരീക്ഷണങ്ങളുടെ (Controlled experiment) അടിസ്ഥാനവും ഇതാണ്.ഒരു നിഗമനം ശരിയാകണമെങ്കില്‍ അത് തെറ്റല്ല എന്നുകൂടി തെളിയണം.ഇപ്പോള്‍ നമ്മള്‍ ശാസ്ത്ര നിരീക്ഷണത്തിന്റെ ഏറ്റവും അടിസ്ഥാന നിയമത്തിലെത്തി.കാള്‍ പോപ്പറിലൂടെ പ്രശസ്തമായ ആ നിയമം.FALSIFICATION.Everybody repeat it after me.... Falsification....:-) അസത്യവല്‍ക്കരണം എന്ന് മലയാളം.

ഈ അസത്യവല്‍ക്കരണം അഥവാ not Q കാര്‍ഡ് പരിശോധിക്കല്‍ നമുക്ക് സ്വാഭാവികമായി വരുന്നതല്ല.സത്യാന്വേഷണം അത്ര എളുപ്പമൊന്നുമല്ല.It is a counter intuitive way of thinking.That is why science is 'unnatural'.ശാസ്ത്രീയ ചിന്താരീതി മനസ്സിലാകാണോ എല്ലായ്പ്പോഴും ആ രീതി ഉപയോഗിക്കാനോ വലിയ പ്രയാസം തന്നെയാണ്. കാരണം നമ്മുടെ തലച്ചോര്‍ ഒരു മടിയനാണ്. ആവശ്യമില്ലാതെ എനര്‍ജി ചെലവാക്കാന്‍ അതിനു മടിയാണ്.സ്പിനോസ പതിനേഴാം നൂറ്റാണ്ടില്‍ത്തന്നെ ഇത് പറഞ്ഞിട്ടുണ്ട്.(Spinoza's conjecture-''Mere comprehension of a statement entails the tacit acceptance of its being true, whereas disbelief requires a subsequent process of rejection.'')

"They say that genius is an infinite capacity for taking pains," he remarked with a smile. "It's a very bad definition, but it does apply to detective work."-A Study in Scarlet

തലച്ചോറിനെ മെനക്കെടുത്താനുള്ള മനഃസ്ഥിതി ശാസ്ത്രീയാന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. സാം ഹാരീസും കൂട്ടരും നടത്തിയ ഒരു പഠനമുണ്ട്.ശരിയായതും തെറ്റായതും ശരിയോ തെറ്റോ എന്ന് കൃത്യമായി അറിയാത്തതുമായ പ്രസ്താവനകളോട് ആളുകളുടെ പ്രതികരണത്തിന്റെ വേഗതയാണ് പഠന വിഷയം.They found that we tend to process known information very quickly while we process false or uncertain statements more slowly. ഉത്തരം അറിഞ്ഞുകൂടാത്ത പ്രസ്താവനകളില്‍ തീരുമാനമെടുക്കുന്ന പ്രോസ്സസ് നടക്കുന്നത് തലച്ചോറില്‍ അറപ്പും വേദനയും പ്രോസ്സസ് ചെയ്യുന്ന ഭാഗങ്ങളിലാണെന്നും കണ്ടു (left inferior frontal gyrus, anterior insula, and dorsal anterior cingulate).ഒരു കാര്യത്തേക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടിവരുന്നത്‌ നല്ല വേദനിപ്പിക്കുന്ന അനുഭവമാണെന്ന്. !!.. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന കവിവക്യത്തിന് ഒരു ന്യൂറോസയന്‍സ് വ്യാഖ്യാനം.:-) ചുമ്മാ വിശ്വസിക്കലാണ് സുഖമുള്ള കാര്യം.Ignorance is bliss എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല.

''The emotional qualities are atagonistic to clear reasoning.''-The Sign of Four
---------------------------------------------------------------------------------

നമ്മുടെ ശ്രീ ശ്രീ രവിശങ്കര്‍ കുറെ ഐ.ഐ.ടി പിള്ളേരുടെ മുന്നില്‍ കാണിച്ച ആ അത്ഭുത വിദ്യ (എണ്ണ പുരട്ടി ശക്തി വര്‍ദ്ധിപ്പിക്കുന്ന വിദ്യ.) നെറ്റില്‍ പ്രശസ്തമാണല്ലോ.അതിനെ വിമര്‍ശിച്ച എത്ര പേര്‍ക്ക് പക്ഷേ രവിശങ്കറിന്റെ അവകാശ വാദം ശരിക്കും എന്തുകൊണ്ട് തെറ്റാണ് എന്നു പറയാന്‍ കഴിയും?അത് എങ്ങിനെ പരീക്ഷിക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയും? ( രവിശങ്കര്‍ അവിശ്വാസികളുടെ അവിശ്വാസം പോലും വെറും വിശ്വാസം മാത്രമാണ്.അത് സാധൂകരിക്കാനുള്ള logical tools അവന്റെ കൈവശമില്ല,ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ അറിയുകയുമില്ല.)

ഒരു അത്ഭുത എണ്ണ ഉപയോഗിച്ചാല്‍ പേശീബലം കൂടും എന്നാണ് രവിശങ്കര്‍ ക്യാമ്പിന്റെ അവകാശ വാദം.If you use ''magic oil'' then your muscle power will increase.ഒരു ടിപിക്കല്‍ 'എങ്കില്‍' പ്രസ്താവന (if-then statement).ശരി നമ്മുടെ കാര്‍ഡുകള്‍ നിരത്താം.ഏതൊക്കെ കാര്‍ഡുകളാണ് പരിശോധിക്കേണ്ടത്? സ്റ്റേജില്‍ ചില ഐ.ഐ.ടി കുട്ടന്മാര്‍ ചെയ്തതുപോലെ അവര്‍ തന്നെ പരസ്പരം എണ്ണ തേച്ചുനോക്കിയാല്‍ മതിയോ?അതായത് എണ്ണ എന്ന കാര്‍ഡ് മാത്രം നോക്കിയാല്‍ മതിയോ?അത്ഭുത എണ്ണ ഉപയോഗിച്ചാല്‍ പേശീബലം കൂടും എന്നാണ് അവകാശവാദം.അതാണ്‌ പരിശോധിക്കേണ്ടത്. പിള്ളേര് രവിശങ്കറിനെ ഒഴിവാക്കുക മാത്രമാണ് ചെയ്തത് (അതായത് രവിശങ്കര്‍ കള്ളത്തരം കാട്ടുന്നുണ്ടോ എന്നുമാത്രമേ അതില്‍നിന്ന് വ്യക്തമാകൂ.)എണ്ണയില്ലാതെയും പേശിബലം കൂടുമോ എന്നാണ് ഏറ്റവും ചുരുങ്ങിയ പക്ഷം പരിശോധിക്കേണ്ടിയിരുന്നത്. Not Q കാര്‍ഡ് നോക്കാന്‍,അതായത്,ആ എണ്ണയില്ലാതെ തന്നെ പേശീബലം കൂടുമോ എന്നുനോക്കാന്‍ അവന്മാര്‍ക്ക് തോന്നാഞ്ഞതെന്തെ?

''Let us hear the suspicions.I will look after the proofs.''-The Adventure of the Three Students

ഫേസ്ബുക്കിലും മറ്റും രവിശങ്കര്‍ വിമര്‍ശനങ്ങള്‍ ലൈക്കിയും ഷെയറിയും രവിശങ്കര്‍ വധം ആഘോഷിച്ചവരില്‍ നല്ലൊരു ഭാഗം പക്ഷേ ഇതേപോലെ തന്നെ പരിഹാസ്യമായ ഹോമിയോപ്പതി മരുന്നിലും ആദിവാസി മരുന്നിലും യോഗയിലുമൊക്കെ വിശ്വസിക്കുന്നവരാണ്. ആവക വിശ്വാസങ്ങളും ഇതുപോലെ പരിശോധിക്കാന്‍ ഇവര്‍ തയ്യാറാകുമോ?ഹോമിയോയില്‍ ക്യാന്‍സറിനു മരുന്നുണ്ട്,ഹോമിയോ ഉപയോഗിച്ചാല്‍ രോഗം മാറും എന്ന ഒരു ടിപിക്കല്‍ 'എങ്കില്‍' പ്രസ്താവന (if-then statement)നോക്കാം.നമ്മള്‍ ഇതെങ്ങിനെ പരീക്ഷിക്കും?

കുറെ രോഗികളെ നാല് ഗ്രൂപ്പുകളായി തിരിക്കാം.അവരെ പ്രതിനിധീകരിക്കുന്ന ആ നാല് കാര്‍ഡുകള്‍ ഇവയാണ്.(1) homeo (2) no homeo (3) cure (4) no cure.ഇതിന്റെ സത്യമറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ പരിശോധിക്കണം?മിക്കവാറും എല്ലാവരും ചെയ്യുന്ന പോലെ ഹോമിയോ മരുന്ന് ഉപയോഗിച്ചവരുടെ ക്യാന്‍സര്‍ മാറിയോ എന്നുമാത്രം നോക്കിയാല്‍ മതിയോ?നമ്മുടെ നിയമം ഓര്‍ക്കുക.P,not Q കാര്‍ഡുകളാണ് നമ്മള്‍ പരിശോധിക്കേണ്ടത്.ഏറ്റവും ചുരുങ്ങിയത് ക്യാന്‍സര്‍ മാറാത്തവരും ഹോമിയോ ഉപയോഗിച്ചിരുന്നോ,അല്ലെങ്കില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിട്ടും ക്യാന്‍സര്‍ മാറാത്തവരുണ്ടോ എന്നെങ്കിലും പരിശോധിക്കണം.

''We balance probabilities and choose the most likely.It is the scientific use of the imagination.''-The Hound of the Baskervilles

ഇത് നമുക്ക് കള്ളികള്‍ വരച്ചു വിവിധ സാധ്യതകള്‍ പരിശോധിക്കാം.കോളം A മാത്രം അറിഞ്ഞതുകൊണ്ട്‌ ഒരു കാര്യവുമില്ല.കോളം D കൂടി കിട്ടിയാലും പോര.ആ നാല് കോളങ്ങളിലേയും ഡാറ്റ കിട്ടിയാലെ ഒക്കൂ.നമുക്ക് ശരിക്ക് അറിയേണ്ടത് B,C കോളങ്ങളെക്കുറിച്ചാണ്.നമ്മള്‍ താരതമ്യം ചെയ്യേണ്ടത് A/A+B യും C/C+D യുമാണ്‌.ആനുപാതികമായി ഏതാണ് കൂടുതല്‍ എന്നാണു അറിയേണ്ടത്.A കോളവും D കോളവും ബന്ധപ്പെട്ടിരിക്കുന്നു അഥവാ ഒന്നിന്റെ സത്യാവസ്ഥ മറ്റേതിന്റെ സത്യാവസ്ഥ സൂചിപ്പിക്കുന്നു എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്.If P then Q എന്ന് പറയുമ്പോള്‍ if,not P then, not Q എന്ന് അതില്‍നിന്നു അനുമാനിക്കാനാകില്ല.അതിനെ എഴുതാപ്പുറം വായിക്കുക എന്ന് നാടന്‍ ഭാഷയില്‍ പറയാം.

അതാണ്‌ നമ്മുടെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്,"നീ വലിയവനാണ് എന്നു കരുതി ഞാന്‍ ചെറിയവനാകണമെന്നില്ല".:-) കാര്‍ഡുകള്‍ നോക്കുക....(1) നീ (2) ഞാന്‍ (3) വലിയവന്‍ (4) ചെറിയവന്‍.''നീ'' കാര്‍ഡിന്റെ പുറകില്‍ എന്തായായാലും ''ഞാന്‍'' കാര്‍ഡിന്റെ അവസ്ഥ അതില്‍നിന്നു മനസ്സിലാക്കാനാവില്ല.(അയാളത് അറിഞ്ഞിട്ടു പറയുന്നതാണോ എന്നറിയില്ല പക്ഷേ അയാളുടെ പല ഡയലോഗുകളിലും അസാധാരണമായ യുക്തിയുണ്ട്.ഒരു കോഴിയുടെ നിറം കറുപ്പണെന്ന് കരുതി അത് ഇടുന്ന മുട്ടയുടെ  നിറം കറുപ്പാണെന്ന് തെറ്റിദ്ധരികരുത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.അതിന്റെ ലോജിക്കല്‍ മാനങ്ങള്‍ സ്വയം ആലോചിച്ചു നോക്കുക.He is cautioning us against committing the 'fallacy of composition'.:-))

''Education never ends Watson. It is a series of lessons with the greatest for the last.''-The Red Circle

(പിന്‍വാതിലിലൂടെ  ഹോമിയോയെയും മറ്റും ശാസ്ത്രമായി സ്ഥാനകയറ്റം നല്‍കി അകത്തുകടത്താന്‍ ശ്രമിക്കുന്നവര്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു വാദമുണ്ട്.100 % ഫലം ആര്‍ക്കു നല്‍കാന്‍ പറ്റും....? മോഡേണ്‍ മെഡിസിന്‍ ആയാലും നൂറു ശതമാനം ഫലപ്രാപ്തിയൊന്നും ഉണ്ടാകാറില്ലല്ലോ എന്ന്.നൂറു ശതമാനമൊന്നും ആരും ആവശ്യപ്പെടുന്നില്ല.അങ്ങനെ ഒരു ആവശ്യം നിലവിലുണ്ട് എന്ന് നടിക്കുന്നത് ഒരു വൈക്കോല്‍ മനുഷ്യ വാദമാണ്-strawman argument.നൂറല്ലെങ്കിലും എത്ര ശതമാനമാണ് വിജയമായി കണക്കാക്കുക എന്നൊരു തീരുമാനം വേണ്ടെ?അതാണ്‌ ഈ  A/A+B യും C/C+Dയും.)

''To let the brain work without sufficient material is like racing an engine. It racks itself to pieces.''-The Adventure of the Devil's Foot

''ലവണതൈലം ഉപയോഗിച്ചാല്‍ വണ്ണം കുറയും'' എന്ന ഒരു ടിപിക്കല്‍ 'എങ്കില്‍' പ്രസ്താവനയുടെ സത്യമറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ പരിശോധിക്കണം?നാല് കാര്‍ഡുകള്‍...(1) ലവണതൈലം (2)ലവണതൈലം ഇല്ല (3) വണ്ണം കുറഞ്ഞവര്‍ (4) വണ്ണം കുറയാത്തവര്‍. മിക്കവാറും ലവണതൈല വിശ്വാസികള്‍  ചെയ്യുന്ന പോലെ ലവണതൈലം ഉപയോഗിച്ച് വണ്ണം കുറഞ്ഞോ എന്നുമാത്രം നോക്കിയാല്‍ മതിയോ?നമ്മുടെ നിയമം ഓര്‍ക്കുക.If P implies Q,then check P and not Q. ലവണതൈലം ഉപയോഗിച്ചിട്ടും വണ്ണം കുറയാത്തവരുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അവരെക്കുറിച്ചുള്ള വിവരമാണ് പ്രധാനം.

ലവണതൈലം 'മോഡേണ്‍' ആയുര്‍വേദമായതുകൊണ്ടായിരിക്കാം അത് അശാസ്ത്രീയമാണെന്ന് ഒരു വേസണ്‍ സായിപ്പിന്റെയും സഹായമില്ലാതെ വിശ്വസിക്കുന്നവര്‍ പോലും താളിയോലയിലെ ആയുര്‍വേദവും,പ്രകൃതി ചികിത്സയും,ഹോമിയോയും ഒക്കെ ശാസ്ത്രീയമാണെന്ന് കരുതുന്നവരാണ്. തനിക്ക് പ്രീയപ്പെട്ട വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ സ്വാനുഭവങ്ങള്‍ ശാസ്ത്രത്തിനു ഒപ്പം നില്‍ക്കുന്നതാണ് എന്നാണു വാദം.ഒരു തെളിവും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട.എന്റെ വിശ്വാസങ്ങളെല്ലാം ശാസ്ത്രം.നിന്റേത് വെറും അന്ധവിശ്വാസങ്ങള്‍ അശാസ്ത്രീയം.അതാണ്‌ ചില യുക്തിവാദികളുടെ പോലും രീതി.:-)

''There should be no combination of events for which the wit of man cannot conceive an explanation.''-The Valley of Fear

പലപ്പോഴും P കാര്‍ഡ് നോക്കുന്നതോടുകൂടി not Q കാര്‍ഡ് നോക്കാനുള്ള അവസരവും ഇല്ലാതാകും എന്നൊരു പ്രശ്നം കൂടിയുണ്ട്. വ്യക്തിപരമായ അനുഭവങ്ങള്‍ സത്യമായി ശാസ്ത്രം പരിഗണിക്കാത്തതിന്റെ കാരണം ഇതാണ്.'അനുഭവം ഗുരു' എന്നത് ശാസ്ത്രീയ നിലപാടല്ല.'Data' is not the plural of 'anecdote.' :-) ഉദാഹരണത്തിന് യോഗ ചെയ്താല്‍ പ്രമേഹം ശമിക്കും എന്ന് വ്യക്തിപരമായ അനുഭവത്തിലൂടെ മാത്രം ഒരാള്‍ക്ക് തെളിയിക്കാന്‍ സാധ്യമല്ല.അത് തെളിയിക്കാന്‍ ഒരാള്‍ യോഗ ചെയ്തു സ്വയം ടെസ്റ്റ്‌ ചെയ്യുന്നു എന്ന് കരുതുക.യോഗ ചെയ്യുന്നതോടു കൂടി അത് ചെയ്യാതിരുന്നാലും(all other things being equal) പ്രമേഹം ശമിക്കുമോ (not Q) എന്ന് പരീക്ഷിക്കാനുള്ള അവസരം ഇല്ലാതാകുകയാണ് ചെയ്യുന്നത്.നിങ്ങള്‍ക്ക് ഒരേ സമയം P യും not Q യും പരിശോധിക്കാന്‍ സാധ്യമല്ല.ഒരു തരം uncertainty principle.അതിനാല്‍തന്നെ സ്വാനുഭവം ഒരിക്കലും ശാസ്ത്രീയ തെളിവാകാനും സാധ്യമല്ല.ശാസ്ത്രീയമായ തെളിവാകണമെങ്കില്‍ യോഗ ചെയ്യാഞ്ഞിട്ടും പ്രമേഹം മാറിയവരുടെ അനുഭവം കൂടി കണക്കാക്കണം.സത്യത്തില്‍ അതൊരു നിസ്സാര കാര്യമല്ല.ഈ not Q കാര്‍ഡ് ഇല്ലാതെ നിങ്ങളുടെ പഠനം ഒന്നുമല്ല.

"It has long been an axiom of mine that the little things are infinitely the most important."-A Case of Identity

നാല്‍പതു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ഒരു പരാജയമാണെന്ന്  മൂവായിരത്തിലേറെ ഹൃദ്രോഗികളെ കണ്ടു പരിചയമുള്ള ഒരു കാര്‍ഡിയോളജിസ്റ്റ് പറയുന്നു. അതെങ്ങനെ അദ്ദേഹത്തിന് മനസ്സിലായി?ഒരു രോഗിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു കഴിഞ്ഞാല്‍ അയാള്‍ക്ക്‌ മറ്റൊരു ചികിത്സയായിരുന്നു കൂടുതല്‍ ഫലപ്രദമാകുമായിരുന്നത് എന്ന് എങ്ങിനെ അറിയും?അഥവാ ആന്‍ജിയോപ്ലാസ്റ്റി ചികിത്സ100% പരാജയമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പോലും മറ്റൊരു ചികിത്സ ഗുണകരമായിരിക്കും എന്ന് സ്വാനുഭവത്തില്‍ നിന്ന് അനുമാനിക്കാന്‍ കഴിയില്ല.സ്വാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ഉപാധിയല്ല. അതിനു കാരണം not Q കാര്‍ഡ് നോക്കാനുള്ള അവസരം അതോടെ ഇല്ലാതാകുന്നു.അത്രതന്നെ.

"The world is full of obvious things which nobody by any chance ever observes."-The Hound of the Baskervilles

P കാര്‍ഡ് നോക്കല്‍ ഒട്ടും അധ്വാനം വേണ്ട പണിയല്ല എന്നതുകൊണ്ട്‌ പലരുടെയും 'സത്യാന്വേഷണം' P കാര്‍ഡ് നോക്കുന്നതില്‍ തീരും.സത്യം അറിയുക എന്നതിനേക്കാള്‍ എളുപ്പമുള്ളതു ചെയ്യുക എന്ന രീതി.ഇതിനെ ഞാന്‍ Mulla's gold coin fallacy എന്ന് വിളിക്കും.ഒരു മുള്ളാ നസറുദ്ദീന്‍ കഥയുണ്ട്....ഒരു രാത്രി മുള്ള ഒരു തെരുവുവിളക്കിന്റെ താഴെ കുത്തിയിരുന്ന് എന്തോ തെരയുകയാണ്.കുറെ കഴിഞ്ഞപ്പോളേക്കും ആളുകള്‍ ചുറ്റും കൂടി.അന്വേഷിച്ചപ്പോള്‍ മുള്ളയുടെ ഒരു സ്വര്‍ണ്ണ നാണയം കളഞ്ഞു പോയിരിക്കുന്നു.അവരും തെരയാന്‍ കൂടി.സമയം ഏറെ കഴിഞ്ഞിട്ടും നാണയം കിട്ടുന്നില്ല.ഒടുവില്‍ ഒരാള്‍ ചോദിച്ചു,''ഇവിടെത്തന്നെയാണോ നാണയം കളഞ്ഞു പോയത്''?മുള്ള പറഞ്ഞു,''ഇവിടെയല്ല,കുറച്ചപ്പുറത്താണ് നാണയം പോയത്.'' ആളുകള്‍ക്ക് കലി കയറി.''പിന്നെന്തിനാണ് ഇവിടെ തെരയുന്നത്''?അവര്‍ ചോദിച്ചു.മുള്ള ശാന്തനായി പറഞ്ഞു, ''ഇവിടെ നല്ല വെളിച്ചമുണ്ട്.തെരയാന്‍ എളുപ്പമാണല്ലോ എന്ന് കരുതിയാണ്''.ഇതാണ്  Mulla's gold coin fallacy.ഉത്തരം ഉണ്ടാകാന്‍ സാധ്യതയുള്ള, പ്രയാസമുള്ളിടത്ത് തെരയുന്നതിനു പകരം തെരയാന്‍ സൌകര്യമുള്ളിടത്ത് തെരയുക.

"I have already explained to you that what is out of the common is usually a guide rather" than a hindrance."-A Study in Scarlet
---------------------------------------------------------------------------------

ഇനി നമുക്ക് വേസണ്‍ സെലക്ഷന്‍ പ്രയോഗിക്കാവുന്ന  കുപ്രസിദ്ധമായ ഒട്ടും 'പൊളിറ്റിക്കലി കകറക്റ്റ്' അല്ലാത്ത ഒരു പ്രസ്താവന നോക്കാം.''എല്ലാ മുസ്ലിംകളും തീവ്രവാദികള്‍ അല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ്.''ഒരു പ്രതേക സമുദായത്തിലെ പിറന്നത് കാരണം ആരും തീവ്രവാദി ആയി മുദ്രകുത്തപ്പെടരുത് എന്ന സുപ്രീം കോടതിയും പറയുന്നുണ്ട്.ഒരാള്‍ തീവ്രവാദിയാണെങ്കില്‍ അയാള്‍ മുസ്ലീം ആയിരിക്കും എന്ന ആ പ്രസ്താവന ഒന്ന് വിശകലനം ചെയ്തുനോക്കാം.നമ്മുടെ കാര്‍ഡുകള്‍....(1) TERRORIST (2) NON TERRORIST(3) MUSLIM (4) NON MUSLIM. പിടിക്കപ്പെടുന്ന തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണോ എന്നുമാത്രം നോക്കിയാല്‍ മതിയോ?എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ് എന്ന പ്രസ്താവനയുടെ സത്യാവസ്ഥ അറിയാന്‍ നമുക്ക് വേണ്ടത് പിടിക്കപ്പെടുന്ന തീവ്രവാദികളില്‍ എത്ര മുസ്ലിങ്ങള്‍ ഉണ്ട് എന്നതു മാത്രമല്ല മുസ്ലീങ്ങളല്ലാത്ത തീവ്രവാദികളുടെയും കണക്കാണ്.യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ കണക്കു പ്രകാരം ലോകത്തുള്ള തീവ്രവാദ സംഘടനകളുടെ പേരുവിവരങ്ങള്‍ ഇവിടെ ഉണ്ട്.Foreign Terrorist Organizations. ബാക്കി നിങ്ങള്‍ കണ്ടുപിടിച്ചുകൊള്ളുക.

"It is of the highest importance in the art of detection to be able to recognize, out of a number of facts, which are incidental and which vital. Otherwise your energy and attention must be dissipated instead of being concentrated."-The Reigate Puzzle

ഈയിടെ ''ശ്രീകൃഷ്ണന്റെ ജന്മാഷ്ടമിയോടനുബന്ധിച്ച് നടന്നുവരുന്ന ശോഭായാത്രകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഭാവിയില്‍ തീവ്രവാദികളായി മാറും.''എന്ന് ഒരു മന്ത്രി ഒരു  വിവാദ പ്രസ്താവന നടത്തിയിരുന്നു.നമ്മുടെ കാര്‍ഡുകള്‍.......(1) ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍ (2) പങ്കെടുക്കാത്തവര്‍ (3) തീവ്രവാദികളായി മാറുന്നവര്‍ (4) മാറാത്തവര്‍. നമുക്ക് അറിയേണ്ടത് ശോഭായാത്രയില്‍ പങ്കെടുക്കുന്ന എത്രപേര്‍ പിന്നീട് തീവ്രവാദിയായി എന്ന് മാത്രമല്ല,പങ്കെടുത്തിട്ടും തീവ്രവാദിയാകാത്തവരുടെ കണക്കും അറിയണം.ഇതാ ഈ ചിത്രം നോക്കുക.വലിയ വൃത്തം ശോഭായാത്രയില്‍ പങ്കെടുക്കുന്നവരും ചെറിയ വൃത്തം പിന്നീട് തീവ്രവാദികളാകാന്‍ സാധ്യതയുള്ളവരും.ശോഭായാത്രയില്‍ പങ്കെടുക്കുന്നബഹുഭൂരിപക്ഷവും തീവ്രവാദികളൊന്നും ആകുന്നില്ല.രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ശരിക്കും ഉണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ അല്‍പ്പം കണക്ക് ഉപയോഗിക്കണം.ചുമ്മാ ബന്ധമുണ്ടെന്ന് തോന്നിയാല്‍ പോരാ.It will not be immediately obvious.It will need more sophisticated mathematical tools.

''It is a capital mistake to theorise in advance of the facts.''- The Adventure of the Second Stain

ഇതിനു സമാനമായ മറ്റൊരു നല്ല ഉദാഹരണം പുകവലിയും ക്യാന്‍സറും തമ്മിലുള്ള ബന്ധമാണ്. പുക വലിക്കുന്നവര്‍ പിന്നീട് ശ്വാസകോശഅര്‍ബ്ബുദ രോഗികളാകും എന്ന നിഗമനത്തിലെത്താന്‍ ചുമ്മാ നിരീക്ഷിച്ചാല്‍ ഒന്നും അറിയാന്‍ പറ്റില്ല.പുക വലിക്കുന്ന ഭൂരിഭാഗം പേരും ക്യാന്‍സര്‍ രോഗികളാകുന്നില്ല എന്നത് തന്നെ കാരണം.(പുകവലി ക്യാന്‍സര്‍ ബന്ധം വിശ്വസിക്കാന്‍ ആഗ്രഹിക്കാത്ത പുകവലി വിശ്വാസികള്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു വാദവും ഇതാണ്.) അത്തരമൊരു ബന്ധം തെളിയിക്കാന്‍ കൂടുതല്‍ പഠനം വേണ്ടിവരും.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലത്തിടത്തോളം മദ്രസ്സയില്‍ പോകുന്നവരെല്ലാം തീവ്രവാദികളാകും എന്ന് പറയുന്ന പോലുള്ള ഒരു അസംബന്ധമായേ ഈ 'ജന്മാഷ്ടമി തീവ്രവാദ ബന്ധം' കരുതാനാകൂ.
---------------------------------------------------------------------------

''It is a capital mistake to theorize before one has data.Insensibly one begins to twist facts to suit theories, instead of theories to suit facts.''- A Scandal in Bohemia

ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് വളരെ പ്രധാനപ്പെട്ട ഒരു വിശുദ്ധ പശുവിനെക്കൂടി കൊന്ന് ബീഫ് ഫ്രൈ ആക്കാം. :-) നമ്മുടെ എന്‍ഡോസള്‍ഫാന്‍ തന്നെ.നമ്മുടെ മാനവിക വാദികള്‍ക്ക് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്ന വിഷയം.എന്‍ഡോസള്‍ഫാന്‍ നമ്മുടെയിടയില്‍ 'പോളണ്ട്' പോലെയാണ്.അതെക്കുറിച്ച് ആരും അങ്ങനെ ഒന്നും പറയാന്‍ പാടില്ല. അംഗീകരിക്കപ്പെട്ട പ്രതികരണമുണ്ട്.അത് മാത്രമേ പാടൂ.ഇതുവരെ ഈ പോസ്റ്റില്‍ പറയുന്നതെല്ലാം തല കുലുക്കി സമ്മതിച്ചവര്‍ പലരും ഇവിടം മുതല്‍ കാലുമാറും.ഈ വേസണ്‍ സായിപ്പിന്റെ പരിപാടി അങ്ങനെ വിശ്വാസത്തിലെടുക്കണോ?:-)) കാസര്‍കോട്ടെ ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തന്നെയാണ് എന്നത് സര്‍വ്വരും മറുചോദ്യമില്ലാതെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

''എന്‍ഡോസള്‍ഫാന്‍ തളിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും''.''If you spray endosufan,people will have health problems'' എന്ന ഈ 'എങ്കില്‍' പ്രസ്താവന (if-then statement) നോക്കാം.If P,then Q ഫോര്‍മാറ്റിലുള്ള ഒരു പ്രസ്താവന.നിലവിലുള്ള തെളിവുകള്‍ വച്ച് ഈ അനുമാനം അംഗീകരിക്കാമോ?ശരി,...നമ്മള്‍ ഇത് പഠിക്കാന്‍ തീരുമാനിക്കുന്നു.നാല് പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്നു.ആ നാല് സ്ഥലങ്ങളെ പ്രതിനിധീകരിക്കുന്ന നമ്മുടെ കാര്‍ഡുകള്‍ ഇതാണ്......(1) unhealth (2) health (3) endosulfan (4) no endosulfan.സത്യമറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ പരിശോധിക്കണം?ആരോഗ്യപ്രശ്നങ്ങളുള്ളിടത്ത് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നോ (കാര്‍ഡ് P)എന്നുമാത്രം അറിഞ്ഞാല്‍ മതിയോ?അതോ എന്‍ഡോസള്‍ഫാന്‍ തളിച്ചിടത്ത് രോഗമുണ്ടോ (കാര്‍ഡ് Q)എന്ന് നോക്കിയാലും അന്വേഷണം മുഴുവനായോ?നമ്മുടെ not Q കാര്‍ഡ് എന്ത് പറയുന്നു എന്നറിയണ്ടെ?

വേസണ്‍ സായിപ്പിന്റെ കാര്‍ഡുകളേക്കുറിച്ചും അസത്യവല്‍ക്കരണത്തേക്കുറിച്ചും നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ not Q കാര്‍ഡ് അറിയണമെന്ന് നിര്‍ബന്ധം പിടിക്കും.അതായത് എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇതേ അളവില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടോ?അതൊരു പത്തുലക്ഷം പണത്തിന്റെ ചോദ്യമാണ്...a million dollar question.എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സമാനമായ സ്ഥലങ്ങളിലും ഇതേ അളവില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ തീര്‍ന്നില്ലെ നമ്മുടെ 'എങ്കില്‍' പ്രസ്താവനയുടെ സത്യമൂല്യം?(truth value)

''It is a capital mistake to theorize before you have all the evidence. It biases the judgment.''-A Study in Scarlet

നേരത്തെപ്പോലെ നമുക്ക് അത് ഇങ്ങനെ കള്ളികള്‍ വരച്ചു നോക്കാം.ചിത്രം നോക്കുക.എല്ലാവരും എന്‍ഡോസള്‍ഫാനെ പ്രതിയാക്കികൊണ്ടുള്ള പഠനങ്ങളില്‍ (അത് നാട്ടിന്‍പ്പുറത്തെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകള്‍ മുതല്‍ കേന്ദ്ര ഗവേര്‍മെന്റ്റ് ഏജന്‍സികള്‍ വരെ ഇരകളുടെ വീട് കയറി കണക്കെടുത്തിട്ടുണ്ട്. പൊതുജനത്തിനു എല്ലാം 'ശാസ്ത്രീയ പഠനം'തന്നെ.) A കോളം നോക്കിയിട്ടുണ്ട്.ചിലര്‍ പരമാവധി D കോളം കൂടി നോക്കുമായിരിക്കും. ഏതൊക്കെ പഠനങ്ങളിലാണ് നമ്മുടെ not Q കാര്‍ഡ് പരിശോധിച്ചിട്ടുള്ളത്? A കോളത്തോളം തന്നെ പ്രാധാന്യം മറ്റു രണ്ടു കോളങ്ങള്‍ക്കുമുണ്ട്(കോളം B,C) അതായത് എന്‍ഡോസള്‍ഫാന്‍ തളിച്ചിടത്തെ ആരോഗ്യമുള്ളവരുടെയും എന്‍ഡോസള്‍ഫാന്‍ ഇല്ലാത്തിടത്തെ രോഗികളുടെയും കണക്കും.നമ്മള്‍ താരതമ്യം ചെയ്യേണ്ടത് A/A+B യും C/C+Dയുമാണ്‌.

''One should always look for a possible alternative, and provide against it. It is the first rule of criminal investigation.''-The Adventure of Black Peter

ഷെര്‍ലക് ഹോംസ് പറയുന്ന ഈ തത്വം കുറ്റാന്വേഷണത്തിന്റെ മാത്രമല്ല എല്ലാ സത്യാന്വേഷണത്തിന്റേയും നിയമമാണ്.ആ പ്രദേശത്ത് ഒരാള്‍ക്ക്‌ ശ്വാസം മുട്ടലോ ക്യാന്‍സറോ ഒക്കെ ഉണ്ടെന്നു കരുതുക.ഇതാണ് എന്‍ഡോസള്‍ഫാനെ പ്രതിയാക്കാനുള്ള നമ്മുടെ തെളിവ്. പക്ഷേ ഈ വക അസുഖങ്ങള്‍ ഉണ്ടാകാന്‍ തെളിയിക്കപ്പെട്ട മറ്റനേകം കാരണങ്ങളുണ്ട്. ഉദാഹരണം...പുകവലി.അപ്പോള്‍ സര്‍വ്വസാധാരണമായ ആ കാരണം കൊണ്ടല്ല ഈ കേസില്‍ അസുഖം വന്നത് എന്നാണ് തെളിയിക്കേണ്ടത്.സമാനമായ മറ്റു പ്രദേശങ്ങളിലും ഈ വക അസുഖങ്ങളുടെ വ്യാപകത്വം (prevalence) തുല്യമാണ് എങ്കില്‍ പുതുതായി വിശദീകരണം വേണ്ട ഒന്നും അവിടെയില്ല എന്നനുമാനിക്കാം.ആ പ്രദേശത്ത് കാണുന്ന അസുഖങ്ങള്‍,അത് ഇതിനേക്കാള്‍ കൂടുതല്‍ സാധാരണമാണോ എന്നാണ് അറിയേണ്ടത്.When you hear hoof beats behind you, don't expect a zebra,but a horse എന്ന്  ഡോക്ടര്‍മാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു ചൊല്ലുണ്ട്.അസാധാരണവും അപൂര്‍വ്വവുമായതിനേക്കാള്‍ സാധ്യത സാധാരണ സംഭവങ്ങള്‍ക്കാണ്.

"I had," he said, "come to an entirely erroneous conclusion, my dear Watson, how dangerous it always is to reason from insufficient data."-The Adventure of the Speckled Band

എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇതേ രോഗങ്ങളുണ്ടോ എന്നത് ആ വക അസുഖങ്ങളുടെ prior probability യാണ്. ഈ വക അസുഖങ്ങളുടെ വ്യാപകത്വം (prevalence) നമുക്ക് നിര്‍ബന്ധമായി അറിഞ്ഞേ ഒക്കൂ.സത്യത്തില്‍ ഈ base rate അറിയാതെ ഒരടി മുന്നോട്ട് പോകാനാവില്ല.ആദ്യം ശരിക്കും അങ്ങനൊരു പ്രശ്നമുണ്ടോ എന്ന് ഉറപ്പാക്കണ്ടെ?എന്നിട്ടല്ലേ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പറ്റൂ.''Before we try to explain something,we should be sure it actually happened.'' Hyman's maxum എന്നറിയപ്പെടുന്ന ഇതിന്റെ മലയാളം....കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്.സാമൂഹ്യ പ്രതിബദ്ധത കാട്ടാനുള്ള രീതി അതൊന്നുമല്ല. സിറ്റിസണ്‍ ജേര്‍ണലിസ്റ്റാകാനും കാസര്‍കോട്ടേക്ക് ഒരു ഡിസാസ്റ്റര്‍ ടൂറിസ്റ്റായി പദയാത്ര നടത്തി ഐക്യദാര്‍ഢ്യം കാണിക്കാനും,വികാരം കൊള്ളാനുമൊന്നും വേസണ്‍ സായിപ്പിന്റെ കാര്‍ഡുകളേക്കുറിച്ച് ആലോചിക്കണ്ട.എന്നാല്‍ സത്യം അറിയണമെങ്കില്‍ അത് വേണംതാനും. Once you label something ‘as 'truth' you lock off all inquiry into something that could have been more reasonable.And learn to live with the fact that 'reasonable' need not always be to your liking and your psychological need for identifying a super villain behind all ills.

''I never guess. It is a shocking habit — destructive to the logical faculty.''-The Sign of the Four

എന്‍ഡോസള്‍ഫാന്റെ കഥ തുടങ്ങുന്നത് പ്രദേശത്തെ ഒരു ഡോക്ടര്‍ക്ക് തന്റെ അടുത്ത് വരുന്ന രോഗികളുടെ രോഗത്തിന് കാരണം ഈ എന്‍ഡോസല്ഫാനാണ് എന്നൊരു തോന്നലില്‍ നിന്നാണ്.ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.കൂടുതല്‍ ചോദ്യവും ഉത്തരവും ഒന്നും ഇല്ല.പ്രതി എന്‍ഡോസള്‍ഫാന്‍ തന്നെ.അദ്ദേഹം ചെയ്യേണ്ടിയിരുന്നത് മുകളില്‍ കണ്ടപോലെ ഒരു A/A+B യും C/C+D താരതമ്യമായിരുന്നു.നിലവില്‍ നമ്മുടെ ആക്ടിവിസ്റ്റുകളും ആദ്യം ചെയ്യേണ്ടത് സത്യത്തില്‍ അത്തരമൊരു പ്രശ്നം ആ പ്രദേശത്തുണ്ടോ എന്ന് അറിയുകയാണ്.അല്ലാത്തത് base rate fallacy എന്നറിയപ്പെടുന്ന യുക്തിയാഭാസമാണ്.കാളയുടെ പേറെടുക്കാനുള്ള ശ്രമമാണ്.അവിടെ അസാധാരണമായി എന്തെങ്കിലും ഉണ്ട് എന്ന് ശാസ്ത്രീയമായ തെളിവ് കിട്ടുന്നതുവരെ സമാനമായ സ്ഥലങ്ങളില്‍ കാണുന്നത്ര വൈകല്യങ്ങളും അസുഖങ്ങളും മാത്രമേ അവിടെയും ഉണ്ടാകൂ എന്ന null hypothesis വിശ്വാസിക്കുന്നതാണ് ശരി. ചുരുക്കത്തില്‍ ആ ആരോപണം അസത്യവല്കരണം എന്ന പരീക്ഷയില്‍ പങ്കെടുത്തു അഗ്നിശുദ്ധി തെളിയിച്ചിട്ടില്ല.

"Let me run over the principal steps.We approached the case, you remember, with an absolutely blank mind, which is always an advantage.We had formed no theories. We were simply there to observe and to draw inferences from our observations."-The Adventure of the Cardboard Box

'ഇരകളുടെ' ഫോട്ടോ പ്രദര്‍ശനമൊക്കെ കണ്ടു വികാരം കൊള്ളുന്നവര്‍ ഓര്‍ക്കുക.അത് മുള്ള സ്വര്‍ണ്ണ നാണയം തിരഞ്ഞ പോലെ തെരയാന്‍ സൌകര്യമുള്ളിടത്ത് തെരയുന്ന ''Mulla's gold coin fallacy''യാണ്.അതൊന്നും ശാസ്ത്രത്തിന്റെ അസത്യവല്‍കരണം എന്ന നിയമത്തിന് പകരമല്ല. ഇരകളുടെ എത്ര ഫോട്ടോ ഉണ്ടെങ്കിലും അത് നമ്മുടെ P കാര്‍ഡ് മാത്രമെ ആകുന്നുള്ളൂ.നിങ്ങളുടെ not Q കാര്‍ഡ് എവിടെ? വാദം ഉന്നയിക്കുന്നവര്‍ക്കാണ് തെളിവ് ഹാജരാക്കേണ്ട ബാധ്യതയും. മറിച്ചുള്ളത് Appeal to ignorance എന്ന യുക്തിയാഭാസമാണ്.The claim that whatever has not been proved false must be true.Carl Sagan calls it 'impatience with ambiguity.'(പ്രതിസ്ഥാനത്ത് കീടനാശിനി കമ്പനിയായതുകൊണ്ട്‌ അത്ര തെളിവൊക്കെ മതി,അവരല്ല ഉത്തരവാദികള്‍ എന്ന് അവര്‍ക്ക് വേണമെങ്കില്‍ അവര്‍ തെളിയിക്കട്ടെ എന്നാണെങ്കില്‍ ഒന്നും പറയാനില്ല.)

"Data! Data! Data!" he cried impatiently."I can't make bricks without clay."-The Adventure of the Copper Beeches

എന്‍ഡോസള്‍ഫാന്‍ എതിരാളികളുടെ രസകരമായ ഒരു വാദം ലോകത്ത് പല രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്.ഒരു കാരണവുമില്ലാതെ ഈ രാജ്യങ്ങള്‍ അങ്ങനെ ചെയ്യുമോ എന്നാണു ചോദ്യം.പക്ഷേ സൂക്ഷമായി പരിശോധിച്ചാല്‍ ഈ രാജ്യങ്ങളെല്ലാം ആധാരമാകുന്നത് കാസര്‍കോട്ടെ പ്രശ്നവും.ഇതും മറ്റൊരു ഫാലസിയാണ്.മറ്റൊരു മുള്ളാ നസറുദ്ദീന്‍ ഫാലസി. ഒരിക്കല്‍ ചന്തയിലെ പിള്ളേര്‍ ബഹളം കൂട്ടി മുള്ളാ നസറുദ്ദീനെ ഉപദ്രവിക്കുകയാണ്. ശല്യം ഒഴിവാക്കാന്‍ മുള്ള പറഞ്ഞു...''അമീറിന്റെ വീട്ടില്‍ ഇന്ന് ബിരിയാണി കൊടുക്കുന്നുണ്ട്.'' താമസിയാതെ പിള്ളേര്‍ വഴി വാര്‍ത്ത പരന്നു.ഉറങ്ങിപ്പോയ മുള്ള അല്‍പ്പം കഴിഞ്ഞു നോക്കുമ്പോള്‍ ചന്തയില്‍ നല്ല ബഹളം.എല്ലാവരും അമീറിന്റെ വീട്ടിലേക്ക്‌ പായുകയാണ്. ബിരിയാണി സദ്യയുടെ കാര്യം താന്‍തന്നെ പറഞ്ഞ നുണയാണെങ്കിലും മുള്ളക്കൊരു സംശയം..ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടോ?ഒരു കാരണവുമില്ലാതെ ഇത്രയധികം ആളുകള്‍ ഇങ്ങനെ പരക്കം പായുമോ? തീയില്ലാതെ പുകയുണ്ടാകുമോ? അപ്പൊ ബിരിയാണി കൊടുക്കുന്നുണ്ട് എന്നത് സത്യമായിരിക്കും. ഇതാണ് മുള്ളാ നസറുദ്ദീന്‍ ഫാലസി.താന്‍ തന്നെ തുടങ്ങിവച്ച അടിസ്ഥാനരഹിതമായ ഒരു ആശയം മറ്റുള്ളവര്‍ വിശ്വസിക്കുന്നു എന്ന ന്യായം കൊണ്ട് സ്വയം വിശ്വസിക്കുക.Band wagon fallacy അഥവാ Argumentum ad populum എന്ന യുക്തിയാഭാസത്തിന്റെ മറ്റൊരു രൂപമാണ് ഇത്.

If you find that all your knowledge agrees with what you prefer to be true,....stop,.....take a deep breath,....and think again.It is possible that your are only looking P card.Ask yourself...Where is that 'not Q' card?

പോസ്റ്റ്‌ സ്ക്രിപ്റ്റ്:......എന്‍ഡോസള്‍ഫാനെക്കുറിച്ച് സമാനമായ അഭിപ്രായം (കീടനാശിനി തളിച്ച പ്രദേശത്തും തളിക്കാത്ത പ്രദേശത്തും രോഗാതുരത സമമാണ്.) പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു പേപ്പര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ടു പേര്‍ സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു എന്ന് ഏഴാം തീയതിയിലെ മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു.രസകരമായ കാര്യം അവരുടെ ഇലക്ട്രോണിക് പത്രത്തില്‍ ഈ വാര്‍ത്ത കാണാനില്ല എന്നതാണ്.ഏതെങ്കിലും സബ് എഡിറ്ററുടെ അശ്രദ്ധകൊണ്ട് പേപ്പറില്‍ വന്നുപോയ വാര്‍ത്ത പിന്നീട് മുക്കിയതായിരിക്കുമോ? 'അംഗീകൃത സത്യ'ത്തിനെതിരായുള്ള വാര്‍ത്തകളെല്ലാം മറച്ചുവയ്ക്കാനുള്ള ശ്രമാണോ ഇത്?എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണ് എന്നത് ശാസ്ത്രത്തിന്റെ ഏകാഭിപ്രായമാണ് എല്ലാം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു എന്ന് വരുത്താന്‍?(കോണ്‍സ്പിരസി തിയറികള്‍ ആരുടെയും കുത്തകയൊന്നുമല്ലല്ലോ?:-))

ഇതാ ഇപ്പോള്‍ നമ്മുടെ കൃഷിമന്ത്രിയുടെ ഒരു പ്രസ്താവന കാണുന്നു.....ആ പേപ്പര്‍ അവതരിപ്പിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ആ രണ്ടു അധ്യാപകരെ ശിക്ഷിക്കുമെന്ന്...!!!..അവര്‍ക്ക് ബുദ്ധി കൂടിപോയതിന്റെ തകരാറാണത്രെ.ശരിക്കും അതൊരു കുറ്റമാണോ?അവര്‍ പറഞ്ഞത് ശരിയോ തെറ്റോ ആകട്ടെ.അവര്‍ കാര്യകാരണ സഹിതമാണ് അവരുടെ ബോധ്യം അവതരിപ്പിച്ചത്.അതായത് ശാസ്ത്രത്തിനു നിരക്കുന്ന തരത്തില്‍.വേണ്ടിടത്തും വേണ്ടാത്തിടത്തും കത്തോലിക്കാ സഭ ഗലീലിയോവിനെ പീഡിപ്പിച്ചതും ബ്രൂണോയെ ചുട്ടുകൊന്നതും വിളമ്പുന്ന പുരോഗമന യുക്തിവാദികള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും 'അംഗീകൃത സത്യ'മല്ലാത്തത് പറയുന്നവരെ ശിക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?സയന്‍സിന്റെ സംസ്കാരം,ശാസ്തീയരീതി (scientific method) അതിന്റെ കണിശത ഒക്കെ നമുക്കിന്നും അന്യമാണ് എന്നതാണ് സത്യം.

"Detection is, or ought to be, an exact science, and should be treated in the same cold and unemotional manner."-The Sign of Four

ഈ പോസ്റ്റിന്റെ ഇടയില്‍ പുട്ടിനു തേങ്ങ പോലെ കാണപ്പെടുന്ന ഉദ്ധരണികളെല്ലാം കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകളില്‍നിന്ന്.വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കാലത്ത് കാണാപ്പാഠമായിരുന്ന ഹോംസ് കഥകള്‍ വീണ്ടും വായിച്ചു.തന്റെ സൃഷ്ടിയായ ഹോംസിന്റെ അത്ര ബുദ്ധിവൈഭവം സൃഷ്ടാവായ കോനന്‍ ഡോയലിനില്ല എന്നത് കൌതുകകരമായിതോന്നി. ആത്മാവിലും അതീന്ത്രിയ ശക്തികളിലുമൊക്ക തെളിവ് സഹിതം വിശ്വസിച്ചിരുന്ന കോനന്‍ ഡോയല്‍ താന്‍ ഹോംസിന്റെ വായില്‍ തിരുകുന്ന ഡയലോഗുകള്‍ സ്വന്തം ചിന്താരീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.

നിങ്ങള്‍ക്ക് വേസണ്‍ സെലക്ഷന്‍ ടാസ്ക് മനസ്സിലായോ എന്നറിയാന്‍ ഹോം വര്‍ക്ക്‌......;-)

-#- മതവിശ്വാസമാണ് ധാര്‍മ്മികതയുടെ അടിസ്ഥാനം,മതമുണ്ടെങ്കിലേ ധാര്‍മ്മികതയുണ്ടാകൂ എന്ന വിശ്വാസികളുടെ if -then പ്രസ്താവനയുടെ സത്യസ്ഥിതി അറിയാന്‍ നിങ്ങള്‍ ഏതൊക്കെ കാര്‍ഡുകള്‍ നോക്കണം?നമ്മുടെ കാര്‍ഡുകള്‍.....(1) ethical behavior (2) unethical behavior (3) religion (4) no religion.

-#- ഇനി മതമില്ലായ്മയില്‍ നിന്നാണ് അധാര്‍മ്മികതയുണ്ടാകുന്നത് എന്ന വിശ്വാസികളുടെ പ്രസ്താവനയുടെ സത്യസ്ഥിതി അറിയാന്‍ ഏതൊക്കെ കാര്‍ഡുകള്‍ നോക്കണം?

-#- പപ്പായയുടെ നീര് കഴിച്ചാല്‍ ഡെങ്കിപ്പനി സുഖപ്പെടും എന്ന അവകാശവാദം തെളിയിക്കാന്‍ നോക്കേണ്ട not Q കാര്‍ഡ് ഏത്? പപ്പായയുടെ നീര് കഴിച്ചു ഡെങ്കിപ്പനി സുഖപ്പെട്ടു എന്ന സ്വയം പ്രഖ്യാപനം മതിയായ തെളിവാണോ?അതോ പപ്പായയുടെ നീര് കഴിക്കാതെ തന്നെ ഡെങ്കിപ്പനി മാറിയവരുടെ കണക്ക് അഥവാ സാധാരണ ഗതിയിലുള്ള ഡെങ്കിപ്പനിയുടെ സൌഖ്യത്തിന്റെ ബേസ് റേറ്റ് അറിയേണ്ടത് അത്യാവശ്യമാണ് എന്ന് കരുതുന്നുണ്ടോ?(For those curious to know,with modern treatment the cure rate is close to 99%)
-------------------------------------------------------------------

സമാനമായ വിഷയത്തില്‍ (how to know adequate knowledge from inadequate knowledge) പണ്ട് രണ്ടു പോസ്റ്റുകള്‍ എഴുതിയിരുന്നു.അതിന്റെ ലിങ്ക്.......

-രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും.... 

-സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം

-

2012, ജൂൺ 9, ശനിയാഴ്ച

ഗ്ലാമറിന്റെ ഗ്രാമര്‍ (1) ഉഡുരാജ മുഖി......



കറുത്ത സുന്ദരികളുണ്ടോ? എന്ന പോസ്റ്റില്‍ ലോകമെമ്പാടും പല കാലഘട്ടത്തില്‍ രചിക്കപ്പെട്ട കൃതികളിലെ സ്ത്രീസൌന്ദര്യ വര്‍ണ്ണനകള്‍ അവതരിപ്പിച്ചിരുന്നു.സൌന്ദര്യ ലക്ഷണമായി  ലോകമെമ്പാടും വെളുപ്പുനിറം ആവര്‍ത്തിച്ചു വരുന്നതില്‍ മാത്രം ഊന്നിയുള്ളതായിരുന്നു ആ പോസ്റ്റ്‌.(എല്ലാവരുടേയും കണ്മുന്നില്‍ തന്നെയുണ്ടായിരുന്ന ഈ കാര്യം ഞാന്‍ പറഞ്ഞപ്പോഴാണ് പലരും  ശ്രദ്ധിക്കുന്നത് തന്നെ.വെളുപ്പുനിറം സൌന്ദര്യലക്ഷണമായി അംഗീകരിക്കേണ്ടി വരുമോ എന്ന വേവലാതി കൊണ്ടായിരിക്കാം ചിലര്‍ വെളുപ്പുനിറമല്ല മറ്റു ചിലതാണ് സൌന്ദര്യലക്ഷണം എന്ന്  ആവര്‍ത്തിച്ച്‌ ആശ്വസിക്കാന്‍ ശ്രമിക്കുന്നതും കണ്ടു.(വെളുപ്പിന്റെ രാഷ്ട്രീയം:-)) ആ പോസ്റ്റിലെ ഉദ്ധരണികള്‍ നോക്കിയാലറിയാം, വെളുപ്പുനിറം മാത്രമൊന്നുമല്ല അവിടെ ആവര്‍ത്തിച്ചു  വരുന്നത്. സ്ത്രീവര്‍ണ്ണനകളിലെല്ലാം ധാരാളം വ്യത്യസ്ത ഉപമകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വിശദാംശങ്ങളില്‍ എല്ലാം ചില പ്രത്യേക ലക്ഷണങ്ങളിലാണ് ചെന്നെത്തുന്നത്.ലോകമെമ്പാടും  സ്ത്രീകളുടെ സൌന്ദര്യ ലക്ഷണങ്ങള്‍ ഏറെക്കുറെ ഒന്നു തന്നെയാണ്.

'കാതിലോല?'(കാ-അതിലോല?) എന്ന പുരുഷന്മാരുടെ സ്ഥിരം സംശയത്തിന്  ഉത്തരം ലോകത്തെല്ലായിടത്തും ഏറെക്കുറെ  ഒന്നുതന്നെയാണ്.നീണ്ട തലമുടി,വെളുത്ത നിറം,കറുത്ത വലിയ കണ്ണുകള്‍ വലിയ മാറിടം, ഇടുങ്ങിയ അരക്കെട്ട്, അരയന്നപ്പിട പോലുള്ള നടത്തം etc.നമ്മുടെ ഉടുരാജമുഖി, മൃഗരാജകടി,ഗജരാജ  വിലാസിത മന്ദഗതി തന്നെ.'ചഞ്ചല ചഞ്ചല നയനം,ചന്ദ്ര മനോഹര വദനം,മരാളഗമനം മാദക നടനം' എന്ന് യൂസഫലി കേച്ചേരി.ഒരേ സമയം വ്യത്യസ്തവും എന്നാല്‍ വിശദാംശങ്ങളില്‍  അങ്ങനെയല്ലാത്തതുമായ ഇത്തരം ഒരേതരം ഉപമകള്‍ കാണാന്‍ കാരണമെതായിരിക്കും?

ഭാഷക്ക് ഗ്രാമര്‍ പോലെ സൌന്ദര്യത്തിനും ഒരു ഗ്രാമറുണ്ട്.ഗ്ലാമറിന്റെ ഗ്രാമര്‍ എന്ന് പറയാം.ഒരു കാര്യം ഇവിടെ വിശദീകരിക്കേണ്ടത് ഭാഷയിലെപ്പോലെതന്നെ പൂര്‍ണ്ണമായും ഗ്രാമര്‍ അനുസരിച്ചുള്ള   ഒരു വാക്യം സുന്ദരമോ അര്‍ത്ഥപൂര്‍ണ്ണമോ ആകണമെന്നില്ല എന്നതാണ്.നോം ചോംസ്കിയുടെ പ്രസിദ്ധമായ ''colorless green ideas sleep furiously'' ഓര്‍ക്കുക. ഇംഗ്ളീഷിലെ എല്ലാ വ്യാകരണ  നിയമങ്ങളും അനുസരിക്കുന്ന എന്നാല്‍ പ്രത്യേക അര്‍ത്ഥമോ ഭംഗിയോ ഒന്നുമില്ലാത്ത ഒരു വാക്യം.Grammar is necessary but not sufficient for good prose.അതു പോലെതന്നെ 'ആഖ്യാദം'  ഇല്ലാതെതന്നെ മനോഹരമായി എഴുതാന്‍ കഴിയുന്ന കഥയുടെ ഒരു സുല്‍ത്താനും നമുക്കുണ്ട്.ഇതൊക്കെണ്ടെങ്കിലും മിക്കവാറും എല്ലാ നല്ല വാക്യങ്ങളും വ്യാകരണ നിയമങ്ങള്‍ക്കനുസരിച്ചുള്ളതായിരിക്കും  എന്നതിന് തര്‍ക്കമില്ല.അപ്പോള്‍ പറഞ്ഞു വരുന്നത് ഇതുപോലെതന്നെയാണ് സൌന്ദര്യത്തിന്റെ മാനദണ്ഡങ്ങളും.ഈ മാനദണ്ഡങ്ങളിലൊന്നും ഒതുങ്ങാത്ത സുന്ദരികളുണ്ടാകാം.But more often than  not,just as a piece of beautiful prose abides with all the rules of grammar so are rules of beauty.

സൌന്ദര്യം ആപേക്ഷികമാണ്,beauty lies in the eyes of the beholder എന്നാണല്ലോ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.പക്ഷേ ഈ പറയുന്നവനും ഒരു സുന്ദരനേയോ സുന്ദരിയെയോ ഒറ്റ  നോട്ടത്തില്‍ തിരിച്ചറിയാം.മുഖം തിരിച്ചറിയാന്‍ ഒരു പ്രത്യേക ഭാഗം തന്നെ (fusiform area) തലച്ചോറിലുണ്ട്.(ഒരു പരീക്ഷണത്തില്‍ കണ്ടത് വെറും നൂറ്റന്‍പതു മില്ലിസെക്കന്റ് മതിയത്രെ ഒരു മുഖത്തിന്റെ  സൌന്ദര്യം തിരിച്ചറിയാന്‍.പിന്നീട് കൂടുതല്‍ സമയമെടുത്ത്‌ നോക്കിയാലും ആദ്യത്തെ റേറ്റിംഗില്‍നിന്ന് വലിയ വ്യത്യാസമൊന്നും വരാറില്ലത്രേ.) മൂന്നു മാസം പ്രായമായ കുഞ്ഞിനുപോലും സൌന്ദര്യം  തിരിച്ചറിയാം.ഒരു മുഖത്തിന് മുതിന്നവര്‍ നല്‍ക്കുന്ന റേറ്റിംഗ് തന്നെയായിരിക്കും അവരും നല്‍കുക.So there goes your 'beauty is relative' or beauty is a 'cultural construct' idea.Sorry...:-)

സൌന്ദര്യത്തിന്റെ ആപേക്ഷികത്തിന്റെ തെളിവായി ആഫ്രിക്കയിലും മറ്റുമുള്ള ആദിവാസികളുടെ വിചിത്രമായ അലങ്കാര രീതികള്‍ നാഷണല്‍ ജ്യോഗ്രാഫിക് ചാനലിലും മറ്റും കാണുന്നത് തെളിവായി  പലരും ഉദ്ധരിക്കാറുണ്ട്. അതുകൊണ്ട് അതാദ്യം ക്ലീയറാക്കിയിട്ടു തുടരാം.First  of all,who told you,all body adornments or modifications are about beauty? എത്യോപിയയിലെ മുര്‍സി വര്‍ഗ്ഗക്കാരുടെ  ലിപ്പ്പ്ലേറ്റ് നോക്കൂ.സൌന്ദര്യം കൂട്ടാനാണ് ഇത് ചെയ്യുന്നത് എന്നാരു പറഞ്ഞു? പ്രധാനമായും ഇത് സ്റ്റാറ്റസ്‌ സിംബലായാണ് നിലനിന്നിരുന്നത്.ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക്  കൂടുതല്‍ പുരുഷധനം  ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. (You have to try hard to develop and maintain such a lip.It was proxy for the wearer not being lazy or negligent.പരമ്പരാഗത സമൂഹങ്ങളില്‍ ഭാര്യയെന്നാല്‍  കൂലിയില്ലാതെ പണിയെടുക്കുന്നവളും കൂടിയായിരുന്നു.റൊമാന്റിക് ലൌവും അത് നിറവേറ്റാനുള്ള വിവാഹവും  എന്നത് ജീവന്‍ നിലനിര്‍ത്താന്‍ ഭാര്യയും ഭര്‍ത്താവും എല്ലുമുറിയെ  പണിയെടുക്കേണ്ടിവരുന്ന അവസ്ഥയിലുള്ളവര്‍ക്ക് ഒരു ലക്ഷ്വറിയാണ്. റൊമാന്‍സൊക്കെ അവര്‍ക്ക് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് മിക്കവാറും മറ്റൊരുത്തന്റെ/ഒരുത്തിയുടെ ഇണയുമായി ചെയ്യുന്നതാണ്.)

ഈ രീതി ഇപ്പോള്‍ നിലനിര്‍ത്തുന്നത് അവിടെയെത്തുന്ന ടൂറിസ്റ്റുകളാണ്, അല്ലാതെ അവിടുത്തെ പുരുഷന്മാരുടെ സൌന്ദര്യബോധമല്ല.കുറെ ചിത്രങ്ങളില്‍നിന്ന് സുന്ദരികളെ തിരഞ്ഞെടുക്കാന്‍  ആവശ്യപ്പെട്ടാല്‍ അവരാരും ഈ ലിപ്പ് പ്ലേറ്റിന് ഒരു പ്രാധാന്യവും കൊടുക്കാറുമില്ല.ആ ദാരിദ്ര്യം പിടിച്ച രാജ്യത്ത് ഫോട്ടോക്ക് പോസ് ചെയ്താല്‍ കിട്ടുന്ന ഏതാനും ഡോളറുകള്‍ക്കു വേണ്ടിയുള്ള  അഭ്യാസമാണ് ഇത്.അല്ലെങ്കിലും എക്സോട്ടിക് സ്ഥലങ്ങളില്‍നിന്നു വരുന്ന സഞ്ചാരികളുടെ അനുഭവങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കേണ്ട കാര്യവുമില്ല.(ഇന്ത്യാക്കാരെല്ലാം പാമ്പാട്ടികളാണെന്നും  ഇവിടെ അതിഥികളെ സ്വീകരിക്കുന്നത് കഴുത്തില്‍ പൂമാലയിട്ടാണെന്നും കേരളത്തില്‍ എല്ലാവരും ദിവസവും സന്ധ്യ മയങ്ങിയാല്‍ കഥകളി കാണുന്നവരാണെന്നും മറ്റും സായിപ്പിന്റെ ചില  ഡോക്യുമെന്ററികള്‍ കണ്ടാല്‍ തോന്നുന്നതുപോലയേ ഉള്ളൂ ഇതും.)

''Human beauty will stimulate love in you, and will make your senses envious, as if they wished to emulate the eye -- as if the mouth would wish to suck it into the body, as if the ear  would seek its pleasure in being able to hear visual beauty, as if the sense of touch would wish it to be infused through the pores, and as if the nose would wish to inhale it with the air  that it continually exhales.'' Leonardo da vinci

അപ്പോള്‍ എന്താണ് സൌന്ദര്യം?എന്തെങ്കിലും അടിസ്ഥാന നിയമങ്ങള്‍ അതിനുണ്ടോ? തീര്‍ച്ചയായും സൌന്ദര്യത്തില്‍ കുറച്ചൊക്കെ ആപേക്ഷികതയുണ്ടെങ്കിലും വലിയൊരളവില്‍ സൌന്ദര്യത്തിന്റെ  മാനദണ്ഡങ്ങള്‍ സാര്‍വ്വത്രികമാണ്. ലോകത്തെല്ലായിടത്തും,ആഫ്രിക്കന്‍ ആദിവാസി മുതല്‍ മോഡേണ്‍ ടെക്കി വരെ സുന്ദരം എന്ന് മറ്റുള്ളവരില്‍ വിശേഷിപ്പിക്കുന്ന ചില ശാരീരിക പ്രത്യേകതകളുണ്ട്.

ഏറ്റവും ലഘുവായിപ്പറഞ്ഞാല്‍ യോജിച്ച ഇണയെ കണ്ടെത്താനുള്ള,അതായത് പരസ്പരം ശാരീരികാകര്‍ഷണം തോന്നിപ്പിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്താനുള്ള നമ്മുടെ സോഫ്റ്റ് വെയറിന്റെ  പ്രവര്‍ത്തനമാണ് സൌന്ദര്യം.What we call beauty is the verdict from our 'mate detectors'.സ്ത്രീത്വം എന്നാല്‍ പുരുഷത്വം എന്നത് എന്തല്ല,അല്ലെങ്കില്‍ പുരുഷത്വം എന്നാല്‍ സ്ത്രീത്വം  അല്ലാത്തത് എന്നും പറയാം.അതായത് സ്ത്രീപുരുഷന്മാരുടെ ദ്വിദീയ ലൈംഗിക ലക്ഷണങ്ങള്‍ തന്നെയാണ് സൌന്ദര്യ ലക്ഷണങ്ങളും.(ചിത്രം:1972 ല്‍ പയനീര്‍ പേടകത്തില്‍ പതിപ്പിച്ചു  ബഹിരാകാശത്തേക്കയച്ച സ്ത്രീപുരുഷന്മാരുടേത്.)

More exaggerated these differences more beautiful we find them. ആണിനെ ആണായും പെണ്ണിനെ പെണ്ണായും തോന്നണം എന്നതാണ്  പരസ്പരമുള്ള ശാരീരികാകര്‍ഷണത്തിന് പ്രാഥമികമായി വേണ്ടത്.(ബൈബിളിലെ ദൈവം സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള 'cross dressing' കടുത്ത കുറ്റമായാണ് കാണുന്നത് എന്നതില്‍ നിന്ന് ഈ  തിരിച്ചറിയലിന്റെ പ്രാധാന്യം മനസ്സിലാക്കാം."The woman shall not wear that which pertaineth unto a man, neither shall a man put on a woman's garment: for all that do so are abomination  unto the LORD thy God."-Deuteronomy 22:5.)

കറുത്ത സുന്ദരികളുണ്ടോ എന്ന പോസ്റ്റിന്റെ ഗവേഷണത്തിനിടയില്‍ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം,പുരുഷ സൌന്ദര്യ വര്‍ണ്ണനകള്‍ ആ പുസ്തകങ്ങളില്‍ താരതമ്യേന ശുഷ്കമാണ് എന്നതാണ്.മലയാള സിനിമാ ഗാനങ്ങളില്‍ പോലും സ്ത്രീ സൌന്ദര്യത്തെ വര്‍ണ്ണിച്ചു കൊണ്ട് എത്ര വേണമെങ്കിലും ഉണ്ടെങ്കിലും പുരുഷ സൌന്ദര്യം വര്‍ണ്ണിക്കുന്ന വെറും രണ്ടെണ്ണം മാത്രമേ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നുള്ളൂ.ആരോമാലുണ്ണിയിലെ 'പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം',പിന്നെ വടക്കന്‍ വീരഗാഥയിലെ 'കളരിവിളക്കു തെളിഞ്ഞതാണോ'.(ഇതൊക്കെ എഴുതിയത്  പുരുഷന്മാരായതുകൊണ്ടാകാം.എന്നാലും....) സാഹിത്യത്തില്‍ എല്ലായിടത്തും നായികയോടൊപ്പം സുന്ദരനായ ഒരു നായകനുമുണ്ടാകുമെങ്കിലും അയാളേക്കുറിച്ചുള്ള വര്‍ണ്ണനകള്‍ ഒരു ഒഴുക്കന്‍  മട്ടില്‍ കണ്ടാല്‍ കാമദേവനെപ്പോലെ,തടിച്ച കഴുത്തുള്ളവന്‍‍, ഉരുണ്ട കൈത്തണ്ടകളുള്ളവന്‍, ദീര്‍ഘബാഹു,ആജാനബാഹു(വി കെ എന്‍ ന്റെ ഭാഷയില്‍ കാല്‍മുട്ടോളമെത്തുന്ന ഭുജമുസലങ്ങള്‍ കൊണ്ടു  നടക്കുന്നവന്‍.:-)) എന്നൊക്കെയാണ്. പകരം കുടുംബപാരമ്പര്യം,ധനസ്ഥതി ഇവയെക്കുറിച്ചൊക്കെയാണ് വിശദമായി വിവരിക്കുന്നത്.

നമുക്കാകെയുള്ള പുരുഷലക്ഷണ വിവരണം 'കഷണ്ടി, കഞ്ഞി  പിഴിഞ്ഞ മുണ്ട്,കുമ്പ പുറത്തു രോമം,വെടിക്കല' എന്നൊക്കെയാണ്.(ഈ കഞ്ഞി പിഴിഞ്ഞ മുണ്ടൊക്കെ പുരുഷ ലക്ഷണമാകുന്നതെങ്ങിനെയെന്നും മറ്റും വേറൊരു പോസ്റ്റിനുള്ള വിഷയമാണ്.)  അതായത് സ്ത്രീകളുടെ കാര്യത്തില്‍ അവരുടെ അനാട്ടമി മാത്രമാണ് വര്‍ണ്ണനകളില്‍ വരുന്നതെങ്കിലും,അത് മാത്രമാണ് അവരുടെ സൌന്ദര്യമെങ്കിലും, പുരുഷന്മാരുടെ കാര്യത്തില്‍  ശാരീരികമേന്മയോടൊപ്പം (ഒരു പക്ഷെ അതിനേക്കാള്‍ ) തന്നെ അവരുടെ അവരുടെ രാജപദവിക്കും ധനസ്ഥിതിക്കുമെക്കെ പ്രാധാന്യം വരുന്നുണ്ട്. 'ധീരോദാത്തനതിപ്രതാപ ഗുണവാന്‍  വിഖ്യാതവംശന്‍ ധരാപാലന്‍ എന്നൊക്കെയാണല്ലോ ഉത്തമ പുരുഷന്‍മാരെ വര്‍ണ്ണിക്കുന്നത്. സ്ത്രീയെ വെറും ശരീരം മാത്രമായി കാണുന്നു എന്ന ഫെമിനിസ്റ്റുകളുടെ പരാതിക്ക് അടിസ്ഥാനമുണ്ട്.

(ഈ സ്ത്രീ പുരുഷവ്യത്യാസത്തിന് ബയോളജിക്കലായ ഒരു വിശദീകരണം മുന്നോട്ടു വയ്ക്കാം. ലൈംഗിക മാര്‍ഗ്ഗത്തിലൂടെ പ്രത്യുല്പ്പാദനം നടത്തുന്ന ജീവികള്‍ക്കെല്ലാം(ബാക്ടീരിയ പോലുള്ള 'താഴ്ന്ന'  ചില ജീവികളൊഴിച്ച് ബാക്കി എല്ലാവരും) നല്ല ഇണയെ കണ്ടെത്തുക എന്നത് പ്രധാനമാണ്.കാരണം സന്താനോല്പാദനം ഒരു പങ്കുകച്ചവടമാണ്. സ്വന്തം 50% ജീനുകളുടെ ഈ ഭാവി പാര്‍ട്ട്ണറെ  ആശ്രയിച്ചിരിക്കും. അതായത് സന്താനോല്‍പ്പാദനത്തിനും, പിന്നീട് അതിനെ പ്രസവിക്കാനും വളര്‍ത്താനുമുള്ള ഇണയുടെ ശാരീരികക്ഷമത പ്രധാനമാണ്. സ്ത്രീകളുടെ പ്രത്യുല്പാദനകാലം പരിമിതമായതുകൊണ്ട് (ഒരു പതിനഞ്ചു വയസ്സ് മുതല്‍ പരമാവധി ഒരു 45-50 വര്‍ഷം വരെ.) പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആ ഏജ് ഗ്രൂപ്പിലുള്ള  ഇണയെ കണ്ടെത്താന്‍ സഹായിക്കുന്ന,(preferably younger the better.) ഒരു അല്‍ഗോരിതമാണ് സൌന്ദര്യം. ചെറുപ്പവും ആരോഗ്യവും (which is proxy for high fertility) വെളിവാകുന്ന ശാരീരിക ലക്ഷണങ്ങള്‍ അങ്ങിനെ സ്ത്രീ സൌന്ദര്യ  ലക്ഷണങ്ങളാകുന്നു.When we recognize a face as 'beautiful', we are actually making a judgement about the health and vitality of that individual.

പുരുഷന്മാരുടെ പ്രത്യുല്പാദനകാലം സ്ത്രീകളുടേതുപോലെ പരിമിതമല്ലാത്തതുകൊണ്ട് (അവരുടെത് ഒരു 13-14 വയസ്സുമുതല്‍ മിക്കവാറും മരണം വരെയാണ്.) പുരുഷന്റെ സൌന്ദര്യവും (his mate value)  അയാളുടെ ശാരീരിക മേന്മ/സൌന്ദര്യവുമായുമായുള്ള ബന്ധം കുറേകൂടി അയഞ്ഞതാണ്. പകരം ഉണ്ടാകുന്ന കുട്ടിയെ വളര്‍ത്താനുള്ള ഭൌതിക സാഹചര്യങ്ങള്‍ പ്രധാനപ്പെട്ടതാകും.ഡേവിഡ് ബസ്സ് (David Buss-The evolution of desire: Strategies of human mating.) അദേഹം പഠിച്ച മുപ്പത്തിയേഴു സമൂഹങ്ങളില്‍ മുപ്പത്തിആറിലും ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പുരുഷന്മാര്‍  സ്ത്രീകളുടെ ശരീരത്തിന്/സൈന്ദര്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്റെ സാമ്പത്തിക സ്ഥിതിക്കും സ്റ്റാറ്റസ്സിനും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതായി പറയുന്നു.

അപ്പോള്‍ നമുക്ക് ഗ്ലാമറിന്റെ ഗ്രാമറിലേക്ക് വരാം.ഉഡുരാജനെപ്പോലുള്ള അതായത് ചന്ദ്രനെപോലുള്ള മുഖമാണ് സ്ത്രീ സൈന്ദര്യത്തിന്റെ പാരമ്യം. ഇന്ദുമുഖി, ഇന്ദുവദന, രാകേന്ദുമുഖി തുടങ്ങി സ്ത്രീ  വിശേഷണങ്ങള്‍ അനവധിയാണ്.ലോകമെമ്പാടുംതന്നെ സ്ത്രീകളുടെ മുഖത്തെ സമാനമായ ഉപമകളുപയോഗിച്ചാണ് വര്‍ണ്ണിച്ചിട്ടുള്ളത്.എല്ലാവരും പരസ്പരം കോപ്പിയടിച്ചതല്ലെങ്കില്‍ ഈ  സാമ്യത്തിന് ഒരു കാരണം വേണ്ടെ?

സുന്ദരമായ മുഖം വെറും ശരാശരിയാണ്.Beautiful faces are just average.:-)

ഇതിലെ പരസ്പര വൈരുധ്യം വിശദീകരിക്കാം...ആദ്യം അല്പം ചരിത്രം.1870കളില്‍ സര്‍ ഫ്രാന്‍സിസ്‌ ഗാല്‍ട്ടണ്‍ (ഇദേഹം ചാള്‍സ് ഡാര്‍വിന്റെ ഒരു കസിനാണ്.ഒരു തികഞ്ഞ ജീനിയസ്സായിരുന്ന  ഇദേഹമാണ് പ്രാര്‍ത്ഥനയുടെ ഫലമില്ലായ്മ ആദ്യമായി 'ശാസ്ത്രീയമായി' തെളിയിച്ചത്.ഫിങ്കര്‍ പ്രിന്റുകള്‍ ശാസ്ത്രീയമായി തരം തിരിച്ചതും അത് കുറ്റവാളികളെ കണ്ടെത്താന്‍ ഉപയോഗിക്കാമെന്നും  കണ്ടുപിടിച്ചതും ഇദ്ദേഹം തന്നെ.യൂജനിക്സിനെ അനുകൂലിച്ചിരുന്നു എന്ന കുപ്രസിദ്ധിയുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ ഇദ്ദേഹത്തെ ലോകം ഓര്‍ക്കുന്നത് എന്നത് കഷ്ടം.) ക്രിമിനോളജിയില്‍  വിചിത്രമായ ഒരു പരീക്ഷണം നടത്തി. ക്രിമിനലുകളുടെ മുഖത്തിന് സാധാരണ ജനത്തിന്റെ മുഖത്തെ അപേക്ഷിച്ച് എന്തെങ്കിലും പ്രത്യേകതയുണ്ടോ?കുറ്റവാളികളുടെ പ്രോട്ടോടൈപ്പ് മുഖം  എങ്ങിനെയായിരിക്കും? അറിയപ്പെടുന്ന അനേകം കുറ്റവാളികളുടെ പടങ്ങള്‍ ഒന്നിന് മീതെ ഒന്നായി സൂപ്പര്‍ ഇമ്പോസ് ചെയ്ത് അദേഹം കുറ്റവാളികളുടെ ഒരു 'അവിയല്‍ 'ചിത്രം ഉണ്ടാക്കി.അനേകം  കുറ്റവാളികളുടെ ശരാശരിയായ ഈ മൂലരൂപത്തില്‍നിന്ന് കുറ്റവാളികളുടെ പൊതു മുഖലക്ഷണങ്ങള്‍ കണ്ടെത്താം എന്നായിരുന്നു ഐഡിയ.

ഐഡിയ ഫലിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ അദേഹം മറ്റൊരു കാര്യം ശ്രദ്ധിച്ചു.(നല്ല ശാസ്ത്രജ്ഞര്‍ അങ്ങനെയാണ്.) ഈ സങ്കലന വിദ്യയുടെ ഫലമായുണ്ടായ ചിത്രങ്ങളിലെ മുഖങ്ങള്‍ അതിലെ ഭാഗമായ ഒറിജിനല്‍  മുഖങ്ങളേക്കാളൊക്കെ സുന്ദരമായിരുന്നു.''The result is a striking face,thoroughly ideal and artistic,and singularly beautiful.It is indeed,most notable how beautiful all the composites  are.Individual peculiarities are irregularities,and the composite is always regular.''(Inquries into human faculty and its development-Francis Galton.)

തന്റെ പരീക്ഷണം കൊണ്ട് തെളിയിക്കാനുദ്ദേശിച്ച കാര്യം നടക്കാത്തതുകൊണ്ട് ഗാല്‍ട്ടണ്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ ചെയ്തില്ല.അങ്ങനെ ഒരു നൂറ്റാണ്ടിലധികം ഈ നിരീക്ഷണം  അവഗണിക്കപ്പെട്ടുകിടന്നു.പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ് ഈ 'ആവരേജ് എഫക്റ്റ്‌'(ഒരു 'ശരാശരി' മുഖം അതിന്റെ അടിസ്ഥാനമായ ഒറിജിനലുകളേക്കാള്‍ സുന്ദരമായിരിക്കും.)  വീണ്ടും പഠന വിഷയമാകുന്നത്.അപ്പോഴേക്കും കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഗാല്‍ട്ടന്റെ സൂപ്പര്‍ ഇമ്പോസിംഗ് രീതിയേക്കാള്‍ കൂടുതല്‍ കൃത്യമായി സങ്കലന ഫോട്ടോകള്‍ ഉണ്ടാക്കാനുള്ള വിദ്യയും  നിലവില്‍വന്നു.(മോര്‍ഫിംഗ്)

''We ascribe beauty to that which is simple; which has no superfluous parts; which exactly answers its end; which stands related to all things; which is the mean of many extremes.''-  Ralph Waldo Emerson

ഓരോ പ്രദേശത്തേയും 'ശരാശരി' സുന്ദരികള്‍ കാഴ്ചക്ക് വ്യത്യസ്തമായിരിക്കുമെങ്കിലും (ഉദാഹരണത്തിന് ഉഗാണ്ടയിലെ 'ശരാശരി' സുന്ദരിയും കേരളത്തിലെ 'ശരാശരി' സുന്ദരിയും കാഴ്ചയില്‍  വ്യത്യസ്തരായിരിക്കും) രണ്ടും ആളുകള്‍ സുന്ദരികളായിത്തന്നെ കണക്കാക്കും. ഗാല്‍ട്ടണ്‍ ശരിയായി നിരീക്ഷിച്ച പോലെ യഥാര്‍ത്ഥ മനുഷ്യരില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന അവയവങ്ങള്‍  തമ്മിലുള്ള പൊരുത്തക്കുറവ് കൃത്രിമമായി ഉണ്ടാക്കുന്ന ഈ ശരാശരി മുഖത്തിനുണ്ടാകില്ല എന്നതു കൊണ്ടാണ് ശരാശരി അളവുകളുള്ള മുഖം കൂടുതല്‍ സുന്ദരമാകുന്നത്. ഒന്നും ഒട്ടും കൂടുതലുമില്ല‍,  കുറവുമില്ല.എല്ലാം പാകത്തിന് ചേരുംപടി ചേര്‍ന്ന മുഖം.

ഫഹദ്‌ ഫാസില്‍ സുന്ദരനാണ്,അല്ലെങ്കില്‍ പാര്‍വതി ഓമനക്കുട്ടന്റെ മൂക്ക് ശരിയല്ല (her nose is not feminine.പോസ്റ്റ്‌ മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും.എനിക്ക് അവരുടെ മൂക്ക് നടന്‍  ബാബു ആന്റണിയുടേതു പോലെയാണ് തോന്നാറ്.:-)) എന്നൊക്കെ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ നമ്മള്‍ ഉള്ളിലുള്ള 'ശരാശരി'സുന്ദരന്റേയോ സുന്ദരിയുടെയോ ആ പ്രോട്ടോടൈപ്പുമായി താരതമ്യം  ചെയ്യുകയാണ് ചെയ്യുന്നത്.(കോസ്മെറ്റിക് സര്‍ജ്ജറി മുതല്‍ മേയ്ക്കപ്പും പിന്നെ ഫോട്ടോഷോപ്പുമൊക്കെ നിലനില്‍ക്കുന്നത് ആ പ്രോട്ടോടൈപ്പിനോട് അടുത്തുവരാനുള്ള മാര്‍ഗ്ഗമായാണല്ലോ.) ഒരു  പ്രത്യേക വിഭാഗത്തിന്റെ പ്രോട്ടോടൈപ്പ് ഉള്ളിലില്ലെങ്കില്‍ മുഖം തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.എല്ലാ ചൈനക്കാര്‍ക്കും സായിപ്പന്‍മാര്‍ക്കുമെല്ലാം ഒരേ മുഖഛായയായാണ് എന്ന് ചില പറയുന്നത്  കേട്ടിട്ടില്ലെ?പിന്നീട് കൂടുതല്‍ കണ്ടുപരിചയം കൊണ്ടാണ് വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്നത്.

(യഥാര്‍ത്ഥ ജീവിതത്തില്‍ ഈ 'ആവരേജ് എഫക്റ്റ്‌' കാണുന്നത് multi racial സന്തതികളിലാണ്. അതായത് വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നോ വര്‍ഗ്ഗങ്ങളില്‍നിന്നോ ഉള്ളവര്‍ക്ക് ജനിക്കുന്ന സന്തതികള്‍  പൊതുവെ കൂടുതല്‍ സൌന്ദര്യമുള്ളവരായിരിക്കും. ഉദാഹരണത്തിന് കാശ്മീരിയും മലയാളിയും തമ്മില്‍ അല്ലെങ്കില്‍ ആഫ്രിക്കനും യൂറോപ്യനും തമ്മിലൊക്കെയുള്ള സന്തതികള്‍ കൂടുതല്‍ സുന്ദരരായിരിക്കും.നേരത്തെപ്പറഞ്ഞ അവയവങ്ങള്‍ തമ്മിലുള്ള പൊരുത്തക്കുറവ് ഇവരില്‍ ക്യാന്‍സല്‍ ചെയ്തു പോകുന്നതു കൊണ്ടായിരിക്കാം അങ്ങിനെ വരുന്നത്.പ്രകൃതി തന്നെ ഒരുക്കുന്ന  ആവരേജ് എഫക്റ്റ്‌‌.നമ്മുടെ പല സൂപ്പര്‍ സുരസുന്ദരികളും ഇങ്ങനെ 'വംശശുദ്ധി' യില്ലാത്തവരാണ്.ഹാലി ബെറിയും സല്‍മ ഹൈക്കും നമ്മുടെ കത്രീന കൈഫും ഒക്കെ മള്‍ട്ടിറേഷ്യല്‍ സുന്ദരികളാണ്.

(ട്രിവിയ:യൂറോപ്പിലെ ഫാഷന്‍ രംഗം ഇപ്പോള്‍ ഇളക്കി മറിക്കുന്നത് സൈബീരിയയില്‍നിന്നുള്ള സുന്ദരികളാണത്രെ.പഴയ സോവിയറ്റ് റഷ്യയില്‍നിന്ന് നാടുകടത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍  സൈബീരിയയിലെ ലോക്കല്‍ ആളുകളുമായി ചേര്‍ന്ന് ലോകത്ത് വേറെവിടെയും കാണാത്തത്ര വെറൈറ്റി അവിടെ ഉണ്ടാക്കീട്ടുണ്ട്.(Germans, Czechs,Latvians etc mixing with the local ethnic mix  of of Mongolian nomads creating hitherto unseen combinations of features that can only be described as breath taking.വ്യത്യസ്ത ജനവിഭാഗങ്ങളെ ബലം പ്രയോഗിച്ച് ഒറ്റ രാജ്യമാക്കിയതും  അവര്‍ തമ്മില്‍ കൂടിക്കലര്‍ന്ന് പഴയ സോവിയറ്റ്‌ രാജ്യങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ സൌന്ദര്യ തലസ്ഥാനമാണ്.

സ്വതവേ ഭംഗി കൂടിയ മുഖങ്ങളുടെ (സര്‍വ്വേകളില്‍ കൂടുതല്‍ ആളുകളും സുന്ദരിയെന്ന് പറയുന്നവ) ശരാശരി ചിത്രം ഭംഗി പക്ഷേ കുറഞ്ഞ മുഖങ്ങളുടെ ശരാശരി ചിത്രത്തേക്കാള്‍ സുന്ദരമായിരിക്കും. ഭംഗി  കുറവുള്ള മുഖത്തിന്റെ ശരാശരി ചിത്രം ഭംഗി കുറഞ്ഞതു തന്നെയായിരിക്കും.ഫോട്ടോകളുടെ എണ്ണം കൂടുംതോറും അതില്‍നിന്നുള്ള സങ്കലന ഫോട്ടോയുടെ ഭംഗിയും കൂടുന്നു എന്നാണ് അനുഭവം.  (പരമാവധി ഒരു മുപ്പത്തിരണ്ട് ഫോട്ടോകള്‍ക്കപ്പുറം പിന്നെ കാഴ്ചയില്‍ കാര്യമായ വ്യത്യസം ഉണ്ടാകാറില്ല.)


അപ്പോള്‍ സൌന്ദര്യം വെറും'ശരാശരി' മാത്രമല്ല.ഇവിടെക്കാണുന്ന ആദ്യ ചിത്രം എന്റെ ഒരു  ഫോട്ടോഗ്രാഫര്‍ സുഹൃത്തിന്റെ സ്റ്റുഡിയോവില്‍ വന്ന പത്തു സ്ത്രീകളുടെ ശരാശരി ചിത്രമാണ്.എല്ലാവരും ഇരുപത്തഞ്ചിനും നാല്പതിനും ഇടയില്‍ പ്രായമുള്ള,ശരാശരിയില്‍ താഴെ മാത്രം സൌന്ദര്യമുള്ള  സാധാരണ വീട്ടമ്മമാരാണ്‍.രണ്ടാമത്തെ ചിത്രം മനോരമയുടെ പത്തു ക്യാമ്പസ്‌ മോഡലുകളുടെ (ചിത്രങ്ങള്‍ അവരുടെ സൈറ്റില്‍ നിന്ന് എടുത്തത്‌) ശരാശരി ചിത്രമാണ്.എല്ലാവരും സാമാന്യം  സുന്ദരികളാണെന്നു പറയാം‍. അവസാനത്തേത് മലയാളത്തിലേയും തമിഴിലേയും പത്ത് ടോപ്പ് സുന്ദരികളുടെ ശരാശരി ചിത്രവും.

തീര്‍ച്ചയായും ഒറിജിനലുകളേക്കാള്‍ സുന്ദരമാണ് എല്ലാ സങ്കലന ചിത്രങ്ങളുമെങ്കിലും ഈ വിര്‍ച്ച്വല്‍ സൌന്ദര്യ മത്സരത്തില്‍ ഒന്ന് മുതല്‍ പത്തുവരെയുള്ള ഒരു സ്കെയിലില്‍ മാര്‍ക്കിട്ടാല്‍  ആദ്യത്തേതിന് ഒരു നാലും രണ്ടാമത്തേതിന് ആറും മൂന്നാമത്തേതിന് ഒരു ഏഴും മാര്‍ക്ക് ഞാന്‍ കൊടുക്കും.മിക്കവര്‍ക്കും  ഏറെക്കുറെ ഇതേ അഭിപ്രായമായിരിക്കും എന്നാണ് തോന്നുന്നത്.Go ahead,state your marks.ശരിക്കും തിലോത്തമ തന്നെ.(ലോകത്തുള്ള വിശിഷ്ട വസ്തുക്കളില്‍നിന്നെല്ലാം അല്പം വീതം എടുത്താണ് വിശ്വകര്‍മ്മാവ് തിലോത്തമയെ സൃഷ്ടിച്ചത് എന്നാണ് കഥ.) അതുപോലെ എല്ലാ പടങ്ങളില്‍നിന്നും നല്ല ഭാഗങ്ങള്‍ മാത്രമെടുത്താണ് ഈ ശരാശരി ചിത്രമുണ്ടാകുന്നത്.സമാനമായ ഒരു കഥ ഗ്രീക്ക് ഇതിഹാസത്തിലുമുണ്ട്.

(ഓ.ടി:സ്യൂസ് ദേവന്‍ പണ്ടോറയെ സൃഷ്ട്ടിക്കുന്നത് എല്ലാ ചെറുകിട ദൈവങ്ങളില്‍നിന്നും അവരുടെ ഗുണാംശങ്ങളുടെ സംഭാവന പിരിച്ചാണ്.പണ്ടോറ എന്നാല്‍ 'all gifted' എന്നാണ് അര്‍ഥം.)

ഇവിടെ കാണിച്ചിരിക്കുന്നത് അതി സുന്ദരികളായ സിനിമാനടികളുടെ ആവരേജ് ചിത്രത്തിന്റെ വിവിധ ഘട്ടങ്ങളാണ്.ആദ്യത്തേത് രണ്ട്,രണ്ടാമത്തേത് നാല്,മൂന്നാമത്തേത് എട്ട്,നാലാമത്തേത് ഇരുപത്  നടികളുടെയും സങ്കലനമാണ്.ഇരുപത് ചിത്രങ്ങളുടെ സങ്കലനമാണ് കൂട്ടത്തില്‍ ഏറ്റവും സുന്ദരമെങ്കിലും അത് ഒരു വ്യതിരിക്തമായ മുഖമല്ല.It's not a distinct face.Offcourse It's beautiful,and it's  perfect,but in a boring sort of way.ഇത്തരം മുഖങ്ങള്‍ സുന്ദരമാണെങ്കിലുംമനസ്സില്‍ തങ്ങി നില്‍ക്കുന്നവയല്ല.കാരിക്കേച്ചര്‍ എന്ന ചിത്രകലാ രൂപം ഒരു വ്യക്തിയുടെ മുഖത്തിന്റെ പ്രത്യേകതകള്‍  പര്‍വ്വതീകരിക്കുന്നതാണല്ലോ.എല്ലാ അവയവങ്ങളും ചേരും പടി ചേര്‍ന്നിട്ടുള്ള സുന്ദരന്മാരുടെയോ സുന്ദരികളുടേയോ കാരിക്കേച്ചര്‍ വരയ്ക്കാന്‍ പ്രയാസമായിരിക്കും. കാരിക്കേച്ചറിസ്റ്റുകള്‍ക്ക് ഈ  വിഷയത്തില്‍ അഭിപ്രായം പറയാം.(പണ്ട് തിരൂരില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റില്‍ വച്ച് നമ്മുടെ ഫാറ്റൂണിസ്റ്റ്‌ സജീവ്‌ എന്റെ മുഖം കാരിക്കേച്ചറിനു പറ്റിയതല്ല എന്ന് പറഞ്ഞതോര്‍ക്കുന്നു.എന്നുവച്ചാല്‍  ഞാന്‍ സുന്ദരനാനെന്ന്.;-) btw,എന്നാലും അദേഹം എന്നെ വരച്ചു കേട്ടോ.)

ലോകസുന്ദരി പട്ടത്തിനു മത്സരിക്കുന്നവരുടെ ഫോട്ടോകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ മുഖങ്ങള്‍ക്കും ഇതേ 'സാധാരണത്തം' കാണാം.എല്ലാവരും സുന്ദരികളൊക്കെത്തന്നെ.പക്ഷേ എല്ലാവരും  ചിരിക്കുന്നതും അവരുടെ മുഖഭാവങ്ങളുമൊക്കെ ഏറെക്കുറെ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പോലെ.പരസ്പരം തിരിച്ചറിയാന്‍ പറ്റില്ല.ഈ ലോകസുന്ദരികള്‍ പ്രൊഫഷണല്‍ ഫാഷന്‍ മോഡലുകളായി  വിജയിക്കുമെങ്കിലും സിനിമാരംഗത്ത്‌ മിക്കവാറും വിജയിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. അതായത് അവരുടെ ഭംഗി സാധാരണ ജനങ്ങളുടെ (പുരുഷന്മാരുടെ) മനസ്സില്‍ ഇടം നേടുന്നില്ല  എന്നര്‍ത്ഥം.എന്നാല്‍ 'സാധാരണ' സുന്ദരികള്‍ (ലോകസുന്ദരി മത്സരത്തിലോ ഫാഷന്‍ മോഡലിംഗ് രംഗത്തോ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയാതെ പോകുന്നവര്‍ ) പലപ്പോഴും സിനിമയില്‍  വിജയിക്കാറുമുണ്ട്. ഫാഷന്‍ രംഗത്തെ മോഡലുകള്‍ ശരിക്കും ഡിസൈനര്‍മാരുടെ വിചിത്രമായ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള വിലപിടിപ്പുള്ള 'ക്ലോത്ത് ഹാങ്ങറുകള്‍ ' മാത്രമാണ്.വ്യക്തിത്തമുള്ള മുഖം  അവിടെ അത്യാവശ്യമല്ല.എന്നാല്‍ പ്രോഡക്റ്റ് മോഡലുകള്‍ക്കും അഭിനയ രംഗത്തുള്ളവര്‍ക്കും വ്യതിരിക്തമായ മുഖം അത്യാവശ്യമാണ്.

അപ്പോള്‍ പറഞ്ഞുവരുന്നത്,മുഖത്തിന്റെ വെറും ശരാശരി അളവുകളില്‍ മാത്രം കാര്യമില്ല.ഈ ശരാശരി ചിത്രങ്ങളുടെ ഇടതും വലതും പകുതികള്‍ തുല്യമാണെന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ.I.e beautiful faces  are also symmetrical. സൌന്ദര്യത്തിന്റെ മറ്റൊരു പ്രധാന മാനദണ്ഡം ഈ സിമിട്രിയാണ്. മുഖത്തിന്റേയും ശരീരത്തിന്റേയും ഇടതും വലതും ഭാഗങ്ങള്‍ ഒരേപോലെ ക്രമമായ വളര്‍ച്ച കാണിക്കണം. ഗര്‍ഭാവസ്ഥയിലും പിന്നീടും വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും ജനിതകമോ പാരിസ്ഥികമോ ആയ ഒരു പ്രതിബന്ധങ്ങളും വളര്‍ച്ചക്കുണ്ടായിട്ടില്ല എന്നതിന് തെളിവാണ് സിമിട്രിയുള്ള മുഖം.(നൂറു ശതമാനം  സിമിട്രി മിക്കവാറും അസാധ്യമാണെങ്കിലും.(ട്രിവിയ:ഹൃതിക് റോഷന്റെ വലതു കൈയ്യില്‍ ആറ് വിരലുണ്ട്.പിന്നെ നമ്മുടെ മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ കോടിയ മുഖം ഓര്‍മ്മയില്ലേ?പിന്നീട് താമസിയാതെ തടിച്ചു തൂങ്ങി ഇപ്പോള്‍ ആ വ്യത്യാസം അത്ര പ്രകടമല്ലാതായിട്ടുണ്ടെങ്കിലും.) Developmental homeostasis എന്ന് പറയും. Disruptions to development caused by  mutations or by an inability to secure critical material resources early in life could generate asymmetries in appearance.

The basic idea is that the genes should code for both sides of the body equally.Ie, your left lung or eye or ear should develop just like your right lung,eye or ear.However, random events  in the outside environment can interfere with this development.People with better quality genes maybe able to resist those outside interferences.Thus symmetry positively associated with  health and attractiveness.ഒരു കൊടുങ്കാറ്റിനുശേഷം ചത്തുപോയ പക്ഷികളെ പരിശോധിച്ചതില്‍ ചിറകിലെ തൂവലുകള്‍ ഒരുപോലെയല്ലാത്തവയാണ് (സിമിട്രി കുറവുള്ളവ) ചത്തതില്‍കൂടുതലും എന്ന്  കണ്ടിരുന്നു. പറക്കാനും ബാലന്‍സ് നിലനിര്‍ത്താനും കഴിവ് കുറഞ്ഞവ ഇത്തരം കടുത്ത പ്രതികൂല സാഹചര്യങ്ങളില്‍ പരാജയപ്പെട്ടുപോകാം.

(A wild thought...സ്പോര്‍ട്സ്‌ രംഗത്തുള്ളവരില്‍ ലോകനിലവാരത്തില്‍ കളിക്കുന്നവരും ഒരിക്കലും ലോക്കല്‍ ലെവലിനപ്പുറം ഉയരാന്‍ കഴിയാത്തവരും തമ്മില്‍ അവരുടെ ശരീരത്തിന്റെ സിമിട്രിയില്‍  വ്യത്യാസമുണ്ടാകുമോ?ഉദാഹരണത്തിന് സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ സിമിട്രി കുറവായിരിക്കുമോ അദ്ദേഹത്തോടൊപ്പം കളിച്ചു തുടങ്ങിയ എന്നാല്‍ ഒരിക്കലും ഒരു ജില്ലാതലത്തിനപ്പുറമൊന്നും  കളിയ്ക്കാന്‍ യോഗ്യത നേടാന്‍ കഴിയാതെ പോയ ഒരു ബാല്യകാല സുഹൃത്തിന്?You see, more symmetrical limbs might  be more efficient in running or more accurate in throwing.അതുപോലെ  ഒളിമ്പിക്ക്സിലൊക്കെ ഓട്ടത്തിന് സ്ഥിരമായി സ്വണ്ണം കിട്ടുന്നവര്‍ സ്ഥിരം അവസാനക്കാരേക്കാള്‍ സിമിട്രിയുള്ളവരായിരിക്കുമോ?Even the slightest of advantage might be important where the  difference between a gold medalist and an 'also ran' athlete is might be a fraction of a second.)

പ്രാണികള്‍ മുതല്‍ എല്ലാ സ്പീഷീസുകളിലും സിമിട്രി കൂടുതലുള്ള ജീവിക്ക് കൂടുതല്‍ എളുപ്പത്തില്‍ ഇണയെകിട്ടും എന്നാണ് കണ്ടിട്ടുള്ളത്.മയിലുകളില്‍ പീലികള്‍ക്ക്  കൂടുതല്‍ സിമിട്രിയുള്ളവക്കാണ്  വേഗം ഇണകളെ കിട്ടുകയത്രെ.മൃഗങ്ങളിലും പ്രാണികളില്‍പ്പോലും കാണുന്ന ഈ പ്രഭാവം സ്വാഭാവികമായും മനുഷ്യനിലും പ്രതീക്ഷിക്കാം.Symmetry maybe a reliable indicator in the genetic quality  mates look for in humans also.സിമിട്രി കൂടുതലുള്ള മുഖങ്ങളെ ആണും പെണ്ണും കൂടുതല്‍ സുന്ദരമായി കരുതുമെന്നും കൂടുതല്‍ സിമിട്രിയുള്ള പുരുഷന്മാരുടെ ഇണകള്‍ക്ക് രതിമൂര്‍ച്ഛയുണ്ടാകാനുള്ള  സാധ്യത കൂടുതലാണ് എന്നും പഠനങ്ങള്‍ പറയുന്നു.Symmetrical men and women begin to have sexual intercourse at an earlier age, have more sexual partners, and have more one-night  stands.There are also more infidelity among them.

സിമിട്രി അളക്കാന്‍ സ്കെയിലും തപ്പി പോയവരൊഴിച്ചുള്ളവര്‍ക്ക് വായന തുടരാം.:-) സാമുദ്രിക ലക്ഷണ പ്രകാരവും സിമിട്രി ഉത്തമമായ ചക്രവര്‍ത്തി ലക്ഷണമാണ്.വാല്മീകി രാമയണത്തില്‍  ശ്രീരാമന്റെ രൂപം വിവരിക്കുന്നത് ''സമഃ സവിഭിക്താംഗാഃ''(with symmetrical limbs) എന്നാണ്. നമുക്ക് തല്‍ക്കാലം മുഖത്തിന്റെ സിമിട്രി മാത്രം ശ്രദ്ധിക്കാം.(ട്രിവിയ:പ്രശസ്ത കഥകളി  വേഷക്കാരനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്റെ മുഖത്തിന് അസാമാന്യ സിമിട്രിയായിരുന്നത്രെ. ചുട്ടിക്കായി കടലാസു വെട്ടിയാല്‍ ഒരു ഭാഗത്തെ അതെ അളവ് തന്നെ മറുഭാഗത്തും  ഉപയോഗിക്കമത്രെ.ഇദ്ദേഹത്തേക്കുറിച്ച് 'ബ്രഹ്മാവ് കഥകളിക്കായി സൃഷ്ടിച്ച മുഖം' എന്നാണ് കളികമ്പക്കരുടെ ഇടയില്‍ പ്രശസ്തി.) ഈ ചിത്രങ്ങളില്‍ കൂടുതല്‍ ഭംഗി ഏതാണ്?The difference is  subtle,yet real.(നല്ല കണ്ടു പരിചയമുള്ള മുഖങ്ങളില്‍ സിമിട്രി ഇല്ലായ്മ മനസ്സിലാകാന്‍ ബുദ്ധമുട്ടാണ്. കണ്ടു പരിചയമില്ലാത്ത ഒരു സാധാരണ മുഖമായിരുന്നു എല്ലാവര്‍ക്കും പരിചയമുള്ള ഒരു  സുന്ദരിയായ സിനിമാ നടിയേക്കാള്‍ നല്ലത്,whose face by definition is more symetrical than average women.പക്ഷേ കിട്ടണ്ടെ?(എന്റെ മുഖം ഇടാമെന്നുവച്ചാല്‍ എന്റെ മുഖത്തിന് നല്ല  സിമിട്രിയുണ്ട്.അതുകൊണ്ട് അത്  ഉപയോഗിക്കാന്‍ പറ്റില്ല.:-))

''There is no excellent beauty that hath not some strangeness in the proportion.''Francis Bacon


അപ്പോള്‍ മുഖഭാഗങ്ങളുടെ ശരാശരി അളവുകളും സിമിട്രിയും മാത്രമാണോ സൌന്ദര്യം?ഫ്രാന്‍സിസ്‌ ബേക്കണ്‍ പറയുന്നപോലെ സുന്ദരമായ മുഖത്തിന് എന്തെങ്കിലും പ്രത്യേകത, വ്യക്തിതം കൂടി  വേണ്ടെ?കൂടുതല്‍ സുന്ദരമായ മുഖം സാധ്യമാണോ?ഈ ചിത്രങ്ങള്‍ നോക്കുക.ആദ്യത്തേത് ഇരുപത് സൂപ്പര്‍ സുന്ദരികളുടെ ആവറേജ് ചിത്രം.രണ്ടാമത്തേത് അതേ ചിത്രം ഫോട്ടോഷോപ്പില്‍ ഞാന്‍  അതിന്റെ അളവുകള്‍ ഒരു പ്രത്യേക രീതിയില്‍ വ്യത്യാസപ്പെടുത്തിയത്.മിക്കവരും രണ്ടാമത്തേതാണ് കൂടുതല്‍ സുന്ദരം എന്ന് അഭിപ്രായപ്പെടും.(ഇതൊരു വ്യത്യസം കണ്ടുപിടിക്കല്‍ ചോദ്യമല്ല.Just see  which one you 'feel' more beautiful.) എന്റെ സ്ഥിരം പരീക്ഷണമൃഗമായ മകള്‍ രണ്ടാമത്തെ ചിത്രത്തിനാണ് വോട്ടു ചെയ്തത്.ഒന്ന് മുതല്‍ പത്തുവരെയുള്ള ഒരു സ്കെയിലില്‍ മാര്‍ക്കിട്ടാല്‍  ആദ്യത്തേതിന് ഒരു ഏഴു മാര്‍ക്ക് കൊടുക്കാമെങ്കില്‍ രണ്ടാമത്തേതിന് എട്ടു മാര്‍ക്ക് കൊടുക്കാം എന്നാണ് എനിക്ക് തോന്നുന്നത്.Go ahead,grade it.

ചിത്രത്തിന് ഞാന്‍ വരുത്തിയവ്യത്യാസങ്ങള്‍ ഇവയാണ്.നെറ്റി അല്‍പ്പം വലുതാക്കി.മൂക്കിന്റെ മുകളിനിന്ന് താടിയിലെക്കുള്ള ദൂരം(nasion-chin distance) കുറച്ചു.അതായത് മുഖം മൊത്തത്തില്‍ തലയുടെ  താഴേക്കു മാറി.കൂട്ടത്തില്‍ മൂക്കിന്റെ വലുപ്പം കുറഞ്ഞു.പിന്നെ കണ്ണുകള്‍ അല്‍പ്പം വലുതാക്കി.അവ തമ്മിലുള്ള അകലവും കണ്ണുകളും പുരികങ്ങളും തമ്മിലുള്ള അകലവും കൂട്ടി. ചുണ്ടുകളുടെ വീതി  കൂട്ടി.പക്ഷേ ഞാന്‍ വരുത്തിയ ഈ മാറ്റങ്ങളുടെ യുക്തി എന്താണ്?

Neoteny യെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു.മുതിന്നതിനുശേഷവും കുട്ടിത്തത്തിന്റെ ലക്ഷണങ്ങള്‍ അവശേഷിക്കുന്നതിനെയാണ് നിയോടെനി (neoteny) അഥവാ പീഡോമോര്‍ഫിസം  (Pedomorphism) എന്നു പറയുന്നത്. പീഡോമോര്‍ഫിസവും ടെഡ്ഢി ബെയര്‍ പാവകളുടെ പരിണാമവും പണ്ടൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു.(ടെഡ്ഡി കരടിയുടെ പരിണാമം അഥവാ ഓമനത്തമുള്ള ശാസ്ത്രം.) കുട്ടിത്തത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവരോട്  മുതിര്‍ന്നവരില്‍ കൂടുതല്‍ സ്നേഹവും കരുതലും ഉണ്ടാകാം എന്ന് കോണ്‍റാഡ് ലോറന്‍സ് സിദ്ധാന്തിച്ചിരുന്നു. 'Kindchenschema'( facial cues associated with infants could have evolved to elicit  feelings of parental care in adults.) എന്ന് അദേഹം വിളിക്കുന്ന ഈ ലക്ഷണങ്ങള്‍ നിലനിര്‍ത്തുന്ന സ്ത്രീളെ കൂടുതല്‍ സുന്ദരികളായി പുരുഷന്മാര്‍ കണക്കാക്കുന്നതായി പഠനങ്ങള്‍  കാണിക്കുന്നു. സ്ത്രീസൌന്ദര്യത്തിന്റെ പാരമ്യം എന്നു പറയുന്നത് രൂപം കൊണ്ട് കുട്ടിത്തമുള്ള എന്നാല്‍ ഒരു കുട്ടിയായി തെറ്റിദ്ധരിക്കാത്ത അവസ്ഥയെയാണ്. ഉണ്ണായി വാര്യര്‍ നളചരിതത്തില്‍ പറയുന്ന 'യൌവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം' എന്ന അവസ്ഥ.അതായത് ഒരു മധുരപ്പതിനേഴുകാരി. ''പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെണ്‍കുട്ടി'' എന്ന്  യൂസഫലി കേച്ചേരി.

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 
താമര മൊട്ടായിരുന്നു നീ...ഒരു താമര മൊട്ടായിരുന്നു നീ...
ധാവണി പ്രായത്തിൽ പാതി വിടർന്ന നീ..
പൂഞ്ചേല പരുവത്തിൽ പൂവായി..തേനുള്ളിൽ തുളുമ്പുന്ന പൂവായി.

ഇനി ധാവണി പ്രായക്കാരികളായ പെണ്‍കുട്ടികളെ (ആ പ്രായത്തില്‍ അല്‍പ്പമെങ്കിലും ആകര്‍ഷണീയത ഇല്ലാത്ത ആരുമുണ്ടാകില്ല എത്ര വിരൂപയായാലും.) സുന്ദരികളാകുന്ന ആ ശൈശവ  ലക്ഷണങ്ങള്‍ നോക്കാം.വെളുത്ത നിറം (എത്ര കറുത്തവരും ആ പ്രായത്തില്‍ അല്‍പ്പം വെളുക്കും.കഴിഞ്ഞ പോസ്റ്റ്‌ നോക്കുക.) മാര്‍ദ്ദവമുള്ള തലമുടി, ഉരുണ്ട അല്‍പ്പം ഉയര്‍ന്ന നെറ്റി,അല്പം പരന്ന  മുഖം,ചെറിയ മൂക്ക്,വലിയ കണ്ണുകള്‍ ചെറിയ കീഴ്താടി, തുടുത്ത  ചുണ്ടുകള്‍ ,അത്ര പ്രകടമല്ലാത്ത brow ridge(bony prominance above the eyes), കട്ടികുറഞ്ഞ പുരികങ്ങള്‍ ,രോമരഹിതമായ ശരീരം  ഇവയൊക്കെയാണ്. ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ ഹൂറികളേക്കുറിച്ചുള്ള തിര്‍മിദിയുടെ വിവരണം തലയിലും പുരികങ്ങളിലുമൊഴിച്ച് ശരീരത്തിലെവിടെയും രോമമില്ലത്തവര്‍ എന്നാണ്. ഗ്രീക്ക്‌ പ്രതിമകള്‍  മുതല്‍ ആധുനിക സുന്ദരികള്‍ വരെ ഇപ്രകാരം രോമരഹിതരാണ്. (ട്രിവിയ... പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവിയും ചിത്രകാരനും ചിന്തകനുമൊക്കെയായിരുന്ന ജോണ്‍ റസ്ക്കിനെക്കുറിച്ച്  ഒരു  കഥയുണ്ട്.ഗ്രീക്ക് പ്രതിമകളിലും പെയിന്റിങ്ങുകളിലും കണ്ടു പരിചയമുള്ള സ്ത്രീ രൂപമാണ്‌ യഥാര്‍ത്ഥം എന്ന് ആത്മാര്‍ഥമായി ധരിച്ചിരുന്ന അദ്ദേഹം വിവാഹശേഷമാണ് ഞെട്ടിപ്പോയത്.She  had hair, err...you know...,down there.:-) ആറു വര്‍ഷം ആ വിഡ്ഢ്യാസുരന്റെ അവഗണ സഹിച്ച് ജീവിച്ച ആ പാവം സ്ത്രീ പിന്നീട് വിവാഹ മോചനം നേടി.)

ഒരു കുട്ടിയുടെയും (എന്റെ മകള്‍ ‍) ചില അംഗീകൃത സുന്ദരികളുടെയും മുഖങ്ങളുടെ ഒരു താരതമ്യം നോക്കൂ.(ആ ചൈനീസ് സുന്ദരി Davon Aoki എന്ന നടിയാണ്.'2 fast 2 furious' fame.ചൈനീസ്,  ജപ്പാനീസ് മുഖങ്ങളാണ് കൂടുതല്‍ ശൈശവ ലക്ഷണങ്ങള്‍ നിലനിര്‍ത്തുന്നത് എന്ന് അന്ത്രോപ്പോളജിസ്റ്റുകള്‍ നിരീക്ഷിക്കുന്നു.) എല്ലാവരുടെയും പൊതുവായുള്ള ലക്ഷണങ്ങള്‍ ഒന്നുതന്നെയാണ്.പരന്ന  മുഖം,ഉരുണ്ട നെറ്റി,വലിയ കണ്ണുകള്‍ ,ചെറിയ മൂക്ക്.

സ്ത്രീ പുരുഷന്മാരുടെ മുഖങ്ങള്‍ തമ്മില്‍ ഒരു താരതമ്യത്തിനു ശ്രമിച്ചാല്‍ ആദ്യം തന്നെ ശ്രദ്ധയില്‍പ്പെടുക മുഖത്തിന്റെ ഷേപ്പിലുള്ള വ്യത്യസം തന്നെയാണ്.തലയോട്ടികളുടെ ഈ ചിത്രം  ശ്രദ്ധിച്ചാലറിയാം സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ .സ്ത്രീകളുടേത് ഏറെക്കുറെ  ഒരു ഓവല്‍ ഷേപ്പിലാണെങ്കില്‍ പുരുഷന്മാരുടേത് ഒരു ചതുരവടിവിലാണ്. സ്ത്രീയുടെ തലയോട്ടി മൊത്തത്തില്‍ കുറേകൂടി കോമളമായോ ലോലമായോ തോന്നും. പുരുഷന്റെ കീഴ്ത്താടിയുടെ കനവും  ഷേപ്പും നോക്കൂ.അതുപോലെ കനത്ത brow ridge. കവിളുളെല്ലുകളുടെ ഭാഗവും കനത്തതാണ്. വാല്മീകി രാമായണത്തില്‍ ശ്രീരാമനെ 'മഹാഹനുഃ'(with heavy cheek bones)എന്ന് വിശേഷിപ്പിക്കുന്നുണ്ട് എന്നത് രസമല്ലേ?(ജന്മനാ 'മഹാഹനുഃ' അല്ലാത്തവര്‍ക്ക് cheek implants സഹായത്തിനെത്തും.)

രസകരമായ ഒരു താരതമ്യത്തിന് ടെര്‍മിനേറ്റര്‍ സിനിമകളിലെ T800(ആര്‍നോള്‍ഡ്‌ ഷ്വാസ്നെഗര്‍ ) റോബോട്ടിന്റേയും ടെര്‍മിനേറ്റര്‍ ത്രീയിലെ TX എന്ന പെണ്‍ റോബോട്ടിന്റേയും endoskeleton  തമ്മിലുള്ള വ്യത്യസം നോക്കൂ.അഭിനേതാക്കളുടെ ബാഹ്യ രൂപത്തിന് അനുസരിച്ചു തന്നെയാണ് ഈ എന്ഡോസ്കെലിട്ടനുകളും നിര്‍മ്മിച്ചിരിക്കുന്നതത്രെ. അതായത് ഈ തലയോട്ടികള്‍ക്ക് അവരുടെ  യഥാര്‍ത്ഥ മുഖവുമായി യോജിച്ചു പോകുന്നുണ്ട്.(വെറും പണംവാരി തട്ടുപൊളിപ്പന്‍ കമ്മേഴ്സ്യല്‍ ചിത്രങ്ങളില്‍ പോലും ഇത്ര ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുന്ന ഹോളിവുഡ്ഢിനെ നമ്മുടെ സിനിമക്കാര്‍  കണ്ടു പഠിക്കട്ടെ.ആദ്യത്തെ ടെര്‍മിനേറ്റര്‍ ഒരു ലോ ബജറ്റ് ചിത്രം പോലുമായിരുന്നു. എന്നിട്ടും അവന്മാര്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു.)

'Child but not quite a child' എന്നതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണം ടെര്‍മിനേറ്റര്‍ ത്രീയില്‍ TX ആയി അഭിനയിച്ച Kristanna Loken തന്നെയാണ്.It is said that they selected her deliberately to  contrast her features to the original Terminator. കുട്ടികളുടെതു പോലുള്ള ഉരുണ്ട നെറ്റിത്തടം നോക്കൂ.നമ്മുടെ കാളിദാസനൊക്കെ സുന്ദരിമാരുടെ നെറ്റിയെ ചന്ദ്രക്കല പോലെ വളഞ്ഞതായാണ്  ഉപമിക്കുന്നത്. ലളിതാ സഹസ്രനാമത്തിലും 'അഷ്ടമീ ചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ' (അര്‍ദ്ധചന്ദ്രനേപ്പോലെ ശോഭയുള്ള നെറ്റിത്തടത്തോട് കൂടിയവള്‍ .) എന്ന് കാണാം.അതുപോലെതന്നെ  അവരുടെ കീഴ്ത്താടിയുടെ ആകൃതിയും ശ്രദ്ധച്ചോ?ലളിതാസഹസ്രനാമത്തില്‍ ദേവിക്ക് 'അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ' എന്നൊരു വിശേഷണം കാണാം.അതായത് ഉപമിക്കാന്‍  മറ്റൊന്നുമില്ലാത്ത വിധം മനോഹരമായ താടി എന്നര്‍ത്ഥം.

കുട്ടിയും കുട്ടിത്തമുള്ള മുഖമുള്ള ഒരു മധുരപ്പതിനേഴുകാരിയും തമ്മിലുള്ള ഒരു വ്യത്യാസം കവിളുകളുടെ കാര്യത്തിലാണ്.ബേബി കവിളുകളുള്ളവര്‍ ശാലീന സുന്ദരി അല്ലെങ്കില്‍ ക്യൂട്ട് സുന്ദരി എന്നൊക്കെ  വിളിക്കപ്പെടുമെങ്കിലും ഒരു സെക്സ് സിംബലായി അവര്‍ കരുതപ്പെടാനുള്ള സാധ്യത കുറവാണ്.Men just don't lust them.(Btw, ഈ ചെറുപ്പവും 'യൌവ്വനം വന്നുദിച്ചിട്ടും ചെറുതാകാത്ത  ചെറുപ്പവും'തിരിച്ചറിയാന്‍ കഴിയാത്തവരായിരിക്കാം ശിശു പീഢകരാകുന്നത്.) അതുകൊണ്ട് അത്തരക്കാര്‍ സിനിമയില്‍ നായികമാരുമാകില്ല. സാധാരണ അത്തരം സുന്ദരികള്‍ അധികം താമസിയാതെ  നായകന്റെ സ്ഥിരം സഹോദരിയായി ഒടുങ്ങിപ്പോകുകയാണ് പതിവ്.അല്ലെങ്കില്‍ കണ്ണീര്‍ സീരിയലുകളിലെ കുടുംബിനിയായ ഭാര്യ.‍ബേബി കവിളും ശരിക്കുള്ള സുന്ദരിയുടെ കവിളുകളും വ്യത്യസ്തമാണ്.ഉദാഹരണം കരീനാകപൂറിന്റെ മുഖം. കുട്ടികളുടെതുപോലുള്ള തുടുത്ത കവിളുകളുകളല്ല അവരുടേത്.(വേറൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?നമ്മുടെ സിനിമകളില്‍ നായികയുടെ കൂടെ കൂട്ടുകാരായി കൊച്ചു  പിള്ളേരുണ്ടായിരിക്കും.വെറും ചെറുപ്പവും 'യൌവ്വനം വന്നുദിച്ചിട്ടും ചെറുതാകാത്ത ചെറുപ്പവും' തമ്മിലുള്ള കൊണ്ട്രാസ്റ്റ്‌ തോന്നിപ്പിക്കാനുള്ള വിദ്യ‍.

സ്ത്രീപുരുഷന്മാര്‍ തമ്മില്‍ കാഴ്ച്ചയിലുള്ള ഈ വ്യത്യസം അതായത് Sexual dimorphism ഗര്‍ഭാവസ്ഥയിലും പിന്നീടും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ശരീരം അഭിമുഖീകരിച്ച  ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണുണ്ടാകുന്നത്.ചെറിയ കുട്ടികളുടെ മുഖം'sexless' ആണെന്ന് പറയാം.(മറ്റു സൂചനകളില്ലാതെ മുഖം കണ്ട് ആണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും  തിരിച്ചറിയാന്‍ പ്രയാസമാണ്.'ആദ്യത്തെ കണ്മണി'എന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍ പറയുന്ന ആ മാര്‍ഗ്ഗം തന്നെ വേണ്ടി വരും.:-)) മുഖത്തിന്റെ പല ഭാഗങ്ങളുടേയും വളര്‍ച്ച പല വേഗത്തിലാണ്.  വളര്‍ച്ചയുടെ ചില നിര്‍ണായക ഘട്ടങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മുഖത്തെ അസ്ഥികളില്‍ കാണാം.ടീനേജിലേക്ക് കടക്കുമ്പോള്‍ ടെസ്റ്റോസ്റ്റിറോണ്‍ മുഖത്തിന്റെ  ആകൃതി മാറ്റിത്തുതുടങ്ങും.

 The more testosterone a man has, the stronger his brow, cheekbones and lower jaw.The more estrogen or less testosterone a woman has,rounder her forehead, the wider her face, fuller  her lips and the higher her eyebrows.കുട്ടിത്തം (Pedomorphism) നിലനിര്‍ത്തും എന്നര്‍ത്ഥം.അപ്പോള്‍ ഈ ഉഡുരാജമുഖി വന്ന വഴി മനസ്സിലായില്ലെ?മുഖത്തിന്റെ ആകൃതി നിശ്ചയിക്കുന്നത് ഈ  ഹോര്‍മോണുകളാണ്.(ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്മാരില്‍ മാത്രവും ഈസ്റ്റ്രജന്‍ സ്ത്രീകളില്‍ മാത്രവും എന്നൊന്നുമില്ല. എല്ലാവരിലും എല്ലാ ഹോര്‍മോണും കാണും.അളവില്‍മാത്രമെ  വ്യത്യാസമുണ്ടാകൂ. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ പൊതുവെ കൂടുതലായിരിക്കും,സ്ത്രീകളില്‍ നേരെ തിരിച്ചും അത്രെയേ ഉള്ളൂ.) സ്ത്രീകളുടെ മുഖത്തിന് പ്രായമാകുംതോറും ഹോര്‍മോണ്‍ വ്യതിയാനം  മൂലം കൂടുതല്‍ പുരുഷത്തമുണ്ടാകും.(ഗൌരിയമ്മയുടെ ചെറുപ്പകാലത്തുള്ള ഫോട്ടോയും ഇപ്പോഴത്തെ മുഖവും നോക്കുക.)

ഗ്രോത്ത് ഹോര്‍മോണുകള്‍ അമിതമായി ഉപയോഗിക്കുന്ന ബോഡി ബില്‍ഡര്‍മാരില്‍ താടിയെല്ലിന്റെ അമിത വളര്‍ച്ച കാണാം.മുകളിലെ ചിത്രത്തില്‍ കാണുന്ന ആ ചെങ്ങാതി മരുന്നടിക്കുന്നുണ്ട് എന്ന്  ബലമായി സംശയിക്കാം.മറ്റൊരു ഉദാഹരണം ....നമ്മുടെ സ്റ്റാലണ്‍ തന്നെ.Now see his grotesque lower jaws.(Trivia: Rambo 4 ന്റെ നിര്‍മ്മാണത്തിനിടക്ക് ഒരു വിമാനത്താവളത്തില്‍ വച്ച് സ്റ്റാലനെ  മരുന്നുകളുമായി പിടി കൂടിയിരുന്നു.) ഈ കൂടിയ അളവിലുള്ള ഈ ടെസ്റ്റോസ്റ്റിറോണ്‍ തന്നെയാണ് പുരുഷന് താടിമീശകളുണ്ടാക്കുന്നതും കൂടുതല്‍ ശാരീരിക ശക്തിയും ആക്രമണോത്സുകതയും  നല്‍കുന്നതും.

അങ്ങനെ ശൈശവ ലക്ഷണങ്ങളുടെ അഥവാ സ്ത്രീ ലക്ഷണങ്ങളുടെ നേര്‍ വിപരീതമാണ് പുരുഷ സൌന്ദര്യ ലക്ഷണങ്ങള്‍ .(കുട്ടികളുടെ കൈകള്‍ക്ക് നീളം കുറവായതുകൊണ്ടാണ്  കാല്‍മുട്ടോളമെത്തുന്ന ഭുജമുസലങ്ങള്‍ പുരുഷലക്ഷണമാകുന്നത്.അല്ലാതെ ഒറാങ്ങ് ഉട്ടാനേപ്പോലിരിക്കുന്നതാണ് പുരുഷസൌന്ദര്യത്തിന്റെ പാരമ്യം എന്നതുകൊണ്ടല്ല.:-) കുട്ടികളും സ്ത്രീകളും  രോമരഹിതരാകുമ്പോള്‍ സ്വാഭാവികമായും പുരുഷന്മാര്‍ രോമേശന്മാരായിരിക്കും.Or you can use that tamil word here.:-)Btw, പഞ്ചതന്ത്രം കഥകളില്‍ 'രോമേശന്‍' എന്നൊരു സിംഹത്തിന്റെ  കഥയുണ്ട്.അതുപോലെ മഹാഭാരതത്തിലെ ലോമപാദ മഹാരാജാവ് ശരിക്കും രോമപാദന്‍ എന്നായിരിക്കാം.''God protect us from hairy women and beardless men.'' എന്നൊരു അറബി  പഴഞ്ചൊല്ലുണ്ടെന്നത് പൂര്‍വ്വികര്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു എന്നതിന് തെളിവാണ്.

ആണുങ്ങളുടെ മുഖം പെണ്ണുങ്ങളുടേതിനേക്കാള്‍ വലുതായിരിക്കും.പ്രത്യേകിച്ച് മുഖത്തിന്റെ കീഴ്ഭാഗം (lower face).കണ്ണുകള്‍ ചെറുതായിരിക്കും.(atleast overhanging brow ridges makes it appear so.)  മൂക്കും സ്ത്രീകളെക്കാള്‍ ഉയര്‍ന്നതും വീതിയുള്ളതുമായിരിക്കും.(ഉയര്‍ന്ന നാസിക പുരുഷ സൌന്ദര്യ ലക്ഷണമായി പറയാറുണ്ട് എന്നോര്‍ക്കുക. സ്ത്രീകളുടേത് എള്ളിന്‍പൂവ് പോലെ എന്നാണ് കണക്ക്.'തിലപുഷ്പമൂക്കീ' എന്ന് തോലകവി.) ചെറിയ താഴ്ന്ന മൂക്ക് സ്ത്രീകളുടെ കണ്ണുകള്‍ തമ്മില്‍ കൂടുതല്‍ അകലം തോന്നിപ്പിക്കും.പരന്ന മുഖവും ചെറിയ മൂക്കും കവിളുകള്‍ കൂടുതല്‍ എടുത്തുകാട്ടും. ദിലീപിന്റെ  മായമോഹിനിയെ ശരിക്കും ഒരു പെണ്ണിന്റെ മുഖത്തിന്റെ അനുപാതത്തിലേക്ക് മാറ്റിയാല്‍ ഏകദേശം ഈ ചിത്രത്തില്‍ കാണുന്നപോലിരിക്കും.അതുപോലെ മഞ്ചു വാര്യരേയും ശരിക്കുള്ള പുരുഷ  അനുപാതത്തിലേക്കും മാറ്റാം.(ഒരു രണ്ടു മിനിറ്റ്‌ ഫോട്ടോഷോപ്പ് സിമുലേഷന്‍.)

So recap.....കാതിലോല?(കാ അതിലോല?) എന്ന ചോദ്യത്തിന്റെ ഉത്തരം 'ഉടുരാജമുഖി' എന്നു തന്നെയാണ്.Slightly flat,round faces with large eyes,high cheeks,plumb lips,small lower jaws, which are proxy for young female face with high estrogen and low androgen levels.അപ്പോള്‍ സൌന്ദര്യം എന്നാല്‍ നല്ല സിമിട്രിയുള്ള ശരാശരി അളവുകളുള്ള മുഖം...with a twist.അതില്‍ ശൈശവ  ലക്ഷണങ്ങള്‍ കൂടുതല്‍ പെരുപ്പിച്ചു കാണാം.In other words a beautiful face is an 'average' face with caricatured child features.

ഇനി ചില ഉദാഹരണങ്ങള്‍ കാണിക്കാം.നേരത്തേ കണ്ട സാധാരണ വീട്ടമ്മമാരുടെ ആവരേജ് ചിത്രം 4-6 വയസ്സുള്ള പത്തു കുട്ടികളുടെ (ചിത്രങ്ങള്‍ കുട്ടികളുടെ ഒരു സൌന്ദര്യ മത്സരത്തിന്റെ  സൈറ്റില്‍നിന്നു കിട്ടിയത്.) ആവരേജ് ചിത്രത്തിലെ ഡാറ്റ ഉപയോഗിച്ച് മാറ്റം വരുത്തിയതാണ് ഇവിടെ കാണുന്നത്.ഇതേ കാര്യം ഫോട്ടോഷോപ്പ് ഉപയോഗിച്ചും ചെയ്യാം.താഴെയുള്ള ചിത്രം  ഫോട്ടോഷോപ്പില്‍ ചെയ്തത്.ആദ്യത്തേത്  ഒരു മോര്‍ഫിംഗ് വിദ്യയാണ്.എന്നാല്‍ സാധാരണ മോര്‍ഫിംഗ് അല്ല താനും.കുട്ടികളുടെ ചിത്രത്തിലെ പിക്സല്‍ ഡാറ്റ ഒട്ടും ഉപയോഗിക്കാതെ ആങ്കര്‍  പോയന്റുകളുടെ ആപേക്ഷിക സ്ഥാനങ്ങള്‍ക്കനുസരിച്ച് മാത്രം മോര്‍ഫിംഗ് ചെയ്യുന്ന രീതിയാണത്.(if you didn't understand the technical details,well forget it.It's not important.)

മായാമോഹിനിയുടെ ഈ ചിത്രങ്ങളില്‍ കൂടുതല്‍ സ്ത്രൈണതയും മാദകത്വവും തോന്നുന്നത് ഏതാണ്? മിക്കവര്‍ക്കും രണ്ടാമത്തേത് എന്നായിരിക്കും അഭിപ്രായം. ആദ്യത്തേത് ഒറിജിനല്‍ ചിത്രം. ഇവിടേയും മുകളിലെപ്പോലെ  കുട്ടികളുടെ ആവരേജ് ചിത്രത്തിന്റെ അളവിലേക്ക് മാറ്റിയതാണ് രണ്ടാമത്തെ ചിത്രം. സ്ത്രൈണതയുടെ ശൈശവ ലക്ഷണങ്ങള്‍  അറിഞ്ഞിരുന്നാല്‍ ഫോട്ടോഷോപ്പിലും ഇത്തരം മാറ്റങ്ങള്‍  സാധ്യമാണ്.വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അതിന്റെ സൂത്രങ്ങള്‍ അറിഞ്ഞാല്‍ രണ്ടോ മൂന്നോ മിനിറ്റിന്റെ പണിയേ ഉള്ളൂ.മൂന്നാമത്തേത് ഫോട്ടോഷോപ്പ് ചിത്രമാണ്.ഏത് ചിത്രവും അല്‍പ്പം  കുട്ടിത്തത്തിന്റെ അളവുകളിലേക്ക് മാറ്റുന്നത് അവരെ കൂടുതല്‍ സുന്ദരിയാക്കും.ഫോട്ടോഗ്രാഫി, അഡ്വര്‍ട്ടൈസിംഗ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കുക.നമ്മുടെ ഇവിടെയൊക്കെ അതിന്റെ  പുറകിലുള്ള ശാസ്ത്രവും കണക്കുമൊന്നും പിടിയില്ലാത്തതുകൊണ്ട് ചില ഫില്‍റ്ററുകള്‍ ഉപയോഗിച്ചുള്ള കളികളാണ് മിക്കവാറും കാണുക.

ഇതാ ഈ ഫോട്ടോ നോക്കൂ.ആദ്യ ചിത്രത്തിലെ മുഖത്തിന്റെ സിമിട്രിയില്ലായ്മ ശ്രദ്ധിച്ചോ?രണ്ടു പുരികവും രണ്ടു ലെവലിലാണ്. ഇടതുവശത്തെ കണ്‍പോളകള്‍ക്കും എന്തോ പ്രശ്നമുണ്ട്. ചുണ്ടുകള്‍ ഒരു  വശത്തേക്ക് ചെരിഞ്ഞാണ്. (ഏതോ രണ്ടാംകിട 'കോസ്മെറ്റിക് വിദഗ്ധന്റെ' ബോട്ടോക്സ് ട്രീറ്റ്മെന്റ്‌?) The second picture is a definite improvement.ആ കണ്‍പോളകളുടെ കാര്യത്തില്‍ ഞാന്‍ ഒന്നും  ചെയ്തിട്ടില്ല.Too much hard work.(നല്ല സൈഡിലെ കണ്ണ് കോപ്പി പേസ്റ്റ് ചെയ്യുന്നപോലുള്ള 'ഡൂക്കിലി' പണിയൊന്നും ഞാന്‍ ചെയ്യാറില്ല. അതൊക്കെ എന്റെ ഫോട്ടോഷോപ്പ് നിലവാരത്തിന്  താഴെയാണ്.:-))

എതു വലിയ സൂപ്പര്‍ സുന്ദരിയെയും സൂപ്പര്‍ മെഗാ സുന്ദരിയാക്കാം. There is always scope for improvement.But subtelity is the key. എന്റെ അഭിപ്രായത്തില്‍ നിങ്ങളെടുക്കുന്ന എല്ലാ ചിത്രങ്ങളും ഇങ്ങനെ മാറ്റണം എന്നാണ്.(അങ്ങനെ മാറ്റം വരുത്തിയാല്‍ അത്  ഫോട്ടോഗ്രാഫി ആകുമോ എന്നൊക്കെയുള്ള ചര്‍ച്ച പണ്ട് കഴിഞ്ഞതാണ്.സത്യത്തില്‍ നിങ്ങള്‍ കാണുന്ന എല്ലാ ഇന്റര്‍നാഷണല്‍ പരസ്യങ്ങളിലെ വിലപിടിപ്പുള്ള മോഡലുകളും ഇങ്ങനെ മാറ്റപ്പെട്ടാണ്  നിങ്ങളുടെ മുന്നിലെത്തുന്നത്.There is nothing 'real' in what you see.One of my heavy handed works I did a few years back. സൌന്ദര്യം...ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി ) ഗേള്‍ ഫ്രണ്ടിനെ വീഴ്ത്താനും ഈ മാര്‍ഗ്ഗം നല്ലതാണ്.They will just  adore you.:-)

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ പ്രായോഗിക വശങ്ങള്‍ -മേയ്ക്കപ്പ്, ഫോട്ടോഗ്രാഫി, ഫോട്ടോഷോപ്പ് എല്ലാം വേറൊരു പോസ്റ്റില്‍ ‍. ഫോട്ടോഗ്രാഫി, അഡ്വര്‍ട്ടൈസിംഗ്  രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയോജനപ്പെട്ടേക്കാം.അതും കഴിഞ്ഞു  ഉഡുരാജമുഖിയുടെ ബാക്കിയായ 'മൃഗരാജ കടിയും' 'ഗജരാജ വിലസിത  മന്ദഗതിയും'എഴുതണം‍.(The insane standard I set for myself for my blog posts is killing me.അതുകൊണ്ട് എഴുതിയാല്‍ പറയാം എഴുതി എന്ന്.)

-

2012, ഏപ്രിൽ 8, ഞായറാഴ്ച

വെളുത്ത സുന്ദരികളും ചില മേയ്ക്കപ്പ്,ഫോട്ടോഗ്രാഫി തത്വങ്ങളും ......


''Nothing in biology makes sense, except in the light of evolution.''Theodosius Dobzhansky


കഴിഞ്ഞ പോസ്റ്റില്‍ എല്ലാ കാലത്തും വെളുപ്പുനിറം സൌന്ദര്യത്തിന്റെ യൂണിവേഴ്സല്‍ ലക്ഷണമായിരുന്നെന്നു നമ്മള്‍ കണ്ടിരുന്നു.(കറുത്ത സുന്ദരികളുണ്ടോ?) ലോകത്തെല്ലായിടത്തും,പുരുഷന്മാരുടെ  നിറം എന്തായാലും സ്ത്രീകളുടേത് പുരുഷന്മാരേക്കാള്‍ വിളറിയ നിറമാണ്.പക്ഷേ എന്തുകൊണ്ട്?പല സ്ഥലങ്ങളില്‍ പല കാലത്തായി ജീവിച്ചിരുന്നവരുടെയെല്ലാം സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍  അവരുടെ സ്ത്രീകള്‍ വെളുത്തവരാകാന്‍ കാരണമെന്തായിരിക്കും?(പലര്‍ക്കും ആ പോസ്റ്റു വായിച്ചതിനു ശേഷവും അത് സമ്മതിക്കാന്‍ മടിയാണ്.അത് പോട്ടെ.)

തൊലിയുടെ നിറം ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്.സാധാരണ പറയപ്പെടുന്ന ഹൈപ്പോത്തെസിസ്സുകള്‍ക്ക് (white male-imposed or multinational corporate conspiracy) ധാരാളം പ്രശ്നങ്ങളുണ്ട്. മുന്‍പ്  പറഞ്ഞപോലെ വെളുപ്പുനിറം സ്ത്രീകളുടെ മാത്രം സൌന്ദര്യ ലക്ഷണമാണ്. പുരുഷന്മാരുടെതല്ല.സ്ത്രീകളുടെ നോട്ടത്തില്‍ പുരുഷന്‍മാര്‍ 'tall dark and handsome' ആയിരിക്കണമെന്നാണ് അവരുടെ  താല്പര്യം.അപ്പോള്‍ ചോദ്യം ഇതാണ്..... സ്ത്രീകളില്‍ വെളുത്തനിറമാണ് സൌന്ദര്യ ലക്ഷണം എന്നത് വെള്ളക്കാരനായ പുരുഷന്റെ മേധാവിത്തമാണെങ്കില്‍ അതായത് അവന്റെ സ്ത്രീകളുടെ നിറം  ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നിറമായി അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ വെള്ളക്കാരന്‍ പുരുഷന് അവന്റെ നിറം എന്തുകൊണ്ട് ലോകത്തുള്ള സ്ത്രീകളുടെ പുരുഷ സങ്കല്‍പ്പങ്ങളെ സ്വാധീനിക്കുന്ന  വിധം അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നില്ല?അവിടെ എന്തുകൊണ്ട് ഈ 'white male-imposed conspiracy' പരാജയപ്പെടുന്നു? എന്തുകൊണ്ട് വെള്ളനിറം എന്ന കോര്‍പ്പറേറ്റ് ഗൂഢാലോചന സ്ത്രീകളില്‍  മാത്രം വിജയിക്കുന്നു?

സൌന്ദര്യവര്‍ദ്ധക നിര്‍മ്മാതാക്കളുടെ പ്രചാരണമാണ് സ്ത്രീകള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നതിനു കാരണം,(അല്ലാതെ അവര്‍ക്ക് 'ശരിക്കും' ഇഷ്ടമുണ്ടായിട്ടല്ല.) എങ്കില്‍ ഈ  ഗൂഢാലോചനക്കാര്‍ എന്തുകൊണ്ട് ആണുങ്ങള്‍ക്കുവേണ്ടിയും അത്തരം മേക്കപ്പ് സമഗ്രഹികള്‍ പ്രചരിപ്പിച്ച് ലാഭം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നില്ല?(പുരുഷന്മാരുടെ ലിപ്സ്റ്റിക്കും കണ്‍മഷിയുമൊക്കെ  കാണേണ്ടതല്ലെ?) പുരുഷ സൌന്ദര്യ വസ്തുക്കള്‍ ഇപ്പോഴും മിക്കവാറും ഷേവിംഗ് ക്രീമും മറ്റും മാത്രമാണ്. ഈയിടെയായി മാത്രം ഇവിടെ കാണുന്ന പുരുഷന്മാരുടെ തൊലിവെളുപ്പിക്കല്‍ ക്രീമിന്  ഇപ്പോഴും കാര്യമായ മാര്‍ക്കറ്റൊന്നുമില്ല.(ലോകവ്യാപകമായി നോക്കിയാല്‍ സ്ത്രീകളുടെ മാര്‍ക്കറ്റ്‌ ഷെയറിന്റെ ആയിരത്തിലൊരംശം വരില്ല പുരുഷന്മാരുടേത്.) എന്തായിരിക്കും കാരണം?You need a  better theory than favoritism toward lighter skin is an invention of Hollywood/corporates/male domination.

കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ കറുത്ത നിറമായിരിക്കും എന്നതും പൂര്‍ണ്ണമായി ശരിയല്ല. അതുമാത്രമായിരിക്കില്ല കാരണം. ചിത്രം നോക്കുക.ആഫ്രിക്കയില്‍ തന്നെ  നല്ല കറുപ്പുനിറമുള്ളവരും അത്രയൊന്നും കറുപ്പില്ലാത്തവരേയും കാണാം. ഭൂമധ്യരേഖയോടടുത്ത് കറുത്തനിറമുള്ളവരെയും ഇരുനിറമുള്ളവരെയുമൊക്കെ കാണാം. അതുപോലെ അമേരിക്കന്‍  ഇന്ത്യക്കാര്‍ക്ക്, ഭൂമധ്യരേഖയോടടുത്തും അകലെയും കഴിയുന്ന അവര്‍ക്ക് ഉടനീളം ഇരുണ്ട നിറമാണ്. സൂര്യപ്രകാശം കുറവ് ലഭിക്കുന്ന എസ്കിമോകളും നല്ല കരുമാടിക്കുട്ടന്മാരാണ്. ഇതൊക്കെ എങ്ങിനെ  വിശദീകരിക്കും?

കഴിഞ്ഞ പോസ്റ്റില്‍ നമ്മള്‍ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ തന്നെ നിറവ്യത്യാസമുണ്ടെന്ന് കണ്ടിരുന്നു. സ്ത്രീകള്‍ അതെ വര്‍ഗ്ഗത്തിലെ പുരുഷന്മാരേക്കാള്‍ വെളുത്തവരായിരിക്കും. സ്ത്രീകളില്‍  കറുപ്പുനിറത്തിന് കാരണമായ മെലനോസൈറ്റുകളുടെയും അവരുടെ രക്തത്തില്‍ ഹിമോഗ്ലോബിന്റെയും അളവു കുറവ്,അവരുടെ തൊലിക്കടിയിലെ കൊഴുപ്പിന്റെ പാളി രക്തനിറത്തിന്റെ പ്രതിഫലനം  കുറയ്ക്കുന്നു, ഇതൊക്കെ കാരണങ്ങളാണ്.പക്ഷേ എന്തുകൊണ്ട് അങ്ങനെ?ആ ആത്യന്തിക കാരണം എന്തായാലും അവയൊക്കെ പരിണാമ സിദ്ധാന്തത്തിനു നിരക്കുന്നതായിരിക്കണം എന്ന് പ്രത്യകം  പറയേണ്ടതില്ലല്ലോ.There is no escaping Darwin's dangerous idea.പരിണാമത്തില്‍നിന്ന് ഒന്നും ഒഴിവാക്കപ്പെടില്ല. വെയിലുകൊണ്ട് കറുത്ത ആളുകള്‍ അവരുടെ നിറം അടുത്ത തലമുറയിലേക്ക്  പകര്‍ന്നു എന്നൊന്നും ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല. അതസാധ്യമാണ്.(അത് ലാമാര്‍ക്കിസമാണ്, ഡാര്‍വ്വിനിസമല്ല.)

''Seen in the light of evolution, biology is, perhaps, intellectually the most satisfying and inspiring science. Without that light it becomes a pile of sundry facts, some of them interesting or  curious but making no meaningful picture as a whole.'' Theodosius Dobzhansky

പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ സമപ്രായക്കാരായ ആണ്‍കുട്ടികളേക്കാള്‍ നിറം കൂടും.പെണ്‍കുട്ടികള്‍ക്ക് അവരുടെ യൌവ്വന കാലത്തായിരിക്കും ഏറ്റവും നിറം.പ്രത്യേകിച്ച് കൊഴുപ്പ്  കൂടുതലുള്ള സ്തങ്ങള്‍ ,അരകെട്ട്, തുടകള്‍ മുതലായവ. പ്രായമാകും തോറും അല്ലെങ്കില്‍ കൂടുതല്‍ പ്രസവങ്ങള്‍ കഴിയും തോറും സ്ത്രീകളുടെ നിറം കുറയുന്നതായും കണ്ടിട്ടുണ്ട്.ഈ  പ്രത്യേകതകള്‍ക്കൊക്കെയും ഒരു വിശദീകരണം വേണ്ടെ? നമുക്ക് ചുരുങ്ങിയത് മൂന്നു ഹൈപ്പോത്തസിസുകളെങ്കിലും നമുക്ക് മുന്നോട്ടു വയ്ക്കാം.

(1) ശിശു അനുകരണം(Infantile mimicry): ജനിക്കുമ്പോള്‍ എല്ലാ കുട്ടികളും താരതമ്യേന വെളുത്തവരായിരിക്കും എന്നത് ഡാര്‍വിന്‍ മുതല്‍ ഇങ്ങോട്ട് പലരും നിരീക്ഷിച്ചിട്ടുള്ളതാണ്. കുട്ടിത്തം  തോന്നിക്കുന്ന എല്ലാ സ്വഭാവിശേഷങ്ങളും അവരോടുള്ള  അഗ്രഷന്‍  കുറയ്ക്കും എന്ന് ആധുനിക പെരുമാറ്റശാസ്‌ത്രത്തിലെ (Ethology) പ്രധാനികളിലൊരാളായ  കോണ്‍റാഡ് ലോറന്‍സ്(Nobel  prize-1973) ആദ്യമായി ചൂണ്ടിക്കാട്ടിയത് ഞാന്‍ പണ്ട് മറ്റൊരു പോസ്റ്റില്‍ വിവരിച്ചിരുന്നു.ശിശു ലക്ഷണങ്ങളോട് മനുഷ്യര്‍ വളരെ സോഫ്റ്റായും സ്നേഹത്തോടെയും പെരുമാറുന്നു.ശിശു ലക്ഷണങ്ങളെ  'helpless', 'cute', 'in need of care', 'non threatening എന്നൊക്കെയാണ് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യ സമൂഹങ്ങളും കണക്കാക്കുന്നത്. ഒന്നാലോചിച്ചാല്‍ അതില്‍ അത്ഭുതമില്ല.മുതിര്‍ന്നവരുടെ  സഹായമില്ലാതെ കുട്ടികള്‍ക്ക് ജീവിക്കാനാവില്ല എന്നതുകൊണ്ട് മുതിര്‍ന്നവരുടെ വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞവരുടെ പിന്‍മുറക്കാരാണ് നമ്മളെല്ലാം.Being cute was a life-or-death matter  for a baby.We are all descendants of such cute creatures.

പ്രായമായാല്‍ പോലും കുട്ടിത്തത്തിന്റെ ലക്ഷണങ്ങളായ ചുറ്റുപാടുകളോടുള്ള നമ്മുടെ ജിജ്ഞാസ,കളിക്കാനുള്ള താല്പര്യം ഒക്കെ തുടര്‍ന്നും നിലനിര്‍ത്തുന്നത് ഒരുപക്ഷേ മനുഷ്യന്റെ മാത്രം  പ്രത്യേകതയാണ്. കലകളോട്,കണ്ടുപിടുത്തങ്ങളോട്,ശാസ്ത്രത്തോട് ഒക്കെയുള്ള മനുഷ്യന്റെ പ്രതിപത്തിക്ക് കാരണവും ഈ ശിശുസ്വഭാവം നിലനിര്‍ത്തുന്നതാകാം. മനുഷ്യവംശം മൊത്തത്തില്‍ നമ്മുടെ പ്രിമേറ്റ് പൂര്‍വികരേക്കാള്‍ കൂടുതല്‍ ശിശുലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് (Modern adult humans actually look more like babies than our ape like ancestors did.Just compare ancestor  fossil skulls with modern humans.) എങ്കിലും പുരുഷന്മാര്‍ പൊതുവേ ശാരീരികമായ ശിശുത്തം ഉപേക്ഷിച്ച് പെരുമാറ്റപരമായ ശിശുത്തം നിലനിര്‍ത്തുമ്പോള്‍ സ്ത്രീകള്‍ താരതമ്യേന  പെരുമാറ്റപരമായ ശിശുത്തം ഉപേക്ഷിച്ചു ശാരീരികമായ ശിശുത്തം നിലനിര്‍ത്തുന്നു. അതായത് ശിശുക്കളോടുള്ള രൂപസാദൃശ്യം പുരുഷന്മാരേക്കാള്‍ കൂടുതല്‍ നിലനിര്‍ത്തുന്നത് സ്ത്രീകളാണ്.  സ്ത്രീസൌന്ദര്യത്തിന്റെ പാരമ്യം എന്നു പറയുന്നത് രൂപം കൊണ്ട് കുട്ടിത്തമുള്ള എന്നാല്‍ ഒരു കുട്ടിയായി തെറ്റിദ്ധരിക്കാത്ത അവസ്ഥയെയാണ്.

 അന്ത്രോപ്പോളജിസ്റ്റായ Napoleon Chagnon ആമസോണിലെ യാനോമാനോ ഇന്ത്യക്കാരോട് അവരുടെ  സ്വപ്നസുന്ദരികളേക്കുറിച്ചു  ചോദിച്ചപ്പോള്‍ അവരുടെ മറുപടി "Females who are rrwko  dude."എന്നായിരുന്നത്രെ.'Rrwko' എന്നാല്‍ പഴങ്ങളേക്കുറിച്ചു പറയുമ്പോള്‍ ഒട്ടും കൂടുതലോ കുറവോ അല്ലാതെ പാകത്തിന് പഴുത്തത് എന്നും ഏതെങ്കിലും പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍  പ്രായപൂര്‍ത്തിയായി അധികമായിട്ടില്ലാത്ത ‍ഒരു പതിനഞ്ച് പതിനെട്ട് വയസ്സ് പ്രായമുള്ള 'തൊട്ടാല്‍ പൊട്ടുന്ന' പ്രായമുള്ളവള്‍ എന്നര്‍ത്ഥം.നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ മധുരപ്പതിനേഴ്.'യൗവനം  വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം'എന്ന് ഉണ്ണായി വാര്യര്‍ നളചരിതത്തില്‍ പറയുന്ന ആ അവസ്ഥ. നമ്മുടെ സിനിമകളിലെ നായികമാരുടെ ശരാശരി പ്രായവും ഇതുതന്നെയാണ് എന്നത്  ശ്രദ്ധിച്ചിട്ടുണ്ടോ?നമ്മുടെ ഫാന്റസികളില്‍ എപ്പോഴും മധുരപ്പതിനേഴോ ഒരുപക്ഷേ അതിനേക്കാള്‍ കുറവോ തന്നെയാണ് ശരിയായ പ്രായം.ലോകത്ത് എല്ലായിടത്തും പുരുഷന്മാര്‍ക്ക് ഇക്കാര്യത്തില്‍  ഒരേ അഭിപ്രായം തന്നെയാണ്,അത് യാനോമാനോ ആയാലും മലയാളിയായാലും.:-) മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തില്‍ ചേട്ടാനിയന്മാര്‍ പച്ചത്തക്കാളിയും പഴുത്ത തക്കാളിയും പറഞ്ഞു  വഴക്കിടുന്നത് ഓര്‍മ്മയില്ലെ?

(ഓ:ടി:കാഴ്ചയില്‍ ശിശുത്തം നിലനിര്‍ത്തുന്ന യുവതികളോട് തോന്നേണ്ട ആ ആകര്‍ഷണം ചിലര്‍ക്ക് പ്രായം കൊണ്ട് ശിശുക്കളായവരോടും തോന്നുന്നതായിരിക്കാം പീഡോഫീലിയയുടെ കാരണം. ഞാന്‍ പീഡോഫീലിയയെ ശാസ്ത്രം ഉപയോഗിച്ച് ന്യായീകരിക്കുന്നു എന്ന വാദവുമായി 'ബുദ്ധിജീവി' കളിയ്ക്കാന്‍ വരുന്നവരോട്..... വിശദീകരണവും ന്യായീകരണവും രണ്ടും രണ്ടാണ്.അത്  തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിക്കുക.This is a description of a possible mechanism or at the most an explanation and not JUSTIFICATION.)

കുട്ടിത്തത്തിന്റെ ലക്ഷണങ്ങള്‍ (neoteny) പിന്നീടും നിലനിര്‍ത്താന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇണയുടെ സംരക്ഷണം കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്.It is possible that the bond is stronger and  longer-lasting if adult female could retain some infant traits.അത്തരം ദമ്പതികളുടെ കുട്ടികള്‍ കൂടുതല്‍ ജീവിക്കാനും കൂടുതല്‍ പിന്‍ഗാമികളെ ഉണ്ടാക്കാനും അതുവഴി ഈ 'സ്വഭാവവിശേഷത്തിന്റെ  ജീനുകള്‍ ' ജീന്‍ പൂളില്‍ പടരാനും കാരണമാകാം.It is possible we selected ourselves cuteness by positive assortative mating.(positive assortative mating = mating to those who are similar to  us,i.e like attracted to like.) മറ്റു കുട്ടിത്ത ലക്ഷണങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ കൂട്ടത്തില്‍ വെളുപ്പുനിറവും തിരഞ്ഞെടുക്കപ്പെട്ടിരിക്കാം.

(2) ഹോര്‍മോണ്‍ പാര്‍ശ്വഫലം (Hormonal side effect):തൊലിയിലെ പിഗ്മെന്റ്റ്‌ കോശങ്ങളും സ്ത്രീ ഹോര്‍മോണുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം സ്ത്രീകളില്‍ മെലനോസൈറ്റുകള്‍ക്ക്  കുറവുണ്ടാകുന്നു.പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെയാണ് അവര്‍ക്ക് നിറം കൂടുന്നത് എന്നത് ശ്രദ്ധിക്കുക.മാത്രമല്ല ഗര്‍ഭിണിയാകുന്നതോടെ നിറം കുറയുകയും,കൂടുതല്‍ തവണ  ഗര്‍ഭിണിയാകുന്നതോടെ ആ ഇരുണ്ട നിറം സ്ഥിരമാകുകയും ചെയ്യും.അപ്പോള്‍ വെളുപ്പുനിറം വെറും ഹോര്‍മോണ്‍ പാര്‍ശ്വഫലം മാത്രമാകാം.സ്ത്രീ ഹോര്‍മോണുകള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍  പ്രത്യേകിച്ച് ഗുണഫലങ്ങളൊമൊന്നുമില്ലെങ്കിലും കൂടെപ്പോന്നതായിരിക്കാം തൊലിയുടെ വെളുപ്പുനിറവും.ഉദാഹരണത്തിന്,ഹിമോഗ്ളോബിന് ചുവപ്പുനിറമുണ്ടായത് അതിജീവനത്തിന് ആ ചുവപ്പുനിറം  ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നതുകൊണ്ടല്ല,മറിച്ച് ഓക്സിജന്‍ കോശങ്ങളിലെത്തിക്കുക എന്ന ഗുണം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ പ്രത്യേക പ്രോട്ടീനിന്റെ പ്രകാശ പ്രതിഫലന സ്വഭാവവും  (അതിനെയാണല്ലോ നിറം എന്ന് പറയുന്നത്.) കൂടെ പോന്നപോലെ.അതായത് ഒരു 'spandrel.'(Spandrel നമ്മള്‍ മുന്‍പ് പരിചയപ്പെട്ടിട്ടുണ്ട്. അത് വിശ്വാസത്തിന്റെ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നിടത്ത്  വിവരിച്ചിരുന്നു.)

(3) വിറ്റാമിന്‍ ഡി ഉല്പാദനം.(Means to prevent vitamin-D deficiency): ഗര്‍ഭകാലത്തും മുലയൂട്ടലിനും കൂടിയ അളവില്‍ ആവശ്യമായ വിറ്റാമിന്‍ ഡിയുടേയും കാല്‍ഷ്യത്തിന്റേയും ആവശ്യം നിറവേറ്റാന്‍  തക്കവണ്ണം നാച്ചുറല്‍ സെലക്ഷന്‍ പ്രവര്‍ത്തിക്കുന്നതാകാം പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വെളുപ്പുനിറം.Natural selection has resulted in females having lighter skin and  increased vitamin D3 production to meet the greater calcium needs of pregnancy and lactation.വളരുന്ന പ്രായത്തില്‍ കൂടുതല്‍ വിറ്റാമിന്‍ ഡിയും കാല്‍സ്യവും വേണ്ടിവരുന്നതു കൊണ്ടാകാം  കുട്ടികള്‍ക്കും താരതമ്യേന വിളറിയ നിറം കാണുന്നത്.

''The natural man has only two primal passions, to get and beget.''-William Osler

ഈ കാരണങ്ങളിലേതെങ്കിലും ഒന്നോ അല്ലെങ്കില്‍ എല്ലാമോ ഇനി അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഒക്കെ ആയിരിക്കാം സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഈ തൊലിയുടെ ഈ  നിറവ്യത്യാസത്തിന്റെ തുടക്കമെങ്കിലും പില്‍ക്കാലത്ത് ഈ വ്യതാസം ഒരേ വംശത്തിലെതന്നെ സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം തിരിച്ചറിയാനുള്ള ഉപാധിയായി മാറിയിരിക്കാം.If it is information rich  natural selection will favor those who find ways to use it.മുന്‍പ് പറഞ്ഞിട്ടുള്ളപോലെ സ്ത്രീകളുടെ പ്രത്യുല്പാദനകാലം പരിമിതമാണ്.ഒരു പതിനഞ്ചു വയസ്സ് മുതല്‍ പരമാവധി ഒരു 45-50 വര്‍ഷം  വരെ.(from menarche to menopause.) സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള നിറവ്യത്യാസം ഏറ്റവും പ്രകടം ഈ പ്രായത്തിലുമാണ് എന്നതും ശ്രദ്ധേയമാണ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത സമയം  കഴിഞ്ഞാല്‍ ലാപ്സായിപ്പോകുന്നതാണ് സ്ത്രീകളുടെ പ്രത്യുല്പാദനകാലം എന്നതുകൊണ്ട്,ആ പ്രായപരിധിയിലുള്ള ഇണയെ കണ്ടെത്തുക എന്നത് പുരുഷന്റെയും ആ നിശ്ചിത സമയത്തിലുള്ളില്‍ ഒരു  എലിജിബിള്‍ ഇണയുടെ കണ്ണില്‍ പെടുക എന്നത് സ്ത്രീയുടെയും ആവശ്യമാണ്.നിറവ്യത്യാസത്തിന്റെ ഉത്ഭവം എങ്ങിനെയായാലും അത് മേറ്റ്‌ സെലക്ഷന് ഉപകാരപ്പെടും.

തൊലിയുടെ നിറം നാം ഇപ്പോള്‍ വംശസൂചകമായാണ് മനസ്സിലാക്കുന്നതെങ്കിലും അത് തുടങ്ങീട്ട് വളരെകുറച്ചു കാലം ആയിരിക്കാനേ സാധ്യതയുള്ളൂ.കാരണം മനുഷ്യ ചരിത്രത്തില്‍ ഭൂരിഭാഗം കാലവും  മനുഷ്യര്‍ മറ്റു വംശങ്ങളുമായി ഒരു ബന്ധവുമില്ലതെയാണ് കഴിഞ്ഞിരുന്നത്. മനുഷ്യരില്‍ തൊലിയുടെ നിറം ഒരു 'ദ്വിദീയ ലൈംഗിക ലക്ഷണമാണ്-Secondary sex characteristic.(Secondary sex  characteristic- പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ഭാഗമല്ലാത്ത, ആണ്‍ പെണ്‍ വ്യത്യാസം. ഉദാ:ആണുങ്ങളിൽ മുഖരോമങ്ങള്‍ ,പരുപരുത്ത ശബ്ദം,വീതിയുള്ള തോളുകള്‍ പോലുള്ളവ. സ്ത്രീകളില്‍ ഉയര്‍ന്ന  മാറിടം,ഇടുങ്ങിയ അരകെട്ട് etc.)

യഥാര്‍ത്ഥത്തില്‍ ഈ ദ്വിദീയ ലൈംഗിക ലക്ഷണങ്ങളുടെ അവശ്യം തന്നെ ഇണയാക്കാന്‍ സാധ്യതയുള്ളവരെ വളരെ പെട്ടെന്ന് തിരിച്ചറിയുക എന്നതാണ്.ഇണയെ  തിരിച്ചറിയാന്‍ ജന്മവാസനയില്ലാത്ത ഒരു ജീവിയും ലോകത്ത് നിലനില്‍ക്കില്ല.എതിര്‍ലിംഗത്തിലുള്ള സ്വന്തം സ്പീഷീസിനെ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രത്യേകം ശീലിക്കേണ്ട ഏതു ജീവിയും പരിണാമപരമായി പരാജയമായിരിക്കും.നമ്മുടെ ഋശ്യശൃംഗന്റെ കഥയിലെപോലെ ഒരിക്കലും സ്ത്രീകളെ കണ്ടിട്ടില്ലെങ്കിലും ആരുംതന്നെ ഒരു സ്ത്രീയെ മറ്റൊരു പുരുഷനായി തെറ്റിദ്ധരിക്കില്ല.

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അവരുടെ നിറം കൂടുകയും യൌവ്വനകാലത്തുടനീളം ആ നിറം നിലനിര്‍ത്തുകയും ചെയ്യും എന്ന് പറഞ്ഞല്ലോ. പ്രായമാകും തോറും അല്ലെങ്കില്‍ കൂടുതല്‍  പ്രസവങ്ങള്‍ കഴിയും തോറും ഈ നിറം കുറയും ചെയ്യും എന്നതുകൊണ്ട് ഒരു സമൂഹത്തില്‍ അവിടത്തെ ശരാശരിയില്‍ കൂടുതല്‍ നിറമുള്ള ഒരു അംഗം എന്നതില്‍നിന്നും പല കാര്യങ്ങളും  ഊഹിക്കാം.എതിര്‍ ലിംഗത്തില്‍ പെട്ട, ഇപ്പേള്‍ ഗര്‍ഭിണിയല്ലാത്ത,എന്നാല്‍ ഗര്‍ഭിണിയാക്കപ്പെടാവുന്ന ഏജ് ഗ്രൂപ്പിലുള്ള,ഒരു മധുരപ്പതിനേഴുകാരിയാകാന്‍ സാധ്യത കൂടുതലാണെന്നര്‍ത്ഥം.Or at least  so our brain software or heuristic assumes.(Heuristic- a simple,fast,and often inaccurate procedure that helps find adequate,but often imperfect answer to difficult questions.The word has  same root as 'eureka'.So heuristic is an immediate nonthinking answer.)

അത്തരമൊരു കണക്കുക്കൂട്ടല്‍ നടത്തുന്ന ഒരു ബ്രെയിന്‍ അല്‍ഗോരിതം പരിണാമത്തിലൂടെ നിലവില്‍ വരാം.സെക്ഷ്വല്‍ സെലക്ഷന്‍ വഴി അത് വ്യാപിച്ചിരിക്കാം.(Sexual selection is what happens  when one of the sexes of a species evolve to prefer certain traits of opposite sex for no good reason or even when it positively hinders survival.One common example is peacock's  tail.There is absolutely no reason for a male peacock to have that ridiculous tail beyond the fact that the females have evolved to like that kind of tail.)

അധികാരം കൈയ്യാളുന്ന പുരുഷന് ഇണയെ/ഇണകളെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടുന്നതുകൊണ്ട്,(the general rule throughout the animal kingdom is males fight for  mates and the winner takes all,which leaves most males mate less.) വെളുത്ത ഇണകളെ (which is proxy for good mates) അവരുടെ കുത്തകയാക്കാം.അങ്ങിനെ വെളുത്ത നിറവും വെളുത്ത  നിറത്തോടുള്ള താല്പര്യവും രണ്ടും അവരുടെ ജീന്‍ പൂളില്‍ വ്യാപിക്കുകയും ചെയ്യും.പതുക്കെ അധികാരവര്‍ഗ്ഗം ഭരിക്കപ്പെടുന്ന സാധാരണക്കാരേക്കാള്‍ വെളുത്തവരാകാം


ലോകത്ത് പലയിടത്തും  അതാതിടത്തെ ഭരണവര്‍ഗ്ഗം അവിടത്തെ ഭരിക്കപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗത്തേക്കള്‍ വെളുത്തവരായിരുന്നു(രണ്ടു കൂട്ടരും ഒരേ വംശമാണെങ്കിലും) എന്നൊരു നിരീക്ഷണത്തിനും കൂടി ഉത്തരമാകാം  ഇത്.Selection for light-skinned, more "feminine-looking" women should have induced a general reduction of pigmentation in both sexes.ജപ്പാനിലും മറ്റും അപ്പര്‍ ക്ലാസിന് അവിടുത്തെ സാധാരണക്കാരേക്കാള്‍ നിറമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വെളുത്തവര്‍ അവര്‍ വെളുത്തവരാണ് ആ ഒറ്റ കാരണം കൊണ്ട് ഉയര്‍ന്ന് അധികാരി  വര്‍ഗ്ഗമാവുകയായിരുന്നു എന്ന് സാധാരണ പറയപ്പെടുന്ന തിയറിയേക്കാള്‍ വിശ്വാസയോഗ്യം മറ്റു പല കാരണങ്ങള്‍കൊണ്ടും കാലങ്ങളോളം അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞവര്‍ പതുക്കെ കൂടുതല്‍  വെളുക്കുകയായിരുന്നു എന്നതാണ്.

സൌന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ താഴ്ന്ന വിഭാഗത്തിലെ പെണ്‍കുട്ടികളെ ഇണയായി സ്വീകരിക്കുന്നത് എല്ലായിടത്തും പ്രബലമാണ്.ബൈബിളും നമ്മുടെ പുരാണങ്ങളും ചരിത്രത്തിലെ  രാജാക്കന്മാരുമൊക്കെയായി ആവശ്യത്തിനു ഉദാഹരണങ്ങളുണ്ട്.(പുരാണങ്ങളും ചരിത്രവുമൊക്കെ എഴുതി പോസ്റ്റ്‌ ദീര്‍ഘിപ്പിക്കുന്നില്ല.) എന്തായാലും ഡാര്‍വിന്റെ ഈ നിരീക്ഷണം കിടക്കട്ടെ.

''Many persons are convinced, as it appears to me with justice, that our aristocracy,including under this term all wealthy families in which primogeniture has long prevailed, from having  chosen during many generations from all classes the more beautiful women as their wives, have become handsomer, according to the European standard, than the middle classes; yet  the middle classes are placed under equally favorable conditions of life for the perfect development of the body.''-Charles Darwin- Descent of Man

എന്തായാലും നമ്മള്‍ പ്രതീക്ഷിക്കുന്നപോലെ ബഹു ഭാര്യത്വം,primogeniture (മൂത്ത പുത്രനു മാത്രം എല്ലാ സ്വത്തുക്കളും അധികാരവും ലഭ്യമാകുന്ന അവസ്ഥ.) ഇവ രണ്ടും നിലനിന്ന സമൂഹങ്ങളില്‍ ഈ  നിറവ്യത്യാസം കൂടുതല്‍ പ്രകടവുമാണ്.ബഹുഭാര്യത്വവും മൂത്തപുത്രനുമാത്രം എല്ലാ അധികാരങ്ങളും, ഇവ രണ്ടും കേരളത്തിലെ നമ്പൂതിരി സമുദായത്തിലുണ്ടായിരുന്നു. കേരളത്തിലെ  നമ്പൂതിരിമാര്‍ക്കിടയില്‍ പുലയ ജീനുകള്‍ കാണപ്പെടുന്നുണ്ട് എന്ന പഠനം ബ്ലോഗില്‍ പണ്ട് 'സാവിത്രി- ചാത്തന്‍' ബന്ധങ്ങളുടെ തെളിവായി എല്ലാവരും ആഘോഷിച്ചതാണ്. ചാത്തന്‍ സാവിത്രിയെ  തേടിച്ചെന്നു എന്നതിനെക്കാള്‍ ജാതിനിയമങ്ങളൊക്കെ ഇത്ര കടുത്തതാകുന്നതിനൊക്കെ മുന്‍പേ ചാത്തന്റെ താരതമ്യേന വെളുത്ത സഹോദരിമാര്‍ സാവിത്രിമാരായി സ്ഥാനകയറ്റം നേടിയപ്പോള്‍  ചാത്തനും അവന്റെ ഇരുണ്ട നിറമുള്ള സഹോദരിമാരും അവിടെത്തന്നെ കിടന്നു എന്നതിനും സാധ്യതയുണ്ട്‌.) നൂറുകണക്കിന് വെളുത്ത സുന്ദരികളെ സ്റ്റോക്ക്‌ ചെയ്തിട്ടുള്ള ധാരാളം സമ്പത്തും  അധികാരവുമുള്ള ഒരു ഹാരം(harem) ഉടമയെ അല്ലെങ്കില്‍ നമ്മുടെ നമ്പൂതിരിമാരുടെ ബഹുഭാര്യത്വമോ നാടൊട്ടുക്കുള്ള സംബന്ധമോ ഒക്കെ സങ്കല്‍പ്പിച്ചുനോക്കുക.More white wives means more  whiter than average sons and daughters among those people.And those ruling class children have more chances of passing down those same genes than the average dark skinned person.)

(Off topic on primogeniture:മൂത്ത പുത്രന് മാത്രം സ്വത്തും അധികാരങ്ങളും കൈമാറുന്ന രീതി ലോകത്തെല്ലായിടത്തും വ്യാപകമായിരുന്നു.നമ്മുടെ മഹാഭാരത യുദ്ധം തന്നെ ഭരിക്കുന്ന രാജാവിന്റെ മൂത്ത  പുത്രനാണോ അതോ ജേഷ്ഠാനുജന്മാരുടെ മക്കളില്‍ മൂത്തവനാണോ അധികാരം ലഭിക്കേണ്ടത് എന്ന് തീരുമാനിക്കാനായിരുന്നല്ലോ.ഭീഷ്മര്‍ മൂത്ത പുത്രന്റെ അവകാശം നേരത്തെ സ്വയം വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. രാമായണത്തിന്റെയും കഥ ഇതുതന്നെ.മൂത്ത ഭാര്യയിലുള്ള പുത്രനാണോ അതോ ഫേവററ്റ് ഭാര്യയിലുള്ള പുത്രനാണോ അവകാശം കിട്ടേണ്ടത് എന്നായിരുന്നു അവിടെ  വിഷയം.ബൈബിളിലും അതിന്റെ സൂചനകളുണ്ട്. ഐസക്കിന്റെ രണ്ടാമത്തെ പുത്രന്‍ ജേക്കബ്‌ മൂത്ത പുത്രന്റെ അവകാശങ്ങള്‍ സൂത്രത്തില്‍ തട്ടിയെടുക്കുന്ന കഥ നോക്കുക.(Genesis 25:31-34) ഈ  ആചാരം പിന്‍തുടരുന്നവരില്‍ കാലക്രമത്തില്‍ അധികാരവും ധനവും കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്.Just common logic.ഇവിടെ നമ്പൂതിരിമാര്‍ മറ്റുള്ളവരുടെ സ്വത്തും അധികാരവും പിടിച്ചടക്കി മാത്രമാണ് വലുതായത് എന്നു പറയുന്നവര്‍ ഈ മൂത്തപുത്രന് മാത്രം അവകാശങ്ങള്‍ കിട്ടുന്ന  ആചാരത്തേയും അല്‍പ്പം കൂടി പ്രാധാന്യത്തോടെ കാണാം.(അവരുടെ സ്ത്രീധന സമ്പ്രദായവും സ്വത്തു കേന്ദ്രീകരിക്കുന്നതിനു സഹായിച്ചിരിക്കാം.) വെറും 'നമ്പൂതിരി ബാഷിംഗ്' മാത്രം കൊണ്ട് കിട്ടുന്ന  ആ പുരോഗനവാദി ഇമേജ് കിട്ടില്ല എന്നാലും...)
---------------------------------------------------------------------------------------

''എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ
മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍
കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..''

പിന്നൊന്നുള്ളത് blushing എന്ന പ്രതിഭാസമാണ്.അതൊരു മിസ്റ്ററിയാണ്. എന്തുകൊണ്ട് നാണം വരുമ്പോള്‍ കവിളുകള്‍ ചുവക്കുന്നു?പ്രത്യേകിച്ച് പുരുഷന്മാരേക്കാള്‍ കൂടുതലായി  കുട്ടികളുടെയും സ്ത്രീകളുടെയും? പ്രായമാകുംതോറും ഈ വികാരക്ഷോഭം/നാണം കൊണ്ടുള്ള ചുവക്കല്‍ കുറയുന്നതെന്തുകൊണ്ട്?ഡാര്‍വിന്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. (I have said it  before,and I will say it again.That man Darwin was a real genius.Iam always impressed by the observations he made all that time back.Read his books.)

''BLUSHING is the most peculiar and the most human of all expressions. Monkeys redden from passion, but it would require an overwhelming amount of evidence to make us believe  that any animal could blush.The reddening of the face from a blush is due to the relaxation of the muscular coats of the small arteries, by which the capillaries become filled with blood;  and this depends on the proper vaso-motor centre being affected. No doubt if there be at the same time much mental agitation, the general circulation will be affected; but it is not due to  the action of the heart that the network of minute vessels covering the face becomes under a sense of shame gorged with blood. We can cause laughing by tickling the skin, weeping or  frowning by a blow, trembling from the fear of pain, and so forth;but we cannot cause a blush, as Dr. Burgess remarks, by any physical means,--that is by any action on the body. It is the  mind which must be affected. Blushing is not only involuntary; but the wish to restrain it, by leading to self-attention actually increases the tendency.

The young blush much more freely than the old, but not during infancy, which is remarkable, as we know that infants at a very early age redden from passion...........

Women blush much more than men. It is rare to see an old man, but not nearly so rare to see an old woman blushing. The blind do not escape.''(Charles Darwin-The expression of the  emotions in man and animals)

 ''Are they ashamed of their loathsome conduct? No, they have no shame at all; they do not even know how to blush. So they will fall among the fallen; they will be brought down when I  punish them," says the LORD.''Jeremiah 6:15

ഈ നാണം കൊണ്ട് ചുവക്കല്‍ എല്ലാ എല്ലാവരിലും കാണാമെങ്കിലും കുട്ടികളിലും സ്ത്രീകളിലും കൂടുതല്‍ പ്രകടമാണ്. ജന്മനാ അന്ധന്മാര്‍ പോലും ചുവക്കുന്നുണ്ടെന്ന് ഡാര്‍വിന്‍ പറയുന്നു. അപ്പോള്‍  അത് മറ്റുള്ളവരെ കണ്ടു പഠിക്കുന്നതാകാന്‍ വഴിയില്ല.യുവതികളുടെ blushing കുട്ടിത്തത്തിന്റെ ലക്ഷണങ്ങള്‍ പിന്നീടും നിലനിര്‍ത്തുന്ന neoteny യുടെ മറ്റൊരു ഉദാഹരണമാകാം. ഒരുപക്ഷേ ഈ  ബ്ലഷിംഗ് വെളുത്ത സുന്ദരികളില്‍ കൂടുതല്‍ പ്രകടവുമാകാം.''പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍.. പെണ്ണേ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്.'' എന്നോ,''കാശ്മീരസന്ധ്യയിലെ സിന്ദൂരത്താഴ്വരകള്‍ കണ്ണുകള്‍ക്കു കാവല്‍നില്‍ക്കും കവിളിണകള്‍''എന്നോ ഒക്കെ ഒരു വെളുത്ത  സുന്ദരിയെ നോക്കിയേ പാടാന്‍ പറ്റൂ.:-)

ചുരുക്കത്തില്‍ വെളുപ്പ് നിറം കറുപ്പുനിറത്തേക്കാള്‍ കൂടുതല്‍ information rich ആണെന്നു പറയാം. കറുത്തവന്‍ അവന്റെ നിറത്തേക്കുറിച്ചെഴുതിയ പ്രസിദ്ധമായ ആ കവിതയിലും അത്  സൂചിപ്പിക്കുന്നുണ്ട്.

When I was born, I was black.
When I grew up, I was black.
When I get hot, I am black.
When I get cold, I am black.
When I am sick, I am black.
When I die, I am black.

When you were born, You were pink.
When you grew up, You were white.
When you get hot, You go red.
When you get cold, You go blue.
When you are sick, You go purple.
When you die, You go green.
And yet you have the cheek to call me coloured!! (The children's book of poems, prayers and meditations ed. Liz Attenborough)

'ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല' എന്ന പരസ്യ വാചകം ഓര്‍മ്മയില്ലെ? പ്രായമാകുംതോറും തൊലിയില്‍ അടയാളങ്ങള്‍ വന്നു തുടങ്ങും(age spots). തൊലിയിലുണ്ടാകുന്ന പല  വ്യതിയാനങ്ങള്‍ക്കും (Dermatoses-physiologic and pathologic changes that occour on tha skin nails and hair shaft.) പുരുഷ ഹോര്‍മോണായ  ആന്ഡ്രോജനുമായി ബന്ധമുണ്ട്.ഈ ഹോര്‍മോണ്‍  തകരാറുകള്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിച്ചേക്കാം.Any cues to ill health or older age are seen as less attractive. ഇതൊക്കെ വെളുത്ത തൊലിയിലാണ് കൂടുതല്‍ വ്യക്തമാകുക എന്നൊരു  ഹൈപ്പോത്തെസിസ്സും മുന്നോട്ടു വയ്ക്കാം.

നല്ല വെളുത്ത 'no marks' ചര്‍മ്മത്തോടുള്ള താല്പര്യം കുത്തക കമ്പനികളുടെ സൃഷ്ടിയല്ല.('മുഖക്കുരു മുളക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുക്കും' എന്നൊക്കെ പാട്ടിലേ   കാണൂ.യഥാര്‍ത്ഥ ജീവിതത്തില്‍ ആര്‍ക്കും കുണ്ടും കുഴിയുമുള്ള മുഖത്തോട് താല്പര്യമുണ്ടാകില്ല.:-)) Absence of sores and lesions, are universally regarded as attractive.നമ്മുടെ സഹജമായ ഇഷ്ടം  കുത്തക കമ്പനികള്‍ മുതലാക്കുന്നു എന്നേയുള്ളൂ.നല്ല സ്മൂത്തായ വെളുത്ത ചര്‍മ്മത്തോടുള്ള താല്പര്യം ലോകവ്യാപകമാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ കണ്ടതാണ്.(കറുത്ത സുന്ദരികളുണ്ടോ?)

നമ്മുടെ  ബുദ്ധിജീവികള്‍ എത്ര കണ്ണടച്ചാലും ലോകത്തെല്ലായിടത്തും പരമ്പരാഗതമായി തൊലിവെളുപ്പിക്കല്‍ ലേപനങ്ങളും മറ്റുമുണ്ട്. സായിപ്പിന്റെ സ്വാധീനമൊക്കെ വരുന്നതിനു മുന്‍പുതന്നെ.ഇപ്പോഴുള്ള വര്‍ണ്ണ  വിവേചനമൊക്കെ പില്‍കാലത്ത്,പല വര്‍ണ്ണങ്ങളിലുള്ള ആളുകള്‍ പരസ്പരം കണ്ടുമുട്ടാനും കൂടിക്കലരാനും തുടങ്ങിയതിനു ശേഷം സംഭവിച്ചതാകാം.We are innately sensitive to differences in skin  color, but this sensitivity probably didn'’t evolve in response to ethnic differences.It evolved to identify much smaller gender and age differences (van den Berghe & Frost,1986)  സ്വാഭാവികമായി ഇരുണ്ട നിറമുള്ള ഇണകളെ പോലും 'not with in the proper age group' എന്ന് ബ്രെയിന്‍ അല്‍ഗോരിതം തീരുമാനിക്കുന്നതാകാം വെളുത്ത തൊലിയോടുള്ള നമ്മുടെ ഇഷ്ടത്തിനും  കറുത്ത തോലിയോടുള്ള അനിഷ്ടത്തിനും കാരണം.അമേരിക്കയിലെ മിശ്രവര്‍ഗ്ഗ വിവാഹങ്ങളില്‍ (inter racial marriages) ഭൂരിഭാഗവും കറുത്ത പുരുഷനും വെളുത്ത സ്ത്രീയും തമ്മിലാണെന്ന കഴിഞ്ഞ  പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.ഒരു വെളുത്ത പുരുഷന്‍ കറുത്ത വര്‍ഗ്ഗക്കാരിയെ വിവാഹം കഴിക്കുന്നത് താരതമ്യേന അപൂര്‍വ്വമാണ്.സാധാരണ രീതിയില്‍ രണ്ടും തമ്മില്‍ വ്യത്യാസമുണ്ടാകേണ്ടതില്ല.ഈ  തുല്യതയില്ലായ്മ എങ്ങിനെ വിശദീകരിക്കും?
------------------------------------------------------------------------------------------------------------


നിറത്തിലെ സ്ത്രീപുരുഷ വ്യത്യാസത്തില്‍നിന്ന് സ്വാഭാവികമായി എത്താവുന്ന ഒരു നിഗമനം സ്ത്രീയുടെ മുഖത്തിന് പുരുഷന്മാരേക്കാള്‍ കോണ്ട്രാസ്റ്റ് കൂടുതലായിരിക്കും എന്നാണ്.കൂടിയ  കോണ്ട്രാസ്റ്റ് എന്നാല്‍ കണ്ണുകളും ചുണ്ടുകളും വിളറിയ നിറമുള്ള മുഖത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എടുത്തുകാണിക്കും എന്നര്‍ത്ഥം.ഈ ചിത്രങ്ങള്‍ നോക്കുക.ഇതില്‍ കൂടുതല്‍ സ്ത്രൈണത  തോന്നിപ്പിക്കുന്ന മുഖം ഏത്? കുറവ് സ്ത്രൈണത അഥവാ പൌരുഷം തോന്നിപ്പിക്കുന്ന മുഖം ഏത്?2009ല്‍ ഏറ്റവും നല്ല ഇല്യൂഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതാണ് 'Illusion of sex' എന്ന  ഈ ചിത്രം.Picture by Richard Russell (Harvard University)

മിക്കവാറും ആര്‍ക്കും തെറ്റാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നത്.രണ്ടു ചിത്രങ്ങളും സത്യത്തില്‍ ഒന്നു തന്നെയാണ്.അനേകം സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുണ്ടാക്കിയ ഒരു 'ആണും  പെണ്ണും കെട്ട'(androgynous) ചിത്രമാണ് ഇവിടെ കാണുന്നത്.അതായത് വ്യക്തമായ സ്ത്രൈണതയോ പൌരുഷമോ തോന്നിപ്പിക്കാത്ത ഒരു ന്യൂട്രല്‍ ചിത്രം.രണ്ടും തമ്മിലുള്ള ഏക വ്യത്യാസം  ചിത്രങ്ങളുടെ കോണ്ട്രാസ്റ്റ് മാത്രമാണ്.രണ്ടാമത്തെ ചിത്രത്തില്‍ തൊലി അല്‍പ്പം ലൈറ്റാക്കിയിട്ടുണ്ട്.അതുമൂലം കണ്ണുകള്‍ക്കും ചുണ്ടിനും കൂടുതല്‍ കോണ്ട്രാസ്റ്റ് തോന്നിപ്പിക്കുന്നു. ഇത്ര ചെറിയ വ്യത്യാസം  കൊണ്ട്  ഇത്ര വലിയ മാറ്റം തോന്നിപ്പിക്കുമോ എന്നത് പലര്‍ക്കും അവിശ്വസനീയമായിത്തോന്നാം.(പന്ത്രണ്ടു വയസ്സുള്ള എന്റെ മകള്‍ പോലും ഒറ്റനോട്ടത്തില്‍ ആണേത് പെണ്ണേത് എന്ന് പറഞ്ഞു.  പക്ഷേ രണ്ടും ഒരു ഫോട്ടോ തന്നെയാണ് എന്നത് വിശ്വസിക്കാന്‍ കൂട്ടക്കിയില്ല‍.അവള്‍ക്ക് അത്ര ഉറപ്പാണ്‌ രണ്ടും രണ്ടു ചിത്രമാണെന്ന്.)


തൊലിയുടെ ലൂമിനോസിറ്റി (പ്രതിഫലനക്ഷമത-എത്രമാത്രം വെളിച്ചം പ്രതിഫലിപ്പിക്കുന്നു എന്നത്- the more light gets reflected more lighter the face.) മാറ്റാതെ തന്നെ കണ്ണുകളും ചുണ്ടും അല്‍പ്പം  കടുപ്പിച്ചാലും ഇതേ എഫ്ഫക്റ്റ്‌ ഉണ്ടാകും.അതായത് കണ്ണുകളുടെയും ചുണ്ടുകളുടെയും ലൂമിനോസിറ്റി കുറച്ചു കൊണ്ടും കൊണ്ട്രസ്റ്റ്‌ കൂട്ടാം. ചിത്രം നോക്കുക.ഇവിടെ തൊലിയെ അതേപടി നിലനിര്‍ത്തി  കണ്ണുകളും ചുണ്ടും കടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്‌.മുന്‍ ചിത്രത്തിലുള്ള അതെ എഫ്ഫക്റ്റ്‌ തന്നെയാണ് ഇവിടെയും. കോണ്ട്രാസ്റ്റ് കൂടിയത് സ്ത്രൈണതയുള്ള മുഖം.മറ്റേത് കൂടുതല്‍  പൌരുഷമുള്ളത്. തൊലിയുടെ വെളുപ്പല്ല മറിച്ച് മുഖത്തിന്റെ ലൂമിനോസിറ്റി കൊണ്ട്രാസ്റ്റാണ് ഈ ഇല്ല്യൂഷന്‍ ഉണ്ടാക്കുന്നത്.തൊലിയുടെ നിറം മാത്രമല്ല മുഖത്തിന്റെ കോണ്ട്രാസ്റ്റാണ് മുഖത്തിന്റെ  ഐഡന്റിറ്റി അതായത് gender തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത് എന്നതാണ് ഇതില്‍നിന്നു മനസ്സിലാക്കാനാകുന്നത്.We use the absolute luminosity of the skin and the contrast between this  skin luminosity and that of the lips and the eyes to identify gender.Off course we may not be consciously aware of the sex difference in facial contrast,but it seems we still use it as a cue  in perceiving the sex of a face.

അപ്പോള്‍ പറഞ്ഞുവരുന്നത്, കൊണ്ട്രാസ്റ്റ്‌ കൂടിയ മുഖം കൂടുതല്‍ സ്ത്രൈണതയുള്ളതായി തോന്നിക്കും. സ്ത്രീകളുടെ തൊലിക്ക് സ്വാഭാവികമായിത്തന്നെ പ്രതിഫലനക്ഷമത കൂടുതലാണ് എന്ന് ചില  പഠനങ്ങള്‍ കാണിക്കുന്നു.If the facial contrast (both relative lightness of facial skin and the relative contrast between facial color and eye/lip color.) is used as a cue for perceiving the sex  of a face, it would not be surprising if it were also used for mate selection.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീയുടെ ലക്ഷണം കൊണ്ട്രസ്റ്റ്‌ കൂടിയ മുഖവും പുരുഷന്റേത് കൊണ്ട്രസ്റ്റ്‌ കുറഞ്ഞ  മുഖവും എന്നാവാം. തൊലിയുടെ നിറം ഒരു 'ദ്വിദീയ ലൈംഗിക സൂചക'മാണ് (Secondary sexual characteristic) എന്ന് നാം കണ്ടതാണ്. Secondary sexual characteristic helps women to stand out  in the crowd.They wanted to catch a man's eye.Same for men also.
-----------------------------------------------------------------------------------------------

''A woman gets thirty percent of her beauty from nature and seventy percent from makeup.''-Chinese Proverb

ഇനി നമുക്ക് വെളുത്ത പൌഡറിലേക്ക് (കറുത്ത പൌഡറല്ല:-)) അഥവാ മേയ്ക്കപ്പ് എന്ന കലയിലേക്ക് വരാം.സ്ത്രീകള്‍ കണ്ണെഴുതുന്നതിന്റേയും പൌഡറിടുന്നതിന്റേയും ലിപ്സ്റ്റിക്ക്  ഉപയോഗിക്കുന്നതിന്റേയും പുറകിലുള്ള കാരണം പിടി കിട്ടിയോ ആര്‍ക്കെങ്കിലും?ഏറ്റവും സാധാരണമായ സൌന്ദര്യവര്‍ദ്ധനോപാധികള്‍ ഇവ മൂന്നുമാണല്ലോ.Female cosmetics can be viewed as a  way of manipulating facial attractiveness by exaggerating the luminosity contrast.മേയ്ക്കപ്പോടു കൂടിയതും അല്ലാത്തതുമായ ഒരു ഫോട്ടോ കണ്ടാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമേ  ഉള്ളൂ.ഫ്രഞ്ച് മാസികയായ Elle രണ്ടായിരത്തി ഒന്‍പതില്‍ 'Stars Sans Fards' (which means stars 'without rouge/makeup') എന്ന പേരില്‍ മേയ്ക്കപ്പില്ലാത്ത സെലെബ്രെറ്റികളുടെ കവര്‍  ചിത്രത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.അത്തരത്തില്‍ പ്രസിദ്ധീകരിച്ച പ്രശസ്ത മോഡലായ മോണിക്ക ബെലൂച്ചിയുടെ കവര്‍ ചിത്രവും അവര്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന  മേയ്ക്കപ്പോടുകൂടിയ ചിത്രവും നോക്കൂ.കവര്‍ ചിത്രത്തിലെ മേയ്ക്കപ്പില്ലാത്ത മുഖത്തിന്റെ കോണ്ട്രാസ്റ്റ് ഇല്ലായ്മ തന്നെയാണ് പെട്ടെന്ന് ശ്രദ്ധയില്‍ പെടുക.മേയ്ക്കല്ലാത്ത ചിത്രത്തിലാണ് അവര്‍  കൂടുതല്‍ വെളുത്തിരിക്കുന്നത് എന്നും ശ്രദ്ധിക്കുക.ഇത് വെറും തൊലിനിറത്തേക്കാള്‍ മുഖത്തിന്റെ കോണ്ട്രാസ്റ്റാണ് പ്രധാനം എന്ന് സൂചിപ്പിക്കുന്നു.

''നിന്റെ മിഴിയില്‍ നീലോല്പലം
നിന്നുടെ ചുണ്ടില്‍ പൊന്നശോകം
നിന്‍ കവിളിണയില്‍ കനകാംബരം''

കൊണ്ട്രാസ്റ്റ് കൂടിയ ഒരു മുഖമാണ് നമ്മുടെ ഭാസ്കരന്‍മാഷ് ഇവിടെ വര്‍ണ്ണിക്കുന്നത്. മഷിയെഴുതാതെതന്നെ നല്ലപോലെ കറുത്ത മിഴികള്‍ സൌന്ദര്യ ലക്ഷണമായി പണ്ടുമുതലേ  കണക്കാക്കുന്നുണ്ട്.കഴിഞ്ഞ പോസ്റ്റിലെ റഫറന്‍സുകളിലെല്ലാം ഇതു കാണാം.ഉദാഹരണത്തിന്, മഹാഭാരതത്തിലെ ഋഷ്യശൃംഗന്‍ താന്‍ പുതുതായി കണ്ട 'മുനികുമാരന്റെ' നിറവും കണ്ണുകളും തമ്മിലുള്ള  കൊണ്ട്രാസ്റ്റ്‌ പ്രത്യേകം എടുത്തു പറയുന്നുണ്ട്.'and he was exceedingly fair with eyes graceful and black.'(Translation by Kisari Mohan Ganguli.)

''Beauty, to me, is about being comfortable in your own skin.That, or a kick-ass red lipstick.''- Gwyneth Paltrow-American actress

ചരിത്രാതീതകാലം മുതല്‍ക്കെ എല്ലാ സമൂഹങ്ങളും സ്ത്രീകളുടെ മുഖത്തിന്റെ കോണ്ട്രാസ്റ്റ് കൂട്ടുന്ന ഈ ടെക്നോളജി സ്വതന്ത്രമായിത്തന്നെ വികസിപ്പിച്ചിട്ടുണ്ട് എന്നത്  യാദൃശ്ചികമാണോ?ബാബിലോണിലെ ഉര്‍ പട്ടണത്തില്‍നിന്ന് മൂവ്വായിരം വര്‍ഷം പഴക്കമുള്ള ലിപ്സ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്.ഒരു പക്ഷെ ഈജിപ്തിലായിരിക്കാം കണ്‍മഷി ഉപയോഗത്തിന്റെ ഏറ്റവും  പഴയ തെളിവുകളുള്ളത്.കണ്ണുകളുടെ കൊണ്ട്രാസ്റ്റ്‌ കൂട്ടുന്ന സുറുമയും മസ്ക്കാരയും ഐഷാഡോയുമൊക്കെ ആര്‍ക്കിയോളജിസ്റ്റുകള്‍ അവിടെ കണ്ടെത്തീട്ടുണ്ട്. സുറുമയെഴുതിയ കണ്ണുകളുള്ള നെഫ്രെര്‍റ്റിറ്റി  രാജ്ഞിയുടെ (ആ വാക്കിന്റെ അര്‍ഥം തന്നെ'The beautiful woman has come' എന്നാണ്.) പ്രതിമ സുപ്രസിദ്ധമാണല്ലോ. മൂവ്വായിരം വര്‍ഷം മുന്‍പുള്ള ഒരു പാപ്പിറസ്‌ ചുരുളില്‍ (Papyrus Chester  Beatty I) കണ്മഷി ഉപയോഗിക്കുന്നതിനേക്കുറിച്ചുള്ള സൂചനകളുണ്ട്.

''My heart flutters hastily,
When I think of my love of you;
It lets me not act sensibly,
It leaps from its place.
It lets me not put on a dress,
Nor wrap my scarf around me;
I put no paint upon my eyes,
I'm even not anointed.''

ക്ലിയോപാട്ര രാജ്ഞി ചിലതരം പ്രാണികളെ അരച്ചുണ്ടാക്കുന്ന ഒരുതരം ചുവന്ന ചായം (carmine red- the word has its origin from Sanskrit 'krmi' which means worm,insect.) ചുണ്ടുകള്‍  ചുവപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു.ക്ലിയോപാട്രയുടെ മുഖത്തെഴുത്തും വളരെ പ്രസിദ്ധമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ എലിസബത്ത് ടെയ്‌ലര്‍ പ്രശസ്തമാക്കിയ ആ മേയ്ക്കപ്പിന് ഈ  ഈ  ഇരുപത്തൊന്നാം നൂറ്റാണ്ടിലും അനുകരണക്കാരുണ്ട്.

പഴയ നിയമത്തിലും സുന്ദരികള്‍ കണ്മഷി ഉപയോഗിച്ചിരുന്നതിന്റെ സൂചനകളുണ്ട്.

Then Jehu went to Jezreel. When Jezebel heard about it, she put on eye makeup, arranged her hair and looked out of a window. 2 Kings 9:30

What are you doing, O devastated one? Why dress yourself in scarlet and put on jewels of gold? Why shade your eyes with paint?You adorn yourself in vain.Your lovers despise you;  they seek your life.Jeremiah 4:30

They even sent messengers for men who came from far away, and when they arrived you bathed yourself for them, painted your eyes and put on your jewelry.Ezekiel 23:40

സിന്ധുനദീ തടത്തില്‍നിന്നും കണ്മഷിയും ചാന്തുമൊക്കെ കിട്ടീട്ടുണ്ട്.കണ്ണില്‍ അഞ്ജനമെഴുതുന്നത് പണ്ടുമുതലേ നമ്മുടെ ശീലവുമാണല്ലോ. കണ്ണെഴുതുന്ന ഈ സുന്ദരിയുടെ ഖജുരാഹോ ശില്പം  പതിനൊന്നാം നൂറ്റാണ്ടിലേതാണ്. കാളിദാസന്‍ കുമാരസംഭവത്തില്‍ പാര്‍വതിയുടെ ചമയം വിവരിക്കുന്ന ഭാഗത്ത് കണ്ണുകളില്‍ മഷിയെഴുതുന്നതിനേക്കുറിച്ച് പറയുന്നുണ്ട്.

തസ്യാ:സുജാതോല്പലപത്രകാന്തേ
പ്രസാധികാഭിര്‍ന്നയനേനിരീക്ഷ്യ/
ന ചക്ഷുഷോ:കാന്തിവിശേഷബുദ്ധ്യാ
കാളാഞ്ജനം മംഗളമിത്യുപാത്തം//

(താമരപ്പൂവിതള്‍ പോലത്തെ കണ്ണുകള്‍ക്ക്‌ ഭംഗി കൂട്ടാമെന്ന് കരുതീട്ടല്ല,മംഗളമാണല്ലോ എന്ന് കരുതി കണ്ണുകളില്‍ അഞ്ജനമെഴുതിച്ചു.)

വാത്സ്യായനന്റെ കാമസൂത്രത്തില്‍ മസ്ക്കാരയുണ്ടാക്കുന്ന വിധവും അതിന്റെ പ്രയോജനവും വിവരിക്കുന്നുണ്ട്.

''An ointment made of the tabernamontana corornaria, the costus specious of arabicus, and the flacourtia cataphracta, can be used as an unguent of adornment.If a fine powder is made  of the above plants, and applied to the wick of a lamp, which is made to burn with the oil of blue vitriol, the black pigment or lamp black produced therefrom, when applied to the  eyelashes, has the effect of making a person look lovely''.(Kama Sutra)

''A woman without paint is like food without salt."(Plautus-roman philosopher.)

ലോകമെമ്പാടും സ്ത്രീകളുടെ മേക്കപ്പിന്റെ തിയറി രണ്ടുമൂവായിരം വര്‍ഷമായിട്ടും ഒട്ടും മാറിയിട്ടില്ല.മുഖം വെളുപ്പിക്കുക,കണ്ണുകളും ചുണ്ടും കടുപ്പിക്കുക.ചുരുക്കത്തില്‍ കാഴ്ചയിലുള്ള ലിംഗപരമായ  വ്യത്യാസം പരമാവധി വര്‍ദ്ധപ്പിക്കുക അതാണ് മേയ്ക്കപ്പിന്റെ ധര്‍മ്മം.Cosmetics are used in precisely the right way to exaggerate sex difference, making the face appear more feminine,and  hence attractive.'സുന്ദരനാണ് വരുന്നതെങ്കില്‍ സുറുമയിത്തിരി എഴുതേണം' എന്ന സിനിമാപാട്ട് കേട്ടിട്ടില്ലെ?മേയ്ക്കപ്പുകൊണ്ട് ല്യൂമിനോസിറ്റി കൊണ്ട്രാസ്റ്റ്‌ കൂട്ടി പരമാവധി സ്ത്രൈണത വരുത്തുന്നതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണം ജപ്പാനിലെ ഗൈഷകളുടെ മേയ്ക്കപ്പാണ്.നമ്മുടെ  കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ മിനുക്കുവേഷവും മറ്റൊരു നല്ല ഉദാഹരണമാണ്.(ഇത്രമാത്രം കൃത്രിമവും അസ്വാഭാവികവുമായ മേയ്ക്കപ്പ് ഒട്ടും വൃത്തികേടായി തോന്നുന്നില്ല എന്നുമാത്രമല്ല  വളരെ സ്ത്രൈണവുമായി തോന്നുന്നു എന്നത് വിശദീകരണം വേണ്ട ഒരു അത്ഭുതമായി ആര്‍ക്കും തോന്നാത്തതെന്താ?)

''When you get to the point where you cheat for the sake of beauty, you're an artist.''Max Jacob-French poet, painter

Vadim Andreev എന്നൊരു റഷ്യന്‍ മേയ്ക്കപ്പ് കലാകാരനുണ്ട്.അദ്ദേഹം തന്റെ മോഡലുകള്‍ക്ക്  മേയ്ക്കപ്പിലൂടെ വരുത്തുന്ന മാറ്റം അതിശയകരമാണ്.ഒരു സാമ്പള്‍ ഇതാ.....കൂടുതല്‍ ബിഫോര്‍  ആഫ്റ്റര്‍ ചിത്രങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വെബ്‌ സൈറ്റ്.......ഇവിടെയും മുഖത്തിന്റെ കോണ്ട്രാസ്റ്റാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പുരുഷന്മാരുടെ മേയ്ക്കപ്പ്  സ്റ്റൈല്‍ കൂടി നോക്കുക.അവരുടെ ബിഫോര്‍ ആഫ്റ്റര്‍ ചിത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം കൊണ്ട്രസ്റ്റ്‌ കൂട്ടുന്ന ഒന്നും ആണുങ്ങളുടെ മേയ്ക്കപ്പില്‍ ചെയ്തിട്ടില്ല. ഏതൊക്കെ കുത്തക എങ്ങനൊക്കെ പരസ്യം  ചെയ്താലും മുഖത്തിന്റെ കൊണ്ട്രാസ്റ്റ് കൂട്ടുന്ന പുരുഷ സൌന്ദര്യ വസ്തുക്കള്‍ ചിലവാകില്ല.വെറും കോര്‍പ്പറേറ്റ് ആര്‍ത്തിയും പരസ്യങ്ങളുമാണ് സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പോപ്പുലാരിറ്റിക്കു  കാരണം എന്ന സ്ഥിരം വാദം ശരിയായിരുന്നെങ്കില്‍ ആണ്‍ ലിപ്സ്റ്റിക്കൊക്കെ കാണണമായിരുന്നു.

അതുപോലെ എന്തുകൊണ്ട് പുരുഷന്മാര്‍ മുഖം വാക്സ് ചെയ്യുന്നില്ല? ദിവസവും ഷേവ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കിക്കൂടെ?ഈ നാലും അഞ്ചും ബ്ളേഡുകളൊക്കെയുള്ള ഗില്ലറ്റൊക്കെ ഇപ്പോള്‍  വന്നതല്ലെ.ഇരുപതിനായിരം വര്‍ഷം മുന്‍പ് കല്ലുകൊണ്ടും കക്കകള്‍ കൊണ്ടും ഷേവു ചെയ്തിരുന്നതായി തെളിവുവുകളുണ്ട്.ഇരുമ്പു യുഗത്തിനൊക്കെ മുന്‍പ് കല്ലുകൊണ്ടും മൂര്‍ച്ച പെട്ടെന്ന് നഷ്ടപ്പെടുന്ന  ചെമ്പ്,ഓട് ഇവകൊണ്ടൊക്കെയുള്ള ഷേവിങ്ങ് കത്തികളുടെ കാര്യം കഷ്ടമായിരുന്നു.നിണം പൊടിക്കാത്ത ക്ഷൌരപ്രവീണന്മാര്‍ അക്കാലത്ത് ഒട്ടുമില്ലായിരുന്നു.പണ്ട് കഥകളി കമ്പക്കാരനായ ഒരു നമ്പൂരി പറഞ്ഞപോലെ കത്തിയും താടിയും ചേര്‍ന്നാല്‍ നിണമുണ്ടാകുന്ന അവസ്ഥ. ചുരുക്കത്തില്‍ പുരുഷന്മാരുടെ ഷേവിംഗ് ചരിത്രത്തിലെ 99 ശതമാനവും അതൊരു പീഡനമായിരുന്നു.എന്നിട്ടും പുരുഷന്മാരാരും ഷേവിംഗ് നിര്‍ത്തിയില്ല. ആരും മുഖത്തെ രോമം കളയാന്‍ വാക്സിങ്ങോ ക്രീമുകളോ ലേസറോ  ഉപയോഗിക്കുന്നില്ല.ഒരു കുത്തകയും അത്തരം സാധനങ്ങള്‍ പുരുഷന്മാര്‍ക്കായി ഉണ്ടാക്കുന്നില്ല.എന്തുകൊണ്ട്?നമ്മുടെ പോപ്പുലര്‍ തിയറിയായ കോര്‍പ്പറേറ്റുകളുടെ മസ്തിഷ്ക്ക പ്രക്ഷാളനം എന്ന  വാദം ശരിയാണെങ്കില്‍ പുരുഷന്മാര്‍ക്കുള്ള ഒരു ഹെയര്‍ റിമൂവര്‍ ക്രീമൊക്കെ നിഷ്പ്രയാസം മാര്‍ക്കറ്റു ചെയ്യാന്‍ കഴിയേണ്ടതാണ്.എന്തുകൊണ്ട് ആരും അത് ചെയ്യുന്നില്ല?

താടിമീശകള്‍ പാടെ കളയുമെങ്കിലും ഒരിക്കലും സ്ത്രീകളെപ്പോലെ മിനുസമുള്ള മുഖം പുരുഷന്‍ ആഗ്രഹിക്കുന്നില്ല.The general principle is make as much difference in your appearance as you can between a child or a female.ബ്ലേഡ് നിര്‍മ്മാതാക്കള്‍ സ്മൂത്ത് ഷേവ്‌ എന്നൊക്കെ പരസ്യം ചെയ്യുമെങ്കിലും പൊതുവേ ആരും അതത്ര കാര്യമായി എടുക്കാറില്ല.Perfectly smooth shave is not  macho.Stubble or what they call "five o'clock shadow" is more sexy.ഇപ്പോള്‍ സ്ഥിരമായി ഈ കുറ്റിത്താടി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഷേവറുകളുണ്ട്.(ഇത്തരം ഷേവറുകള്‍ കുത്തക കമ്പനി  ഉണ്ടാക്കി പരസ്യം വഴി അടിച്ചേല്‍പ്പിക്കുന്നതല്ല,മറിച്ച് പുരുഷന്മാരുടെ താല്പര്യമനുസരിച്ച് കമ്പനികള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ്.So much for the theory of corporates controlling our lives.)

'Five o'clock shadow' ഇല്ലെങ്കിലും ആവര്‍ത്തിച്ചു ഷേവുചെയ്താല്‍ മുഖത്തിന്റെ ആ ഭാഗങ്ങള്‍ക്ക് ഒരു ഇരുണ്ട പച്ചനിറം ഉണ്ടാകും.നല്ല വെളുത്തവരില്‍ ഈ നിറവ്യത്യാസം കൂടുതല്‍ പ്രകടമായിരിക്കും. ആ നിറവ്യത്യാസം വളരെ പ്രധാനമാണ്.ആരും മേയ്ക്കപ്പുകൊണ്ട് ഒരു രീതിയിലും ഈ നിറവ്യത്യാസം മറയ്ക്കാറില്ല.(പുരുഷന്മാര്‍ക്കുള്ള ബ്ലീച്ചിംഗ് ക്രീമുകളുടെ പരസ്യത്തില്‍ പോലും  ഈ പച്ചനിറം മാറുന്നതായി കാണിക്കാറില്ല.) കുറ്റിത്താടിയും താടിയുടെ ഈ നിഴലും മുഖത്തിന്റെ ല്യൂമിനോസിറ്റി കോണ്ട്രാസ്റ്റ് കുറയ്ക്കും എന്ന് പറയേണ്ടതില്ലല്ലോ,പ്രത്യേകിച്ചും വെളുത്ത  മുഖങ്ങളുടെ.ടീനേജ് പ്രായത്തില്‍ ബീഡിവലി തുടങ്ങിയ പലരും പുകവലിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമല്ല ചുണ്ടുകള്‍ കറുക്കാന്‍ കൂടിയാണ് അത് തുടങ്ങിയത് എന്ന് പറയാറുണ്ട്.(ടീനേജ്  പെണ്‍കുട്ടികള്‍ ആ പ്രായത്തില്‍ ലിപ്സ്റ്റിക്കാണ് ഉപയോഗിക്കുക.) ല്യൂമിനോസിറ്റി കോണ്ട്രാസ്റ്റ് മാനിപ്പുലേറ്റ് ചെയ്യുന്നതിന്റെ രീതികള്‍ നമുക്ക് സഹജമായി മനസ്സിലാകുന്നതായിരിക്കാം എന്നനുമാനിക്കാം  അല്ലെ?
---------------------------------------------------------------------------------------------

മേയ്ക്കപ്പിന്റെ ചരിത്രം വിട്ട് ഇനി നമ്മള്‍ ഫോട്ടോഗ്രഫിയിലേക്ക്.പണ്ട് പണ്ട് ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫിലിമിന്റെയൊക്കെ കാലഘട്ടത്തില്‍ ഗ്ലാമര്‍ ഫോട്ടോഗ്രഫിയില്‍ ഉപയോഗിച്ചിരുന്ന ഒരു  സൂത്രമുണ്ടായിരുന്നു.ഒരു ചുവന്ന ഫില്‍റ്റര്‍ ലെന്‍സിനുമുകളില്‍ ഉപയോഗിച്ച് ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് പടങ്ങളെടുക്കുക.തൊലിയിലുള്ള ചെറിയ ചുളിവുകളും പാടുകളുമൊക്കെ അപ്രത്യക്ഷമായി നല്ല  വെളുത്ത് ഗ്ലാമറാകും.(Since a major component of skin is red you are in effect overexposing the skin portion only, thus blowing out the imperfections and help increasing the luminosity contrast.) ഇങ്ങനെ ചുവന്ന ഫില്‍ട്ടറിട്ടെടുക്കുന്ന ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ക്ക് ഒരു പ്രത്യേക ഭംഗിയായിരിക്കും.ഏത് ഹോസ്റ്റല്‍ മുറിയുടെയും ചുവരുകള്‍ അലങ്കരിക്കുന്ന ഹിന്ദിയിലെയും  ഹോളിവുഡ്ഡിലേയുമൊക്കെ പഴയകാല നടിമാരുടെ ഗ്ലാമര്‍ പോസ്ററുകള്‍ മിക്കവാറും ഇത്തരത്തിലുള്ളതായിരിക്കും.ഇതിന്റെ മറ്റൊരു രൂപമാണ്,നമ്മുടെ പഴയ സ്റ്റുഡിയോ ഫോടോഗ്രഫര്‍ ചുവന്ന മഷി  കൊണ്ട് നെഗറ്റീവ് ടച്ച്‌ ചെയ്തിരുന്ന വിദ്യ.ആളെ പരമാവധി വെളുപ്പിക്കുന്ന ആളായിരുന്നു അക്കാലത്തെ മികച്ച ഫോട്ടോഗ്രാഫര്‍ ‍.(ഓ:ടി:ഫോട്ടോഗ്രാഫി എന്നാല്‍ യഥാര്‍ത്ഥത്തില്‍ കണ്മുന്നിലുള്ളത്  അതേപോലെ പകര്‍ത്തുകയായിരുന്നു പണ്ടുള്ളവര്‍ ചെയ്തിരുന്നത് എന്നും അതാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫി എന്നും വാദിക്കുന്ന 'ശുദ്ധഫോട്ടോഗ്രാഫി'യുടെ വ്യക്താക്കളുടെ അറിവില്ലായ്മയോടുള്ള  എന്റെ പുച്ഛം രേഖപ്പെടുത്തിക്കൊള്ളുന്നു.:-) അതു സംബന്ധമായ ചര്‍ച്ചയൊക്കെ എന്റെ പഴയ ഏതോ പോസ്റ്റിലുണ്ട്.)

ഞങ്ങള്‍ ദിനോസാര്‍ കാലഘട്ടം മുതല്‍ ഫോട്ടോഗ്രാഫി ചെയ്തിരുന്നവര്‍ (ഞാന്‍ ഫോട്ടോഗ്രാഫി തുടങ്ങീട്ട് വളരെ കാലമായി.) ഉപയോഗിച്ചിരുന്ന ഈ റെഡ്‌ ഫില്‍റ്റര്‍ സൂത്രം അതിന്റെ പുറകിലുള്ള  തിയറി മനസ്സിലാക്കിയാല്‍ നമ്മുടെ ഡിജിറ്റല്‍ ബേബികള്‍ക്കും ഉപയോഗിക്കാം. ഫോട്ടോഷോപ്പിലോ മറ്റോ നിങ്ങളുടെ ഫോട്ടോയുടെ റെഡ്‌ ചാനല്‍ മാത്രം ഒരു  ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ചിത്രമാക്കുക. ചുവന്ന ഫില്‍റ്ററുപയോഗിച്ചെടുക്കുന്ന ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫിലിം ചിത്രം പോലിരിക്കും.(ചാനല്‍ പാലറ്റില്‍ നോക്കിയാല്‍ റെഡ്‌,ഗ്രീന്‍,ബ്ലൂ ഇവ മൂന്നും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്  ചിത്രങ്ങളായി കാണാം.അതില്‍ ല്യൂമിനോസിറ്റി കൊണ്ട്രാസ്റ്റ്‌ ഏറ്റവും കൂടുതല്‍ റെഡ്‌ ചാനലിനായിരിക്കും. ഏറ്റവും കുറവ് ബ്ലൂ ചാനലിനും.അതുകൊണ്ട് അതില്‍നിന്ന് റെഡ്‌ മാത്രം കോപ്പി ചെയ്യുക.) പണ്ട്  ഞാന്‍ ഗ്ളാമര്‍ റീട്ടച്ച് ചെയ്ത (ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജ്ജറി..) ഒരു ഫോട്ടോയുടെ റെഡ്‌ ചാനലും അതിന്റെ തന്നെ ഏറ്റവും കോണ്ട്രാസ്റ്റ് കുറഞ്ഞ ബ്ലൂ ചാനലുമായുള്ള  വ്യത്യാസം നോക്കുക.ഏതാണ്  കൂടുതല്‍ ഗ്ളാമറസ്സ്?

(ഓ:ടി:ഫോട്ടോഷോപ്പ് താല്പര്യമുള്ളവര്‍ക്ക് ഒരു high end photoshop tip: തൊലിയിലെ മിക്കവാറും അടയാളങ്ങളും പാടുകളും ഗ്രീന്‍ ചാനലിലാണ് കൂടുതല്‍ വ്യക്തമാകുക.അതുകൊണ്ട് ക്ലോണ്‍ സ്റ്റാമ്പ്‌  ഗ്രീന്‍ ചാനലില്‍ മാത്രം ഉപയോഗിക്കുക.ഏറ്റവും 'വൃത്തികെട്ട' ചാനല്‍ ബ്ലൂ ആയിരിക്കും.പലപ്പോഴും ബ്ലൂ ചാനല്‍ മാത്രം അല്‍പ്പമൊന്ന് ബ്ലര്‍ ചെയ്യുന്നതും നല്ലതാണ്.കൂടുതല്‍ കടുത്ത നടപടിയെന്ന  നിലയില്‍ ചിലപ്പോ ബ്ലൂ ചാനല്‍ അപ്പാടെ മാറ്റി പുതിയതൊന്നു ചേര്‍ക്കാറുണ്ട്,പ്രത്യേകിച്ചും പഴയ ഫോട്ടോകള്‍ റീട്ടച്ചു ചെയ്യുമ്പോള്‍ .‍The exact method is too complicated to explain here.)

വേറൊരു സൂത്രം കാണിച്ചുതരാം. ദിലീപിന്റെ പെണ്‍വേഷമാണ് ഈ ചിത്രത്തില്‍ ‍. (Btw, ദിലീപിന്റെ ഈ  ചിത്രത്തിലെ മേയ്ക്കപ്പ് കൊള്ളാം. പെണ്ണായിമാറ്റാന്‍ വെറും കണ്ണെഴുത്തും പൊട്ടുകുത്തും  മാത്രമല്ല ആണിന്റെയും പെണ്ണിന്റെയും മുഖത്തിന്റെ 'ദ്വിദീയ ലൈംഗിക ലക്ഷണ'ങ്ങളേക്കുറിച്ച് (Secondary sex characteristic) ഏതാണ്ടൊരു ഐഡിയ ഈ മേക്കപ്പ്മാനുണ്ടെന്നു വ്യക്തമാണ്.)

ഒറിജിനല്‍ ചിത്രത്തിന്റെ റെഡ്‌ ചാനലും(നമ്മള്‍ കണ്ടപോലെ ഏറ്റവും കൂടുതല്‍ luminosity contrast.) ബ്ലൂ ചാനലും(ഏറ്റവും കുറവ്  luminosity contrast) ഇവിടെ കാണിച്ചിട്ടുണ്ട്.റെഡ്‌ ചാനലിനാണ്  ഒറിജിനല്‍ കളര്‍ ചിത്രത്തേക്കാള്‍ കൂടുതല്‍ സ്ത്രൈണത എന്നു കാണാം.(ഈ ചിത്രത്തിന് ഷീലയുടെ ഛായ തോന്നുണ്ടോ ആര്‍ക്കെങ്കിലും?) ബ്ലൂ ചാനലിന് ഏകദേശം ഒറിജിനല്‍ പുരുഷ ദിലീപിനോട്  കൂടുതല്‍ സാമ്യം തോന്നാം.(മറ്റു സ്ത്രൈണ പുരുഷ സൂചനകള്‍ കാഴ്ചയെ സ്വാധീനിക്കാതിരിക്കാനാണ് ചിത്രത്തിന്റെ മുഖം മാത്രം ക്രോപ്പ് ചെയ്തത്. ഒറിജിനല്‍ ചിത്രത്തിലുണ്ടായിരുന്ന നെറ്റിയിലെ  പൊട്ടും ഞാന്‍ മായ്ച്ചിട്ടുമുണ്ട്.)

നമ്മള്‍ മുകളില്‍ കണ്ട illusion of sex ചിത്രംപോലെതന്നെയാണ് ഇതും. ല്യൂമിനോസിറ്റി കോണ്ട്രാസ്റ്റ്‌ കൂടിയ ചിത്രം കൂടുതല്‍ സ്ത്രൈണതയുള്ളതും കുറഞ്ഞ  കോണ്ട്രാസ്റ്റുള്ള ചിത്രം പൌരുഷമുള്ളതായും തോന്നിക്കുന്നു. ഇതെ എഫ്ഫക്റ്റ്‌ കമല്‍ഹാസന്റെ അവ്വൈഷണ്‍മുഖി ചിത്രത്തിലും കാണാം. ഷണ്‍മുഖിയുടെ ബ്ലൂ ചാനലില്‍ സ്ത്രീയായ ഷണ്‍മുഖിയെക്കാള്‍  മുന്നിട്ടുനില്‍ക്കുന്നത് പുരുഷനായ കമലഹാസനായിരിക്കും.

ഫോട്ടോഗ്രഫിയില്‍തന്നെ high key photography എന്നൊരു സങ്കേതമുണ്ട്.പേര് സൂചിപ്പിക്കുന്നപോലെ കൂടുതല്‍ വെളിച്ചമുള്ള ഫോട്ടോഗ്രാഫി രീതിയാണിത്.The picture is bright but not just  overexposed.പലര്‍ക്കും ഹൈ കീ എന്നാല്‍ ഓവര്‍എക്സ്പോസ്ഡ് ഫോട്ടോ എന്നൊരു തെറ്റിദ്ധാരണയുണ്ട്.) വളരെ ഗ്ളാമറസ്സായ,ഹാപ്പിയായ പോര്‍ട്രേറ്റുകള്‍ക്കാണ് ഈ രീതി യോജിക്കുക.ഹൈ കീ  ഫോട്ടോഗ്രാഫിയുടെ ഒരു ഫോട്ടോഷോപ്പ് സിമുലേഷന്‍ ഇവിടെ കാണിച്ചിരിക്കുന്നു.ഇവിടെയും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഈ തരം ചിത്രങ്ങളുടെ കൂടിയ ല്യൂമിനോസിറ്റി കൊണ്ട്രാസ്റ്റാണ്.

ഇത് പറയുമ്പോള്‍ ഒരു വിവാദത്തേക്കുറിച്ചുകൂടി പറയാം.ലോറിയലിന്റെ ഒരു പരസ്യത്തില്‍ ഫ്രിഡ പിന്റോയെ കൂടുതല്‍ വെളുപ്പിച്ചു എന്നൊരു വിവാദം ഉണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം.ലോറിയലിന്റെ  ഔദ്യോഗിക വിശദീകരണം അത് മനഃപ്പൂര്‍വ്വമല്ലെന്നും ശക്തി കൂടിയ സ്റ്റുഡിയോ ലൈറ്റുകള്‍ ഉപയോഗിച്ചതുകൊണ്ടുമാണെന്നാണ്.''This campaign was meant to highlight Freida Pinto’s make-up  colors applied on her eyes and lips.Thus, some powerful studio lightings with ring-flash have been used for this purpose to create a ‘runway’ effect on the picture.There has been no  whitening retouching process whatsoever on Freida Pinto’s face.''

ഫോട്ടോഗ്രാഫിയെക്കുറിച്ച് ഒരു ധാരണയുള്ളയാള്‍ എന്ന നിലയില്‍ ലോറിയലിന്റെ വിശദീകരണം എനിക്ക് തൃപ്തികരമായി തോന്നുണ്ട്.വെളുപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ തന്നെ വേണമെന്നില്ല.  മേയ്ക്കപ്പിന് പ്രാധാന്യം കിട്ടാന്‍ അല്പം ഹൈ കീ ലൈറ്റിംഗ് ഉപയോഗിച്ചതാകാം. എന്തായാലും രണ്ടു പടങ്ങളും തമ്മിലുള്ള ല്യൂമിനോസിറ്റി കോണ്ട്രാസ്റ്റ് ശ്രദ്ധിക്കുക.

(അല്ലെങ്കില്‍ തന്നെ ജന്മനാ സുന്ദരികളായവരെ  ഉപയോഗിച്ച് നല്ലൊരു മേക്കപ്പ്മാന്റേയും ഫോട്ടോഗ്രാഫറുടെയും ഒരു നല്ല ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റിന്റേയും സഹായത്തോടെ നിര്‍മ്മിക്കുന്ന ഒരു ഫാന്റസിയാണ് പരസ്യങ്ങള്‍  എന്ന്  മനസ്സിലാക്കാന്‍ മാത്രം മൂളയുള്ളവരൊന്നുമല്ല ഈ പരസ്യങ്ങളുടെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് അന്വേഷിച്ചു പോകുന്നത്‍.അത് യഥാര്‍ത്ഥമാകണമെന്നു വാശിപിടിക്കുന്നത്.)

തല്‍ക്കാലം വെളുപ്പിനെക്കുറിച്ചുള്ള ഈ പോസ്റ്റ്‌ ഇവിടെ അവസാനിപ്പിക്കാം.അപ്പോള്‍ ഇവിടെ പറഞ്ഞു വരുന്നതിന്റെ സാരംശം എന്താണെന്നു വച്ചാല്‍ കറുത്ത പൌഡറിന്റെ കാലം വരാന്‍  പോകുന്നില്ല.White powder rules.വെളുത്ത നിറത്തിന് ലഭിക്കുന്ന പ്രാധാന്യത്തിന് സാധാരണ നമ്മള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ ഗഹനതയുണ്ട്ഞാന്‍ പലപ്പോഴും എന്റെ പല പോസ്റ്റുകളിലും സൂചിപ്പിച്ചിട്ടുള്ള കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ........If you catch yourself thinking,''it's obvious'',remember nothing is obvious in this world.Even a spherical earth revolving around the sun isn't obvious.If some idea appeals to your common sense,then it is not the whole truth.If it makes you feel good,then it is not the whole  truth.If it agrees with your favorite ideology,then it is not the whole truth.If it panders to your self designated progressive image and makes you feel all warm and fuzzy,then it is not the  whole truth.If you think you know the answer to a problem without much thinking or study,probably you are wrong.

സൌന്ദര്യത്തേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മറൊരു പോസ്റ്റില്‍ ‍....
-

LinkWithin

Related Posts with Thumbnails