tag:blogger.com,1999:blog-59974192752988069232024-03-06T11:11:54.892+05:30brightbrighthttp://www.blogger.com/profile/06076444687749940392noreply@blogger.comBlogger134125tag:blogger.com,1999:blog-5997419275298806923.post-34617094818481160002020-06-08T22:24:00.000+05:302020-06-24T17:53:21.999+05:30മാപ്പിള കലാപം സീരീസ് (ഭാഗം 27)<div dir="ltr" style="text-align: left;" trbidi="on">
<br /><br />മാപ്പിള കലാപം സീരീസ് (ഭാഗം 27)- ആലി മുസലിയാരും ആ 38 പേരും<br /><br /><br /><br />മലബാർ സ്പെഷ്യൽ ട്രൈബ്യൂണൽ കോടതി,കോഴിക്കോട്<br /><br />1921 നവംബർ 2.<br /><br /><br />ജഡ്ജിമാർ: ജെ.ആർ.ഹ്യൂഗ്സ് അവർകൾ., ഐ.സി.എസ്.,..... പ്രസിഡണ്ട്.<br /><br />അംഗങ്ങൾ :<br /><br /><br /> എ. എഡിങ്ടൺ അവർകൾ., ഐ.സി.എസ്.,.....<br /><br /><br /> ബി. നാരായണ അയ്യർ അവർകൾ., ഐ.സി.എസ്.,.....<br /><br /><br />കേസ് നമ്പർ 7/1921<br /><br />പ്രതികൾ- <br /><br /><br />(1) പാലത്തും മുലയിൽ അഥവാ എരുകുന്നൻ ആലി മുസലിയാർ<br /><br /><br />(2) കൊക്കംപറമ്പിൽ രായൻ<br /><br /><br />(3) ചേലുപടത്ത് കുഞ്ഞി ചെക്കു<br /><br /><br />(4) കോട്ടശ്ശേരി അഹമ്മദ്<br /><br /><br />(5) ചെറിച്ചൽ മമ്മദ് കുട്ടി<br /><br /><br />(6) മറ്റത്ത് സൈദ് അലവി<br /><br /><br />(7) പനക്കൽ ഉണ്ണ്യൻ കുട്ടി<br /><br /><br />(8) തെക്കേ ചെക്കിങ്ങത്ത്കണ്ടി അബ്ദു റഹ്മാൻ<br /><br /><br />(9) പച്ചെങ്കൽ കുഞ്ഞമ്മദ്<br /><br /><br />(10) ചാലിൽ പോക്കർ<br /><br /><br />(11) അച്ചിപ്രക്കാരൻ സൈയ്താലി<br /><br /><br />(12) അന്നെശ്ശേരി ഉണ്ണ്യൻ കുട്ടി<br /><br /><br />(13) കക്കിട്ടിപറമ്പത്ത് മമ്മദ് കുട്ടി<br /><br /><br />(14) കാട്ടുശ്ശേരി സൂപ്പി കുട്ടി<br /><br /><br />(15) ചെമ്പിലക്കൽ ഏനി ഹാജി<br /><br /><br />(16) കൊണ്ടത്ത് പള്ളിപ്പറമ്പിൽ അഹമ്മദ്<br /><br /><br />(17) നെച്ചിമണ്ണിൽ അഹമ്മദ്<br /><br /><br />(18) കൂലിപുലക്കൽ അസ്സൻ കുട്ടി എന്ന അത്തൻ<br /><br /><br />(19) നെച്ചിമണ്ണിൽ കുഞ്ഞമ്മദ് <br /><br /><br />(20 ) എരുമാൻ മമ്മദ് കുട്ടി<br /><br /><br />(21) കിഴക്കേപീടികക്കൽ കുഞ്ഞാലി<br /><br /><br />(22) ചാരത്ത് സൈയ്താലി<br /><br /><br />(23) കളത്തിൽ മമ്മത്<br /><br /><br />(24) പള്ളിപ്പാട്ട് മായൻ കുട്ടി<br /><br /><br />(25) പറമ്പൻ കോയക്കുട്ടി<br /><br /><br />(26) കോഴിപ്പുറത്ത് സൈയ്താലി കുട്ടി <br /><br /><br />(27) കല്ലൻ അലവി<br /><br /><br />(28) പുറക്കാട്ട് ഹൈദ്രു<br /><br /><br />(29) തേഞ്ഞിലം കുഞ്ഞി മൊയ്തു<br /><br /><br />(30) എളമ്പുലശ്ശേരി മൊയ്തീൻ കുട്ടി<br /><br /><br />(31) മറ്റാരെ പൂക്കായി<br /><br /><br />(32) പട്ടാളത്തിൽ കുട്ടശ്ശേരി അഹമ്മദ്<br /><br /><br />(33) ഉരുണിയൻ അഹമ്മദ്<br /><br /><br />(34) പാലശ്ശേരി ഇത്തിക്കൽ കുഞ്ഞീതു<br /><br /><br />(35) കരിമ്പിൽ അഹമ്മദ്<br /><br /><br />(36) നെച്ചിമണ്ണിൽ കുഞ്ഞീൻ<br /><br /><br />(37) ചെമ്പൻ അലി കുട്ടി<br /><br /><br />(38) കൊളക്കാട്ടിൽ കുഞ്ഞാലൻ കുട്ടി<br /><br /><br /> <br /><br /><br />കുറ്റം- രാജാവിനെതിരെ യുദ്ധം ചെയ്യുക, സെക്ഷൻ 121, ഇന്ത്യൻ പീനൽ കോഡ്, കൊലപാതകം, സെക്ഷൻ 302,149, ഇന്ത്യൻ പീനൽ കോഡ്.<br /><br /><br />നിഗമനം- പ്രതികളെല്ലാം കുറ്റം ചെയ്തതായി തെളിഞ്ഞിരിക്കുന്നു.<br /><br /><br />ശിക്ഷ ഉത്തരവ്- 1,2,3,4,5,7,18,20,30,31,32,33,38 പ്രതികളെ മരണം വരെ തൂക്കിലിടാൻ വിധിച്ചിരിക്കുന്നു. 6,8,9,10,11,12,13,14,15,16,17,19,21, 22,23, 24,25,26,27,28,29,34,35, 36,37 പ്രതികളെ ഐ.പി.സി. സെക്ഷൻ 121,302 പ്രകാരം ജീവപര്യന്തം നാടുകടത്താൻ വിധിച്ചിരിക്കുന്നു. സെക്ഷൻ 121 ഐ.പി.സി പ്രകാരം എല്ലാ പ്രതികളുടെയും സ്വത്തുവകകൾ സർക്കാരിലേക്കു കണ്ടുകെട്ടാൻ ഉത്തരവിടുന്നു.<br /><br /><br />പ്രതികൾക്കുവേണ്ടി കോടതി നിയമിച്ച മിസ്റ്റർ എ.വി. ബാലകൃഷ്ണൻ വക്കീൽ ഹാജരായി.<br /><br />വിധിപ്രസ്താവം-<br /><br />ആലി മുസലിയാർക്കും, മുപ്പത്തേഴു മാപ്പിളമാർക്കും എതിരെ രാജാവിനെതിരെ യുദ്ധം ചെയ്തതിന് ഐ.പി.സി സെക്ഷൻ 121 പ്രകാരവും, 1921 ഓഗസ്റ്റ് മുപ്പത്തൊന്നാം തീയ്യതി തിരൂരങ്ങാടിയിൽ വച്ച് സെക്കൻഡ് ഡോർസെറ്റ് റെജിമെന്റിലെ വില്യംസ് എന്ന പട്ടാളക്കാരനെ വധിച്ചതിന് ഐ.പി.സി സെക്ഷൻ 149,302 പ്രകാരവും കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു.<br /><br /><br />2. ഈ വിചാരണക്കുള്ള സർക്കാരിന്റെ അനുമതി ജി.ഒ.നമ്പർ 633, പബ്ലിക്ക്, 1921 സെപ്റ്റംബർ 21, ഭാഗികമായി വരുത്തിയത്, ജി.ഒ.നമ്പർ 688, പബ്ലിക്ക്, 1921 ഒക്ടോബർ 12- സമർപ്പിക്കപ്പെട്ട രേഖകൾ B യും,C യും നോക്കുക.<br /><br /><br />3. ഡിസ്ട്രിക്ട് ഗസറ്റിയറിൽ നിന്ന് മനസ്സിലാക്കാനാകുന്ന പ്രകാരം, കൂടെക്കൂടെയുള്ള ഹിംസാത്മകമായ അതിക്രമങ്ങൾ ചെയ്ത് മാപ്പിള സമൂഹം നാണംകെടാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് നൂറു വർഷമെങ്കിലും ആയിട്ടുണ്ട്. മുൻകാലങ്ങളിൽ ഇത് മതഭ്രാന്ത് മൂലമായിരുന്നു. മിക്കവാറും ഹിന്ദുസമൂഹത്തിന്റെ താഴെതട്ടിൽ അടിഞ്ഞു കൂടുന്ന കീടനിൽ നിന്ന് മതം മാറി വരുന്ന മാപ്പിളമാർ ഭൂരിപക്ഷമായ ഏറനാട് താലൂക്കിൽ നിന്നാണ് മിക്കവാറും ഇത് പൊട്ടിപ്പുറപ്പെടുന്നത്. ഈ ആളുകൾ തീരെ ദരിദ്രരും, ഒരു പ്രതീക്ഷക്കും വക നൽകാത്ത അജ്ഞാനികളുമാണ്. കാഫിറുകളെയും, അവർക്ക് സഹായങ്ങൾ ചെയ്യുന്നവരെയും കൊല്ലുന്നവർക്ക് സ്വർഗ്ഗം ലഭിക്കും എന്ന പ്രകോപനപരമായ അധ്യാപനങ്ങൾക്ക് വിദ്യാവിഹീനരായ അവരുടെ മനസ്സ് പ്രത്യേകിച്ചും വശപ്പെടും. ഹിന്ദുക്കളെ, അവർ ആരായാലും വേണ്ടില്ല, അവരെ കൊന്നുകൊണ്ട് ഇവർ യുദ്ധ മാർഗ്ഗത്തിൽ പ്രവേശിക്കും. വേറെയും മതഭ്രാന്തന്മാർ അവരുടെ കൂടെക്കൂടും. പട്ടാളവുമായി നേരിട്ട് ഏറ്റുമുട്ടി മരണം വരിക്കും. ചില അവസരങ്ങളിൽ അവർക്ക് ഏതെങ്കിലും പ്രത്യേക ഭൂവുടമയോടുള്ള വെറുപ്പിൽ നിന്നുള്ള പ്രചോദനം ഉണ്ടാകാമെങ്കിലും, ഈ ഭ്രാന്തൻ വഴി തിരഞ്ഞെടുക്കുന്നതിൽ എന്തെങ്കിലും ഒരു ദുരിത കാരണം അത്യാവശ്യമുള്ളതായി കാണുന്നില്ല. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരെ അപരിഷ്കൃതരും, മൃഗീയരുമായ വർഗ്ഗമായി പറയപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്നത്തെ കാലത്തും ഈ വിവരണം കൃത്യമാണ് എന്നത് ദുഃഖകരമാണ്. ഡിസ്ട്രിക്ട് ഗസറ്റിയറിന്റെ എൺപത്തിനാലാം പേജിൽ തിരൂരങ്ങാടി വളരെ വർഷങ്ങളായി മാപ്പിള മതഭ്രാന്തിന്റെ കേന്ദ്രമാണെന്നു പറയുന്നുണ്ട്. നമ്മളിപ്പോൾ ചർച്ച ചെയ്യുന്ന ഇപ്പോളത്തെ അതിക്രമത്തിന്റെ പ്രധാന കേന്ദ്രവും ആ സ്ഥലമാണ്. <br /><br /><br />4. പക്ഷേ ആലി മുസ്ലിയാരുടെയും, അയാളുടെ അനുയായികളുടെയും മനസ്സിൽ പ്രവർത്തിച്ചത് വെറും മതഭ്രാന്തല്ല, കാർഷിക പ്രശ്നങ്ങളല്ല, നിസ്സഹായതയുമല്ല. നിസ്സഹകരണ പ്രസ്ഥനത്തിന്റെയും, ഖിലാഫത്തിന്റെയും സ്വാധീനമാണ് അവരെ കുറ്റകൃത്യങ്ങളിലേക്കു നയിച്ചത് എന്നാണ് തെളിവുകൾ സംശയലേശമെന്യെ കാണിക്കുന്നത്. അതാണ് മുൻപുണ്ടായ അതിക്രമങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. തീർത്തും അസംബന്ധമായി തോന്നാമെങ്കിലും, അവരുടെ ഉദ്ദേശം ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് സർക്കാരിനെ മറിച്ചിട്ട് പകരം ഒരു ഖിലാഫത്ത് സർക്കാരിനെ കൊണ്ടു വരിക എന്നതായിരുന്നു. ആലി മുസലിയാർ ശരിക്കും താൻ രാജാവായതായി പ്രഖ്യാപിച്ചു. തന്റെ രാജ്യത്തിന്റെ അതിരുകൾ അയാൾ നൽകിയില്ലെങ്കിലും, ഒരാഴ്ചയോളം അയാൾ തന്റെ അധികാരം നടപ്പിലാക്കി. ഇനി കാണാൻ പോകുന്നതു പോലെ ഇതിനെല്ലാം തെളിവുകളുണ്ട്. <br /><br /><br />5. ഈ കേസിൽ സാധാരണ നിലയിൽ ദുർഗ്രഹമെന്നു കരുതിയേക്കാവുന്ന ചില സംഗതികളിലേക്ക് ലഘുവായ ഈ ആമുഖകുറിപ്പ് വെളിച്ചം വീശിയേക്കാം. ഉദാഹരണത്തിന് ഈ മാപ്പിളമാർ രാജാവിനെതിരെ യുദ്ധം ചെയ്യുന്നതിന്, ചില കഴിഞ്ഞകാല സംഭവങ്ങളുടെ അവ്യക്തമായ ഓർമ്മകളിൽ അഭിരമിക്കുന്നതെന്തുകൊണ്ട്, പള്ളിയെ അവരുടെ യുദ്ധകേന്ദ്രമായി കണക്കാക്കുന്നതെന്തുകൊണ്ട്, അവരിൽ ചിലർ സുനിശ്ചിതമായ നാശത്തിലേക്കു പോകുന്നതെന്തുകൊണ്ട് എന്നൊക്കെയുള്ളതിന് വിശദീകരണമാകും. മുൻകാലങ്ങളിൽ ഇത്തരമൊരു കൂട്ടത്തിന്റെ നേതാവ് ഒരിക്കലും കീഴടങ്ങുമായിരുന്നില്ല. ഈ കേസിൽ ആലി മുസലിയാരും, അയാളുടെ മുപ്പത്തിയേഴ് ആളുകളും കീഴടങ്ങിയതായാണ് നമ്മൾ കാണുന്നത്. ഇത് അസാധാരണമാണ്. പക്ഷെ ഏറ്റവും സരളമായ വിശദീകരണം, മുൻകാലങ്ങളിലെപ്പോലെ വെറും മതഭ്രാന്തിൽ നിന്നുള്ള പ്രചോദനമല്ല, മറിച്ച് ശരിക്കും കലാപത്തിനുള്ള ആഗ്രഹമാണ് അവരെ നയിക്കുന്നത് എന്നാണ്. <br /><br /><br />6. 1920 ഒക്ടോബർ-നവംബർ മാസങ്ങളിൽ തിരൂരങ്ങാടിയിലും, താനൂരിലും ഖിലാഫത്ത് കമ്മറ്റികൾ രൂപീകരിക്കപ്പെട്ടു. സമാനമായ കമ്മറ്റികൾ മലപ്പുറത്തും, പൂക്കോട്ടൂരും ഉണ്ടായിരുന്നു. കിഴക്കേപ്പള്ളി പള്ളിയിൽ കഴിഞ്ഞ പതിനാലു വർഷമായി ഖുർആൻ അധ്യാപകനായിരുന്ന ആലി മുസലിയാർ തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മറ്റി സെക്രട്ടറിമാരിൽ ഒരാളായിരുന്നു. കുഞ്ഞികാദർ താനൂരിലെ സെക്രട്ടറിയായിരുന്നു. കുഞ്ഞിക്കോയ തങ്ങൾ മലപ്പുറത്തെ പ്രസിഡന്റും, വടക്കേവീട്ടിൽ മുഹമ്മദ് പൂക്കോട്ടൂരിലെ സെക്രട്ടറിയുമായിരുന്നു. ഈ പേരുകൾക്ക് അൽപം പ്രാധാന്യമുണ്ട്, കാരണം ഈ ആളുകൾ ഒരുമിച്ചു പ്രവർത്തിക്കുന്നവരാണെന്നു വ്യക്തമാണ്. രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും, എട്ടാം പ്രോസിക്യൂഷൻ സാക്ഷിയായ ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടറും പറയുന്നത് വടക്കേവീട്ടിൽ മുഹമ്മദ് ആലി മുസലിയാരുടെ ശിഷ്യനാണ് എന്നാണ്. കുഞ്ഞിക്കോയ തങ്ങളും അയാളുടെ വലിയ കൂട്ടുകാരനും, സഹകാരിയുമായിരുന്നു. താനൂരിൽ വലിയ സ്വാധീനമുള്ള കുഞ്ഞിക്കാദർ താനൂരിൽ ആലി മുസലിയാർ സംസാരിച്ച ഒരു യോഗത്തിൽ പങ്കെടുക്കുകയും, പിന്നീട് നമ്മൾ കാണാൻ പോകുന്നപോലെ അതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ആവേശത്തോടെ നടപ്പിലാക്കുകയും ചെയ്തു. ആലി മുസലിയാരുടെ ജന്മസ്ഥലമായ നെല്ലിക്കുത്തിലെ ഒരു ഖിലാഫത്ത് നേതാവായ ഒരു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിവാഹം വഴി ആലി മുസലിയാരുടെ ബന്ധുവാണ്. ഇനിയും പിടിയിലാകാത്ത ഇയാൾ “ഏറനാട്ടിലെ ഗവർണർ”, “ഖിലാഫത്ത് രാജാവ്”, കേണൽ എന്നൊക്കെയാണ് നടിക്കുന്നത്.<br /><br /><br />7. അധികാരികൾ പിന്നീട് ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 107 പ്രകാരം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തിരൂരങ്ങാടിയിലെ നേതാക്കളായ അബുബക്കർക്കും, വേറെ മൂന്നു പേർക്കുമെതിരെ സുരക്ഷാ നടപടികൾ സ്വീകരിച്ചെങ്കിലും, ആലി മുസലിയാർക്കു നേരെ നടപടിയൊന്നും എടുത്തില്ല എന്നാണ് കാണുന്നത്. തിരൂരങ്ങാടിയിൽ നടന്ന അന്വേഷണം ആ പ്രദേശത്ത് വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. പിടികൂടിയ നാലു പേരെയും, ജാമ്യം കിട്ടാതിരുന്നതുകൊണ്ട് കണ്ണൂർ ജയിലിലേക്കയച്ചു. ഈ നടപടിയിൽ അരിശം പൂണ്ട മാപ്പിളമാർ തടവുകാരെ കണ്ണൂരിലേക്കു കൊണ്ടുപോകുമ്പോൾ അക്രമാസക്തരായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ തടിച്ചു കൂടിയിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും സമാനമായ ഖിലാഫത്ത് പ്രവർത്തികൾ ഉണ്ടാകുകയും, സുരക്ഷാ നടപടികൾ എടുക്കുകയും ഉണ്ടായിട്ടുണ്ട്.<br /><br /><br />8. ഈ വിവിധ ഖിലാഫത്ത് കമ്മറ്റികളുടെ ശരിയായ ലക്ഷ്യം എന്താണെന്നു നമുക്കറിയില്ല. പക്ഷെ തിരൂരങ്ങാടിയുടെ കാര്യത്തിൽ ആലി മുസലിയാരുടെ അധ്യാപനങ്ങൾ എന്തായിരുന്നു എന്നും, അയാളുടെ അനുയായികളിൽ അതിന്റെ അനന്തര ഫലം എന്തായിരുന്നു എന്നും, അവിടത്തെ ഖിലാഫത്ത് സംബന്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തിൽ വളരെ നന്നായി അറിയാം. നാലാം പ്രോസിക്യൂഷൻ സാക്ഷിയായ തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ പറയുന്നത്, ആലി മുസലിയാർ മാപ്പിളമാർക്കിടയിൽ സ്വാധീനമുള്ള വ്യക്തിയാണെന്നും, മതാധ്യാപകനായ അയാളെ അർദ്ധ ദൈവമായാണ് കരുതുന്നത് എന്നുമാണ്. അയാൾക്ക് ധാരാളം ശിഷ്യന്മാരുണ്ട്. ഖിലാഫത്ത് യോഗങ്ങളിൽ ആധ്യക്ഷം വഹിക്കുകയും, പ്രസംഗങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. നാലാം പ്രോസിക്യൂഷൻ സാക്ഷി സാധാരണ വേഷത്തിൽ ഈ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ അമീർ വന്ന് ബ്രിട്ടീഷ് ഗവർമെന്റിനെ മറിച്ചിട്ട് ഇന്ത്യ കീഴടക്കുമെന്നും, ഗാന്ധിയും, അലി സഹോദരന്മാരും അവരെ സഹായിക്കാൻ ഉറപ്പിച്ചിട്ടുണ്ടെന്നും, മാപ്പിളമാർ ഗാന്ധിയെയും, അലി സഹോദരന്മാരെയും സഹായിക്കണമെന്നും പറഞ്ഞു കൊണ്ട് അക്രമം നടത്താൻ ഉത്ബോധിപ്പിക്കുകയായിരുന്നു ആലി മുസലിയാർ എന്ന് അദ്ദേഹം പറയുന്നു. സർക്കാർ ജീവനക്കാരുടെ അടുത്ത് സഹായത്തിനായി പോകരുതെന്നും, അവരെ കൊല്ലണമെന്നും, ബ്രിട്ടീഷ് കോടതികൾ ബഹിഷ്കരിക്കണമെന്നും അയാൾ ആഹ്വാനം ചെയ്തു. ഇത്തരം വളരെ ഗൗരവമുള്ള അഭിപ്രായങ്ങൾ വിളംബരം ചെയ്യുന്ന ഈ യോഗങ്ങളിൽ 2,3,7,16,18,31,32,33,38 പ്രതികൾ പങ്കെടുത്തിട്ടുണ്ട് എന്ന് നാലാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. ഇത്തരം യോഗങ്ങൾ നടന്നിരുന്നത് പള്ളിയിലോ,അല്ലെങ്കിൽ ഖിലാഫത്ത് ഓഫീസിലോ ആയിരുന്നു എന്ന് തിരൂരങ്ങാടിയിലെ ഒരു മാപ്പിളയായ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയും പറയുന്നു. അദ്ദേഹം ഒരു മാന്യനും, വിശ്വസിക്കാവുന്നവനുമാണെന്നു കരുതുന്നു. ബ്രിട്ടീഷ് സർക്കാരിനെ മറിച്ചിടണമെന്നും, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കണമെന്നും, ഖിലാഫത്ത് ഭരണം സ്ഥാപിക്കണമെന്നും ആലി മുസലിയാർ പരസ്യമായി ഉത്ബോധിപ്പിച്ചതായും, അഞ്ചും, പതിനാലും പ്രതികൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഇത്തരം യോഗങ്ങളിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം പറയുന്നു. ഒന്നാം പ്രതി തോക്കുകളും, വെടിക്കോപ്പുകളും ശേഖരിക്കുകയും, പല സ്ഥലങ്ങളിലും വാളുകൾ നിർമ്മിക്കാനായി ഉത്തരവുകൾ കൊടുത്തതായും അദ്ദേഹം പറയുന്നു. ഇത് വളരെ വ്യാപകമായി നടന്നതായും, സാക്ഷിക്ക് അതേക്കുറിച്ച് കേൾക്കാൻ സാഹചര്യമുണ്ടായതായും കരുതുന്നു. മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികളും യുദ്ധകത്തികളുടെ നിർമ്മാണത്തെക്കുറിച്ച് അറിയാൻ ഇടയാക്കുകയും, അത് അധികാരികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും യുദ്ധത്തിനുള്ള തയ്യാറെടുപ്പ് എന്ന് വ്യക്തമാകുന്ന ഈ പ്രവർത്തികൾ കൂടാതെ “ഖിലാഫത്ത് വളണ്ടിയർമാർ” എന്ന പേരിൽ ആളുകളെ സംഘടിപ്പിക്കുന്നതിലും ആലി മുസലിയാർ വ്യാപൃതനായിരുന്നു.<br /><br /><br />9. ഖിലാഫത്ത് വളണ്ടിയർമാർ എന്നാൽ എന്തു കാര്യത്തിനാണോ അവരെ വിളിച്ചു കൂട്ടിയിരിക്കുന്നത്, അതിനെ അനുകൂലിക്കുന്ന, ആവശ്യം വരുമ്പോൾ അതിനു വേണ്ടി യുദ്ധം ചെയ്യുന്ന, ശമ്പളമില്ലാത്ത ഭടന്മാരാണ് എന്നാണല്ലോ നമ്മൾ മനസ്സിലാക്കുന്നത്. “വളണ്ടിയർ” എന്ന വാക്കിന്റെ സാമാന്യ അർത്ഥം അങ്ങനെയാണ്. ഇത്തരം ധാരാളം വളണ്ടിയർമാരെ ഈ ജില്ലയിൽ സംഘടിപ്പിക്കുകയും, പിന്നീട് അവർ അതുപോലെ യുദ്ധം ചെയ്യുകയും ഉണ്ടായിട്ടുണ്ട്.<br /><br /><br />10. ആലി മുസലിയാർ ഖിലാഫത്തിനു വേണ്ടി, അതായത് ബ്രിട്ടീഷ് രാജിനെതിരെ പൊരുതാൻ സന്നദ്ധ ഭടന്മാരായി ആളുകളെ ചേർക്കാറുണ്ട് എന്നാണ് ഇതേക്കുറിച്ചെല്ലാം നന്നായി അറിയുന്ന ഒരു മാപ്പിളയായ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത്. കിഴക്കേപ്പള്ളിയിൽ വച്ചാണ് അവരെ ചേർക്കുന്നത്. ആളെ ച്ചേർക്കുന്ന ചടങ്ങ് അദ്ദേഹം തന്നെ നേരിൽ കണ്ടിട്ടുണ്ട്. വളണ്ടിയറെ ഒരു കയ്യിൽ ഖുർആനും, മറുകയ്യിൽ വാളും കൊടുത്ത് സത്യം ചെയ്യിപ്പിക്കും. ആലി മുസലിയാരാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. ഈ വളണ്ടിയർമാർക്ക് കാക്കി ട്രൗസറുകളും, കോട്ടും, ഒരു ചിഹ്നം പതിച്ച ചുവന്ന തുർക്കി തൊപ്പിയും അടങ്ങുന്ന യൂണിഫോം ഉള്ളതായി അദ്ദേഹം പറയുന്നു. ആലി മുസലിയാരുടെ വളണ്ടിയർമാർ യൂണിഫോം ധരിച്ച്, അവരുടെ ആയുധമായ വലിയ വാളും കൊണ്ടാണ് പൊതുവഴിയിൽ സഞ്ചരിച്ചിരുന്നത്. മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയും ഇപ്രകാരമുള്ള വളണ്ടിയർമാരെ കണ്ടിട്ടുണ്ട്. രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയായ ഡെപ്യൂട്ടി സൂപ്രണ്ടും തിരൂരങ്ങാടിയിൽ അവരെ കണ്ടിട്ടുണ്ട്. ഒന്നാം പ്രതിയും കൂട്ടരുമാണ് യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ സംഘത്തെ ഉണ്ടാക്കിയതെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാനിടയില്ല. ഒന്നാം പ്രതി ഇതിനെതിരെ ഒരു വിശദീകരണവും മുന്നോട്ടു വച്ചിട്ടില്ല.<br /><br /><br />11. 2,3,6,7,16,18,30,31,32 (ഒരു മുൻ ശിപായി) 33 എന്നീ പ്രതികൾ വളണ്ടിയർ സംഘത്തിൽ ഉണ്ടായിരുന്നതായി നാലാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. ആലി മുസലിയാരുടെ ലഫ്റ്റനന്റുമാർ എന്നറിയപ്പെട്ടിരുന്ന കുഞ്ഞലവി, ലവക്കുട്ടി, കാരാട മൊയ്തീൻ എന്നിവരും കൊയശ്ശേരി മൊയ്തീൻ കുട്ടിയുമാണ് മറ്റു വളണ്ടിയർമാർ.<br /><br /><br />12. പോലീസ് ഇൻസ്പെക്ടറായ മൂന്നാം പ്രോസിക്യൂഷൻ സാക്ഷി ആലി മുസലിയാരോട് അയാളുടെ ആളുകൾ ഇങ്ങനെ ആയുധധാരികളായി നടക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾക്കു ഫലമുണ്ടായില്ല എന്നാണ് കാണുന്നത്.<br /><br /><br />13. മെയ്, ജൂൺ മാസങ്ങൾ ആകുമ്പോളേക്കും വളണ്ടിയർ സംഘം നല്ല രീതിയിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു എന്നും ആയുധങ്ങൾ തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു എന്നും തെളിവുകളിൽ നിന്ന് വ്യക്തമാണ്. ജൂണിൽ ഒന്നാം പ്രതി കത്തികൾ ഉണ്ടാകാൻ തിരൂരങ്ങാടിയിലും, മറ്റു സ്ഥലങ്ങളിലും കരുവാൻമാരെ ഏർപ്പാടാക്കിയിരുന്നു എന്നാണ് നാലാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത്.<br /><br /><br />14. ഈ സംഭവങ്ങളിൽ ജൂൺ പ്രധാനപ്പെട്ട ഒരു മാസമാണ്. അത് റംസാൻ മാസമാണ്. ഒന്നാം പ്രതി താനൂർക്കു പോയി ജമാഅത്ത് പള്ളിയിൽ കുഞ്ഞി തങ്ങൾ പങ്കെടുത്ത ഒരു യോഗത്തിൽ പ്രസംഗിച്ചു.<br /><br /><br />15. ജൂൺ എട്ടാം തീയ്യതി റംസാൻ ദിനത്തിൽ വൈകുന്നേരം മൂന്നു മണിക്ക് ഒന്നാം പ്രതി മുന്നൂറോ, നാനൂറോ പേരടങ്ങുന്ന, കാക്കി വസ്ത്രങ്ങളും, വാളുകളും ധരിച്ച ഖിലാഫത്ത് സംഘത്തെ മുന്നിൽ നിന്ന് നയിച്ചു കൊണ്ട് കിഴക്കേപള്ളിയിൽ നിന്ന് തിരൂരങ്ങാടിയിലെ പൊതു സ്ഥാപനങ്ങൾ നിൽക്കുന്ന വളപ്പിലേക്കു പോയി. ഇവിടെയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഒരു ലഹളയിൽ കൊല്ലപ്പെട്ട മാപ്പിളമാരെ അടക്കിയിരുന്നത്. അവർ അവിടെ പ്രാർത്ഥന നടത്തിയ ശേഷം കിഴക്കേപള്ളിയിലേക്കു മടങ്ങി. ഈ സമയത്ത് വളണ്ടിയർമാരുടെ കൂട്ടത്തിൽ 2,3,16,18,31പ്രതികൾ ഉണ്ടായിരുന്നതായി ഇതെല്ലാം പോലീസ് സ്റ്റേഷനിൽ നിന്ന് കണ്ട നാലാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. ആറാം പ്രോസിക്യൂഷൻ സാക്ഷിയായ സ്ഥലത്തെ ഒരു മാപ്പിള എല്ലാ പ്രതികളും ആ വളപ്പിൽ ഉണ്ടായിരുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. ഈ സ്ഥലത്ത് പ്രാർത്ഥന നടത്തുന്നത് വളരെ കാലമായി നിരോധിച്ചിട്ടുള്ളതാണെന്നതിന് തെളിവുകളുണ്ട്. ഇതാണ് പ്രതികൾ തെറ്റിച്ചത്. വളണ്ടിയർമാർ ആ വളപ്പിലേക്കു പോയത് ശരിക്കും എന്തിനാണ് എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. അവരുടെ വിശ്വാസത്തിനു വേണ്ടി മരിച്ച രക്തസാക്ഷികളുടെ ഓർമ്മക്കു മുന്നിൽ പ്രണമിച്ചു കൊണ്ട് ഖിലാഫത്തിനു വേണ്ടി സ്വയം സമർപ്പിക്കാനാണ് അവർ പോയതെന്ന പ്രോസിക്യൂഷൻ വാദം തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ അതുപോലൊരു ഉദ്ദേശ്യം ഉണ്ടായിരുന്നിരിക്കാം. എന്തെങ്കിലും സാഹസിക കൃത്യങ്ങൾക്കു മുൻപ് (ഡിസ്ട്രിക്റ്റ് ഗസറ്റിയർ 84,85 പേജുകൾ നോക്കുക) മമ്പുറം തങ്ങളുടെ ശവകുടീരത്തിൽ പോയി അനുഗ്രഹം തേടുന്നപോലെ, മുൻ തലമുറയിലെ നിയമനിഷേധികളുടെ ശവകുടീരം ഖിലാഫത്തിന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കാൻ തിരഞ്ഞെടുത്തതാകാം എന്നു കരുതാൻ ന്യായമുണ്ട്. ഖബർസ്ഥാൻ സന്ദർശിച്ചതിന് പ്രതികൾ ഒരു വിശദീകരണവും നൽകുന്നില്ല. ഒന്നാം പ്രതി ഇങ്ങനൊരു സംഭവം നടന്നത് വെറുതെ നിഷേധിക്കുകയാണ് ചെയ്യുന്നത്. പക്ഷെ അതിന്റെ സത്യാവസ്ഥ സംശയിക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. ചുരുങ്ങിയ പക്ഷം ഈ സമയമാകുമ്പോളേക്കും ഒന്നാം പ്രതി അയാളുടെ സന്നദ്ധ സംഘത്തെ ആയുധധാരികളുടെ ശക്തമായ ഒരു സേനയായി സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു എന്നും, എല്ലാവരുമില്ലെങ്കിൽ പോലും മിക്ക പ്രതികളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നും ഇത് തെളിയിക്കുന്നു.<br /><br /><br />16. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി ഈ കാര്യങ്ങളെക്കുറിച്ച് ആലി മുസലിയാരോടു സംസാരിക്കാൻ തിരൂരങ്ങാടിയിലേക്കു പോയെങ്കിലും, താൻ നിസ്സഹകരണക്കാരനാണ് എന്നു പറഞ്ഞു കൊണ്ട് അദ്ദേഹത്തെ കാണാൻ വിസമ്മതിക്കുകയായിരുന്നു.<br /><br /><br />17. ജൂൺ പതിനെട്ടാം തീയ്യതി രണ്ടാം പ്രോസിക്യൂഷൻ സാക്ഷി വീണ്ടും അദ്ദേഹത്തെ കാണാൻ തിരൂരങ്ങാടിയിലേക്കു പോയി. ഒന്നാം പ്രതി അറുന്നൂറോളം മാപ്പിളമാരോടൊപ്പമാണ് അദ്ദേഹത്തെ കണ്ടത്. അതിൽ അൻപതോളം പേർ ഖിലാഫത്ത് യൂണിഫോമും, ചിഹ്നങ്ങളും, ഉറയിലിട്ട കത്തികളും ധരിച്ചിരുന്നു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി തെളിവു നൽകുന്ന ഈ വസ്തുതകൾ ആലി മുസലിയാരുടെ ധാർഷ്ട്യത്തിനുള്ള ശ്രദ്ധേയമായ തെളിവാണ്. ആ കൂട്ടത്തിൽ വളണ്ടിയർ യൂണിഫോം ധരിച്ച 18,32 പ്രതികളെയും, 4,5,6,7,9,16,20,26,31,38 പ്രതികളെയും രണ്ടാം പ്രോസിക്യൂഷൻ സാക്ഷി തിരിച്ചറിഞ്ഞു. അപ്പോൾ അവിടെ ഉണ്ടായിരുന്ന നാലാം പ്രോസിക്യൂഷൻ സാക്ഷിയും 2,3,6,7,16,18,31,32,33 പ്രതികളെ തിരിച്ചറിഞ്ഞതായി പറയുന്നു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി, താൻ ആലി മുസലിയാരുമായി സംസാരിച്ചെന്നും, അയാൾ ഈ ഖിലാഫത്ത് പ്രകടനങ്ങൾ നിർത്താമെന്നു സമ്മതിച്ചതായും പറയുന്നു. പക്ഷെ രണ്ടാം പ്രോസിക്യൂഷൻ സാക്ഷി ഒന്നാം പ്രതിയുടെ പ്രവർത്തികൾ നിരീക്ഷിക്കാനായി തിരൂരങ്ങാടിയിൽ തന്നെ തങ്ങി. അദ്ദേഹംആലി മുസലിയാരെ അറസ്റ്റ് ചെയ്യാൻ പോകുകയാണ് എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. അതിനാൽ പൂക്കോട്ടൂരിൽ നിന്നും, പുടിയാട്ടുനിന്നുമുള്ള ആയുധധാരികളായ നാനൂറോ, അഞ്ഞൂറോ പേരടങ്ങുന്ന ആലി മുസലിയാർ അനുയായികളുടെ സംഘം, അതിൽ ചിലർ ഖിലാഫത്ത് ഷർട്ടും, ചന്ദ്രക്കലയുള്ള തൊപ്പിയും ധരിച്ചിരുന്നു, വടക്കേവീട്ടിൽ മുഹമ്മദ്, കാരാട മൊയ്തീൻ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ ജൂൺ പതിനെട്ടിനും, പത്തൊൻപതിനും തിരൂരങ്ങാടിയിലേക്ക് വന്ന് ഭീഷണിയുടെ ഭാവത്തിൽ രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയെ കണ്ടിരുന്നു. പക്ഷെ ആലി മുസലിയാരെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹം ഉറപ്പുകൊടുത്തതുകൊണ്ട് അവർ മടങ്ങിപ്പോയി. ഈ അസാധാരണ സംഭവം കാണിക്കുന്നത് ആലി മുസലിയാരും ആളുകളും പരസ്യമായി അധികാരികളെ ധിക്കരിക്കുകയും, കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിലാക്കുകയുമാണ് എന്നാണ്. അവർക്കെതിരെ ഒരു നടപടിയും സാധ്യമല്ല. മാത്രമല്ല ഒന്നാം പ്രതിയുടെ അധീനതയിൽ തിരൂരങ്ങാടിയിൽ ഒരു സന്നദ്ധസേന ഉണ്ടാക്കുകയും, അവരെ ആയുധമണിയിക്കുന്നതിൽ അയാൾ വിജയിക്കുകയും ചെയ്തിരിക്കുന്നു എന്നതു കൂടാതെ ഗവർമെന്റിനെതിരെ അയാളെ പിൻതുണക്കാൻ സഹോദര സംഘടനകൾ ഉണ്ടെന്നും ഇത് കാണിക്കുന്നുണ്ട്.<br /><br /><br />18. ഖിലാഫത്ത് സമരത്തിനെ പ്രതിരോധിക്കാൻ ജൂലൈ ഇരുപത്തിനാലാം തീയ്യതി മൗലവിമാരുടെ ഒരു യോഗം പൊന്നാനിയിൽ നടത്താൻ നിശ്ചയിച്ചിരുന്നു. ഒന്നാം പ്രതി അയാളുടെ സന്നദ്ധ സേനയുമായി- ഖിലാഫത്ത് യൂണിഫോമും, വലിയ ഖിലാഫത്ത് കത്തികളും ധരിച്ച, ഏതാണ്ട് അമ്പതു മുതൽ നൂറ് ആളുകളുമായി- ഒരു ചുവന്ന കൊടിയുടെ അകമ്പടിയോടെ “അല്ലാഹു അക്ബർ” വിളികളുമായി അവിടെ എത്തിച്ചേർന്നു. അനുവാദം ഇല്ലാതെയുള്ള ജാഥകൾ ഒരു പോലീസ് ഉത്തരവു പ്രകാരം നിരോധിച്ചതാണെങ്കിലും വളണ്ടിയർമാർ ബസാറിൽ വച്ച് പോലീസുമായി ഉന്തും, തള്ളുമുണ്ടാക്കി. എങ്കിലും സമാധാന ധ്വംസനം ഒഴിവാക്കാൻ സാധിച്ചു.<br /><br /><br />19. ഈ കേസിലെ മറ്റു പ്രതികൾ ഈ സംഭവത്തിൽ പങ്കെടുത്തതായി തെളിവില്ലെങ്കിലും, പൂക്കോട്ടൂരിലെ വടക്കേവീട്ടിൽ മമ്മതും, കാരാട മൊയ്തീൻ കുട്ടി ഹാജിയും വളരെ പ്രധാനികളാണെന്നും, പൂക്കോട്ടൂരിലെയും, മേൽമുറിയിലേയും ധാരാളം മാപ്പിളമാർ കൂട്ടത്തിൽ ഉണ്ടായിരുന്നതായും എട്ടാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. ഒന്നാം പ്രതി വി. മുഹമ്മദും, കെ. മൊയ്തീൻകുട്ടി ഹാജിയുമായും വളരെ അടുപ്പത്തിലായിരുന്നു എന്നും, തിരൂരങ്ങാടിയിലെ മാപ്പിളമാർ മാത്രമല്ല, ഏറനാട് താലൂക്കിലെ മറ്റു സ്ഥലങ്ങളിലേയും, പൊന്നാനിയിലേയും ആളുകളും ആലി മുസലിയാരുടെ നേതൃത്വം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു, സമാധാനാന്തരീക്ഷം നിലനിർത്താൻ അധികാരികൾ ഇറക്കുന്ന ഉത്തരവുകൾ നിഷേധിക്കാനും അയാൾ തയ്യാറായിരിക്കുന്നു എന്നും കാണിക്കുന്നതിൽ ഈ സംഭവം പ്രധാനപ്പെട്ടതാണ്.<br /><br /><br />20. കാര്യങ്ങൾ വളരെ വേഗം മോശമായിക്കൊണ്ടിരുന്നു. തെളിവുകൾ സമർപ്പിക്കാൻ അനുവദിക്കപ്പെട്ട അടുത്ത സംഭവം സമരത്തിന്റെ വീര്യത്തേയും, ഭരണവ്യവസ്ഥയെ തളർത്താനുള്ള ഖിലാഫത്തിന്റെ ശേഷിയെയും വ്യക്തമായി കാണിക്കുന്നതാണ്. ആലി മുസലിയാർക്കോ, മറ്റു കുറ്റാരോപിതർക്കോ ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും, ജൂണിൽ അയാളെ അനുകൂലിച്ചുകൊണ്ട് ആളുകളെ അയച്ച പൂക്കോട്ടൂരിലാണ് ഇതു നടന്നത്. വടക്കേവീട്ടിൽ മുഹമ്മദുമായി വളരെ ബന്ധമുള്ള കാര്യവുമാണ് അത്. പൂക്കോട്ടൂരിലുള്ള കോവിലകത്തെ താമസക്കാരനായ നിലമ്പൂരിലെ ആറാം തിരുമുൽപ്പാടിന്റെ ജോലിക്കാരനായിരുന്നു ഇയാൾ. അവർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ജൂലൈ അവസാനത്തോടെ പൂക്കോട്ടൂരിൽ നിന്ന് ഒരു ഭവനഭേദനം റിപ്പോർട്ട് ചെയ്യപ്പെട്ടു. മഞ്ചേരി സബ് ഇൻസ്പെക്ടർ അന്വേഷണത്തിനായി ചെന്നെങ്കിലും മാപ്പിളമാർ അദ്ദേഹത്തെ തടഞ്ഞു. അദ്ദേഹം ഇത് ഇൻസ്പെക്ടറെ (എട്ടാം പ്രോസിക്യൂഷൻ സാക്ഷി) അറിയിക്കുകയും, മുഹമ്മദിന്റെ വീട് പരിശോധിക്കുകയും ചെയ്തു. ഇത് വലിയ പ്രശ്ങ്ങൾക്കു കാരണമായി. മൂന്നാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത് ജൂലൈ മുപ്പത്തൊന്നാം തീയ്യതിയും, ഓഗസ്റ്റ് ഒന്നാം തീയ്യതിയുമായി പൂക്കോട്ടൂരിലെയും, പുടിയാട്ടെയും മാപ്പിളമാർ ലഹള തുടങ്ങി എന്നാണ്. ഓഗസ്റ്റ് ഒന്നാം തീയ്യതി സർക്കിൾ ഇൻസ്പെക്ടർ പൂക്കോട്ടൂരിൽ എത്തിയപ്പോൾ അദ്ദേഹം കണ്ടത് വാളുകളും, വടികളും, കുന്തങ്ങളുമായി രണ്ടായിരത്തോളം മാപ്പിളമാരെയാണ്. പലരും ഖിലാഫത്ത് വസ്ത്രങ്ങളും, തൊപ്പികളിൽ ഖിലാഫത്ത് ചിഹ്നങ്ങളും ധരിച്ചിരുന്നു. വി. മുഹമ്മദും, കെ.മൊയ്തീൻ കുട്ടി ഹാജിയുമായിരുന്നു നേതാക്കന്മാർ. എട്ടാം പ്രോസിക്യൂഷൻ സാക്ഷി ഈ വസ്തുതകളെക്കുറിച്ചെല്ലാം പറയുന്നുണ്ട്. കോവിലകം പള്ളിയാക്കി മാറ്റുമെന്നും, ഡെപ്യൂട്ടി സൂപ്രണ്ട് മുതൽ താഴോട്ടുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും, വള്ളുവമ്പ്രത്തെ അധികാരിയും ഖിലാഫത്തിന് എതിരായതുകൊണ്ട് അവരുടെയെല്ലാം തലയെടുക്കാൻ ആലി മുസലിയാർ ഉത്തരവിട്ടിട്ടുണ്ടെന്നും മാപ്പിളമാർ അലറുന്നുണ്ടായിരുന്നു. എട്ടാം പ്രോസിക്യൂഷൻ സാക്ഷി മലപ്പുറത്തേക്കു രക്ഷപ്പെട്ടു. പ്രായമുള്ള കുഞ്ഞിക്കോയ തങ്ങൾ വന്ന് പൂക്കോട്ടൂരിലെ ആളുകളെ അടക്കി നിർത്തിയതു കൊണ്ട് മാത്രമാണ് പ്രശ്നം ഒഴിവായത്. എങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും, പൂക്കോട്ടൂരിൽ നിയമവാഴ്ച അനുവദിക്കില്ലെന്നും അവർ നിർബന്ധം പിടിച്ചു. മൂന്നു ദിവസങ്ങൾക്കു ശേഷം ഈ വിദ്വേഷ പ്രകടനങ്ങൾ നിർത്താൻ ഡെപ്യൂട്ടി സൂപ്രണ്ട് (രണ്ടാം പ്രോസിക്യൂഷൻ സാക്ഷി) പൂക്കോട്ടൂർ സന്ദർശിച്ചു. അറുന്നൂറോളം വരുന്ന ആയുധധാരികളായ മാപ്പിളമാർ അദ്ദേഹത്തെ നേരിട്ടു. അവരിൽ പ്രധാനികൾ വി.മുഹമ്മദ്, കെ.മൊയ്തീൻകുട്ടി ഹാജി, പറയേരി കുഞ്ഞറമു കുട്ടി, തൊറയിൽ കുഞ്ഞഹമ്മദ് ഹാജി എന്നിവരായിരുന്നു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയുടെ അഭിപ്രായത്തിൽ എല്ലാവരും തന്നെ ആലി മുസലിയാരുടെ ശിഷ്യരാണ്. മുഹമ്മദിന്റെ വീട് പോലീസ് പരിശോധിക്കാനുള്ള കാരണം ആറാം തിരുമുൽപ്പാടാണ് എന്നതുകൊണ്ട് അവർ അദ്ദേഹത്തെ കൊല്ലാനുള്ള അവരുടെ തീരുമാനം അറിയിച്ചു.. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി അവരെ സമാധാനിപ്പിക്കുകയും, വീണ്ടും ഒൻപതാം തീയ്യതിയും, പതിനാലാം തീയ്യതിയും അവിടം സന്ദർശിക്കുകയും ചെയ്തു. പൂക്കോട്ടൂർ, പുടിയാട്ട്, തിരൂരങ്ങാടി എന്നിവിടങ്ങളിലെ മാപ്പിളമാർ സായുധ കലാപത്തിന് തയ്യാറായിരിക്കുന്നതിനാൽ പൂക്കോട്ടൂരിൽ ഒരു തരത്തിലുള്ള നിയമ വാഴ്ചയും സാധ്യമല്ലാതായിരിക്കുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. <br /><br /><br />21. സായുധ കലാപത്തിന് അധികം താമസമൊന്നും ഉണ്ടായില്ല. ഓഗസ്റ്റ് ഇരുപതാം തീയ്യതി തിരൂരങ്ങാടിയിൽ കലാപം അതിന്റെ മുഴുവൻ ശക്തിയിൽ പൊട്ടിപ്പുറപ്പെട്ടു. പക്ഷേ ഓഗസ്റ്റ് ഇരുപത്, ഇരുപത്തൊന്ന് തീയ്യതികളിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു കടക്കുന്നതിനു മുൻപ് എല്ലാ പ്രതികളെയും ബാധിക്കുന്ന കാര്യമാകയാൽ, ഈ കേസിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതിനും, സർക്കാർ അധികാരികൾക്കെതിരെ കലാപകാരികൾ ബലപ്രയോഗം നടത്തുന്നതിനും മുൻപുള്ള, നമ്മൾ ഇതുവരെ കണ്ട തെളിവുകൾ വിലയിരുത്താനായി അല്പം സാവകാശമെടുക്കാം. <br /><br /><br />22. ഒന്നാം പ്രതി ആലി മുസ്ലിയാരെ സംബന്ധിച്ചിടത്തോളം അയാൾ വളരെ ആവേശപൂർവ്വം ഖിലാഫത്തിനെ നയിക്കുകയായിരുന്നു എന്നതിന് ഇഷ്ടം പോലെ തെളിവുണ്ട്. വളരെ ശക്തമായി രാജ്യദ്രോഹം പ്രചരിപ്പിച്ചും, സന്നദ്ധസേനയിൽ ആളെ ചേർത്തും, അവരെ ആയുധമണിയിച്ചും,അവരെ കൂട്ടി ശക്തിപ്രകടനം നടത്തിയും അയാൾ രാജാവിനെതിരെയുള്ള യുദ്ധത്തിന് കോപ്പു കൂട്ടുകയായിരുന്നു. തിരൂരങ്ങാടിയിൽ മാത്രമല്ല, താനൂരിലും, പൊന്നാനിയിലും അയാളുടെ പ്രവർത്തനങ്ങൾ നടന്നപ്പോൾ, ഈ സ്ഥലങ്ങളിലും, മേൽമുറിയിലും, പൂക്കോട്ടൂരും അയാളുടെ ശിഷ്യന്മാർ ഖിലാഫത്ത് പ്രസ്ഥാനത്തിനു പ്രചാരം കൊടുത്തു. ഇതിന്റെ സ്വാഭാവിക ഫലമായി ഈ പ്രദേശങ്ങൾ മുഴുവൻ ഇളകുകയും, പോലീസിനെ പരസ്യമായി ധിക്കരിക്കുകയും, ക്രമസമാധാനം നടപ്പിലാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. ഇതേക്കുറിച്ചൊന്നും ഒന്നാം പ്രതിക്ക് കാര്യമായി ഒന്നും പറയാനില്ല. ഖിലാഫത്ത് കമ്മറ്റിയിലെ ഒരു അംഗമായിരുന്നു എന്നയാൾ സമ്മതിക്കുന്നുണ്ടെങ്കിലും, താൻ പ്രസംഗങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, ഖിലാഫത്ത് എന്നാൽ ആളുകളുടെ മതപരമായ കാര്യങ്ങളിൽ മുസൽമാന്റെ പരമമായ ആധിപത്യം എന്നു മാത്രമാണ് അർത്ഥമെന്നും, കമ്മറ്റി സർക്കാരിനെതിരെ പ്രവർത്തിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും പറയുന്നു. ജൂണിൽ വളണ്ടിയർമാരുമായി നിരോധിക്കപ്പെട്ട സ്ഥലത്തു പോയ കാര്യം അയാൾ നിഷേധിക്കുന്നു. പക്ഷെ പ്രോസിക്യൂഷൻ സാക്ഷികളുടെ വളരെ ശക്തവും,വിശ്വസനീയമായ തെളുവുകളുടെ മുന്നിൽ ഈ വെറും നിഷേധം കൊണ്ട് ഒരു പ്രയോജനവുമില്ല. ഈ തെളിവുകൾ അവിശ്വസിക്കാൻ ഒരു കാരണവുമില്ല.<br /><br /><br />23. മറ്റു പ്രതികളെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തിലെ തെളിവുകൾ അത്ര ശക്തമല്ല, അതിൽ വലിയ കാര്യവുമില്ല. പക്ഷെ 2,3,6,7,16,18,30,31,32,33 പ്രതികൾ ആലി മുസലിയാരുടെ സന്നദ്ധസേനയിലെ അംഗങ്ങളായിരുന്നു എന്നും, ഇവരിൽ 18,32 പ്രതികൾ വളരെ പ്രധാനികളായിരുന്നു എന്നും, രണ്ടാം പ്രോസിക്യൂഷൻ സാക്ഷി ജൂൺ പതിനെട്ടാം തീയ്യതി തിരൂരങ്ങാടിയിൽ ചെന്നപ്പോൾ അദ്ദേഹത്തെ നേരിട്ട വലിയ ആൾകൂട്ടത്തിൽ യൂണിഫോം ധരിച്ച് ഇവരുണ്ടായിരുന്നു എന്നും ഇത് തെളിയിക്കുന്നുണ്ട്. റംസാൻ ദിവസം പ്രതികളെല്ലാവരും തന്നെ പ്രാർത്ഥനാ സ്ഥലത്തു പോയിരുന്നു എന്നതിന് കുറച്ചൊക്കെ തെളിവുണ്ട്. പ്രതികളിൽ പലരും ഖിലാഫത്ത് യോഗങ്ങളിൽ പങ്കെടുത്തിരുന്നു എന്നതിനും കുറച്ചൊക്കെ തെളിവുണ്ട്.<br /><br /><br />24. ഇനി നമുക്ക് ഓഗസ്റ്റ് ഇരുപതിനും, ഇരുപത്തൊന്നിനും നടന്ന സംഭവങ്ങളുടെ തെളിവുകളിലേക്കു കടക്കാം.<br /><br /><br />25. ഇരുപതാം തീയ്യതിയിലെ സംഭവങ്ങൾ രണ്ടാം പ്രോസിക്യൂഷൻ സാക്ഷി വിവരിക്കുന്നു. ആ ദിവസം ജില്ലാ മജിസ്ട്രേറ്റ് ഒരു സംഘം പോലീസുകാരും, പട്ടാളക്കാരുമായി തിരൂരങ്ങാടിയിലേക്കു പോയി. മുന്നറിയിപ്പില്ലാതെ ഒന്നാം പ്രതിയേയും, വേറെ ചിലരെയും അറസ്റ്റ് ചെയ്യുകയും, ചില വീടുകൾ പരിശോധിച്ച് മലബാർ വാർ നൈഫ്സ് ആക്റ്റ് (1854 ലെ ആക്റ്റ് XXV) പ്രകാരം കൈവശം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുള്ള യുദ്ധകത്തികൾ പിടിച്ചെടുക്കാനുമാണ് അവർ വെളുപ്പിനെ അവിടെയെത്തിയത്. ഒന്നാം പ്രതിയെ കിട്ടിയില്ലെങ്കിലും, വേറെ മൂന്നു പേരെ പിടികൂടി. പതിനെട്ടാം പ്രതി പോലീസിനെ കബളിപ്പിച്ചു. പോലീസ് തിരയുന്നവരെ കാണിച്ചു കൊടുക്കാമെന്ന് അയാൾ മിസ്റ്റർ ഹിച്ച്കോക്കിനോടു പറഞ്ഞു. അയാൾ ഒരു വീട് ചൂണ്ടിക്കാട്ടിയ ശേഷം വീടിനുള്ളിലേക്കു കയറി അപ്രത്യക്ഷനായി. ഒളിച്ചു പോയവരെ നോക്കാൻ ഒരു സംഘത്തെ ബസാറിൽ നിർത്തി പോലീസ് കച്ചേരിയിലേക്കു പോയി. മിസ്റ്റർ റൗളിയും, സെക്കന്റ് ലഫ്റ്റനന്റ് ജോൺസ്റ്റോണും കച്ചേരിയുടെ കിഴക്കു വശത്തുള്ള ഒരു ആൾക്കൂട്ടത്തെ നേരിടാൻ പോയി. ആ സമയത്ത് പരപ്പനങ്ങാടി ഭാഗത്തു നിന്ന് ഒരു വലിയ ആൾകൂട്ടം പോലീസിനെയും, പട്ടാളത്തെയും ആക്രമിക്കാൻ വരുന്നതായി കച്ചേരിയിൽ വിവരം കിട്ടി. അതു പ്രകാരം അവരെ നേരിടാനായി ഏതാണ്ട് പതിനൊന്നു മണിയോടെ മിസ്റ്റർ മെയിൻവാറിങ്ങിന്റെയും, മിസ്റ്റർ ഹിച്ച്കോക്കിന്റെയും നേതൃത്വത്തിൽ ഒരു സംഘം റിസർവ്വ് കോൺസ്റ്റബിൾമാർ തിരൂരങ്ങാടി വിട്ടു. ലൈൻസ്റ്റേഴ്സിന്റെ ഒരു ചെറു സംഘവും അവരോടൊപ്പം പോയി. തിരൂരങ്ങാടിയിൽ നിന്ന് രണ്ടു മൈൽ അകലെ വച്ച് അവർ കത്തികളും, വടികളുമായി ഏതാണ്ട് മൂവായിരത്തിനു മേൽ വരുന്ന ആൾക്കൂട്ടത്തെ കണ്ടു. ഖിലാഫത്ത് കൊടിയുമായി ഒരു പതാക വാഹകൻ കൂട്ടത്തിൽ ഉണ്ടായിരുന്നു. കുഞ്ഞിക്കാദറായിരുന്നു അവരുടെ നേതാവ്. മാപ്പിളമാർ പട്ടാളത്തെ ആക്രമിച്ചപ്പോൾ അവർ തിരിച്ചു വെടി വയ്ക്കുകയും, ആൾകൂട്ടത്തിലെ ചിലർ മരിക്കുകയും, കുഞ്ഞിക്കാദറടക്കം ചിലർ പിടിയിലാവുകയും ചെയ്തു. പോലീസും പട്ടാളവും തിരൂരങ്ങാടിയിൽ തിരിച്ചെത്തി. അവിടെയുണ്ടായിരുന്ന പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്ന വേറൊരു സംഘത്തെയും വെടിവയ്പ്പിലൂടെ തുരത്തി. അങ്ങിനെയിരിക്കെ മിസ്റ്റർ റൗളി, മിസ്റ്റർ ജോൺസ്റ്റോൺ, ഹെഡ് കോൺസ്റ്റബിൾ മൊഹിയുദീൻ എന്നിവരെ ആൾകൂട്ടം കൊലപ്പെടുത്തിയതായും, വേറൊരു ഹെഡ് കോൺസ്റ്റബിളിനെയും, കോൺസ്റ്റബിളിനെയും കാണാനില്ലെന്നും അറിഞ്ഞു. വൈകുന്നേരം മിസ്റ്റർ റൗളിയുടെയും, മിസ്റ്റർ ജോൺസ്റ്റോണിന്റെയും ചിന്നഭിന്നമാക്കിയ മൃതദേഹങ്ങൾ റോഡരുകിൽ നിന്ന് കിട്ടി. മൊഹിയുദീന്റെ മൃദദേഹവും കിട്ടി.<br /><br /><br />26. അടുത്ത ദിവസം ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർ തടവുകാരെയും കൊണ്ട് പോലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയോടെ പരപ്പനങ്ങാടി വഴി കോഴിക്കോട്ടേക്കു തിരിച്ചു. വഴിനീളെ അവർ കനത്ത ആക്രമണങ്ങൾ നേരിട്ടു. പലയിടത്തും വലിയ ആൾകൂട്ടം അവരെ ആക്രമിച്ചു. പരപ്പനങ്ങാടിയിലെ റെയിൽവേ സ്റ്റേഷൻ കൊള്ളയടിക്കപ്പെട്ടതായി അവർ കണ്ടു. റെയിലുകൾ പിഴുതു മാറ്റിയിരുന്നു. സേന റെയിൽവേ ലൈനിലൂടെ സാവധാനം മുന്നോട്ടു നീങ്ങി. വടക്കമ്പാട്ട് പാലത്തിൽ ഒരു വലിയ സംഘം പാലം തകർക്കുന്നതും, പാളങ്ങൾ വലിച്ചെറിയുന്നതും അവർ നേരിട്ടു കണ്ടു. സംഘത്തെയും വെടിവച്ച് ഓടിക്കേണ്ടി വന്നു. ഫറോക്കിലെത്തിയപ്പോൾ മിസ്റ്റർ ടോട്ടൻഹാം കോഴിക്കോട്ടു നിന്ന് സഹായത്തിനായി കൊണ്ടുവന്ന ഒരു ട്രെയിൻ അവരെ കോഴിക്കോട്ടെത്തിച്ചു.<br /><br /><br />27. ആൾകൂട്ടം പരപ്പനങ്ങാടി സ്റ്റേഷൻ നശിപ്പിക്കുന്നത് ഒൻപതാം പ്രോസിക്യൂഷൻ സാക്ഷി കണ്ടിരുന്നു. കലക്ടറേയും, പട്ടാളത്തേയും തിരിച്ചു വരാൻ അനുവദിക്കരുതെന്ന് മാപ്പിളമാർ പറയുന്നുണ്ടായിരുന്നു.<br /><br /><br />28. ഇതേസമയം തന്നെ താനൂർ സ്റ്റേഷനിൽ നടന്ന സമാനമായ അതിക്രമങ്ങളെക്കുറിച്ച് ഏഴാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നുണ്ട്. അവിടെ മാപ്പിളമാർ പോലീസ് സ്റ്റേഷനിലേക്കു ചെന്ന്, “എല്ലാവരും സ്റ്റേഷൻ വിട്ടുപോകാണം. ആലി രാജ പൊതു സ്ഥാപനങ്ങൾ തകർക്കാൻ ഉത്തരവിട്ടിരുന്നു” എന്ന് ആക്രോശിച്ചു. അവർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി റെക്കോഡുകളും, ഫർണിച്ചറുകളും കത്തിക്കുകയും, പോലീസിന്റെ താമസസ്ഥലങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.<br /><br /><br />29. ജില്ലാ മജിസ്ട്രേട്ടിന്റെ ശ്രദ്ധ ഒന്ന് അങ്ങോട്ട് തിരിഞ്ഞപ്പോളേക്കും തിരൂരങ്ങാടിയിലെ എല്ലാ പൊതു കെട്ടിടങ്ങളും കലാപകാരികൾ കത്തിച്ചു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി ഇത് നേരിട്ടു കണ്ടത് അദ്ദേഹം തന്നെ പറയുന്നുണ്ട്. സർക്കാർ കെട്ടിടങ്ങൾ തങ്ങൾക്ക് വേണ്ടെന്നും, അവർ സ്വന്തം കെട്ടിടങ്ങൾ ഉണ്ടാക്കുമെന്നുമാണ് പറഞ്ഞത്.<br /><br /><br />30. മിസ്റ്റർ റൗളിയെ നേരിട്ട ആൾകൂട്ടത്തിൽ 18,32 പ്രതികൾ ഉണ്ടായിരുന്നതായും, ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവു പ്രകാരം അന്നു രാവിലെ അറസ്റ്റു ചെയ്ത മൂന്നു പേരേയും വിട്ടയക്കാൻ ആവശ്യപ്പെട്ട രണ്ടു മാപ്പിളമാർ ഇവരാണെന്നും പത്തും, പതിനൊന്നും പ്രോസിക്യൂഷൻ സാക്ഷികൾ പറയുന്നു.<br /><br /><br />31. ഇപ്പോൾ വിവരിച്ച, ഇരുപതാം തീയ്യതിയിലെ സംഭവങ്ങളിൽ ആലി മുസലിയാരോ മറ്റു കുറ്റാരോപിതരോ (18, 32 പ്രതികൾ ഒഴിച്ച്) നേരിട്ട് പങ്കെടുത്തതായി ഒരു തെളിവുമില്ല. പക്ഷെ ആലി മുസലിയാർ വളരെ ആവേശത്തോടെ പിൻതുണയ്ക്കുന്ന ഖിലാഫത്ത് പ്രസ്ഥാനം ജില്ലയുടെ ഈ ഭാഗത്ത് ഉണ്ടാക്കിയ കലാപത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ആ ദിവസത്തെ ചരിത്രം മുഴുവൻ പറയേണ്ടത് അത്യാവശ്യമാണ്. മറ്റു പലരുടെയും കൂട്ടത്തിൽ ഇയാളെ അറസ്റ്റ് ചെയ്യാനാണ് ജില്ലാ മജിസ്ട്രേറ്റ് തിരൂരങ്ങാടിയിലേക്കു പോയത്. താനൂരിലെ കുഞ്ഞിക്കാദർ തന്റെ ആളുകളുമായി ഇയാളെ രക്ഷിക്കാൻ പോകുകയായിരുന്നു എന്ന് വ്യക്തമാണ്. ഇരുപതാം തീയ്യതിയിലെ പൊട്ടിത്തെറി ആലി മുസലിയാരുടെ അധ്യാപനങ്ങളുടെ അനിവാര്യമായ ഫലമായിരുന്നെന്നും, അങ്ങനെ സംഭവിക്കണം എന്ന ലക്ഷ്യം തന്നെയാണ് അയാൾക്ക് ഉണ്ടായിരുന്നതെന്നുമാണ് തെളിവുകളിൽ നിന്നുള്ള നിഗമനം. തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നു. അയാൾ അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു, അതിനെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തി. ഇരുപതാം തീയ്യതിയിലെ സംഭവങ്ങൾ പൊതുവായുള്ള കലാപത്തിനുള്ള ആഹ്വാനമായിരുന്നു.<br /><br /><br />32. മറ്റുള്ള പ്രതികൾ എല്ലാവരും തന്നെ, അതിൽ ചിലർ വളണ്ടിയർമാരുമാണ്, ഇയാളുടെ അനുയായികളാണ്. മുകളിലെ 8,11,15,17 പാരഗ്രാഫുകളിൽ സൂചിപ്പിക്കുന്ന തെളിവുകൾ ഇതിലേക്ക് വിരൽചൂണ്ടുകയും, ഇനി പറയുന്ന കാര്യങ്ങളിൽ നിന്ന് വ്യക്തമാക്കുകയും ചെയ്യും.<br /><br /><br />33. ഇരുപതാം തീയ്യതി ആലി മുസലിയാർ ഒളിച്ചിരിക്കുകയായിരുന്നു. പട്ടാളം അയാളെ തിരയുകയായിരുന്നു. അയാൾ തന്റെ സ്ഥിരം കേന്ദ്രമായ കിഴക്കേപ്പള്ളി വിട്ടതിനാൽ കണ്ടെത്താനായില്ല. അടുത്ത ദിവസം പട്ടാളം പിൻവാങ്ങിയപ്പോൾ അയാൾ ഒളിവിടം വിട്ട് പുറത്തുവന്നു. പോക്കറുടെ (അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി) സാക്ഷിമൊഴിയിൽ നിന്ന് അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കുന്നു. അദ്ദേഹം വളരെയേറെ ഹാനി സഹിച്ചാണ് ഈ തെളിവു നൽകുന്നതെന്ന് ഓർക്കണം. അദ്ദേഹം തന്നെ ഒരു മാപ്പിളയായതുകൊണ്ട് അദ്ദേഹത്തിന്റെ സഹമതക്കാർ അദ്ദേഹത്തെ വെറുക്കും. വൈകുന്നേരം മൂന്നോ, നാലോ മണി നേരത്ത് മാപ്പിളമാർ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് കൊള്ള നടത്തി. 18,30 പ്രതികൾ വേറെ ചിലരോടൊപ്പം വന്ന് അദ്ദേഹത്തെ പിടികൂടി ബസാറിലെ കവലയിൽ നിൽക്കുന്ന ആലി മുസലിയാരുടെ അടുത്തേക്ക് കൊണ്ടു പോയി. ആലി മുസലിയാർ ഗാന്ധിത്തുണി കൊണ്ടുള്ള ഒരു കുപ്പായമായിരുന്നു ധരിച്ചിരുന്നത്. അയാൾ കാലു വരെ എത്തുന്ന ഒരു നീളൻ മേലങ്കിയും, പച്ച തുണി കൊണ്ടു പൊതിഞ്ഞ ഒരു തുർക്കി തൊപ്പിയും ധരിച്ചിരുന്നു. കയ്യിൽ ഒരു വാളുണ്ടായിരുന്നു.<br /><br /><br />34. പോക്കറുടെ മൊഴി അയാളുടെ തന്നെ വാക്കുകളിൽ തുടരുന്നു.” എന്നെ അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ടുപോയി. അദ്ദേഹം പറഞ്ഞു,”നിന്നെ കൊല്ലേണ്ടതാണ്. നീ കുറെയായി ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. നീ മുഹമ്മദീയനായി ജനിച്ചതുകൊണ്ട് ഞാൻ നിന്നെ കൊല്ലുന്നില്ല. പക്ഷെ നിന്നെ ഞങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ നീ വീണ്ടും “കലീമ” ചൊല്ലണം”. ഞാൻ കലീമ കൊല്ലുന്നതിനു മുൻപ് ഒന്നാം പ്രതി ഇങ്ങനെ പറഞ്ഞു,”എവടെ നിന്റെ അധികാരിയും, നിന്റെ സബ് ഇൻസ്പെക്ടറും, സർക്കിൾ ഇൻസ്പെക്ടറും, നിന്റെ ആമുവും, നിന്റെ ഹിച്ച്കോക്കും, തോമസ്സും? അവരെവിടെ, ഞാനെവിടെ? ഞാനല്ലേ നിന്റെ രാജാവ്? ഇപ്പോൾ ഞാനാണ് രാജാവ്. എല്ലാവരും എന്നെ അനുസരിക്കണം.” ഞാൻ കലീമ അതായത്, മുഹമ്മദീയ വിശ്വാസത്തിലേക്ക് ആളുകൾ മാറുമ്പോൾ ചൊല്ലുന്ന വാക്യം ചൊല്ലി. ഞാൻ സർക്കാരിനെ സഹായിച്ചതുകൊണ്ടാണ് എന്നെക്കൊണ്ട് കലീമ ചൊല്ലിച്ചത്.”<br /><br /><br />35. ഇരുപത്തിരണ്ടാം തീയ്യതി ആലി മുസലിയാർ അയാൾ തന്നെ സമ്മതിക്കുന്ന പോലെ ജമാഅത്ത് പള്ളിയിൽ സ്വയം അവരോധിച്ചു. അന്നേ ദിവസം അയാൾ ചില വളണ്ടിയർമാരോടും, ചില മാപ്പിളമാരോടും കൂടെ ഒരു കൊടിയും പിടിച്ച് “ഞാനാണ് രാജാവ്”, ”തക്ബീർ” എന്നും മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് ഒരു ജാഥ നടത്തി. ഒരു കൂട്ടർ “ആലി മുസലിയാരാണ് രാജാവ്” എന്ന് വിളിക്കുമ്പോൾ വേറൊരു കൂട്ടർ “തക്ബീർ” അഥവാ അല്ലാഹു അക്ബർ എന്നാലറും. അങ്ങാടിയിലൂടെ ഒരു വട്ടം സഞ്ചരിച്ച ശേഷം പള്ളിയിലേക്കു മടങ്ങി. ഒന്നാം പ്രതി കാലു വരെ എത്തുന്ന നീളമുള്ള അയഞ്ഞ ഒരു കുപ്പായവും പച്ച മേലങ്കിയും ചുവന്ന തൊപ്പിയും ധരിച്ചിരുന്നു. ജാഥയോടൊപ്പം ഒരു പെരുമ്പറയും ഉണ്ടായിരുന്നു.<br /><br /><br />36. ഒന്നാം പ്രതി പള്ളിയും, ഖിലാഫത്ത് ഓഫീസും കേന്ദ്രീകരിച്ച് ഭരണം തുടങ്ങി. ആരും അവിടം വിടരുതെന്നും, എല്ലാവരും പള്ളിയിൽ ഒരുമിച്ചു കൂടി ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതണമെന്നും അയാൾ ഉത്തരവിട്ടതായി അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. കടത്തും, ചന്തയും ഇനി മുതൽ ബ്രിട്ടീഷ് രാജിന്റെയല്ലെന്നും, അവരുടേതാണെന്നും, ഇനി മുതൽ അവർ ചുങ്കം പിരിക്കുമെന്നും അയാൾ പ്രഖ്യാപിച്ചു.<br /><br /><br />37. ആറാം പ്രോസിക്യൂഷൻ സാക്ഷിയായ കുഞ്ഞമ്മദ് എന്ന മറ്റൊരു മാപ്പിള സമാനമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. ജില്ലാ മജിസ്ട്രേറ്റ് തിരൂരങ്ങാടി വിടുമ്പോൾ താൻ സ്വന്തം വീട്ടിലായിരുന്നു എന്നും, താൻ ഖിലാഫത്ത് കമ്മറ്റിയിൽ അംഗമല്ലാത്തതിനാൽ ഈ പ്രതികൾ തന്നെ കൊല്ലുമെന്നു ഭയപ്പെട്ടതായും അദ്ദേഹം പറയുന്നു. കൂട്ടത്തിൽ ചേരാൻ മുസലിയാർ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ത്രികോലത്തുനിന്ന് മൂന്നു മൈൽ അകലെയുള്ള ചെറുമുക്കിലേക്ക് ഓടിപ്പോയി. ഇരുപത്തൊന്നാം തീയ്യതി ഈ പ്രതികളെല്ലാം വേറെ മുന്നൂറോളം ആളുകളുമായി വന്ന് ഇദ്ദേഹത്തെ പിടികൂടി തിരൂരങ്ങാടിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തെ ജമാഅത്ത് പള്ളിയിൽ കൊണ്ടുപോയി അവിടെ ഒരു തൂണിൽ കെട്ടിയിട്ടു. അദ്ദേഹത്തെ പോക്കറെ കൈകാര്യം ചെയ്ത പോലെത്തന്നെ അദ്ദേഹത്തോടും പെരുമാറുകയും, “കലീമ” ചൊല്ലിക്കുകയും ചെയ്തു.<br /><br /><br />38. ഇരുപത്തൊന്നാം തീയ്യതി മഞ്ചേരിയിലെ സബ് രജിസ്ട്രാറുടെ ഓഫീസ് ഒഴിച്ച് ബാക്കിയുള്ള എല്ലാ പൊതു സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും, രേഖകൾ നശിപ്പിക്കുകയും, കത്തിക്കുകയും ചെയ്തിരുന്നു എന്ന കാര്യം പറയേണ്ടതുണ്ട്. സബ് ട്രഷറിയും കൊള്ളയടിക്കപ്പെട്ടു. ഇതെല്ലാം ചെയ്തത് ആയുധധാരികളായ മാപ്പിളമാരാണ്. അവരിൽ ചിലർ യൂണിഫോമുകളും അണിഞ്ഞിരുന്നു. ആലി മുസലിയാരുടെ ശിഷ്യന്മാർ എന്ന് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി പറയുന്ന പൂക്കോട്ടൂരിലെ നേതാക്കളായ മുഹമ്മദും, മൊയ്തീൻകുട്ടി ഹാജിയുമാണ് കൊള്ളസംഘത്തെ നയിച്ചിരുന്നത്. ഈ വസ്തുതകൾ എട്ടാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയിൽ പറയുന്നുണ്ട്.<br /><br /><br />39. തിരൂരിൽ ഓഗസ്റ്റ് ഇരുപതു മുതൽ ഇരുപത്തിനാലു വരെ ഭീതിയുടെ തേർവാഴ്ചയായിരുന്നു. മൂന്നാം പ്രോസിക്യൂഷൻ സാക്ഷി അത് വിവരിക്കുന്നു. ആയിരക്കണക്കിനു മാപ്പിളമാർ തെരുവിൽ പ്രകടനം നടത്തുകയും, കോടതി കെട്ടിടം കത്തിക്കുകയും,സർക്കാർ ഓഫീസുകളിലെ രേഖകൾ കത്തിക്കുകയും, കോടതി കെട്ടിടത്തിൽ ഖിലാഫത്ത് പതാക ഉയർത്തുകയും ചെയ്തു. റിസർവ്വ് പോലീസിന്റെ തോക്കുകളും, പോലീസ് സ്റ്റേഷനുകളിലെ വെടിക്കോപ്പുകളും എടുത്തുകൊണ്ടു പോയി. ഏഴു റിസർവ്വ് പോലീസ് റൈഫിളുകളും, താലൂക്ക് പോലീസിന്റെ മൂന്നു കാർബൈനുകളും തിരൂരങ്ങാടി ജമാഅത്ത് പള്ളിയിൽ നിന്ന് ഓഗസ്റ്റ് മുപ്പത്തിയൊന്നാം തീയ്യതി കണ്ടെടുത്തു. ഇത് തിരൂരിലെയും, തിരൂരങ്ങാടിയിലേയും മറ്റും പോലീസ് സ്റ്റേഷനുകളിൽ നിന്ന് മോഷ്ടിച്ചതാണെന്നു വ്യക്തമാണ്. പള്ളിയിൽ നിന്നു കണ്ടെടുത്ത റിവോൾവർ മൂന്നാം പ്രോസിക്യൂഷൻ സാക്ഷി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചിരുന്നതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.<br /><br /><br />40. നമ്മളിനി ഏറ്റവും പ്രധാന തെളിവുകളിലേക്കു വരികയാണ്. ഈ കേസിലെ എല്ലാ പ്രതികളെയും ഒരു പോലെ ബാധിക്കുന്നത്. ഈ സാക്ഷ്യം പട്ടാള നിയമം പ്രഖ്യാപിക്കപ്പെട്ട ശേഷം തിരൂരങ്ങാടി ജമാഅത്ത് പള്ളിയിൽ ഓഗസ്റ്റ് 30, 31 തീയ്യതികളിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ്. പ്രധാനമായും ഒന്നും, രണ്ടും പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിലാണ് അതുള്ളത്.<br /><br /><br />41. പട്ടാളം വരികയാണെങ്കിൽ എല്ലാവരും പള്ളിയിൽ ഒത്തുകൂടണമെന്ന് ആലി മുസലിയാർ പറഞ്ഞതായി അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. ഇരുപത്തൊൻപതാം തീയ്യതി വൈകുന്നേരവും, മുപ്പതാം തീയ്യതി രാവിലേയും വാളുകളും, തോക്കുകളുമായി മാപ്പിളമാർ പള്ളിയിലേക്കു പോകുന്നതു കണ്ടതായി അദ്ദേഹം പറയുന്നു. പക്ഷെ ഈ സാക്ഷ്യം ഒരു പക്ഷെ അതിന്റെ വിശദാംശങ്ങളിൽ പൂർണ്ണമായും വിശ്വസനീയമല്ല.<br /><br /><br />42. കലാപകാരികൾ എതിർക്കാൻ തയ്യാറായിക്കൊണ്ട് ജമാഅത്ത് പള്ളിയിൽ കൂടിയിരിക്കുകയാണ് എന്ന് അധികാരികൾക്കു വിവരം കിട്ടിയതിനാലും, അവരെ പിടികൂടേണ്ടത് അത്യാവശ്യമായതിനാലും, പട്ടാളം അവിടെയെത്തി പള്ളി വളഞ്ഞു. ഇത് നടക്കുന്നത് മുപ്പതാം തീയ്യതി രാവിലെയാണ്. ഡോർസെറ്റ് റെജിമെന്റിലെ മിസ്റ്റർ ബുള്ളാർഡിനോടും (ഒന്നാം പ്രോസിക്യൂഷൻ സാക്ഷി) മറ്റു ഉദ്യോഗസ്ഥരോടുമൊപ്പം രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയും സൈന്യത്തെ അനുഗമിച്ചിരുന്നു. ഡോർസെറ്റുകൾ ഏതാണ്ട് നൂറ്ററുപതോളം പേരുണ്ടായിരുന്നു. തിരൂരിൽ നിന്നു വന്നിരുന്ന അവർ തിരൂരങ്ങാടി വരെയുള്ള റോഡുകൾ മരങ്ങൾ കൊണ്ട് തടസ്സപ്പെടുത്തിയിരിക്കുന്നതു കണ്ടു. നേരത്തെ പള്ളി വളഞ്ഞിരുന്ന സൈന്യത്തെ മാറ്റി ഇവർ ചുമതല ഏറ്റെടുത്തു. പള്ളിക്കുള്ളിൽ ധാരാളം മാപ്പിളമാരെ അവർ കണ്ടു. വാതിലുകളെല്ലാം അടച്ചിരുന്നു. മാപ്പിളമാർ ജനലിൽകൂടി നോക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ പതിനെട്ടാം പ്രതിയെ രണ്ടാം പ്രോസിക്യൂഷൻ സാക്ഷി കാണുകയും അയാളുമായി സംസാരിക്കുകയും ചെയ്തു. ആയുധമുപേക്ഷിച്ച് പള്ളിയിൽ നിന്ന് പുറത്തു വന്നാൽ അവരെ വെടിവയ്ക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. അതേക്കുറിച്ച് ആലോചിച്ച ശേഷം അടുത്ത ദിവസം രാവിലെ പുറത്തു വരാമെന്ന് പതിനെട്ടാം പ്രതി മറുപടി നൽകി. ആളുകളുടെ മതവിശ്വാസം മാനിക്കാനുള്ള ആഗ്രഹം കൊണ്ട് കമാൻഡിങ് ഓഫീസർ പള്ളിയിലേക്ക് തള്ളിക്കയറാതെയും, പള്ളിക്കു നാശം വരുത്താതെയും കാത്തു നിൽക്കാൻ തീരുമാനിച്ചു.<br /><br /><br />43. അടുത്ത ദിവസം സംഭവിച്ചത് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വാക്കുകളിൽ തന്നെ പറയാം. അദ്ദേഹം പറയുന്നു,” മുപ്പത്തിയൊന്നാം തീയ്യതി കാലത്ത് പതിനെട്ടാം പ്രതി വീണ്ടും ജനലിലൂടെ നോക്കിയപ്പോൾ ഞാനയാളോട് അതേ കാര്യം തന്നെ വീണ്ടും പറഞ്ഞു. കാലത്ത് ഏതാണ്ട് ഒൻപതേമുക്കാലോടെ പള്ളിക്കകത്തു നിന്ന് പെരുമ്പറയുടെ ശബ്ദം കേട്ടുതുടങ്ങി. ഈ പെരുമ്പറ ശബ്ദത്തിന്റെ പേര് “നകര അടി” എന്നാണ്. സമീപ ഗ്രാമങ്ങളിലെ ആളുകളുടെ ശ്രദ്ധ ആകർഷിക്കാനും, ഒരുമിച്ചു കൂടി യുദ്ധം ചെയ്യാനുമുള്ള ആഹ്വാനവുമാണ് അത്. ഇതേ സമയം തന്നെ പെരുമ്പറയുടെ ശബ്ദം കിഴക്കേപള്ളിയിൽ നിന്നും കേട്ടു തുടങ്ങി. ഈ കിഴക്കേപള്ളി ജമാഅത്ത് പള്ളിയിൽ നിന്നും മൂന്നു ഫർലോങ്ങ് അകലെയാണ്. പെരുമ്പറയുടെ ശബ്ദം കുറേ നേരം തുടർന്നു. പിന്നീട് അവർ അത് നിർത്തി. പതിനെട്ടാം പ്രതി വീണ്ടും ജനലിലൂടെ നോക്കുന്നതു കണ്ടപ്പോൾ അയാൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് അന്വേഷിച്ചു വരാൻ എന്നോടു പറഞ്ഞു. ഞാൻ വീണ്ടും പള്ളിയുടെ അടുത്തു ചെന്ന് കാര്യമന്വേഷിച്ചു. അവർ പള്ളിയിൽ തന്നെ മരിച്ചു വീഴാൻ തയ്യാറാണെന്നും, പള്ളി വിട്ട് പുറത്തു വരില്ലെന്നും അറിയിച്ചു. അതിനുശേഷം അയാൾ ജനാലക്കരികിൽ നിന്ന് അപ്രത്യക്ഷനായി. കുറച്ചു സമയത്തിനു ശേഷം പള്ളിക്കുള്ളിൽ നിന്ന് വെടിയൊച്ചകൾ കേട്ടു. അപ്പോൾ ഏകദേശം ഉച്ചയായിട്ടുണ്ട്. പള്ളിക്കു ചുറ്റുമുള്ള സൈന്യത്തിനു നേരെയാണ് വെടി വച്ചത്. രണ്ടാം ഡോർസെറ്റുകളിലെ സാർജന്റുമാരിൽ ഒരാൾക്ക് വെടിയേറ്റു. മാപ്പിളമാരുടെ വെടിവയ്പ്പ് അര മണിക്കൂറോളം തുടർന്നു. ഈ സമയം പട്ടാളവും ഒരു മണിക്കൂറിലധികം സമയം പള്ളിയിലെ മാപ്പിളമാരുടെ നേരെ വെടി വച്ചു. മാപ്പിളമാർ ജനലുകൾ തുറന്നതു കൊണ്ട് അവർ വെടി വയ്ക്കുന്നത് കാണാമായിരുന്നു. പള്ളിയുടെ തെക്കു ഭാഗത്ത് ആറടി നീളവും നാലടി വീതിയുമുള്ള ആറു ജനലുകളും, ഒന്നോ, രണ്ടോ ചെറിയ ജനലുകളുമുണ്ട്. എല്ലാ ജനാലകളും തുറന്നിരുന്നു. ജനാലകൾക്ക് ഇരുമ്പു അഴികൾ ഇല്ല.ചില മാപ്പിളമാർ പടിഞ്ഞാറു വശത്തെ ഗേറ്റ് വഴി പുറത്തു ചാടി. അവർ തോക്കുകളും കത്തികളുമായി (യുദ്ധകത്തികൾ) സൈന്യത്തിനു നേരെ കുതിച്ചതുകൊണ്ട് അവരെയെല്ലാം കൊന്നു. വളഞ്ഞിരുന്ന സൈന്യത്തിന്റെ ഇടതു ഭാഗത്തുകൂടി ഒരാൾ രക്ഷപ്പെട്ടു എന്നെനിക്കു തോന്നുന്നു. വില്യംസ് എന്നു പേരുള്ള ഒരു പ്രൈവറ്റ് കൊല്ലപ്പെടുകയും, നാലോ, അഞ്ചോ പട്ടാളക്കാർക്ക് പരിക്കു പറ്റുകയും ചെയ്തു. പള്ളിയിൽ നിന്ന് പുറത്തു വന്ന മാപ്പിളമാരിൽ ഒരാൾ യുദ്ധകത്തി കൊണ്ടാണ് വില്യംസിനെ കൊലപ്പെടുത്തിയത്. യുദ്ധകത്തി കൊണ്ടുള്ള വെട്ടേറ്റ് വില്യംസ് താഴെ വീണപ്പോൾ മാപ്പിള വീണ്ടും വില്യംസിനെ കൊല്ലാനായി ആക്രമിക്കുകയും, അയാളെ മറ്റൊരു പട്ടാളക്കാരൻ വധിക്കുകയും ചെയ്തു. ലഫ്റ്റനന്റ് ബുള്ളർഡിനെ പള്ളിയിൽ നിന്നു പുറത്തുവന്ന ഒന്നോ, രണ്ടോ കലാപകാരികൾ ആക്രമിച്ചെങ്കിലും അദ്ദേഹം അവരെ വെടിവച്ചു കൊന്നു. വെടിവയ്പ്പ് അൽപനേരം തുടർന്നു. അപ്പോൾ ഒരു വെള്ളക്കൊടി പ്രത്യക്ഷപ്പെട്ടു. അപ്പോൾ മേജർ ഹോപ്പിന്റെ ഉത്തരവു പ്രകാരം വെടിവയ്പ്പ് നിർത്തി. കീഴടങ്ങാൻ ഉദ്ദേശിച്ചുകൊണ്ടാണ് അവർ വെള്ളക്കൊടി ഉയർത്തിയത്, കാരണം കീഴടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വെള്ളക്കൊടി കാണിക്കണം എന്നു ഞാൻ അവരോടു പറഞ്ഞിരുന്നു. വെടിവയ്പ്പു നിലച്ചപ്പോൾ പള്ളിയിലേക്കു ചെന്ന ഞാൻ ഒരു ബാലനും (പതിനൊന്നാം പ്രതി), പ്രായമായ ഒരാളും (പതിനാറാം പ്രതി) വെള്ളക്കൊടിയും പിടിച്ച് ജനാലക്കരികിൽ നിൽക്കുന്നതു കണ്ടു. അവർ ഇങ്ങനെ പറഞ്ഞു,” ഞങ്ങളിൽ ചിലർ പള്ളിയിൽ മരിച്ചു കൊണ്ടിരിക്കുകയാണ്. ആലി മുസലിയാർ കീഴടങ്ങാൻ ആഗ്രഹിക്കുന്നു.” കത്തികളും, തോക്കുകളും അവിടെ ഉപേക്ഷിച്ച് പുറത്തേക്കു വരാൻ അവരോടു പറയാൻ ഞാൻ പറഞ്ഞു. അവരെല്ലാം പുറത്തേക്കു വന്ന് പള്ളിയുടെ തെക്കേ വാതിൽ തുറന്നു. വീണ്ടും അവർ പുറത്തിറങ്ങാൻ സംശയിച്ചു നിൽക്കുകയായിരുന്നു. പേടിക്കേണ്ടതില്ലെന്നും, ഓരോരുത്തരായി പുറത്തു വരാനും ഞാൻ വിളിച്ചു പറഞ്ഞു. മുപ്പത്തെട്ടാം പ്രതി പള്ളിയിൽ നിന്ന് പുറത്തു വന്നില്ല. അയാൾ ശബ്ദമുണ്ടാക്കാതെ പള്ളിയിൽ കിടക്കുകയായിരുന്നു. ഞാൻ പള്ളിയിൽ കയറിയപ്പോൾ അയാളെ പിടിച്ച് സൈന്യത്തെ ഏൽപ്പിച്ചു. അയാൾക്ക് മുറിവൊന്നും പറ്റിയിരുന്നില്ല. അയാൾ ചത്തതുപോലെ അഭിനയിക്കുകയായിരുന്നു. ഞാൻ പള്ളി മുഴുവൻ പരിശോധിച്ചു. ഉണ്ടായിരുന്ന മുപ്പത്തെട്ടു ആളുകളെയും പട്ടാളത്തെ ഏൽപ്പിച്ചു. ഞാൻ മുകൾ നിലയിലേക്കു പോയി. മുകളിൽ ആറ് മാപ്പിള കലാപകാരികൾ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും വെടിയേറ്റിരുന്നു. മുറിവേറ്റ ആരും പള്ളിയിലുണ്ടായിരുന്നില്ല. തടവുകാരെ തിരൂർക്കു കൊണ്ടുപോയി.”<br /><br /><br />44. ഇത്രയും വിശദാംശങ്ങൾ ഇല്ലെങ്കിലും ലഫ്റ്റനന്റ് ബുള്ളർഡും (ഒന്നാം പ്രോസിക്യൂഷൻ സാക്ഷി) സമാനമായ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. പള്ളിയിൽ നിന്ന് പുറത്തുവന്ന് അവരെ ആക്രമിച്ച് കൊല്ലപ്പെട്ടവർ ഇരുപത്തിയാറു പേരുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇവർ കൊല്ലപ്പെട്ടതിനു ശേഷവും ചിലർ പള്ളിയിൽ നിന്ന് യുദ്ധകത്തികളുമായി ആക്രമിക്കാൻ വന്നെങ്കിലും അവരെ തിരിച്ചോടിച്ചതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.<br /><br /><br />45. പട്ടാളനടപടികൾക്കു ശേഷം ഡെപ്യൂട്ടി സൂപ്രണ്ട് പള്ളിയിൽ നിന്ന് കണ്ടെടുത്ത സാധങ്ങളുടെ വിശദാംശങ്ങൾ അത്ര തൃപ്തികരമല്ല. ഒരു പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും അത് ഹാജരാക്കിയിട്ടില്ല. ഒരു കോപ്പി ഹാജരാക്കിയിട്ടുണ്ടെങ്കിലും, ആ കോപ്പി പോലും കൃത്യമല്ല എന്ന് മിസ്റ്റർ ആമു പറയുന്നു. പിടിച്ചെടുത്ത സാധനങ്ങളിൽ ചിലതു മാത്രമേ കോടതിയിൽ സമർപ്പിച്ചിട്ടുള്ളൂ. പക്ഷെ മിസ്റ്റർ ആമു പറയുന്നത് ഒരു വലിയ പെരുമ്പറ, പതിനേഴ് റൈഫിളുകൾ, ഒരു റിവോൾവർ, അറുപതു യുദ്ധകത്തികൾ, കുറച്ചു വെടിക്കോപ്പുകൾ, പത്തു ചാക്ക് അരിയും, കുറച്ചു പച്ചക്കറികളും മറ്റും പള്ളിയിൽ ഉണ്ടായിരുന്നു എന്നാണ്. ഈ സാക്ഷ്യം അംഗീകരിക്കാമെന്നു തോന്നുന്നു. ഈ കാര്യത്തിൽ കുറച്ച് ഉപേക്ഷ ഉണ്ടായിട്ടുണ്ട്. വിശേഷിച്ചും യുദ്ധകത്തികൾ അപ്പോൾ തന്നെ പട്ടാളത്തെ ഏൽപ്പിച്ചെങ്കിലും, അവ പട്ടികയിൽ ഉൾപ്പെടുത്തുക പോലും ചെയ്തിട്ടില്ല എന്നാണ് കാണുന്നത്.<br /><br /><br />46. ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നത് നേരത്തെ തന്നെ വാറണ്ട് പുറപ്പെടുവിച്ചിരുന്ന ഒരു കരുതൂർ മൊഹിയുദ്ധീനെ മരിച്ച നിലയിൽ പള്ളിയുടെ മുകൾ നിലയിൽ കണ്ടു എന്നാണ്. ഇയാളായിരുന്നു ആലി മുസലിയാരുടെ വലംകൈ. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി ജൂൺ പതിനെട്ടാം തീയ്യതി ആലി മുസലിയാരെ ചോദ്യം ചെയ്യാൻ പോയപ്പോൾ ആലി മുസലിയാർക്കു വേണ്ടി ശക്തി പ്രകടനം നടത്തിയ ഖിലാഫത്ത് വളണ്ടിയർമാരിൽ ഒരാൾ ഇയാളായിരുന്നു. ഇയാളുടെ മരണമാണ് ആലി മുസലിയാരെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. ഈ വിവരം രണ്ടാം പ്രോസിക്യൂഷൻ സാക്ഷി പള്ളിയിൽ കടന്ന ഉടനെ പതിനൊന്നാം പ്രതി അദ്ദേഹത്തോടു പറഞ്ഞതാണ്.<br /><br /><br />47. പ്രോസിക്യൂഷൻ മുന്നോട്ടു വയ്ക്കുന്ന തെളിവുകൾ സാമാന്യം വിശദമായി മുകളിൽ കൊടുത്തിട്ടുണ്ട്. പ്രതികളെല്ലാം ആയുധധാരികളായി പള്ളിയിൽ തടിച്ചു കൂടി, സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഖിലാഫത്തിനു വേണ്ടി സൈന്യത്തോട് ഏറ്റുമുട്ടുക വഴി, രാജാവിനെതിരെ യുദ്ധം ചെയ്തതായും, മാപ്പിളമാരിൽ ഒരാൾ പ്രൈവറ്റ് വില്യംസിനെ കൊലപ്പെടുത്തുക വഴി അവരെല്ലാവരും കൊലപാതകം എന്ന കുറ്റം ചെയ്തതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു.<br /><br /><br />48. 1,2,3,4,5,6,7,8,9,10,14,16,17,18,32,33 പ്രതികൾ തിരൂരങ്ങാടിയിലും, പരിസരത്തെ ഗ്രാമങ്ങളിലും ഉള്ളവരാണ്. 11,13,21,22,23,24,25,26 പ്രതികൾ പൊന്നാനി താലൂക്കിലെ ഗ്രാമങ്ങളിൽ ഉള്ളവരാണ്. ബാക്കിയുള്ളവർ ഏറനാട് താലൂക്കിലെ ഗ്രാമങ്ങളിൽ നിന്നുള്ളവരും.<br /><br /><br />49. ഒന്നാം പ്രതി പറയുന്നത് ഓഗസ്റ്റ് ഇരുപതാം തീയ്യതി മുതൽ അങ്ങാടി ജനശൂന്യമായിരുന്നതു കൊണ്ട് താൻ ജമാഅത്ത് പള്ളിയിൽ തങ്ങുകയായിരുന്നു എന്നാണ്. താൻ അകത്തേപള്ളിയിൽ ഇരിക്കുകയായിരുന്നു എന്നും, പള്ളിയിൽ ആയുധങ്ങൾ സംഭരിച്ചു വച്ചിരിക്കുന്നതിനെക്കുറിച്ചോ, എന്തുകൊണ്ടാണ് പുറത്തുനിന്നുള്ള ഇത്രയധികം ആളുകൾ അവിടെയുണ്ടായത് എന്നോ, മുകൾനിലയിൽ നിന്ന് വെടിവച്ചത് ആരാണെന്നോ തനിക്കറിയില്ലെന്നും അയാൾ പറയുന്നു. മാപ്പിളമാരോട് പുറത്തു വരാൻ മിസ്റ്റർ ആമു ആവശ്യപ്പെടുന്നതായി പതിനെട്ടാം പ്രതി തന്നോടു പറഞ്ഞതായി അയാൾ സമ്മതിക്കുന്നുണ്ട്. തങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ലെന്നും, കഞ്ഞി ഉണ്ടാക്കി കുടിച്ച ശേഷം പുറത്തു വരാമെന്ന് പതിനെട്ടാം പ്രതിയോടു പറഞ്ഞതായി പറയുന്നു. കഞ്ഞിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും, പട്ടാളം പള്ളിയുടെ നേർക്ക് വെടിവച്ചതു മൂലം അതിനു കഴിഞ്ഞില്ല.<br /><br /><br />50. പതിനെട്ടാം പ്രതി പറയുന്നത് താൻ ഇരുപതാം തീയ്യതി അവിടെനിന്ന് പാലായനം ചെയ്തെങ്കിലും, ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി തിരിച്ചു വന്ന് തിരൂരങ്ങാടിയിൽ തന്നെ കഴിയുകയായിരുന്നു എന്നാണ്. അങ്ങാടി വിജനമായതിനാൽ പേടി തോന്നി, ഓഗസ്റ്റ് ഇരുപത്തൊൻപതാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം ജമാഅത്ത് പള്ളിയിലേക്കു പോയി എന്നാണ് അയാൾ പറയുന്നത്. മുപ്പതാം തീയ്യതി പള്ളിയിൽ കഞ്ഞിയുണ്ടാക്കാൻ ശ്രമിച്ചതുകൊണ്ടാണ് താമസിച്ചത് എന്ന ഒന്നാംപ്രതിയുടെ അസംബന്ധ കഥ ഇയാളും ആവർത്തിക്കുന്നുണ്ടെങ്കിലും, കഞ്ഞിയുണ്ടാക്കി കുടിച്ചു എന്നാണ് ഇയാൾ പറയുന്നത്. അടുത്ത ദിവസം രാവിലെ മാപ്പിളമാർ പുറത്തു വരുന്നതിന്റെ ഒരു ലക്ഷണവും കാണാത്തതുകൊണ്ട്, മിസ്റ്റർ ആമു അയാളെ ചോദ്യം ചെയ്തപ്പോൾ, ഇപ്പോൾ സമയം വൈകി എന്നും, ഉച്ചപ്രാർത്ഥന കഴിഞ്ഞ ശേഷം പുറത്തു വരാമെന്ന് അദ്ദേഹത്തോടു പറഞ്ഞതായി ഇയാൾ പറയുന്നു. തങ്ങൾ പള്ളിക്കുള്ളിൽ മരിക്കാൻ തയ്യാറായിരിക്കുകയാണ് എന്ന് പറഞ്ഞതായി ഇയാൾ പൂർണ്ണമായും നിഷേധിക്കുകയും, പെരുമ്പറയടിച്ച് ആളെ കൂട്ടാൻ ശ്രമിച്ച കാര്യവും, തുടർന്ന് പട്ടാളത്തിനു നേരെ വെടിവയ്പ്പുണ്ടായ കാര്യവും അവഗണിക്കുകയും ചെയ്യുന്നു. ഇയാളും, ഇയാളുടെ നേതാവും പറയുന്ന കഥ മുഖവിലക്കെടുക്കാനാകില്ല.<br /><br /><br />51. പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിക്കു ശേഷം ഇനിയൊന്നും പറഞ്ഞിട്ടു പ്രയോജനമില്ലെന്ന് പതിനാറാം പ്രതി പറയുന്നു.<br /><br /><br />52. തിരൂരങ്ങാടിയിൽ നിന്നുള്ള മറ്റു പ്രതികളിൽ ചിലർ ( അതായത് 2,3,4,5,8,9,14,17,33) പറയുന്നത് അവർ മുപ്പതാം തീയ്യതി ചൊവ്വാഴ്ച പ്രാർത്ഥനക്കായി പള്ളിയിൽ പോയ ശേഷം പുറത്തു വന്നപ്പോൾ പട്ടാളം പള്ളി വളഞ്ഞതായി കണ്ടതുകൊണ്ട് വീണ്ടും അകത്തേക്കു പോകേണ്ടി വന്നു എന്നാണ്.<br /><br /><br />53. പത്താം പ്രതിയും സമാനമായ ഒരു വാദമാണ് പറയുന്നത്. ഇരുപത്തൊൻപതാം തീയ്യതി തിങ്കളാഴ്ച മുതൽ അയാൾ പള്ളിയിൽ ഉണ്ടായിരുന്നിരിക്കാം എന്ന് അയാളുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.<br /><br /><br />54. 6,7,32 പ്രതികൾ പറയുന്നത് പട്ടാളം വരുന്നത് കാണുകയോ, കേൾക്കുകയോ ചെയ്ത് ഭയന്നു പോയതുകൊണ്ട് പള്ളിയിൽ കയറി എന്നാണ്. നേരത്തെ പറഞ്ഞപോലെ മുപ്പത്തിരണ്ടാം പ്രതി ഒരു മുൻ പട്ടാളക്കാരനും, ഓഗസ്റ്റ് ഇരുപതാം തീയ്യതിയിലെ സംഭവങ്ങളിൽ മുഖ്യ പങ്കു വഹിച്ച ആളുമാണ്.<br /><br /><br />55. കീഴടങ്ങിയവരിൽ പകുതിയിൽ കൂടുതൽ പേർ തിരൂരങ്ങാടിയിലുള്ളവരല്ല. മറ്റു സ്ഥലങ്ങളിൽ ഉള്ളവരാണ്. അതിനാൽ അവർ പള്ളിയിൽ എത്താനുണ്ടായ സാഹചര്യം അവർ വിവരിക്കുന്നത് പ്രധാനമാണ്.<br /><br /><br />56. 19,29,36,38 പ്രതികൾ കൊടുവായൂരിൽ ഉള്ളവരാണ്. പത്തൊൻപതാം പ്രതി പറയുന്നത് വള്ളവുമായി കോഴിക്കോട് പോകുമ്പോൾ അരി വാങ്ങാൻ തിരൂരങ്ങാടിയിൽ പോയെന്നും, കിഴക്കു നിന്ന് പട്ടാളം വരുന്നതു കണ്ട് പള്ളിയിലേക്ക് ഓടിക്കയറി എന്നുമാണ്. ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയ്യതി തിരൂരങ്ങാടിയിലെ പ്രശ്നങ്ങളെക്കുറിച്ച് ഇയാൾ കേട്ടിട്ടുണ്ട്.<br /><br /><br />57. ഇരുപത്തൊൻപതാം പ്രതി പറയുന്നത് സാധനങ്ങൾ വാങ്ങാൻ ഇരുപത്തൊൻപതാം തീയ്യതി വൈകുന്നേരം തിരൂരങ്ങാടിയിൽ വന്നു എന്നാണ്. പട്ടാളം വരുന്നുണ്ട് എന്ന്കേട്ട ഇയാൾ പള്ളിയിൽ ആളുകളെ കണ്ടപ്പോൾ കൂടെ ചേരുകയായിരുന്നു.<br /><br /><br />58. മുപ്പത്തിയാറാം പ്രതി മറ്റൊരു തോണിക്കാരനാണ്. ഇയാൾ തിരൂരങ്ങാടിയിൽ പോയത് അയാൾകോഴിക്കോട്ടേക്കു കൊണ്ടുപോയ ചില ചരക്കുകളുടെ ഉടമസ്ഥനെ കാണാനാണ് എന്നു പറയുന്നു. ഉടമസ്ഥനെ പള്ളിയിൽ കണ്ടില്ല. പട്ടാളം വരുന്നതു കണ്ടപ്പോൾ പള്ളിയിലേക്കു തിരിച്ചു പോയി.<br /><br /><br />59. മുപ്പത്തിയെട്ടാം പ്രതി പറയുന്നത് അയാൾ തിങ്കളാഴ്ച വൈകുന്നേരം അളിയന്റെ വീട്ടിൽ പോയി എന്നാണ്. ചൊവ്വാഴ്ച കാലത്ത് അടുത്തുള്ള ജമാഅത്ത് പള്ളിയിൽ പ്രാർത്ഥനക്കായി കയറി. പട്ടാളം പള്ളി വളഞ്ഞപ്പോൾ താൻ ബോധം കെട്ടു വീണു എന്നയാൾ പറയുന്നു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത് അയാൾ മരിച്ചതു പോലെ അഭിനയിക്കുകയായിരുന്നു എന്നാണ്.<br /><br /><br />60. 28,30 പ്രതികൾ വലിയോറയിൽ ഉള്ളവരാണ്. സാധനങ്ങൾ വാങ്ങാനാണ് തിരൂരങ്ങാടിയിൽ വന്നത് എന്നാണ് രണ്ടു പേരും പറയുന്നതെങ്കിലും, ഇരുപത്തിയെട്ടാം പ്രതി കടകളെല്ലാം അടച്ചതായി താൻ കണ്ടെന്നും, ആളുകൾ പള്ളിയിലേക്ക് ഓടുന്നതുകണ്ട് താനും പുറകെ പോയി എന്നു പറയുമ്പോൾ, മുപ്പതാം പ്രതി പറയുന്നത് താൻ കടയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങിച്ചെന്നും, പട്ടാളം വരുന്നതു കണ്ടപ്പോൾ പള്ളിയിലെ ആളുകളോടൊപ്പം ചേർന്നു എന്നുമാണ്.<br /><br /><br />61. ഇരുപത്തിയേഴാം പ്രതി വേങ്ങരക്കാരനാണ്. താൻ ഇടയ്ക്കിടയ്ക്ക് മമ്പുറത്ത് പോകാറുണ്ടെന്നല്ലാതെ എങ്ങിനെ പള്ളിയിൽ എത്തിപ്പെട്ടു എന്ന് പറയുന്നില്ല.<br /><br /><br />62. പതിനഞ്ചാം പ്രതി തെന്നലക്കാരനാണ്. അയാൾ പറയുന്നത് പ്രാർത്ഥനക്കായി തിരൂരങ്ങാടിയിൽ പോയെന്നും, പ്രാർത്ഥനക്കു ശേഷം പള്ളിയിൽ തന്നെ തങ്ങി എന്നുമാണ്. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്നയാൾ വ്യക്തമാക്കുന്നില്ല.<br /><br /><br />63. മുപ്പത്തിയേഴാം പ്രതി മുനിയൂരിൽ ഉള്ളതാണ്. അരി വാങ്ങാൻ തിരൂരങ്ങാടിയിൽ പോയെങ്കിലും കടകൾ അടച്ചതായി കണ്ടു. പട്ടാളം വരുന്നതു കണ്ട് പള്ളിയിലുണ്ടായിരുന്ന ആളുകളോടൊപ്പം കൂടി എന്നയാൾ പറയുന്നു.<br /><br /><br />64. ഇരുപതാം പ്രതി പയ്യനാട്ടുകാരനാണ്. ചാലിയത്തേക്ക് മരത്തടികൾ ഒഴുക്കികൊണ്ടുവരുന്ന അയാൾ തിങ്കളാഴ്ച വൈകുന്നേരം മമ്പുറം കടവിൽ എത്തി. അടുത്ത ദിവസം അരി വാങ്ങാൻ തിരൂരങ്ങാടി അങ്ങാടിയിൽ പോയ ഇയാൾ കടകൾ അടച്ചിരിക്കുന്നതും, പട്ടാളം വരുന്നതിന്റെ കോലാഹലങ്ങളും കണ്ടു. തന്നെ അങ്ങാടിയിൽ വച്ചാണ് പിടികൂടിയത്, പള്ളിയിൽ വച്ചല്ല എന്നയാൾ അവകാശപ്പെടുന്നു. ഇയാളെ പള്ളിയിൽനിന്ന് പിടിച്ചതിന്റെ വ്യക്തമായ തെളിവുകളുള്ളപ്പോൾ ഈ കഥ വിശ്വസിക്കേണ്ട ഒരു കാര്യവുമില്ല.<br /><br /><br />65. ത്രികോലത്തു നിന്നുള്ള മുപ്പത്തിയൊന്നാം പ്രതി പള്ളിയിലെത്താനുണ്ടായ ഒരു കാരണവും പറയുന്നില്ല.<br /><br /><br />66. പന്ത്രണ്ടാം പ്രതി നന്നമ്പ്രകാരനാണ്. രോഗിയായ പിതാവിനു മരുന്നുവാങ്ങാൻ മമ്പുറത്തു പോയി എന്നു പറയുന്നു. ചൊവ്വാഴ്ച കാലത്ത് പ്രാർത്ഥനക്കായി പള്ളിയിൽ പോയി.<br /><br /><br />67. പതിമൂന്നാം പ്രതി പൊന്നാനി താലൂക്കിലെ കൽപകഞ്ചേരികാരനാണ്. അയാൾ കിഴക്കേപള്ളിയിലെ ഒരു വെള്ളംകോരിയാണ്. ഇരുപതാം തീയ്യതിക്കു ശേഷം ഇയാൾ കുറ്റാറിലേക്ക് ഓടിപ്പോയി. എല്ലാ ദിവസവും തിരൂരങ്ങാടിയിൽ വരാറുണ്ട്. ചൊവ്വാഴ്ച കാലത്ത് ഇയാൾ കിഴക്കേപള്ളിയിലേക്കു പോയി. തിരിച്ചു വരുമ്പോൾ ജമാഅത്ത് പള്ളിക്കരികിൽ പട്ടാളത്തെ കണ്ടപ്പോൾ അകത്തു കയറി ഒളിച്ചു.<br /><br /><br />68. ഇരുപത്തിനാലാം പ്രതി തിരൂർക്കാരനും, 21,22,23,25,26 പ്രതികൾ പൊന്നാനി താലൂക്കിലെ തൃപ്രങ്ങോട് ഉള്ളവരുമാണ്. ഇവർക്ക് പൊതുവായ ഒരു കഥയാണ് പറയാനുള്ളത്.<br /><br /><br />69. ഇരുപത്തിമൂന്നാം പ്രതി ഇരുപത്തൊന്നാം പ്രതിയുടെ മൂത്ത സഹോദരനാണ്. റംസാന് രണ്ടാഴ്ച മുൻപ്, അതായത് മെയ് മാസത്തിൽ അയാൾ ചെമ്പ്രയിലെ ഭാര്യവീട്ടിൽ അസുഖമായി കിടക്കുകയായിരുന്നു. ഇരുപത്തിമൂന്നാം പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ ഇരുപത്തൊന്നാം പ്രതിയോടൊപ്പം വന്നവരാണ് മറ്റു നാലു പ്രതികളും എന്നു പറയുന്നു. ഇരുപത്തിമൂന്നാം പ്രതിക്ക് ഒരു നേർച്ച വീട്ടാനായി മമ്പുറത്ത് പോകണമായിരുന്നു. ഇവർ തിങ്കളാഴ്ച വൈകുന്നേരം (ഓഗസ്റ്റ് 29) മമ്പുറത്തെത്തിയെങ്കിലും, തോണി കിട്ടാത്തതു കൊണ്ട് കടത്തു കടക്കാനായില്ല. അവർ ഇരുപത്തൊൻപതാം തീയ്യതി വൈകുന്നേരം ജമാഅത്ത് പള്ളിയിലേക്കു പ്രാർത്ഥിക്കാൻ പോയി, അന്നു രാത്രി അവിടെ കഴിഞ്ഞു. കാലത്ത് തങ്ങൾ വളയപ്പെട്ടതായി മനസ്സിലാക്കി. ഈ ചെറുപ്പക്കാരെ പട്ടാളത്തോടു പൊരുതാൻ കൂട്ടിയതാണ് എന്നതിൽ ഒരു സംശയവുമില്ല. ഈ പുറംനാട്ടുകാർ ഓഗസ്റ്റ് ഇരുപത്തൊൻപതാം തീയ്യതി വൈകുന്നേരം പള്ളിയിൽ ഉണ്ടായിരുന്നു എന്ന കാര്യം പ്രധാനമാണ്.<br /><br /><br />70. പതിനൊന്നാം പ്രതി അച്ചിപ്രയിൽ ഉള്ളതാണ്. ഏതോ ഒരു ഉസ്താദിന്റെ കീഴിൽ ഖുർആൻ പഠിക്കാൻ റംസാനു മുൻപ് തിരൂരങ്ങാടിയിൽ വന്നതാണ്. അദ്ദേഹത്തെ പള്ളിയിൽ കാണാഞ്ഞതുകൊണ്ട് വീട്ടിലേക്ക് മടങ്ങിപ്പോയി എന്ന് അയാൾ പറയുന്നു. റംസാൻ കഴിഞ്ഞപ്പോൾ തിരൂരങ്ങാടിയിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നും, അതിനാൽ അവിടെപ്പോയി പുസ്തകങ്ങൾ എടുത്തുകൊണ്ടു വരുന്നത് നന്നായിരിക്കും എന്ന് പിതാവ് പറഞ്ഞു. ഇവൻ തിരൂരങ്ങാടിയിലേക്കു പോയി. പക്ഷേ അന്നു വൈകുന്നേരത്തിനു തന്നെ മടങ്ങാൻ സാധിച്ചില്ല. തിങ്കളാഴ്ച രാത്രി ജമാഅത്ത് പള്ളിയിൽ തങ്ങിയ അവന് പിറ്റേന്ന് രാവിലെ പട്ടാളം പള്ളി വളഞ്ഞതിനാൽ പുറത്തുകടക്കാൻ സാധിച്ചില്ല. ഏതെങ്കിലും ഖിലാഫത്ത് യോഗത്തിൽ പങ്കെടുത്ത കാര്യം അവൻ നിഷേധിക്കുന്നു.<br /><br /><br />71. 12,15,15 വയസ്സു മാത്രം പ്രായമുള്ള കുട്ടികളായ 11,8,14 പ്രതികൾ യുദ്ധം ചെയ്യുക പോലുള്ള ഗൗരവമുള്ള കുറ്റങ്ങൾ ചെയ്യും എന്നു കരുതുന്നത് അസംബന്ധമാണ് എന്നു തോന്നിയേക്കാം. പക്ഷെ അത് ഇത്തരം അക്രമാസക്തമായ പൊട്ടിത്തെറികളിൽ സാധാരണ കാണുന്ന കാര്യമാണ്. മാപ്പിള അക്രമങ്ങളുടെ രേഖകളുടെ ഒന്നാം വാള്യത്തിന്റെ എൺപത്തിനാലാം പേജിൽ 1849 ൽ മഞ്ചേരിയിൽ നടന്ന അക്രമത്തിൽ പങ്കെടുത്ത സംഘത്തിൽ ഉണ്ടായിരുന്ന ബുദ്ധികെട്ട പല കുട്ടികളുടെയും പ്രായത്തെ ക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ചേറൂർ പടപ്പാട്ടിൽ “ഖുർആനിലും, ഇസ്ലാമിന്റെ ആദ്യകാല ചരിത്രത്തിലുമുള്ള കുട്ടി യോദ്ധാക്കളെ ഉദാഹരണമായി കാണിച്ചുക്കൊണ്ട് രണ്ടു കുട്ടികൾ മരണത്തിനു തയ്യാറായി നിൽക്കുന്ന മുതിർന്ന വേറെ അഞ്ചു പേരോടൊപ്പം ചേർന്ന് രക്തസാക്ഷിത്വത്തിന്റെ മഹത്വം അനുഭവിക്കാൻ ആഗ്രഹിച്ചു കൊണ്ട് വളരെ ശക്തമായി അതിനായി വാദിക്കുന്നുണ്ട്.”<br /><br /><br />72. 34,35 പ്രതികൾ വാളക്കോലത്തുള്ളവരാണ്. ഓഗസ്റ്റ് ഇരുപത്തൊൻപതാം തീയ്യതി തിങ്കളാഴ്ച ഒരു നേർച്ചക്കായി മമ്പുറത്തു പോയി എന്നാണ് അവർ പറയുന്നത്. പട്ടാളം വരുന്നുണ്ട് എന്ന് കേട്ടിട്ടും ഇവർ പള്ളിയിലേക്ക് പോയി തിങ്കളാഴ്ച രാത്രിയിലും അവിടെ കൂടി എന്നത് ശ്രദ്ധേയമായ കാര്യമാണ്. അടുത്ത ദിവസം പട്ടാളം വന്ന് പള്ളി വളഞ്ഞു. <br /><br /><br />73. പ്രതിഭാഗം സാക്ഷികളെ ആരെയും വിസ്തരിച്ചില്ല.<br /><br /><br />74. എല്ലാ പ്രതികളും ഓഗസ്റ്റ് മുപ്പതിനും, മുപ്പത്തൊന്നിനും ജുമാഅത്ത് പള്ളിയിൽ ഉണ്ടായിരുന്നു. അവിടെ നിന്നാണ് അവരെയെല്ലാം പിടികൂടിയത്. അവരവിടെ എന്തു ചെയ്യുകയായിരുന്നു എന്നതാണ് ചോദ്യം. എന്തായിരുന്നു അവരുടെ ലക്ഷ്യം? അവർ രാജാവിനെതിരെ യുദ്ധം ചെയ്യുകയായിരുന്നോ? പള്ളിയുടെ വാതിലുകളെല്ലാം അടച്ച് അതൊരു കോട്ട പോലെയാക്കി മാറ്റി, ഇവരെല്ലാം അതിനുള്ളിൽ കൂടിയിരിക്കുകയായിരുന്നു എന്ന് നമുക്കറിയാം. ചുരുങ്ങിയത് വേറെ മുപ്പത്തിരണ്ടു പേരെങ്കിലും ഈ പ്രതികൾക്കൊപ്പം ഉണ്ടായിരുന്നു. അവർ ധാരാളമായി തോക്കുകളും, യുദ്ധകത്തികളും, ആയുധങ്ങളും സംഭരിച്ചിരുന്നത് പിന്നീട് ആ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അവർ ധാർഷ്ട്യത്തോടെ പെരുമാറി, കീഴടങ്ങാൻ കൂട്ടാക്കിയില്ല. പള്ളിയിലുണ്ടായിരുന്ന ചിലർ മുപ്പത്തിയൊന്നാം തീയ്യതി പട്ടാളത്തിനു നേരെ വെടി വയ്ക്കുകയും ചെയ്തു. ചിലർ കത്തിയുമായി പുറത്തേക്കു കുതിച്ച് രാജാവിന്റെ സൈന്യത്തെ ആക്രമിച്ചപ്പോൾ ഒരു പ്രൈവറ്റിന് ജീവൻ നഷ്ടപ്പെടുകയും, നാലോ, അഞ്ചോ പേർക്ക് പരിക്കു പറ്റുകയും ചെയ്തു. അക്രമികളെ കൊല്ലുകയും, ഈ കനത്ത പരാജയത്തെത്തുടർന്ന് ബാക്കിയുള്ളവർ കീഴടങ്ങുകയും ചെയ്തു.<br /><br /><br />75. ആലി മുസലിയാരുടെ (ഒന്നാം പ്രതി) കാര്യത്തിൽ അയാളുടെ ഉദ്ദേശങ്ങളെ വെളിവാക്കുന്ന തെളിവുകൾ ഇഷ്ടം പോലെയുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന് അയാൾ വളരെ ആവേശത്തോടെ നേതൃത്വം കൊടുക്കുകയും, അക്രമവും, രാജ്യദ്രോഹവും പ്രസംഗിക്കുകയും, ബ്രിട്ടീഷ് അധികാരികളെയും, പട്ടാളത്തെയും ആക്രമിക്കാൻ ആഹ്വാനം നൽകുകയും ചെയ്തതതായി ഇവിടെ തെളിയിച്ചിട്ടുണ്ട്. സന്നദ്ധ സേനയെ ഉണ്ടാക്കി അവരെ ആയുധാമണിയിച്ച ഇയാൾ ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി പട്ടാളം പിൻവാങ്ങിയ ശേഷം, സ്വയം രാജാവായി നടിക്കുകയും, കുറഞ്ഞ കാലം അധികാരം കയ്യാളുകയും ചെയ്തു. പട്ടാളത്തെ നേരിടാനായി ആളുകളെ പള്ളിയിലേക്കു വിളിച്ചു വരുത്തുകയും, നിസ്സംശയമായും കോട്ടയുടെ ആധിപത്യം വഹിക്കുകയും ചെയ്തു. അയാളുടെ കയ്യാളുടെ മരണത്തിൽ മനസ്സിടിഞ്ഞതു കൊണ്ടു മാത്രമാണ് അയാൾ കീഴടങ്ങിയത്.<br /><br />76. ഓഗസ്റ്റ് മുപ്പത്തിയൊന്നാം തീയ്യതി രാജാവിനെതിരെ യുദ്ധം ചെയ്യുക വഴി ആലി മുസലിയാർ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 121 പ്രകാരം ശിക്ഷ ലഭിക്കേണ്ടുന്ന കുറ്റം ചെയ്തിരിക്കുന്നതായി സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. <br /><br /><br />77. 2,3,6,7,9,16,18,20,26,31,32,33 പ്രതികളുടെ കാര്യത്തിൽ ഇവർ ആലി മുസലിയാരുടെ സന്നദ്ധ സേനയിൽ അംഗങ്ങളായിരുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.<br /><br /><br />18, 32 പ്രതികൾ ഈ കൂട്ടത്തിലെ പ്രധാനികളാണ്. മിസ്റ്റർ റൗളിയെ നേരിടുകയും, അറസ്റ്റു ചെയ്തവരെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെടുകയും ചെയ്ത ആൾകൂട്ടത്തിന്റെ മുന്നിൽ ഈ രണ്ടു പേരും ഉണ്ടായിരുന്നു. 2,3,4,5,6,7,9,16,18,20,26,31,32,38 എന്നീ പ്രതികൾ ജൂൺ പതിനെട്ടാം തീയ്യതി തിരൂരങ്ങാടിയിൽ വച്ച് രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയെ ധിക്കരിച്ച ആയുധധാരികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. മറ്റു പ്രതികളുടെ കാര്യത്തിൽ അവർ ഖിലാഫത്ത് പ്രവർത്തകരായിരുന്നു എന്നതിന് വളരെ ശക്തമായ തെളിവുകളില്ല.<br /><br /><br />78. രണ്ടു മുതൽ മുപ്പത്തെട്ടു വരെയുള്ള പ്രതികളുടെ ഉദ്ദേശം അധികാരസ്ഥാനത്തുള്ളവരെ ആക്രമിക്കുക എന്നായിരുന്നെന്നും, അവരുടെ പദ്ധതിയും അതിന്റെ പ്രത്യേക സ്വഭാവവും രഹസ്യമായിരുന്നില്ല, പരസ്യമായിരുന്നു എന്നും വളരെ വ്യക്തമാണ്. അവർ ബഹുമാനിക്കുന്ന നേതാവായ ആലി മുസലിയാരെ അറസ്റ്റിൽ നിന്നു രക്ഷിക്കാൻ വേണ്ടി മാത്രമാണ് അവർ പള്ളിയിൽ പോയത് എന്നു വേണമെങ്കിൽ വാദിക്കാം. അവരങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ പോലും ആ കാര്യവും പരിഗണിക്കണം. എങ്കിലും അങ്ങനൊരു സാധ്യത നിലനിൽക്കുന്നില്ല എന്ന് ഞങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഈ ആളുകൾ പള്ളിയിൽ ഒത്തുകൂടിയത് പട്ടാളത്തെ എതിർക്കാനും, സർക്കാരിനെ മറിച്ചിടാനുമാണ് എന്നാണ് എല്ലാ തെളിവുകളും കാണിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളുടെ അനവധി തെളിവുകൾക്കും, അതു മൂലം ഇപ്പോളും പ്രാബല്യത്തിലുള്ളതുമായ പട്ടാളനിയമം കൊണ്ടുവരേണ്ടി വന്നു എന്ന കാര്യത്തിനും നേരെ നമുക്ക് .കണ്ണടക്കാനാവില്ല. ഓഗസ്റ്റ് ഇരുപതാം തീയ്യതിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആയുധധാരികളായ മൂവായിരത്തോളം പേരുടെ ഒരു സംഘം തിരൂരങ്ങാടിയിലേക്കു വരികയും, അവരുമായി ഏറ്റുമുട്ടി അവരെ തോൽപ്പിക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം വേറെ സംഘങ്ങൾ വിവിധ സ്ഥലങ്ങളിലെ പൊതു സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതിലും, അവ കൊള്ളയടിക്കുന്നതിലും, റെയിൽവേ, ടെലഗ്രാഫ് ലൈനുകൾ നശിപ്പിക്കുന്നതിലും ഏർപ്പെട്ടു. ആലി മുസലിയാർ രാജാവാണെന്ന് അവകാശപ്പെടുകയും, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷ് പട്ടാളത്തോടു പൊരുതാൻ ആളുകളെ പള്ളിയിലേക്കു വിളിച്ചു വരുത്തുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു പള്ളിയിലെ യുദ്ധം. പള്ളിയിലുണ്ടായിരുന്നവർ യുദ്ധം ചെയ്യുകയായിരുന്നു എന്നതിൽ ഒരു സംശയവുമില്ല.<br /><br /><br />79. സ്വരക്ഷക്കോ, പ്രാർത്ഥനക്കോ വേണ്ടിയാണ് പള്ളിയിൽ പോയത് എന്ന് പല പ്രതികളും ഉയർത്തുന്ന വാദത്തിൽ വല്ല സത്യവും ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. ഈ കേസിൽ അത്തരമൊരു കാര്യത്തിനുള്ള സാധ്യത ഒട്ടുമില്ല എന്ന് ഞങ്ങൾക്ക് വിശ്വാസമായിട്ടുണ്ട്.<br /><br /><br />80. കാര്യങ്ങൾ മൊത്തത്തിൽ കുഴഞ്ഞു മറിഞ്ഞിരുന്നു. ആ സമയത്ത് തിരൂരങ്ങാടിയിലും, ഏറനാട് താലൂക്കിന്റെ വലിയൊരു ഭാഗത്തും, സർക്കാരിന്റെ അധികാരം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. യുദ്ധ സാഹചര്യമായിരുന്നു അവിടെ. പലയിടത്തും പൊതു സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി. തിരൂരിൽ നിന്ന് തിരൂരങ്ങാടിയിലേക്കുള്ള റോഡ് പലയിടത്തും മരങ്ങൾ മുറിച്ചിട്ട് തടസ്സപ്പെടുത്തി. ഒരു മാപ്പിള അങ്ങാടിയായ തിരൂരങ്ങാടി അങ്ങാടി പൂർണ്ണമായും വിജനമായി. പ്രതികൾക്കാർക്കെങ്കിലും സുരക്ഷിതമായി മാറി നിൽക്കണമായിരുന്നെങ്കിൽ മറ്റു നൂറുകണക്കിന് ആളുകൾ ചെയ്ത പോലെ അവിടം വിട്ട് ഓടി പോകാമായിരുന്നു. മാപ്പിളമാർ സാധാരണയായി ജമാഅത്ത് പള്ളിയിൽ പ്രാർത്ഥനക്കായി വരുന്നത് വെള്ളിയാഴ്ചകളിലാണ് എന്നാണ് അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത്. ഓഗസ്റ്റ് മുപ്പതും, മുപ്പത്തൊന്നും ചൊവാഴ്ചയും, ബുധനാഴ്ചയുമായിരുന്നു. ഈ ആളുകൾ ധരിച്ചിരുന്ന പോലെ മുഷിഞ്ഞ വസ്ത്രങ്ങളോടെ മാപ്പിളമാർ പോലും പ്രാർത്ഥനക്കായി പള്ളിയിൽ പോകാറില്ല. താൻ ഈ വിഷയത്തിൽ ആധികാരിക ജ്ഞാനമുള്ളയാളാണെന്ന് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. താൻ പള്ളിയിൽ പ്രവേശിക്കുമ്പോൾ പള്ളിയിലെ ജലസംഭരണിയിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും, പ്രാർത്ഥനക്കായി വരുന്നവർക്ക് പള്ളിയിൽ പ്രവേശിക്കുമ്പോൾ കാൽ കഴുകാൻ എപ്പോളും വെള്ളം ലഭ്യമായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാത്രമല്ല ആളുകൾ സാധാരണ രാത്രിയിൽ പള്ളികളിൽ തങ്ങാറില്ല. ധാരാളം ആളുകൾ ഇരുപത്തൊൻപതാം തീയ്യതി പള്ളിയിൽ തങ്ങിയിരുന്നു എന്നതിന് തെളിവുണ്ട്.<br /><br /><br />81. പള്ളി ഒരു തരത്തിൽ കോട്ട പോലെയാക്കിയിരുന്നു എന്നു നമ്മൾ മനസ്സിലാക്കുന്നു. ധാരാളം റൈഫിളുകളും, തോക്കുകളും, കത്തികളും, പലചരക്കു സാധനങ്ങളും അവിടെ സംഭരിച്ചിരുന്നു. ആലി മുസലിയാർ തന്റെ ആളുകൾക്ക് സംഘം ചേരാനുള്ള സ്ഥലമായി പള്ളി തിരഞ്ഞെടുത്തിരുന്നു എന്നു വ്യക്തമാണ്. അത് അവർക്ക് ആത്മവിശ്വാസവും, ഉത്സാഹവും നൽകുമെന്ന് അയാൾക്കറിയാമായിരുന്നു. പള്ളിയിൽ വച്ച് അവരോട് എതിരിടുന്നവരെയെല്ലാം കൊല്ലുക എന്നത് തങ്ങളുടെ കർത്തവ്യമായി അവർ കരുതും. എല്ലാവരും പള്ളിയിൽ ഒത്തുകൂടി ബ്രിട്ടീഷ് പട്ടാളത്തോടു പൊരുതണമെന്നും, അങ്ങാടിയിലേക്കുള്ള വഴികളിൽ ബ്രിട്ടീഷ് പട്ടാളത്തെ തടയാൻ സന്നദ്ധസേനയുടെ കാവൽ വേണമെന്നും ആലി മുസലിയാർ ഉത്തരവിട്ടിരുന്നതായി അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു.<br /><br /><br />82. തിങ്കളാഴ്ച വൈകുന്നേരം പട്ടാളമെത്തും എന്നത് എല്ലാവർക്കും അറിയുന്ന കാര്യമായിരുന്നു. കാരണം പള്ളി വളയുന്നതിന്റെ തലേ ദിവസം വൈകുന്നേരം അവർ ഒരു മൈൽ അകലെയുള്ള പനമ്പുഴയിൽ എത്തിയിരുന്നു.(അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി വേറൊരു അവസരത്തിൽ പറഞ്ഞത്) അതിനാൽ ഓടി രക്ഷപ്പെടണമെന്നുള്ളവർക്ക് തീർച്ചയായും അങ്ങനെ ചെയ്യാമായിരുന്നു.<br /><br /><br />83. പള്ളിയിലുണ്ടായിരുന്ന എഴുപതിലധികം വരുന്ന മാപ്പിളമാർ പട്ടാളത്തെ നേരിട്ടത് വളരെ നിശ്ചയദാർഢ്യത്തോടെയായിരുന്നു. കീഴടങ്ങാൻ മുപ്പതാം തീയ്യതി നൽകിയ ഉത്തരവിനെ അവർ അവഗണിച്ചു. വീണ്ടും കീഴടങ്ങാൻ ആവശ്യപ്പെടുകയും, പുറത്തു വരാൻ എല്ലാ അവസരങ്ങളും നൽകിയിട്ടു പോലും, അടുത്ത ദിവസം രാവിലെ സഹായം കിട്ടിയേക്കും എന്ന് പ്രതീക്ഷിച്ചായിരിക്കാം, ഉറക്കെ അവരുടെ പെരുമ്പറയടിച്ച ശേഷം, അവർ പട്ടാളത്തിനു നേരെ ശക്തമായ ആക്രമണം നടത്തി. വിജയിക്കാൻ ഒരു സാധ്യതയുമില്ല എന്നു കണ്ടപ്പോൾ മാത്രമാണ് ഈ പ്രതികൾ കീഴടങ്ങിയത്. അതിനുശേഷമാണ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ആളും, ഏറ്റവും പ്രായം കുറഞ്ഞ ബാലനും ഒരു വെള്ളക്കൊടി ഉയർത്തിയത്.<br /><br /><br />84. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ പ്രതികളുടെ വാദം നിരര്ത്ഥകമാണ്. അത് അംഗീകരിക്കാനാകില്ല.<br /><br /><br />85. വിമതർ എന്ന നിലയിൽ അവർ സർക്കാരിനെതിരെ ബലപ്രയോഗം നടത്തുകയായിരുന്നു, അതിനാൽ അവർ രാജാവിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം. അവരെല്ലാം ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 121 പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നതായി ഞങ്ങൾ കാണുന്നു.<br /><br /><br />86. കൂടാതെ എല്ലാ പ്രതികളുടെ മേലും ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 പ്രകാരമുള്ള കൊലപാതക കുറ്റവും ചാർത്തപ്പെട്ടിരിക്കുന്നു. പള്ളിയിൽ നിന്ന് പുറത്തു ചാടിയ മാപ്പിളമാരിൽ ഒരാളാണ് പ്രൈവറ്റ് വില്ല്യംസിനെ കൊലപ്പെടുത്തിയത്. ഇത് കൊലപാതകമാണ്. രാജാവിനെതിരെ യുദ്ധം ചെയ്യുക എന്ന അനധികൃതമായി ഒത്തുകൂടിയ ഈ ആൾക്കൂട്ടത്തിന്റെ പൊതു ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ കൃത്യം ചെയ്തത് എന്നും, ഇങ്ങനൊരു കാര്യം നടക്കും എന്ന് അവർക്കൊക്കെ ഉറപ്പുണ്ടായിരുന്നു എന്നും വളരെ വ്യക്തമാണ്. അതിനാൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 149 പ്രകാരം ഈ കേസിലെ പ്രതികളെല്ലാം കൊലപാതകം എന്ന കുറ്റം ചെയ്തതായും, ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 302 പ്രകാരം ശിക്ഷിക്കപ്പെടേണ്ടതാണെന്നും ഞങ്ങൾ കരുതുന്നു.<br /><br /><br />87. ഇനി നമ്മൾ എന്തു ശിക്ഷയാണ് നൽകേണ്ടത് എന്നു നോക്കാം.<br /><br /><br />88. ഈ കലാപത്തിന്റെ നേതാവിനും, ഖിലാഫത്ത് വളണ്ടിയർ എന്ന നിലയിൽ അയാളുമായി അടുത്ത ബന്ധം പുലർത്തുകയോ, അയാളോടൊപ്പം ചേർന്ന് ജൂൺ പതിനെട്ടിന് അധികാരികളെ ധിക്കരിക്കുകയോ ചെയ്തവർക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകേണ്ടതുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121 പ്രകാരം 1,2,3,4,5,7,18,20,30,31,32,33,38 പ്രതികളെ മരണം വരെ തൂക്കിലിടാൻ ഞങ്ങൾ വിധിക്കുന്നു.<br /><br /><br />89. 11,8,14 പ്രതികൾ വെറും ബാലന്മാരാണ്. അതിനാൽ അവർക്ക് മരണശിക്ഷ നൽകുന്നത് അനുചിതമാണ് എന്നു ഞങ്ങൾ കരുതുന്നു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121 പ്രകാരംഅവരെ ജീവപര്യന്തം നാടുകടത്താൻ വിധിക്കുന്നു. ഇവരോട് ദയവു കാണിക്കാൻ ഇവർക്കു വേണ്ടി ഞങ്ങൾ സർക്കാരിനോട് അപേക്ഷിക്കുന്നുണ്ട്. <br /><br /><br />90. 6,9,12,13,25,26,28,29 പ്രതികൾ ചെറുപ്പമാണെന്നും, അവരുടെ മുതിർന്ന കൂട്ടുകാർ അവരെ വഴി തെറ്റിച്ചതായിരിക്കാമെന്നും ഞങ്ങൾക്ക് അഭിപ്രായമുണ്ട്. ആറാം പ്രതി ഒഴികെയുള്ളവർ പുതുതായി ചേർന്നവരാണെന്നു തോന്നുന്നതിനാൽ അവർക്ക് കുറഞ്ഞ ശിക്ഷ മതിയാകും എന്നു ഞങ്ങൾ കരുതുന്നു. ആറാം പ്രതി ഒരു ഖിലാഫത്ത് വളണ്ടിയറും, ചെറിയ കുട്ടികളെ ഖുർആൻ പഠിപ്പിക്കുന്ന ഒരു തങ്ങളുമാണ്. ഒരു പക്ഷെ തന്റെ പ്രവർത്തികളുടെ അന്തരഫലം മറ്റുള്ളവരെക്കാൾ നന്നായി മനസ്സിലാക്കാൻ ഇയാൾക്ക് കഴിയുമായിരിക്കുമെങ്കിലും, ഇയാളുടെ ചെറുപ്പം പരിഗണിച്ച് ഇയാൾക്കും കുറഞ്ഞ ശിക്ഷ തന്നെ കൊടുക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു. അതിനാൽ 6,9,12,13,25,26,28,29 പ്രതികളെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121 പ്രകാരം ജീവപര്യന്തം നാടുകടത്താൻ ഞങ്ങൾ വിധിക്കുന്നു.<br /><br /><br />91. പതിനാറാം പ്രതി ദുർബ്ബലനും, വയസ്സനുമാണെങ്കിലും അയാൾ ഖിലാഫത്ത് വളണ്ടിയറായി ചേർന്നു എന്നത് വ്യക്തമാണ്. അയാളെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121 പ്രകാരം ജീവപര്യന്തം നാടുകടത്താൻ ഞങ്ങൾ വിധിക്കുന്നു.<br /><br /><br />92. മറ്റു പ്രതികൾ സജീവമായി യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നും, അവർ പുതുതായി ചേർന്നവരെന്നും തോന്നുന്നു. അതിനാൽ അവരുടെ കാര്യത്തിൽ ഞങ്ങൾ വധശിക്ഷ വിധിക്കുന്നില്ല. 10,15,17,19,21,22,23,24,27,34,35,36,37 പ്രതികളെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121 പ്രകാരം ജീവപര്യന്തം നാടുകടത്താൻ ഞങ്ങൾ വിധിക്കുന്നു.<br /><br /><br />93. രണ്ടാമത്തെ കുറ്റത്തിന് 1,2,3,4,5,7,18,20,30,31,32,33,38 പ്രതികളെ മരണം വരെ തൂക്കിലിടാൻ വിധിക്കുന്നു. നേരത്തെ പറഞ്ഞ കാരണങ്ങളാൽ തന്നെ 6,8,9,10,11,12,13,14,15,16,17,19,21,22,23,24,25,26,27,28,29,34,35,36,37 പ്രതികളെ ജീവപര്യന്തം നാടുകടത്താൻ വിധിക്കുന്നു.<br /><br /><br />94. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121 പ്രകാരം പ്രതികളുടെയെല്ലാം സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഞങ്ങൾ വിധിക്കുന്നു.<br /><br /><br />95.ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആയത് ഏഴു ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണമെന്ന് 1,2,3,4,5,7,18,20,30,31,32,33,38 പ്രതികളെ അറിയിക്കുന്നു.<br /><br /><br /> <br />ജെ.ആർ.ഹ്യൂഗ്സ് <br /><br /><br /> പ്രസിഡണ്ട്<br /><br /><br />എ. എഡിങ്ടൺ <br /><br />അംഗം<br /><br /><br />ബി. നാരായണ അയ്യർ <br /><br /><div>
അംഗം<div>
<br /><br /><br />ഇനി പറയുന്ന സാക്ഷികളെ വിസ്തരിച്ചു:- <br /><br /><br />പ്രോസിക്യൂഷനു വേണ്ടി - <br /><br /><br />ജി.ടി.ബുള്ളാർഡ് (ലെഫ്റ്റനന്റ്, ഡോർസെറ്റ് റെജിമെൻറ്) <br /><br /><br />ഇ.വി. ആമു സാഹിബ്ബ് (പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്) <br /><br /><br />കെ.നീലകണ്ഠൻ നായർ <br /><br /><br />എ.സി. ഗോവിന്ദൻ നമ്പ്യാർ (പോലീസ് സബ് ഇൻസ്പെക്ടർ, തിരൂരങ്ങാടി) <br /><br /><br />നാലകത്ത് കുഞ്ഞിപ്പോക്കർ <br /><br /><br />കുഞ്ഞഹമ്മദ് <br /><br /><br />മാധവ മേനോൻ (ഹെഡ് കോൺസ്റ്റബിൾ, താനൂർ) <br /><br /><br /> എം. നാരായണ മേനോൻ (പോലീസ് സർക്കിൾ ഇൻസ്പെക്ടർ,മഞ്ചേരി) <br /><br /><br />നാണു നായർ എന്ന നാരായണൻ നായർ (പി.സി.1030) <br /><br /><br />നാരായണൻ നായർ (ഹെഡ് കോൺസ്റ്റബിൾ, റിട്ടയേർഡ്) <br /><br /><br />അച്യുതൻ നായർ (പി.സി. 596) <br /><br /><br /> ഇ.എഫ്. തോമസ് അവർകൾ., ഐ.സി.എസ്. (ജില്ലാ മജിസ്ട്രേറ്റ്) <br /><br /><br />വി.കൃഷ്ണ മേനോൻ (പോലീസ് സബ് ഇൻസ്പെക്ടർ) <br /><br /><br />കെ.എ. മുകുന്ദൻ (ശിരസ്തദാർ,ഹുസൂർ) <br /><br /><br /> കെ.ഗോവിന്ദൻ നായർ <br /><br /><br />ഇ. ഗോവിന്ദ കിടാവ് <br /><br /><br /><br />പ്രതിഭാഗത്തിനു വേണ്ടി<br /><br /><br />ആരുമില്ല.<br /><br /><br />ഇനി പറയുന്ന രേഖകൾ ഹാജരാക്കി<br /><br /><br />പ്രോസിക്യൂഷനു വേണ്ടി <br /><br /><br />തിരച്ചിലിൽ കണ്ടെത്തിയ രേഖകൾ <br /><br /><br />ജി.ഓ. നമ്പർ 633/ 1921 <br /><br /><br /> ജി.ഓ. നമ്പർ 633/ 1921 ന്റെ തിരുത്തൽ കുറിപ്പ് <br /><br /><br /><br />പ്രതിഭാഗത്തിനു വേണ്ടി<br /><br />ഒന്നുമില്ല. <br /><br /><br /> <br />തൊണ്ടി മുതലുകൾ-<br /><br /><br />റിവോൾവർ (ആറു തിരകൾ നിറക്കാവുന്നത്) <br /><br /><br />മസിൽ ലോഡിങ് തോക്കുകൾ-6 എണ്ണം <br /><br /><br />കേടുവന്ന റൈഫിൾ (ബോൾട്ട് വിട്ടുപോയത്) <br /><br /><br />ഒരു കുന്തം <br /><br /><br />ഒരു വെട്ടുകത്തി <br /><br /><br />റോക്കറ്റുകൾ- 14 എണ്ണം <br /><br /><br />രോമത്തൊപ്പി (തുർക്കി) 2 എണ്ണം <br /><br /><br />ചുവന്ന തൂവാല കൊണ്ടു കെട്ടിയ പുസ്തകങ്ങൾ <br /><br /><br />അര വരെ എത്തുന്ന ഒരു കോട്ടും ഒരു കഷ്ണം തുണിയും രണ്ടു തൂവാലകളും. നിറമുള്ള ഒരു തൂവാല <br /><br /><br />ഒരു മരപ്പെട്ടിയും, ഒരു താക്കോൽ ഉള്ള തകരപ്പെട്ടിയും. <br /><br /><br />ഒരു ടീസ്പൂൺ <br /><br /><br />ഒരു വെള്ളി മോതിരം <br /><br /><br />ഒരു വാളുറ <br /><br /><br />ഒരു കെട്ട് കത്തുകൾ (പെട്ടിക്കുള്ളിൽ) <br /><br /><br />പട്ടാളക്കാരന്റെ സഞ്ചി <br /><br /><br />ഒരു വെടിക്കോപ്പു സഞ്ചി <br /><br /><br />ഒരു തുണിസഞ്ചി <br /><br /><br />വിവിധ നാണയങ്ങളിലായി 17 രൂപ, 3 അണ,9 പൈസ <br /><br /><br /> <br />ജെ.ആർ.ഹ്യൂഗ്സ് <br /><br /><br /> പ്രസിഡണ്ട്<br /><br /><br />എ. എഡിങ്ടൺ <br /><br /><br /> അംഗം<br /><br /><br />ബി. നാരായണ അയ്യർ <br /><br /><br /> അംഗം<br /><br /><br />1,2,3,4,5,7,18,20,30,31,32,33,38 പ്രതികളെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്കയക്കുന്നു.<br /><br /><br />6,8,9,10,11,12,13,14,15,16,17,19,21,22,23,24,25,26,27,28,29,34,35,36,37 പ്രതികളെ ബെല്ലാരിയിലെ ക്യാമ്പ് ജയിലിലേക്കയക്കുന്നു.<br /><br /><br /><br /><br /><br /><br />----------------------------------------------<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
</div>
</div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-37121617841828981942020-05-05T20:35:00.000+05:302020-06-26T18:46:14.080+05:30മാപ്പിള കലാപം സീരീസ് (ഭാഗം 26)<div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ3OMgjannAZ7bK9R-NAg4Q51H_uMpxNTU3KKmXa_JjmKJk6DfjR6PqDvg_8r3GWiiafcHmKy7nQX-SCJIoST8wIm3AT641iSKtZyrNY1hoZ-GJst-vhgASS5MClJWS88N877uRtA5ceod/s1600/Annotation+2020-04-01+122029.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ3OMgjannAZ7bK9R-NAg4Q51H_uMpxNTU3KKmXa_JjmKJk6DfjR6PqDvg_8r3GWiiafcHmKy7nQX-SCJIoST8wIm3AT641iSKtZyrNY1hoZ-GJst-vhgASS5MClJWS88N877uRtA5ceod/s320/Annotation+2020-04-01+122029.jpg" /></a><br />
<br /><br /><br /><br /><br /><br /><br /><br />മലബാറിലെ സ്പെഷ്യൽ ജഡ്ജിയുടെ കോടതി മുൻപാകെ, മലപ്പുറം<br /><br /><br />1922 ജൂലൈ 14,വെള്ളിയാഴ്ച.<br /><br /><br />സന്നിഹിതൻ: ഇ.പക്കെൻഹാം വാൽഷ് അവർകൾ., ഐ.സി.എസ്., സ്പെഷ്യൽ ജഡ്ജി<br /><br />എസ്.ജെ.സി. നമ്പർ 78/1922.<br /><br />പ്രതികൾ: <br /><br /><br />(1) കഴുകുന്നിമ്മൽ കോയാമു ഹാജി<br /><br /><br />(2) കഴുകുന്നിമ്മൽ കുഞ്ഞീതു <div>
<br /><br />(3) ഒസ്സാൻ ഐദ്രു<br /><br /><br /><br />കുറ്റം: രാജാവിനെതിരെ യുദ്ധം ചെയ്യുക, കൊലപാതകം. സെക്ഷൻ 121,302 ഇന്ത്യൻ പീനൽ കോഡ്.<br /><br /><br />നിഗമനം: കുറ്റം തെളിഞ്ഞിരിക്കുന്നു.<br /><br /><br />ശിക്ഷ: ഹൈക്കോടതിയുടെ കൂടി സമ്മതത്തോടെ മരണം വരെ തൂക്കിലിടാൻ വിധിക്കുന്നു.</div>
<div>
<br /><br />പ്രതികൾക്കു വേണ്ടി കോടതി നിയമിച്ച വക്കീൽ മിസ്റ്റർ വി. രാമൻ മേനോൻ ഹാജരായി.<br /><br /><br />വിധിപ്രസ്താവം:<br /><br /><br />1. പ്രതികൾക്കു മേൽ രാജാവിനെതിരെ യുദ്ധം ചെയ്തതായും, അത് നിർവ്വഹിക്കുന്നതിന്റെ ഭാഗമായി കൊലപാതകം ചെയ്തതായും ആരോപിക്കപ്പെട്ടിരിക്കുന്നു.1922 മാർച്ച് 31 ലെ ജി.ഓ. നമ്പർ 439 പ്രകാരം അവരുടെ പ്രോസിക്യൂഷൻ അനുവാദക്കപ്പെട്ടിരിക്കുന്നു.<br /><br /><br /> <br />2. യുദ്ധം ചെയ്തതതിന് മൂന്നു സംഭവങ്ങളാണ് ഇവരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. (1) 1921 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് മുടിക്കോട് പോലീസ് ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്തു. (2) അതേ സ്ഥലത്തു വച്ച് ഓഗസ്റ്റ് മുപ്പതാം തീയ്യതി ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസിന്റെ കൊലപാതകത്തിൽ പങ്കെടുത്തു. (3) അതേ ദിവസം തന്നെ ആനക്കയത്ത് വിരമിച്ച പോലീസ് ഇൻസ്പെക്ടറായ ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊലപാതകത്തിൽ പങ്കെടുത്തു.<br /><br /><br />3. ഓഗസ്റ്റ് മുപ്പതാം തീയ്യതി മഞ്ചേരിയിൽ ജില്ലാ മുൻസിഫ് കോടതി കത്തിച്ച സംഘത്തിലും ഒന്നാം പ്രതി ഉണ്ടായിരുന്നതായി ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയായ മഞ്ചേരിയിലെ ഇൻസ്പെക്ടർ മിസ്റ്റർ നാരായണ മേനോൻ പറയുന്നുണ്ടെങ്കിലും, ആ കാര്യം ഈ പരാതിയിൽ പറഞ്ഞിട്ടില്ലാത്തതു കൊണ്ടും, അതേ കുറിച്ച് ഒന്നാം പ്രതിയോട് ചോദിച്ചിട്ടില്ലാത്തതുകൊണ്ടും, അത് അയാൾക്കെതിരെയുള്ള കുറ്റപത്രത്തിൽ പരാമശിച്ചിട്ടില്ലാത്തതുകൊണ്ടും, അത് ഞാൻ പരിഗണിക്കുന്നില്ല.<br /><br /><br />4. എങ്കിലും ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴി പ്രകാരം, ഒന്നാം പ്രതി കലാപത്തിനു മുൻപ് തന്നെ മതഭ്രാന്തിനു പേരുകേട്ട പന്തല്ലൂരിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നെന്നും, മറ്റു പ്രതികൾ വളണ്ടിയർമാരായിരുന്നെന്നും, അദ്ദേഹം അവരെ മൂന്നു പേരെയും ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ ഉപദേശിച്ചതായും പറയുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെ ബാക്കി ഭാഗത്ത് അദ്ദേഹം കലാപത്തിന്റെ പൊതുവായ സ്വഭാവത്തെക്കുറിച്ചും, കലാപകാരികൾ അനുവർത്തിച്ചു വന്ന യുദ്ധമുറകളെക്കുറിച്ചും പറയുന്നു.<br /><br /><br />5. പ്രതികൾ മുടിക്കോടിലെ ഔട്ട്പോസ്റ്റ് ആക്രമണത്തിൽ പങ്കെടുത്തു എന്നത് രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയായ പോലീസ് കോൺസ്റ്റബിൾ 1090 ന്റെ മൊഴിയിൽ നിന്ന് തെളിയുന്നു. ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസ് ബീറ്റ് ഡ്യൂട്ടിയിലായിരുന്നതു കൊണ്ട് ഇദ്ദേഹവും വേറൊരു കോൺസ്റ്റബിളായ രാരു നായരും മാത്രമാണ് ആ ഔട്ട്പോസ്റ്റിൽ പൊലീസുകാരായി ഉണ്ടായിരുന്നത്. ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി വൈകീട്ട് ഏതാണ്ട് മൂന്നു മണിക്ക് തോക്കുകളും, വാളുകളും ധരിച്ച നൂറോളം മാപ്പിളമാർ ഔട്ട്പോസ്റ്റ് ആക്രമിച്ചു. വരാന്തയിലുണ്ടായിരുന്ന രണ്ടാം പ്രോസിക്യൂഷൻ സാക്ഷിക്കും, രാരു നായർക്കും രക്ഷപ്പെടാനായില്ല. കലാപകാരികൾ അവരെ പിടികൂടി മുറ്റത്തേക്കു കൊണ്ടുവന്നു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയെ പിടിച്ചത് ഒന്നാം പ്രതിയാണ്. കലാപകാരികൾ സ്റ്റേഷൻ കൊള്ളയടിക്കുന്നതു വരെ ഏതാണ്ട് ഒരു മണിക്കൂറോളം രണ്ടു കോൺസ്റ്റബിൾമാരെയും മുറ്റത്ത് തടഞ്ഞു നിർത്തി. ഒരു വാളും,അഞ്ചു ബാറ്റണുകളും, കുറച്ചു യൂണിഫോമുകളും എടുത്തുകൊണ്ടു പോയ അവർ ബാക്കി യൂണിഫോമുകൾ കത്തിച്ച ശേഷം സ്ഥലം വിട്ടു. സ്റ്റേഷൻ ആക്രമിച്ചവരുടെ കൂട്ടത്തിൽ രണ്ടാം പ്രതിയേയും (ഒന്നാം പ്രതിയുടെ സഹോദരൻ), മൂന്നാം പ്രതിയേയും രണ്ടാം പ്രോസിക്യൂഷൻ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്. ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസ് വൈകുന്നേരം അഞ്ചു മണിക്ക് മടങ്ങി വന്നപ്പോൾ നടന്ന കാര്യങ്ങൾ സാക്ഷി അദ്ദേഹത്തോടു പറയുകയും, പ്രതികളുടെയും കൂടെ ഉണ്ടായിരുന്നവരുടെയും പേരുകൾ പറയുകയും ചെയ്തു. അദ്ദേഹത്തിന് മൂന്നു പേരെയും വളരെ മുൻപേ തന്നെ നന്നായി അറിയാം. അവരെ ഖിലാഫത്ത് പ്രവർത്തകരായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാക്ഷി അടുത്ത ദിവസം രാവിലെ മുടിക്കോട് വിട്ട് കോഴിക്കോട്ടേക്കു പോയി. ഏതാണ്ട് പതിനേഴു ദിവസം കഴിഞ്ഞ് അദ്ദേഹം പാണ്ടിക്കാട്ട് പട്ടാളത്തോടൊപ്പം ഉണ്ടായിരുന്ന പാണ്ടിക്കാട് സബ് ഇൻസ്പെക്ടറെ കണ്ട് വിവരം അറിയിച്ചു.<br /><br /><br />6. ഓഗസ്റ്റ് മുപ്പതാം തീയ്യതി ഹെഡ് കോൺസ്റ്റബിൾ കൊല ചെയ്യപ്പെട്ടതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയായ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയും, ഒരു അയൽക്കാരനായ നാലാം പ്രോസിക്യൂഷൻ സാക്ഷി മൊയ്തീൻകുട്ടിയും പറയുന്നു. കോൺസ്റ്റബിൾമാരെ സുരക്ഷിതമായി ഓടി രക്ഷപ്പെടാൻ അനുവദിച്ച ശേഷം ഹൈദ്രോസ് മുടിക്കോടുള്ള അദ്ദേഹത്തിന്റെ ഔട്ട്പോസ്റ്റിൽ തന്നെ തുടർന്നു എന്നാണ് മനസ്സിലാക്കുന്നത്. കൊല നടന്ന ദിവസം അതിരാവിലെ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയും, മരിച്ചു പോയ അവരുടെ ഭർത്താവും ഉറങ്ങിക്കിടക്കവേ ആരോ “ഹൈദ്രോസേ” എന്നു വിളിക്കുന്നതു കേട്ടതായി അവർ പറയുന്നു. ഹൈദ്രോസ് ചോദിച്ചു,” ആരാണ് എന്നെ വിളിക്കുന്നത്?” “കോയാമു ഹാജി” (അയാളാണ് ഒന്നാം പ്രതി) എന്ന് മറുപടി കിട്ടി. എന്താണ് കാര്യമെന്ന് ഹൈദ്രോസ് ചോദിച്ചപ്പോൾ, മൂന്നാലു ചോദ്യങ്ങൾ ചോദിക്കാനുണ്ട് എന്ന് ഒന്നാം പ്രതി മറുപടി പറഞ്ഞു. താൻ വിളക്കു കൊളുത്തട്ടെ എന്ന് മരിച്ചയാൾ പറയുകയും,സാക്ഷി വിളക്കു കൊളുത്താൻ ഒരുങ്ങുകയും ചെയ്തു. അപ്പോൾ ഒന്നാം പ്രതി പറഞ്ഞു,” എന്താണ് താമസം? വാതിൽ തുറക്ക്. നീ തുറക്കുന്നോ, അതോ ഞാൻ ചവിട്ടിപ്പൊളിക്കണോ?” ഹൈദ്രോസ് പറഞ്ഞു,”വാതിൽ പൊളിക്കണ്ട. ഞാൻ വിളക്കു കൊളുത്തട്ടെ. എന്നിട്ട് വാതിൽ തുറക്കാം.” ഹൈദ്രോസ് വാതിൽ തുറന്നപ്പോൾ,കയ്യിൽ തോക്കോ, വാളോ ഉണ്ടോ എന്ന് ഒന്നാം പ്രതി ചോദിച്ചു.”ഇല്ല” എന്ന് ഹൈദ്രോസ് മറുപടി പറഞ്ഞു. ഒന്നാം പ്രതിയോടൊപ്പം ആയുധധാരികളായ അൻപതോളം പേരുണ്ടായിരുന്നു. “ഞങ്ങളോടൊപ്പം ചേരുന്നുണ്ടോ?” എന്ന് അയാൾ ചോദിച്ചു. ഹൈദ്രോസ് വിസമ്മതം അറിയിച്ചപ്പോൾ ഒന്നാം പ്രതി അയാളുടെ സഹോദരനായ രണ്ടാം പ്രതിയേയും, മൂന്നാം പ്രതിയേയും തോക്കുമായി വാതിലിനു മുന്നിൽ നിൽക്കാൻ നിർദ്ദേശിച്ച ശേഷം, ഒന്നാം പ്രതി പടിക്കൽ പോയി കൂടുതൽ ആളുകളെയും കൂട്ടി വന്നു. അതിനു ശേഷം അയാൾ ഹൈദ്രോസിനോടു ചോദിച്ചു,”ഈ നോട്ടീസുകൾ പ്രചരിപ്പിച്ചത് ആരാണ്?”(ആയുധങ്ങൾ അടിയറ വയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് ഉദ്ദേശിക്കുന്നത്) ഹൈദ്രോസ് പറഞ്ഞു,”അത് ഇപ്പോളത്തെ രാജാവിന്റെ ഉത്തരവു പ്രകാരമാണ്.” അപ്പോൾ ഒന്നാം പ്രതി നോട്ടീസിലെ വിവരങ്ങൾ എന്തായിരുന്നെന്നു ചോദിച്ചു. തോക്കുകളും,വാളുകളും മലപ്പുറത്തെ സബ് ഇൻസ്പെക്ടർ മുൻപാകെ അടിയറ വയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നതെന്ന് ഹൈദ്രോസ് അറിയിച്ചു. ഒന്നാം പ്രതി പറഞ്ഞു,” തോക്കുകളും, വാളുകളും അടിയറ വയ്ക്കേണ്ടത് ഇപ്പോളത്തെ രാജാക്കന്മാരായ ഞങ്ങളുടെ മുന്നിലാണ്. ഞങ്ങളല്ലാതെ വേറെ ആരാണ് രാജാക്കന്മാർ?” വീണ്ടും ഹൈദ്രോസിനോട് അവരോടൊപ്പം ചേരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു,”കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി സർക്കാരിന്റെ ചോറാണ് ഞാൻ ഉണ്ണുന്നത്. നിങ്ങളോടൊപ്പം ചേരാൻ ഉദ്ദേശിക്കുന്നില്ല.” ഒന്നാം പ്രതി പറഞ്ഞു,” ഞങ്ങളോടൊപ്പം വന്നില്ലെങ്കിൽ നിന്നെ വെടിവച്ചു കൊല്ലും.” ഹൈദ്രോസ് പറഞ്ഞു,” എന്നെ വെടി വച്ചു കൊള്ളൂ.ഞാൻ നിങ്ങളോടൊപ്പം വരില്ല.” ഒന്നാം പ്രതി പറഞ്ഞു,” ഇതൊക്കെ രണ്ടു ദിവസത്തേക്ക് നിർത്തി വാ. അതിനു ശേഷം തിരിച്ചു പൊയ്ക്കോ.” ഹൈദ്രോസ് പറഞ്ഞു,” ഞാൻ നിങ്ങളോടൊപ്പം ഒരു മണിക്കൂർ നേരത്തേക്കു പോലും വരില്ല.” ഹൈദ്രോസ് തന്റെ കുട്ടിയെ എടുത്തുകൊണ്ട് വരാന്തയിൽ നിന്നു. ഒന്നാം പ്രതി കൈകൊണ്ട് അടയാളം കാണിച്ചപ്പോൾ പടിക്കൽ നിന്ന് കുറച്ച് ആളുകൾ കൂടി വന്നു. ” നിന്റെ കുട്ടിയെ നിലത്തു വയ്ക്കേണ്ട സമയമല്ലേ ഇത്? ചിലപ്പോൾ വെള്ളക്കാരൻ വരുമ്പോൾ അവരെ സഹായിക്കാനായിരിക്കും നിനക്ക് പൂതി” എന്നു പറഞ്ഞുകൊണ്ട് ഒന്നാം പ്രതി ഹൈദ്രോസിന്റെ തലയിൽ വാൾ കൊണ്ടു വെട്ടി. സാക്ഷിയുടെ കയ്യിൽ നാൽപതു ദിവസം പ്രായമുള്ള അവരുടെ കുഞ്ഞുണ്ടായിരുന്നു. അവർ ഭർത്താവിനെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു,” എന്റെ ഭർത്താവിനെ കൊല്ലല്ലേ. എനിക്കാരുമില്ലേ.” പക്ഷെ ഒന്നാം പ്രതി തുടർന്നും അവരുടെ ഭർത്താവിനെ വെട്ടി. കയ്യിൽ ഒരു വെട്ടു കൊണ്ടപ്പോൾ മരിച്ചയാളുടെ കയ്യിലുണ്ടായിരുന്ന കുട്ടി താഴെ വീണു. അയാൾ താഴെ വീഴുകയും, സാക്ഷിയും, കുട്ടിയും കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മേൽ വീഴുകയും ചെയ്തു. ഒന്നാം പ്രതി അവരെ വലിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ സാക്ഷിയും രണ്ടു കുട്ടികളും എഴുന്നേറ്റു മാറിനിന്നു. താഴെ വീണു കിടന്ന ഹൈദ്രോസിനെ മൂന്നാം പ്രതിയും, ഒരു അബ്ദുള്ള ഹാജിയും വെടിവച്ചു. ഈ മുറിവുകൾ മൂലം അവരുടെ ഭർത്താവ് മരിച്ചു. സാക്ഷിയുടെ വലതുകയ്യിലെ ചൂണ്ടു വിരലിന് മുറിവു പറ്റി. അയൽക്കാരനായ നാലാം പ്രോസിക്യൂഷൻ സാക്ഷി വെള്ളമെടുക്കാൻ വന്നപ്പോൾ ഈ രംഗം കാണുകയുണ്ടായി. മൂന്നാം പ്രോസിക്യൂഷൻ സാക്ഷി ഒരു മാസത്തിനു ശേഷം സർക്കിൾ ഇൻസ്പെക്ടറെ കാര്യങ്ങൾ ധരിപ്പിച്ചു.<br /><br /><br />7. നാലാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത്, മരിച്ചയാളുടെ വീടിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ ചെന്നു എന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം വീട് തൊട്ടടുത്തതാണ്. ഒന്നാം പ്രതിയും, മരിച്ചയാളും തമ്മിൽ നടന്ന സംസാരം കേട്ടതായും, ഒന്നാം പ്രതി വാളുകൊണ്ട് മരിച്ചയാളെ വെട്ടുന്നതും, മൂന്നാം പ്രതിയും, അബ്ദുള്ള കുട്ടിയും വെടി വെക്കുന്നതും കണ്ടതായും അദ്ദേഹം പറയുന്നു. അവിടെയുണ്ടായിരുന്ന അൻപതോളം മാപ്പിളമാരുടെ കൂട്ടത്തിൽ രണ്ടാം പ്രതിയെ കണ്ടതായി അദ്ദേഹം പറയുന്നു. സാക്ഷികളെ കലാപകാരികൾ വളഞ്ഞതിനാൽ അവർക്ക് ഓടി രക്ഷപ്പെടാനായില്ല. <br /><br /><br /> <br />8. അതേ ദിവസം തന്നെ നടന്ന ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് അഞ്ചും, ഏഴും പ്രോസിക്യൂഷൻ സാക്ഷികൾ പറയുന്നു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി മരിച്ചയാളുടെ അയൽക്കാരനാണ്. ഓഗസ്റ്റ് മുപ്പതാം തീയ്യതി കാലത്ത് കലാപകാരികളുടെ വിവരങ്ങൾ അറിഞ്ഞു വരാൻ ഖാൻ ബഹാദൂർ ചേക്കുട്ടി ഇദ്ദേഹത്തെ അയച്ചതാണ്. ചിറ്റാട്ടുപുര കടവിൽ വച്ച് ഇദ്ദേഹം ഏതാണ്ട് അമ്പതു കലാപകാരികളെ ഇക്കരെയും, കുറെ പേരെ അക്കരെയും കണ്ടു. എന്തിനിവിടെ വന്നു എന്നവർ ചോദിച്ചപ്പോൾ ഒരുപീടികക്കാരനിൽ നിന്ന് കുറച്ച് കാശു കിട്ടാനുള്ളത് വാങ്ങാൻ വന്നതാണ് എന്ന് മറുപടി പറഞ്ഞു. കുഞ്ഞഹമ്മദ് ഹാജിയും, ഒന്നാം പ്രതിയും വന്നിട്ടു പോയാൽ മതി എന്നു പറഞ്ഞ് കലാപകാരികൾ അദ്ദേഹത്തെ തടഞ്ഞു വച്ചു. അവർ എത്തിയ ശേഷം സാക്ഷിക്കു കവലിനായി നാലു പേർ നിൽക്കാനും, നന്നായി വെടി വയ്ക്കാനറിയുന്ന നാലു പേർ ഒന്നാം പ്രതിയോടൊപ്പം പോകാനും കുഞ്ഞഹമ്മദ് ഹാജി ഉത്തരവിട്ടു. കടവത്ത് തടിച്ചു കൂടിയ മാപ്പിളമാർക്കിടയിൽ ഏതാണ്ട് ഇരുപതു പേരെ സാക്ഷി തിരിച്ചറിഞ്ഞു. ആ കൂട്ടത്തിൽ രണ്ടും, മൂന്നും പ്രതികൾ ഉണ്ടായിരുന്നു. ഒന്നും, മൂന്നും പ്രതികൾക്കു പിന്നാലെ നാലു പേർ വീതമുള്ള സംഘങ്ങളായി ബാക്കിയുള്ളവരും പോയി. അവർ ചേക്കുട്ടിയുടെ വീട് ലക്ഷ്യമാക്കി പടിഞ്ഞാട്ടേക്കു നടന്നു. കുഞ്ഞഹമ്മദ് ഹാജിയും, സാക്ഷിയും ആളുകളുടെ പുറകേ പോയി. മരിച്ചയാളുടെ വീട്ടിലേക്കു തിരിയുന്ന വഴിയിൽ ഏതാണ്ട് ഒന്നര ഫർലോങ്ങ് അകലെയുള്ള ഒരു കടയിൽ സാക്ഷിയെ പിടിച്ചു വച്ചു. അവിടെ അവരുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒരു വെടിയൊച്ച കേൾക്കുകയും, കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒന്നാം പ്രതിയും, മറ്റുള്ളവരും മരിച്ച ഇൻസ്പെക്ടറുടെ തല ഒരു കുന്തത്തിൽ കോർത്ത്, മരിച്ചയാളുടെ വീടിന്റെ ഭാഗത്തുനിന്ന് വരുന്നതു കണ്ടു. സാക്ഷിയേയും വെടി വയ്ക്കാൻ കുഞ്ഞഹമ്മദ് ഹാജി ഉത്തരവിട്ടെങ്കിലും, അദ്ദേഹത്തിന്റെ നേർക്ക് തോക്കു ചൂണ്ടിയപ്പോൾ ഉത്തരവ് മാറ്റി,”ഇവരെക്കൊണ്ട് പാലം പൊളിപ്പിക്കുകയും, മരം വെട്ടിയിടീക്കുകയും ചെയ്യ്” എന്നു പറഞ്ഞു. ഒന്നാം പ്രതിയുടെ കൈവശം അപ്പോൾ ഒരു തോക്കും, രക്തം പുരണ്ട ഒരു വാളും ഉണ്ടായിരുന്നു. ആൾകൂട്ടം മരിച്ച ഇൻസ്പെക്ടറുടെ തലയുമായി അവിടം വിട്ട് പടിഞ്ഞാറോട്ടു നീങ്ങി. തലയും വഹിച്ചു കൊണ്ടു പോയ സംഘത്തിൽ മൂന്നു പ്രതികളും ഉണ്ടായിരുന്നു. സ്വതന്ത്രനാക്കപ്പെട്ട സാക്ഷി കൊല ചെയ്യപ്പെട്ട ആളുടെ വീട്ടിലേക്കു പോകുകയും, അവിടെ തലയില്ലാത്ത ശരീരം കാണുകയും ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയായ ഇൻസ്പെക്ടർ നാരായണ മേനോനോട് വിവരം പറഞ്ഞു.<br /><br /><br /> <br />9. കൊലപാതകത്തിന്റെ വിശദാംശങ്ങൾ നൽകുന്നത് ഇൻസ്പെക്ടറുടെ ഭൃത്യനും, ഏഴാം പ്രോസിക്യൂഷൻ സാക്ഷിയുമായ പോക്കറാണ്. കോടതിയുടെ മുന്നിലുള്ള മൂന്നു പ്രതികളടക്കം നാലു പേർ വീട്ടിലേക്കു വന്ന് മുറ്റത്തു നിന്നു. അവരുടെ കയ്യിൽ തോക്കുകളും, വാളുകളും ഉണ്ടായിരുന്നു. ഇൻസ്പെക്ടർ മുകൾ നിലയിലായിരുന്നു. തങ്ങൾ കീഴടങ്ങാൻ വന്നിരിക്കുകയാണെന്ന് അവർ ഇൻസ്പെക്ടറോടു പറഞ്ഞു. അവരോട് മഞ്ചേരിയിലോ, മലപ്പുറത്തോ പോകാൻ അദ്ദേഹം പറഞ്ഞു. പട്ടാളത്തെ ഭയമായതു കൊണ്ട് അവിടെ പോകാൻ ബുദ്ധിമുട്ടാണെന്നും, ആയുധങ്ങൾ അടിയറ വയ്ക്കണമെന്ന് അദ്ദേഹത്തിന്റെ പടിക്കൽ നോട്ടീസ് കണ്ടതായും അവർ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന തോക്കുകൾ പോലും മലപ്പുറത്തേക്കു കൊണ്ടുപോകേണ്ടി വന്നെന്നും, അവരും അങ്ങോട്ടു പോകുന്നതായിരിക്കും നല്ലതെന്നും ഇൻസ്പെക്ടർ പറഞ്ഞു. മുറ്റത്തുണ്ടായിരുന്ന ആളുകൾ ഇങ്ങനെ പറഞ്ഞു,” ഞങ്ങൾ എട്ടു പേരേ ഉള്ളൂ. ഞങ്ങളെ രക്ഷിക്കണം.” താനൊരു കത്തു കൊടുക്കാമെന്ന് ഇൻസ്പെക്ടർ പറഞ്ഞു. മലപ്പുറത്തെ ഡിവിഷണൽ ഓഫീസർ അവിടെ വീട്ടിൽ ഉണ്ടോ എന്ന് ഒന്നാം പ്രതി ചോദിച്ചു. ഡിവിഷണൽ ഓഫീസർ അവിടെ ഇല്ലെന്നും, സർക്കിൾ ഇൻസ്പെക്ടർ ഉണ്ടായിരുന്നു,പക്ഷെ അദ്ദേഹം സ്ഥലം വിട്ടിരിക്കുന്നു എന്നും മരിച്ചയാൾ മറുപടി പറഞ്ഞു. ഒന്നാം പ്രതി പടിക്കലുണ്ടായിരുന്ന ആളുകളോട് സംസാരിച്ച ശേഷം തിരിച്ചു വന്നു. അതിനു ശേഷം ഒരു ഹുസൈൻ അഹമ്മദും, ഒന്നാം പ്രതിയും പരസ്പരം എന്തോ രഹസ്യം പറഞ്ഞ ശേഷം തോക്കുകൾ പരസ്പരം കൈമാറി. അതിനു ശേഷം,”ഞങ്ങൾ തോക്കുകൾ ഇവിടെ സമർപ്പിക്കാം” എന്നു പറഞ്ഞു കൊണ്ട് ഹുസൈൻ അഹമ്മദ് മരണപ്പെട്ട ആളുടെ നേർക്ക് വെടി വച്ചു. വെടിയുണ്ട മരിച്ചയാളുടെ മേൽ തറച്ചു. ജനലിലൂടെയാണ് അദ്ദേഹത്തിന്റെ നേർക്ക് വെടി വച്ചത്. താഴെ വരാന്തയിൽ നിൽക്കുകയായിരുന്ന സാക്ഷി മുകൾ നിലയിലെ തന്റെ യജമാനന്റെ അടുത്തേക്കോടി. തറയിൽ കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്ത് ഭാര്യയും, മരുമകളും ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചിരുന്നില്ല. ഭാര്യ അദ്ദേഹത്തിന്റെ തല മടിയിലെടുത്തപ്പോൾ, വെടിയേറ്റ സ്ഥലം അദ്ദേഹം അവർക്ക് കാട്ടിക്കൊടുത്തു. അവർ അദ്ദേഹത്തിന് വെള്ളം കൊടുത്തു കൊണ്ടിരിക്കുമ്പോൾ പന്ത്രണ്ടോളം കലാപകാരികൾ മുകളിലേക്ക് പാഞ്ഞു വന്നു. സാക്ഷി എല്ലാവരെയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന് ചെറുപ്പം മുതൽ അറിയാവുന്ന മൂന്നു പ്രതികളും കൂട്ടത്തിലുണ്ടായിരുന്നു. അവർ സ്ത്രീകളെ ഓടിച്ചു. ഒന്നാം പ്രതി മരിച്ചയാളുടെ തല ശരീരത്തിൽ നിന്ന് വെട്ടിയെടുത്ത് ജനലിലൂടെ പുറത്തേക്കെറിഞ്ഞു. മുറ്റത്തുണ്ടായിരുന്നവർ അതെടുത്ത് ഒരു കുന്തത്തിൽ കോർത്തു. കലാപകാരികൾ ഏതാണ്ട് അര മണിക്കൂർ അവിടെയുണ്ടായിരുന്നു. അവർ വീട്ടുസാമാനങ്ങൾ തകർക്കുകയും, യജമാനന്റെ ഷൂസുകൾ അപഹരിച്ചു. അതിനു ശേഷം എല്ലാവരും അവിടം വിട്ടു. സാക്ഷി എട്ടു ദിവസത്തിനു ശേഷം താൻ കണ്ട കാര്യങ്ങൾ മലപ്പുറത്ത് സർക്കിൾ ഇൻസ്പെക്ടറെ അറിയിച്ചു.<br /><br /><br />10. ഒന്നും, രണ്ടും പ്രതികളെ ജനുവരി മുപ്പതാം തീയ്യതി രാത്രി പന്തല്ലൂർ കുന്നിലെ മുളർക്കാടിൽ വച്ച് അറസ്റ്റു ചെയ്ത കാര്യം ആറാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന മൂന്നാം പ്രതി രക്ഷപ്പെട്ടെങ്കിലും, നാലു ദിവസങ്ങൾക്കു ശേഷം കീഴടങ്ങി. പിടിക്കപ്പെടുമ്പോൾ ഒന്നും, രണ്ടും പ്രതികളുടെ കൈവശം രണ്ടു തോക്കുകളും,മൂന്നു വാളുകളും ഉണ്ടായിരുന്നു.<br /><br /><br />11. പ്രതികളെല്ലാം കുറ്റം നിഷേധിക്കുന്നു. കൊലപാതകം നടന്ന ദിവസം വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ഒന്നാം പ്രതി പറയുന്നു. തിരൂരങ്ങാടിയിലെ യുദ്ധം നടക്കുന്നതിനു രണ്ടു ദിവസം മുൻപ് (ഓഗസ്റ്റ് 20) അയാൾ മറ്റു ചിലരോടൊപ്പം ഒരു ചെറുമുണ്ടന്റെ വീടിനു കാവൽ നിൽക്കുകയായിരുന്നു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി അടക്കം ഇരുപത്തിനാലു പേർ വന്ന് നെല്ല് കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രതിയുടെ അമ്മാവൻ അതു നൽകാൻ വിസമ്മതിച്ചപ്പോൾ ഒന്നാം പ്രതിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് കലാപകാരികൾ പോയി. പട്ടാളം ഇയാളുടെ വീട് അഗ്നിക്കിരയാക്കുകയും, പിതാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാൾ ഒരു ഐമതുവിനോടൊപ്പം സബ് ഇൻസ്പെക്ടർക്കു മുന്നിൽ കീഴടങ്ങി. രണ്ടാം പ്രതി പറയുന്നത്,അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയും, കൂട്ടരും തന്റെ വീടിനു തീ വയ്ക്കുകയും, സ്ത്രീകളുടെ ആഭരണങ്ങൾ കവരുകയും, അവരോടു മോശമായി പെരുമാറിയ കാര്യവുമാണ്. മൂന്നാം പ്രതി താനൊരു ക്ഷൗരക്കാരനാണെന്നും, ഖിലാഫത്ത് പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും പറയുന്നു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയും സംഘവും നെല്ല് ആവശ്യപ്പെട്ടപ്പോൾ ഒന്നാം പ്രതിയുടെ കൂടെ കാവൽ ജോലിക്കായി ഇയാളും ഉണ്ടായിരുന്നു.<br /><br /><br />12. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121, 302 പ്രകാരം ചാർത്തപ്പെട്ട കുറ്റങ്ങൾ പ്രതികൾ നിഷേധിച്ചു. അവർ മൂന്നു സാക്ഷികളെ വിസ്തരിക്കുകയും, ബാക്കിയുള്ളവരെ ഒഴിവാക്കുകയും ചെയ്തു. പ്രതിഭാഗം മൂന്നാം സാക്ഷിയെക്കൊണ്ട് ഗുണമുണ്ടായില്ല. ഒന്നാം പ്രതിയുടെ ഭാര്യയായ പ്രതിഭാഗം ഒന്നാം സാക്ഷി, അവരുടെ ഭർത്താവ് ചിങ്ങ മാസം മുഴുവൻ മുറിവു പറ്റി സുഖമില്ലാതെ ഇരിക്കുകയായിരുന്നെന്നും, വീട്ടിൽനിന്നു പുറത്തുപോയിട്ടില്ലെന്നും പറഞ്ഞു. രണ്ടാം പ്രതിയുടെ അമ്മയായ രണ്ടാം പ്രതിഭാഗം സാക്ഷി തന്റെ മകൻ കൊല നടന്ന ആ ദിവസം മുഴുവൻ വീട്ടിൽ ഉണ്ടായിരുന്നെന്നും, മുടിക്കോട് ഔട്ട്പോസ്റ്റിലെ കൊള്ളയിൽ ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.<br /><br /><br />13. എന്തായാലും തൽപരകക്ഷികളായ ഇവരുടെ മൊഴികൾ വ്യക്തവും, നിഷ്പക്ഷവുമായ പ്രോസിക്യൂഷൻ തെളിവുകളുടെ മുന്നിൽ ഒട്ടും ശോഭിക്കുന്നില്ല. പ്രതികളെപ്പോലെതന്നെ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയും വിശ്വസ്തരായ മാപ്പിളമാരെ കൊള്ളയടിക്കുന്ന അക്രമികളിൽ പെട്ടയാളാണ് എന്ന സൂചനക്ക് തെളിവിന്റെ ഒരു അംശം പോലുമില്ല എന്നു മാത്രമല്ല, സർക്കാരിനോട് കൂറു കാണിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട ഇൻസ്പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ അടുത്ത സുഹൃത്തായ ഈ സാക്ഷി കലാപകാരികൾക്കെതിരെ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു എന്നതുകൊണ്ട് അത് അസംഭവ്യവുമാണ്.<br /><br /><br />14. പ്രതിഭാഗം രണ്ടാം സാക്ഷി പ്രതികളെ സഹായിക്കാനുള്ള പരിഭ്രമത്തിൽ ഒന്നാം പ്രതിഭാഗം സാക്ഷിയുടെ മൊഴിയെ തകർത്തുകളഞ്ഞു. ഒന്നും, രണ്ടും പ്രതികൾ വേറെ വേറെ വീടുകളിലാണ് താമസിക്കുന്നതെന്നും, രണ്ടു പേരും കുറ്റകൃത്യം നടന്ന ദിവസം പുറത്തിറങ്ങിയിട്ടില്ല എന്നുമാണ് സാക്ഷികൾ പറയേണ്ടിയിരുന്നതെങ്കിലും, പ്രതിഭാഗം രണ്ടാം സാക്ഷി ഒന്നാം പ്രതിയെ രക്ഷിക്കാനുള്ള പരിഭ്രമത്തിൽ, ഒന്നാം പ്രതിയും, അയാളുടെ ഭാര്യയായ ഒന്നാം പ്രതിഭാഗം സാക്ഷിയും, രണ്ടാം പ്രതിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും, കുറ്റകൃത്യം നടന്ന ദിവസം അവിടെ ഉണ്ടായിരുന്നെന്നും, മുടിക്കോട് ഔട്ട്പോസ്റ്റിലെ ആക്രമണം നടക്കുന്നതിനു നാലു ദിവസം മുൻപ് സ്വന്തം വീട്ടിൽ നിന്ന് അവിടെ വന്നതാണെന്നും, കോടതിമുൻപാകെ സത്യം ചെയ്തു പറഞ്ഞു. പ്രതിഭാഗത്തിന്റെ ഇത്തരം മൊഴികൾ ഇനി കൂടുതൽ പരിഗണിക്കേണ്ട കാര്യമില്ല. <br /><br /><br />15. മൂന്നു പ്രതികളും മുടിക്കോട് ഔട്ട്പോസ്റ്റ് ആക്രമണത്തിൽ പങ്കെടുത്തു എന്ന രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയെ സംശയിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല. അദ്ദേഹമാണ് ഏക സാക്ഷി എന്നതു ശരിയാണെങ്കിലും,അദ്ദേഹം തന്റെ ജോലിയുടെ ഭാഗമായി അവിടെ ഉണ്ടാകേണ്ടിയിരുന്ന ആളാണ്. അദ്ദേഹം പറയുന്നത് അക്രമികൾ അദ്ദേഹത്തെ ശരിക്കും പിടികൂടി എന്നാണ്. ഈ കാര്യത്തിൽ അദ്ദേഹം പ്രതികൾക്കു നേരെ വ്യാജ ആരോപണം ഉന്നയിക്കാൻ കാരണമൊന്നുമില്ല.<br /><br /><br /> <br />16. ഹൈദ്രോസിന്റെ കൊലപാതകത്തെകുറിച്ചാണെങ്കിൽ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയായ ഭാര്യയുടെ മുന്നിൽ വച്ച് ക്രൂരമായാണ് കൊല നടന്നത് എന്ന കാര്യത്തിൽ എനിക്കൊരു സംശയവും തോന്നുന്നില്ല. ഈ മൂന്നു പ്രതികളുടെ കാര്യത്തിലാണെങ്കിൽ, ഒന്നാം പ്രതിയും, സാക്ഷിയുടെ മരണപ്പെട്ട ഭർത്താവും തമ്മിൽ നടന്ന സംഭാഷണത്തെക്കുറിച്ചും, തുടർന്ന് അയാളുടെ വാളുകൊണ്ട് വെട്ടിയ കാര്യത്തെക്കുറിച്ചും അവർ നൽകുന്ന മൊഴിയിൽ സംശയിക്കാനെന്തെങ്കിലും ഉള്ളതായി ഞാൻ കാണുന്നില്ല. ആ സമയം ആ സംഘത്തിന്റെ നേതാവ് അയാളായിരുന്നു എന്നതിൽ സംശയമില്ല. മൂന്നാം പ്രതി അവരുടെ ഭർത്താവിനെ വെടിവച്ചു എന്നു പറഞ്ഞതിലും, രണ്ടാം പ്രതിയെ അക്രമികളുടെ കൂട്ടത്തിൽ കണ്ടു എന്നു പറയുന്നതിലും സംശയിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല. മരിച്ചയാളെ കുറേപേർ വെട്ടിയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കാരണം അദ്ദേഹത്തിന്റെ ദേഹത്ത് പതിനേഴു മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകൾ ഉണ്ടാക്കിയ ആളുകളെക്കുറിച്ച് അദ്ദേഹത്തിന്റെ വിധവയ്ക്ക് ആശയകുഴപ്പം ഉള്ളതായി മറ്റൊരു കേസിൽ ഞാൻ പറഞ്ഞിരുന്നെങ്കിലും, ഇപ്പോളത്തെ ഈ പ്രതികളെക്കുറിച്ച് അവർ നൽകുന്ന മൊഴി അവിശ്വസിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല. ( ഒന്നാം പ്രതിയെ കൂടാതെ മരിച്ചയാളെ വെട്ടിയ വേറെ ആരെയും അപ്പോളത്തെ സംഭ്രമത്തിൽ ഓർക്കാനാവുന്നില്ല എന്ന് നാലാം പ്രോസിക്യൂഷൻ സാക്ഷിയും തുറന്നു സമ്മതിക്കുന്നുണ്ട്.) അവരുടെ സാക്ഷിമൊഴിയുടെ ഏറ്റവും അവസാനം അവർ ഇൻസ്പെക്ടറോട് അഞ്ചു പേരുകൾ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത് ഞാൻ കാണുന്നു. അവർ നാലു പേരുകളെ കോടതിയിൽ പറഞ്ഞിട്ടുള്ളൂ. ആ സമയം ഞാനതു ശ്രദ്ധിച്ചില്ല എന്നതിൽ ഖേദിക്കുന്നു. എങ്കിലും ഈ കേസിനെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. <br /><br /><br />17. നാലാം പ്രോസിക്യൂഷൻ സാക്ഷിയുടെ കാര്യത്തിൽ കലാപകാരികൾ വർത്തമാനം പറയുന്നത് കേൾക്കുകയും, കലാപകാരികൾ കൂടിനിൽക്കുന്നത് കാണുകയും ചെയ്തതുകൊണ്ട് അയാൾ അടുത്തേക്കു വന്നില്ല എന്ന ന്യായം പറയുന്നു. അദ്ദേഹം പറയുന്നത് ആദ്യം അങ്ങോട്ടു ചെന്നപ്പോൾ അക്രമികൾ കപ്പചെടികളുടെ അടിയിൽ ഇരിക്കുകയായിരുന്നതുകൊണ്ട് അവരെ കണ്ടില്ല എന്നും, പിന്നീട് അവർ അയാളെ പോകാൻ സമ്മതിച്ചില്ല എന്നുമാണ്. ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസ് അവരോടൊപ്പം ചേർന്നാൽ വലിയ നേട്ടമാകും എന്നതുകൊണ്ട് അതിനു പ്രേരിപ്പിക്കാനാണ് കലാപകാരികൾ ശ്രമിച്ചത് എന്ന് മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഒന്നാം പ്രതി മരിച്ചയാളെ അവരോടൊപ്പം ചേരാൻ നിർബന്ധിക്കുമ്പോൾ മറ്റുള്ളവർ രാവിലത്തെ ആ സമയം അലസമായി ഇരിക്കുകയായിരുന്നിരിക്കാം. അതിനാൽ തൊട്ടയൽപക്കമായ നാലാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയിൽ അസ്വാഭാവികമായി ഒന്നും ഞാൻ കാണുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരിക്കാം. അദ്ദേഹത്തിന്റെ സാക്ഷി മൊഴി ഒഴിവാക്കിയാൽ പോലും, മൂന്നു പ്രതികളെക്കുറിച്ചും മൂന്നാം പ്രോസിക്യൂഷൻ സാക്ഷി പറയുന്ന കാര്യങ്ങൾ വ്യാജമല്ല എന്ന് എനിക്ക് ഉറപ്പാണ്. അവർ അവരുടെ ഭർത്താവ് കൊല്ലപ്പെടുന്ന സമയം അടുത്തുണ്ടായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.<br /><br /><br />18. ചേക്കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചാണെങ്കിൽ, അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിക്കെതിരെയുള്ള ഏക വിമർശനം ഒരു ചാരനെന്ന നിലയിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നാണ്. ഈ വാദത്തിൽ ഒരു കഴമ്പുമില്ല. ആയുധങ്ങൾ അടിയറ വയ്ക്കാൻ വന്നതാണ് എന്ന നുണ പറഞ്ഞ്, കൊല്ലപ്പെട്ട ഇൻസ്പെക്ടറെ കൂടാതെ ഡിവിഷണൽ ഓഫീസറെയും, സർക്കിൾ ഇൻസ്പെക്ടറെയും സൂത്രത്തിൽ വക വരുത്താൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിച്ച കലാപകാരികൾ അതിനായി വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയെ പിടിച്ച ഉടനെ കൊന്നിരുന്നെങ്കിൽ അപായ സൂചന പരസ്യമാക്കപ്പെടുമായിരുന്നു. അതിനാൽ അവർ അദ്ദേഹത്തെ ഒപ്പം കൂട്ടുകയും, സംഭവ സ്ഥലത്തു നിന്ന് അകലെ തടവിൽ വയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ പിന്നീട് വിട്ടയച്ചതിനെക്കുറിച്ചാണെങ്കിൽ, കൊല്ലപ്പെട്ടയാളുടെ തല കുന്തത്തിൽ കോർത്ത് കൊണ്ടുനടന്നതിൽ നിന്ന് മനസ്സിലാകുന്നത് ഈ കുറ്റകൃത്യത്തിന്റെ പേരിൽ പിടിക്കപ്പെടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്.<br /><br /><br />19. ഇത്തരമൊരു കെട്ടിച്ചമച്ച കഥ പറയാൻ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയെ ഏര്പ്പാടാക്കിയിരിക്കാം എന്നത് അസംഭവ്യമാണ്. അദ്ദേഹം ഒരു ഇല്ലാക്കഥ പറയുകയായിരുന്നെങ്കിൽ സാധാരണ ഗതിയിൽ കൊലപാതകം നേരിട്ടു കണ്ടതായി പറയുമായിരുന്നു.അദ്ദേഹം അങ്ങനെ പറയുന്നില്ല.<br /><br /><br />20. ഭൃത്യനായ പോക്കറുടെ സാക്ഷിമൊഴിയെക്കുറിച്ച് വിമർശനങ്ങളൊന്നുമില്ല. അദ്ദേഹത്തിന് പ്രതികളോട് എന്തെങ്കിലും ശത്രുതയുള്ളതായി കാണുന്നില്ല. ഒരു മാപ്പിള ബാലനായ ഇദ്ദേഹത്തിന് ഒരു കെട്ടിച്ചമച്ച കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള വൈഭവമില്ല എന്നാണ് മറ്റൊരു കേസിൽ അദ്ദേഹം നൽകിയ മൊഴിയിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി കൂടി ശരി വയ്ക്കുന്ന ഇദ്ദേഹത്തിന്റെ സാക്ഷിമൊഴി പ്രകാരം മൂന്നു പ്രതികളും കുറ്റംചെയ്തതായി സംശയലേശമെന്യെ തെളിയുന്നുണ്ട്.<br /><br /><br />21. എല്ലാവരുടെയും പേരിൽ സെക്ഷൻ 121,302 പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി ഞാൻ കരുതുന്നു. എല്ലാവരും മുരിക്കോട് ഔട്ട്പോസ്റ്റ് ആക്രമണത്തിൽ പങ്കെടുത്തു എന്നും, കൊലചെയ്യപ്പെട്ടവർ സർക്കാരിന്റെ ഉറച്ച അനുഭാവികളായിരുന്നു എന്നതുകൊണ്ട് അവർ ഈ രണ്ടു കൊലപാതകങ്ങളിലും ചേർന്നു എന്നും ഞാൻ കരുതുന്നു. കൊലപാതകങ്ങളിൽ ഏതാണ് കൂടുതൽ ക്രൂരവും, മൃഗീയവും എന്ന് പറയാൻ പ്രയാസമാണെങ്കിലും, രണ്ടും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്നതാണ്. എല്ലാ പ്രതികളെയും മരണം വരെ തൂക്കിലിടാൻ ഞാൻ വിധിക്കുന്നു. ഈ വിധി ഹൈക്കോടതിയുടെ കൂടി അനുമതിയോടെയായിരിക്കുമെന്നും, അവിടെ അപ്പീൽ നൽകാൻ ഏഴു ദിവസത്തെ സമയം അനുവദിക്കുന്നു എന്നും പ്രതികളെ അറിയിക്കുന്നു.<br /><br /><br />ഇനി പറയുന്ന സാക്ഷികളെ വിസ്തരിച്ചു:-<br /><br />പ്രോസിക്യൂഷൻ<br /><br /><br />എം. നാരായണമേനോൻ, സർക്കിൾ ഇൻസ്പെക്ടർ <br /><br /><br />ടി.രാമൻമേനോൻ, പി.സി. 1090. <br /><br /><br />പി.അമ്മു ക്കുട്ടി <br /><br /><br />മൊയ്തീൻ കുട്ടി <br /><br /><br />വി. ചേക്കുട്ടി <br /><br /><br />അത്തൻ <br /><br /><br />പോക്കർ <br /><br /><br />യു.ഗോപാലൻനായർ, ഹെഡ് ക്ലാർക്ക് <br /><br /><br /> <br />പ്രതിഭാഗം<br /><br /><br />ടി.കദിയകുട്ടി ഉമ്മ <br /><br /><br />തറയാലത്ത് ഇത്തികുട്ടി ഉമ്മ <br /><br /><br />ചുണ്ടിയൻമൂച്ചി രായൻകുട്ടി </div>
<div>
<br /><br />കോടതി<br /><br />കെ.കരുണാകരൻ നായർ, സബ്-ഇൻസ്പെക്ടർ <br /><br /><br /> <br />ഇനി പറയുന്ന തൊണ്ടികൾ സമർപ്പിച്ചു.<br /><br />ജി.ഒ. നമ്പർ 439, തീയ്യതി 1922 മാർച്ച് 31. <br /><br /><br />(ഒപ്പ്) ഇ.പക്കെൻഹാം വാൽഷ്, സ്പെഷ്യൽ ജഡ്ജി<br /><br /><br /><br />കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയക്കുന്നു.<br /><br /><br /><br /><br /><br /><br />.</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com1tag:blogger.com,1999:blog-5997419275298806923.post-61375704575827149522020-03-21T12:13:00.000+05:302020-06-26T18:43:11.634+05:30മാപ്പിള കലാപം സീരീസ് (ഭാഗം 25)<div dir="ltr" style="text-align: left;" trbidi="on">
<br /><br /><br />മലബാറിലെ സീനിയർ സ്പെഷ്യൽ ജഡ്ജിയുടെ കോടതിയുടെ മുൻപാകെ, മലപ്പുറം.<br /><br />1922 ജൂലൈ 6 വ്യാഴാഴ്ച.<br /><br /><br />സന്നിഹിതൻ: ഇ. പക്കെൻഹാം വാൽഷ് അവർകൾ, ബി.എ., ഐ. സി.എസ്. സ്പെഷ്യൽ ജഡ്ജി.<br /><br />എസ്.ജെ.സി. നമ്പർ 104/1922.<br /><br /><br />പ്രതി- കരുവത്തിൽ കുഞ്ഞിപ്പ<br /><br /><br />കുററം- രാജാവിനെതിരെ യുദ്ധം ചെയ്യൽ, കൊലപാതകം. സെക്ഷൻ 121, 302, ഇന്ത്യൻ പീനൽ കോഡ്.<br /><br /><br />നിഗമനം- കുറ്റം തെളിഞ്ഞിരിക്കുന്നു<br /><br /><br />ശിക്ഷ- ഹൈക്കോടതിയുടെ കൂടി അനുമതിയോടെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു.<br /><br /><br />പ്രതിക്കു വേണ്ടി കോടതി നിയമിച്ച വക്കീൽ മിസ്റ്റർ ടി. രാമൻ മേനോൻ ഹാജരായി.<br /><br />വിധിപ്രസ്താവം.<br /><br /><br />പ്രതി രാജാവിനെതിരെ യുദ്ധം ചെയ്തതായും, കൊലപാതകം ചെയ്തതായും കുറ്റം ചാർത്തപ്പെട്ടിരിക്കുന്നു. ഇയാൾക്കെതിരെയുള്ള പ്രോസിക്യൂഷൻ 1922 മെയ് ഒന്നാം തീയ്യതിയിലെ ജി.ഓ. നമ്പർ 562 പ്രകാരം അനുവദിക്കപ്പെട്ടിരിക്കുന്നു. പ്രതി രാജാവിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും, ആയതു നടപ്പാക്കുന്നതിനിടയിൽ കൊലപാതകങ്ങൾ നടത്തുകയും ചെയ്തു. 1921 നവംബർ പതിനാലാം തീയ്യതി നടന്ന പാണ്ടിക്കാട്ടെ മിലിട്ടറി ക്യാമ്പ് ആക്രമണത്തിൽ ഇയാൾ പങ്കെടുക്കുകയും, അന്നേ ദിവസം തന്നെ ഒരു അയ്യപ്പനേയും, ശങ്കരൻനായരെയും കൊലപ്പെടുത്തുകയും, അടുത്തദിവസം പുലമണ്ണയിൽ വച്ച് അത്തൂട്ടി എന്നൊരാളെ കൊലപ്പെടുത്തുകയും ചെയ്തു. <br /><br /><br />ഒന്നാം പ്രോസിക്യൂഷൻ സാക്ഷി 1920 ജൂലൈ ഇരുപത്തിനാലാം തീയ്യതി മുതൽ പാണ്ടിക്കാട്ടെ സബ് ഇൻസ്പെക്ടറായിരുന്നു. പാണ്ടിക്കാട് മാപ്പിള തീവ്രവാദികളുടെ ഒരു കേന്ദ്രമാണ്. അവിടെ മുൻപും കുറെ തവണ ലഹളകൾ ഉണ്ടായിട്ടുണ്ട്. പ്രതി കലാപത്തിനു മുൻപ് ഖിലാഫത്തിന്റെ ഏറ്റവും സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു. അയാൾ വരിസംഖ്യ ശേഖരിക്കുകയും, ബ്രിട്ടീഷ് സർക്കാരിനെ തകർക്കാതെ ഇസ്ലാമിക വിശ്വാസിയായി ജീവിക്കാൻ കഴിയില്ല എന്ന് ആളുകളോട് പറയുകയും ചെയ്യുമായിരുന്നു. സാക്ഷിക്ക് ഒന്നോ, രണ്ടോ തവണ ഇയാൾക്ക് മുന്നറിയിപ്പു കൊടുക്കേണ്ടി വന്നിട്ടുണ്ട്. പാണ്ടിക്കാട് സ്റ്റേഷൻ കലാപകാരികൾ തകർത്തപ്പോൾ സാക്ഷി സ്ഥലം വിടാൻ നിർബന്ധിതനായി. അദ്ദേഹം പട്ടാളത്തോടൊപ്പം കഴിഞ്ഞ നവംബർ മാസം അവസാനം മടങ്ങി വന്നു. പാണ്ടിക്കാട് ക്യാമ്പ് ആക്രമിക്കുന്നതിനു ഒന്നോ, രണ്ടോ ദിവസം മുൻപ് പട്ടാളക്കാരുടെ എണ്ണം ഏതാണ്ട് നൂറു പേരുടെ ഒരു കമ്പനിയായി കുറച്ചിരുന്നു. പട്ടാളം തമ്പടിച്ചിരുന്ന ചന്തയുടെ നേരെ എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലെ വീട്ടിലായിരുന്നു സാക്ഷി താമസിച്ചിരുന്നത്. സബ് മജിസ്ട്രേറ്റ്, ക്യാമ്പ് പോസ്റ്റ് മാസ്റ്റർ, ഒരു സബ് ഇൻസ്പെക്ടറായ അഹമ്മദ് കുട്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ആ വീട്ടിൽ ഉണ്ടായിരുന്നു. നവംബർ പതിനാലാം തീയ്യതി കാലത്ത് ഏതാണ്ട് അഞ്ചര മണിക്ക് ഏകദേശം മൂവായിരത്തോളം വരുന്ന ആയുധധാരികളായ മാപ്പിളമാർ പട്ടാള ക്യാമ്പ് ആക്രമിച്ചു. അവർ കാവൽക്കാരനെ കൊന്ന് ക്യാമ്പിനുള്ളിൽ കടന്നു. ഏതാണ്ട് അര മണിക്കൂറോളം നേരിട്ടുള്ള ശക്തമായ മൽപിടുത്തമുണ്ടായി. കലാപകാരികളെ ക്യാമ്പിൽ നിന്ന് പുറത്താക്കിയിട്ടും, അവർ പുറത്തു നിന്ന് ആക്രമിച്ചു കൊണ്ടിരുന്നു. യുദ്ധം ഒന്നര മണിക്കൂർ കൂടി നീണ്ടു നിന്നു. നേതൃത്വത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്യാപ്റ്റൻ അവരിൽ, മൂന്നു പട്ടാളക്കാർ എന്നിവർ കൊല്ലപ്പെട്ടു. സാക്ഷി നിന്നിരുന്ന വീട്ടിൽ നിന്ന് ക്യാമ്പ് പോസ്റ്റ് മാസ്റ്ററും, സബ് ഇൻസ്പെക്ടറും, സബ് മജിസ്ട്രേറ്റും, മിലിട്ടറി ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചു. പോസ്റ്റ് മാസ്റ്ററെ വെട്ടി കണ്ടം തുണ്ടമാക്കി. സബ് ഇൻസ്പെക്ടർക്ക് മാരകമായ പരിക്കു പറ്റി. വീടിന്റെ ജനലിലൂടെ എല്ലാം കണ്ട സാക്ഷി പത്തു പന്ത്രണ്ടു കലാപകാരികളെ തിരിച്ചറിഞ്ഞു. പ്രതി അതിൽ പെട്ട ഒരാളാണ്. കലാപത്തിലെ ഏറ്റവും ഭയങ്കരങ്ങളിലൊന്നായ ഈ യുദ്ധത്തിനു ശേഷം ഏതാണ്ട് ഇരുന്നൂറ്റി മുപ്പത്തിരണ്ട് കലാപകാരികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സാക്ഷി കാലത്ത് ഏതാണ്ട് പതിനൊന്നു മണിയോടെ അയ്യപ്പനെയും കണ്ടിരുന്നു. അയാളെ സ്പെഷ്യൽ സിവിൽ ഓഫീസർ കൊണ്ടു വന്നതാണ്. അയാളെ മരുമകനായ ഉണ്ണിവേലുവിനോടൊപ്പം (അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി) മലപ്പുറത്തേക്കയച്ചു. <br /><br /><br />ശങ്കരൻ നായർ, അയ്യപ്പൻ, അത്തൂട്ടി എന്നിവരുടെ കൊലപാതകങ്ങൾ രണ്ട്, മൂന്ന്, നാല്, അഞ്ച് പ്രോസിക്യൂഷൻ സാക്ഷികളുടെ തെളിവിന്മേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. <br /><br /><br />രണ്ടാം പ്രോസിക്യൂഷൻ സാക്ഷി കൊല്ലപ്പെട്ട ശങ്കരൻ നായരുടെ ഇളയ സഹോദരനാണ്. നവംബർ പതിനാലാം തീയ്യതി പാണ്ടിക്കാട്ടെ മിലിട്ടറി ക്യാമ്പ് ആക്രമിക്കപ്പെടുന്ന സമയം അദ്ദേഹം സഹോദരനോടൊപ്പം മിലിട്ടറി ക്യാമ്പിന്റെ രണ്ടു ഫർലോങ്ങ് അകലെയാണ് താമസിച്ചിരുന്നത്. വെടിയൊച്ചകൾ കേട്ടപ്പോൾ അദ്ദേഹവും, ശങ്കരൻ നായരും പറമ്പിലേക്കോടി ചെടികൾക്കിടയിൽ ഒളിച്ചു. ആയുധധാരികളായ പതിനാലു മാപ്പിളമാർ മിലിട്ടറി ക്യാമ്പിൽ നിന്ന് ഓടിവന്നു. അവർ രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയുടെ വീട് പരിശോധിച്ച ശേഷം തിരിച്ചു പോയി. അവർ ശങ്കരൻ നായരെ കണ്ട്, അദ്ദേഹത്തെ പിടികൂടി കൈകൾ ബന്ധിച്ച്, വടക്കു വശത്തുള്ള മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയായ പാണ്ടിയൻ മമ്മതിന്റെ വീടിന്റെ ഭാഗത്തേക്കു പോയി. ഒരു വെള്ളച്ചാലിൽ ഒളിച്ചിരിക്കുകയായിരുന്ന ഇദ്ദേഹത്തെയും ഈ സംഘം പിടിച്ചു. രണ്ടു പേരെയും കൊണ്ടു പോയി. കോടതിയുടെ മുന്നിലുള്ള പ്രതി ആ സംഘത്തിലുണ്ടായിരുന്നു. അയാളുടെ ഒരു മൈൽ അടുത്ത് ജീവിക്കുന്ന സാക്ഷിക്ക് അയാളെ നന്നായി അറിയാം. ഇതു കഴിഞ്ഞ് ഇരുപതു ദിവസത്തിനു ശേഷം നാലാം പ്രോസിക്യൂഷൻ സാക്ഷി രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയോട് അദ്ദേഹത്തിന്റെ സഹോദരൻ ശങ്കരൻ നായർ ആ ദിവസം പുലമണ്ണയിൽ വച്ച് കലാപകാരികളാൽ കൊല്ലപ്പെട്ട കാര്യം അറിയിച്ചപ്പോൾ രണ്ടാം പ്രോസിക്യൂഷൻ സാക്ഷി ആ വിവരം സബ് ഇൻസ്പെക്ടറെ അറിയിച്ചു. <br /><br /><br />അടുത്തതായി കലാപകാരികൾ എന്താണ് ചെയ്തത് എന്നു വിവരിക്കുന്നത് മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയായ പാണ്ടിയൻ മമ്മതാണ്. നേരത്തെ പറഞ്ഞ പോലെ അയാൾ ഒരു വെള്ളച്ചാലിൽ ഒളിച്ചിരിക്കുകയായിരുന്നു. സംഘം ബന്ധനസ്ഥനായ ശങ്കരൻ നായരെയും കൊണ്ട് ഇദ്ദേഹത്തിന്റെ നേരെ വന്നു. അവർ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയെ കണ്ടപ്പോൾ അയാളെയും പിടികൂടി. കുറച്ചു കൂടി വടക്കോട്ടു പോയപ്പോൾ അവർ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയായ ഉണ്ണിവേലുവിന്റെ അമ്മാവനായ, അയ്യപ്പൻ എന്ന് വിളിക്കുന്ന മുണ്ടി ഒരു പാറയുടെ അടിയിൽ ഒളിച്ചിരിക്കുന്നു കണ്ടു. അവർ അയാളെ പുറത്തേക്കു വിളിച്ചു. അദ്ദേഹം കുറച്ചു ദൂരം അടുത്തേക്കു വന്നതിനു ശേഷം നിന്നു. സംഘത്തിലെ രണ്ടു പേർ (സാക്ഷി ഇവരുടെ പേരുകൾ പറയുന്നുണ്ട്) അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തി. സാക്ഷി പേര് പറയുന്ന മറ്റൊരു മാപ്പിള അദ്ദേഹത്തെ വെട്ടിയ ശേഷം “ ഈ പന്നി ചത്തു” എന്നു പറഞ്ഞ് മുന്നോട്ടു നടന്നു. മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയെ പിടികൂടിയ മാപ്പിള സംഘത്തിൽ പ്രതി ഉണ്ടായിരുന്നു. അയാളെ പത്തു വയസ്സു മുതൽ അറിയാം. മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയെയും, ശങ്കരൻ നായരെയും കൊലപ്പറമ്പ് എന്നൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഒരു പയ്യനാടൻ മോയിൻ എന്നയാളുടെ നേതൃത്വത്തിൽ ഇരുപതോളം മാപ്പിളമാരുണ്ടായിരുന്നു. അവരോടൊപ്പം നാലാം പ്രോസിക്യൂഷൻ സാക്ഷിയായ കുഴുകുട്ടിൽ മരക്കാർ, കൊല്ലപ്പെട്ട അത്തുട്ടി അടക്കം കുറെ തടവുകാരുണ്ടായിരുന്നു. മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന എൻ. മൂത്തയോട് മോയിൻ ചോദിച്ചു,”ഈ ചതിയന്മാരെ എവിടന്നു കിട്ടി?” മൂത്ത പറഞ്ഞു,” പാണ്ടിക്കാട്ടു നിന്ന് വരുന്ന വഴി അവരുടെ സ്വന്തം പറമ്പിൽ ഒളിച്ചിരിക്കുന്നതു കണ്ട് പിടികൂടിയതാണ്.” മോയിൻ പറഞ്ഞു,”ഇവരെ പുലമണ്ണയിലേക്കു കൊണ്ടു പോ.” അതു പ്രകാരം പ്രതിയും മറ്റു മാപ്പിളമാരും പിടികൂടിയ എല്ലാവരെയും പുലമണ്ണയിലേക്കു കൊണ്ടുപോയി. അവിടെ അവർ ചെമ്പ്രശ്ശേരി തങ്ങളുടെ സംഘത്തിൽ പെട്ട ആളുകളെ കണ്ടു. പുലമണ്ണയിൽ വച്ച് മോയിൻ പറഞ്ഞു,”ശങ്കരൻ നായരെ ഇവിടെ തട്ടിക്കളയാം.” കോടതിയുടെ മുന്നിലുള്ള പ്രതി ഒരു വാളു കൊണ്ട് ശങ്കരൻ നായരെ വെട്ടി. വേറെ നാലു പേരും വെട്ടിക്കൊല്ലാൻ കൂടെ കൂടി. പ്രതിയാണ് ശങ്കരൻ നായരുടെ തല ശരീരത്തിൽ നിന്ന് വെട്ടി മാറ്റിയത്. അതിനു ശേഷം മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയേയും മറ്റുള്ളവരെയും പുലേറ്റയിലേക്കു കൊണ്ടുപോയി. അടുത്ത ദിവസം വൈകുന്നേരം അവിടെയെത്തി. മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികളെയും, അത്തൂട്ടിയേയും കലാപകാരികളുടെ നേതാവായ കുഞ്ഞഹമ്മദ് ഹാജിയുടെ മുന്നിൽ ഹാജരാക്കി. ഇയാൾ അത്തൂട്ടിയോടു ചോദിച്ചു,”നീയല്ലേ പട്ടാളത്തിന് പലചരക്കുകൾ നൽകുന്നതും, ദൂതനായി പ്രവർത്തിക്കുന്നതും? അതിനു ശേഷം അദ്ദേഹത്തെ കൊണ്ടുപോയി അടിച്ചു കൊല്ലാൻ കൽപ്പിച്ചു. ക്രൂരമായ ഈ വിധി നടപ്പിലാക്കിയത് പ്രതിയും, വേറെ ആറു പേരും കൂടിയാണ്. തോക്കിന്റെ പാത്തി കൊണ്ട് അടിച്ച്, ഒടുവിൽ വേദന സഹിക്കാതെ, തന്നെ ദയവായി ഒന്നു കൊന്നു തരാൻ അദ്ദേഹം ദയനീയമായി നിലവിളിച്ചപ്പോൾ രണ്ടു മാപ്പിളമാർ വാളുകൊണ്ട് അദ്ദേഹത്തെ വെട്ടി കൊന്നു. മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികളെ ഇരുപത്തഞ്ചു ചാട്ടവാറടികൾക്കു ശിക്ഷിച്ചു. അതു പ്രകാരം പ്രതി അടക്കമുള്ള മാപ്പിളമാരെല്ലാം കൂടി അവരെ അടിച്ചു. അതിനുശേഷം അവരെ ഒരു കളത്തിൽ അടച്ചിട്ടു. പത്തു ദിവസത്തിനു ശേഷം പട്ടാളം വന്ന് വെടിവച്ചപ്പോൾ ഇവർ ഒച്ച വച്ചു. ഒരു മാപ്പിള വന്ന് വാതിൽ തുറന്നപ്പോൾ അവർ കാട്ടിലേക്കോടി. പക്ഷെ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിക്ക് ഉപ്പക്കുളം മലയിലെ യുദ്ധത്തിനു ശേഷമേ മാപ്പിളമാരിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞുള്ളു. സംഭവത്തെക്കുറിച്ച് അദ്ദേഹം സബ് ഇൻസ്പെക്ടർക്ക് അറിവു കൊടുത്തു. വീട്ടിലെത്തിയ ശേഷം രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയെ അദ്ദേഹത്തിന്റെ സഹോദരന്റെ കാര്യവും അറിയിച്ചു. <br /><br /><br />പട്ടാളക്യാമ്പിൽ ആക്രമണം നടക്കുന്ന സമയത്ത് നാലാം പ്രോസിക്യൂഷൻ സാക്ഷി ക്യാമ്പിനടുത്തുള്ള കൊല്ലപ്പെട്ട അത്തൂട്ടിയുടെ വീട്ടിൽ അഭയാർത്ഥിയായി താമസിക്കുകയായിരുന്നു. ക്യാമ്പിലെ ആക്രമണം കേട്ട് രണ്ടുപേരും വീടു വിട്ട് വടക്കോട്ടോടിയെങ്കിലും, മാപ്പിളമാർ അവരെ പിടികൂടി കൊലപ്പറമ്പിൽ എത്തിക്കുകയായിരുന്നു. അവിടെ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയേയും, ശങ്കരൻ നായരെയും പിടികൂടിയ സംഘം എത്തിച്ചേർന്നു. ഇവിടം മുതൽ ഇദ്ദേഹത്തിന്റെയും, മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയുടേയും വിവരങ്ങൾ പൂർണ്ണമായും ഒരു പോലെയാണ്. ഇദ്ദേഹവും പാണ്ടിക്കാട് എത്തിയ ഉടനെ സബ് ഇൻസ്പെക്ടറെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. <br /><br /><br />മരിച്ച അയ്യപ്പന്റെ മരുമകനാണ് അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി. ക്യാമ്പിലെ ആക്രമണം തുടങ്ങിയപ്പോൾ ഇയാൾ ഒരു കുറ്റിച്ചെടിയുടെ മറവിലും, അയ്യപ്പൻ ഒരു പാറയുടെ മറവിലും ഒളിച്ചു. അയ്യപ്പൻ ഒളിഞ്ഞു നോക്കിയത് കലാപകാരികൾ കണ്ടു. ഇദ്ദേഹം അയ്യപ്പന്റെ മരണം വിവരിക്കുന്നത് മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ വിവരണത്തിനു സമാനമായാണ്. അദ്ദേഹത്തെ വെടിവച്ച പതിനാലു മാപ്പിളമാരുടെ സംഘത്തിൽ പ്രതി ഉണ്ടായിരുന്നതായും പറയുന്നു. അദ്ദേഹം കാണുമ്പോൾ പ്രതിയുടെ കയ്യിൽ ഒരു തോക്കും, ഒരു വാളും ഉണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു വണ്ടി വരുന്ന ശബ്ദം സാക്ഷി കേട്ടു. ആളുകൾ ഒളിവിടങ്ങളിൽ നിന്ന് പുറത്തു വരുന്നതും കണ്ടു. ഇദ്ദേഹം ചിലരെ വിളിച്ചു കൂട്ടി, അവരുടെ സഹായത്തോടെ അമ്മാവനെ റോഡരുകിൽ കിടത്തി. അദ്ദേഹത്തിന്റെ അമ്മാവനെ വണ്ടിയിൽ കയറ്റി ചന്തയിലെ പട്ടാള ക്യാമ്പിലേക്കു കൊണ്ടുപോയി മുറിവുകൾ വച്ചു കെട്ടി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയായ സബ് ഇൻസ്പെക്ടറോട് അദ്ദേഹം വിവരങ്ങൾ പറഞ്ഞു. അദ്ദേഹം അമ്മാവനോടൊപ്പം മലപ്പുറത്തെ ആശുപത്രിയിലേക്കു പോയി. അദ്ദേഹത്തിന്റെ അമ്മാവൻ അവിടെ വച്ച് അടുത്ത ദിവസം മരിച്ചു. മരണ വിവരം അദ്ദേഹം അടുത്ത ദിവസം സബ് ഇൻസ്പെക്ടറെ അറിയിച്ചു. <br /><br /><br />ആറാം സാക്ഷി മഞ്ചേരിയിലെ ഇൻസ്പെക്ടർ മാപ്പിള കലാപത്തെക്കുറിച്ച് പൊതുവായുള്ള വിവരങ്ങൾ നൽകുന്നു. <br /><br /><br />പ്രതി കുറ്റം നിഷേധിക്കുകയും, ആ സമയം താൻ അസുഖം പിടിച്ചു കിടക്കുകയായിരുന്നു എന്നും പറയുന്നു. എട്ടോ, പത്തോ ദിവസങ്ങൾ കൂടുമ്പോൾ വേദന വരുന്ന ഒരു തരം ഉദരരോഗം തനിക്കുണ്ടെന്നും, സാക്ഷിക്ക് തന്നോട് വിരോധമുണ്ടെന്നും അയാൾ പറയുന്നു. <br /><br /><br />ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121, 302 പ്രകാരമുള്ള കുറ്റങ്ങൾ നിഷേധിച്ച പ്രതിക്കു വേണ്ടി രണ്ടു സാക്ഷികളെ വിസ്തരിച്ചു. ഒന്നാം പ്രതിഭാഗം സാക്ഷി അയാളെ സഹായിച്ചില്ല. രണ്ടാം പ്രതിഭാഗം സാക്ഷി താൻ മാപ്പിളമാരുടെ അടുത്തു നിന്ന് ഓടിപ്പോകുമ്പോൾ പ്രതിയെ എടയത്തൂരിൽ വച്ച് കണ്ടതായി പറയുന്നു. പ്രതിക്ക് അസുഖമുള്ളതായി തോന്നി. പ്രതി സാക്ഷിയോട് തനിക്കു സുഖമില്ലെന്നു പറയുകയും ചെയ്തു. എത്ര കാലമായി അസുഖം വന്നിട്ട് എന്ന് സാക്ഷി ചോദിച്ചിട്ടില്ല. ഈ സാക്ഷിയുടെ ഒരു അമ്മാവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് പ്രതിയാണ്. ഇയാളുടെ തെളിവ് സത്യമാണെങ്കിൽ പോലും അംഗീകരിക്കാനാവില്ല, കാരണം തീയ്യതികൾ കൃത്യമല്ല. <br /><br /><br />പ്രതിക്കെതിരെ ഹാജരാക്കിയിട്ടുള്ള തെളിവുകളിൽ സംശയിക്കത്തക്കതായി ഒന്നും തന്നെ ഞാൻ കാണുന്നില്ല. <br /><br /><br />മൂന്നാം പ്രോസിക്യൂഷൻ സാക്ഷി താനും, പ്രതിയുമായി ചില വിരോധങ്ങളുള്ളതായി സമ്മതിക്കുന്നുണ്ട്. പന്ത്രണ്ടു വർഷം മുൻപ് തന്റെ പറമ്പിൽ കടന്ന പ്രതിയുടെ ചില കന്നുകാലികളെ പിടിച്ചു കെട്ടിയിരുന്നു. ഈ പ്രശ്നത്തിൽ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയോട് പ്രതിക്കാണ് വിരോധം തോന്നേണ്ടത്, അല്ലാതെ മറിച്ചല്ല. സാക്ഷി വളരെ കാലം മുൻപു നടന്ന ഈ കാര്യം തുറന്നു സമ്മതിക്കുന്നു എന്നതുതന്നെ അദ്ദേഹം വ്യാജമില്ലാത്ത ആളാണെന്നു തെളിയിക്കുന്നു.അതെന്തായാലും അദ്ദേഹത്തിന്റെ തെളിവുകൾ ശക്തമാണ്. <br /><br /><br />നവംബർ പതിനാലാം തീയ്യതി പാണ്ടിക്കാട്ടെ പട്ടാള ക്യാമ്പിലെ ആക്രമണത്തിലും, ഈ മൂന്നു ക്രൂരമായ കൊലപാതകങ്ങളും പ്രതി പങ്കെടുത്തിട്ടുണ്ട് എന്നതിൽ ഒരു സംശയവുമില്ല. ഇതിൽ അത്തുട്ടിയുടെ കൊലപാതകം മനുഷ്യത്വമില്ലാത്ത ക്രൂരതയായിരുന്നു. സെക്ഷൻ 121,302 പ്രകാരം ഇയാൾ കുറ്റവാളിയാണെന്നു ഞാൻ കാണുന്നു. ഇയാളെ മരണം വരെ തൂക്കിലിടാൻ വിധിക്കുന്നു. ഇത് ഹൈക്കോടതിയുടെ കൂടി അനുമതിയോടെയായിരിക്കും. അവിടെ അപ്പീലിനായി അപേക്ഷിക്കാൻ ഏഴു ദിവസത്തെ സാവകാശം നൽകുന്നതായും അറിയിക്കുന്നു. <br /><br /><br />ഇനി പറയുന്ന സാക്ഷികളെ വിസ്തരിച്ചു.<br /><br /><br />പ്രോസിക്യൂഷൻ <br /><br /><br />കെ.കരുണാകരൻ നായർ, സബ് ഇൻസ്പെക്ടർ <br /><br /><br />എം. കടുങ്ങുണ്ണി നായർ <br /><br /><br />പാണ്ടിയൻ മമ്മത് <br /><br /><br />കെ.മരക്കാർ <br /><br /><br />കെ.ഉണ്ണിവേലു <br /><br /><br />എം.നാരായണ മേനോൻ, സർക്കിൾ ഇൻസ്പെക്ടർ <br /><br /><br />യു. ഗോപാലൻ നായർ,ഹെഡ് ക്ലാർക്ക് <br /><br /><br />പ്രതിഭാഗം<br /><br />ടി. കോയ <br /><br /><br />അമ്പാട്ട് ഐദ്രോസ് <br /><br /><br /> <br />(ഒപ്പ്) ഇ. പക്കെൻഹാം വാൽഷ്, സ്പെഷ്യൽ ജഡ്ജി.<br /><br /><br />പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയക്കുന്നു.<br /><br /><br /> <br /><br /><br />------------------------------------------------<br /></div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-82314870993602797492020-02-16T11:00:00.002+05:302020-03-19T11:40:38.801+05:30മാപ്പിള കലാപം സീരീസ് (ഭാഗം 24)<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<br /></div>
<br /><br />മലബാറിലെ സ്പെഷ്യൽ ജഡ്ജിയുടെ കോടതി മുൻപാകെ, കോഴിക്കോട്.<br /><br />1922 ഏപ്രിൽ 22, ബുധനാഴ്ച്ച<br /><br />അധ്യക്ഷൻ : <br /><br />എ. എഡിങ്ങ്ടൺ അവർകൾ, ഐ.സി.എസ്., ബാർ അറ്റ് ലോ, സ്പെഷ്യൽ ജഡ്ജി.<br /><br />കേസ് നമ്പർ 52/1922.<br /><br />പ്രതികൾ:<br /><br />(1) തട്ടിയൻ മൊയ്തീൻ കുട്ടി മുസലിയാർ<br /><br /><br />(2) പുതുക്കുടി നായർവീട്ടിൽ അത്തൂട്ടി<br /><br /><br />(3) പാലിയൻകുന്നത്ത് മയമ്മദ്<br /><br /><br />(4) കൊയ്ത്ത അബ്ദുല്ല<br /><br /><br />കുറ്റം: രാജാവിനെതിരെ യുദ്ധം ചെയ്യുക,കൊലപാതകം സെക്ഷൻ 121,302 ഇന്ത്യൻ പീനൽ കോഡ്.<br /><br />നിഗമനം: കുറ്റം തെളിഞ്ഞിരിക്കുന്നു<br /><br />വിധി: ഒന്നും, രണ്ടും പ്രതികളെ ഹൈക്കോടതിയുടെ അനുമതിയോടെ മരണം വരെ തൂക്കിലിടാനും, മൂന്നും, നാലും പ്രതികളെ ജീവപര്യന്തം നാടുകടത്താനും വിധിക്കുന്നു.<br /><br />പ്രതികൾക്കു വേണ്ടി കോടതി നിയോഗിച്ച വക്കീൽ മിസ്റ്റർ കെ. ഗോവിന്ദ വാര്യർ ഹാജരായി.<br /><br /><br />വിധിന്യായം:<br /><br />ഏറനാട് താലൂക്കിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള മാപ്പിള കലാപകാരികളുടെ കൂടെ ചേർന്ന് 1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും, കലാപത്തിനിടയിൽ 1921 ഒക്ടോബർ പതിനഞ്ചാം തീയ്യതി പാണ്ടിക്കാടിനടുത്തു വച്ച് രണ്ടു മാപ്പിളമാരെ മർദ്ദിക്കുകയും, ഒരാളെ കൊല്ലുകയും ചെയ്തു കൊണ്ട് ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121, 302 പ്രകാരം ശിക്ഷ കിട്ടേണ്ടുന്ന കുറ്റങ്ങൾ ചെയ്തിരിക്കുന്നു എന്നാണ് പ്രതികൾക്കെതിരെയുള്ള ആരോപണം.<br /><br /><br />കലാപ സമയത്ത് പാണ്ടിക്കാട്ടെ പോലീസ് സ്റ്റേഷനു സമീപത്തുണ്ടായിരുന്ന പാണ്ടിക്കാട്ടെ സബ് ഇൻസ്പെക്ടർ (ഒന്നാം പ്രോസിക്യൂഷൻ സാക്ഷി) “ഖിലാഫത്ത് രാജാവ്” എന്ന് വിളിക്കപ്പെട്ടിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, ചെമ്പ്രശ്ശേരി തങ്ങളുടെയും നേതൃത്വത്തിൽ ഏറനാട്ടിൽ നടന്ന കലാപത്തെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകി. സാക്ഷിക്ക് കലാപത്തിനു മുൻപു തന്നെ പ്രതികളെയെല്ലാം അറിയാമെന്നും, രണ്ടും, മൂന്നും, നാലും പ്രതികളെ 1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതിയിലെ പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ആക്രമണ സമയത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം കണ്ടതായും ബോധിപ്പിക്കുന്നു.<br /><br /><br />കലാപത്തിൽ പ്രതികളുടെ പങ്കിനെക്കുറിച്ച് തെളിയിക്കാൻ പ്രോസിക്യൂഷൻ ആധാരമാക്കുന്ന സംഭവങ്ങളെക്കുറിച്ച് രണ്ടു മാപ്പിളമാർ (മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ) വ്യക്തമായി വിവരിക്കുന്നു. മൂന്നാം സാക്ഷി ഇപ്രകാരം അറിയിക്കുന്നു. കഴിഞ്ഞ കന്നി മാസം ഇരുപത്തെട്ടാം തീയ്യതി (1921 ഒക്ടോബർ 14) രണ്ടും, മൂന്നും, നാലും പ്രതികൾ ആയുധധാരികളായ മാപ്പിള കലാപകാരികളോടൊപ്പം വെട്ടിക്കാട്ടിരിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന്, അദ്ദേഹത്തെ പിടികൂടി കൈകൾ പുറകിൽ കെട്ടിയ ശേഷം, വീട്ടിൽ നിന്ന് ഒന്നര മൈൽ അകലെയുള്ള ഒരു പള്ളിയിലേക്കു കൊണ്ടുപോയി. അവിടെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ഒന്നാം പ്രതിയും തങ്ങളാണ് രാജാക്കന്മാർ എന്നു പറഞ്ഞതിനു ശേഷം എന്തുകൊണ്ട് അവരോടുകൂടെ ചേരാതെ വീട്ടിൽ തന്നെ കഴിഞ്ഞു എന്നു ചോദിച്ചു. താൻ അവരോടൊപ്പം ചേരില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ പള്ളിക്കടുത്തുള്ള ഒരു സ്ഥലത്ത് പട്ടാളം വന്നിരിക്കുന്നതായി വിവരം കിട്ടി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അയാളുടെ സംഘവും തോക്കുകളും, വാളുകളുമായി പട്ടാളം ഇറങ്ങി എന്നു കേട്ട സ്ഥലത്തേക്കു പോയി. ഈ അവസരം മുതലാക്കി സാക്ഷി രക്ഷപ്പെട്ടു വീട്ടിലേക്കു പോയി. അദ്ദേഹത്തെ കലാപകാരികൾ വീട്ടിൽ നിന്ന് പിടികൂടിയപ്പോൾ, അദ്ദേഹത്തിന്റെ പിതാവായ ഐദ്രു ഹാജി തന്റെ മകനെ അക്രമികൾ പിടിച്ചതായി പട്ടാളത്തോടു പറഞ്ഞിരുന്നു. അടുത്ത ദിവസം അക്രമികൾ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് ഇപ്രകാരം പറഞ്ഞു,” നിന്നെ ബലമായി പിടിച്ചുകൊണ്ടു പോയതായി നിന്റെ പിതാവ് പട്ടാളത്തോടും, മജിസ്ട്രേറ്റിനോടും പറഞ്ഞു.” അദ്ദേഹത്തിന്റെയും, പിതാവിന്റെയും കൈകൾ കെട്ടി വെട്ടിക്കാട്ടിരി അംശത്തിലെ മൊയ്തീൻ കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയി. കൂടെ അയൽക്കാരനായ നാലാം സാക്ഷിയും ഉണ്ടായിരുന്നു. വീട്ടിലേക്കു രണ്ടാമതു വന്ന ആയുധധാരികളായ മാപ്പിളമാരുടെ കൂട്ടത്തിലും രണ്ടും, മൂന്നും, നാലും പ്രതികൾ ഉണ്ടായിരുന്നു. മൊയ്തീൻ കുട്ടിയുടെ വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ഒന്നാം പ്രതിയും തങ്ങളാണ് രാജാക്കന്മാർ എന്നു പറഞ്ഞു കൊണ്ട്, എന്തിനാണ് മകനെക്കുറിച്ച് പട്ടാളക്കാരോട് പറഞ്ഞത് എന്ന് ഐദ്രു ഹാജിയോടു ചോദിച്ചു. ഇവർ രാജാക്കന്മാരാണെന്ന കാര്യം അറിഞ്ഞില്ലെന്നും, തന്റെ പ്രയാസങ്ങൾ സർക്കാരിനെ അറിയിക്കുകയാണ് ചെയ്തതെന്നും ഐദ്രു ഹാജി മറുപടി പറഞ്ഞു. അതിനു ശേഷം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശത്രുക്കൾക്കു വിവരം നൽകിയ ഐദ്രു ഹാജിക്കു കൊടുക്കേണ്ട ശിക്ഷയെക്കുറിച്ച് ഒന്നാം പ്രതിയുമായി കൂടിയാലോചന നടത്തി. വെടിവച്ചു കൊല്ലണമെന്ന് ഒന്നാം പ്രതി അഭിപ്രായപ്പെട്ടു. അതിനോടു യോജിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഐദ്രു ഹാജിയെ മാറ്റി നിർത്താൻ ആജ്ഞാപിച്ചു. അതിനു ശേഷം മൂന്നാം സാക്ഷിയെ രക്ഷപ്പെടാൻ ശ്രമിച്ചതിന് ഇരുപത്തഞ്ച് അടി കൊടുക്കാൻ വിധിച്ചു. രണ്ടാം പ്രതി ഈ ശിക്ഷ നടപ്പിലാക്കി. അതിനു ശേഷം നാലാം സാക്ഷിയെ കൊണ്ടുവന്ന്, പട്ടാളത്തിന് മുട്ട കൊടുത്തതിന്റെ പേരിൽ ഇരുപത് അടി കൊടുക്കാൻ ശിക്ഷിച്ചതും രണ്ടാം പ്രതി നടപ്പിലാക്കി. അതിനു ശേഷം പട്ടാളത്തിന് പാല് കൊടുത്തതിന് എഴുപത്തഞ്ച് അടി കൊടുക്കാൻ ശിക്ഷിച്ചത് നാലാം പ്രതി നടപ്പിലാക്കി. അതിനു ശേഷം രണ്ടും, മൂന്നും, നാലും പ്രതികൾ ഐദ്രു ഹാജിയെ കൈകൾ കെട്ടിയ നിലയിൽ അല്പം ദൂരെ കൊണ്ടുപോയി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രണ്ടാം പ്രതിയോട് അദ്ദേഹത്തെ വെടിവയ്ക്കാൻ ആവശ്യപ്പെട്ടു. രണ്ടാം പ്രതി ഒരു പോലീസ് തോക്കു കൊണ്ട് പുറകിൽ നിന്ന് വെടി വച്ചു. ആ വൃദ്ധൻ നിലവിളിച്ചു കൊണ്ട് താഴെ വീണു. അപ്പോൾ ഒന്നാം പ്രതി പറഞ്ഞു,” അവന്റെ തല വെട്ട്.” മൂന്നാം പ്രതി അദ്ദേഹത്തിന്റെ തല അമർത്തി പിടിക്കുകയും, നാലാം പ്രതി ഒരു വാളു കൊണ്ട് തല ശരീരത്തിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തു. മൂന്നും, നാലും സാക്ഷികൾ ഇത് വ്യക്തമായി കണ്ടു. ഐദ്രു ഹാജിയുടെ ശരീരം അവിടെ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. അടുത്ത ദിവസം ഈ സാക്ഷികൾ പാണ്ടിക്കാട്ടു പോയി പാണ്ടിക്കാട് സബ് ഇൻസ്പെക്ടറെ (ഒന്നാം പ്രോസിക്യൂഷൻ സാക്ഷി) വിവരമറിയിച്ചു. അദ്ദേഹം അവരുടെ ദേഹത്ത് ചാട്ടവാറിന്റെ അടയാളങ്ങൾ കണ്ടതായും, ഈ സംഭവങ്ങൾ നടന്നതായി സ്ഥിതീകരിക്കുന്നതായും അറിയിക്കുന്നു. അദ്ദേഹം 1922 ജനുവരി ഏഴാം തീയ്യതി ഒന്നാം പ്രതിയെ അറസ്റ്റു ചെയ്തു. മറ്റു മൂന്നു പേരെ 1922 ജനുവരി പതിനഞ്ചാം തീയ്യതി മഞ്ചേരി സബ് ഇൻസ്പെക്ടറും (രണ്ടാം പ്രോസിക്യൂഷൻ സാക്ഷി) അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെടുമ്പോൾ രണ്ടാം പ്രതിയുടെ കയ്യിൽ ഒരു പോലീസ് തോക്കും, ആറു തിരകളും ഉണ്ടായിരുന്നു. മൂന്നും, നാലും പ്രതികൾ ഓരോ വാളുകളുമായാണ് പിടിക്കപ്പെടുന്നത്.<br /><br /><br />മലബാറിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ ഒരു ക്ളാർക്കായ അവസാനത്തെ സാക്ഷി (അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി) പ്രതികളെ വിചാരണ ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ജി.ഓ.നമ്പർ 229 ജുഡീഷ്യൽ, 1922 ഫെബ്രുവരി 17 (പ്രമാണം A) ഉള്ളതായി തെളിയിക്കുന്നു.<br /><br /><br />ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 121, 302 പ്രകാരം ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം നിഷേധിക്കുന്നതായി പ്രതികൾ അറിയിച്ചു.<br /><br /><br />ഒന്നാം പ്രതി താൻ കഴിഞ്ഞ കന്നി മാസം 28,29 തീയ്യതികളിൽ (1921 ഒക്ടോബർ 15,16) പാണ്ടിക്കാടുള്ള തന്റെ വീട്ടിൽ പിതാവ് ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായതിന്റെ പേരിൽ അവിടെയായിരുന്നു എന്നും, ധാരാളം ആളുകൾ തന്നെ അവിടെ കണ്ടിട്ടുണ്ടെന്നും വാദിച്ചു. പക്ഷെ വിസ്തരിച്ച നാലു പേരും (പ്രതിഭാഗം സാക്ഷികൾ ഒന്നു മുതൽ നാലു വരെ) ഈ കഥയെ സ്ഥിതീകരിക്കുന്നില്ല.<br /><br /><br />രണ്ടാം പ്രതി തന്റെ ശത്രുക്കൾ ഇത് തന്റെ പേരിൽ ആരോപിക്കുന്നതാണെന്നു വാദിച്ചു. കൂട്ടത്തിൽ കെ. അഹമ്മദ് കുട്ടിയുടെ പേര് പറഞ്ഞു. പക്ഷെ അയാളുടെ സാക്ഷി (പ്രതിഭാഗം അഞ്ചാം സാക്ഷി) ഈ വാദത്തെ സാധൂകരിക്കുന്നില്ല.<br /><br /><br />മൂന്നാം പ്രതി താൻ കുറ്റം നടന്നതായി പറയുന്ന ദിവസം ഭാര്യ വീട്ടിലേക്കു പോകുന്ന വഴി അഞ്ചോ, ആറോ പേർ ചേർന്ന് ഒരു കുന്നിൻപുറത്തു നിന്ന് പിടിച്ചു കൊണ്ടു പോയതായും, പക്ഷെ രക്ഷപ്പെട്ടതായും പറയുന്നു.<br /><br /><br />നാലാം പ്രതി താൻ അസുഖം പിടിച്ചു കിടപ്പായിരുന്നെന്നും, കുറ്റകൃത്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞു. കൂടാതെ മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ ഭാര്യാപിതാവും, അയാളുടെ “മൂത്ത അളിയനും” തമ്മിൽ ചില കന്നുകാലികളെ ചൊല്ലി രണ്ടു വർഷം മുൻപ് വഴക്കുണ്ടായിട്ടുണ്ട് എന്നു ബോധിപ്പിച്ചെങ്കിലും, അയാളുടെ സാക്ഷിക്ക് (പ്രതിഭാഗം ആറാം സാക്ഷി) അതേക്കുറിച്ച് ഒന്നും തന്നെ അറിയില്ല.<br /><br /><br />മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ എഴുപത്തി രണ്ടു വയസ്സുള്ള ഒരു വൃദ്ധന്റെ ക്രൂരമായ കൊലപാതകത്തെ ക്കുറിച്ചും, അക്രമികളുടെ കയ്യിൽനിന്ന് തങ്ങൾ അനുഭവിച്ച ശിക്ഷയെക്കുറിച്ചും വളരെ വ്യക്തവും, വിശ്വസനീയവുമായ വിശദശാംശങ്ങളോടെ പറഞ്ഞിട്ടുണ്ട്. പ്രതികളും, കൂടെയുണ്ടായിരുന്ന മറ്റു മാപ്പിളമാരും യുദ്ധം ചെയ്തതും, കൊലപാതകം നടത്തിയതും സംശയിക്കാൻ ഒരു കാരണവുമില്ല. പ്രതികൾക്കു നേരെ രണ്ടു മാപ്പിള സാക്ഷികളും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരിക്കാം എന്നതിന് ന്യായമായ ഒരു കാരണവും ചൂണിക്കാണിച്ചിട്ടില്ല. അവർ പറയുന്നത് സത്യമാണെന്നു ഞാൻ കരുതുന്നു. പ്രതികളെല്ലാം ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 121,302 പ്രകാരം കുറ്റങ്ങൾ ചെയ്തതായി ഞാൻ വിധിക്കുന്നു. ഒന്നും, രണ്ടും പ്രതികളെ ഹൈക്കോടതിയുടെ കൂടി അനുമതിയോടെ മരണം വരെ തൂക്കിലിടാനും, മൂന്നും, നാലും പ്രതികളെ അവരുടെ ചെറുപ്പം പരിഗണിച്ച് ജീവപര്യന്തം നാടു കടത്താനും വിധിക്കുന്നു.<br /><br /><br />ഇനി പറയുന്ന സാക്ഷികളെ വിസ്തരിച്ചു:-<br /><br /><br />പ്രോസിക്യൂഷൻ- <br /><br /><br />കെ.കരുണാകര നായർ (പോലീസ് സബ് ഇൻസ്പെക്ടർ) <br /><br /><br />പി.അച്ചു മേനോൻ <br /><br /><br />നായർവീട്ടിൽ ഉണ്ണ്യൻ <br /><br /><br />പരിയാറത്ത് മൊയ്തീൻ കുട്ടി <br /><br /><br />കെ.പി.കരുണാകര മേനോൻ (ക്ലാർക്ക്, ഹുസൂർ ഓഫീസ്) <br /><br /><br />പ്രതിഭാഗം-<br /><br />എ. മമ്മദ്കുട്ടി മൊല്ല <br /><br /><br />കെ.മൊയ്തീൻ കുട്ടി <br /><br /><br />എം.അയമ്മദ് കുട്ടി <br /><br /><br />എസ്.കോയക്കുട്ടി <br /><br /><br />വി.അഹമ്മദ് ഹാജി <br /><br /><br />എം.കുഞ്ഞാവ <br /><br />സമർപ്പിക്കപ്പെട്ട രേഖകൾ.<br /><br /><br />പ്രോസിക്യൂഷൻ-<br /><br /><br />പ്രതികളെ വിചാരണ ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്. ജി.ഓ. നമ്പർ 229, 1922 ഫെബ്രുവരി 17<br /><br /><br /><br />(ഒപ്പ്) എ. എഡിങ്ങ്ടൺ, സ്പെഷ്യൽ ജഡ്ജി.<div>
<br /></div>
<div>
.<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-63940561142690299722020-01-14T18:25:00.001+05:302020-01-14T18:25:29.223+05:30മാപ്പിള കലാപം സീരീസ് (ഭാഗം 23) <div dir="ltr" style="text-align: left;" trbidi="on">
<div class="" data-block="true" data-editor="abbrb" data-offset-key="2s8e8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2s8e8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2s8e8-0-0" style="font-family: inherit;"><br /></span></div>
<div class="_1mf _1mj" data-offset-key="2s8e8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2s8e8-0-0" style="font-family: inherit;">മാപ്പിള കലാപം സീരീസ് (ഭാഗം 23) </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="aubqf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="aubqf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="aubqf-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="1fh1p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1fh1p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1fh1p-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="dovgc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dovgc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dovgc-0-0" style="font-family: inherit;">മലബാറിലെ സീനിയർ സ്പെഷ്യൽ ജഡ്ജിയുടെ കോടതിയുടെ മുൻപാകെ, കോഴക്കോട് </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="eo7ss-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="eo7ss-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="eo7ss-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="6vodi-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6vodi-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6vodi-0-0" style="font-family: inherit;">സന്നിഹിതൻ: ഇ. പക്കെൻഹാം വാൽഷ് അവർകൾ, ബി.എ., ഐ. സി.എസ്. സ്പെഷ്യൽ ജഡ്ജി.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="a8jpa-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a8jpa-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a8jpa-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="9q2p4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9q2p4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9q2p4-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="d0a7j-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="d0a7j-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="d0a7j-0-0" style="font-family: inherit;"> 1923 ജനുവരി 25, വ്യാഴാഴ്ച.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="dkld1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dkld1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dkld1-0-0" style="font-family: inherit;"> </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="c6svf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c6svf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="c6svf-0-0" style="font-family: inherit;">എസ്.ജെ.സി. നമ്പർ 182/1922.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="adlta-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="adlta-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="adlta-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="c2kh1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c2kh1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="c2kh1-0-0" style="font-family: inherit;">പ്രതി- അച്ചുതൊടി കുഞ്ഞാപ്പി </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="913q9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="913q9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="913q9-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="5f2qa-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5f2qa-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5f2qa-0-0" style="font-family: inherit;">കുറ്റം- രാജാവിനെതിരെ യുദ്ധം ചെയ്യുക, കൊലപാതകം സെക്ഷൻ 121, 302 ഇന്ത്യൻ പീനൽ കോഡ്.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="726vf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="726vf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="726vf-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="8lb43-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8lb43-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8lb43-0-0" style="font-family: inherit;">നിഗമനം- കുറ്റം തെളിഞ്ഞിരിക്കുന്നു</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="bthe8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bthe8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bthe8-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="7qdpm-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7qdpm-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7qdpm-0-0" style="font-family: inherit;">വിധി- ഹൈക്കോടതിയുടെ കൂടി അനുമതിയോടെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="91gfo-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="91gfo-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="91gfo-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="6a21t-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6a21t-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6a21t-0-0" style="font-family: inherit;">പ്രതിക്കു വേണ്ടി കോടതി നിയമിച്ച വക്കീൽ മിസ്റ്റർ പി.എം. കൃഷ്ണൻ നായർ ഹാജരായി.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="908u8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="908u8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="908u8-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="8qv8u-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8qv8u-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8qv8u-0-0" style="font-family: inherit;">വിധിപ്രസ്താവം-</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="4rpvg-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4rpvg-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4rpvg-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="fftea-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fftea-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fftea-0-0" style="font-family: inherit;">പ്രതിയുടെ മേൽ രാജാവിനെതിരെ യുദ്ധം ചെയ്തതായും, കൊലപാതകം നടത്തിയതായും ആരോപിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിചാരണക്ക് </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="bd1sc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bd1sc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bd1sc-0-0" style="font-family: inherit;">ജി. ഒ. നമ്പർ 1047, തീയ്യതി 1922 സെപ്റ്റംബർ 13 പ്രകാരം അനുമതി കിട്ടിയിരിക്കുന്നു. </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="5o4e0-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5o4e0-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5o4e0-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="3bfij-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3bfij-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3bfij-0-0" style="font-family: inherit;">2. പ്രതി കലാപത്തിനു മുൻപുതന്നെ സജീവമായ ഖിലാഫത്ത് പ്രവർത്തകനാണെന്നും, അതിന്റെ പേരിൽ മുന്നറിയിപ്പുകൾ കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി കരുവാരകുണ്ടിലെ സബ് ഇൻസ്പെക്ടർ തെളിവു നൽകിയിട്ടുണ്ട്. 1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ ആക്രമിച്ച അഞ്ഞൂറോളം വരുന്ന ആളുകളുടെ കൂട്ടത്തിൽ പ്രതിയും ഉണ്ടായിരുന്നു എന്നും സബ് ഇൻസ്പെക്ടർ ബോധിപ്പിക്കുന്നു. വളപ്പിലെ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരുന്ന് അദ്ദേഹം എൺപതോളം കലാപകാരികളെ തിരിച്ചറിഞ്ഞിരുന്നു. ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ തെളിവ് ഉറപ്പിക്കാൻ വേറെ തെളിവുകൾ ഇപ്പോൾ ലഭ്യമല്ലാത്തതിനാലും, കൊലപാതകത്തിനുള്ള തെളിവുകൾ സുലഭമായി ഉള്ളതിനാലും പോലീസ് സ്റ്റേഷൻ ആക്രമണം കുറ്റപത്രത്തിൽ പെടുത്തിയിട്ടില്ല.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="38a9m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="38a9m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="38a9m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="6afq8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6afq8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6afq8-0-0" style="font-family: inherit;">3. മറ്റൊരു പ്രോസിക്യൂഷൻ തെളിവ് ഇപ്രകാരമാണ്. തുവ്വൂരിൽ ക്യാമ്പ് ചെയ്തിരുന്ന പട്ടാളം സെപ്റ്റംബർ ഇരുപത്തിനാലാം തീയ്യതി അവിടം വിട്ടതിന്റെ അടുത്ത ദിവസം പട്ടാളക്കാർക്കു സഹായം ചെയ്ത പ്രദേശത്തെ ഹിന്ദുക്കളുടെ നേർക്ക് മാപ്പിളമാർ അത്യധികം ക്രൂരമായ പ്രതികാരം നടത്തി. അവർ ഈ ഹിന്ദുക്കളിൽ ഏതാണ്ട് മുപ്പത്തിരണ്ടു പേരെ തുവ്വൂരിലെ പലർക്കുഴിപറമ്പ് എന്ന സ്ഥലത്തേക്കു കൊണ്ടുപോയി ഇരുപത്തൊൻപതോളം പേരെ പച്ചക്ക് വെട്ടിനുറുക്കി. ഈ കൂട്ടക്കൊലയുടെ നേതാക്കളും, സംഘാടകരും ചെമ്പ്രശ്ശേരി തങ്ങൾ, ഇമ്പിച്ചികോയ തങ്ങൾ, അമകുണ്ടൻ മമ്മത്, കുറ്റാരോപിതനായ പ്രതി എന്നിവരായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="dqr9r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dqr9r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dqr9r-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="6kk3r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6kk3r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6kk3r-0-0" style="font-family: inherit;">4. കൊലചെയ്യപ്പെട്ട ഒരു ഹിന്ദു ഹെഡ് കോൺസ്റ്റബിളായ കുമാര പണിക്കരുടെ വിധവയാണ് ഒന്നാം പ്രോസിക്യൂഷൻ സാക്ഷി. ഇരുപത്തഞ്ചാം തീയ്യതി കുറെ മാപ്പിളമാർ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന്, അവരുടെ ഭർത്താവ് പട്ടാളക്കാരെ സഹായിച്ചതായി ആരോപിച്ച് ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും, ഭർത്താവിനെയും, വീട്ടിൽ ഉറങ്ങുകയായിരുന്ന ഒരു ഗോവിന്ദൻ നമ്പ്യാരെയും ബന്ധിച്ച ശേഷം വീടിനു തീ കൊടുക്കുകയും ചെയ്തു. അടുത്തുള്ള വീടുകളും അഗ്നിക്കിരയാക്കിയ ശേഷം കലാപകാരികൾ തടവുകാരെയും കൊണ്ട് സ്ഥലം വിട്ടു. അതേ ദിവസം രാത്രി അപ്പു എന്നൊരു തീയ്യൻ അവരുടെ ഭർത്താവിനെയും, വേറെ ചില ആളുകളെയും കലാപകാരികൾ കൊന്നു കളഞ്ഞതായി അറിയിച്ചു. ഇവർ മൂന്നാം ദിവസം അവരുടെ വീടു വിട്ട് പാണ്ടിക്കാട്ടേക്കു പോയി, അവിടെ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി സബ് ഇൻസ്പെക്ടറെ കണ്ട് വിവരം അറിയിച്ചു. പ്രതിയും, അമകുണ്ടൻ മമ്മതുമാണ് അവരുടെ വീട്ടിലേക്കു വന്ന രണ്ടു അക്രമികൾ. ഇവരിൽ രണ്ടാമത്തെ ആളാണ് അവരുടെ ഭർത്താവിന്റെ കൈകൾ കെട്ടിയത്. അവർ വേറേയും ആളുകളുടെ പേരുകൾ പറഞ്ഞു. പ്രതിയെ അവർക്ക് നേരത്തേ പരിചയമുണ്ട്. കലാപത്തിന്റെ തുടക്ക കാലത്ത് ഇയാൾ ഒരു തോക്ക് ആവശ്യപ്പെട്ട് അവരുടെ ഭർത്താവിന്റെ അടുത്തു വന്ന് ചെന്നിരുന്നു. ഭർത്താവിനെ പിടിച്ചുകൊണ്ടു പോകുമ്പോൾ അയാളുടെ കയ്യിൽ ഒരു തോക്കുണ്ടായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="4bpj3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4bpj3-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4bpj3-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="fdkgd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fdkgd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fdkgd-0-0" style="font-family: inherit;">5. രണ്ടും, മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ അന്നു കാലത്ത് പിടികൂടി പലർകുഴിപറമ്പിലേക്കു കൊണ്ടുവന്ന ഹിന്ദുക്കളാണ്. പട്ടാളത്തെ സഹായിച്ചിരുന്ന അംശം മേനോന്റെ സഹോദരനാണ് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി. ഏതാണ്ട് അമ്പതു പേരടങ്ങുന്ന ഒരു മാപ്പിള സംഘമാണ് അദ്ദേഹത്തെ പിടികൂടിയത്. അദ്ദേഹത്തിന്റെ സഹോദരൻ അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന് തന്നെ പിടിച്ച സംഘത്തെ തിരിച്ചറിയില്ല. പാടത്തായിരുന്ന മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയെ കലാപകാരികൾ ഓടിച്ചു പിടിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവന്നത്. അവിടെ അദ്ദേഹത്തിന്റെ അച്ഛനേയും, ഇളയ സഹോദരനേയും, വേലക്കാരനായ രാമനേയും കൂടാതെ രണ്ടു നായന്മാരെയും, അപ്പു എന്നൊരു തീയ്യനെയും, ഒരു ആശാരിയേയും പിടികൂടി. സാക്ഷിയുടെ വീട്ടിൽ വന്ന മാപ്പിളമാരുടെ കൂട്ടത്തിൽ പ്രതി ഉണ്ടായിരുന്നു. ഇതേപോലെതന്നെ നാലാം പ്രോസിക്യൂഷൻ സാക്ഷിയായ കേശവൻ നായരേയും അദ്ദേഹത്തിന്റെ അച്ഛൻ, ഇളയ സഹോദരൻ, വേലക്കാരൻ എന്നിവരെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചു. തൊട്ടടുത്തു താമസിക്കുന്ന അദ്ദേഹത്തിന്റെ അമ്മാവനെയും പിടികൂടി.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="fgr9g-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fgr9g-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fgr9g-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="3a5a8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3a5a8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3a5a8-0-0" style="font-family: inherit;">6. എല്ലാവരെയും പലർകുഴിയിലേക്കു കൊണ്ടുപോയി. തുടർന്നുണ്ടായ ഭീകരമായ കൂട്ടക്കൊലയെക്കുറിച്ച് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്. പ്രതിയും, മറ്റു മൂന്നു നേതാക്കളും ഒരു പാറക്കല്ലിൽ ഇരുന്നു. ഹെഡ് കോൺസ്റ്റബിൾ കുമാരൻ പണിക്കരെയാണ് ആദ്യം ഹാജരാക്കിയത്. പട്ടാളത്തിനു സഹായംചെയ്ത കാര്യം അദ്ദേഹം നിഷേധിച്ചു. ഇമ്പിച്ചികോയ തങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഉത്തരവിട്ടു. പ്രതിയും, അമകുണ്ടൻ മമ്മതും അദ്ദേഹത്തെ അടുത്തുള്ള ഒരു കിണറിനടുത്തേക്കു കൊണ്ടുപോയി. പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി. അമകുണ്ടൻ ഒരു വാളു കൊണ്ട് കഴുത്തു വെട്ടി പണി അവസാനിപ്പിച്ച്, ശരീരം കിണറ്റിലെറിഞ്ഞു. അതിനു ശേഷം ഒരു ഹിന്ദു അമ്പലത്തിലെ പുരോഹിതനായ മൂർത്തി എമ്പ്രാന്തിരി എന്ന പൂണൂൽ ധാരിയായ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു. പട്ടാളത്തെ സഹായിച്ചതായി ആരോപിച്ച് ചെമ്പ്രശ്ശേരി തങ്ങൾ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="drb4m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="drb4m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="drb4m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="1rbcd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1rbcd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1rbcd-0-0" style="font-family: inherit;">അതിനാൽ ആ മനുഷ്യനെ തങ്ങൾ ഒരു വാളു കൊണ്ട് വെട്ടിക്കൊന്നു. അതിനു ശേഷം മറ്റു ഹിന്ദുക്കളെ കൊണ്ടുവന്നു. മാപ്പിളമാർക്കിടയിൽ ആർക്കാണ് ഇവരെ കൊല്ലാനുള്ള അവസരം ലഭിക്കേണ്ടത് എന്നതിനെച്ചൊല്ലി ഭീകരമായ ഒരു മത്സരം തന്നെ നടന്നു. ഏതാണ്ട് ഇരുപത്തൊൻപതു പേരെ വധിച്ചു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി അദ്ദേഹത്തിന്റെ സഹോദരനെ പിടിക്കാൻ സഹായിക്കാമെന്നും, കൂടാതെ നൂറു രൂപയും നൽകാമെന്ന വാഗ്ദാനം നൽകി രക്ഷപ്പെട്ടു. മൂന്നാം പ്രോസിക്യൂഷൻ സാക്ഷി അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കലാപകാരികൾക്ക് കുറെ ആഭരണങ്ങൾ അടിയറ വച്ചിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. നാലാം പ്രോസിക്യൂഷൻ സാക്ഷി അടുത്ത ദിവസം സഹോദരൻ പട്ടാളവുമായി വരുമ്പോൾ അദ്ദേഹത്തെ കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു രക്ഷപ്പെട്ടു. ഇവരോടൊപ്പം പിടിച്ച ഇവരുടെ ബന്ധുക്കളെയെല്ലാം കൊന്നുകളഞ്ഞു. ഈ സാക്ഷികളെല്ലാം സംഭവം നടന്ന് മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയായ സബ് ഇൻസ്പെക്ടർക്കു വിവരം നൽകിയിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="a2h2m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a2h2m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a2h2m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="80dco-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="80dco-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="80dco-0-0" style="font-family: inherit;">7. കുമാര പണിക്കരുടെ കാര്യത്തിൽ സെക്ഷൻ 302 പ്രകാരവും, കൊല്ലപ്പെട്ട മറ്റു ഹിന്ദുക്കളുടെ കാര്യത്തിൽ സെക്ഷൻ 302,110,121 ഇന്ത്യൻ പീനൽ കോഡ് പ്രകാരവും കുറ്റം ചാർത്തി പ്രതിയെ വായിച്ചു കേൾപ്പിച്ചു. അയാൾ കുറ്റമേൽക്കാൻ വിസമ്മതിക്കുകയും, താൻ അന്നേ ദിവസം വെട്ടത്തൂരിലായിരുന്നു എന്നവകാശപ്പടുകയും ചെയ്തു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="cpakl-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="cpakl-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="cpakl-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="55duo-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="55duo-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="55duo-0-0" style="font-family: inherit;">8. പ്രതി അഞ്ചു സാക്ഷികളെ ഹാജരാക്കി. മൂന്നാം പ്രതിഭാഗം സാക്ഷിയെ കൊണ്ട് അയാൾക്ക് പ്രയോജനമുണ്ടായില്ല. ഒന്നാം പ്രതിഭാഗം സാക്ഷി താൻ പ്രതിയെ ചിങ്ങ മാസത്തിൽ കപ്പൽദേശത്ത് അസുഖം ബാധിച്ച് കിടക്കുന്നതു കണ്ടിരുന്നു എന്നു പറഞ്ഞു. അയാൾ രണ്ടു മാസം കിടപ്പിലായിരുന്നു. സാക്ഷി ഒരു പിടിച്ചുപറി കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. പ്രതി രോഗിയായി കിടന്ന വീട്ടിലെ ഒരാളുടെ പോലും പേരു പറയാൻ സാക്ഷിക്കു കഴിഞ്ഞില്ല.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="de0du-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="de0du-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="de0du-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="9q6sc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9q6sc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9q6sc-0-0" style="font-family: inherit;">9. രണ്ടാം പ്രതിഭാഗം സാക്ഷി പ്രതിയുടെ അളിയനും, നാലാം പ്രതിഭാഗം സാക്ഷി ഭാര്യാ സഹോദരിയുമാണ്. ഇവരുടെ ഭർത്താവ് ഒരു കലാപകേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതി ചികിത്സയിലായിരുന്നില്ല എന്നവർ സമ്മതിച്ചു. അഞ്ചാം പ്രതിഭാഗം സാക്ഷി പ്രതി കന്നി മാസത്തിൽ അളിയന്റെ വീട്ടിൽ കിടപ്പിലായിരുന്നു എന്നവകാശപ്പെട്ടു. ഈ വാദങ്ങളെല്ലാം നിഷ്പ്രയോജനങ്ങളാണ്.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="6es2g-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6es2g-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6es2g-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="7qpql-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7qpql-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7qpql-0-0" style="font-family: inherit;">10. ഈ കേസിൽ കൊലപാതകങ്ങൾക്ക് നമുക്ക് മൂന്നു ദൃക്സാക്ഷികളും, ഭർത്താവിനെ പിടിച്ചുകൊണ്ടുപോയവരിൽ പ്രതിയും ഉണ്ടായിരുന്നു എന്ന ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയും ഉണ്ട്. ഇവർ കള്ളസാക്ഷി പറഞ്ഞിരിക്കാം എന്നു കരുതാനുള്ള ഒരു കാരണവും മുന്നോട്ടു വച്ചിട്ടില്ല.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="abn01-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="abn01-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="abn01-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="dko84-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dko84-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dko84-0-0" style="font-family: inherit;">11. ഇവരുടെ മൊഴികളിന്മേൽ ഉന്നയിക്കപ്പെട്ടിട്ടുള്ള വിമർശനങ്ങൾ വളരെ നിസ്സാരമാണ്. ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയെ ഭർത്താവിന്റെ കൊലപാതകത്തെക്കുറിച്ച് അറിയിച്ച തീയ്യൻ അപ്പുവിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയെങ്കിലും വിസ്തരിച്ചില്ല. മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയോടൊപ്പം പിടികൂടപ്പെട്ട തീയ്യൻ അപ്പുവും, ഇയാളും ഒരാളാണ് എന്ന് തെളിയിച്ചിട്ടില്ല. അങ്ങിനെയൊക്കെയാണെന്നു കരുതിയാലും, സ്വതന്ത്ര തെളിവുകൾ വേറെ ധാരാളമുണ്ട്. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി, താൻ ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയെ ചോദ്യം ചെയ്തപ്പോൾ അവർ നേതാക്കളുടെ പേരുകളല്ലാതെ ഭർത്താവിനെ കൊലപ്പെടുത്തിയവരുടെ പേര് പറഞ്ഞിട്ടില്ല എന്നു പറയുന്നു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി ആ സമയം വളരെ തിരക്കിലായതുകൊണ്ട് വിശദമായ അന്വേഷണം നടത്താൻ സമയമുണ്ടായിരുന്നില്ല. കൊലപാതകത്തെക്കുറിച്ചുള്ള നേരിട്ടുള്ള തെളിവ് ഉള്ള സ്ഥിതിക്ക് ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ വെറും കേട്ടുകേൾവി മാത്രമായ വിവരം ഉൾപ്പെടുത്താതിരുന്നതിൽ അസ്വാഭാവികതയില്ല. രണ്ടും, മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ എല്ലാ വിശദാംശങ്ങളും നൽകിയതായി അദ്ദേഹം പറയുന്നു. സബ് ഇൻസ്പെക്ടർ ആദ്യം ചോദ്യം ചെയ്തപ്പോൾ മൂന്നാം പ്രോസിക്യൂഷൻ സാക്ഷി കുറ്റക്കാരുടെ പേരുകൾ പറഞ്ഞിരുന്നോ എന്നതിൽ അവ്യക്തതയുണ്ട്. പക്ഷെ അത് പേടികൊണ്ടാകാം. കൃത്യം എത്ര ഹിന്ദുക്കളെ പിടികൂടി വധിച്ചു എന്നതിന്റെ കണക്കിലുള്ള ചെറിയ വ്യത്യാസമൊന്നും പരിഗണിക്കേണ്ടതില്ല. അത് ഏതാണ്ട് മുപ്പത്തിനടുത്തതാണ് എന്നു വ്യക്തമാണ്.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="arckb-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="arckb-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="arckb-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="9mfg-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9mfg-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9mfg-0-0" style="font-family: inherit;">12. പ്രതി ഈ കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, ശരിക്കും കുമാരപ്പണിക്കരുടെ തലയോട്ടി അറുക്കുക എന്ന അത്യന്തം ക്രൂരമായ പ്രവർത്തി ചെയ്തു എന്നതിന്റെയും തെളിവുകൾ വളരെ വ്യക്തമാണ്. ഞാൻ ഇയാളുടെ കുറ്റം തെളിഞ്ഞതായി കരുതി ഇയാളെ മരണം വരെ തൂക്കിലിടാൻ വിധിക്കുന്നു. ഈ വിധി ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും. അപ്പീൽ നൽകാനായി ഏഴു ദിവസത്തെ സമയം അനുവദിച്ചതായും അറിയിക്കുന്നു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="512ip-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="512ip-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="512ip-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="1jq9g-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1jq9g-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1jq9g-0-0" style="font-family: inherit;">താഴെപ്പറയുന്ന സാക്ഷികളെ വിസ്തരിച്ചു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="9i46p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9i46p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9i46p-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="6oicd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6oicd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6oicd-0-0" style="font-family: inherit;">പ്രോസിക്യൂഷനു വേണ്ടി</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="eotes-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="eotes-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="eotes-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="4754f-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4754f-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4754f-0-0" style="font-family: inherit;">1.അമ്മു പെരുംമ്പ്രാസി</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="8kilc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8kilc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8kilc-0-0" style="font-family: inherit;">2.പി. നാരായണ പണിക്കർ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="91ul4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="91ul4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="91ul4-0-0" style="font-family: inherit;">3.വി. നാരായണ നായർ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="e3ebr-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e3ebr-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e3ebr-0-0" style="font-family: inherit;">4.എൻ. കേശവൻ നായർ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="7gtt2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7gtt2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7gtt2-0-0" style="font-family: inherit;">5.വി. കൃഷ്ണൻ പോലീസ്, സബ് ഇൻസ്പെക്ടർ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="4r4st-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4r4st-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4r4st-0-0" style="font-family: inherit;">6.യു. ഗോപാലൻ നായർ, ഹെഡ് ക്ലാർക്ക്</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="8meqd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8meqd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8meqd-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="fm12i-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fm12i-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fm12i-0-0" style="font-family: inherit;">പ്രതിഭാഗത്തിനു വേണ്ടി</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="cr2nd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="cr2nd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="cr2nd-0-0" style="font-family: inherit;">1.സി. മൊയ്തീൻ കുട്ടി</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="9iqcf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9iqcf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9iqcf-0-0" style="font-family: inherit;">2.കെ. അഹമ്മദ് മുസലിയാർ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="4gi04-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4gi04-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4gi04-0-0" style="font-family: inherit;">3.വി.കെ. മൊയ്തുപ്പ ഹാജി</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="5u3jt-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5u3jt-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5u3jt-0-0" style="font-family: inherit;">4.ഉമ്മാച്ചുട്ടി </span><span data-offset-key="5u3jt-1-0" style="font-family: inherit;">ഉമ്മ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="ei06b-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ei06b-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ei06b-0-0" style="font-family: inherit;">5.പി. കയ്യുമ്മ</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="922p4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="922p4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="922p4-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="ev293-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ev293-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ev293-0-0" style="font-family: inherit;">ഇ. പക്കെൻഹാം വാൽഷ് സ്പെഷ്യൽ ജഡ്ജി. (ഒപ്പ്) </span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="agrp3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="agrp3-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="agrp3-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="2uphq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2uphq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2uphq-0-0" style="font-family: inherit;">പ്രതിയെ വെല്ലൂർ സെൻട്രൽ ജയിലിലേക്കയക്കുന്നു.</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="etje9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="etje9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="etje9-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="bapp4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bapp4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bapp4-0-0" style="font-family: inherit;">-----------------------------------------</span></div>
</div>
<div class="" data-block="true" data-editor="abbrb" data-offset-key="83ob0-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="83ob0-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="83ob0-0-0" style="font-family: inherit;">കലാപകാരികൾ ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ കുറെ ആളുകളെ കൊന്ന് തുവ്വൂരിലെ കിണറ്റിലിട്ട കാര്യവും, കൂട്ടത്തിൽ കുമാരപണിക്കരുടെ തല അറക്കവാൾ കൊണ്ട് ഈർന്നു മുറിച്ച കാര്യവും മാപ്പിള കലാപം സീരീസ് ഭാഗം 18 ൽ സൂചിപ്പിച്ചിരുന്നു.</span></div>
<div class="_1mf _1mj" data-offset-key="83ob0-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="83ob0-0-0" style="font-family: inherit;"><br /></span></div>
<div class="_1mf _1mj" data-offset-key="83ob0-0-0" style="direction: ltr; font-family: inherit; position: relative;">
.</div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-50182308330340121132020-01-04T17:20:00.000+05:302020-06-26T18:28:52.511+05:30മാപ്പിള കലാപം സീരീസ് (ഭാഗം 22)<div dir="ltr" style="text-align: left;" trbidi="on">
<br /><br />എനിക്ക് ബോറടിച്ചതു കൊണ്ടും, വേറെ വിഷയങ്ങളിൽ താൽപര്യം വന്നതുകൊണ്ടും, ഇത് പിന്നീട് വേണമെങ്കിൽ പുസ്തകമാക്കാം എന്ന് തോന്നിയതുകൊണ്ടും മാപ്പിള കലാപം സീരീസിന് തൽക്കാലം അവധി കൊടുത്തെങ്കിലും ബ്രിട്ടീഷ് പട്ടാളം “പരിണിതപ്രജ്ഞനാക്കിയ” ധീരദേശാഭിമാനിയും “മലയാളരാജ്യം” സ്ഥാപകനും, ഒടുവിൽ ഒരു വെടിക്കെട്ട് ഡയലോഗും പറഞ്ഞ് തീർത്ത് വീരചരമം പ്രാപിക്കുകയും ചെയ്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സ്വരാജ് നിയമസഭയിൽ പറയുന്നതു കേട്ടപ്പോൾ സീരീസ് കുറച്ചു കൂടി തുടരാമെന്നു തോന്നി.<br /><br /><br />മാപ്പിള കലാപം സീരീസ് (ഭാഗം 22)<br /><br /><br />വാരിയൻകുന്നത്ത് അഥവാ ചക്കിപ്പറമ്പൻ കുഞ്ഞഹമ്മദ് ഹാജി (വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി) 1922 ജനുവരി പത്താം തീയ്യതി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുൻപാകെ നൽകുന്ന മൊഴി.<br /><br /><br />കലാപം ആരംഭിക്കുന്നത് ഞാൻ നെല്ലിക്കുത്തിലെ എന്റെ വീട്ടിൽ താമസിക്കുന്ന സമയത്താണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് കളക്റ്ററുടെ ഒരു കത്ത് സാഹിബ്ബ് എനിക്കു നൽകിയതിനു ശേഷം ഞാൻ തുവ്വൂർക്കു പോയെങ്കിലും, അവിടെ വച്ച് പനി പിടിച്ച ഞാൻ നെല്ലിക്കുത്തിലേക്കു തന്നെ തിരിച്ചു പോയി. എന്റെ അമ്മയും, സഹോദരിയും, ഭാര്യയും, സഹോദരനുമെല്ലാം അവിടെയാണ്. ഞാൻ തുവ്വൂരിലാണെങ്കിൽ അവരിൽ ചിലർ നെല്ലിക്കുത്തിലുണ്ടാകും. അതുപോലെ തിരിച്ചും. ഒരു വർഷം മുൻപ് ഞാൻ മഞ്ചേരി ചന്തയിൽ പോയപ്പോൾ മാധവൻ നായരുടെ സഹോദരൻ കേശവൻ നായർ എനിക്ക് കുറച്ചു കടലാസുകൾ തന്നു. ഞാനതു തിരിച്ചു കൊടുത്തു. ആമു എന്നോട് അതേക്കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് പാലികത്തുണ്ടി അയമു (ഒരു റിസർവ്വ് പോലീസുകാരൻ) നെല്ലിക്കുത്തിൽ ലീവിനു വന്നപ്പോൾ സാഹിബ്ബ് പാണ്ടിക്കാട്ടു വരുമ്പോൾ എന്നെ കാണുമെന്നും, സാഹിബ്ബ് അപ്പോൾ നീലഗിരിയിലാണെന്നും പറഞ്ഞു. എനിക്ക് സാഹിബ്ബിനെ കാണാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. ഇത് കലാപത്തിന് ഇരുപതു ദിവസം മുൻപാണ്. സാഹിബ്ബിനോട് എന്റെ സങ്കടങ്ങൾ പറയാനും, സെക്ഷൻ 144 പ്രകാരം എന്റെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന് യാതൊരു അടിസ്ഥനവുമില്ലെന്നും പറയാനാണ് ഞാൻ സാഹിബ്ബിനെ കാണാൻ ആഗ്രഹിച്ചത്. ഇത് തുടങ്ങുന്നതിനു രണ്ടോ, മൂന്നോ മാസം മുൻപ് ആലി മുസലിയാർ വന്ന് ഒരു സഭ തുടങ്ങിയിരുന്നു. എന്റെ വീടിനടുത്തുള്ള പുഴക്കരയിലാണ് അത് നടത്താൻ തീരുമാനിച്ചതെങ്കിലും, തുക്കിടി സാഹിബ്ബും, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടും വന്ന് അത് നിർത്തിച്ചു. അവർ റോഡു വഴിയാണ് വന്നത്. ഞാൻ അവരെ കണ്ടതാണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് പാണ്ടിക്കാട്ടു വച്ച് എന്റെ പേർക്ക് നോട്ടീസയച്ചു. ഞാൻ കട്ടിലശ്ശേരി മുസലിയാരെയും, ഒരു മേലത്തൂർ നായരെയും- വക്കീൽ നാരായണ മേനോൻ- കണ്ടിരുന്നു. ഞാനവരെ പാണ്ടിക്കാട്ടും, നെല്ലിക്കുത്തിലും വച്ച് കണ്ടിട്ടുണ്ട്. അവർ വണ്ടിയിലാണ് സഞ്ചരിച്ചിരുന്നത്. മുസലിയാർ ഒരിക്കൽ പാലത്തിനടുത്ത് നിർത്തി പള്ളിയിൽ കയറി പ്രാർത്ഥിക്കുകയും ചെയ്തു. അവർ പണം ശേഖരിക്കുകയും, നോട്ടീസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. കാര്യമെന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ലെങ്കിലും, നിങ്ങൾ ചെയ്യന്നത് ശരിയല്ലെന്നു ഞാൻ പറഞ്ഞു. ഞാനയാളെ പലപ്പോഴും കണ്ടിട്ടുണ്ട്. പള്ളിപ്പുറത്തു വച്ചും കണ്ടിട്ടുണ്ട്. പട്ടിയിൽ ചേക്ക് അവരെ സഹായിച്ചിരുന്നു. അയാൾ “സ്വയം ഭരണം” നടപ്പിലാക്കാനാണ് പണം പിരിച്ചിരുന്നത്. ഇവിടെ ഒരു ഖിലാഫത്തും ഇല്ല. ഖിലാഫത്ത് തുർക്കിയുടെ വിഷയമാണ്. ഞങ്ങൾ ഒരു സഭയും തുടങ്ങിയിട്ടുമില്ല, പണം ശേഖരിച്ചിട്ടുമില്ല. ഞാൻ പൂക്കോട്ടൂർ സംഭവത്തെക്കുറിച്ച് ആദ്യം കേട്ടത് പേരപ്രം അധികാരിയും, തമ്പുരാനും കൂടി ഒരു മോഷണം കെട്ടിച്ചമച്ചെന്നും, ഇൻസ്പെക്ടർ കാര്യങ്ങൾ ഒത്തുതീർപ്പാക്കി എന്നുമാണ്. പിന്നീട് ചേക്ക് ഗുരുക്കളുടെ മകനാണ് തിരൂരങ്ങാടിയിൽ വെടിവയ്പ്പുണ്ടായെന്നും, പള്ളി വെടിവച്ചു തകർത്തെന്നും ആദ്യം പറയുന്നത്. പടിഞ്ഞാറു നിന്ന് ഏതാണ്ട് ഇരുപതോളം പേർ വന്നാണ് ഞങ്ങളോടു പറയുന്നത്. അവരുടെ കൂടെ വേറെ ആളുകളുംകൂടി. ഇത് തിരൂരങ്ങാടി സംഭവം നടന്നതിന്റെ അടുത്ത ദിവസമാണ്. അടുത്ത ദിവസം ചെമ്പ്രശ്ശേരി തങ്ങൾ വന്ന് ഭരണകർത്താക്കളെ വാക്കാൽ നിശ്ചയിച്ചപ്പോൾ ഞാൻ പാണ്ടിക്കാട്ടേക്കു പോയി. എനിക്ക് അധികാരപത്രമൊന്നും കിട്ടിയില്ല. മൂസ അധികാരിയും അവിടെയുണ്ടായിരുന്നു. എനിക്ക് അച്ചടക്കം നിലനിർത്താനാകില്ല എന്നു പറഞ്ഞ് ഞാൻ ആദ്യം വിസമ്മതിച്ചതാണ്. ആലി മുസലിയാരും, സാഹിബ്ബും കൊല്ലപ്പെട്ടു എന്നവർ പറഞ്ഞു. പിന്നീട് ഞാൻ കരുവാരകുണ്ടിലേക്കു പോയി. ചേക്കുട്ടി എന്നോടൊപ്പം ചേർന്നു. അത്തുട്ടിയും കൂടെ ചേർന്നു. ചെമ്പ്രശ്ശേരി തങ്ങൾ കരുവാരകുണ്ടിൽ വന്നതിന്റെ അടുത്ത ദിവസം ഞാൻ അദ്ദേഹത്തെ കണ്ടു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കാളികാവിലേക്കു പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ കാളികാവ് അധികാരിയെ തങ്ങളോടൊപ്പം കണ്ടിരുന്നു. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം കുറച്ചു ദിവസം കൂടെ പോയി. പയ്യനാടൻ മോയിനാണ് എടക്കരയിൽ വന്ന നീലഗിരി സബ് ഇൻസ്പെക്ടറെ വെടി വച്ചത്. സബ് ഇൻസ്പെക്ടർ ഉണ്ണിയനെ കുറിച്ച്, അദ്ദേഹം സ്വന്തം നാട്ടിലേക്കു പോയി എന്നു മാത്രമാണ് ഞാൻ അറിഞ്ഞത്. പാണ്ടിക്കാട് ആക്രമണ സമയത്ത് ഞാൻ കാളികാവിലായിരുന്നു. അല്ലല്ല, ഞാൻ കരുവാരകുണ്ടിലേക്കു പോയി, അവരോടൊപ്പം പുറപ്പെട്ട ശേഷം വേറെ വഴിക്കു പോയി. അത് തങ്ങളുടെ സ്വന്തം പ്രകടനമായിരുന്നു. ഞാൻ അനുമതി പത്രങ്ങൾ നൽകിയിരുന്നെങ്കിലും, ഒരിക്കലും വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. ഞാൻ ഗൂർഖ ക്യാമ്പിലേക്ക് ഒരിക്കലും കത്തയച്ചിട്ടില്ല. തങ്ങൾ കത്തയച്ചെന്നും, ഒരു മറുപടി കിട്ടിയെന്നും കേട്ടിരുന്നു. അമകുണ്ടൻ മമ്മതിനെ എനിക്ക് നേരത്തേ അറിയാം. ഞാനവരെ പറവെട്ടി വീട്ടിൽ വച്ച് അവസാനം കാണുമ്പോൾ എന്റെ അമ്മയും, പൊന്മളയിലെ അബ്ദുള്ള കുട്ടി ഹാജിയെ (ഇയാളെ തുടക്കത്തിൽ പട്ടാളം പിടികൂടിയിരുന്നു) വിവാഹം ചെയ്ത സഹോദരിയും,ഭാര്യയുമെല്ലാം തുവ്വൂരിൽ ഉണ്ടായിരുന്നു. അത് കണ്ണൻ ബട്ട്ലറുടെ ഉടമസ്ഥതയിലുള്ളതാണ്. കണ്ണത്തിൻപാലം വീരാനാണ് കണ്ണന്റെ തോക്ക് കൈവശപ്പെടുത്തിയത്. ഞാനതു തിരിച്ചു വാങ്ങി കണ്ണനു കൊടുക്കാനായി കോയാമു ഹാജിയെ ഏൽപ്പിച്ചു. കീഴടങ്ങാനുള്ള ഉദ്ദേശത്തോടു കൂടിയാണ് ഞാൻ നെന്മിനിയിൽ പോയത്. പക്ഷെ പട്ടാളം വന്ന് ഞങ്ങൾക്കു നേരെ വെടി വച്ചു. ഞാൻ ഐദ്രു ഹാജിയെ കണ്ടിരുന്നു. പക്ഷെ ചോക്കാട് വച്ച് ഉണ്ണി മമ്മു ഹാജിയെ കണ്ടിട്ടില്ല. ഐദ്രു ഹാജി താൻ കീഴടങ്ങുമെന്നു പറഞ്ഞു. പുല്ലങ്കോട് എസ്റ്റേറ്റ് കൊള്ളയടിക്കുന്ന സമയം സാഹിബ്ബിന്റെ കുതിരയെ കൊണ്ടുപോയത് പുലത്ത് ചേക്കാണെന്നു ഞാൻ കേട്ടെങ്കിലും, ഞാനയാളെ അതിനു ശേഷം കണ്ടിട്ടില്ല. മൊയ്തീൻ കുട്ടി ഹാജി ബലമായുള്ള മതം മാറ്റം പോലുള്ള തെറ്റായ സംഗതികൾ ചെയ്യുന്നു എന്നു കേട്ടാണ് ഞാൻ അരീക്കോട്ടേക്കു പോയത്. അബ്ദു ഹാജിയും, കോയ കുഞ്ഞി കോയ തങ്ങളും അവിടെയുണ്ടായിരുന്നു. സ്വമനസ്സാലെയാണോ വന്നിരിക്കുന്നതെന്ന് ഞാൻ ഹിന്ദുക്കളോടു ചോദിച്ചു. അവർ അതേയെന്നു പറഞ്ഞു. പിന്നീട് വരാനാണ് താൽപര്യമെങ്കിൽ ഇപ്പോൾ വീട്ടിലേക്കു ഓടിക്കൊള്ളാൻ ഞാൻ പറഞ്ഞു. ഞാൻ കൊണ്ടോട്ടിയിൽ പോയില്ല. ഞാൻ കല്ലുവെട്ടി കുഴിയിലിന്റെ മകൻ കുഞ്ഞാലൻ കുട്ടിയെ അരീക്കോട് ബസാറിൽ വച്ച് കണ്ടിരുന്നു. ബാപ്പ കോഴിക്കോടാണെന്നു പറഞ്ഞു. എനിക്ക് കോയപ്പത്തൊടിയിലെ ആളുകളെ അറിയില്ല. ഇവിടെ കാണിച്ച .303 തോക്ക് ചെമ്പ്രശ്ശേരി തങ്ങളുടെ സംഘത്തിന് പാണ്ടിക്കാട്ടു നിന്ന് കിട്ടിയതാണ്. ആശാരിത്തൊടിക അലവിയാണ് അത് ആദ്യം കൈവശം വച്ചിരുന്നത്. പിന്നീട് രണ്ടു മൂന്നു തവണ കൈ മറിഞ്ഞിട്ടുണ്ട്. ചക്കിപ്പറമ്പൻ ഏനികുട്ടിയുടെ കൈവശം അരീക്കോട്ടു നിന്നു കിട്ടിയ ഒരു ദൂരദർശിനിയുണ്ടായിരുന്നു. ചേക്ക് കുരിക്കൾ ചാത്തങ്ങോട്ടുപുരത്തെ ഇല്ലങ്ങളിൽ രണ്ടു മൂന്നു വട്ടം കൊള്ളകൾ നടത്തിയിട്ടുണ്ട്. മൂസ അധികാരി രണ്ടു മൂന്നു ദിവസം കലാപകാരികളോടൊപ്പം നടന്ന ശേഷം വിട്ടു പോയി. അബ്ദു ഹാജി ഐദ്രുവിന്റെയും (ഹെഡ് കോൺസ്റ്റബിൾ) ചേക്കുട്ടിയുടെയും കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.<br /><br />--------------------------------------<br /><br /><br />ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച A History Of Malabar Rebellion,1921 ൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചു പറയുന്ന കാര്യങ്ങൾ …<br /><br />മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ വാരിയൻകുന്നത്ത് എന്ന ചക്കിപ്പറമ്പൻ കുഞ്ഞഹമ്മദ് ഹാജിയുടെ ചെയ്തികളെക്കുറിച്ചു പറയാം.1883 ൽ ജനിച്ച ഇയാൾ വെട്ടിക്കാട്ടിരി അംശത്തിലെ വള്ളുവനാട് സ്വദേശിയാണ്. ഇയാളുടെ അമ്മ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. തുവ്വൂരിലെ സമ്പന്നരായ മാപ്പിളമാരിൽ പെട്ട പാറവെട്ടി കുടുംബത്തിലെ അംഗമായ അവർക്ക് അവിടെ ഇപ്പോളും ഭൂസ്വത്തുക്കളുണ്ട്. ഇയാളുടെ പിതാവിന്റെ ഏതാണ്ട് എല്ലാ ബന്ധുക്കളേയും 1894 ലെ കലാപത്തിൽ പങ്കെടുത്തതിന് ഒന്നുകിൽ വെടിവച്ചു കൊല്ലുകയോ, അല്ലെങ്കിൽ നാടു കടത്തുകയോ ചെയ്തിട്ടുണ്ട്. ഇയാളുടെ പിതാവിനെ ജീവപര്യന്തം നാടു കടത്തിയതാണ്. ഇയാൾക്ക് അപ്പോൾ പതിനൊന്നോ, പന്ത്രണ്ടോ വയസ്സ് പ്രായമുണ്ട്. 1909 ൽ പാണ്ടിക്കാട് ചന്തയിൽ വന്ന പാലക്കാട്ടെ മൂത്തൻമാരുടെ സ്വർണ്ണം കൊള്ളയടിച്ച വലിയൊരു സംഭവമുണ്ടായി. കേസ് തെളിഞ്ഞില്ലെങ്കിലും കുഞ്ഞഹമ്മദ് ഹാജിയാണ് അത് ചെയ്തതെന്ന് പരസ്യമാണ്. അതേ കാലത്തു തന്നെ മഞ്ചേരിക്കും, പാണ്ടിക്കാടിനും ഇടയ്ക്കു വച്ച് തപാൽ വണ്ടി കൊള്ളയടിച്ച സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. തപാൽ വണ്ടിയിലെ ഈ മോഷണത്തിന്റെ ബാക്കിപത്രമായി കലാപ സമയത്ത് ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദര സ്ഥാനീയനായ വാരിയൻകുന്നത്ത് കുന്നൻകുട്ടി ഈ മോഷണത്തിൽ തന്റെ പിതാവിന്റെ വിഹിതം അമ്മാവനായ തൊണ്ടിയിൽ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ച് അയാളെ കൊലപ്പെടുത്തി. തപാൽ വണ്ടിയിലെ കൊള്ളക്കു ശേഷം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മെക്കയിലേക്കു പോയി. 1914 ൽ മലബാറിലേക്കു മടങ്ങി വന്ന അയാൾ തന്റെ മാതാവിനെ അവരുടെ സിവിൽ വ്യവഹാരങ്ങളിൽ സഹായിക്കാൻ കൂടി. 1894 മുതൽ വാരിയൻകുന്നത്ത് കുടംബത്തിന്റെ ഈ ശാഖയിലെ പ്രശ്നങ്ങൾ മുതലെടുത്ത് മറ്റു മാപ്പിളമാർ ഇവരുടെ മിക്കവാറും സ്വത്തുക്കൾ കൈക്കലാക്കിയിരുന്നു. തിരിച്ചെത്തിയ അയാൾക്ക് ഈ കാരണത്താൽ വിരോധികളുണ്ടായിരുന്നു. ഇയാൾ പ്രതികാരം ചെയ്യുമോ എന്നു ഭയന്ന് എതിരാളികൾ 1915 ൽ ഇയാളെ മാപ്പിള ആക്റ്റ് പ്രകാരമുള്ള ഒരു കുറ്റകൃത്യത്തിൽ പെടുത്താൻ ശ്രമിച്ചു. എങ്കിലും തെളിവുകൾ കെട്ടിച്ചമച്ചതാണ് എന്നു കണ്ടെത്തി. വള്ളുവനാട്ടിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലത് എന്ന ഉപദേശപ്രകാരം അയാൾ കൊണ്ടോട്ടിക്കടുത്ത് നെടിയിരിപ്പിലേക്കു പോയി, അവിടെനിന്നു വിവാഹം കഴിച്ചു. പക്ഷെ 1919 ൽ തുവ്വൂരിലെക്കു മടങ്ങാൻ അനുവാദം ചോദിച്ചു. ഇയാൾക്ക് അറബി ഭാഷ നല്ലപോലെ എഴുതാനും വായിക്കാനും അറിയാം. കുറച്ച് ഭൂസ്വത്തുക്കളുടെ ഉടമയുമാണ്. അങ്ങനെ ഇയാളുടെ ആദ്യകാല ജീവിതം മോശമാണ്. കുപ്രസിദ്ധമായ ഒരു കുടുംബത്തിലാണ് ജനനം. ചെറുപ്പകാലം കഴിച്ചു കൂട്ടിയത് ഏറനാട്ടിലെ ഏറ്റവും മോശം കുറ്റവാളികളോടൊപ്പമാണ്. ഗൗരവമുള്ള രണ്ടു കുറ്റകൃത്യങ്ങളിൽ പങ്കെടുത്ത് മെക്കയിലേക്ക് ഒളിച്ചോടി. മെക്കയിലെ ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് അറിയില്ലെങ്കിലും, ജിദ്ദയിൽ നിന്നുള്ള തീർത്ഥാടകരെ കൊള്ളയടിക്കുന്ന സംഘങ്ങളിൽ ഏറനാട്ടിലെ മാപ്പിളമാർ ഉണ്ടാകാറുണ്ട്. തിരിച്ചെത്തിയ ഇയാൾ കർശന നിരീക്ഷണത്തിലായിരുന്നു. അതിന്റെ നന്ദിയും ഉണ്ടായിരുന്നു. എന്തായാലും ആറു വർഷത്തോളം കുറ്റം പറയാനില്ലാത്ത ജീവിതമായിരുന്നു. 1920 ൽ ഹിന്ദുക്കൾ ഇയാളെ സമരത്തിൽ സജീവമായി പങ്കെടുപ്പിക്കാൻ ശ്രമിച്ചു. ഇതവർ അറിവില്ലായ്മ കൊണ്ടു ചെയ്തതാകാം. അവർ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളെ കാണുകയായിരുന്നു. ഇതുമായി ഒരു തരത്തിലും ബന്ധപ്പെടില്ല എന്ന് ഇയാൾ അധികാരികൾക്കു വാക്കു കൊടുത്തിരുന്നെങ്കിലും, ചുറ്റും നടക്കുന്നതെല്ലാം ഇയാൾ അറിഞ്ഞിരുന്നു. കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരെയും, എം.പി. നാരായണ മേനോനെയും കണ്ടിട്ടുള്ള ഇയാൾ മനസ്സിലാക്കിയത് അവർ സമരം ചെയ്യുന്നത് നിലവിലെ അധികാരം അവരുടെ കൈകളിലെത്താനാണ് എന്നാണ്. അയാൾ പറയുന്നത് ഖിലാഫത്ത് തുർക്കിയുടെ വിഷയമാണ്, ഇന്ത്യയുടേതല്ല എന്നാണ്. അടുത്തതായി ഇയാൾ പൂക്കോട്ടൂരിലെ ആദ്യത്തെ സംഭവവും, അത് ഒത്തുതീർന്ന കാര്യവും കേൾക്കുന്നു. പിന്നെ ഇയാൾ കേൾക്കുന്നത് അയാൾക്ക് നേരത്തെ പരിചയമുള്ള ആലി മുസലിയാർ കൊല്ലപ്പെട്ടു, തിരൂരങ്ങാടി പള്ളി തകർത്തു, പക്ഷെ പട്ടാളത്തിനു മേൽ വളരെ അഭിമാനകരമായ വിജയം നേടിയിരിക്കുന്നു, ജില്ലാ മജിസ്ട്രേറ്റും, ജില്ലാ പോലീസ്സൂപ്രണ്ടും കൊല്ലപ്പെട്ടിരുന്നു എന്നൊക്കെ ഒരാൾ വന്ന് അറിയിക്കുന്നതാണ്. ഇതയാൾക്ക് താങ്ങാവുന്നതിലധികം ആവേശം നൽകി. മതിമറന്ന അയാൾ ഉടനെ സർക്കാരിന്റെ കടിഞ്ഞാൺ കയ്യിലെടുത്തു. മിക്കവാറും മുൻ പട്ടാളക്കാരെ അണിനിരത്തി ഒരു സംഘമുണ്ടാക്കി. അവരെ ആയുധമണിയിച്ച് തന്റെ രാജ്യം ഏകീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അയാൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചും, കൊള്ളകൾ നടത്തിയും വെറുതെയിരിക്കുകയല്ല ചെയ്തത്. തന്റെ രാജ്യം മുഴുവൻ ചുറ്റിക്കറങ്ങി. അയാൾക്ക് അംഗരക്ഷകരായി അമ്പതോ, നൂറോ പേരടങ്ങുന്ന ഒരു സ്വകാര്യ സേനയുണ്ടായിരുന്നു. ചെല്ലുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ഇയാളുടെ കൂടെ ആളുകൾ കൂടുമെങ്കിലും, അയാൾ അവരെ ഒപ്പം കൊണ്ടു നടന്നിരുന്നില്ല. എല്ലാവർക്കും ഭക്ഷണം കൊടുക്കാനുള്ള ബുദ്ധിമുട്ടാകാം കാരണം. ഇരുപത്തിരണ്ടാം തീയ്യതി ഇയാൾ പാണ്ടിക്കാട്ടു നിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയും, വള്ളുവനാട്ടിലെ സ്വന്തം വീടിനടുത്തുള്ള നെല്ലിക്കുത്ത് പാലം തകർക്കുകയും ചെയ്ത ശേഷം കടത്ത് കാവലിനായി അളിയനായ മുസലിയാരകത്ത് അബ്ദുള്ളകുട്ടി ഹാജിയെയും സംഘത്തെയും ഏൽപ്പിച്ചു. 1921 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയ്യതി ഇയാൾ എന്തു ചെയ്തു എന്നറിയില്ല. മിക്കവാറും ആയുധങ്ങൾ കൊള്ളയടിക്കുകയായിരുന്നിരിക്കാം.1921 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇയാൾ മഞ്ചേരിയിലായിരുന്നു. അവിടെവച്ച് രാജാവായി സ്വയം പ്രഖ്യാപിച്ച ശേഷം അയാളുടെ ആദ്യത്തെ പ്രവർത്തികളിലൊന്ന് നമ്പൂതിരി ബാങ്ക് ആക്രമിക്കുകയായിരുന്നു. അത് കൊള്ളയടിക്കുകയല്ല, പണയപണ്ടങ്ങളുടെ ഉടമസ്ഥരെയും, ബാങ്ക് അധികാരികളെയും വരുത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കുകയായിരുന്നു ചെയ്തത്. പൂക്കോട്ടൂരിൽ പട്ടാളം വന്ന വിവരമറിഞ്ഞ ഇയാൾ കരുവാരകുണ്ടിലേക്കു സ്ഥലം വിട്ടു. കൂടുതൽ ആയുധങ്ങൾ ശേഖരിക്കാൻ ഉദ്ദേശിച്ച് അന്നു രാത്രി അവിടെ തങ്ങിയ ശേഷം അങ്ങാടിപ്പുറത്തേക്കു പോയി. അങ്ങാടിപ്പുറത്തെ കാര്യങ്ങൾ ഒട്ടും കാര്യക്ഷമമായല്ല നടക്കുന്നത് എന്ന് അഭിപ്രായമുള്ളതുകൊണ്ട് വഴിയിൽ വച്ച് വടക്കേ വള്ളുവനാട്ടിലെ സംഘത്തിലെ കുറെ ആളുകളെയും കൂടെക്കൂട്ടി. അതിനു ശേഷം പലയിടത്തും ഇയാളെ കണ്ടതായി പറയപ്പെടുന്നുണ്ട്. കലാപകാലത്തുടനീളം കോഴിക്കോടു മുതൽ നിലമ്പൂരിലും, മണ്ണാർക്കാടും ഏറ്റവും ഭയപ്പെടുത്തുന്ന നാമമായിരുന്നു ഇയാളുടേത്.<br /><br />--------------------------------------------<br /><br /><br />അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. നേരത്തെതന്നെ പോലീസിന്റെ കർശ്ശന നിരീക്ഷണത്തിലായിരുന്ന ഒരു ക്രിമിനലായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരു താൽപര്യവും ഇല്ലായിരുന്ന ഇയാളെ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളുടെ പൂർവ്വ ചരിത്രമൊന്നും അറിയാതെയാണ് മാധവൻ നായരും കൂട്ടരും സമീപിക്കുന്നത്. ഇതറിഞ്ഞ പോലീസ് കർശനമായ താക്കീതു കൊടുക്കുകയും ഇയാൾ അതിൽനിന്നു പിന്മാറി നല്ലനടപ്പ് തുടരുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടിയിൽ വച്ച് പോലീസ് സൂപ്രണ്ടും, മജിസ്ട്രേറ്റും കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ ഇനി ആരെയും പേടിക്കാനില്ല എന്നു തോന്നി അവസരവാദിയായ ഏതൊരു ക്രിമിനലിനേയും പോലെ മതിമറന്ന് ഇതിലേക്ക് ചാടുകയായിരുന്നു. അവരൊന്നും മരിച്ചിട്ടില്ല എന്ന സത്യം മനസ്സിലായപ്പോൾ തിരിച്ചു കയറാൻ പറ്റിയുമില്ല. കൊള്ളമുതലും കൊണ്ട് ഓടിയാലൊന്നും എവിടെയും എത്തില്ല എന്നറിയാമായിരുന്ന ഇയാൾ ആളുകളെ സംഘടിപ്പിച്ചാൽ രക്ഷകിട്ടുമായിരിക്കും എന്നു കരുതി. അങ്ങനെ എല്ലായിടത്തും ഓടി നടന്ന് ആളുകളെ ഇളക്കിവിടുന്നതല്ലാതെ ഇയാൾ ഒരിക്കൽ പോലും പട്ടാളവുമായി ഏറ്റു മുട്ടിയിട്ടില്ല. കലാപകാരികൾ രണ്ടു തവണയാണ് പട്ടാളവുമായി കാര്യമായി ഏറ്റുമുട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 26 ലെ പൂക്കോട്ടൂർ യുദ്ധവും, നവംബർ 15 ലെ പാണ്ടിക്കാട് പട്ടാള ക്യാമ്പ് ആക്രമണവും. സ്ഥലത്തുണ്ടായിരുന്നിട്ടു പോലും ഇയാൾ ഇതിൽ രണ്ടിലും പങ്കെടുത്തിട്ടില്ല. നേരെ എതിർ ദിശയിലേക്കു ഓടുകയായിരുന്നു.<br /><br /><br /> <br /><br /><br />ഇയാളെ ഹീറോയാക്കിയത് 1921 സിനിമയാണ്. പച്ച നുണകളാണ് അതിൽ മുഴുവനും. സിനിമ തുടങ്ങുന്നതുതന്നെ കലക്ടറുടെ ഉത്തരവ് കുഞ്ഞഹമ്മദ് ഹാജി സ്വീകരിക്കില്ല,ആള് വല്യ ദേഷ്യക്കാരനാണ് എന്ന് ആലി മുസലിയാർ (മധു) പറഞ്ഞുകൊണ്ടാണ്. വാരിയൻകുന്നം ഖിലാഫത്തിലൊന്നും പങ്കെടുത്തിരുന്നില്ലെന്നും, മാധവൻ നായരുടെ കൂടെ കണ്ടതിന് നോട്ടീസ് കിട്ടിയ അയാൾ ഹിച്ച് കോക്കിനോട് സങ്കടം പറയാനും, സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന് യാതൊരു അടിസ്ഥനവുമില്ലെന്നും പറയാനും നടക്കുകയായിരുന്നു എന്നതിന് അയാളുടെ മൊഴി തന്നെ തെളിവ്. ആലി മുസലിയാരുമായി പരിചയമുണ്ടെന്നല്ലാതെ സിനിമയിൽ കാണുന്നപോലെ അവർ അടുത്ത സുഹൃത്തുക്കളോ, സഹകാരികളോ ആയിരുന്നില്ല.<br /><br /><br />സിനിമയിൽ പട്ടാള ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് ഇയാൾക്ക് പരിക്കു പറ്റിയതായാണ് കാണിക്കുന്നത്. തനിക്കു പ്രാമുഖ്യം കിട്ടില്ല എന്നതുകൊണ്ട് ആക്രമണത്തിൽ ചേരാതെ പാതി വഴിക്കു വച്ച് തിരിഞ്ഞോടുകയായിരുന്നു എന്ന് ഇയാളുടെ തന്നെ മൊഴിയിലുണ്ട്. <br /><br /><br />മാപ്പിള കലാപത്തെക്കുറിച്ച് ഏറ്റവും അധികാരികവും സമകാലികവും എന്നു പറയാവുന്നത് മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് ഔദ്യോഗിക രേഖകളെ അടിസ്ഥാനപ്പെടുത്തി എഴുതി മദ്രാസ് ഗവർമെന്റ് 1924 ൽ പ്രസിദ്ധീകരിച്ച A History Of Malabar Rebellion,1921 എന്ന പുസ്തകമാണ്.( മതഭ്രാന്തന്മാരുടെ തേർവാഴ്ചയായിരുന്നു അന്ന് നടന്നത് എന്ന് വ്യക്തമായും പറയുന്ന ഈ പുസ്തകം ഇപ്പോൾ Peasant Revolt In Malabar എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് കേൾപ്പിക്കുമ്പോൾ തന്നെ കാർഷിക വിപ്ലവമാണ് നടന്നത് എന്ന് ബ്രിട്ടീഷുകാർ പോലും പറയുന്നുണ്ടല്ലോ എന്ന് തോന്നില്ലേ? അതിലാണ് കാര്യം.) <br /><br /><br />ഞാൻ വിവർത്തനം ചെയ്യുന്ന ഈ രേഖകളൊന്നും ആർക്കും കിട്ടാത്ത രഹസ്യ രേഖയൊന്നുമല്ല. നൂറോളം കൊല്ലമായി പരസ്യമായ രേഖകൾ തന്നെയാണ്. പക്ഷെ ഇതൊന്നും ഇതിനു മുൻപ് കേട്ടിട്ടില്ലല്ലോ, മലബാർ കലാപത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിലും ഇതൊന്നും കാണുന്നില്ലല്ലോ, അതെന്തുകൊണ്ടാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ആ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ആ ചരിത്രകാരന്മാരോടാണ്. കലാപത്തെക്കുറിച്ച് ഇറങ്ങിയിട്ടുള്ള അസംഖ്യം പഠനങ്ങളുടെ റഫറൻസ് സെക്ഷനിൽ നോക്കിയാൽ ഹിച്ച്കോക്കിന്റെ പുസ്തകത്തിന്റെ പേര് കാണാം. എന്നാൽ പുസ്തകത്തിൽ വിവരിക്കുന്ന കാര്യങ്ങൾ ഏതാണ്ട് ഒന്നും തന്നെ അവരുടെ ആരുടേയും പുസ്തകത്തിൽ കാണില്ല. ഇനി ഹിച്ച്കോക്കിന്റെത് കൊള്ളൂല്ലാത്ത പുസ്തകമാണെങ്കിൽ എന്തുകൊണ്ട് കൊള്ളൂല്ല എന്നെങ്കിലും അവരുടെ പഠനത്തിൽ കാണണ്ടേ? ചിലർ തുണ്ടു പടങ്ങൾ കമ്പ്യൂട്ടറിൽ study materials എന്ന ഫോൾഡറിൽ ഒളിപ്പിക്കുന്ന പോലെ ഹിച്ച്കോക്കിന്റെ A History Of Malabar Rebellion,1921 പേരുമാറ്റി Peasant Revolt In Malabar എന്നാക്കി ഒളിപ്പിക്കുന്നത് എന്തിനാണ്?<br /><br /><br />സ്വരാജ് വള്ളിപുള്ളി വിടാതെ വിക്കിപീഡിയയാണ് ഉദ്ധരിക്കുന്നത്. മലയാളം വിക്കിപീഡിയയിൽ വാരിയൻ കുന്നത്തിനെ കുറിച്ചെഴുതിയിരിക്കുന്നത് വായിച്ചാൽ ചിരിച്ചു മരിക്കും. അതിലെ ചുരുങ്ങിയത് രണ്ടു തള്ളുകൾക്കെങ്കിലും ഹിച്ച്കോക്കിന്റെ പുസ്തകം റഫറൻസായി കൊടുത്തിരിക്കുന്നത് പച്ച നുണയാണ്. നനഞ്ഞ പൂച്ചയെപ്പോലെ പോലീസിനു മുന്നിൽ മൊഴി കൊടുക്കുന്ന ഇയാൾ നെഞ്ചിൽ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ടു എന്നതൊക്കെ വെറും തള്ളാണ്. വിക്കിയിൽ ഈ കാര്യത്തിന് ഹിച്ച്കോക്കിന്റെ പുസ്തകമാണ് റഫറൻസായി കൊടുത്തിരിക്കുന്നത്. ആ പുസ്തകത്തിലെവിടെയും അങ്ങനെ ഒരു കാര്യം പറയുന്നേയില്ല. </div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com1tag:blogger.com,1999:blog-5997419275298806923.post-42699476921319780602019-12-11T16:35:00.002+05:302019-12-11T16:35:16.259+05:30മാപ്പിള കലാപം സീരീസ് (ഭാഗം 21) <div dir="ltr" style="text-align: left;" trbidi="on">
<div class="" data-block="true" data-editor="abku1" data-offset-key="7adi4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7adi4-0-0" style="direction: ltr; font-family: inherit; position: relative;">
<br /></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="c8h3c-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c8h3c-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="c8h3c-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3nkcv-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3nkcv-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3nkcv-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="fbbdk-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fbbdk-0-0" style="direction: ltr; font-family: inherit; position: relative;">
<span style="font-family: inherit;">സീനിയർ സ്പെഷ്യൽ ജഡ്ജിയുടെ കോടതിയുടെ മുൻപാകെ, കോഴക്കോട് </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="4h93u-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4h93u-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4h93u-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="d5hnq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="d5hnq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="d5hnq-0-0" style="font-family: inherit;">1922 ഡിസംബർ 7, വ്യാഴാഴ്ച.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="av1ck-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="av1ck-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="av1ck-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="20s4s-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="20s4s-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="20s4s-0-0" style="font-family: inherit;">സന്നിഹിതൻ: ജി.എച്ച്.ബി. ജാക്സൺ അവർകൾ, എം.എ., ഐ.സി.എസ്. </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="g6i5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="g6i5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="g6i5-0-0" style="font-family: inherit;">സീനിയർ സ്പെഷ്യൽ ജഡ്ജി</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="dmkj3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dmkj3-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dmkj3-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="1ufnp-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1ufnp-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1ufnp-0-0" style="font-family: inherit;">കേസ് നമ്പർ 32- Aയും, Bയും 1922.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="9dsl-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9dsl-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9dsl-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="do31c-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="do31c-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="do31c-0-0" style="font-family: inherit;">പ്രതികൾ:- (1) പാലക്കൻതൊടി അവോക്കാർ മുസലിയാർ എന്ന അബുബക്കർ മുസലിയാർ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="874ii-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="874ii-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="874ii-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="6qilu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6qilu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6qilu-0-0" style="font-family: inherit;">(2) എലത്തൂർ കുഞ്ഞിരായൻ മുസലിയാർ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="63vv1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="63vv1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="63vv1-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="7or3u-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7or3u-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7or3u-0-0" style="font-family: inherit;">(3) വീരുംപള്ളി അത്തൂട്ടി </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="egpm9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="egpm9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="egpm9-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="bls4m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bls4m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bls4m-0-0" style="font-family: inherit;">കുറ്റം:- അനധികൃതമായി ഒത്തു ചേർന്ന ഒരു സംഘത്തിലെ അംഗങ്ങളായിരിക്കെ, കൊലപാതകം സെക്ഷൻ 302, കൂടെ സെക്ഷൻ 149, ഇന്ത്യൻ പീനൽ കോഡ്, കൊലപാതകത്തിനു ഒത്താശ ചെയ്യൽ, സെക്ഷൻ 107,109 ഇന്ത്യൻ പീനൽ കോഡ്,എന്നിവ ആരോപിക്കപ്പെട്ടിരിക്കുന്നു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="fh9t3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fh9t3-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fh9t3-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8g06p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8g06p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8g06p-0-0" style="font-family: inherit;">തീർപ്പ്:- കുറ്റം തെളിഞ്ഞിരിക്കുന്നു. സെക്ഷൻ 302,149,109,114,34, ഇന്ത്യൻ പീനൽ കോഡ്.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="9mg1d-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9mg1d-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9mg1d-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="e4chb-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e4chb-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e4chb-0-0" style="font-family: inherit;">ശിക്ഷ:- പ്രതികളെ ഹൈക്കോടതിയുടെ അനുമതിയോടെ മരണം വരെ തൂക്കാൻ വിധിച്ചിരിക്കുന്നു. സെക്ഷൻ 302,149,109,114,34, ഇന്ത്യൻ പീനൽ കോഡ്.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="al4db-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="al4db-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="al4db-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="bqg8p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bqg8p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bqg8p-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="4shmk-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4shmk-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4shmk-0-0" style="font-family: inherit;">പ്രതികൾക്കു വേണ്ടി കോടതി നിയമിച്ച വക്കീൽ മിസ്റ്റർ മുഹമ്മദ് ഉസ്മാൻ സാഹിബ്ബ് ഹാജരായി.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="btssc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="btssc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="btssc-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="1uhqj-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1uhqj-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1uhqj-0-0" style="font-family: inherit;">വിധിപ്രസ്താവം:- 1921 ഒക്ടോബർ മുപ്പത്തൊന്നാം തീയ്യതി പുത്തൂർ അംശത്തിലെ മുതുമന ഇല്ലത്തു വച്ച് ഹിന്ദുക്കളെ ബലമായി ഇസ്ലാം മതത്തിൽ ചേർക്കാനും, അതിനു വഴങ്ങാത്തവരെ കൊലപ്പെടുത്താനുമുള്ള പൊതുവായ ഉദ്ദേശത്തോടെ നിയമവിരുദ്ധമായി ഒത്തുചേർന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളായ മൂന്നു പേരും. ഈ പൊതു ഉദ്ദേശം നടപ്പിക്കുന്നതിനിടയിൽ ഈ സംഘത്തിലെ അംഗങ്ങൾ നാലു ഹിന്ദുക്കളെ കൊലപ്പെടുത്തി. കുറ്റാരോപിതരായ മൂന്നു പേരും ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 302,149 പ്രകാരം കൊലപാതകം ചെയ്തതായി തെളിഞ്ഞിരിക്കുന്നു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8mt88-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8mt88-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8mt88-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="dhtv8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dhtv8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dhtv8-0-0" style="font-family: inherit;">ഇതേ സമയത്തും, സ്ഥലത്തും ഒന്നും, രണ്ടും പ്രതികൾ നേരത്തെ പറഞ്ഞ നാലു ഹിന്ദുക്കളെ കൊലപ്പെടുത്തിയതിനാൽ സെക്ഷൻ 302 പ്രകാരം കുറ്റക്കാരാണ്. അതേപോലെതന്നെ അവരെ കൊലപ്പെടുത്താൻ ഉത്തരവിടുകയും ചെയ്തു.(പ്രേരണ സെക്ഷൻ 107,109 ഇന്ത്യൻ പീനൽ കോഡ്) അവരുടെ കൊലക്ക് ഉത്തരവിടുകയും, കൊല ചെയ്യാനുള്ള ഇടത്തേക്ക് അവരെ നയിക്കുകയും, അതിനു ശേഷം കൊലപ്പെടുത്തുകയും, ഈ പ്രവർത്തികൾ ചെയ്ത എല്ലാവരുടെയും പൊതുവായുള്ള ലക്ഷ്യം നടപ്പിലാക്കാൻ ഇതുമായി പരസ്പരം സഹകരിക്കുകയും (സെക്ഷൻ 33,34,37 ഇന്ത്യൻ പീനൽകോഡ്), കൊലപാതകങ്ങൾക്കു പ്രേരിപ്പിച്ച ശേഷം ആവശ്യമെങ്കിൽ സഹായിക്കാനായി പ്രധാനികളുടെ അടുത്തു തന്നെ നിൽക്കുകയും ചെയ്തു. </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="5v4e4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5v4e4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5v4e4-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="fsfba-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fsfba-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fsfba-0-0" style="font-family: inherit;"> അതേ സമയത്തും, സ്ഥലത്തും തെയ്യൻ എന്ന ആളുടെ കഴുത്തു വെട്ടികൊന്ന്, മൂന്നാം പ്രതി ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 പ്രകാരം കൊലപാതകം എന്ന കുറ്റം ചെയ്തിരിക്കുന്നു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="1io8r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1io8r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1io8r-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="7jt2b-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7jt2b-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7jt2b-0-0" style="font-family: inherit;">2. നാലു ഹിന്ദുക്കളെ, പ്രോസിക്യൂഷൻ സാക്ഷികൾ 2,3,4,5 എന്നിവരെ മാപ്പിളമാർ യഥാക്രമം 31, 28, 30, 29 തീയ്യതികളിൽ പിടികൂടി മുതുമന ഇല്ലത്തേക്കു കൊണ്ടുപോയി. ഇതിൽ ആദ്യത്തെയാളെ, അതായത് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി കേളപ്പനെ ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന ഒന്നും, രണ്ടും പ്രതികളുടെ മുന്നിൽ കൊണ്ടുവന്നു. നാലു തടവുകാരെ, ഉണിച്ചനു, തെയ്യൻ, കുട്ടീശരൻ, കണാരൻ എന്നിവരെയും അവരുടെ മുന്നിൽ കൊണ്ടുവന്നു. ഒന്നും, രണ്ടും പ്രതികൾ അവരോട് ഇസ്ലാം മതത്തിൽ ചേരാൻ ആജ്ഞാപിച്ചു. അവർ നിരസിച്ചു. ഒന്നാം പ്രതി അവരെ കൊല്ലാൻ ഉത്തരവിടുകയും, രണ്ടാം പ്രതി ഉത്തരവ് ആവർത്തിക്കുകയും ചെയ്തു. കേളപ്പനും ഇസ്ലാമിൽ ചേരാൻ നിരസിച്ചു. ഒന്നും, രണ്ടും പ്രതികൾ അദ്ദേഹത്തിനും വധശിക്ഷ വിധിച്ചു. ഒന്നും, രണ്ടും പ്രതികളുടെ ഉത്തരവു പ്രകാരം മുപ്പതോളം മാപ്പിളമാർ അഞ്ചു പേരെയും ഇല്ലത്തിന്റെ വടക്കു ഭാഗത്തുള്ള സർപ്പകാവിലേക്കു കൊണ്ടുപോയി. മൂന്നാം പ്രതി ഈ കൂട്ടത്തിലുണ്ടായിരുന്നു. നാലുപേരെ വെട്ടിക്കൊന്നു. മൂന്നാം പ്രതിയാണ് തെയ്യനെ വെട്ടിക്കൊല്ലുകയും, ശരീരങ്ങളെല്ലാം അടുത്തുള്ള കിണറ്റിൽ തള്ളുകയും ചെയ്തത്. കേളപ്പനെ രണ്ടു തവണ വെട്ടി കിണറ്റിലിട്ടെങ്കിലും അദ്ദേഹം മരിച്ചില്ല.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="erp23-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="erp23-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="erp23-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3hsn5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3hsn5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3hsn5-0-0" style="font-family: inherit;">3. ഒന്നും, രണ്ടും പ്രതികൾ ഈ ആളുകളെ കൊല്ലാൻ ഉത്തരവിടുന്നതിന് മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ ദൃക്സാക്ഷികളായി. ഒന്നാം പ്രതി അവരോട് കൊലപാതകങ്ങൾ നടത്തുന്നത് കാണാനും പറഞ്ഞു. എല്ലാവരെയും വെട്ടി കിണറ്റിലിടുന്നത് അവർ കണ്ടു. തെയ്യനെ മൂന്നാം പ്രതി വെട്ടിക്കൊല്ലുന്നതും അവർ കണ്ടു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="nqv5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="nqv5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="nqv5-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8v71h-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8v71h-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8v71h-0-0" style="font-family: inherit;">അവസാനത്തെ ദൃക്സാക്ഷിയായ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി തടവുകാരെ ഒന്നും, രണ്ടും പ്രതികളുടെ മുന്നിൽ കൊണ്ടുവരുന്നതു കണ്ടു. എന്താണ് പറഞ്ഞതെന്നു കേട്ടില്ലെങ്കിലും, കൊലപാതകങ്ങൾ ഇരുപതടി ദൂരത്തു നിന്ന് കണ്ടു. കേളപ്പന്റെതൊഴിച്ച് ബാക്കി തലകൾ പൂർണ്ണമായും വേർപ്പെട്ടതും, തെയ്യന്റെ തല മൂന്നാം പ്രതി വെട്ടുന്നതും കണ്ടു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="d4pr6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="d4pr6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="d4pr6-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="ifca-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ifca-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ifca-0-0" style="font-family: inherit;">4. പ്രഥമ വിവരം കിട്ടുന്നത് ആറാം പ്രോസിക്യൂഷൻ സാക്ഷിയായ താമരശ്ശേരി സബ് ഇൻസ്പെക്ടർക്കാണ്. 1921 നവംബർ ഒന്നാം തീയ്യതി കേളപ്പൻ കുന്നമംഗലത്തേക്കു നടന്നു വരുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഇല്ലം നിൽക്കുന്ന കൊടിയത്തൂർ ദേശം (പ്രതിഭാഗം സാക്ഷി 2) കുന്നമംഗലത്തു നിന്ന് ഏതാണ്ട് എട്ടു മൈൽ ദൂരെയാണ്. (സമർപ്പിച്ച സർവ്വേ പ്ലാനിൽ കാണാം. ഒരു ഇഞ്ച് ഒരു മൈൽ. സെക്ഷൻ 57, എവിഡൻസ് ആക്റ്റ്) മുതുമന ഇല്ലത്തു വച്ച് ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വേറെ ചിലരോടൊപ്പം തന്നെയും വെട്ടി, വേറെ പത്തോ, പതിനഞ്ചോ പേരെക്കൂടി വെട്ടിത്തള്ളി ഒരു കിണറ്റിൽ ഇട്ടെന്നും, താൻ അതിൽ നിന്ന് ഇഴഞ്ഞു പുറത്തു കടന്നെന്നും അറിയിച്ചു. അദ്ദേഹം ഇപ്പോളത്തെ പ്രതികളല്ലാത്ത രണ്ടു മാപ്പിളമാരുടെ പേരു പറഞ്ഞു. കിണറ്റിൽ വേറെയും ശവങ്ങൾ ഉണ്ടായിരുന്നതായി കരുതുന്നു. ഹാജരാക്കിയ പ്രമാണം B യിൽ കേളപ്പനോടൊപ്പം പത്തോ, പതിനഞ്ചോ പേരെ ഇട്ടു എന്നത് പത്തോ, പതിനഞ്ചോ ആളുകൾ ഉണ്ടായിരുന്നു എന്ന അർത്ഥത്തിൽ ഞാൻ എടുക്കുന്നില്ല. എന്തായാലും മലയാളത്തിൽ പത്തു പതിനഞ്ച് എന്നു പറഞ്ഞാൽ കൃത്യമായ ഒരു സംഖ്യയല്ല.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="14mmp-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="14mmp-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="14mmp-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="986ed-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="986ed-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="986ed-0-0" style="font-family: inherit;">5. 1921 ഡിസംബർ പത്താം തീയ്യതി സബ് ഇൻസ്പെക്ടർ ഇദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രമാണം C. പ്രമാണം B പൂർണ്ണമായ പ്രഥമ വിവരണമായതിനാൽ പിന്നീടുള്ള പ്രസ്താവനകൾ C.C.P സെക്ഷൻ 162 പ്രകാരം അനുവദിക്കാനാകില്ല എന്ന് പ്രതിഭാഗം ഈ രേഖയെ എതിർക്കുന്നുണ്ട്. പ്രമാണം C, പ്രമാണം B യുടെ തുടർച്ചയാണ് എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാവുന്നതാണ് എന്നു ഞാൻ കരുതുന്നു. അവരുടെ വാദത്തിൽ വലിയ കഴമ്പില്ല. കേളപ്പൻ നുണ പറയുകയാണെങ്കിൽ അദ്ദേഹത്തിന് കഴിഞ്ഞ ഡിസംബറിൽ തന്നെ അങ്ങനെ ചെയ്യാമായിരുന്നു. അതേ സമയം പ്രമാണം B യിൽ വിട്ടു പോയ കാര്യങ്ങൾ ഗൗരവമുള്ളതാണ് എന്നു കരുതാൻ ന്യായമൊന്നുമില്ല. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നു എന്നതു തന്നെ അത്ഭുതമാണ്. ആദ്യത്തെ തീയ്യതിയിൽ തന്നെ സംഭവം നടന്ന സ്ഥലവും, കൊലപാതകങ്ങളുടെ കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="4pte7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4pte7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4pte7-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="c53v6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c53v6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="c53v6-0-0" style="font-family: inherit;">6. കേളപ്പന് ഇത്രയും ദൂരം ഒരിക്കലും നടക്കാനാവില്ല എന്നൊരു വാദം വന്നിരുന്നു. അസിസ്റ്റന്റ് സർജ്ജൻ (മുറിവുകൾ ആദ്യം പരിശോധിച്ച ഒന്നാം പ്രോസിക്യൂഷൻ സാക്ഷി. പ്രമാണം A) ആദ്യം ഈ അഭിപ്രായത്തിന് ബലം നൽകിയിരുന്നു. പക്ഷെ അദ്ദേഹം സംസാരിക്കുന്നത് വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാതെയാണ്. അഭിപ്രായം പറയുന്നതിനു മുൻപ് ആദ്യം കേളപ്പന്റെ മൊഴി കേൾക്കാൻ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കേളപ്പന് രണ്ടു മണിക്കൂർ വിശ്രമിച്ച ശേഷം നടക്കാൻ കഴിഞ്ഞിരിക്കാം എന്ന് അദ്ദേഹം സമ്മതിച്ചു. മുതുമന ഇല്ലത്താണ് സംഭവം നടന്നത് എന്ന് കേളപ്പന് നുണ പറയേണ്ട ഒരു കാരണവും ഞാൻ കാണുന്നില്ല എന്നതുകൊണ്ട് കേളപ്പൻ നടന്നു എന്നു തന്നെയാണ് ഞാൻ കരുതുന്നത്.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="5vi51-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5vi51-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5vi51-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8d7ki-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8d7ki-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8d7ki-0-0" style="font-family: inherit;">അദ്ദേഹം നിരത്തുന്ന തെളിവ് അത്യന്തം സ്തോഭജനകമാണ്. ഈ കലാപത്തിലെ ഏറ്റവും സ്തോഭജനകമായ സംഭവങ്ങളിലൊന്ന്. എങ്കിലും ആ കാരണത്താൽ ഇതിന് അമിത പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. അത് പൂർണ്ണമായി ഒഴിവാക്കിയാലും (അങ്ങനെ ചെയ്യാൻ കാരണമൊന്നുമില്ലെങ്കിലും) മറ്റു മൂന്നു ദൃക്സാക്ഷികളുടെ മൊഴികളിൽ നിന്നുതന്നെ ഈ സംഭവം പൂർണ്ണമായും സ്ഥിതീകരിക്കാനാകും. അവർക്കെതിരെ ഉയർത്താവുന്ന ഏക കാര്യം മതം മാറ്റാൻ ശ്രമിച്ച വിവരവും, അവരുടെ സങ്കടങ്ങളും വിവരിക്കുന്നതിനിടക്ക് ഈ കൊലപാതകങ്ങൾ വിശദമായി പ്രതിപാദിച്ചില്ല എന്നതാണ്. അവരങ്ങനെ ചെയ്യേണ്ട ഒരു കാര്യവുമില്ല. പട്ടാളം വന്ന് അവരെ രക്ഷപ്പെടുത്തിയതിനു ശേഷം (മൂന്നാം പ്രോസിക്യൂഷൻ സാക്ഷി) ഏതാണ്ട് ഇരുപതു ദിവസം കഴിഞ്ഞാണ് അവർ മൊഴി കൊടുക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ അത് വളരെ വലിയ അമാന്തം എന്നു പറയാനാവില്ല. ഈ കുറ്റകൃത്യം കണ്ടോ എന്ന് അവരോട് ആരും ചോദിച്ചിട്ടില്ല, അവരതു മറന്നു പോയതാകാം. അവരുടെ മൊഴികൾ ഒന്നുകിൽ സത്യമാകാം, അല്ലെങ്കിൽ മനഃപൂർവ്വം കെട്ടിച്ചമച്ചതാകാം. പക്ഷെ അങ്ങനെ അനുമാനിക്കാൻ കാരണമൊന്നുമില്ല.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="b6j2m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="b6j2m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="b6j2m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="e7rkf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e7rkf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e7rkf-0-0" style="font-family: inherit;">7. ഒന്നാം പ്രതി കുറ്റം നിഷേധിച്ചു. കേളപ്പൻ വിരോധം കൊണ്ട് നുണ പറയുന്നു എന്ന് ആരോപിച്ചെങ്കിലും അതിനുള്ള കാരണമൊന്നും കാണിച്ചില്ല. അദ്ദേഹത്തിന്റെ സാക്ഷികളൊന്നും അദ്ദേഹത്തിനു സഹായമായില്ല. അദ്ദേഹത്തിന്റെ വക്കീൽ തന്നെ അവരെ ഒഴിവാക്കി. അതുപോലെ തന്നെ രണ്ടാം പ്രതിയുടെ സാക്ഷികളും അദ്ദേഹം ആ സമയം വേറെയിടത്തായിരുന്നു എന്നു തെളിയിച്ചില്ല.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3mpbs-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3mpbs-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3mpbs-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="bfbd0-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bfbd0-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bfbd0-0-0" style="font-family: inherit;">8. മൂന്നാം പ്രതി മുതുമനയിൽ നിന്ന് അഞ്ചു മൈൽ അകലെയുള്ള കിഴക്കോട്ട് കാവൽക്കാരനായി സേവനം ചെയ്യുകയായിരുന്നു എന്ന് നാലു സാക്ഷികൾ പറയുന്നു. (പ്രതിഭാഗം സാക്ഷി 2) സ്വന്തം അംശത്തിൽ കാവൽ ജോലി ചെയ്തുകൊണ്ടു തന്നെ അടുത്ത അംശത്തിൽ പോയി ഉപദ്രവങ്ങൾ ചെയ്യാൻ സാധ്യമാണ്. മൂന്നാം പ്രതി ഒരിക്കലും സ്ഥലം വിട്ടിട്ടില്ല എന്ന് തെളിയിച്ചിട്ടില്ല. കാവൽക്കാരുടെ നേതാവ് പ്രതിഭാഗം സാക്ഷി ഒന്നാമൻ അവരെ ദിവസവും പരിശോധിക്കാറുണ്ടെങ്കിലും, ഒരു നിശ്ചിത സമയത്തല്ല അത് നടത്താറുള്ളത്. ഹാജർ വിളിച്ചുള്ള പരിശോധനയും ഉണ്ടായിട്ടില്ല. അദ്ദേഹം ഒക്ടോബർ മുപ്പത്തൊന്നാം തീയതി മൂന്നാം പ്രതിയെ തന്റെ അംശത്തിൽ കണ്ടിട്ടുണ്ടാകാം. പക്ഷെ അത് കൃത്യം നടക്കുന്ന സമയത്ത് ഇദ്ദേഹം അവിടെ ഇല്ലായിരുന്നു എന്നതിനു തെളിവല്ല. ഒരു സഹ കാവൽക്കാരനായ പ്രതിഭാഗം സാക്ഷി രണ്ടാമൻ ഇരുപത്തഞ്ചോ, മുപ്പതോ ആളുകൾ ജോലിയിലുണ്ടായിരുന്നു എന്നു പറയുന്നു. എത്ര പേർ ഉണ്ടായിരുന്നു എന്ന് കൃത്യമായി അറിയില്ലെങ്കിൽ മൂന്നാം പ്രതി നിശ്ചയമായും അവിടെ ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാകില്ല. മറ്റൊരു കാവൽക്കാരനും ഇതേ കാര്യങ്ങൾ തന്നെ പറയുകയും, നേതാവ് മുഴുവൻ സമയവും തങ്ങളോടൊപ്പമുണ്ടായിരുന്നു, അദ്ദേഹം പറയുന്നപോലെ റോന്തു ചുറ്റാൻ പോയിട്ടില്ല എന്നും പറയുന്നു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="bjjcc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bjjcc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bjjcc-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="bnbap-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bnbap-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bnbap-0-0" style="font-family: inherit;">9. ഒരു നായർ, പ്രതിഭാഗം സാക്ഷി നാലാമൻ മൂന്നാം പ്രതിയും, അയാളുടെ മകനും അദ്ദേഹത്തെ അവരുടെ അംശത്തിൽ സഹായിച്ചതായി പറയുന്നു. ഇദ്ദേഹം മാന്യമായി പെരുമാറാറുണ്ട് എന്ന് ഇത് തെളിയിക്കുന്നു. പക്ഷെ മൂന്നു തീയ്യൻമാരും, ഒരു നായരും എന്തുകൊണ്ട് മുൻ ശത്രുതയൊന്നും ഇല്ലാത്ത നിരുപദ്രവകാരിയായ ഒരു മാപ്പിളയെ തിരഞ്ഞു പിടിച്ച് കുറ്റമാരോപിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല. മതം മാറാൻ നിർബന്ധിക്കപ്പെട്ടവർ മുതുമന ഇല്ലത്ത് ധാരാളം മാപ്പിളമാരെ കാണുകയും അവരോടു വെറുപ്പു തോന്നുകയും ചെയ്തിരിക്കാം. ഇവർ നുണ പറയുകയാണെങ്കിൽ അവരുടെ ആരുടെയെങ്കിലും പേരു പറയുന്നതിനായിരുന്നു സാധ്യത. മൂന്നാം പ്രതിയെ ചൂണ്ടിക്കാട്ടാനുള്ള കാരണം അയാളാണ് തെയ്യനെ കൊന്നത് എന്നതാണ് സാധ്യമായ യുക്തിപൂർവ്വമായ നിഗമനം.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="p28s-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="p28s-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="p28s-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8gvpu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8gvpu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8gvpu-0-0" style="font-family: inherit;">10. കേളപ്പനെയും, ഉപ്പേരനെയും ജനുവരി മുപ്പതാം തീയ്യതി അതിവേഗ കോടതിയിലെ മജിസ്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="7ls31-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7ls31-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7ls31-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="5rqdt-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5rqdt-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5rqdt-0-0" style="font-family: inherit;">11. പ്രോസിക്യൂഷന്റെ തെളിവുകൾ സത്യമാണെന്നും, മൂന്നു പേരും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടുണ്ടെന്നും ഞാൻ കരുതുന്നു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="1vtt4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1vtt4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1vtt4-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="frsnj-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="frsnj-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="frsnj-0-0" style="font-family: inherit;">12. കൊലപാതകം ചെയ്യാനായി പൊതുവായ കാരണമുണ്ടെന്നും, അതു നടപ്പിലാക്കാനായി നാലു ഹിന്ദുക്കളെ കൊല ചെയ്തു എന്നതിലും ഒട്ടും സംശയമില്ല. പ്രായോഗികമായി സെക്ഷൻ 302,149 പ്രകാരം കുറ്റം തെളിഞ്ഞാൽ മതിയാകും. പക്ഷെ നിയമപ്രകാരം അവർ പ്രധാന കുറ്റവാളികളാണ്. തെയ്യന്റെ തല വെട്ടിയതു കൊണ്ട് മൂന്നാം പ്രതിയും, ഒന്നും, രണ്ടും പ്രതികൾ സഹായം ചെയ്തതുകൊണ്ടും ഇന്ത്യൻ കോഡ് സെക്ഷൻ 109 പ്രകാരം വധശിക്ഷക്ക് അർഹരാണ്. ഇല്ലത്തിന്റെ കരട് രൂപരേഖ പ്രമാണം D സമർപ്പിച്ച സബ് ഇൻസ്പെക്ടർ ഒന്നും, രണ്ടും പ്രതികൾ ഇരുന്ന മുറ്റവും, കൊലപാതകം നടന്ന സ്ഥലവും തമ്മിലുള്ള ദൂരം ഇരുന്നൂറു വാര എന്ന് അളന്നിട്ടുണ്ട്. കൊലപാതകം നടത്തിയ സംഘത്തിന് പ്രോത്സാഹനം കൊടുക്കാൻ മാത്രം അടുത്തായിരുന്നു ഒന്നും, രണ്ടും പ്രതികൾ എന്നു ഞാൻ കരുതുന്നു. വിചാരണയും, ശിക്ഷ നടപ്പാക്കലും തമ്മിലുള്ള സമയവ്യത്യാസം രണ്ടു മണിക്കൂറാണെന്ന് അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി ഉപ്പേരൻ പറയുന്നു. മരണശിക്ഷ വിധിച്ചതും, കൊലപാതകം നടത്തിയതും, പൊതുവായുള്ള ഉദ്ദേശം നടപ്പിലാക്കാനുള്ള ഒരൊറ്റ കുറ്റകൃത്യമായി ഞാൻ കാണുന്നു. അതിനാൽ ഓരോ പ്രതിയും അവർ ഒറ്റക്കു ചെയ്താലെന്ന പോലെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളാണ്.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="645ev-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="645ev-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="645ev-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2qa1n-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2qa1n-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2qa1n-0-0" style="font-family: inherit;">13.ഹൈകോടതിയുടെ അനുമതിയോടെ ഓരോ പ്രതിയെയും മരണം വരെ തൂക്കിലിടാൻ ഞാൻ വിധിക്കുന്നു. അപ്പീലിനായി ഏഴു ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു. സെക്ഷൻ 302,149,109,114,34, ഇന്ത്യൻ പീനൽ കോഡ്. </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2fp4o-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2fp4o-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2fp4o-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="5fmuc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5fmuc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5fmuc-0-0" style="font-family: inherit;">ഒപ്പ് ജി. എച്ച്. ബി. ജാക്സൺ, സീനിയർ സ്പെഷ്യൽ ജഡ്ജി.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="11o5s-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="11o5s-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="11o5s-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="5lk2a-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5lk2a-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5lk2a-0-0" style="font-family: inherit;">താഴെപ്പറയുന്ന സാക്ഷികളെ വിസ്തരിച്ചു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3j0he-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3j0he-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3j0he-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2lp5a-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2lp5a-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2lp5a-0-0" style="font-family: inherit;">പ്രോസിക്യൂഷനു വേണ്ടി</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="9vs39-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9vs39-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9vs39-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="dejm6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dejm6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dejm6-0-0" style="font-family: inherit;">(1) എം. ദത്താരിയ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8anm5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8anm5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8anm5-0-0" style="font-family: inherit;">(2) പി. കേളപ്പൻ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="139tu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="139tu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="139tu-0-0" style="font-family: inherit;">(3) എൻ. ഉക്കണ്ടൻ നായർ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2ndk5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2ndk5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2ndk5-0-0" style="font-family: inherit;">(4) എം. ചന്ദപ്പൻ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="e49m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e49m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e49m-0-0" style="font-family: inherit;">(5) പി. ഉപ്പേരൻ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3ehom-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3ehom-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3ehom-0-0" style="font-family: inherit;">(6) യു. നാരായണൻ (പോലീസ് സബ് ഇൻസ്പെക്ടർ)</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="s8ao-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="s8ao-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="s8ao-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="ae17p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ae17p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ae17p-0-0" style="font-family: inherit;">പ്രതിഭാഗത്തിനു വേണ്ടി</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="4he2v-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4he2v-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4he2v-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3qp2n-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3qp2n-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3qp2n-0-0" style="font-family: inherit;">(1) എം. കോയ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="e4cll-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e4cll-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e4cll-0-0" style="font-family: inherit;">(2) ടി.കോയമ്മദ്</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="alcqs-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="alcqs-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="alcqs-0-0" style="font-family: inherit;">(3) എം.ചേക്കുട്ടി</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="bfeur-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bfeur-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bfeur-0-0" style="font-family: inherit;">(4) പി. ചാത്തു നായർ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2usqq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2usqq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2usqq-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="aeimu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="aeimu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="aeimu-0-0" style="font-family: inherit;">ഇനി പറയുന്ന രേഖകൾ സമർപ്പിക്കപ്പെട്ടു.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="8jomg-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8jomg-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8jomg-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="214u2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="214u2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="214u2-0-0" style="font-family: inherit;">(A) കേളപ്പന്റെ വൂണ്ട് സർട്ടിഫിക്കറ്റ്. കോഴിക്കോട്ടെ സബ് അസിസ്റ്റന്റ് സർജ്ജൻ നൽകിയത്. തീയ്യതി 1921 ഡിസംബർ 16.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="akc2u-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="akc2u-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="akc2u-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="3e7s9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3e7s9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3e7s9-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="5th0p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5th0p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5th0p-0-0" style="font-family: inherit;">(B) താമരശ്ശേരിയിലെ ആക്ടിംഗ് സബ് ഇൻസ്പെക്ടർ 1921 നവംബർ ഒന്നാം തീയ്യതി കാലത്ത് രേഖപ്പെടുത്തിയ പി. കേളപ്പന്റെ മൊഴി.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="1ccdm-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1ccdm-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1ccdm-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2qve-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2qve-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2qve-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="9mrd9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9mrd9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9mrd9-0-0" style="font-family: inherit;">(C) താമരശ്ശേരിയിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ മുൻപാകെ 1921 ഡിസംബർ പത്താം തീയ്യതി കാലത്ത് പത്തുമണിക്ക് പി. കേളപ്പൻ നൽകിയ മൊഴി.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2n9ob-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2n9ob-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2n9ob-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="frtd7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="frtd7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="frtd7-0-0" style="font-family: inherit;">(D) സംഭവ സ്ഥലത്തിന്റെ രൂപരേഖ</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="93t1q-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="93t1q-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="93t1q-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2usr2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2usr2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2usr2-0-0" style="font-family: inherit;">പ്രതിഭാഗത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട രേഖകൾ </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="4jct1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4jct1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4jct1-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="a1q7d-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a1q7d-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a1q7d-0-0" style="font-family: inherit;">ഒന്നുമില്ല.</span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="1e8j7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1e8j7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1e8j7-0-0" style="font-family: inherit;"> </span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="4d37r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4d37r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4d37r-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="abku1" data-offset-key="2fgp8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2fgp8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2fgp8-0-0" style="font-family: inherit;">ഒപ്പ് ജി.എച്ച്.ബി. ജാക്സൺ, സീനിയർ സ്പെഷ്യൽ ജഡ്ജി.</span></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-31059380999806642762019-12-07T11:58:00.000+05:302019-12-07T11:58:14.147+05:30മാപ്പിള കലാപം സീരീസ് (ഭാഗം 20) <div dir="ltr" style="text-align: left;" trbidi="on">
<div class="" data-block="true" data-editor="6ubsl" data-offset-key="4h8go-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4h8go-0-0" style="direction: ltr; font-family: inherit; position: relative;">
<br /></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="4h6f7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4h6f7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4h6f7-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="88tfq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="88tfq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="88tfq-0-0" style="font-family: inherit;">The Moplah Rebellion,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ (athrocities) എന്ന അദ്ധ്യായത്തിന്റെ -----വിവർത്തനം തുടരുന്നു. </span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="5hcvh-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5hcvh-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5hcvh-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="4k8pn-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4k8pn-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4k8pn-0-0" style="font-family: inherit;">അഭയാർഥികളുടെ മൊഴികൾ:-</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="eujbb-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="eujbb-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="eujbb-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="32nmp-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXMeabgMbqPdqhS8BnIGQDYCoO3mn9Mdkd4qSoVDQ1KuvTmkYWGEcCJaDZ2kNcSQrqzcGr4QtVhvIBVmtOiRSKWyRAuMFtxYfsgjPgYBm3TebG_zuNEPmEwSC8QQLvpx2k-A8VJFtNgDs_/s1600/refugee+9.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="548" data-original-width="851" height="206" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXMeabgMbqPdqhS8BnIGQDYCoO3mn9Mdkd4qSoVDQ1KuvTmkYWGEcCJaDZ2kNcSQrqzcGr4QtVhvIBVmtOiRSKWyRAuMFtxYfsgjPgYBm3TebG_zuNEPmEwSC8QQLvpx2k-A8VJFtNgDs_/s320/refugee+9.JPG" width="320" /></a></div>
<div class="_1mf _1mj" data-offset-key="32nmp-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="32nmp-0-0" style="font-family: inherit;">14. വെള്ളക്കരി കുറ്റിപ്പുറത്ത് ഗോപാലൻ നായർ, പുത്തൂർ, ഏറനാട്:- കന്നിമാസം പതിനാലാം തീയ്യതി (1921 സെപ്റ്റംബർ 21) രാത്രി ഏകദേശം എട്ടുമണിക്ക് മുന്നൂറോളം മാപ്പിളമാർ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ഇതിനിടക്ക് കരുണാകരൻ നായർക്ക് ഒരു വെട്ടുകത്തിയും, വടിവാളുമായി പുറത്തെത്താൻ കഴിഞ്ഞു. അദ്ദേഹം മാപ്പിളമാരുമായി ഏറ്റുമുട്ടി നാലു പേരെ വധിക്കുകയും, ഏതാനും പേരെ മുറിവേൽപ്പിക്കുകയും ചെയ്തു. ഉടനെ അദ്ദേഹം പടിക്കലേക്കു ഓടിപ്പോയി. ആ സമയം ഒരു മാപ്പിള ഒരു കുന്തം അദ്ദേഹത്തിന്റെ തലക്കെറിയുകയും, അത് കഴുത്തു തുളച്ച് കയറി അദ്ദേഹം മരിച്ചു വീഴുകയും ചെയ്തു. മാപ്പിളമാർ എല്ലാം കൊള്ളയടിച്ചു. എന്റെ മൂന്നു വീടുകൾ കൊള്ളയടിക്കുകയും, ഒരു വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഞങ്ങളുടെ വക ഒരു അമ്പലമുണ്ട്. ഈ അമ്പലവും നശിപ്പിക്കപ്പെട്ടു. വേങ്ങര അംശത്തിലെ ഏതാണ്ട് ഇരുപതു പേർ കൊല്ലപ്പെട്ടു. ഏതാണ്ട് അറുപതു ഹിന്ദുക്കളെ മതം മാറ്റി. എന്റെതു കൂടാതെ വേങ്ങരയിൽ വേറെ രണ്ട് അമ്പലങ്ങളുണ്ട്. എല്ലാം നശിപ്പിക്കുകയും, വിഗ്രഹങ്ങൾ തകർക്കുകയും,പശുക്കളെ കൊല്ലുകയും ചെയ്തു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="fl3u6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fl3u6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fl3u6-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="a94pi-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a94pi-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a94pi-0-0" style="font-family: inherit;">16. കൈപ്പടത്ത് കുഞ്ഞുണ്ണി നായർ, കൊടുവായൂർ, ഏറനാട്:- ഇവിടെ ഏതാണ്ട് അമ്പതു ഹിന്ദു വീടുകളുണ്ട്. ഇതിൽ മൂന്നെണ്ണത്തിനു തീ വയ്ക്കുകയും, ബാക്കി ഏതാണ്ടെല്ലാ വീടുകളും മിക്കവാറും നശിപ്പിക്കപ്പെടുകയും ചെയ്തു. ഏഴു പേർ കൊല്ലപ്പെടുകയും, അമ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് ബലമായി മതം മാറ്റപ്പെടുകയും ചെയ്തു. ആ അംശത്തിൽ ചെറുതടക്കം അഞ്ച് അമ്പലങ്ങളുണ്ട്. എല്ലാം മലിനമാക്കുകയും, നശിപ്പിക്കുകയും ചെയ്തു. എന്റെ അറിവിൽ അഞ്ചു സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്. </span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="3dom2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3dom2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3dom2-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="8v4nu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8v4nu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8v4nu-0-0" style="font-family: inherit;">17. മണിയിൽ പാലോളി കൃഷ്ണൻ നായർ, തൃപ്പനച്ചി,ഏറനാട്:- എനിക്ക് എഴുപത്താറു വയസ്സുണ്ട്. മാപ്പിളമാർ എന്റെ കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എന്നെക്കൊണ്ട് നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു. മുഹമ്മദൻ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. ഞങ്ങളാരെങ്കിലും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് മാപ്പിളമാർ ഭീഷണിപ്പെടുത്തി.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="6v5dt-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6v5dt-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6v5dt-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="5qbpt-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5qbpt-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5qbpt-0-0" style="font-family: inherit;">18. ചെമ്പാഴി കുട്ടികൃഷ്ണൻ നായർ, അധികാരി, പെരുവല്ലൂർ,ഏറനാട്:- എന്റെ അംശത്തിൽ മൊത്തം ഏതാണ്ട് ഇരുന്നൂറ് ഹിന്ദു വീടുകളുണ്ട്. എല്ലാ വീടുകളും കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും, കുട്ടികളുമടക്കം അൻപതിലധികം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടു. ഏതാണ്ട് എട്ടു ഹിന്ദുക്കൾ കൊല്ലപ്പെട്ടു. എന്റെ അംശത്തിൽ നാല് അമ്പലങ്ങളുണ്ട്. എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="ohoa-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ohoa-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ohoa-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="b4qgf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="b4qgf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="b4qgf-0-0" style="font-family: inherit;">19. തിരുത്തിയിൽ നടുവഞ്ചേരി നാരായണൻ മൂസത്, അധികാരി, വള്ളിക്കുന്ന്, ഏറനാട്:- എന്റെ അംശത്തിൽ നൂറിൽ കുറയാത്ത വീടുകൾ കൊള്ളയടിക്കപ്പെടുകയും, അറുപതിൽ കുറയാത്ത വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ആ അംശത്തിൽ എനിക്ക് രണ്ട് അമ്പലങ്ങളുണ്ട്. രണ്ടും നശിപ്പിക്കപ്പെട്ടു. എന്റെ അംശത്തിൽ അനേകം പുരുഷന്മാരും,സ്ത്രീകളും, കുട്ടികളും മാപ്പിളമാരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുരുഷൻമാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും ശവശരീരങ്ങൾ പുഴയിൽ പൊങ്ങിക്കിടക്കുന്നുണ്ട്. എഴുപതു വയസ്സുള്ള ഒരു ഹിന്ദു സ്ത്രീ അവരുടെ ഓല മേഞ്ഞ വീട് തീ പിടിച്ച് അതിൽ പെട്ടു മരിച്ചു. ആവീട്ടിൽ ഇരുപതിനായിരം തേങ്ങ ഉണ്ടായിരുന്നു. അത് മൊത്തത്തിലാണ് കത്തിച്ചത്. വയസ്സായ സ്ത്രീ ഒഴിച്ച് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. അവർക്ക് ഓടാൻ കഴിഞ്ഞില്ല. അതിനാൽ തീയിൽപ്പെട്ടു മരിച്ചു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="f1mlo-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f1mlo-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f1mlo-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="1697s-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1697s-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1697s-0-0" style="font-family: inherit;">20. പുതുക്കോട്ടെ ചാത്തുണ്ണി നായർ, പുത്തൂർ,കോഴിക്കോട്:- സെപ്റ്റംബർ ഇരുപത്തെട്ടാം തീയ്യതി കലാപകാരികൾ എന്റെ വീട്ടിൽ വന്നു. ഞാനൊഴിച്ച് എന്റെ കുടുംബക്കാരെല്ലാം ഭയന്ന് ഓടി രക്ഷപ്പെട്ടു. അവർ വന്ന ഉടനെ എന്റെ കൈകൾ കൂട്ടിക്കെട്ടി. എന്റെ അയൽക്കാരനായ തീയ്യർതൊടിയിൽ ഗോപാലനെയും ഇപ്രകാരം തന്നെ ചെയ്തു. അടുത്ത ദിവസം ഗോപാലൻ അമ്മയെ കാണാനായി ദയനീയമായി നിലവിളിക്കാൻ തുടങ്ങി. അപ്പോൾ അവർ അദ്ദേഹത്തെ മുതുമന ഇല്ലത്തതിന്റെ പടിഞ്ഞാറു വശത്തുള്ള നാഗലിക്കാവു പറമ്പിലെ ഒരു കിണറിന്റെ അടുത്തു കൊണ്ടുപോയി. കലാപകാരികളിൽ ഒരാൾ ഗോപാലനെ വാളുകൊണ്ട് വെട്ടി, ശരീരം കിണറ്റിലെറിഞ്ഞു. ഇത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ഞാൻ ഇസ്ലാമിലേക്കു മാറാൻ സമ്മതിച്ചു. അവർ കൊറാനിലെ ചില വരികൾ എന്നെക്കൊണ്ടു ചൊല്ലിച്ച ശേഷം എനിക്ക് കുറച്ചു ഭക്ഷണം തന്നു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="2j4sj-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2j4sj-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2j4sj-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="9774l-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9774l-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9774l-0-0" style="font-family: inherit;">എന്നെ മതം മാറ്റിയ ദിവസം പെരുവയൽ, ചാത്തമംഗലം അംശങ്ങളിലെ ആറു പേരെയും മതം മാറ്റിയിരുന്നു. നീലേശ്വരത്തു നിന്ന് പിടിച്ച രണ്ടു നായന്മാരെയും, കൊടുവള്ളിയിൽ നിന്നു പിടിച്ച നാലു തീയ്യരെയും വാളുകൊണ്ടു വെട്ടി, നേരത്തെ പറഞ്ഞ കാവിലെ കിണറ്റിലിടുന്നത് ഞാൻ കണ്ടു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="1fm5h-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1fm5h-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1fm5h-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="88j1m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="88j1m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="88j1m-0-0" style="font-family: inherit;">21. തേലപ്പുറത്ത് രാമ കുറുപ്പ്:- ചിങ്ങം എട്ടാം തീയ്യതി (സെപ്റ്റംബർ 24) മാപ്പിളമാർ എന്റെ വീട്ടിൽ അതിക്രമിച്ചു കയറി. അവർ അറുപതോ, എഴുപതോ മാപ്പിളമാരുണ്ടാകും. മിക്കവരും ആ പ്രദേശത്തുള്ളവരും, കുടിയാൻമാരുമാണ്. അപ്പോൾ ഉച്ചക്ക് പന്ത്രണ്ടു മണിയായിക്കാണണം. അവരെന്നെ പിടികൂടി മലർത്തികിടത്തി എന്റെ ദേഹത്ത് പലഭാഗത്തും വാളുകൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ കരഞ്ഞു കൊണ്ട് പലതവണ മമ്പുറത്തെ തങ്ങളെ വിളിച്ചു. അപ്പോൾ വയസായ ഒരു മാപ്പിള എന്നെ വെറുതെ വിടാൻ പറഞ്ഞു. എന്റെ ജംഗമ വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. എനിക്ക് ഏതാണ്ട് പതിനൊന്നായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ അമ്പലങ്ങളിലൊന്നും തകർക്കപ്പെട്ടു. എന്റെ അംശത്തിലെ അഞ്ച് അമ്പലങ്ങൾ നശിപ്പിക്കപ്പെട്ടു. നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്കു മാറ്റപ്പെട്ടു. എന്റെ ഒരു അനന്തിരവളെയും മതം മാറ്റി. മാപ്പിളമാർ എന്റെ അംശത്തിലെ പതിനഞ്ചു പേരെ കൊലപ്പെടുത്തി. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="fldiu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fldiu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fldiu-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="4e7fo-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4e7fo-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4e7fo-0-0" style="font-family: inherit;">ഈ മൊഴി നൽകിയ ശേഷം ഈ മനുഷ്യൻ ആത്</span><span data-offset-key="4e7fo-1-0" style="font-family: inherit;"></span><span data-offset-key="4e7fo-2-0" style="font-family: inherit;">മഹത്യ ചെയ്തു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="7s851-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7s851-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7s851-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="2b1vq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2b1vq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2b1vq-0-0" style="font-family: inherit;">22. കെ. ഗോവിന്ദൻ നായർ, അധികാരി, താഴ്ക്കോട്, മനശ്ശേരി, കോഴിക്കോട്. ഈ രണ്ടു അംശങ്ങളിലുമായി മുന്നൂറു ഹിന്ദു വീടുകളും, ചെറുമ കുടിലുകളും ഉണ്ട്. ഒന്നൊഴിയാതെ എല്ലാ വീടുകളും കൊള്ളയടിക്കപ്പെടുകയും, കലാപകാരികൾ എല്ലാ ജംഗമ വസ്തുക്കളും കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ഏതാണ്ട് നാൽപതോളം വീടുകൾ കത്തിച്ചു ഭസ്മമാക്കി. രണ്ടു അംശങ്ങളിലുമായി ഇരുപത്തഞ്ചോളം അമ്പലങ്ങളുണ്ട്. ഇതിൽ ചിലതെല്ലാം കത്തിക്കുകയും, മറ്റുള്ളവ നശിപ്പിക്കുകയും,വിഗ്രഹങ്ങൾ തകർക്കുകയും, അതിനുള്ളിൽ പശുക്കളെ കശാപ്പു ചെയ്യുകയും ചെയ്തു. നവംബർ മാസത്തിന്റെ അവസാനത്തിൽ ഒരൊറ്റ ദിവസത്തിൽ മാപ്പിളമാർ ഇരുപത്തിരണ്ടു ഹിന്ദുക്കളെ കൊലപ്പെടുത്തി.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="kn3m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="kn3m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="kn3m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="83ltn-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="83ltn-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="83ltn-0-0" style="font-family: inherit;">23. ശങ്കുണ്ണി ഉണ്ണി നായർ, കണ്ണമംഗലം, ഏറനാട്:- ഈ അംശത്തിലെ എല്ലാ ഹിന്ദു വീടുകളും പൂർണ്ണമായി കൊള്ളയടിക്കപ്പെട്ടു. ഈ പരിസരത്തെ പ്രധാനപ്പെട്ട കുടുംബം എന്റേതായതുകൊണ്ട്, കലാപകാരികൾക്ക് അവരെ മതം മാറ്റണമെന്നുണ്ടായിരുന്നു. അവർ കുപ്പായങ്ങളും, ക്ഷൗരക്കാരും മറ്റുമായി മതം മാറ്റാൻ വന്നു. പക്ഷെ എന്റെ കുടുംബത്തിന് ഒരു നായർ ഭൃത്യനിൽ നിന്ന് സമയത്തിന് മുന്നറിയിപ്പു കിട്ടി. നിരാശരായ മാപ്പിളമാർ എന്റെ വീടിന്റെ ഒരു ഭാഗം തകർക്കുകയും, മുന്നറിയിപ്പു തന്ന ഭൃത്യന്റെ വീടിനു തീയിടുകയും ചെയ്തു. എന്റെ തറവാടിന് മൊത്തം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങലത്ത് വിഷ്ണു ക്ഷേത്രം നശിപ്പിക്കുകയും, ഭാഗികമായി അഗ്നിക്കിരയാക്കുകയും ചെയ്തു. വിഗ്രഹം പല കഷ്ണങ്ങളാക്കി.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="cu5ko-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="cu5ko-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="cu5ko-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="18gma-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="18gma-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="18gma-0-0" style="font-family: inherit;">24. മഠത്തിൽ വിഷ്ണു നമ്പൂതിരി, വിളയിൽ, ഏറനാട്:- ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി കാലത്ത് ഒമ്പതുമണിക്ക് പത്തു മാപ്പിളമാർ എന്റെ വീട്ടിൽ വന്നു. മിക്കവരും എന്റെ അയൽക്കാരോ, കുടിയാന്മാരോ ആണ്.പതുക്കെപ്പതുക്കെ കലാപകാരികളുടെ എണ്ണം കൂടാൻ തുടങ്ങി, ഉച്ചയോടെ അഞ്ഞൂറിൽ കുറയാതെ മാപ്പിളമാർ എത്തിച്ചേർന്നു. ഞാൻ സ്ത്രീകളെയും, കുട്ടികളെയും പുറകിലെ വാതിലിലൂടെ പുറത്തേക്കയച്ചിരുന്നു. മാപ്പിളമാർ വീട്ടിനകത്തു കടക്കാൻ തുടങ്ങിയതോടെ ഞാനും ഓടിപോയി. ആദ്യം എനിക്ക് പതിനയ്യായിരം രൂപയുടെ നഷ്ടമുണ്ടായി. പിന്നീട് ഇരുപതിനായിരം രൂപയുടെ മൂല്യമുണ്ടായിരുന്ന വീട് തീയിട്ടു നശിപ്പിച്ചു. എന്റെ മിക്കവാറും രേഖകളും തീയിൽ നശിച്ചു. ഞാൻ ഇതുവരെ വൈക്കത്തായിരുന്നു. നാലു ദിവസം മുൻപാണ് കോഴിക്കോട്ടു വന്നത്. ക്യാമ്പിൽ അരി വാങ്ങാൻ വന്നതാണ്. ഞാൻ ഇപ്പോൾ ചാലപ്പുറത്തെ വട്ടൂർ ഇല്ലത്താണ് താമസിക്കുന്നത്.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="8vhgs-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8vhgs-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8vhgs-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="9h5o6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9h5o6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9h5o6-0-0" style="font-family: inherit;">25. രാമുണ്ണി നായർ, അധികാരി, ഓലക്കര, ഏറനാട്:- ഒക്ടോബർ പന്ത്രണ്ടാം തീയ്യതി കലാപം വളരെ ഗൗരവകരമായ തരത്തിൽഎന്റെ അംശത്തിലേക്കു പടർന്നു. എല്ലാ ഹിന്ദു ഗൃഹങ്ങളിലെയും വിലപിടിപ്പുള്ളതെല്ലാം കവർച്ച ചെയ്യപ്പെട്ടു. ഓടാൻ കൂട്ടാക്കാതിരുന്ന എന്റെ അംശം കോൽക്കാരനായ (പ്യൂൺ) ചാത്തു നായരുടെ തല വെട്ടി. ഏതാണ്ട് അര ഡസൻ ആളുകൾ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾ മതം മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അംശത്തിലെ എല്ലാ കന്നുകാലികളും കശാപ്പു ചെയ്യപ്പെട്ടു. എനിക്കു തന്നെ കാളകളും, എരുമകളും കൂടാതെ മുപ്പതോളം പശുക്കൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="b5tm7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="b5tm7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="b5tm7-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="9i1uj-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9i1uj-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9i1uj-0-0" style="font-family: inherit;">26. മംഗലശ്ശേരി വിഷ്ണു നമ്പൂതിരി, പെരുവല്ലൂർ, ഏറനാട്:- എനിക്ക് നാല് ക്ഷേത്രങ്ങളുണ്ട്. കെരവല്ലൂർ ഭഗവതി ക്ഷേത്രം,കരിംകാളി കാവ്,ഏട്ടപ്പറമ്പിൽ വിഷ്ണു ക്ഷേത്രം, അയ്യപ്പൻ കാവ്. ഈ അമ്പലങ്ങളെല്ലാം ഭാഗികമായി നശിപ്പിക്കുകയും, വിഗ്രഹങ്ങൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. എന്റെ ആശ്രിതരിൽ അഞ്ചു സ്ത്രീകളേയും, രണ്ടു പുരുഷന്മാരേയും വെട്ടിക്കൊന്നു. രണ്ടു നായന്മാരെയും, മൂന്നു തീയ്യരെയും,മൊത്തം അഞ്ചു പേരെ ബലമായി ഇസ്ലാമിലേക്കു മതംമാറ്റി.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="25o0m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="25o0m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="25o0m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="a399-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a399-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a399-0-0" style="font-family: inherit;">27. വിളയിൽ ചെന്താമര പിഷാരടി, അധികാരി, വിളയിൽ, ഏറനാട്:- ആ അംശത്തിൽ ഒൻപത് നമ്പൂതിരി ഇല്ലങ്ങളുണ്ട്. മാപ്പിളമാർ എല്ലാ വീടുകളിലും അതിക്രമിച്ചു കയറി നമ്പൂതിരി സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിച്ചു. നായർ സ്ത്രീകളുടെ കാര്യത്തിലും മാപ്പിളമാർ അങ്ങനെതന്നെ ചെയ്തു. എല്ലാ സ്ത്രീകൾക്കും കാട്ടിൽ അഭയം പ്രാപിക്കേണ്ടി വന്നു. മാപ്പിളമാർ അവരെ കാട്ടിൽ നിന്ന് പുറത്തുചാടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂന്നാം ദിവസം ചെറുവായൂർ അംശം അധികാരിയുടെ ആളുകൾ വന്ന് ഈ സ്ത്രീകളെ രക്ഷിച്ചു. അംശത്തിൽ ആറ് അമ്പലങ്ങളുണ്ട്.എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു. പശുക്കളെ കശാപ്പു ചെയ്ത് അതെടുത്ത് വിഗ്രഹങ്ങളിൽ ചാർത്തുകയും, തലയോട്ടികൾ അമ്പലത്തിന്റെ പല ഭാഗങ്ങളിലും തൂക്കുകയും ചെയ്തു. അക്രമികൾ ആറു ഹിന്ദുക്കളെ വധിക്കുകയും, പതിനഞ്ചോളം വീടുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അറുപതോളം പേരെ ബലമായി മതം മാറ്റി.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="f3vu9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f3vu9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f3vu9-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="dudsi-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dudsi-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dudsi-0-0" style="font-family: inherit;">ഈ മൊഴി നൽകിയ ശേഷം സ്വന്തം അംശത്തിലേക്കു പോയ ഇദ്ദേഹം അവിടെവച്ച് കൊല ചെയ്യപ്പെട്ടു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="ape3p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ape3p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ape3p-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="fshgf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fshgf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fshgf-0-0" style="font-family: inherit;">28. ഗോപാലൻ എന്ന പാറക്കാട്ട് മൂപ്പിൽ നായർ, ചേറൂർ, ഏറനാട്:- മാപ്പിളമാർ എന്റെ വീട്ടിൽ കടന്ന് എടുക്കാവുന്നതെല്ലാം എടുത്തുകൊണ്ടു പോയി. അവർ എന്റെ ഉടമസ്ഥതയിലുള്ള, അടുത്തുള്ള അമ്പലത്തിൽ കടന്ന്, അവിടെയുണ്ടായിരുന്ന എമ്പ്രാന്തിരിയെ ഇസ്ലാമിൽ ചേർക്കുകയും, അമ്പല പരിസരത്തുണ്ടായിരുന്ന എട്ടു പേരെ, മൂന്നു സ്ത്രീകളെയും, അഞ്ചു പുരുഷന്മാരെയും കൊല്ലുകയും ചെയ്തു. വിഗ്രഹങ്ങളെല്ലാം തകർക്കുകയും, പശുക്കളെ അമ്പലത്തിൽ കശാപ്പു ചെയ്യുകയും ചെയ്തു. എനിക്ക് പശുക്കളും, കിടാക്കളുമടക്കം നാൽപ്പതു കന്നുകാലികളുണ്ട്. ചിലതിനെ കൊല്ലുകയും, ബാക്കിയുള്ളതിനെ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. മാപ്പിള കലാപത്തിൽ എനിക്ക് മൊത്തം പന്ത്രണ്ടായിരം രൂപയുടെ വസ്തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആ അംശത്തിലെ നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. എന്റെ അംശത്തിൽ അഞ്ച് അമ്പലങ്ങളുണ്ട്.എല്ലാം നശിപ്പിക്കപ്പെടുകയും, മലിനപ്പെടുത്തുകയും ചെയ്തു.</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="f2kr1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f2kr1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f2kr1-0-0" style="font-family: inherit;">-----------------------------</span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="fgugr-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fgugr-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fgugr-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="6ubsl" data-offset-key="2559d-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2559d-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2559d-0-0" style="font-family: inherit;">(ഈ പോസ്റ്റുകൾ വായിച്ച് അസ്ഥാനത്ത് തേള് കുത്തിയ പോലെ ചാടുന്നവർ ശ്രദ്ധിക്കുക. ഇത് ഞാനെഴുതിയതല്ല. ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഒരു നൂറ്റാണ്ടാകാറായി. കലാപത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളുടെയും റഫറൻസ് സെക്ഷനിൽ ഈ പുസ്തകത്തിന്റെയും പേര് കാണും. അതായത് ഇത് നിലവാരമില്ലാത്ത ചരിത്രമാണ് എന്ന് അവർക്കൊന്നും അഭിപ്രായമില്ല എന്നർത്ഥം. നിങ്ങൾ എന്തുകൊണ്ട് ഈ പുസ്തകത്തെക്കുറിച്ച് കേട്ടില്ല എന്നത് എന്റെ വിഷയമല്ല. സന്ദർഭം കിട്ടിയാൽ നമ്മുടെ “ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാരോടു തന്നെ ചോദിക്കുക. </span><span blockkey="2559d" class="_3gl1 _5zz4" data-offset-key="2559d-1-0" end="548" start="546" style="background-image: url("https://static.xx.fbcdn.net/images/emoji.php/v9/f4c/1/16/1f642.png"); background-position: center center; background-repeat: no-repeat; background-size: 16px 16px; caret-color: var(--primary-text); display: inline-block; font-family: inherit; height: 16px; margin: 0px 1px; text-align: center; vertical-align: middle; width: 16px;"><span class="_ncl" style="color: transparent; display: inline-block; font-family: inherit; transform: translateY(-3px); z-index: -1;"><span data-offset-key="2559d-1-0" style="font-family: inherit;">🙂</span></span></span></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-9714714202843365672019-12-02T12:32:00.002+05:302020-06-26T18:40:31.858+05:30മാപ്പിള കലാപം സീരീസ് (ഭാഗം 19) <div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVyL99-3V2R8Sm27GHOU2knPzKy3YL9usDkuPfEOm3s8qeeQs13PpPQeUVTdo7rXCe37iZS9ySzqUVvKKlfQHV6AlOUl-XBF4BggKk9eug5bfUQ_4Xhho1ZNPrf8GWZHLIl6ihYjwMKK20/s1600/refugee+2.JPG" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVyL99-3V2R8Sm27GHOU2knPzKy3YL9usDkuPfEOm3s8qeeQs13PpPQeUVTdo7rXCe37iZS9ySzqUVvKKlfQHV6AlOUl-XBF4BggKk9eug5bfUQ_4Xhho1ZNPrf8GWZHLIl6ihYjwMKK20/s320/refugee+2.JPG" /></a><br />
<br /><br /><br />10. ജീവനോടെ തൊലിയുരിക്കൽ. കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും തീരുമാനിച്ചതായി അടുത്തിടെയുള്ള പല റിപ്പോർട്ടുകളും കാണിക്കുന്നു. വെട്ടികൊല്ലുന്നതിനു മുൻപ് ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പട്ടാളത്തിനും, പോലീസിനും ഭക്ഷണം നൽകുന്നവരെയും, അങ്ങനെ സംശയിക്കപ്പെടുന്നവരെയും ക്രൂരമായി ശിക്ഷിക്കാൻ പദ്ധതിയിടുന്നതായി വാർത്തയുണ്ട്. പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിക്കാൻ ചെമ്പ്രശ്ശേരി തങ്ങൾ കൽപ്പിച്ചതായി പറയുന്നു. മേലത്തൂർ, മേൽമുറി, കരുവാരകുണ്ട്, തുവ്വൂർ മുതലായ സ്ഥലങ്ങളിൽ ഹിന്ദുക്കളെ കൃത്യമായി ഉന്മൂലനം ചെയ്യുന്നുണ്ടെങ്കിലും, കലാപകാരികൾക്കു താൽപര്യം തോന്നുന്ന ചെറുപ്പക്കാരികളെയും, പെൺകുട്ടികളെയും അവർ ബലമായി പിടിച്ചുകൊണ്ടു പോകുന്നുണ്ട്.എല്ലാ ദിവസവും നൂറുകണക്കിന് ഹിന്ദുക്കളാണ് സ്വരക്ഷക്കു വേണ്ടി പോലീസിന്റെയും പട്ടാളത്തിന്റെയും സാന്നിധ്യമുള്ള മലപ്പുറം, വണ്ടൂർ, മഞ്ചേരി,അങ്ങാടിപ്പുറം മുതലായ സ്ഥലങ്ങളിലേക്ക് ഒഴുകുന്നത്. പക്ഷെ പട്ടാളത്തിനു വേണ്ട ഭക്ഷണമൊരുക്കാൻ പോലും ബുദ്ധിമുട്ടായതുകൊണ്ട് കഴിയുന്നത്ര അഭയാർത്ഥികളെ കോഴിക്കോട്ടേക്കും, പാലക്കാട്ടേക്കും, മറ്റു സ്ഥലങ്ങളിലേക്കും അയക്കുകയാണ്.(മദ്രാസ് മെയിൽ, ഒക്ടോബർ 4,1921.)<br /><br /><br />11. കേരള പത്രിക,1922 മാർച്ച് 1, ബുധനാഴ്ച. കൃഷ്ണൻ നായരുടെ മരണം ഏതു കഠിനഹൃദയന്റെയും മനസ്സലിയിക്കുന്നതാണ്.അദ്ദേഹം കലാപകാരികളെ അറസ്റ്റു ചെയ്യുന്നതിൽ വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് മാപ്പിളയുടെ മനസ്സിൽ കോപമുണ്ടാക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ആദ്യം അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞു. അദ്ദേഹത്തിന് കുറെ സമയം ഈ വേദന സഹിക്കേണ്ടി വന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു കാലുകളും മുറിച്ചു കളഞ്ഞു. കുറെ സമയം ഈ വേദനയും അനുഭവിക്കേണ്ടി വന്നു. ഒടുവിൽ അദ്ദേഹത്തിന്റെ കഴുത്തും കണ്ടിച്ചു. അതിനു ശേഷമാണ് അദ്ദേഹം മരിച്ചത്. താമസിയാതെ തന്നെ ബാക്കി രണ്ടു പേരെയും വെട്ടി തുണ്ടമാക്കി. ബാക്കിയുള്ള മൂന്നു സഹോദരന്മാർ ഓടി രക്ഷപ്പെട്ടു.<br /><br /><br />12. ഒരു അഭയാർത്ഥിയുടെ മൊഴി. ഒരു കലാപകാരി ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കീറിപൊളിക്കുകയും, ഗർഭപാത്രത്തിൽ നിന്ന് ചത്ത കുഞ്ഞ് പുറത്തേക്കു നിൽക്കുന്ന തരത്തിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നതും കണ്ടു. വേറൊരു സന്ദർഭത്തിൽ ആറു മാസം പ്രായമായ ഒരു കുഞ്ഞിനെ സ്വന്തം അമ്മയുടെ മാറിൽ നിന്ന് പറിച്ചെടുത്ത് രണ്ടു തുണ്ടമാക്കി.(മിസ്റ്റർ ദേവധാറിന്റെ റിപ്പോർട്ടിൽ നിന്ന്)<br /><br /><br />കലാപകാരികൾ മേലത്തൂരിൽ നിന്നുള്ള മാന്യയായ ഒരു നായർ സ്ത്രീയെ അവരുടെ ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് വിവസ്ത്രയാക്കി. അവരുടെ കൈകൾ പുറകിൽ പിടിച്ചു കെട്ടിയിരുന്നു. ആ ക്രൂരന്മാർ ബലാൽസംഗം ചെയ്യുന്നത് കണ്ട് അസഹ്യതയോടെ അവർ കണ്ണുകൾ അടച്ചപ്പോൾ വാൾ ചൂണ്ടി കണ്ണ് തുറപ്പിച്ച് അത് കാണാൻ നിർബന്ധിച്ചു.(മിസ്റ്റർ ദേവധാറിന്റെ റിപ്പോർട്ടിൽ നിന്ന്)<br /><br /><br />13. നിലമ്പൂരിലെ കൊള്ള. പുരാതന കാലം മുതൽ രാജ്യഭരണം നടത്തിയിരുന്ന പ്രഭു കുടുംബമായ തച്ചറക്കാവിൽ തിരുമുൽപ്പാടിന്റെ തലസ്ഥാനമായിരുന്നു നിലമ്പൂർ.<br /><br /><br />1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി ഞായറാഴ്ച, കോവിലകം കാവൽക്കാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് പൂക്കോട്ടൂരിലെ വലിയൊരു സംഘം മാപ്പിളമാർ തോക്കുകളും, വാളുകളും,യുദ്ധകത്തികളുമായി കൊട്ടാരത്തിന്റെ പടിക്കലെത്തി. കൊട്ടാരം കാവൽക്കാർക്ക് ദുർബ്ബലമായ പ്രതിരോധമേ സാധ്യമായുള്ളൂ. അലക്കുകാരുടെ ജാതിയിൽ പെട്ട ഒരാൾ മാപ്പിളമാർക്കു നേരെ വെടിവച്ച് ഒരാളെ കൊന്നു. അദ്ദേഹം മറ്റൊരു മാപ്പിളയെക്കൂടി വെട്ടി വീഴ്ത്തിയെങ്കിലും, മാപ്പിളമാർ താമസിയാതെ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി വെട്ടിനുറുക്കി. ബാക്കിയുള്ള കാവൽക്കാർ അടുത്തുള്ള വീട്ടിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, മാപ്പിളമാർ പിൻതുടർന്നു ചെന്ന് അവിടെത്തെ അന്തേവാസികളായ രണ്ടു സ്ത്രീകളും, ഒരുകുട്ടിയുമടക്കം എല്ലാവരെയും കൊത്തിയരിഞ്ഞു. പതിനേഴു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് മാരകമായി പരിക്കു പറ്റുകയും ചെയ്തു. ഇതേ സമയം നിലമ്പൂർ കുടുംബം, സ്ത്രീകളടക്കം വാതിലടച്ച് അകത്തിരുന്നു. ഇളയ തിരുമുൽപ്പാട് മാത്രം തന്റെ കുടുംബത്തോടൊപ്പം സ്വന്തം ബംഗ്ളാവിലായിരുന്നു. കൂടുതൽ ആളുകളും മൂത്ത തിരുമുൽപ്പാടിന്റെ കൊട്ടാരത്തിലേക്ക് ഇടിച്ചു കയറി അവിടെ കണ്ട എല്ലാം നശിപ്പിച്ചു. മുപ്പത്തയ്യായിരം രൂപയുടെ വസ്തുവകകൾ കൂടാതെ എട്ടു വർഷത്തെ രേഖകളും അഗ്നിക്കിരയാക്കി. കൂടുതൽ കലാപകാരികളും ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കവേ, വലിയൊരു കൂട്ടം സ്ത്രീകളുടെ കൊട്ടാരത്തിലേക്കു പാഞ്ഞ് ചെന്നു. ഇവിടെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും, സേവകരുമടക്കം ഏതാണ്ട് നൂറ്റമ്പതു ജീവനുകൾ വാതിലുകൾ അടച്ചു പൂട്ടി അകത്തിരിക്കുകയായിരുന്നു. അര ഡസനോളം വാതിലുകൾ കലാപകാരികൾ തല്ലിപ്പൊളിച്ച് ഒടുവിൽ സ്ത്രീകളും, കുട്ടികളും അഭയം പ്രാപിച്ചിടത്തെത്തി. ആ സമയം കലാപകാരികൾക്കുള്ള എന്തോ സന്ദേശവുമായി ഒരാൾ വരികയും, അവരെല്ലാം കൊട്ടാരം തല്ലിപ്പൊളിക്കുന്നിടത്തേക്കു ഓടുകയും ചെയ്തു. നശീകരണമെല്ലാം കഴിഞ്ഞ ശേഷം, മഞ്ചേരി ട്രഷറി കൊള്ളയടിച്ച ശേഷം തങ്ങൾ കോവിലകത്തേക്കു മടങ്ങി വരുമെന്ന് നിലമ്പൂരിലെ ആളുകളോട് വിളിച്ചു പറഞ്ഞു കൊണ്ട് അവർ പൂക്കോട്ടൂർ ഭാഗത്തേക്കു നീങ്ങി. <br /><br /><br />മൊത്തം കുടുംബത്തേയും,ജോലിക്കാരെയും പുഴയുടെ മറുവശത്തുള്ള കാട്ടിലേക്കയച്ചു. അടുത്ത ദിവസം എല്ലായിടത്തും വ്യാപകമായ കൊള്ളകൾ നടന്നു. കോവിലകവും, നല്ല കാവലുണ്ടായിരുന്ന നൂറോളം വീടുകളും ഒഴിച്ച് പ്രദേശം മുഴുവൻ കൊള്ളയടിക്കപ്പെട്ടു. (മദ്രാസ് മെയിൽ,1921 സെപ്റ്റംബർ 17.)<br /><br /><br /><br /><br /><br /></div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-12293437580160827052019-11-29T11:19:00.001+05:302019-11-29T11:19:15.168+05:30മാപ്പിള കലാപം സീരീസ് (ഭാഗം 18)<div dir="ltr" style="text-align: left;" trbidi="on">
<div class="_2cuy _3dgx _2vxa" style="background-color: white; color: #1d2129; direction: ltr; font-family: Helvetica, Arial, sans-serif; font-size: 14px; margin: 0px; padding: 0px; white-space: pre-wrap;">
<br /></div>
<div class="_2cuy _3dgx _2vxa" style="background-color: white; color: #1d2129; direction: ltr; font-family: Helvetica, Arial, sans-serif; font-size: 14px; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">5. ചെമ്പ്രശ്ശേരി തങ്ങളുടെ പ്രകടനങ്ങൾ. തുവ്വൂരിനും, കരുവാരകുണ്ടിനും ഇടക്ക് ഒഴിഞ്ഞു കിടക്കുന്ന ഒരു കുന്നിൽ ചെരിവിൽ ഒരു കിണറുണ്ട്. ഇവിടെ ചുറ്റുമുള്ള അംശങ്ങളിൽ നിന്നുള്ള ചെമ്പ്രശ്ശേരി തങ്ങളുടെ നാലായിരത്തോളം വരുന്ന അനുയായികൾ ഒരു വലിയ യോഗം ചേർന്നു. തങ്ങൾ ചെറിയൊരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. കലാപകാരികൾ നാൽപ്പതിലധികം ഹിന്ദുക്കളെ പിടികൂടി കൈകൾ പുറകിൽ കെട്ടി, തങ്ങളുടെ മുന്നിൽ കൊണ്ടുവന്നു. കലാപകാരികൾക്കെതിരെ പട്ടാളത്തെ സഹായിച്ചു എന്ന കുറ്റം ചുമത്തി. മുപ്പത<span class="text_exposed_show" style="display: inline; font-family: inherit;">്തിയെട്ടു പേരെ കൊല്ലാൻ വിധിച്ചു. മൂന്നു പേരെ വെടിവച്ചു കൊന്നു എന്നു പറയുന്നു. ബാക്കിയുള്ളവരെ ഓരോരുത്തരായി കിണറിനടുത്തേക്കു കൊണ്ടുവന്നു. അതിന്റെ തൊട്ടടുത്തായി ചെറിയൊരു മരമുണ്ട്. ആരാച്ചാർ അവിടെ നിന്ന് വാളു കൊണ്ട് കഴുത്തു വെട്ടിയ ശേഷം ശരീരം കിണറ്റിലേക്കു തട്ടിയിടും. ഇങ്ങനെ കിണറ്റിലേക്കെറിഞ്ഞവരിൽ പലരും മരിച്ചിരുന്നില്ല. എങ്കിലും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലായിരുന്നു. കിണറിന്റെ വശങ്ങൾ ഉറപ്പുള്ള ചെങ്കല്ലിൽ പണിതതായിരുന്നു. കിണറ്റിൽ പടികളും ഇല്ലായിരുന്നു. കൂട്ടക്കൊലയുടെ മൂന്നാംദിവസം പോലും ചിലർ കിണറ്റിൽ നിന്ന് അലമുറയിടുന്നത് കേൾക്കാമായിരുന്നു എന്നു പറയുന്നു. തീർത്തും ഭീകരമായ ഒരു മരണമായിരുന്നിരിക്കും അവർക്കു ലഭിച്ചിരിക്കുക. ഈ കൊലപാതകങ്ങൾ ചെയ്യുന്ന സമയത്ത് മഴക്കാലമായിരുന്നതു കൊണ്ട് കിണറ്റിൽ കുറച്ചു വെള്ളമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് വറ്റിപ്പോയിട്ടുണ്ട്. അവിടം സന്ദർശിക്കുന്ന ആർക്കും ദാരുണമായ ആ കാഴ്ച കാണാം. അടിയിൽ മുഴുവൻ മനുഷ്യരുടെ അസ്ഥികൾ നിറഞ്ഞിരിക്കുകയാണ്. എന്റെ അരികിൽ നിന്നിരുന്ന ആര്യസമാജത്തിന്റെ മിഷനറിയായ പണ്ഡിറ്റ് ഋഷിറാം മുപ്പതു തലയോട്ടികൾ എണ്ണി. ഒരു തലയോട്ടിയുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. അത് കുമാരപ്പണിക്കർ എന്ന വൃദ്ധന്റെയാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ തല അറക്കവാളുകൊണ്ട് രണ്ടായി ഈർന്നു മുറിക്കുകയായിരുന്നു. (ഇ. രാമ മേനോൻ ബി.എ)</span></span></div>
<div class="_2cuy _3dgx _2vxa" style="background-color: white; color: #1d2129; direction: ltr; font-family: Helvetica, Arial, sans-serif; font-size: 14px; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><span class="text_exposed_show" style="display: inline; font-family: inherit;"><br /></span></span></div>
<div class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhI11nCUw3pTn1p2QhQymBI4ikfD_LAUjAvmMffILqkCoUjxK7uj89POAd3Okt1rpeIYNsrdw2hfYIagoS_CLjUQV5F3ksa6vOhEPq7jcLx8AK64Wf22QK0Ro0qgiMGOhI00u_PPqB0kmX3/s1600/refugee+7.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="550" data-original-width="822" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhI11nCUw3pTn1p2QhQymBI4ikfD_LAUjAvmMffILqkCoUjxK7uj89POAd3Okt1rpeIYNsrdw2hfYIagoS_CLjUQV5F3ksa6vOhEPq7jcLx8AK64Wf22QK0Ro0qgiMGOhI00u_PPqB0kmX3/s320/refugee+7.JPG" width="320" /></a></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">6. മണ്ണൂർ കൂട്ടക്കൊല. പത്രക്കുറിപ്പ്, 1921 നവംബർ 14.കോഴിക്കോട്. ഈ മാസം ഒൻപതാം തീയ്യതി കലാപകാരികൾ മണ്ണൂരും, തേഞ്ഞിപ്പാലത്തും നടത്തിയ ആക്രമണത്തിൽ സ്ത്രീകളും, കുട്ടികളുമടക്കം നാൽപ്പത്തി നാല് ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെട്ടതായി കൃത്യമായ വിവരം ലഭിച്ചിരിക്കുന്നു. മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം ആക്രമണം ഉദ്ദേശ്യരഹിതമായിരുന്നു. കൊള്ള മാത്രമാണ് സാധ്യതയുള്ള ഏക ലക്ഷ്യം.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">7. റബ്ബർ എസ്റ്റേറ്റുകൾ. മാപ്പിള കലാപകാരികൾ കരുവാരകുണ്ടിലെ പോലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും ആയുധങ്ങളും,വെടിക്കോപ്പുകളും കൈവശപ്പെടുത്തുകയും ചെയ്ത ശേഷം കേരളം, പുല്ലങ്കോട് എസ്റ്റേറ്റുകളിലേക്കു പോയി. മിസ്റ്റർ ബ്രൗണും, മിസ്റ്റർ കോൾബ്രൂക്കും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. മിസ്റ്റർ ബ്രൗൺ സ്ഥലം വിട്ട ശേഷം കൂലികൾ എല്ലാ ബംഗ്ളാവുകളും കയ്യേറി വിലപിടിപ്പുള്ളതെല്ലാം കടത്തി. അതിനു ശേഷം ബംഗ്ളാവുകൾക്കും, ഫാക്ടറികൾക്കും, മറ്റു കെട്ടിടങ്ങൾക്കും തീയിട്ട ശേഷം പാലങ്ങളും, കലുങ്കുകളും തകർത്തു. നശീകരണം ഏറ്റവും പൂർണമായിരുന്നു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">കൂലികൾ അതിനു ശേഷം അവരുടെ കൊള്ളമുതലുകളുമായി രക്ഷപ്പെട്ടു. ആൾകൂട്ടം എല്ലാം അടിച്ചു തകർത്ത ശേഷം മിസ്റ്റർ ബ്രൗണിനെ പിന്തുടരാൻ നല്ലൊരു സംഘത്തെ സൈലന്റ് വാലി വഴിയിലൂടെ പുറകെ വിട്ടു. ഓറഞ്ച് തൊലികളും,കാൽപ്പാടും നോക്കിയാണ്അവർ വഴി മനസ്സിലാക്കിയത്. എങ്കിലും അവർക്ക് അദ്ദേഹത്തെ കിട്ടിയില്ല. അദ്ദേഹം സുരക്ഷിതമായി ഊട്ടിയിലെത്തി.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">എല്ലാ എസ്റ്റേറ്റുകൾക്കും ഇതേ വിധി തന്നെയായിരുന്നു. (മദ്രാസ് മെയിൽ)</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">8. മിസ്റ്റർ ഈറ്റന്റെ കൊലപാതകം. മിസ്റ്റർ ഈറ്റൺ കേരള എസ്റ്റേറ്റിലെ മിസ്റ്റർ ബ്രൗണിനടുത്തെത്താൻ ഏറ്റവും നേരിട്ടുള്ളതും, സാധാരണ ഉപയോഗിക്കുന്നതുമായ വഴിയിലൂടെയാണ് വന്നത്. അദ്ദേഹം തന്റെ സേവകനെയും, മൂന്നു നായ്ക്കളെയും കൂടെക്കൂട്ടിയിരുന്നു. നായ്ക്കൾ എന്തോ കണ്ട് കുരച്ചില്ലായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. അതാണ് അദ്ദേഹത്തെ ചതിച്ചത്. ഒരു മരത്തിൽ കയറിയ സേവകൻ മിസ്റ്റർ ഈറ്റനെ കൊലപ്പെടുത്തുന്നതിനു ദൃക്സാക്ഷിയായി. അദ്ദേഹത്തിന് റിവോൾവറിൽ നിന്ന് മൂന്നു വെടിയുതിർക്കാനുള്ള സമയമേ കിട്ടിയുള്ളൂ. അതിനു മുൻപ് അദ്ദേഹത്തിന്റെ സ്വന്തം കൂലികൾ ചാടിവീണ് അദ്ദേഹത്തെ ചവിട്ടിക്കൊന്നു. അതിനിടയിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് പരിഹസിക്കുകയും, നിന്ദിക്കുകയും ചെയ്തു.”നീ ഇന്നിന്ന ആളെ അടിച്ചില്ലേ? എന്നാൽ ഇത് പിടിച്ചോ. നീ ഇന്ന ആളോട് ഇപ്രകാരം ചെയ്തില്ലേ? എന്നാൽ ഇതും, ഇതും കൂടി പിടിച്ചോ”.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">മരിച്ചു കഴിഞ്ഞപ്പോൾ അവർ അദ്ദേഹത്തിന്റെ തല വെട്ടിയെടുത്ത് വലിയ ആഘോഷങ്ങളോടെ പൊതുവഴിയിൽ കൊണ്ടുപോയി സ്ഥാപിക്കുകയും, ശരീരം പുഴയിലെറിയുകയും ചെയ്തു. സേവകനെ പട്ടാളം പിന്നീട് കണ്ടെത്തി. (മദ്രാസ് മെയിൽ)</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">9. നമ്പൂതിരിമാർ അനുഭവിച്ച പീഡനങ്ങൾ. ഏറനാട്, കോഴിക്കോട് താലൂക്കുകളിലെ എല്ലാ പ്രായത്തിലും, അവസ്ഥയിലുമുള്ള, പുരുഷന്മാരും,സ്ത്രീകളും, കുട്ടികളുമടങ്ങുന്ന ഏതാണ്ട് എഴുന്നൂറോളം നമ്പൂതിരിമാർ ഇപ്പോൾ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ സംരക്ഷണയിലുണ്ട്. അവരിൽ ധാരാളം ആളുകൾ മാങ്കാവ്,ചാലപ്പുറം കൊട്ടാരങ്ങളിൽ വസിക്കുന്നതായി അറിയുന്നു. ചെറുകോൽ നമ്പൂതിരിയുടെ ഇല്ലവും, ത്രിക്കല്ലൂർ ദേവസ്ഥാനത്തിന്റെ ചേളാരി മഠവും കൊള്ളയടിക്കപ്പെട്ടു. അടുത്തുള്ള കാരശ്ശേരി അംശത്തിലെ ധാരാളം ഇല്ലങ്ങളും കൊള്ളയടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതുപോലെ കന്നിപ്പറമ്പ്,കൂരക്കോൽ അംശങ്ങളിലേയും. ഇവിടെ നായർ ഭവനങ്ങൾ പോലും വെറുതെ വിട്ടിട്ടില്ല. മേൽപ്പറഞ്ഞതു കൂടാതെ പറപ്പൂർ,ഉഗ്രപുരം, പുലയക്കോട്ട,ശ്രീകൃഷ്ണപുരം,ചാത്തമംഗലം,പെരുവെമ്പ്ര,കൊലോട്ടി,അമൃതമംഗലം എന്നീ സ്ഥലങ്ങളും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">മുകളിൽ പറഞ്ഞവയിൽ പറപ്പൂരിലെ പോർക്കോട്ട് ഇല്ലവുമായി (ഏറനാട് താലൂക്ക്) ബന്ധപ്പെട്ട സംഭവങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. ഇരുപത്തൊന്നാം തീയ്യതി രാത്രി എട്ടുമണിക്ക്അറുന്നൂറോളം കലാപകാരികൾ നമ്പൂതിരിയുടെ വീടു തകർത്ത് അകത്തു കയറി. ഏതാനും പേർ അവിടത്തെ അനന്തരാവകാശിയായ വാസുദേവൻ നമ്പൂതിരിയുടെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തിൽ വാൾ വച്ച് അദ്ദേഹത്തിന്റെ വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കാൻ ഭീഷണിപ്പെടുത്തി. അത് വെളിപ്പെടുത്തിയപ്പോൾ കലാപകാരികൾ മുകൾനിലയിൽ ചെന്ന് അതെല്ലാം എടുക്കുകയും,അക്കാര്യം താഴെയുള്ള അവരുടെ സഖാക്കളെ അറിയിക്കുകയുംചെയ്തു. പേടിച്ചു വിറച്ച നമ്പൂതിരി അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾക്ക് പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ളതായി പറയുന്നു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് കലാപകാരികൾ മഠത്തിൽ ഇല്ലം കൈവശപ്പെടുത്തുകയും,സന്ധ്യയോടെ കൊള്ളയടിക്കുകയും ചെയ്തു. അതേ രാത്രി തന്നെ അവർ വട്ടപ്പുഴ, കുളങ്ങര, തെയ്യേരി ഇല്ലങ്ങൾ കൊള്ളയടിച്ചു. അടുത്ത ദിവസം രാവിലെ പാലക്കൽ,കോട്ടക്കൽ, തലേതൊടി എന്നിവിടങ്ങളിലെ ഇല്ലങ്ങളും കൊള്ളയടിച്ചു. ഇരുപത്തിനാലാം തീയ്യതി അഭയാർത്ഥികൾ കോഴിക്കോട്ടേക്ക് പാലായനം ചെയ്യുന്നതിനിടയിൽ നേർമങ്ങാട്ട് അമ്പലത്തിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കേ, ആയുധധാരികളായ കലാപകാരികൾ അമ്പലം വളഞ്ഞ്, വിഗ്രഹം പിഴുതെടുത്ത് കഷ്ണങ്ങളാക്കുകയും, പലരെയും ഇസ്ലാമിലേക്കു മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. അഭയാർത്ഥികൾ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ടു. ഇതേ ദേശത്തെ ഈശ്വരമംഗലം അമ്പലവും, ഏതാണ്ട് എല്ലാ ഹിന്ദു വീടുകളും കൊള്ളയടിക്കപ്പെട്ടു. ധാരാളം നമ്പൂതിരി സ്ത്രീകൾ അവർക്ക് ഒഴിച്ചു കൂടാനാകാത്ത മേൽവസ്ത്രവും, ഓലക്കുടയും, താലിയും (ആഭരണം) ഇല്ലാതെയാണ് എത്തിച്ചേർന്നത്. കോഴിക്കോട് താലൂക്ക്,പന്നിക്കോട്ട് അംശത്തിലെ ചുഴലിപ്പുറത്ത് മനയിലെ വാസുദേവൻ നമ്പൂതിരിയുടെ ഇല്ലം കൊള്ളയടിക്കപ്പെടുകയും, മതം മാറാൻ വിസമ്മതിച്ചതിനാൽ ഉടനടി കൊലചെയ്യപ്പെടുകയും ചെയ്തു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">തൃക്കഴികോട്ട് സ്വാമിയുടെ മനയുടെ അടുത്തുള്ള റെയിൽവേ ലൈനിൽ ഇരുപ്പുറപ്പിച്ച മുന്നൂറോളം കലാപകാരികൾ പത്തു പേരെ സ്വാമിയുടെ അടുത്തേക്കയച്ച് മുന്നൂറു രൂപ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, നൂറു രൂപയും, ബാക്കി സ്വാമികളുടെ ആൾ എത്തിയ ശേഷം കൊടുക്കാം എന്ന വാഗ്ദാനവും അംഗീകരിച്ച് മടങ്ങിപ്പോയി. രാത്രി അവർ വീണ്ടും പ്രത്യക്ഷപ്പെട്ട് മഠം മുഴുവൻ കൊള്ളയടിച്ച്, പണവും, രത്നങ്ങളും,മറ്റു വിലപിടിച്ച വസ്തുക്കളുമായി രക്ഷപ്പെട്ടു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">നിലമ്പൂർ,കോട്ടക്കൽ, മങ്കട എന്നിവിടങ്ങളിലെ നമ്പൂതിരിമാരുടെ വിവരങ്ങളും ഹൃദയഭേദകമാണ്. രക്ഷപ്പെട്ടു എന്നു കരുതിയിരുന്ന ചില നമ്പൂതിരി സ്ത്രീകളെയും,കുട്ടികളെയും കാണാനില്ല. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് അറുന്നൂറോളം മാപ്പിളമാർ വെട്ടത്ത് ഒരുപ്പുളശ്ശേരി നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തി പണപ്പെട്ടി തുറപ്പിച്ച് എടുക്കാവുന്നത്ര മുതലുമായി കടന്നു കളഞ്ഞു. വേറൊരു സംഘം ധാന്യപ്പുര തുറന്ന് നെല്ലും, പാത്രങ്ങളും കൊണ്ടുപോയി.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">കവർച്ച ആറു മണിക്കൂറോളം നീണ്ടുനിന്നു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">കൽപകഞ്ചേരിക്കടുത്തുള്ള പെരിങ്ങോട്ട് മനയിലും സമാനമായ കവർച്ചകൾ നടന്നു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">നമ്പൂതിരിമാരുടെ പ്രധാന പുരോഹിതനായ തിരുനാവായ വാധ്യാരുടെ വീടും ആക്രമിക്കപ്പെട്ടു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">പൂമുള്ളി മനയിൽ നിന്ന് നാലായിരം രൂപ പിടിച്ചു വാങ്ങി. കലാപകാരികൾ അവിടത്തെ ധാന്യപ്പുര കൊള്ളയടിച്ച് പന്ത്രണ്ടായിരം പറ നെല്ലും കടത്തിക്കൊണ്ടു പോയതായി അറിയുന്നു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">ചേവൂർ നമ്പൂതിരിയുടെ ഇല്ലത്ത് കലാപകാരികൾ ഇരുപതാം തീയ്യതി മുതൽ ഇരുപത്തിനാലാം തീയ്യതി വരെ നാലു ദിവസം ഉണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടതെല്ലാം കൊടുത്തു. അടുത്തുള്ള ആറ്റുപുറത്ത് ഭട്ടതിരിപ്പാടിനും അദ്ദേഹത്തിന്റെ ഇല്ലം കലാപകാരികൾക്കു വിട്ടുകൊടുക്കേണ്ടി വന്നു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">പറപ്പൂർ ദേശത്ത് (ഏറനാട് താലൂക്ക്) ആകെയുള്ള എട്ട് ഇല്ലങ്ങളിലും കലാപകാരികൾ നാശനഷ്ടങ്ങൾ വരുത്തി. പൂക്കോട്ടൂർ ഇല്ലത്തെ ആളുകൾക്കാണ് ഏറ്റവും നഷ്ട്ടം പറ്റിയത്. അവർക്ക് അമ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. കലാപകാരികൾ ഈ നമ്പൂതിരിമാരുടെ അമ്പലത്തിൽ കടന്ന് വിഗ്രഹം തകർക്കുകയും ഒരു പശുവിനെ കൊല്ലുകയും ചെയ്തു.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">തക്കപ്പുരം ദേശത്തെ നമ്പൂതിരിമാരുടെ ഇല്ലം കൊള്ളയടിക്കപ്പെട്ടതുകൊണ്ട് മങ്കട കൊട്ടാരത്തിൽ അഭയം തേടി. നാറാസ്,പയ്യപ്പുള്ളി മനകളിലെ നമ്പൂതിരിമാരും ബുദ്ധിമുട്ടനുഭവിച്ചു. അഭയാർത്ഥികൾക്ക് സഹായം ചെയ്തതിന് മങ്കടയിലെ റാവു ബഹാദൂർ എം.സി. കൃഷ്ണവർമ്മ രാജ പ്രത്യേകം നന്ദി അർഹിക്കുന്നുണ്ട്.</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;">ഏറനാട് താലൂക്കിലെ വലിയ ചെമ്പോർനി മനയിൽ ഇരുപത്തിരണ്ടാം തീയ്യതി ആദ്യം ഇരുപത്തഞ്ചോളം മാപ്പിളമാർ വന്ന് ഒരു പറ നെല്ലും ഒരു രൂപയും ആവശ്യപ്പെട്ടു. മിനിറ്റുകൾ ഇട വിട്ട് അത്തരം അനേകം സംഘങ്ങൾ വന്നു. ഒടുവിൽ ഒരു വലിയ സംഘം വന്ന് തവണകളായി കുറേശ്ശേ തന്ന് നിങ്ങൾ ബുദ്ധിമുട്ടണ്ട എന്ന് അവരോടു പറഞ്ഞ് പതിനയ്യായിരം പറ നെല്ല് ധാന്യപ്പുരയിൽ നിന്ന് കടത്തിക്കൊണ്ടു പോയി. മിക്ക കലാപകാരികളും നമ്പൂതിരിയുടെ കുടിയാന്മാരാണെന്നു പറയുന്നു. (മദ്രാസ് മെയിൽ സെപ്റ്റംബർ 5,1921.)</span></div>
<div class="_2cuy _3dgx _2vxa" style="direction: ltr; font-family: inherit; margin: 0px; padding: 6px 0px 0px; white-space: pre-wrap;">
<span class="_4yxo" style="font-family: inherit; font-weight: 600;"><br /></span></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-50396276007329437482019-11-25T18:54:00.000+05:302019-11-26T12:06:39.073+05:30മാപ്പിള കലാപം സീരീസ് (ഭാഗം 17) <div dir="ltr" style="text-align: left;" trbidi="on">
<div class="" data-block="true" data-editor="ainmd" data-offset-key="73l3v-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="73l3v-0-0" style="direction: ltr; font-family: inherit; position: relative;">
<br /></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="2v3sg-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2v3sg-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2v3sg-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="e318i-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e318i-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e318i-0-0" style="font-family: inherit;">ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച The Moplah Rebellion,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ (athrocities) എന്ന അദ്ധ്യായത്തിന്റെ വിവർത്തനം.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="frlru-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="frlru-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="frlru-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="1e0c2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1e0c2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1e0c2-0-0" style="font-family: inherit;">അതിക്രമങ്ങൾ………</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="3o7k5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3o7k5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3o7k5-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="3jp10-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3jp10-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3jp10-0-0" style="font-family: inherit;">അവയെ ഇങ്ങനെ തരം തിരിക്കാം:-</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="8be83-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8be83-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8be83-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="7vu41-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7vu41-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7vu41-0-0" style="font-family: inherit;">(a) സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തുക.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="4pqkp-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4pqkp-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4pqkp-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="2a2ak-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2a2ak-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2a2ak-0-0" style="font-family: inherit;">(b) ആളുകളെ ജീവനോടെ തൊലിയുരിക്കുക</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="hloe-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="hloe-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="hloe-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="bk78f-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bk78f-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bk78f-0-0" style="font-family: inherit;">(c) പുരുഷന്മാരെയും,സ്ത്രീകളെയും,കുട്ടികളെയും കൂട്ടമായി വധിക്കുക </span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="f08d4-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f08d4-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f08d4-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="c4237-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c4237-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="c4237-0-0" style="font-family: inherit;">(d) ആയിരക്കണക്കിന് ആളുകളെ കൂട്ടമായി ബലമായി മതം മാറ്റുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊലപ്പെടുത്തുക.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="fo65f-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fo65f-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fo65f-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="2onjg-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2onjg-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2onjg-0-0" style="font-family: inherit;">(e) അർദ്ധ പ്രാണനായ ആളുകളെ കിണറ്റിലെറിയുക. മാറണമെത്തി പീഡനത്തിൽ നിന്ന് രക്ഷിക്കുന്നതുവരെ മണിക്കൂറുകളോളം വേദനയനുഭവിക്കാനായി വിടുക. </span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="5a34f-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5a34f-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5a34f-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="8eun9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8eun9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8eun9-0-0" style="font-family: inherit;">(f) കലാപപ്രദേശത്തെ ഏതാണ്ട് എല്ലാ ഹിന്ദു,ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കുക. ഇതിൽ മാപ്പിള സ്ത്രീകളും,കുട്ടികളും വരെ പങ്കെടുക്കും. സ്ത്രീകളുടെ ദേഹത്തുള്ള വസ്ത്രങ്ങൾ പോലും കൊള്ളയടിക്കുക. ചുരുക്കിപ്പറഞ്ഞാൽ അമുസ്ലിം ജനങ്ങളെ മുഴുവൻ തികച്ചും ദരിദ്രരാക്കുക.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="44flr-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="44flr-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="44flr-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="dni92-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dni92-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dni92-0-0" style="font-family: inherit;">(g) കലാപ പ്രദേശങ്ങളിലെ അമ്പലങ്ങൾ നശിപ്പിച്ചും, അശുദ്ധമാക്കിയും ഹിന്ദുക്കളുടെ മത വികാരങ്ങളെ അപമാനിക്കുക. ക്ഷേത്ര പരിസരത്തു വച്ച് പശുവിനെ കൊല്ലുക,അവശിഷ്ടങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുക, തലയോട്ടികൾ ചുവരിലും, മേൽക്കൂരയിലും തൂക്കുക.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="vsj3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="vsj3-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="vsj3-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="dj9q0-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dj9q0-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dj9q0-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="4jehn-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="separator" style="clear: both; text-align: center;">
</div>
<div class="_1mf _1mj" data-offset-key="4jehn-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4jehn-0-0" style="font-family: inherit;">(1) നന്നമ്പ്ര അതിക്രമം. 1921 നവംബർ പതിനാലാം തീയ്യതി സായുധരായ വലിയൊരു സംഘം മാപ്പിളമാർ നന്നമ്പ്ര അംശത്തിലെ പൂഴിക്കൽ നാരായണൻ നായർ എന്ന ധനികനായ ഒരു ജന്മിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. അവർ വീട് കൊള്ളയടിക്കുകയും, അവിടത്തെ ഒരു പെൺകുട്ടിയേയും, ആൺകുട്ടിയെയും പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അന്തേവാസികളായ ഒൻപതു പേരെയും അടുത്തുള്ള ഒരു പാറയിലേക്കു കൊണ്ടുപോയി ഏഴു പേരെ കൊലപ്പെടുത്തി. അഞ്ചു പേർ ഉടനെ മരിച്ചു. രണ്ടു പേർ മണിക്കൂറുകളോളം നരകിച്ചു. മാരകമായി മുറിവേറ്റ മറ്റു രണ്ടു പേരെ അവിടെ ഉപേക്ഷിച്ചു. ആ വീട്ടിലെ മാധവൻ നായർ എന്ന കുട്ടിയെ കൊന്ന് കിണറ്റിലെറിഞ്ഞു. നാരായൺ നായർ രക്ഷപ്പെട്ടു.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="7qf33-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7qf33-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7qf33-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="90okf-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="90okf-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="90okf-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="8eiug-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8eiug-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8eiug-0-0" style="font-family: inherit;">മാപ്പിളമാർക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഇങ്ങനെ പറയുന്നു. ” ഈ കൊലപാതകങ്ങൾ വെറും മതഭ്രാന്തിനും, കൊള്ള മുതലിനോടുള്ള ആർത്തിക്കും അപ്പുറം വേറെന്തോ സൂചിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു. കൊല ചെയ്യപ്പെട്ടവർ ഇസ്</span><span data-offset-key="8eiug-1-0" style="font-family: inherit;"></span><span data-offset-key="8eiug-2-0" style="font-family: inherit;">ലാം സ്വീകരിക്കാൻ വിസ്സമ്മതിക്കുകയോ, കലാപകാരികളെ എതിർക്കുകയോ, സ്വത്തു വകകൾ കൊടുക്കാതിരിക്കുകയോ ചെയ്തതുകൊണ്ടാണ് കൊല്ലപ്പെട്ടത് എന്നു കരുതാൻ ഒരു തെളിവുമില്ല. അവിടെ കയ്യിൽ പെടുന്ന എല്ലാ ആണുങ്ങളെയും കൊല്ലാൻ ഉദ്ദേശിച്ചാണ് കലാപകാരികൾ വന്നത് എന്നാണ് കാണുന്നത്. ബാക്കിയായവർ ഒന്നുകിൽ ഓടി രക്ഷപ്പെട്ടവരോ, അല്ലെങ്കിൽ മരിച്ചതായി കരുതി ഉപേക്ഷിക്കപ്പെട്ടവരോ ആണ്. ഒരുചെറിയ പെൺകുട്ടിയേയും, ആൺകുട്ടിയെയും തട്ടിക്കൊണ്ടു പോയത് ആക്രമണത്തിന്റെ മനഃപ്പൂർവ്വമായ നിഷ്ടൂരതയുടെ സൂചനയാണ്.”( കേസ് 116, 116 A of 1922 ന്റെ വിധിന്യായത്തിൽ നിന്ന്.)</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="86f1f-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="86f1f-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="86f1f-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="av3g-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="av3g-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="av3g-0-0" style="font-family: inherit;">നാരായണൻ നായർ തന്റെ വീടു കാവലിനായി ചുമതലപ്പെടുത്തിയ അയാളുടെ മാപ്പിള കാവൽക്കാരെ വിശ്വസിച്ചു. അവർ വിശ്വാസവഞ്ചന നടത്തി. മാപ്പിളമാർ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിച്ചു. അവരതിൽ ഏതാണ്ട് വിജയിക്കുകയും ചെയ്തു. ആറാഴ്ചക്കു ശേഷം വിവരിക്കാനാകാത്ത തരം അപമാനങ്ങൾ സഹിക്കേണ്ടി വന്ന പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചു.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="9p0j6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9p0j6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9p0j6-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="96jiq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="96jiq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="96jiq-0-0" style="font-family: inherit;">അഞ്ചു പേരെ വധശിക്ഷക്കു വിധിക്കുകയും, അഞ്ചു പേരെ ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ആർക്കറിയാം സംഘത്തിലെ എത്രപേർ പുറത്ത് സ്വതന്ത്രരായി നടക്കുന്നുണ്ടെന്ന്?</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="7hlhi-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7hlhi-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7hlhi-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="8eneo-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8eneo-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8eneo-0-0" style="font-family: inherit;">2. 1921 ഓഗസ്റ്റ് മുപ്പതാം തീയ്യതി നടന്ന, വിരമിച്ച പോലീസ് ഇൻസ്പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയുടെയും, ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസിന്റെയും കൊലപാതകം. മലബാറിലെ സ്പെഷ്യൽ ജഡ്ജിയുടെ നിരീക്ഷണങ്ങൾ. കേസ് നമ്പർ 73/22.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="93vum-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="93vum-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="93vum-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="buv55-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="buv55-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="buv55-0-0" style="font-family: inherit;">“കലാപത്തിലെ ഏറ്റവും ക്രൂരമായ രണ്ടു കൊലകളാണ് ഇവ. രണ്ടു വിശ്വസ്തരായ സർക്കാർ ജോലിക്കാർക്ക് അവരുടെ ഉത്തരവാദിത്വവും, രാജാവിനോടുള്ള കടമയും നിറവേറ്റുന്നതിനിടയിൽ കൊല്ലപ്പെട്ടു. രണ്ടിൽ ഏതാണ്ഏറ്റവും ഭയാനകവും, ഹീനവുമെന്ന് പറയാൻ ബുദ്ധിമുട്ടാണ്. ചേക്കുട്ടിയുടെ കാര്യത്തിൽ മരണപ്പെട്ടയാളെ തീർക്കുന്നതിനു മുൻപ് സ്ത്രീകളെ അവിടെനിന്നു പറഞ്ഞയക്കാനുള്ള മാന്യതയെങ്കിലും കാണിച്ചെങ്കിലും, പിന്നീട് തല ഒരു കുന്തത്തിൽ കോർത്ത് കൊണ്ടുനടന്നത് അങ്ങേയറ്റം നീചമായ അപരാധമാണ്. ഹൈദ്രോസിന്റെ കാര്യത്തിൽ കൊല നടത്തിയത് അദ്ദേഹത്തിന്റെ ഭാര്യയുടേയും, മക്കളുടേയും മുന്നിൽ വച്ച്, കുട്ടികളുടെ യാചനയും, ഭർത്താവിനെ രക്ഷിക്കാനുള്ള ഭാര്യയുടെ അപേക്ഷയും വകവയ്ക്കാതെയായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="bkgvb-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bkgvb-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bkgvb-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="4dtrc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4dtrc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4dtrc-0-0" style="font-family: inherit;">ഭാര്യയുടെ സാക്ഷിമൊഴിയിൽ നിന്ന് ധീരനായ ആ മനുഷ്യൻ എങ്ങനെയാണ് മരണത്തെ അഭിമുഖീകരിച്ചതെന്നും, കൊലപാതകത്തിന്റെ തുല്യതയില്ലാത്ത നൃശംസതയും മനസ്സിലാക്കാനാകും.</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="bsek2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="bsek2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="bsek2-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="1kd4b-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1kd4b-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1kd4b-0-0" style="font-family: inherit;">3. പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ റീഡ്മാന്റെ കൊലപാതകം.1921 ഓഗസ്റ്റ് പത്തൊൻപതാം തീയ്യതി രാത്രി, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ മിസ്റ്റർ ലങ്കാസ്റ്റർ ഇൻസ്പെക്ടർ റീഡ്മാനും, ഒരുസംഘം പോലീസുകാരുമായി മലപ്പുറത്തുനിന്ന് തിരൂരങ്ങാടിയിലേക്കു തിരിച്ചു. പക്ഷെ എട്ടു മൈലോളം ചെന്നപ്പോൾ, മിസ്റ്റർ റീഡ്മാന് സുഖമില്ലാതാകുകയും, അദ്ദേഹത്തിന്റെ സേവകനോടൊപ്പം ഒരു വണ്ടിയിൽ തിരികെ അയക്കേണ്ടി വരികയും ചെയ്തു. ഇരുപതാം തീയ്യതി വെളുപ്പിന്ഇൻസ്പെക്ടർ മലപ്പുറത്തെത്തി. അൽപം വിശ്രമിച്ചപ്പോൾ സുഖം തോന്നിയ അദ്ദേഹം തിരൂരങ്ങാടിയിൽ തന്റെ ആളൂകളോടൊപ്പം വീണ്ടും ചേരാൻ അനുവാദം ചോദിച്ചെങ്കിലും, അപ്പോൾ അനുവാദം കിട്ടിയില്ല. എങ്കിലും ഉച്ച തിരിഞ്ഞപ്പോൾ അപ്പോളും പോകാൻ തോന്നുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു പോകാമെന്ന് അനുവാദം കിട്ടി. അദ്ദേഹം ഉടനെ തയ്യാറായി കളക്റ്ററുടെ കാറിൽ കയറി. കാറിന്റെ സാരഥി മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ പുറകെ കാലിയായ മൂന്നു ലോറികളും, അതിൽ ഏറ്റവും മുന്നിലുള്ള ഒന്നിൽ അദ്ദേഹത്തിന്റെ സേവകനായി കുഞ്ഞാലിയും ഉണ്ടായിരുന്നു. മലപ്പുറത്തുനിന്ന് എട്ടു മൈൽ പിന്നിട്ടപ്പോൾ ഈ ലോറി ഒരു കലാപസംഘം തടഞ്ഞ് അതിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്തി. മിസ്റ്റർ റീഡ്മാനെ വഹിച്ചിരുന്ന കാർ മലപ്പുറത്തുനിന്ന് പന്ത്രണ്ടു മൈൽ അകലെയും, തിരൂരങ്ങാടിയിൽനിന്ന് രണ്ടു മൈൽ അകലെയുമുള്ള കടത്തു വരെ എത്തിയപ്പോൾ കലാപകാരികൾ ആക്രമിച്ചു. അവിടെ വച്ച് മിസ്റ്റർ റീഡ്മാൻ കൊല്ലപ്പെട്ടു.(മദ്രാസ് മെയിൽ ഒക്ടോബർ 3 1921.)</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="ech3o-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ech3o-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ech3o-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="efaf8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="efaf8-0-0" style="direction: ltr; font-family: inherit; position: relative;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXQFhcgJNQQXpty8BrzczSSs1Mw89_aPTXsMq8kTQTni2GBU4m3UFt6FlEwBBcnzPeTHv9e1xKdWJJgJdY_09hat_8mMXehFGtx8mzPvd34GVnHiIfq4kUMGOzhcVyZS5giEt6tC7pAUrl/s1600/w.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="885" data-original-width="960" height="295" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXQFhcgJNQQXpty8BrzczSSs1Mw89_aPTXsMq8kTQTni2GBU4m3UFt6FlEwBBcnzPeTHv9e1xKdWJJgJdY_09hat_8mMXehFGtx8mzPvd34GVnHiIfq4kUMGOzhcVyZS5giEt6tC7pAUrl/s320/w.jpg" width="320" /></a><span data-offset-key="efaf8-0-0" style="font-family: inherit;">4. ഒരു കൂട്ടക്കൊല. 1921 ഒക്ടോബറിലോ, നവംബറിലോ കലാപത്തിന്റെ ഒരു നേതാവായ അവോക്കർ മുസലിയാർ ഒരു സംഘം ആളുകളുമായി കോഴിക്കോട് താലൂക്ക്, പുത്തൂർ അംശത്തിലെ മുതുമന ഇല്ലം കയ്യേറി. നാട്ടിൽ ചുറ്റുവട്ടത്തുള്ള ധാരാളം ഹിന്ദുക്കളെ, ചിലരെ കുടുംബമടക്കം പിടിച്ചു കൊണ്ടുവന്നു. അവരോട് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. സമ്മതിച്ചവരെ മതം മാറ്റിയ ശേഷം മുസ്</span><span data-offset-key="efaf8-1-0" style="font-family: inherit;"></span><span data-offset-key="efaf8-2-0" style="font-family: inherit;">ലിയാരുടെ ഇഷ്ടം പോലെ പറഞ്ഞയക്കുകയോ, അവിടെ തന്നെ പിടിച്ചു വയ്ക്കുകയോ ചെയ്തു. ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ചവരെയെല്ലാം ഒരു മടിയും കൂടാതെ ഉടനടി വാളിനിരയാക്കി. ഇല്ലത്തിനോടനുബന്ധിച്ച് ഒരു സർപ്പക്കാവും കിണറുമുള്ള വിശുദ്ധ സ്ഥലമുണ്ടായിരുന്നു. കൊലക്കു വിധിക്കപ്പെട്ട ഹിന്ദുക്കളെ സർപ്പക്കാവിലേക്കു കൊണ്ടുപോയി, തലവെട്ടി കിണറ്റിലെറിഞ്ഞു. ഇങ്ങനെ പല തവണകളായി അവരെ തീർത്തു. ഏതാണ്ട് അമ്പതോ,അറുപതോ പേരെ കിണറ്റിൽ കണ്ടെത്തി.കേളപ്പൻ എന്നു പേരുള്ള ഒരു ഹിന്ദു അത്ഭുതകരമായി രക്ഷപ്പെട്ട് ഈ കഥ പറയാൻ ബാക്കിയായി. വാളുകൊണ്ട് തലയ്ക്കു പുറകിലും, കഴുത്തിനും രണ്ടു വെട്ടേറ്റ അദ്ദേഹം താഴെ വീണു. ബാക്കിയുള്ളവരുടെയെല്ലാം തല പൂർണ്ണമായി അറ്റുപോയെങ്കിലും, ഇദ്ദേഹം വെറും ഭാഗ്യം കൊണ്ട് തല അറ്റു പോകാതെ രക്ഷപ്പെട്ടു. ഇദ്ദേഹത്തിൽ ജീവൻ ബാക്കിയുണ്ടാകുമെന്ന് കലാപകാരികൾ കരുതിയില്ല. ഒരാൾ ഇദ്ദേഹത്തിന്റെ കാലിൽ പിടിച്ച് കിണറ്റിലേക്കെറിഞ്ഞു.</span><br />
<div class="separator" style="clear: both; text-align: center;">
<span data-offset-key="efaf8-2-0" style="font-family: inherit;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCCvB8KaoNvxS8-pkBIE_k1KpbGGljCdC4UKWG6jkqtsVpHCZlJDiOEv5jsaAL4UWU-TlENR9YScz0fAH42b6zGuwbz3wFHaA21ZIbXc-6J92wFjF_GtEJN2HN22wxu8oMIeJOTLI3xs6f/s1600/kelappan.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1600" data-original-width="1067" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCCvB8KaoNvxS8-pkBIE_k1KpbGGljCdC4UKWG6jkqtsVpHCZlJDiOEv5jsaAL4UWU-TlENR9YScz0fAH42b6zGuwbz3wFHaA21ZIbXc-6J92wFjF_GtEJN2HN22wxu8oMIeJOTLI3xs6f/s320/kelappan.jpg" width="213" /></a></span></div>
<span data-offset-key="efaf8-2-0" style="font-family: inherit;">
</span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="6aobk-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6aobk-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6aobk-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="ainmd" data-offset-key="9qaqi-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9qaqi-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9qaqi-0-0" style="font-family: inherit;">കിണർ ഏതാണ്ട് മുഴുവനായും ശവങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരുടെ മുകളിലേക്ക് വലിച്ചെറിയപ്പെട്ട കേളപ്പൻ കിണറിലേക്കു തൂങ്ങികിടന്നിരുന്ന ഒരു വള്ളിയുടെ സഹായത്തോടെ ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം ഏന്തിവലിഞ്ഞ് പുറത്തെത്തി, ഒരുകൂട്ടം മരങ്ങളുടെ പുറകിൽ ഒളിച്ചു. ചെറിയ മഴയിൽ അൽപ്പം ആശ്വാസം കിട്ടിയ അദ്ദേഹം ഇരുട്ടിയ ശേഷം കാവു വിട്ട് പുറത്തിറങ്ങി. മുന്നോട്ടു തൂങ്ങിക്കിടക്കുന്ന സ്വന്തം തലയും താങ്ങിപ്പിടിച്ച് എട്ടോ, ഒൻപതോ മൈൽ ദൂരം പതുക്കെ ഇഴഞ്ഞു നീങ്ങി. അടുത്ത ദിവസം രാവിലെ അവശനായ ഇദ്ദേഹത്തെ സബ് ഇൻസ്പെക്ടർ കണ്ടെത്തി ആശുപത്രിലെത്തിച്ചു. അദ്ദേഹം ഒരു മാസം ചികിത്സയിലായിരുന്നു.(കേസ് നമ്പർ 32 A/ 22 ന്റെ വിധിയിൽ നിന്ന്. 29 ജൂലൈ 1922.)</span><br />
<span data-offset-key="9qaqi-0-0" style="font-family: inherit;"><br /></span></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-28437612433788947932019-11-21T18:23:00.000+05:302020-06-26T18:37:10.143+05:30മാപ്പിള കലാപം സീരീസ് (ഭാഗം 16) <div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSnKiRgdYQ0EB1ogL32hf0r6Vq-sM1M_yKUL2McwYUWAUPuUqkfRSaBxdwOwO9e8ouLWwXLIQU1kweQxo-Nw-TEE1eKkMXtl53aCWvq65jEE7T0PS65dgwt5FNLAYhhkbL_o1HxtyTo_3r/s1600/newyork+times+5.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSnKiRgdYQ0EB1ogL32hf0r6Vq-sM1M_yKUL2McwYUWAUPuUqkfRSaBxdwOwO9e8ouLWwXLIQU1kweQxo-Nw-TEE1eKkMXtl53aCWvq65jEE7T0PS65dgwt5FNLAYhhkbL_o1HxtyTo_3r/s400/newyork+times+5.jpg" /></a><br />
<br /><br /><br /><br /><br /><br /><br /><br /><br /><br /> <br /><br /><br /><br /><br />കലാപത്തെക്കുറിച്ചുള്ള കുറിപ്പുകൾ. എഫ്.ബി. ഇവാൻസ്, സി.എസ്.ഐ., ഐ.സി.എസ്.<br /><br /><br /><br /><br /><br />ആലി മുസലിയാർ പള്ളിയും, ഖിലാഫത്ത് ഓഫീസും കേന്ദ്രീകരിച്ച് ഭരണം തുടങ്ങി. ആരും അവിടം വിടരുതെന്നും, എല്ലാവരും പള്ളിയിലെത്തി ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതണമെന്നും അയാൾ ഉത്തരവിട്ടു. കടത്തും, ചന്തയും ഇനി മുതൽ ബ്രിട്ടീഷ് രാജിന്റെയല്ലെന്നും, അവരുടേതാണെന്നും, ഇനി മുതൽ തങ്ങൾ ചുങ്കം പിരിക്കുമെന്നും അയാൾ പ്രഖ്യാപിച്ചു.<br /><br /><br />2. എന്തുകൊണ്ട് ഓഗസ്റ്റ് ഒന്നാം തീയ്യതി ഇൻസ്പെക്ടറെ കൊലപ്പെടുത്തിക്കൊണ്ട് കാര്യങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തിയില്ല എന്നതും, എന്തുകൊണ്ടാണ് കലാപകാരികൾക്ക് മേൽകൈയ്യ് നിലനിർത്താനും, തുടർന്ന് കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനും കഴിയാതിരുന്നതെന്നും വിശദീകരിക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ്. ഉദാഹരണത്തിന് വളരെ ബുദ്ധിമുട്ടി ഓഗസ്റ്റ് 20, 21 തീയ്യതികളിലായി റെയിൽവേയും, ടെലഗ്രാഫും തകർത്തശേഷം അവർ എന്തുകൊണ്ട് ഒരിക്കലും അവയുടെ അറ്റകുറ്റപ്പണികൾ തടസ്സപ്പെടുത്തിയില്ല? അത് വളരെയെളുപ്പത്തിൽ ചെയ്യാമായിരുന്നു. ഭാഗികമായെങ്കിലും അത് നിസ്സഹകരണത്തിനും, ഖിലാഫത്തിനും പോലും പൂർണ്ണമായും തകർക്കാൻ കഴിയാതിരുന്ന, സർക്കാരിനോടുള്ള രൂഢമൂലമായ ഭയവും, ഭാഗികമായി ഏതൊരു പദ്ധതിയും ചിട്ടയായും, സമഗ്രമായും നടപ്പിലാക്കാനുള്ള ജന്മനാലുള്ള കഴിവില്ലായ്മയും ആണെന്നാണ്എനിക്ക് തോന്നുന്നത്. കൂടാതെ ഓഗസ്റ്റ് ഒന്നാം തീയ്യതി കലാപകാരികൾ ഒരു വിജയം നേടിക്കഴിഞ്ഞിരുന്നു എന്നത് സത്യമാണ്.<br /><br /><br />3. മറിച്ച് ചിന്തിക്കാൻ ധാരാളം കാരണങ്ങളുണ്ടെങ്കിലും, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഓഗസ്റ്റിലെ ആദ്യ ആഴ്ചയിൽ വളരെയൊന്നും അപകടമില്ലാതെ അപ്പോൾ ലഭ്യമായ പോലീസിനെയും, പട്ടാളത്തെയും ഉപയോഗിച്ച് പെട്ടെന്നൊരു നീക്കം നടത്താമായിരുന്നു എന്നും, എങ്കിൽ അത് ഇപ്പോളത്തെ അവസ്ഥയിൽ എത്തുമായിരുന്നില്ല എന്നുമാണ് ഞാൻ കരുതുന്നത്. പക്ഷെ അതിനെക്കുറിച്ച് കടുംപിടുത്തത്തിനൊന്നും ഞാനില്ല.<br /><br /><br />4. തിരൂരങ്ങാടിക്കും, മലപ്പുറത്തിനും പുറമേയുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് താഴെപറയുന്ന ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം:-<br /><br /><br />ജൂലൈ മാസത്തിൽ എപ്പോളോ എം.പി. നാരായണമേനോനും, കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും തൂവ്വൂരിലെ ഒരു പള്ളിയിൽ ഒരു യോഗം സംഘടിപ്പിച്ച്, പിന്നീട് കലാപത്തിൽ പങ്കെടുത്ത് പ്രസിദ്ധനായ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ പ്രസിഡണ്ടായി ഒരു ഖലാഫത്ത് സംഘം രൂപീകരിച്ചു. സന്നദ്ധ ഭടന്മാരെ ചേർക്കുകയും, മദ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരായി റിപ്പോർട്ട് കൊടുത്ത അധികാരിയെ കൊല്ലപ്പെടേണ്ടവനായി തീരുമാനിക്കുകയും ചെയ്തു. (അധികാരിയുടെ മൊഴി) <br /><br /><br />മേയിലോ, ജൂണിലോ ആലി മുസലിയാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജന്മസ്ഥലമായ നെല്ലിക്കുത്തിലേക്കു പോയി അവിടെ ഒരു ഖിലാഫത്ത് കമ്മറ്റി ഉണ്ടാക്കി. ജൂലൈയിൽ എം.പി. നാരായണമേനോനും, കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും നെല്ലികുത്തും, പാണ്ടിക്കാടും സന്ദർശിച്ചു. അവർ “സ്വരാജിനുവേണ്ടി” പണം ശേഖരിക്കുകയായിരുന്നു. “മുസലിയാർ നെല്ലിക്കുത്ത് പള്ളിയിൽ പ്രാർത്ഥിക്കുകയും ചെയ്തു”.<div>
<br /></div>
<div>
<br />(ഇത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മൊഴിയിലുള്ളതാണ്. ഖിലാഫത്ത് ഉണ്ടായിരുന്നില്ല എന്നാണ് അയാൾ പറയുന്നത്. “ഖിലാഫത്ത് തുർക്കികളുടെ പ്രശ്നമാണ്”. എങ്കിലും ഈ രണ്ടു പേരുടെയും അധ്യാപനങ്ങൾ എല്ലായിടത്തും ഒന്നാണ് എന്ന് വ്യക്തമാണ്. അതായത് വേണ്ടിടത്തെല്ലാം ഖിലാഫത്ത് രാജ് സംഘടിപ്പിക്കുക.)<br /><br /><br />(c) കാട്ടിലശ്ശേരി മുസലിയാരും, പറമ്പത്ത് അച്യുത കുട്ടി മേനോനും ജൂലൈ അവസാനമോ, ഓഗസ്റ്റ് ആദ്യമോ തിരുവാഴാംകുന്ന് സന്ദർശിക്കുകയും മാപ്പിളമാരോട് ഒരു “കോൺഗ്രസ്സ് ഖിലാഫത്ത് കമ്മറ്റി” ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. (തിരുവാഴാംകുന്ന് അധികാരിയുടെ മൊഴി. അയാൾ അതിൽനിന്നു മാറി എന്ന് പറയുന്നു. ഖിലാഫത്ത് എന്നാൽ “ഏക മാർഗ്ഗം” എന്നാണ് അർത്ഥമെന്ന് അയാൾപറയുന്നു. അയാൾക്ക് അതിന്റെ വിശദാംശങ്ങളൊന്നും അറിയില്ല. അയാളെ വെടിവച്ചു കൊന്നു.)<br /><br /><br />5. ജൂലൈ അവസാനമോ, ഓഗസ്റ്റ് ആദ്യആഴ്ചകളിലോ എം.പി. നാരായണമേനോനും, കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും കരുവാരകുണ്ട് (ഓഗസ്റ്റ് 6), ചെമ്പ്രശ്ശേരി, മണ്ണാർക്കാട് മുതലായ സ്ഥലങ്ങളിൽ നടത്തിയ സന്ദർശനങ്ങളെ കുറിച്ച് ചെമ്പ്രശ്ശേരി തങ്ങളും, സീതിക്കോയ തങ്ങളും, വേറെ പലരും നൽകിയ മൊഴികളിലും സമാനമായ തെളിവുകൾ ഉണ്ട്. ഇവിടെയെല്ലാം “കോൺഗ്രസ്സ് ഖിലാഫത്ത് കമ്മറ്റി” ആരംഭിക്കുകയും, സന്നദ്ധ സേവകരെ കൂട്ടുകയും, വരിസംഖ്യ പിരിക്കുകയും ചെയ്തു., “ഖിലാഫത്ത്” എന്നാൽ എന്തോ “ദാനധർമ്മങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളോ”, “മുസ്ലിം ആചാരങ്ങൾ നിഷ്ഠയായി പാലിക്കുകയോ” ആണെന്നാണ് മനസ്സിലാക്കിയത് എന്ന് ചിലർ പറയുന്നു. ചിലർ പറയുന്നു “അക്രമരാഹിത്യത്തെക്കുറിച്ച്” പഠിപ്പിച്ചിരുന്നു എന്ന്. ചിലർ കൂടുതൽ സത്യസന്ധമായി, ഖിലാഫത്ത് എന്നാൽ “മുസ്ലിം ഭരണം” എന്നാണ് മനസ്സിലാക്കിയത് എന്ന് പറയുന്നു.<br /><br /><br />6. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ എം.പി. നാരായണമേനോന്റെയും, കാട്ടിലശ്ശേരി മുഹമ്മദ് മുസലിയാരുടെയും പ്രവർത്തനങ്ങളും, തിരൂരങ്ങാടിയിലും, പൂക്കോട്ടൂരും നടന്ന ആലി മുസലിയാരുടെ കൂടുതൽ പരസ്യമായ കലഹ പ്രവർത്തനങ്ങളും തമ്മിൽ ശക്തമായി ബന്ധിപ്പിക്കാനുള്ള കൃത്യമായ എന്തെങ്കിലും തെളിവുകൾ ഉള്ളതായി ഞാൻ കണ്ടിട്ടില്ല. പക്ഷെ ആലി മുസലിയാരുടെ നെല്ലിക്കുത്ത് സന്ദർശനത്തിനു പുറകെ ഈ രണ്ടു പേരും അവിടം സന്ദർശിച്ചു എന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ മൊഴിയിൽനിന്ന് ന്യായമായും അനുമാനിക്കാവുന്ന കാര്യമാണ് അത്. കൂടാതെ കലാപത്തിന്റെ പൊതുവായ ഒരു രൂപരേഖ തിരൂരങ്ങാടിയിൽ നിന്ന് തയ്യാറാക്കി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നിലമ്പൂർ മുതൽ മണ്ണാർക്കാട് വരെ പ്രചരിപ്പിച്ചു എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയെന്നാൽ, തിരൂരങ്ങാടിയിൽ ഇരുപത്തൊന്നാം തീയ്യതി സംഭവിച്ച, സംഭവിച്ചതായി പ്രചരിപ്പിച്ച കാര്യങ്ങൾ ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി പാണ്ടിക്കാട്ട് അറിഞ്ഞപ്പോൾ സ്ഥലത്തെ പ്രധാന ഖിലാഫത്ത് പ്രസിഡണ്ടായ ചെമ്പ്രശ്ശേരി തങ്ങൾ പ്രത്യക്ഷപ്പെട്ട് അവിടം “ഖിലാഫത്ത് രാജ്യങ്ങളായി” വിഭജിക്കുകുയും, “ഭരണകർത്താക്കളെ” നിയമിക്കുകയും ചെയ്തു. (ഇത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മൊഴിയിൽ നിന്നുള്ളതാണ്.)<br /><br /><br />7. പൊതുവായി ലഹള ആരംഭിക്കാനുള്ള ഏതെങ്കിലും കൃത്യമായ ഒരു തീയ്യതി നിശ്ചയിച്ചിരിക്കാനോ, കലാപത്തിന്റെ വിശദമായ പദ്ധതികൾ തയ്യാറാക്കിയിരിക്കാനോ സാധ്യത കുറവാണ് എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ഓഗസ്റ്റ് മധ്യത്തോടെ ഒരു സന്ദേശം നൽകിയാൽ ഉറപ്പായും ഏറനാട്ട് ഉടനീളവും,വള്ളുവനാടിന്റെ മിക്കവാറും ഭാഗങ്ങളിലും, പൊന്നാനിയിലും ഒരേ സമയം, ഒരേ പോലെ പൊട്ടിത്തെറികൾ ഉണ്ടാക്കാൻ മാത്രം തങ്ങളുടെ സംഘടന പ്രബലമായിട്ടുണ്ട് എന്ന് ആലി മുസലിയാരും, മറ്റു നേതാക്കളും കരുതിയിരുന്നു എന്നതിൽ സംശയമില്ല എന്നെനിക്കു തോന്നുന്നു.<br /><br /><br />8. തിരൂരങ്ങാടി, ഓഗസ്റ്റ് 20 - സൈനികനീക്കം ശരിക്കും രഹസ്യമായിരുന്നോ എന്നെനിക്കു സംശയമുണ്ട്. ആലി മുസലിയാരെയും, മറ്റുള്ളവരെയും പിടിക്കുന്നതിൽ പരാജയപ്പെട്ടതിൽ നിന്ന് മനസ്സിലാക്കുന്നത് അതേകുറിച്ചുള്ള എന്തോ ചിലത് പരസ്യമായിരുന്നു എന്നാണ്. തിരൂരങ്ങാടിയിൽ നിന്ന് ഒരാൾ കാലത്ത് എട്ടരക്ക് താനൂരിലെത്തി സൈന്യം വരുന്ന വിവരം അവിടെ അറിയിക്കുകയും, താനൂരിലെ ആളുകളെ ഒരുമിച്ചു കൂട്ടി സൈന്യത്തെ ആക്രമിച്ച് ആലി മുസലിയാരെ രക്ഷിക്കാൻ തന്നെ അയച്ചതാണെന്നും അയാൾ പറഞ്ഞതായി താനൂരിലെ കുഞ്ഞിക്കാദറുടെ വിചാരണയിൽ (കേസ് നമ്പർ 4/21 സ്പെഷ്യൽ ട്രൈബ്യൂണൽ) തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ആക്രമിച്ച ആൾകൂട്ടം കോട്ടക്കലിൽനിന്നും,പൂക്കോട്ടൂരിൽ നിന്നും വന്നവരായിരുന്നു. സൈന്യം എത്തിയപ്പോൾ തിരൂരങ്ങാടിയിൽ നിന്ന് ഇവരെയും ഇതുപോലെ വിളിച്ചു വരുത്തിയതാകാം.<br /><br /><br />9. കലാപകാരികൾ എന്തുകൊണ്ട് രാത്രി ഡെപ്യൂട്ടി തഹസിൽദാരുടെ ഓഫീസ് ആക്രമിച്ചില്ല എന്ന് മനസ്സിലാക്കാൻ എളുപ്പമല്ല. ലൈൻസ്റ്റേഴ്സ് ഉച്ചക്ക് അവരെ തുരത്തിയിരുന്നെങ്കിലും അവർക്ക് വളരെ കാര്യമായ നഷ്ടങ്ങൾ ഉണ്ടായില്ല. അവർക്ക് ആവശ്യത്തിന് ആളെ കൂട്ടാമായിരുന്നു. തിരൂരങ്ങാടി ഒറ്റപ്പെട്ടിരിക്കുകയാണ് എന്നവർക്ക് അറിയാമായിരുന്നു. മമ്പുറം പള്ളി “കത്തിച്ചു” അഥവാ തകർത്തു, ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർ കൊല്ലപ്പെട്ടു എന്ന കഥ കിഴക്കോട്ടു പ്രചരിപ്പിച്ച് കലാപം വ്യാപകമാക്കുന്നതാണ് നല്ലതെന്നാണ് അവർ കരുതിയെന്നു തോന്നുന്നു. ഈ കഥയാണ് 1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി മഞ്ചേരി, പാണ്ടിക്കാട്,തുവ്വൂർ, കരുവാരകുണ്ട് മുതലായ സ്ഥലങ്ങളിൽ പ്രചരിച്ചത്. (വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കൊഴിശ്ശേരി മമ്മദ് എന്നിവരുടെ മൊഴികൾ പ്രകാരം) ഈ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ആലി മുസലിയാർ എഴുതിയ ഒരു കത്ത് തന്നെ പ്രചരിച്ചിരുന്നു എന്നാണ് ചെമ്പ്രശ്ശേരി തങ്ങളുടെ മൊഴി. രണോത്സുകരാകാനുള്ള ഈ ആഹ്വാനങ്ങൾക്ക് പഴയ “മതാന്ധ പ്രദേശങ്ങൾ” ഇളക്കിമറിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടായിരുന്നു എന്ന് നിസ്സംശയം പറയാമെന്നെനിക്കു തോന്നുന്നു. ഇരുപതാം തീയ്യതി രാത്രി തിരൂരങ്ങാടി പള്ളിയിൽ നടന്ന ചർച്ചയിലും ഈ വഴി സ്വീകരിക്കാൻ തീരുമാനിച്ചതായി കരുതുന്നതിൽ അസാംഗത്യമില്ല. പിന്നീട് കിഴക്കോട്ട് ചുങ്കത്തിനും അപ്പുറത്തേക്ക് ഈ കഥ പരത്തി വിട്ടു എന്നതിന് ചില തെളിവുകളുണ്ട്. പക്ഷെ സർക്കാർ കെട്ടിടങ്ങളുടെ നേർക്കുണ്ടായ ആക്രമണങ്ങളുടെയും, പൊന്നാനിയിലും, വള്ളുവനാട്ടും നടന്ന തീവെട്ടികൊള്ളകളുടെയും പ്രധാന ഉദ്ദേശം വിശ്വാസത്തിനേറ്റ അപമാനത്തിന് പ്രതികാരം ചെയ്തു മരിക്കുക എന്നതിനേക്കാൾ ഖിലാഫത്ത് രാജ് സ്ഥാപിക്കുക എന്നതായിരുന്നു. കലാപസംഘങ്ങളുടെ നേതാക്കൾ,” ഇനി ബ്രിട്ടീഷ് സർക്കാർ ഇല്ല. ഞങ്ങളാണ് ഖിലാഫത്തിന്റെ ആളുകൾ. ഖിലാഫത്തിനായി നിങ്ങൾ പണം തരണം.” എന്ന് പറഞ്ഞതായി ട്രൈബ്യൂണലിനു മുന്നിലുള്ള വളരെയധികം തീവെട്ടികൊള്ളകളുടെ തെളിവുകളിൽ കാണാം. ആലി മുസലിയാർ തന്നെ, ഇരുപത്തൊന്നാം തീയ്യതി അധികാരികൾ തിരൂരങ്ങാടി വിട്ട ഉടനെ ത്തന്നെ സ്വയം “രാജാവായി” പ്രഖ്യാപിച്ചു.തീർച്ചായായും ശരിക്കുള്ള ഒരു മുഹമ്മദീയന്റെ കാര്യത്തിൽ മതപരവും, രാഷ്ട്രീയപരവുമായ ലക്ഷ്യങ്ങളെ വേർതിരിക്കാൻ ഏറെക്കുറെ അസാധ്യമാണ് എന്നത് സത്യമാണ്. എങ്കിലും പൊന്നാനിയിലെയും വള്ളുവനാട്ടിലെയും കൂടുതൽ പരിഷ്കൃതമായ പ്രദേശങ്ങൾക്ക് “ശുദ്ധമായ ഖിലാഫത്ത്” മാത്രം മതിയാകുമെങ്കിലും, ഏറനാട്ടിലെ മാപ്പിളയെക്കൊണ്ട് ശരിക്കും മതവുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യം ചെയ്യിക്കുന്നത് അവരുടെ കലാപത്തിന് വളരെ സഹായകരമായിരിക്കും എന്ന് മനസ്സിലാക്കാൻ മാത്രം ബുദ്ധിയുള്ളവരാണ് ആലി മുസലിയാരെ പോലുള്ള ഖിലാഫത്ത് നേതാക്കൾ എന്നെനിക്കു തോന്നുന്നു. ഞാൻ ഈ കാര്യം സൂചിപ്പിക്കുന്നതിന്റെ കാരണം പല ആളുകളും കലാപത്തിനിടയിലെ “മതഭ്രാന്തിൽ” നിന്ന് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചു എന്നതുകൊണ്ടാണ്. ബ്രിട്ടീഷ് രാജിനു പകരം ഇസ്ലാം രാജ് സ്ഥാപിക്കുക എന്നതായിരുന്നു എല്ലായിടത്തും നേതാക്കളുടെ പ്രധാന ലക്ഷ്യം എന്നതിന് ആവശ്യത്തിനു തെളിവുകളുണ്ട്. കടുത്ത മതഭ്രാന്തനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പോലും സ്വയം “രാജാവ്”, “കേണൽ” എന്നൊക്കെയാണ് വിശേഷിപ്പിച്ചത്, “പ്രവാചകൻ” എന്നല്ല. പക്ഷേ എല്ലായിടത്തും ആവശ്യം വരുമ്പോളൊക്കെ അവരുടെ അനുയായികളെ ഇളക്കിവിടാൻ മതത്തിനു സംഭവിച്ചു എന്നാരോപിക്കപ്പെടുന്ന അപമാനം തുടങ്ങിയ മതപരമായ കാരണങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു എന്നതിൽ സംശയമില്ല. <br /><br /><br />10. ഉയർത്തപ്പെട്ട ചോദ്യങ്ങൾ ഇവയാണ്.(1) ഓഗസ്റ്റ് ഇരുപതാം തീയ്യതി ലഹള കൂട്ടവുമായി ആദ്യമായി മുഖാമുഖം വന്നപ്പോൾ തന്നെ പോലീസിന്റെയും പട്ടാളത്തിന്റെയും കൂടുതൽ ശക്തമായ ഇടപെടൽ അതിനെ മുളയിലേ തന്നെ നുള്ളാൻ മാത്രം മതിയാകുമായിരുന്നോ? (2) ഇരുപത്തൊന്നാം തീയ്യതി അവർ തിരൂരങ്ങാടി വിട്ടത് ബുദ്ധിയായിരുന്നോ? എനിക്ക് തോന്നുന്നത് പോലീസും,ലൈൻസ്റ്റേഴ്സും ആക്രമണം നടത്തുന്നതിൽ വളരെ പുറകോട്ടായിരുന്നു എന്നാണ്. പക്ഷെ ശക്തമായ ആക്രമണം എന്തെങ്കിലും മാറ്റം ഉണ്ടാകുമായിരുന്നോ എന്നെനിക്കു സംശയമുണ്ട്. കാരണം ഞാൻ മനസ്സിലാക്കുന്നത്, രണ്ടു കൂട്ടരും മുഖാമുഖം വരുന്നതിനു മുൻപു തന്നെ പൊതുവായ കലാപാഹ്വാനം നടന്നിരുന്നു എന്നാണ്. എങ്കിലും കുറേകൂടി ശക്തമായ തിരിച്ചടിക്കു ശ്രമിക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. “നടപടിക്രമങ്ങളുടെ പുസ്തകത്തിനും” അനുബന്ധ കാര്യങ്ങൾക്കും ഇതിൽ പങ്കുണ്ട് എന്നതിൽ സംശയമില്ല. തിരൂരങ്ങാടിയിൽ തന്നെ തങ്ങുന്ന കാര്യത്തെക്കുറിച്ചാണെങ്കിൽ, ഭക്ഷണമില്ലാതെ അത് അസാധ്യമായിരുന്നു. ഒരുപക്ഷെ പദ്ധതിയുടെ ഒരു പോരായ്മ അതായിരുന്നു. കോഴിക്കോട്ടേക്ക് പിൻവലിഞ്ഞത് എത്ര തന്നെ അനിവാര്യമായതായാലും, പൊതുവേ അത് മോശം ഫലമാണുണ്ടാക്കിയത് എന്നതിൽ സംശയമില്ല. പിനീടുള്ള കലാപ അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്, 170 റൈഫിളുകളും ( തിരൂരങ്ങാടിയിൽ മൊത്തം ഉണ്ടായിരുന്ന എണ്ണം) ലെവിസ് തോക്കുകളുമുള്ള ഒരു സേനക്ക് എത്ര മാപ്പിളമാരെ വേണമെങ്കിലും നന്നായി നേരിടാനാകും എന്നാണ്. ഒരു പക്ഷെ പൂക്കോട്ടൂർ യുദ്ധത്തിൽ ഒഴിച്ച്. “ചാവേർ” മതഭ്രാന്തൻമാരുടെ എണ്ണം അപൂർവ്വമായേ മൊത്തം ആളുകളുടെ പത്തു ശതമാനം കവിയാറുള്ളൂ.<br /><br /><br />11. ഓഗസ്റ്റ് ഇരുപത്തൊന്നിനും, ഇരുപത്തഞ്ചിനും ഇടക്ക് ഏറനാട്ടിലെയും, വള്ളുവനാട്ടിലെയും, പൊന്നാനിയിലെ പുഴയുടെ വടക്കുള്ള ഭാഗണങ്ങളിലെയും മിക്കവാറും പൊതു സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും, ഈ താലൂക്കുകളിലേയും, കോഴിക്കോട് താലൂക്കിന്റെ തെക്കുകിഴക്കേ ഭാഗങ്ങളിലെ വളരെയധികം ഹിന്ദു വീടുകൾ കൊള്ളയടിക്കപ്പെടുകയും, മദ്യഷാപ്പുകൾ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. താനൂരിലെയും, പരപ്പനങ്ങാടിയിലെയും ഓഫീസുകൾ ഇരുപതാം തീയ്യതിയും, തിരൂർ, മഞ്ചേരി, നിലമ്പൂർ,കോട്ടക്കൽ എന്നിവിടങ്ങളിലേത് ഇരുപത്തൊന്നാം തീയ്യതിയും, പെരിന്തൽമണ്ണയിലേയും, മണ്ണാർക്കാട്ടേയും ഓഫീസുകൾ ഇരുപത്തിരണ്ടാം തീയ്യതിയും നശിപ്പിക്കപ്പെട്ടു. റെയിൽവേ ലൈനുകൾ ഫറോക്ക് മുതൽ പള്ളിപ്പുറം വരെ പലയിടത്തും തകർക്കപ്പെട്ടു. അധികവും ഇരുപത്തൊന്നാം തീയ്യതി. ഒരു മൈൽ നീളത്തിൽ എല്ലാ ആണിക്കല്ലും ഇളക്കിക്കളയുകയും,സ്ലീപ്പറുകൾ തകർക്കുകയും ചെയ്തു. മിക്ക പ്രധാന റോഡുകളും ആ ദിവസം തന്നെ തടസ്സപ്പെടുത്തി. പാലങ്ങൾക്കു കുറുകെ മരങ്ങൾ മുറിച്ചിട്ടു, കലുങ്കുകൾ തകർത്തു. തീവെട്ടികൊള്ളകൾ മിക്കവാറും നടന്നത് 22,23,24 തീയ്യതികളിലാണ്. കലാപസേനയിലെ അംഗങ്ങൾ മിക്കവാറും മാപ്പിളമാരായിരുന്നു എങ്കിലും, വള്ളുവനാട്ടിലെ പല ഭാഗങ്ങളിലും, പൊന്നാനിയിൽ ചിലയിടത്തും അവരിൽ നമ്പൂതിരിമാരും, നായന്മാരും,തീയ്യരും ഉണ്ടായിരുന്നു. പലപ്പോളും നേതാക്കളായി തന്നെ. ഉദാഹരണത്തിന് പെരിന്തൽമണ്ണയിലേയും, മണ്ണാർക്കാട്ടേയും പൊതു സ്ഥാപനങ്ങളുടെ നേർക്കുണ്ടായ ആക്രമണങ്ങളിൽ. എല്ലായിടത്തും അലറി വിളിച്ചിരുന്നത് ഒരേ കാര്യമാണ്.” സർക്കാർ നിലംപതിച്ചിരിക്കുന്നു, എല്ലാവരും ഖിലാഫത്ത് സർക്കാരിനെ അനുസരിച്ച് ആയുധങ്ങളും, പണവും, നെല്ലും ഖിലാഫത്ത് ആവശ്യങ്ങൾക്ക് നൽകുക.” തക്ബീറിനൊപ്പം “മഹാത്മാഗാന്ധി ജയിക്കട്ടെ”, “ഷൗക്കത്ത് അലി ജയിക്കട്ടെ” മുദ്രാവാക്യങ്ങളും മുഴങ്ങി.<br /><br /><br />12. തിരൂരിലെ “കീഴടങ്ങലിനെക്കുറിച്ച്” ചില വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. വസ്തുതകൾ ഇപ്രകാരമാണ്:- ഇരുപതാം തീയ്യതി റിസർവ്വിലെ ഒരു ഹെഡ് കോൺസ്റ്റബിളും, പതിനേഴു കോൺസ്റ്റബിൾമാരും, ലൈൻസ്റ്റേഴ്സിലെ രണ്ട് ഭടന്മാരും പരപ്പനങ്ങാടിയിൽ നിന്ന് തിരൂരങ്ങാടിയിലേക്കയച്ച വെടിക്കോപ്പുകളും,സാമാനങ്ങളുമായി എത്തിച്ചേർന്നു. പക്ഷെ താനൂരിൽ നിന്നും, പരപ്പനങ്ങാടിയിൽനിന്നും തിരൂരങ്ങാടി ആക്രമിക്കാൻ പോകുകയായിരുന്ന ആളുകൾ അവരെ തടഞ്ഞു. തിരൂരിൽ രണ്ട് ഇൻസ്പെക്ടർമാരും,പ്രദേശത്തെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും,എട്ടു കോൺസ്റ്റബിൾമാരും കൂടിയുണ്ടായിരുന്നു. താനൂരിലെയും, പരപ്പനങ്ങാടിയിലെയും ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടതായും, രാത്രി തിരൂരിലെ ഓഫീസുകൾ ആക്രമിക്കപ്പെട്ടേക്കാമെന്നും വിവരം ലഭിച്ചിരുന്നെങ്കിലും ആക്രമണം ഉണ്ടായില്ല. അടുത്ത ദിവസം രാവിലെ തിരൂരിലെ മാപ്പിളമാർക്ക് തിരൂരങ്ങാടിക്കു ചുറ്റുമുള്ള അംശങ്ങളിൽ നിന്നും, ദൂര സ്ഥലങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തിച്ചേർന്നു. അവരുടെ എണ്ണം പതിനായിരത്തിനു മുകളിൽ വരും. സ്റ്റേഷന്റെ വടക്കോട്ടുള്ള റെയിൽ പാളം പൊളിക്കുകയും, സ്റ്റേഷനിലെ ചരക്കു വണ്ടികൾ കൊള്ളയടിക്കുകയും ചെയ്തു. മാത്രമല്ല ആൾകൂട്ടം പതിവുള്ള നിസ്സഹകരണ, ഖിലാഫത്ത് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ഡെപ്യൂട്ടി തഹസിൽദാരുടെ ഓഫീസിലുള്ളവരേയും,അവരെ സഹായിക്കുന്നവരെയും മുഴുവൻ കൊല്ലുമെന്നും ഭീഷണി മുഴക്കി.ചെറുത്തു നിൽപ്പ് കൂടുതൽ കൊലകളിലേ അവസാനിക്കൂ എന്ന്മനസ്സിലാക്കിയ സബ് മജിസ്ട്രേറ്റും, പോലീസും അനുരഞ്ജനം എന്ന നിലയിൽ തങ്ങൾ ആൾക്കൂട്ടത്തെ ആക്രമിക്കില്ല എന്നതിന് ഉറപ്പിനായി തോക്കുകളും, വെടികോപ്പുകളും പുഴയിലെറിയാം എന്ന് സമ്മതിച്ചു. പക്ഷെ ഈ സന്ധി നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിലെ കൂടുതൽ രോഷാകുലരായ ഒരു കൂട്ടം ആളുകൾ മുകളിലേക്ക് ഇരച്ചു കയറി ആയുധങ്ങളും, വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഓഫീസിനു മുകളിൽ ഖിലാഫത്ത് കൊടിയുയർത്തി. അതിനു ശേഷം എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. പക്ഷെ ഖിലാഫത്ത് നേതാക്കളിൽ ചിലരെങ്കിലും കൊലപാതകങ്ങൾക്ക് അനുകൂലമല്ലായിരുന്നു എന്നതിനാൽ പോലീസിന്റെയും, യൂറോപ്യൻ പട്ടാളക്കാരുടെയും ജീവൻ രക്ഷപ്പെട്ടു. പട്ടാളക്കാരെ കുറെ സമയം മിസ്റ്റർ മഞ്ചേരി രാമയ്യരുടെ സഹായത്തോടെ പ്രാദേശിക ഖിലാഫത്ത് നേതാവായ മുഹമ്മദ് ഹാജിയുടെ പാണ്ടികശാലയിലും, മിസ്റ്റർ ആദിനാരായണയ്യരുടെ വീട്ടിലും ഒളിപ്പിച്ചു. ഇരുപത്തൊന്നാം തീയ്യതി രേഖകളെല്ലാം നശിപ്പിക്കപ്പെടുകയും, ഓഫീസിന് നന്നായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും, സംഘത്തിന്റെ നേതാക്കൾ പൊതുവായുള്ള കൊള്ളകൾ നിയന്ത്രിച്ചിരുന്നു. എങ്കിലും റെയിൽപാളങ്ങൾ നന്നാക്കി ഇരുപത്തേഴാം തീയ്യതി പട്ടാളം എത്തുന്നതുവരെ തിരൂർ പൂർണ്ണമായും കലാപകാരികളുടെ നിയന്ത്രണത്തിലായിരുന്നു. <br /><br /><br />13. മഞ്ചേരിയിൽ സംഭവിച്ചതിന്റെ ചുരുക്കം ഇനി പറയും പ്രകാരമാണ്:-<br /><br /><br />പൂക്കോട്ടൂരിലെ ഒരു സംഘം മാപ്പിളമാർ പാലങ്ങളും, ടെലഗ്രാഫ് ലൈനുകളും തകർത്തുകൊണ്ട് നിലമ്പൂരിലേക്ക് പോയി നിലമ്പൂർ കോവിലകം ആക്രമിച്ച് അവിടെയുണ്ടായിരുന്ന പതിമൂന്നു പേരെ കൊലപെടുത്തിയ ശേഷം കൊള്ള നടത്താനുള്ള ഉദ്ദേശത്തോടെ മഞ്ചേരിയിലേക്കു വരുന്നതായി ഇരുപത്തൊന്നാം തീയ്യതി കാലത്ത് അറിവായി. പോലീസിന്റെ ആയുധങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നതിലും, കലാപകാരികളെ മഞ്ചേരിയിൽ നിന്ന് തിരിച്ചു വിടുന്നതിലും ഇൻസ്പെക്ടർ വിജയിച്ചെങ്കിലും, അവർ രാത്രിയിൽ മടങ്ങി വന്ന് താലൂക്ക് ഓഫീസ് ആക്രമിച്ചു. രേഖകളും, സ്റ്റാമ്പുകളും നശിപ്പിച്ചെങ്കിലും, ഏതാണ്ട് ആറു ലക്ഷത്തോളം രൂപ ഉണ്ടായിരുന്ന ട്രഷറി തകർക്കാൻ അപ്പോൾ അവർക്കു കഴിഞ്ഞിരുന്നില്ല. അടുത്ത ദിവസം അവർ വീണ്ടും വന്ന് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും, ഇരുപത്തിമൂന്നാം തീയ്യതി പന്തല്ലൂർ, പാണ്ടിക്കാട്, കാളികാവ്, കരുവാരകുണ്ട് എന്നിവിടങ്ങളിലെ സംഘങ്ങൾ വന്നപ്പോളാണ് കൂടുതൽ ഗൗരവമുള്ള ആക്രമണമുണ്ടായത്. ട്രഷറി പൂർണ്ണമായും കൊള്ളയടിക്കപ്പെടുകയും,സബ് ജയിലിലെ തടവുകാരെ തുറന്നു വിടുകയും ചെയ്തു. ഒടുവിൽ മുപ്പതാം തീയ്യതി ആനക്കയത്തു നിന്ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സംഘം വിരമിച്ച ഇൻസ്പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ്ബിനെ വധിക്കുകയും, ജില്ലാ മുൻസിഫിന്റെ ഓഫീസ് അഗ്നിക്കിരയാക്കുകയും ചെയ്തു. സെപ്റ്റംബർ രണ്ടാം തീയ്യതി പട്ടാളം മഞ്ചേരിയിലെത്തി.<br /><br /><br />14.- മലപ്പുറം.- തിരൂരങ്ങാടിയിലെ നടപടിയുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച പോലെ ലൈൻസ്റ്റേഴ്സിന്റെ രണ്ട് ഓഫീസർമാരും, മുപ്പതു പട്ടാളക്കാരും ഇരുപതാം തീയ്യതി കാലത്ത് കോഴിക്കോട്ടു നിന്ന് എത്തിച്ചേർന്നു. പിന്നീട് താനൂരിലെ കൊള്ളകളുടെയും, മുൻ നിശ്ചയപ്രകാരം തിരൂരങ്ങാടിയിലെ പട്ടാളത്തെ മലപ്പുറത്തെത്തിക്കാൻ മോട്ടോർ ബസ്സുകളുമായി തിരൂരങ്ങാടിക്കു പുറപ്പെട്ട പോലീസുകാർ കൊല്ലപ്പെട്ടതുമായ വിവരങ്ങൾ അറിഞ്ഞപ്പോൾ പോലീസിനെയും പട്ടാളത്തേയും പോലീസ് ബാരക്കുകളിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇരുപത്തൊന്നാം തീയ്യതി താഴേ മലപ്പുറത്ത് വളരെയധികം കൊള്ളകൾ നടന്നു. കുന്നുമ്മേൽ റോഡുകൾ തടസ്സപ്പെടുത്തുകയും, ടെലഗ്രാഫ് വയറുകൾ മുറിക്കുകയും ചെയ്തു. അടുത്ത നാലു ദിവസത്തേക്ക് മലപ്പുറത്തെ സേനാത്താവളം ഏതാണ്ട് ബന്ദിയാക്കപ്പെട്ട അവസ്ഥയിലായിരുന്നു. എങ്കിലും ഭക്ഷണം വാങ്ങാൻ സൂത്രത്തിൽ പുറത്തു പോകാനും ചില അറസ്റ്റുകൾ നടത്താനും പറ്റിയിരുന്നു. ഇരുപത്താറാം തീയ്യതി വെള്ളിയാഴ്ച കോഴിക്കോട്ടു നിന്ന് ക്യാപ്റ്റൻ മക്എൻറോയിയുടെ നേതൃത്വത്തിലുള്ള സേന വന്ന് അവരെ മോചിപ്പിച്ചു. പൂക്കോട്ടൂരിൽ വളരെ കഠിനമായ ഒരു യുദ്ധം കഴിഞ്ഞ് ഉച്ചക്കാണ് അവർ എത്തിയത്. കൂടുതൽ സേന ഇരുപത്തെട്ടാം തീയ്യതി എത്തിചേർന്നു. പട്ടാളത്തിന്റെ മുന്നേറ്റ നിരയുടെ കേന്ദ്രമായി മലപ്പുറം. ഒക്ടോബറിൽ പൊതുവായ കേന്ദ്രമായി മാറുന്നതുവരെ.<br /><br /><br />15 പെരിന്തൽമണ്ണ.- ഇരുപത്തിരണ്ടാം തീയ്യതി പ്രദേശവാസികളായ ഒരു കൂട്ടം താലൂക്ക് ഓഫീസുകളും മറ്റും ആക്രമിച്ചു. നേതാക്കളുടെ കൂട്ടത്തിൽ ചില ഹിന്ദു നിസ്സഹകരണക്കാരും ഉണ്ടായിരുന്നു. അതിൽ ഒരാൾ ഓഫീസ് പിടിച്ചെടുത്ത ശേഷം മജിസ്ട്രേറ്റായും നടിച്ചു. പോലീസിന്റെ ആയുധങ്ങൾ പിടിച്ചെടുക്കുകയും, രേഖകൾ നശിപ്പിക്കുകയും ചെയ്തെങ്കിലും, വേറെ ഉപദ്രവങ്ങളൊന്നും ചെയ്തില്ല. പ്രദേശത്തെ ഉദ്യോഗസ്ഥരും, മറ്റുള്ളവരും ചില കലാപകാരികളുമായി സന്ധിചെയ്ത് ഒരു വിജിലൻസ് കമ്മറ്റിയൊക്ക ഉണ്ടാക്കി. അത് തൽക്കാലത്തേക്ക് കൂടുതൽപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടഞ്ഞെങ്കിലും, മറ്റെല്ലായിടത്തുമെന്ന പോലെ പ്രദേശം മുഴുവൻ കലാപകാരികളുടെ നിയന്ത്രണത്തിലായിരുന്നു. ഇരുപത്തെട്ടാം തീയ്യതി കരുവാരകുണ്ടിൽ നിന്നും, മേലത്തൂരിൽ നിന്നും കൂടുതൽ അക്രമകാരികളായ സംഘങ്ങൾ വന്ന് പ്രാദേശിക സംഘം ഇരുപത്തിരണ്ടാം തീയ്യതി പിടിച്ചെടുത്ത ആയുധങ്ങൾ അടിയറ വയ്ക്കാനും മറ്റും ആവശ്യപ്പെട്ടു. ചെറിയ തോതിൽ ചെറുത്തു നിന്നെങ്കിലും അവർ ഓഫീസുകൾ ആക്രമിച്ച് അവരുടെ വകനാശനഷ്ടങ്ങൾ വരുത്തി എല്ലാ ഉദ്യോഗസ്ഥരെയും, ഹിന്ദുക്കളെയും അവിടെനിന്നു ഓടിച്ചു. സെപ്റ്റംബർ ആറാം തീയ്യതി സേന പെരിന്തൽമണ്ണയിലെത്തി.<br /><br /><br />16 പൊന്നാനി.- തിരൂരങ്ങാടിയിലെയും തിരൂരിലെയും വർത്തമാനങ്ങൾ പൊന്നാനിയിലെത്തിയപ്പോൾ അതവിടെ കാര്യമായ ആവേശമുണ്ടാക്കിയെങ്കിലും, ഖിലാഫത്ത്, നിസ്സഹകരണ നേതാക്കൾ എടുത്തുചാട്ടത്തെക്കാൾ നല്ലത് മിതത്വമാണ് എന്ന് കരുതിയായിരിക്കണം ആൾക്കൂട്ടത്തെ നിയന്ത്രിച്ചു. അധികാരികൾ ജൂലൈയിൽ നടത്തിയ യോഗത്തിന്റെ ഫലമായി പൊന്നാനിയിൽ സാമാന്യം ശക്തമായ ഖിലാഫത്ത് വിരുദ്ധത ഉണ്ടായിരുന്നു. തിരൂരിൽ കൂടുതൽ അക്രമികളായ സംഘം എത്തിയ ഇരുപത്തൊന്നാം തീയ്യതി രാത്രി താലൂക്ക് ഓഫീസിന് ആക്രമണ .ഭീഷണിയുണ്ടായിരുന്നെങ്കിലും,അവരെ വിജയകരമായി തടയാൻ കഴിഞ്ഞതുകൊണ്ട് അത് അക്രമത്തിലെത്തിയില്ല. ഓഫീസുകൾ ഒരു മാപ്പിളയുടെ സംരക്ഷണത്തിലായിരുന്നെങ്കിലും, ഒരാഴ്ച അധികാരികൾ സന്നിഗ്ദ്ധാവസ്ഥയിലായിരുന്നു. പുറത്തുനിന്നും, തിരൂരിൽനിന്നും വന്ന ആളുകൾ മടങ്ങിപ്പോകുമ്പോൾ കുറെയധികം കള്ളുഷാപ്പുകൾ കത്തിച്ചു. പുഴയുടെ തെക്കുഭാഗത്ത് താലൂക്കിലുടനീളം രണ്ടോ, മൂന്നോ ദിവസം തീവയ്പ്പും, കൊള്ളകളും നടന്നു. ചുങ്കത്തും, തെക്കോട്ടുള്ള പ്രദേശങ്ങളിലും അപായ സൂചനകൾ ഉണ്ടാകുകയും, പൊതു സ്ഥാപനങ്ങൾ സംരക്ഷിക്കാൻ കാവൽക്കാരെ ഏർപ്പെടുത്തേണ്ടി വരികയും ചെയ്തെങ്കിലും, ശരിക്കും നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.<br /><br /><br />17.- തിരൂരങ്ങാടിയും, പൂക്കോട്ടൂരും ഒഴിച്ചാൽ കലാപത്തിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും ഗൗരവകരമായ കാര്യം നടന്നത് നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഇടത്താണ്. ഈ പ്രദേശം ഇരുപത്തൊന്നാം തീയ്യതി പാണ്ടിക്കാട്ടു നടന്ന യോഗത്തിൽ രാജ്യങ്ങളായി തിരിച്ച് ഓരോരുത്തരെ ഏൽപ്പിക്കുകയും, ചിലരൊക്കെ ഖിലാഫത്ത് രാജ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിക്കുകയും ചെയ്തു. തുവ്വൂരിൽ പെരുമ്പറ മുഴക്കി ചെമ്പ്രശ്ശേരി തങ്ങളെ രാജാവായി പ്രഖ്യാപിക്കുകയും തുവ്വൂർ പള്ളിയെ “ഹജൂർ” ആയി പ്രഖ്യാപിക്കുകയും, ഖിലാഫത്ത് പെരുമാറ്റച്ചട്ടം നിയമമാക്കുകയും, അംഗഭംഗം വരുത്തുക പോലുള്ള പഴയ കാലത്തെ ശിക്ഷകൾ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തതായി അധികാരി പറയുന്നു. “രാജാവിന്റെ” പ്രതിനിധിക്ക് ആയുധങ്ങൾ കൈമാറണം, പണവും, ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടാൽ നൽകണം, അനുവാദം കൂടാതെ ആരും അംശം വിട്ടു പോകാനോ, കത്തുകൾ അയക്കാനോ പാടില്ല. ഇതേപോലെ നിലമ്പൂർ രാജ്യം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കീഴിൽ സംഘടിപ്പിക്കപ്പെട്ടു. ജില്ലാ ഫോറസ്റ്റ് ഓഫീസറെ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മമ്പാടു നിന്നുള്ള മാപ്പിളമാർ മധ്യസ്ഥം പറഞ്ഞതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. രാജിന്റെ അതിർത്തിയിൽ വച്ച് നീലഗിരിയിൽ നിന്നുള്ള ഒരു സബ് ഇൻസ്പെക്ടറും, രണ്ടു കോൺസ്റ്റബിൾമാരും വധിക്കപ്പെട്ടു. സമ്മതപത്രമില്ലാതെ ആർക്കും വരാനോ, പോകാനോ സാധിക്കില്ല. പിന്നീട് ഈ ഭരണം പിന്നേയും കൂടുതൽ കർശനമായി. 1921 ഓഗസ്റ്റ് 21ന് മണ്ണാർക്കാട്ട് കലാപം ആരംഭിച്ചത് ചെമ്പ്രശ്ശേരി തങ്ങളാണ്. തീർച്ചയായും ഇളയ നായരും മറ്റു ഹിന്ദുക്കളും കലാപത്തിൽ പങ്കെടുത്തിട്ടുണ്ട്. ഒരാഴ്ചക്കു ശേഷം ചെമ്പ്രശ്ശേരി തങ്ങൾ വീണ്ടും എത്തിയപ്പോൾ സീതിക്കോയ തങ്ങളെ ( തന്റെ ഇഷ്ടത്തിനു വിരുദ്ധമായി എന്നയാൾ പറയുന്നു) നേതാവാക്കി.<br /><br /><br />18.- ഈ പ്രദേശത്തെ ചെറുത്തു നിൽക്കുന്ന സംഘങ്ങൾ ഏതാണ്ട് സൈനികമായ രീതിയിലാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പോലീസ് സ്റ്റേഷനുകളും, വീടുകളും ആയുധങ്ങൾക്കായി വളരെ കൃത്യമായി കൊള്ളയടിക്കപ്പെട്ടു. പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും ജീവനുവേണ്ടി ഓടിയൊളിക്കേണ്ടി വന്നെങ്കിലും, തുടക്കത്തിൽ സാധാരണ ജനങ്ങളെ കൊലപ്പെടുത്തുന്നത് താരതമ്യേനെ കുറവായിരുന്നു. ഇരുപത്തൊന്നാം തീയ്യതി നിലമ്പൂരിൽ നടന്ന കൊലപാതകങ്ങൾ പ്രത്യേകമായി കാണണം. ഭാഗികമായി അത് കോവിലകം ചെറുത്തു നിന്നതും, ഭാഗികമായി പ്രത്യേകമുണ്ടായിരുന്ന വിരോധവുമായിരുന്നു. മിസ്റ്റർ ഈറ്റന്റെ കൊലപാതകം മനഃപൂർവ്വം മുൻകൂട്ടി തീരുമാനിച്ചതാകാൻ വഴിയില്ല. പക്ഷെ സെപ്റ്റംബർ അവസാനത്തോടെ ഇസ്ലാമിനോടും, ഖിലാഫത്തിനോടുമുള്ള കൂറ് പ്രകടിപ്പിക്കൽ നിർബന്ധമാക്കാൻ തുടങ്ങി. വിസമ്മതിച്ചതിന് ഏതാണ്ട് അമ്പതു “വധശിക്ഷകൾ” ഉണ്ടായി. കലാപം ഏറ്റവും കാര്യമായി ബാധിച്ച ഇടങ്ങളിൽ നിന്നെല്ലാം ഭൂരിഭാഗം ഹിന്ദുക്കളും പെട്ടെന്ന് ഒഴിഞ്ഞു പോയില്ലായിരുന്നെങ്കിൽ ഇത്തരംകൂടുതൽ സംഭവങ്ങൾ ഉണ്ടാകുമായിരുന്നു എന്നതിന് ഒരു സംശയവുമില്ല.<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-15391154523905114762019-11-16T18:38:00.000+05:302020-01-02T11:54:21.038+05:30മാപ്പിള കലാപം സീരീസ് (ഭാഗം 15) ഒന്നാം പ്രതി ആലി മുസലിയാർ <div dir="ltr" style="text-align: left;" trbidi="on">
<br />
<div class="" data-block="true" data-editor="aqm8c" data-offset-key="fpvp3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fpvp3-0-0" style="direction: ltr; font-family: inherit; position: relative;">
<br /></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="9fra2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="9fra2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="9fra2-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="1l8qa-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1l8qa-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1l8qa-0-0" style="font-family: inherit;">കലാപത്തെക്കുറിച്ചുള്ള കുറിപ്പുകൾ. എഫ്.ബി. ഇവാൻസ്, സി.എസ്.ഐ., ഐ.സി.എസ്.</span><br />
<div class="separator" style="clear: both; text-align: center;">
<span data-offset-key="1l8qa-0-0" style="font-family: inherit;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAFvcm4zinm5gBwcGXfuyWsXSpC7Kyl08g7DA47J6i4L7VtEAhDUFGcvJIdBhxiFAK5IecQ0IwlZjNtzoCXEoruZgP5MxK_s0aIua2pQxB4hOfdNho60zPZxkslUXOpQgPLluDThsanIU_/s1600/Ali_Musliyar.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="480" data-original-width="362" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAFvcm4zinm5gBwcGXfuyWsXSpC7Kyl08g7DA47J6i4L7VtEAhDUFGcvJIdBhxiFAK5IecQ0IwlZjNtzoCXEoruZgP5MxK_s0aIua2pQxB4hOfdNho60zPZxkslUXOpQgPLluDThsanIU_/s320/Ali_Musliyar.jpg" width="241" /></a></span></div>
<span data-offset-key="1l8qa-0-0" style="font-family: inherit;">
</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="cgjbc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="cgjbc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="cgjbc-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="6bl0l-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6bl0l-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6bl0l-0-0" style="font-family: inherit;">(1) കലാപത്തിന്റെ ആരംഭം </span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="3ds8p-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3ds8p-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3ds8p-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="f0s4r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f0s4r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f0s4r-0-0" style="font-family: inherit;">പ്രധാനപ്പെട്ട കാര്യങ്ങൾ ആലി മുസലിയാർ കേസിന്റെ (No. 7/21) സ്പെഷ്യൽ ട്രൈബ്യൂണൽ വിധിയിൽ വളരെ ഭംഗിയായി കൊടുത്തിട്ടുണ്ട്. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവിടെ കൊടുക്കുന്നത്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="2aphp-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="2aphp-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="2aphp-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="dkj9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dkj9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dkj9-0-0" style="font-family: inherit;">ആലി മുസ്</span><span data-offset-key="dkj9-1-0" style="font-family: inherit;"></span><span data-offset-key="dkj9-2-0" style="font-family: inherit;">ലിയാരുടെയും, അയാളുടെ അനുയായികളുടെയും മനസ്സിൽ പ്രവർത്തിച്ചത് വെറും മതഭ്രാന്തായിരുന്നില്ല, അത് കാർഷിക പ്രശ്നങ്ങളായിരുന്നില്ല, അത് നിസ്സഹായതയുമായിരുന്നില്ല. നിസ്സഹകരണ പ്രസ്ഥനത്തിന്റെയും, ഖിലാഫത്തിന്റെയും സ്വാധീനമാണ് അവരെ കുറ്റകൃത്യങ്ങളിലേക്കു നയിച്ചത് എന്നാണ് തെളിവുകൾ സംശയലേശമെന്യെ കാണിക്കുന്നത്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ajdor-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ajdor-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ajdor-0-0" style="font-family: inherit;">——————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="602tn-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="602tn-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="602tn-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="p615-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="p615-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="p615-0-0" style="font-family: inherit;">1920 ഒക്ടോബർ-നവംബർ മാസങ്ങളിൽ തിരൂരങ്ങാടിയിലും, താനൂരിലും ഖിലാഫത്ത് കമ്മറ്റികൾ രൂപീകരിച്ചു. സമാനമായ കമ്മറ്റികൾ മലപ്പുറത്തും, പൂക്കോട്ടൂരും ഉണ്ടായിരുന്നു. കിഴക്കേപ്പള്ളി പള്ളിയിൽ കഴിഞ്ഞ പതിനാലു വർഷമായി ഖുർആൻ അധ്യാപകനായിരുന്ന ആലി മുസലിയാർ തിരൂരങ്ങാടിയിലെ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. കുഞ്ഞികാദർ താനൂരിലെ സെക്രട്ടറിയായിരുന്നു. കുഞ്ഞിക്കോയ തങ്ങൾ മലപ്പുറത്തെ പ്രസിഡന്റും, വടക്കേവീട്ടിൽ മുഹമ്മദ് പൂക്കോട്ടൂരിലെ സെക്രട്ടറിയുമായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="5j85r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5j85r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5j85r-0-0" style="font-family: inherit;">———————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="90h0j-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="90h0j-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="90h0j-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="5b7dn-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5b7dn-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5b7dn-0-0" style="font-family: inherit;">വടക്കേവീട്ടിൽ മുഹമ്മദ് ആലി മുസലിയാരുടെ ശിഷ്യനായിരുന്നു. കുഞ്ഞിക്കോയ തങ്ങൾ അയാളുടെ വലിയ കൂട്ടുകാരനും, സഹകാരിയുമായിരുന്നു. താനൂരിൽ വലിയ സ്വാധീനമുള്ള കുഞ്ഞിക്കാദർ താനൂരിൽ ആലി മുസലിയാർ സംസാരിച്ച ഒരു യോഗത്തിൽ പങ്കെടുക്കുകയും, പിന്നീട് നമ്മൾ കാണാൻ പോകുന്നപോലെ അതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ആവേശത്തോടെ നടപ്പിലാക്കുകയും ചെയ്തു. ആലി മുസലിയാരുടെ ജന്മസ്ഥലമായ നെല്ലിക്കുത്തിലെ ഒരു ഖിലാഫത്ത് നേതാവായ ഒരു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിവാഹം വഴി ആലി മുസലിയാരുടെ ബന്ധുവാണ്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="8rkmu-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8rkmu-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8rkmu-0-0" style="font-family: inherit;">———————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="8j12m-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8j12m-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8j12m-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="chfu5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="chfu5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="chfu5-0-0" style="font-family: inherit;">പിന്നീട് അധികാരികൾ ക്രിമിനൽ പ്രൊസീജ്യർ കോഡ്, സെക്ഷൻ 107 പ്രകാരം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തിരൂരങ്ങാടിയിലെ ചില നേതാക്കൾക്കെതിരെ സുരക്ഷാ നടപടികൾ സ്വീകരിച്ചെങ്കിലും, ആലി മുസലിയാർക്കെതിരെ നടപടിയൊന്നും എടുത്തില്ല എന്നാണ് കാണുന്നത്. തിരൂരങ്ങാടിയിൽ നടന്ന അന്വേഷണം ആ പ്രദേശത്ത് വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. </span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="34hni-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="34hni-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="34hni-0-0" style="font-family: inherit;">———————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="5h4op-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5h4op-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5h4op-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="526so-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="526so-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="526so-0-0" style="font-family: inherit;">നടപടിയിൽ അരിശം പൂണ്ട മാപ്പിളമാർ തടവുകാരെ കണ്ണൂരിലേക്കു കൊണ്ടുപോകുമ്പോൾ അക്രമാസക്തരായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ തടിച്ചു കൂടിയിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും സമാനമായ ഖിലാഫത്ത് പ്രവർത്തികൾ ഉണ്ടാകുകയും, സുരക്ഷാ നടപടികൾ എടുക്കുകയും ഉണ്ടായിട്ടുണ്ട്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ef22r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ef22r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ef22r-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="5nu9t-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5nu9t-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5nu9t-0-0" style="font-family: inherit;">ഈ വിവിധ ഖിലാഫത്ത് കമ്മറ്റികളുടെ ശരിയായ ലക്ഷ്യം എന്താണെന്നു നമുക്കറിയില്ല. പക്ഷെ തിരൂരങ്ങാടിയുടെ കാര്യത്തിൽ ആലി മുസലിയാരുടെ അധ്യാപനങ്ങൾ എന്തായിരുന്നു എന്നും, അയാളുടെ അനുയായികളിൽ അതിന്റെ ഫലം എന്തായിരുന്നു എന്നും, ഖിലാഫത്ത് സംബന്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തിൽ വളരെ നന്നായി അറിയാം.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="fohre-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fohre-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fohre-0-0" style="font-family: inherit;">————————————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="96fng-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="96fng-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="96fng-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="c48id-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="c48id-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="c48id-0-0" style="font-family: inherit;">അഫ്ഗാനിസ്ഥാനിലെ അമീർ വന്ന് ബ്രിട്ടീഷ് ഗവർമെന്റിനെ മറിച്ചിട്ട് ഇന്ത്യ കീഴടക്കുമെന്നും, ഗാന്ധിയും, അലി സഹോദരന്മാരും അവരെ സഹായിക്കാൻ ഉറപ്പിച്ചിട്ടുണ്ടെന്നും, മാപ്പിളമാർ ഗാന്ധിയെയും, അലി സഹോദരന്മാരെയും സഹായിക്കണമെന്നും പറഞ്ഞു കൊണ്ട് അക്രമം നടത്താൻ ഉത്ബോധിപ്പിക്കുകയായിരുന്നു ആലി മുസലിയാർ. സർക്കാർ ജീവനക്കാരെ കൊല്ലണമെന്നും, ബ്രിട്ടീഷ് കോടതികൾ ബഹിഷ്കരിക്കണമെന്നും അയാൾ ആഹ്വാനം ചെയ്തു. അയാൾ തോക്കുകളും,വെടിക്കോപ്പുകളും ശേഖരിക്കുകയും, പല സ്ഥലങ്ങളിലും വാളുകൾ നിർമ്മിക്കാനായി ഉത്തരവുകൾ കൊടുക്കുകയും ചെയ്തു. </span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="91djb-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="91djb-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="91djb-0-0" style="font-family: inherit;">————————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="dlevl-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dlevl-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dlevl-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="f2ir9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f2ir9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f2ir9-0-0" style="font-family: inherit;">യുദ്ധത്തിനുള്ള തയ്യാറെടുപ്പ് എന്ന് വ്യകതമാകുന്ന ഈ പ്രവർത്തികൾ കൂടാതെ “ഖിലാഫത്ത് വളണ്ടിയർ” എന്ന പേരിൽ സംഘങ്ങളെ ഉണ്ടാക്കുന്നതിലും അയാൾ വ്യാപൃതനായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="og54-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="og54-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="og54-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="1thnn-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1thnn-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1thnn-0-0" style="font-family: inherit;">ഖിലാഫത്ത് വളണ്ടിയർമാർ ആവശ്യം വരുമ്പോൾ യുദ്ധം ചെയ്യുന്ന, എന്തു കാര്യത്തിനാണോ അവരെ വിളിച്ചു കൂട്ടിയിരിക്കുന്നത്,അതിനെ അനുകൂലിക്കുന്ന, ശമ്പളമില്ലാത്ത ഭടന്മാരാണ് എന്നാണ് മനസ്സിലാകുന്നത്. “വളണ്ടിയർ” എന്ന വാക്കിന്റെ സാമാന്യ അർത്ഥം അങ്ങനെയാണ്. ഇത്തരം ധാരാളം വളണ്ടിയർമാരെ ഈ ജില്ലയിൽ സംഘടിപ്പിക്കപ്പെടുകയും, പിന്നീട് അതുപോലെ യുദ്ധം ചെയ്യുകയും ഉണ്ടായിട്ടുണ്ട്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="4t04u-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="4t04u-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="4t04u-0-0" style="font-family: inherit;">———————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="fhlu1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fhlu1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fhlu1-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="7m1m7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7m1m7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7m1m7-0-0" style="font-family: inherit;">വളണ്ടിയർ ഒരു കയ്യിൽ ഖുർആനും, മറുകയ്യിൽ വാളും പിടിച്ച് സത്യം ചെയ്യേണ്ടതുണ്ട്. ആലി മുസലിയാരാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്. ഈ വളണ്ടിയർമാർ കാക്കി ട്രൗസറുകളും, കോട്ടും, ചിഹ്നം പതിച്ച ചുവന്ന തുർക്കി തൊപ്പിയും അടങ്ങുന്ന യൂണിഫോം ധരിച്ചിരുന്നു. ആലി മുസലിയാരുടെ വളണ്ടിയർമാർ യൂണിഫോം ധരിച്ച്,അവരുടെ ആയുധമായ വലിയ വാളും കൊണ്ടാണ് സഞ്ചരിച്ചിരുന്നത്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="69m0j-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="69m0j-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="69m0j-0-0" style="font-family: inherit;">———————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="6bs56-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6bs56-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6bs56-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="8krh5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="8krh5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="8krh5-0-0" style="font-family: inherit;">മെയ്, ജൂൺ മാസങ്ങൾ ആകുമ്പോളേക്കും വളണ്ടിയർ സംഘം ആയുധങ്ങളുമായി നല്ല രീതിയിൽ തയ്യാറായിരുന്നു എന്ന് തെളിവുകളിൽ നിന്ന് വ്യക്തമാണ്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="a9jau-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a9jau-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a9jau-0-0" style="font-family: inherit;">—————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="b4j03-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="b4j03-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="b4j03-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="81sj3-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="81sj3-0-0" style="direction: ltr; font-family: inherit; position: relative;">
<span id="docs-internal-guid-dd8a7f41-7fff-f1e0-17e4-aaa235a8c7c2"><span style="background-color: transparent; color: black; font-family: "arial"; font-size: 11pt; vertical-align: baseline;">ജൂൺ എട്ടാം തീയ്യതി റംസാൻ ദിനത്തിൽ വൈകുന്നേരം മൂന്നു മണിക്ക് ഒന്നാം പ്രതി മുന്നൂറോ, നാനൂറോ പേരടങ്ങുന്ന, കാക്കി വസ്ത്രങ്ങളും, വാളുകളും ധരിച്ച ഖിലാഫത്ത് സംഘത്തെ മുന്നിൽ നിന്ന് നയിച്ചു കൊണ്ട് കിഴക്കേപള്ളിയിൽ നിന്ന് തിരൂരങ്ങാടിയിലെ പൊതു സ്ഥാപനങ്ങൾ നിൽക്കുന്ന വളപ്പിലേക്കു പോയി. ഇവിടെയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഒരു ലഹളയിൽ കൊല്ലപ്പെട്ട മാപ്പിളമാരെ അടക്കിയിരുന്നത്. </span></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ea53l-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ea53l-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ea53l-0-0" style="font-family: inherit;">—————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="b4b81-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="b4b81-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="b4b81-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="1hpfq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1hpfq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1hpfq-0-0" style="font-family: inherit;">വളണ്ടിയർമാർ ആ വളപ്പിലേക്കു പോയത് ശരിക്കും എന്തിനാണ് എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. പ്രോസിക്യൂഷൻ പറയുന്നപോലെ, വിശ്വാസത്തിനു വേണ്ടി മരിച്ച രക്തസാക്ഷികളുടെ ഓർമ്മക്കു മുന്നിൽ പ്രണമിച്ചു കൊണ്ട് ഖിലാഫത്തിനു വേണ്ടി സ്വയം സമർപ്പിക്കാനാണ് അവർ പോയതെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ അതുപോലൊരു ഉദ്ദേശ്യം ഉണ്ടായിരിക്കാം. എന്തെങ്കിലും സാഹസിക കൃത്യങ്ങൾക്കു മുൻപ് (ഡിസ്ട്രിക്റ്റ് ഗസറ്റിയർ 84,85 പേജുകൾ നോക്കുക) മമ്പുറം തങ്ങളുടെ ശവകുടീരത്തിൽ അനുഗ്രഹം തേടുന്നപോലെ, മുൻ തലമുറയിലെ കുറ്റവാളികളുടെ ശവകുടീരം ഖിലാഫത്തിന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കാൻ തിരഞ്ഞെടുത്തതാകാം എന്ന് കരുതാൻ ന്യായമുണ്ട്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="dbo5-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="dbo5-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="dbo5-0-0" style="font-family: inherit;">—————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="5oid6-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5oid6-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5oid6-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="cnpv9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="cnpv9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="cnpv9-0-0" style="font-family: inherit;">രണ്ടാം പ്രോസിക്യൂഷൻ സാക്ഷി ഈ കാര്യങ്ങളെക്കുറിച്ച് ആലി മുസലിയാരോടു സംസാരിക്കാൻ തിരൂരങ്ങാടിയിലേക്കു പോയെങ്കിലും, താൻ നിസ്സഹകരണക്കാരനാണ് എന്നു പറഞ്ഞ് അദ്ദേഹത്തെ കാണാൻ വിസമ്മതിക്കുകയായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="aa62o-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="aa62o-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="aa62o-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="6dri-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6dri-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6dri-0-0" style="font-family: inherit;">ജൂൺ പതിനെട്ടാം തീയ്യതി രണ്ടാം പ്രോസിക്യൂഷൻ സാക്ഷി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വീണ്ടും തിരൂരങ്ങാടിയിലേക്കു പോയി. ഒന്നാം പ്രതി അറുന്നൂറോളം മാപ്പിളമാരോടൊപ്പമാണ് അദ്ദേഹത്തെ കണ്ടത്. അതിൽ അൻപതോളം പേർ ഖിലാഫത്ത് യൂണിഫോമും, ചിഹ്നങ്ങളും, ഉറയിലിട്ട കത്തികളും ധരിച്ചിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="1hbsl-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="1hbsl-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="1hbsl-0-0" style="font-family: inherit;">————————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ep22r-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ep22r-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ep22r-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ce1mc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ce1mc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ce1mc-0-0" style="font-family: inherit;">അദ്ദേഹം ആലി മുസലിയാരെ അറസ്റ്റ് ചെയ്യാൻ പോകുകയാണ് എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. അതിനാൽ പൂക്കോട്ടൂരിൽ നിന്നും, പുടിയാട്ടുനിന്നുമുള്ള ആയുധധാരികളായ നാനൂറോ, അഞ്ഞൂറോ പേരടങ്ങുന്ന ആലി മുസലിയാർ അനുയായികളുടെ സംഘം, അതിൽ ചിലർ ഖിലാഫത്ത് ഷർട്ടും, ചന്ദ്രക്കലയുള്ള തൊപ്പിയും ധരിച്ചിരുന്നു, വടക്കേവീട്ടിൽ മുഹമ്മദ്, കാരാട മൊയ്തീൻ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ ജൂൺ പതിനെട്ടിനും, പത്തൊൻപത്തിനും തിരൂരങ്ങാടിയിലേക്ക് വന്ന് ഭീഷണിയുടെ ഭാവത്തിൽ രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയുമായി കണ്ടിരുന്നു. പക്ഷെ ആലി മുസലിയാരെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹം ഉറപ്പുകൊടുത്തതുകൊണ്ട് അവർ മടങ്ങിപ്പോയി. ഈ അസാധാരണ സംഭവം കാണിക്കുന്നത് ആലി മുസലിയാരും ആളുകളും പരസ്യമായി അധികാരികളെ ധിക്കരിക്കുകയും, കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിലാക്കുകയുമാണ് എന്നാണ്. മാത്രമല്ല ഒന്നാം പ്രതിയുടെ അധീനതയിൽ തിരൂരങ്ങാടിയിൽ ഒരു സന്നദ്ധസേന ഉണ്ടാക്കുകയും, അവരെ ആയുധമണിയിക്കുന്നതിൽ അയാൾ വിജയിക്കുകയും ചെയ്തിരിക്കുന്നു എന്നതു കൂടാതെ ഗവർമെന്റിനെതിരെ അയാളെ പിൻതുണക്കാൻ സഹോദര സംഘടനകൾ ഉണ്ടെന്നും ഇത് കാണിക്കുന്നുണ്ട്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="a2ggd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a2ggd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a2ggd-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="6tniq-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6tniq-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6tniq-0-0" style="font-family: inherit;">ഖിലാഫത്ത് സമരത്തിനെ പ്രതിരോധിക്കാൻ ജൂലൈ ഇരുപത്തിനാലാം തീയ്യതി മൗലവിമാരുടെ ഒരു യോഗം പൊന്നാനിയിൽ നടത്താൻ നിശ്ചയിച്ചിരുന്നു. ഒന്നാം പ്രതി അയാളുടെ സന്നദ്ധ സേനയുമായി- ഖിലാഫത്ത് യൂണിഫോമും,വലിയ ഖിലാഫത്ത് കത്തികളും ധരിച്ച, ഏതാണ്ട് അമ്പതു മുതൽ നൂറ് ആളുകൾ-ഒരു ചുവന്ന കോടിയുടെ അകമ്പടിയോടെ “അല്ലാഹു അക്ബർ” വിളികളുമായി അവിടെ എത്തിച്ചേർന്നു. അനുവാദം ഇല്ലാതെയുള്ള ജാഥകൾ ഒരു പോലീസ് ഉത്തരവു പ്രകാരം നിരോധിച്ചതാണെങ്കിലും വളണ്ടിയർമാർ ബസാറിൽ വച്ച് പോലീസുമായി ഉന്തും, തള്ളുമുണ്ടാക്കി. എങ്കിലും സമാധാന ധ്വംസനം ഒഴിവാക്കാൻ സാധിച്ചു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="af9h8-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="af9h8-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="af9h8-0-0" style="font-family: inherit;">———————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ct3nm-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ct3nm-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ct3nm-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="120qi-0-0" style="background-color: white; color: #1c1e21; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="120qi-0-0" style="direction: ltr; position: relative;">
<div style="text-align: left;">
<span data-offset-key="120qi-0-0"><span style="font-family: inherit;">കാര്യങ്ങൾ വളരെ വേഗം മോശമായിക്കൊണ്ടിരുന്നു. തെളിവുകൾ സമർപ്പിക്കാൻ അനുവദിക്കപ്പെട്ട അടുത്ത സംഭവം സമരത്തിന്റെ വീര്യത്തേയും, ഭരണവ്യവസ്ഥയെ തളർത്താനുള്ള ഖിലാഫത്തിന്റെ ശേഷിയെയും വ്യക്തമായി കാണിക്കുന്നതാണ്. ആലി മുസലിയാർക്കോ, മറ്റു കുറ്റാരോപിതർക്കോ ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും, ജൂണിൽ അയാളെ അനുകൂലിച്ചുകൊണ്ട് ആളുകളെ അയച്ച പൂക്കോട്ടൂരിലാണ് ഇത് നടന്നത്. വടക്കേവീട്ടിൽ മുഹമ്മദുമായി വളരെ ബന്ധമുള്ള കാര്യവുമാണ് അത്. പൂക്കോട്ടൂരിലുള്ള</span><span style="font-family: Arial, Helvetica, sans-serif;"> കോവിലകത്തെ താമസക്കാരനായ നിലമ്പൂരിലെ ആറാം തിരുമുൽപ്പാടിന്റെ ജോലിക്കാരനായിരുന്നു ഇയാൾ. അവർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ജൂലൈ അവസാനത്തോടെ പൂക്കോട്ടൂരിൽ നിന്ന് ഒരു ഭവനഭേദനം റിപ്പോർട്ട് ചെയ്യപ്പെട്ടു. മഞ്ചേരി സബ് ഇൻസ്പെക്ടർ അന്വേഷണത്തിനായി ചെന്നെങ്കിലും മാപ്പിളമാർ തടഞ്ഞു. അദ്ദേഹം ഇത് ഇൻസ്പെക്ടറെ (പ്രോസിക്യൂഷൻ സാക്ഷി 8) അറിയിക്കുകയും, മുഹമ്മദിന്റെ വീട് പരിശോധിക്കുകയും ചെയ്തു. ഇത് വലിയ പ്രശ്ങ്ങൾക്കു കാരണമായി. <span id="docs-internal-guid-c270c282-7fff-4f24-c7ae-4c97d3654792"><span style="background-color: transparent; color: black; font-size: 11pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline;">മൂന്നാം പ്രോസിക്യൂഷൻ സാക്ഷി പറയുന്നത് ജൂലൈ മുപ്പത്തൊന്നാം തീയ്യതിയും, ഓഗസ്റ്റ് ഒന്നാം തീയ്യതിയുമായി പൂക്കോട്ടൂരിലെയും, പുടിയാട്ടെയും മാപ്പിളമാർ ലഹള തുടങ്ങി എന്നാണ്. </span></span>ഓഗസ്റ്റ് ഒന്നാം തീയ്യതി സർക്കിൾ ഇൻസ്പെക്ടർ പൂക്കോട്ടൂരിൽ എത്തിയപ്പോൾ അദ്ദേഹം കണ്ടത് വാളുകളും, വടികളും, കുന്തങ്ങളുമായി രണ്ടായിരത്തോളം മാപ്പിളമാരെയാണ്. പലരും ഖിലാഫത്ത് വസ്ത്രങ്ങളും, തൊപ്പികളിൽ ഖിലാഫത്ത് ചിഹ്നങ്ങളും ധരിച്ചിരുന്നു</span><span style="font-family: inherit;">.</span><span style="font-family: inherit;"> </span></span></div>
</div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="a8kpm-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a8kpm-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a8kpm-0-0" style="font-family: inherit;">——————————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="e89ns-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="e89ns-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="e89ns-0-0" style="font-family: inherit;"> </span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="87hqv-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="87hqv-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="87hqv-0-0" style="font-family: inherit;">കോവിലകം പള്ളിയാക്കി മാറ്റുമെന്നും, ഡെപ്യൂട്ടി സൂപ്രണ്ട് മുതൽ താഴോട്ടുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും, വള്ളുവമ്പ്രത്തെ അധികാരിയും ഖിലാഫത്തിന് എതിരായതുകൊണ്ട് അവരുടെയെല്ലാം തലയെടുക്കാൻ ആലി മുസലിയാർ ഉത്തരവിട്ടിട്ടുണ്ടെന്നും മാപ്പിളമാർ അലറുന്നുണ്ടായിരുന്നു. എട്ടാം പ്രോസിക്യൂഷൻ സാക്ഷി മലപ്പുറത്തേക്കു രക്ഷപ്പെട്ടു. പ്രായമുള്ള കുഞ്ഞിക്കോയ തങ്ങൾ വന്ന് പൂക്കോട്ടൂരിലെ ആളുകളെ അടക്കി നിർത്തിയതു കൊണ്ട് മാത്രമാണ് പ്രശ്നം ഒഴിവായത്. എങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും, പൂക്കോട്ടൂരിൽ നിയമവാഴ്ച അനുവദിക്കില്ലെന്നും അവർ നിർബന്ധം പിടിച്ചു. മൂന്നു ദിവസങ്ങൾക്കു ശേഷം ഈ വിദ്വേഷ പ്രകടനങ്ങൾ നിർത്താൻ ഡെപ്യൂട്ടി സൂപ്രണ്ട് (പ്രോസിക്യൂഷൻ സാക്ഷി 2) പൂക്കോട്ടൂർ സന്ദർശിച്ചു. അറുന്നൂറോളം വരുന്ന ആയുധധാരികളായ മാപ്പിളമാർ അദ്ദേഹത്തെ നേരിട്ടു. അവരിൽ പ്രധാനികൾ വി.മുഹമ്മദ്, കെ.മൊയ്തീൻകുട്ടി ഹാജി, പറയേരി കുഞ്ഞറമു കുട്ടി, തൊറയിൽ കുഞ്ഞഹമ്മദ് ഹാജി എന്നിവരായിരുന്നു. എല്ലാവരും രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയുടെ അഭിപ്രായത്തിൽ ആലി മുസലിയാരുടെ ശിഷ്യരാണ്. മുഹമ്മദിന്റെ വീട് പോലീസ് പരിശോധിക്കാനുള്ള കാരണം ആറാം തിരുമുൽപ്പാടാണ് എന്നതുകൊണ്ട് അവർ അദ്ദേഹത്തെ കൊല്ലാനുള്ള തീരുമാനം പ്രകടിപ്പിച്ചു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി അവരെ സമാധാനിപ്പിക്കുകയും, വീണ്ടും ഒൻപതാം തീയ്യതിയും,പതിനാലാം തീയ്യതിയും അവിടം സന്ദർശിക്കുകയും ചെയ്തു. പൂക്കോട്ടൂർ, പുടിയാട്ട്, തിരൂരങ്ങാടി എന്നിവിടങ്ങളിലെ മാപ്പിളമാർ സായുധ കലാപത്തിന് തയ്യാറായിരിക്കുന്നതിനാൽ പൂക്കോട്ടൂരിൽ ഒരു തരത്തിലുള്ള നിയമ വാഴ്ചയും സാധ്യമല്ലാതായിരിക്കുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സായുധ കലാപത്തിന് അധികം താമസമൊന്നും ഉണ്ടായില്ല. ഓഗസ്റ്റ് ഇരുപതാം തീയ്യതി തിരൂരങ്ങാടിയിൽ കലാപം അതിന്റെ മുഴുവൻ ശക്തിയിൽ പൊട്ടിപ്പുറപ്പെട്ടു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="aj1dh-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="aj1dh-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="aj1dh-0-0" style="font-family: inherit;">——————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="f3dqt-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="f3dqt-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="f3dqt-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="ad49f-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="ad49f-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="ad49f-0-0" style="font-family: inherit;">ഇരുപതാം തീയ്യതി സംഭവിച്ചത് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി വിവരിക്കുന്നു. ആ ദിവസം ജില്ലാ മജിസ്ട്രേറ്റ് ഒരു സംഘം പോലീസുകാരും, തിരൂരങ്ങാടിയിലേക്കു പോയി. ഒരു അപ്രതീക്ഷിത നടപടി ഉദ്ദേശിച്ചു കൊണ്ട് അവർ വെളുപ്പിനെ അവിടെയെത്തി. ഒന്നാം പ്രതിയേയും, വേറെ ചിലരെയും അറസ്റ്റ് ചെയ്യുകയും, ചില വീടുകൾ പരിശോധിച്ച് മലബാർ വാർ നൈഫ്സ് ആക്റ്റ് ( 1854 ലെ ആക്റ്റ് XXV) പ്രകാരം കൈവശം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുള്ള യുദ്ധകത്തികൾ പിടിച്ചെടുക്കാനുമാണ് അവർ ചെന്നത്. ഒന്നാം പ്രതിയെ കിട്ടിയില്ലെങ്കിലും, വേറെ മൂന്നു പേരെ പിടികൂടി. പതിനെട്ടാം പ്രതി പോലീസിനെ കബളിപ്പിച്ചു. പോലീസ് തിരയുന്നവരെ കാണിച്ചു കൊടുക്കാമെന്ന് അയാൾ മിസ്റ്റർ ഹിച്ച്കോക്കിനോടു പറഞ്ഞു. അയാൾ ഒരു വീട് ചൂണ്ടിക്കാട്ടിയ ശേഷം വീടിനുള്ളിലേക്കു കയറി അപ്രത്യക്ഷനായി. ഒളിച്ചു പോയവരെ നോക്കാൻ ഒരു സംഘത്തെ ബസാറിൽ നിർത്തി പോലീസ് കച്ചേരിയിലേക്കു പോയി. മിസ്റ്റർ റൗളിയും, സെക്കന്റ് ലഫ്റ്റനന്റ് ജോൺസ്റ്റോണും കേച്ചേരിയുടെ കിഴക്കു വശത്തുള്ള ഒരു ആൾക്കൂട്ടത്തെ നേരിടാൻ പോയി. ആ സമയത്ത് പരപ്പനങ്ങാടി ഭാഗത്തു നിന്ന് ഒരു വലിയ ആൾകൂട്ടം പോലീസിനെയും, പട്ടാളത്തെയും ആക്രമിക്കാൻ വരുന്നതായി കച്ചേരിയിൽ വിവരം കിട്ടി. അതു പ്രകാരം അവരെ നേരിടാനായി ഏതാണ്ട് പതിനൊന്നു മണിയോടെ മിസ്റ്റർ മെയിൻവാറിങ്ങിന്റെയും, മിസ്റ്റർ ഹിച്ച്കോക്കിന്റെയും നേതൃത്വത്തിൽ ഒരു സംഘം റിസർവ്വ് കോൺസ്റ്റബിൾമാർ തിരൂരങ്ങാടി വിട്ടു. ലൈൻസ്റ്റേഴ്സിന്റെ ഒരു ചെറു സംഘവും അവരോടൊപ്പം പോയി. തിരൂരങ്ങാടിയിൽ നിന്ന് രണ്ടു മൈൽ അകലെ വച്ച് അവർ കത്തികളും, വടികളുമായി ഏതാണ്ട് മൂവായിരത്തിനു മേൽ വരുന്ന ആൾക്കൂട്ടത്തെ കണ്ടു. ഖിലാഫത്ത് കൊടിയുമായി ഒരു പതാക വാഹകൻ ഉണ്ടായിരുന്നു. കുഞ്ഞിക്കാദറായിരുന്നു നേതാവ്. മാപ്പിളമാർ പട്ടാളത്തെ ആക്രമിച്ചപ്പോൾ അവർ തിരിച്ചു വെടി വയ്ക്കുകയും, ആൾകൂട്ടത്തിലെ ചിലർ മരിക്കുകയും, കുഞ്ഞിക്കാദറടക്കം ചിലർ പിടിയിലാവുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്ന വേറൊരു കൂട്ടത്തെയും വെടിവയ്പ്പിലൂടെ തുരത്തി. മിസ്റ്റർ റൗളി, മിസ്റ്റർ ജോൺസ്റ്റോൺ, ഹെഡ് കോൺസ്റ്റബിൾ മൊഹിയുദീൻ എന്നിവരെ ആൾകൂട്ടം കൊലപ്പെടുത്തിയതായും, വേറൊരു ഹെഡ് കോൺസ്റ്റബിളിനെയും, കോൺസ്റ്റബിളിനെയും കാണാനില്ലെന്നും അറിഞ്ഞു. വൈകുന്നേരം മിസ്റ്റർ റൗളിയുടെയും, മിസ്റ്റർ ജോൺസ്റ്റോണിന്റെയും ചിന്നഭിന്നമാക്കിയ മൃതദേഹങ്ങൾ റോഡരുകിൽ നിന്ന് കിട്ടി. മൊഹിയുദീന്റെ മൃദദേഹവും കിട്ടി.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="fsve9-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fsve9-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fsve9-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="deo1l-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="deo1l-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="deo1l-0-0" style="font-family: inherit;">അടുത്ത ദിവസം ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർ തടവുകാരെയും കൊണ്ട് പോലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയോടെ പരപ്പനങ്ങാടി വഴി കോഴിക്കോട്ടേക്കു തിരിച്ചു. വഴിനീളെ അവർ കനത്ത ആക്രമണങ്ങൾ നേരിട്ടു. പലയിടത്തും വലിയ ആൾകൂട്ടം അവരെ ആക്രമിച്ചു. പരപ്പനങ്ങാടിയിലെ റെയിൽവേ സ്റ്റേഷൻ കൊള്ളയടിക്കപ്പെട്ടതായി അവർ കണ്ടു. റെയിലുകൾ പിഴുതു മാറ്റിയിരുന്നു. സേന റെയിൽവേ ലൈനിലൂടെ സാവധാനം മുന്നോട്ടു നീങ്ങി. വടക്കമ്പാട്ട് പാലത്തിൽ ഒരു വലിയ സംഘം പാലം തകർക്കുന്നതും, പാളങ്ങൾ വലിച്ചെറിയുന്നതും അവർ നേരിട്ടു കണ്ടു. സംഘത്തെയും വെടിവച്ച് ഓടിക്കേണ്ടി വന്നു. ഫറോക്കിലെത്തിയപ്പോൾ മിസ്റ്റർ ടോട്ടൻഹാം കോഴിക്കോട്ടു നിന്ന് സഹായത്തിനായി കൊണ്ടുവന്ന ഒരു ട്രെയിൻ അവരെ കോഴിക്കോട്ടെത്തിച്ചു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="7se1s-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="7se1s-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="7se1s-0-0" style="font-family: inherit;">——————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="6osth-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="6osth-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="6osth-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="3fqsc-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="3fqsc-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="3fqsc-0-0" style="font-family: inherit;">ജില്ലാ മജിസ്ട്രേട്ടിന്റെ ശ്രദ്ധ ഒന്ന് അങ്ങോട്ട് തിരിഞ്ഞപ്പോളേക്കും തിരൂരങ്ങാടിയിലെ എല്ലാ പൊതു കെട്ടിടങ്ങളും കലാപകാരികൾ കത്തിച്ചു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി ഇത് നേരിട്ടു കണ്ടത് അദ്ദേഹം തന്നെ പറയുന്നുണ്ട്. തങ്ങൾക്ക് സർക്കാർ കെട്ടിടങ്ങൾ വേണ്ടെന്നും, അവർ സ്വന്തം കെട്ടിടങ്ങൾ ഉണ്ടാക്കുമെന്നുമാണ് പറഞ്ഞത്.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="euq05-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="euq05-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="euq05-0-0" style="font-family: inherit;">———————————————————————————</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="au25e-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="au25e-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="au25e-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="a2jv7-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="a2jv7-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="a2jv7-0-0" style="font-family: inherit;">ഇപ്പോൾ വിവരിച്ച, ഇരുപതാം തീയ്യതിയിലെ സംഭവങ്ങളിൽ ആലി മുസലിയാരോ മറ്റു കുറ്റാരോപിതരോ (18, 32 പ്രതികൾ ഒഴിച്ച്) നേരിട്ട് പങ്കെടുത്തതായി ഒരു തെളിവുമില്ല. പക്ഷെ ആലി മുസലിയാർ വളരെ ആവേശത്തോടെ പിൻതുണയ്ക്കുന്ന ഖിലാഫത്ത് പ്രസ്ഥാനം ജില്ലയുടെ ഈ ഭാഗത്ത് ഉണ്ടാക്കിയ കലാപത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ആ ദിവസത്തെ ചരിത്രം മുഴുവൻ പറയേണ്ടത് അത്യാവശ്യമാണ്. മറ്റു പലരുടെയും കൂട്ടത്തിൽ ഇയാളെ അറസ്റ്റ് ചെയ്യാനാണ് ജില്ലാ മജിസ്ട്രേറ്റ് തിരൂരങ്ങാടിയിലേക്കു പോയത്. താനൂരിലെ കുഞ്ഞിക്കാദർ തന്റെ ആളുകളുമായി ഇയാളെ രക്ഷിക്കാൻ പോകുകയായിരുന്നു എന്ന് വ്യക്തമാണ്. ഇരുപതാം തീയ്യതിയിലെ പൊട്ടിത്തെറി ആലി മുസലിയാരുടെ അധ്യാപനങ്ങളുടെ അനിവാര്യമായ ഫലമായിരുന്നെന്നും, അങ്ങനെ സംഭവിക്കണം എന്ന ലക്ഷ്യം തന്നെയാണ് അയാൾക്ക് ഉണ്ടായിരുന്നതെന്നുമാണ് തെളിവുകളിൽ നിന്നുള്ള നിഗമനം. തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നു. അയാൾ അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു, അതിനെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തി. ഇരുപതാം തീയ്യതിയിലെ സംഭവങ്ങൾ പൊതുവായുള്ള കലാപത്തിനുള്ള ആഹ്വാനമായിരുന്നു.</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="45s4s-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="45s4s-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="45s4s-0-0" style="font-family: inherit;">——————————————————————-</span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="92kc2-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="92kc2-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="92kc2-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="5aspv-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="5aspv-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="5aspv-0-0" style="font-family: inherit;">ഇരുപതാം തീയ്യതി ആലി മുസലിയാർ ഒളിവിലായിരുന്നു. അയാൾ തന്റെ സ്ഥിരം കേന്ദ്രമായ കിഴക്കേപ്പള്ളി വിട്ടതിനാൽ കണ്ടെത്താനായില്ല. അടുത്ത ദിവസം പട്ടാളം പിൻവാങ്ങിയപ്പോൾ അയാൾ ഒളിവിടം വിട്ട് പുറത്തുവന്നു. വൈകുന്നേരം മൂന്നോ, നാലോ മണി നേരത്ത് ബസാറിലെ കവലയിൽ നിൽക്കുന്ന ആലി മുസലിയാരുടെ അടുത്തേക്ക് അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയെ മാപ്പിളമാർ പിടിച്ചുകൊണ്ടു പോയി. ആലി മുസലിയാർ ഗാന്ധിത്തുണി കൊണ്ടുള്ള ഒരു കുപ്പായമായിരുന്നു ധരിച്ചിരുന്നത്. അയാൾ കാലു വരെ എത്തുന്ന ഒരു നീളൻ മേലങ്കിയും, പച്ച നിറമുള്ള ഒരു തുർക്കിതൊപ്പിയും ധരിച്ചിരുന്നു. കയ്യിൽ ഒരു വാളുണ്ടായിരുന്നു. </span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="fl2rd-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="fl2rd-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="fl2rd-0-0" style="font-family: inherit;"><br data-text="true" /></span></div>
</div>
<div class="" data-block="true" data-editor="aqm8c" data-offset-key="21cq1-0-0" style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="_1mf _1mj" data-offset-key="21cq1-0-0" style="direction: ltr; font-family: inherit; position: relative;">
<span data-offset-key="21cq1-0-0" style="font-family: inherit;">പോക്കറുടെ മൊഴി അയാളുടെ തന്നെ വാക്കുകളിൽ തുടരുന്നു.” എന്നെ അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ടുപോയി. അദ്ദേഹം പറഞ്ഞു,”നിന്നെ കൊല്ലേണ്ടതാണ്. നീ കുറെയായി ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. നീ മുഹമ്മദീയനായി ജനിച്ചതുകൊണ്ട് ഞാൻ നിന്നെ കൊല്ലുന്നില്ല. പക്ഷെ നിന്നെ ഞങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ നീ വീണ്ടും “കലീമ” ചൊല്ലണം”. ഞാൻ കലീമ കൊല്ലുന്നതിനു മുൻപ് ഒന്നാം പ്രതി ഇങ്ങനെ പറഞ്ഞു,”എവടെ നിന്റെ അധികാരിയും, നിന്റെ സബ് ഇൻസ്പെക്ടറും, സർക്കിൾ ഇൻസ്പെക്ടറും, നിന്റെ ആമുവും, നിന്റെ ഹിച്ച്കോക്കും, തോമസ്സും? അവരെവിടെ, ഞാനെവിടെ? ഞാനല്ലേ നിന്റെ രാജാവ്? ഇപ്പോൾ ഞാനാണ് രാജാവ്. എല്ലാവരും എന്നെ അനുസരിച്ചോളണം.” ഞാൻ കലീമ അതായത്, മുഹമ്മദീയ വിശ്വാസത്തിലേക്ക് ആളുകൾ മാറുമ്പോൾ ചൊല്ലുന്ന വാക്യം ചൊല്ലി. ഞാൻ സർക്കാരിനെ സഹായിച്ചതുകൊണ്ടാണ് എന്നെക്കൊണ്ട് കലീമ ചൊല്ലിച്ചത്. ഇരുപത്തിരണ്ടാം തീയ്യതി ആലി മുസലിയാർ അയാൾ തന്നെ സമ്മതിക്കുന്ന പോലെ ജമാഅത്ത് പള്ളിയിൽ സ്വയം അവരോധിച്ചു. അന്നേ ദിവസം അയാൾ ചില വളണ്ടിയർമാരോടും, ചില മാപ്പിളമാരോടും കൂടെ ഒരു കൊടിയും പിടിച്ച് “ഞാനാണ് രാജാവ്”, ”തക്ബീർ” എന്നും മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് ഒരു ജാഥ നടത്തി. ഒരു കൂട്ടർ “ആലി മുസലിയാരാണ് രാജാവ്” എന്ന് വിളിക്കുമ്പോൾ വേറൊരു കൂട്ടർ “തക്ബീർ” അഥവാ അല്ലാഹു അക്ബർ എന്നാലറും.</span></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-50893043319942368272019-11-13T10:13:00.001+05:302019-11-13T10:13:57.089+05:30മാപ്പിള കലാപം സീരീസ് (ഭാഗം 14)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- ഇന്ത്യ ഗവർമെന്റിന്റെ ഹോം ഡിപ്പാർട്ട്മെന്റിൽ നിന്ന്. ഡൽഹി 1921 നവംബർ 4. No. 1015 പൊളിറ്റിക്കൽ.</div>
<div style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനി പറയുന്ന ടെലഗ്രാം സ്റ്റേറ്റ് സെക്രട്ടറിയിൽ നിന്ന് ലഭിച്ചു:- തുടങ്ങുന്നു- മലബാറിനെക്കുറിച്ച് ഇനി വരുന്ന നവംബർ 14 ന് പാർലമെന്റിൽ ചോദ്യം. മാപ്പിളമാർ ഹിന്ദുക്കളെ ബലം പ്രയോഗിച്ചു മതം മാറ്റിയതിന്റെ ഏറ്റവും സാധ്യതയുള്ള കണക്ക് തരാമോ?- അവസാനിക്കുന്നു. ദയവായി വിവരം വേഗം അറിയിക്കുക.</div>
<div class="text_exposed_show" style="background-color: white; color: #1c1e21; display: inline; font-family: Helvetica, Arial, sans-serif; font-size: 14px;">
<div style="font-family: inherit; margin-bottom: 6px;">
കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിനും ആവർത്തിക്കുന്നു. സ്പെഷ്യൽ സിവിൽ ഓഫീസറുമായി ചർച്ച ചെയ്ത ശേഷം അറിയിക്കുക.<br />----------------------------------------------------------</div>
<div style="font-family: inherit; margin-bottom: 6px;">
<br /></div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. No. 687. തീയ്യതി 1921 നവംബർ 8.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
നൂറ്റെൺപതു മതം മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ട്. കലാപം പൂർണ്ണമായും അവസാനിക്കാതെ ഏറ്റവും മോശം പ്രദേശങ്ങളിൽ നിന്നുള്ള മതം മാറ്റത്തിന്റെ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ അത് ഒഴിച്ചുള്ള കണക്കാണ് ഇത്. മതം മാറിയ ധാരാളം പേരെ കലാപ സംഘങ്ങൾ തടഞ്ഞു വച്ചിട്ടുണ്ട് ചിലർ കലാപത്തിൽ പങ്കെടുക്കുന്നുമുണ്ട്. ശരിയായ കണക്കു കിട്ടാൻ വളരെ പ്രയാസമാണ്. എന്റെ അഭിപ്രായത്തിൽ മതം മാറ്റങ്ങൾ അഞ്ഞൂറിനു മുകളിൽ ഉണ്ടാകും. അത് ആയിരം വരെ പോകാം. മതം മാറ്റത്തിനു വഴങ്ങാത്തതുകൊണ്ട് ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.<br />-------------------------------------------------------------</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
അർദ്ധ-ഔദ്യോഗികം- മലബാറിലെ സ്പെഷ്യൽ കമ്മീഷണർ, എ.ആർ. നാപ്പ് സി.ബി.ഇ, ഐ.സി.എസ് അവർകളിൽ നിന്ന്. 1921 നവംബർ 8.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
അഞ്ചാം തീയ്യതിയിലെ താങ്കളുടെ ടെലഗ്രാം. ബലമായുള്ള മതം മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് പറയാനാകില്ല എന്നതിൽ ഖേദിക്കുന്നു. അത്തരം മതം മാറ്റങ്ങളുടെ വിശദമായ രേഖകൾ സൂക്ഷിച്ചിട്ടില്ല. അടുത്തിടക്ക് കോഴിക്കോട് താലൂക്കിലും, ഏറനാട്ടിലെ അരീക്കോട് പ്രദേശത്തും ഇത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായതായി പറയുന്നുണ്ടെങ്കിലും, ഇപ്പോൾ അവ സ്ഥിരീകരിക്കാൻ ഒരു വഴിയുമില്ല. ഇവാൻസിന്റെ ഊഹം, ഞാനും അതിനോടു യോജിക്കുന്നുണ്ട്, ബലപ്രയോഗത്തിലൂടെയുള്ള നാനൂറു മുതൽ അഞ്ഞൂറ് മതം മാറ്റങ്ങൾ എന്നാണ്. ഇതു പക്ഷേ വെറും ഊഹ കണക്കാണ്.<br />--------------------------------------------------------------------------------</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: മദ്രാസ് ഗവർമെന്റിന്റെ ചീഫ് സെക്രട്ടറിയിൽ നിന്ന്. No. M. 170, തീയ്യതി 1921 നവംബർ 11.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
നാലാം തീയ്യതിയിലെ താങ്കളുടെ ടെലഗ്രാം No. 1015 പൊളിറ്റിക്കൽ. മാപ്പിളമാർ ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മതം മാറ്റുന്നത് സംബന്ധിച്ച്. മലബാറിലെ ജില്ലാ മജിസ്ട്രേറ്റ് നൂറ്റെൺപതു മതം മാറ്റങ്ങളെകുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാണെന്നും, പക്ഷെ ഇത് ഏറ്റവും കാര്യമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങൾ ഒഴിച്ചുള്ളതാണെന്നും, കലാപം അടിച്ചമർത്താതെ അവിടെ നിന്നുള്ള വിവരങ്ങൾ ലഭ്യമാകില്ലെന്നും അറിയിക്കുന്നു. ജില്ലാ മജിസ്ട്രേറ്റും,സ്പെഷ്യൽ കമ്മീഷണറും ശരിക്കുള്ള സംഖ്യ ഇതിനേക്കാൾ വളരെ കൂടുമെന്നും, ഏകദേശം അഞ്ഞൂറിനു മുകളിൽ പോകുമെന്നും പ്രസ്താവിക്കുന്നു. പക്ഷെ ഇത് വെറും അഭിപ്രായം .മാത്രമാണ്. മതം മാറാൻ വിസമ്മതിച്ചതുകൊണ്ട് ധാരാളം ഹിന്ദുക്കൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേർക്കുന്നു. മതം മാറ്റപ്പെട്ടവരുടെ താൽപര്യം പരിഗണിച്ച് മദ്രാസ് ഗവർമെന്റ് സ്പഷ്ടമായ കാരണങ്ങളാൽ മനഃപ്പൂർവം മതം മാറ്റങ്ങളുടെ ഔദ്യോഗിക കണക്കുകൾ ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയാണ്.</div>
<div style="font-family: inherit; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-58940933871474919792019-11-09T08:08:00.001+05:302019-11-09T08:08:24.473+05:30മാപ്പിള കലാപം സീരീസ് (ഭാഗം 13)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ ജില്ലാ മജിസ്ട്രേറ്റ് ഇ.എഫ്.തോമസ് ഐ.സി.എസ്., അവർകളുടെ അർദ്ധ-ഔദ്യോഗിക റിപ്പോർട്ടുകൾ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഒക്ടോബർ 4</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അടുത്തിടെ വിജയകരമായി നടന്ന, നമുക്ക് വിശദാംശങ്ങൾ ലഭ്യമായിട്ടുള്ള മിന്നലാക്രമണങ്ങൾ മാപ്പിളമാർക്ക് വളരെ ഉന്മേഷം നൽകുന്നതാണ്. കൂടുതൽ സൈന്യം എത്രയും വേഗം എത്തുന്നോ, അത്രയും നല്ലത്. തിരൂരിലെ നമ്മുടെ താവളത്തിനടുത്തുള്ള എടക്കുളത്ത് ഓട്ടു കമ്പനിയുടെ വളരെ അടുത്തുള്ള സ്ഥലത്ത് ആയുധധാരികളായ ഒരു സംഘം ക്രിസ്ത്യാനികളെ ആക്രമിച്ച് നാലു പേരെ കൊല്ലുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതേ സമയം തിരൂരിന്റെ മറ്റേ ഭാഗത്ത് നമ്മുടെ പോലീസിനെ അറസ്റ്റിനു സഹായിച്ച നമ്മുടെ അനുകൂലികളായ ആളുകൾ ആക്രമിക്കപ്പെടുകയും ഏതാനും പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. സൈന്യം താനൂർക്കു പോയി. ഒരു താഴ്ന്ന ഉദ്യോഗസ്ഥനാണ് നേതൃത്വം കൊടുത്തത് എന്നതുകൊണ്ട് താനൂരിലെ മാപ്പിളയെ നല്ലൊരു പാഠം പഠിപ്പിക്കാനുള്ള അവസരം നഷ്ടമായി. ഉദ്യോഗസ്ഥൻ കരുതിയത് താൻ ആക്രമിക്കപ്പെട്ടാൽ മാത്രം വെടി വച്ചാൽ മതി എന്നാണ്. അതിനാൽ ഏതാണ്ട് നാൽപതു പേരടങ്ങുന്ന ഒരു സംഘത്തെ അറസ്റ്റിൽ നിന്ന് വഴുതിമാറി, പള്ളിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഇടയാക്കി. ഇതുവരെ സ്ഥിരീകരണം കിട്ടിയിട്ടില്ലെങ്കിലും, ഹിച്ച്കോക്കും, അടുത്തിടെ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന എലിയട്ടും സത്യമെന്നു കരുതുന്ന ഒരു വാർത്തയുണ്ട്. തുവ്വൂരിൽ സൈന്യത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ, സൈന്യം അവിടം വിട്ട ശേഷം ചെമ്പ്രശ്ശേരി തങ്ങൾ പിടികൂടി ജീവനോടെ തോലുരിച്ചു. സ്ഥിരീകരണം ആകാത്തതുകൊണ്ട് ഇത് ഞാൻ പത്രങ്ങൾക്കു കൊടുത്തിട്ടില്ലെങ്കിലും, കിഴക്കൻ ഏറനാട്ടിലെയും, വള്ളുവനാട്ടിലെയും ഹിന്ദുക്കൾക്കും, നല്ല മാപ്പിളമാർക്കും നരക ജീവിതമാണ്. സാഫോൾക്സ് മണ്ണാർക്കാട്ടെ കലാപകാരികളുമായി ഏറ്റുമുട്ടി ഏതാണ്ട് അൻപതോളം പേരെ വധിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ശത്രുക്കളുടെ എണ്ണം രണ്ടക്ക സംഖ്യ കടക്കുമോ എന്ന് സംശയിക്കാൻ കാരണങ്ങളുണ്ട്. നാല് അംശങ്ങളുടെ കാര്യത്തിൽ മാപ്പിള ആക്റ്റിലെ സെക്ഷൻ 10 അനുവദിക്കാൻ ഞാനൊരു അപേക്ഷ അയക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഉത്തരവ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.<br />---------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഒക്ടോബർ 19</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട് താലൂക്കിന്റെ അതിർത്തിയിലുള്ള ഏറനാട്ടിലെ അരീക്കോട് അംശത്തിലെയും, കോഴിക്കോടിനു ചുറ്റുമുള്ള അംശങ്ങളിലെയും സംഭവങ്ങളെക്കുറിച്ച് ഇവാൻസ് എഴുതുമോ എന്നറിയില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കഴിഞ്ഞ ശനിയാഴ്ച ഉച്ച പ്രാർത്ഥന സമയത്ത് ഏതാണ്ട് ഇരുപതോളം കലാപകാരികൾ അരീക്കോട്ടു വന്ന് പ്രദേശവാസികളോട് ഇസ്ളാമിന്റെ പേരിൽ അവരോടു കൂടെ ചേരാൻ ആവശ്യപ്പെട്ടു. അവർ കാര്യമായി ശങ്കിച്ചു നിന്നതായി കാണുന്നില്ല. അവർ സംഘം ചേർന്ന് അധികാരിയായ ഒരു നമ്പൂതിരിയുടെ വീട് കൊള്ളയടിക്കുകയും, അദ്ദേഹത്തിന്റെ തോക്കുകൾ കവർന്ന് അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കോൽക്കാരെയും വധിക്കുകയും ചെയ്തു. ഒരു പക്ഷെ ഉദ്യോഗസ്ഥനല്ലാത്ത അപ്പുമേനോൻ എന്നൊരാളെയും കൂടി വധിച്ചിരിക്കാം. പന്നിക്കോട്, മാവൂർ അംശങ്ങളിലും ഇതേ പോലെ തന്നെ നടന്നിരിക്കാൻ സാധ്യതയുണ്ട്. പക്ഷെ ആ അംശങ്ങളിൽ നിന്നുള്ള ആരുടേയും കൃത്യമായ റിപ്പോർട്ടുകൾ എന്റെ കൈവശമില്ല. കന്നിപ്പറമ്പ് അംശത്തെക്കുറിച്ച് ഇന്നലെ ഇവിടെ എത്തിച്ചേർന്ന അവിടത്തെ അധികാരിയിൽ നിന്ന് കേട്ടിരുന്നു. അദ്ദേഹത്തിൽ നിന്നും, മറ്റു ചിലരിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഏറനാട്ടിലെ (മിക്കവാറും അരീക്കോട്ടു നിന്ന്) ഇരുപതോളം ആളുകൾ വന്നു എന്നാണ്. അവർ പ്രദേശവാസികളായ മാപ്പിളമാരെ കൂടെ വിളിച്ചപ്പോൾ അവർ മടികൂടാതെ ഇറങ്ങി ചെന്ന് കൊള്ളയടിക്കാൻ ആരംഭിച്ചു. അവർ കൊലപാതകങ്ങളൊന്നും ചെയ്തതായി ഞാൻ കേട്ടില്ല. പ്രദേശവാസികൾ ഹിന്ദു ഭൂവുടമകളോട് അവിടന്ന് പോകാൻ പറയാനുള്ള ദയ കാണിച്ചു. അവർ സ്ഥലം വിടുകയും ചെയ്തു. പട്ടാള നടപടികൾ നിർബന്ധമായി നിർത്തി വയ്പ്പിച്ചത് എല്ലായിടത്തുമുള്ള മാപ്പിളമാർക്ക് പ്രോത്സാഹനമായി, അതിനാൽ ഏതാണ്ട് എല്ലായിടത്തും പ്രദേശവാസികളെ അക്രമത്തിലേക്കു തിരിക്കാൻ ശരിക്കുള്ള കലാപകാരികൾ വളരെ കുറച്ച് മതി എന്നായിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. പുതിയ പോലീസ് സംഘം കന്നിപ്പറമ്പ് സംഘത്തെ തേടി പോയിട്ടുണ്ട്. ഞാൻ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ കോഴിക്കോട് അംശത്തിലെ ചാത്തമംഗലത്തു നിന്നുള്ള മറ്റൊരു സംഘത്തിന്റെ വാർത്ത വന്നിരിക്കുന്നു. അരീക്കോട് കൊലപാതകത്തിന്റെ ഒരു സവിശേഷത എന്തെന്നാൽ കാനറയിലെ രണ്ടു ബ്രാഹ്മണരെ പിടികൂടി കുറച്ചു സമയം തടവിൽ വച്ചിരുന്നെങ്കിലും, അവർ ജില്ലയിലെ ആളുകളല്ലാത്തതിനാൽ അവരെ വിട്ടയച്ചു എന്നതാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉള്ളടക്കം:</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാസർകോട്ടെ ഗോവിന്ദൻ എമ്പ്രാന്തിരി, വാഴമ്പറ്റ ഇല്ലത്തെ നാരായണൻ നമ്പൂതിരി എന്നിവരുടെ താഴെ കാണുന്ന പ്രസ്താവന അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഗോവിന്ദൻ എമ്പ്രാന്തിരി പറയുന്നു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ ചിങ്ങം അവസാനം അട്ടപ്പുറത്ത് നമ്പൂതിരിയുടെ (അരീക്കോട് അംശം അധികാരി) ഇല്ലത്ത് വീട് കൊള്ളയടിക്കപ്പെട്ട ദിവസം പോയിരുന്നു. ഒക്ടോബർ പതിനഞ്ചിന് ഉച്ചക്ക് പന്ത്രണ്ടു മണി വരെ ഞാൻ ഈ പറയുന്ന ഇല്ലത്ത് ഉണ്ടായിരുന്നു. ഞാൻ അട്ടപ്പുറത്ത് ഇല്ലത്തെ ജോലിക്കാരനല്ല. ഈ കലാപസമയത്ത് ഇങ്ങനെ അലഞ്ഞു നടക്കരുതെന്ന് അട്ടപ്പുറത്ത് നമ്പൂതിരി എന്നെ ഉപദേശിക്കുകയും, ഇല്ലത്ത് തങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് അട്ടപ്പുറത്ത് നമ്പൂതിരി, ഞാൻ, അട്ടപ്പുറത്ത് അമ്പലത്തിലെ ശാന്തിക്കാരനായ വാഴമ്പറ്റ നാരായണൻ നമ്പൂതിരി, ഈ പറയുന്ന നാരായൺ നമ്പൂതിരി എന്നിവർ ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ ഇല്ലത്തിന്റെ പടിക്കൽ താമസിക്കുന്ന ഒരു കുമാരൻ നായർ വന്ന് ഇപ്രകാരം പറഞ്ഞു,” കലാപകാരികൾ സ്രാമ്പിയിൽ എത്തിയിരിക്കുന്നു. അപ്പുമേനോനെ പിടിച്ചു കെട്ടിയിട്ടുണ്ട്. വേഗം രക്ഷപ്പെട്ടോ” ഇത് കേട്ടപ്പോൾ ഞങ്ങൾ അമ്പലത്തിനടുത്തുള്ള കാട്ടിലേക്കോടി പല സ്ഥലത്തായി ഒളിച്ചിരുന്നു. ഏതാണ്ട് അൻപതോളം മാപ്പിളമാർ വന്ന് ഞങ്ങളെ രണ്ടു പേരെയും പിടികൂടി. അവരിൽ ചിലരെ ഞങ്ങൾക്ക് തിരിച്ചറിയാം. ചില മാപ്പിളമാർ,”നടക്ക്, നായിന്റെ മക്കളേ” എന്നു പറഞ്ഞു. ഞങ്ങളുടെ കയ്യുകൾ കയറുകൊണ്ട് പുറകിൽ കെട്ടി. ഞങ്ങളെ അട്ടപ്പുറത്ത് ഇല്ലത്തിന്റെ പൂമുഖത്തു കൊണ്ടുവന്ന് പടികളിൽ ഇരുത്തി. ഒരു മാപ്പിള ചോദിച്ചു,” അട്ടപ്പുറത്ത് നമ്പൂതിരി എവിടെ?” ഞങ്ങൾക്ക് ആ മാപ്പിളയെ അറിയില്ല. അയാളുടെ കയ്യിൽ ഒരു തോക്കും, വാളും, കഠാരയും ഉണ്ടായിരുന്നു. അയാൾ തോക്ക് ഞങ്ങളുടെ കഴുത്തിൽ ചൂണ്ടി ഇങ്ങനെ പറഞ്ഞു,” സത്യം പറഞ്ഞോ, ഇല്ലെങ്കിൽ കൊന്നുകളയും”. ഞാൻ പറഞ്ഞു, ”ഞങ്ങൾക്ക് നമ്പൂതിരിയെ അറിയില്ല. ഞങ്ങളിവിടെ ഊണിനായി മാത്രം വന്നതാണ്.” അതിനിടക്ക് ചില മാപ്പിളമാർ അട്ടപ്പുറത്ത് നമ്പൂതിരിയേയും കൊണ്ട് വന്നു. നമ്പൂതിരിയെ കൊണ്ടുവന്ന ഒരു മാപ്പിള ഞങ്ങളെ ചൂണ്ടി പറഞ്ഞു,”അവരെ ഉപദ്രവിക്കണ്ട”. അപ്പോൾ ഞങ്ങൾക്കു നേരെ ചൂണ്ടിയ തോക്ക് മാറ്റപ്പെട്ടു. നമ്പൂതിരിയെ ഇല്ലത്തിനുള്ളിലെ നടുമുറ്റത്തേക്കു കൊണ്ടുപോയി. നമ്പൂതിരിയെ മർദ്ദിക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു. ഞങ്ങൾക്ക് പൂമുഖത്തു നിന്ന് നമ്പൂതിരിയെ കാണാനാവില്ല. നമ്പൂതിരി ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. മാപ്പിളമാർ നമ്പൂതിരിയോട്, “പണമെവിടെ? ആഭരണങ്ങളെവിടെ? രണ്ട് ബ്രീച്ച് ലോഡിങ്ങ് തോക്കുകളെവിടെ? മസിൽ ലോഡിങ്ങ് തോക്കും, വെടിയുണ്ടകളുമെവിടെ?”എന്ന് ചോദിക്കുന്നുണ്ടായിരുന്നു. തോക്കുകൾ കോൽക്കാരൻ കൃഷ്ണന്റെ പക്കലാണ് എന്ന് നമ്പൂതിരി മറുപടി പറഞ്ഞു. കോൽക്കാരൻ കൃഷ്ണനെയും, വേലുവിനെയും നടുമുറ്റത്തിനടുത്ത് കെട്ടിയിട്ടിരുന്നു. അപ്പോൾ മാപ്പിളമാർ കൃഷ്ണനോടു പറഞ്ഞു,” തോക്ക് നിന്റെ കയ്യിലില്ല എന്നല്ലേ പറഞ്ഞത്?’ അതിനുശേഷം അയാളെ മർദ്ദിക്കാൻ ആരംഭിച്ചു. കൃഷ്ണൻ പറഞ്ഞു,” തോക്ക് ഞാൻ തൊടിയിൽ സൂക്ഷിച്ചിട്ടുണ്ട്. അത് എടുത്തു തരാം”. അദ്ദേഹത്തെ തൊടിയിലേക്കു കൊണ്ടുപോയി, അവർ തോക്കുകളുമായി തിരിച്ചു വന്നു. അവർ പൂമുഖത്ത് എത്തിയപ്പോൾ നാലു പ്രാവശ്യം തോക്കിന്റെ പാത്തി കൊണ്ട് കൃഷ്ണനെ അടിച്ചു. കൃഷ്ണന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. അതിനുശേഷം കൃഷ്ണനെ നമ്പൂതിരിയുടെ അടുത്തേക്കു കൊണ്ടുപോയി. അതിനു ശേഷം അവർ നമ്പൂതിരിയോട് താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു,”താക്കോൽ വാഴമ്പറ്റ നമ്പൂതിരിയുടെ കയ്യിലാണ്”. നമ്പൂതിരി എന്നെ വിളിച്ച് വാഴമ്പറ്റയെ കാട്ടിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു. രണ്ടു മാപ്പിളമാർ എന്നെ കാട്ടിലേക്കു കൊണ്ടുപോയി. ഞാൻ വാഴമ്പറ്റ നമ്പൂതിരിയെ വിളിച്ചു. അദ്ദേഹം മറുപടിയൊന്നും തന്നില്ല. എന്നെ തിരിച്ച് ഇല്ലത്തേക്കു കൊണ്ടുപോയി. പിന്നീട് ഞാൻ ഇല്ലത്തിന്റെ വാതിലുകൾ പൊളിക്കുന്ന ശബ്ദം കേട്ടു. പിന്നീട് പേപ്പറുകളും, മറ്റു സാമാനങ്ങളും മുകൾനിലയിൽ നിന്ന് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. കടലാസുകളെല്ലാം ഒരിടത്തു കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു. ഞങ്ങളുടെ അടുത്ത് ഒരു മേശയുണ്ടായിരുന്നു. കലാപകാരികൾ പണം നിറച്ച ഒരു വല സഞ്ചി കൊണ്ടുവന്ന് അതിന്മേൽ വച്ചു. അവർക്ക് വേറെ എന്തൊക്കെ കിട്ടിയെന്ന് എനിക്കറിയില്ല. വീണ്ടും നമ്പൂതിരിയെ അടിക്കാൻ ആരംഭിച്ചു.അവർ പറഞ്ഞു, ”നിന്നെ കഷ്ണങ്ങളായി വെട്ടി നുറുക്കും. വേഗം പറഞ്ഞോ, പണം എവിടെയാണ് വച്ചിരിക്കുന്നതെന്ന്”. നമ്പൂതിരി പറഞ്ഞു, ”എനിക്കറിയില്ല. മകനാണ് അത് സൂക്ഷിച്ചിരുന്നത്. അയാൾ ഇവിടെയില്ല”. അപ്പോൾ ചില മാപ്പിളമാർപറഞ്ഞു, ”ഇനിയൊന്നും ചെയ്യണ്ട.നമുക്കു പോകാം”. നമ്പൂതിരിയേയും, കൃഷ്ണനേയും, വേലുവിനെയും പുറത്തേക്കു കൊണ്ടുവന്നു. ഞങ്ങളോട് മുന്നോട്ടു നടക്കാൻ പറഞ്ഞു. ഞങ്ങളെ അഞ്ചു പേരെയും പുഴക്കരയിലേക്കു കൊണ്ടുപോയി. പുഴയിലെത്തിയപ്പോൾ ചില മാപ്പിളമാർ ഞങ്ങളെ രണ്ടു പേരെയും റോഡിലേക്കു കൊണ്ടുപോയി അവിടെ നിൽക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ ഒരു മാപ്പിള വേറെ ചില മാപ്പിളമാരോട് അവരെ കുളിപ്പിച്ചു കൊണ്ടുവരാൻ പറഞ്ഞു. അര നാഴിക കഴിഞ്ഞപ്പോൾ ഞങ്ങൾ “അയ്യോ” എന്ന ആർത്തനാദം കേട്ടു. മാപ്പിളമാർ റോഡിലേക്കു വന്നപ്പോൾ റോഡിലുള്ള മാപ്പിളമാർ ചോദിച്ചു,” കഴിഞ്ഞില്ലേ?” ചില മാപ്പിളമാർ,”ഒന്നും ബാക്കിയില്ല” എന്ന് മറുപടി പറഞ്ഞു. അവർ പുഴയിൽ നിന്ന് മടങ്ങി വന്നപ്പോൾ നമ്പൂതിരി, കൃഷ്ണൻ, വേലു എന്നിവരെ കണ്ടില്ല. ഞങ്ങളെ രണ്ടു പേരെയും ബസാറിലെ ഒരു കടയിൽ കൊണ്ടുപോയി അവിടെ പൂട്ടിയിട്ടു. അപ്പോൾ വൈകുന്നേരം അഞ്ചു മണിയായിരുന്നു. ഞങ്ങളെ കടക്കുള്ളിലാക്കിയപ്പോൾ കൈകളുടെ കെട്ടഴിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അപ്പു മേനോനെ ഞങ്ങളുടെ മുറിയിൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കൈകളുടെയും കെട്ടഴിച്ചു. ഞങ്ങളെ കടയിൽ പൂട്ടിയിട്ട് മുപ്പതോളം മാപ്പിളമാർ പുറത്ത് കാവൽ നിൽക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച രാത്രി മാപ്പിളമാർ അപ്പുമേനോനെ കൊണ്ടുപോയി. അദ്ദേഹത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഞാൻ ചോദിച്ചു. ഊർങ്ങാട്ടിരി മേനോനെ കാണിച്ചു കൊടുക്കാൻ അദ്ദേഹത്തെ ആവശ്യമുണ്ട് എന്ന് അവർ പറഞ്ഞു. അതിനു ശേഷം ഞങ്ങൾ അപ്പുമേനോനെ കണ്ടിട്ടില്ല. അടുത്ത ദിവസം കാലത്ത് ഏകദേശം പതിനൊന്നു മണിക്ക് ഒരു മാപ്പിള വന്ന് ഞങ്ങളോട് ഇപ്രകാരം പറഞ്ഞു,” നിങ്ങൾ ഇന്നലേക്കു ശേഷം ഭക്ഷണം കഴിച്ചിട്ടില്ല. നിങ്ങൾ ഞങ്ങളുടെ ഭക്ഷണം കഴിക്കില്ല. നിങ്ങൾ ഇവിടത്തുകാരല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി”. മാപ്പിളമാർ ഞങ്ങൾക്ക് അരി, ഉപ്പ്, മുളക്,പപ്പടം, വെളിച്ചെണ്ണ എന്നിവ നൽകി. ഞങ്ങൾ പുഴയോരത്ത് ഭക്ഷണം പാകം ചെയ്തു കഴിച്ചു. ഭക്ഷണ ശേഷം ഞങ്ങളെ അതേ കടയിലേക്കു കൊണ്ടുപോയി വീണ്ടും പൂട്ടിയിട്ടു. ഞങ്ങളെ പൂട്ടിയിടാൻ വന്ന മാപ്പിളയോട് ഭക്ഷണ ശേഷം ഞങ്ങൾക്കു പോകാമെന്നതിനാൽ ഞങ്ങളെ വിട്ടയക്കാൻ ഞാൻ ആവഷ്യപ്പെട്ടു. അയാൾ ബാക്കിയുള്ളവരുമായി കൂടിയാലോചന നടത്തി ഞങ്ങളെ തുറന്നു വിട്ടു. ഞങ്ങളെ വിട്ടയച്ചപ്പോൾ അയാൾ ഞങ്ങളെ താഴെ കാണുന്ന വിധം ഭീഷണിപ്പെടുത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“ നിങ്ങൾ മംഗലാപുരത്തുള്ളവരാണ്. വേഗം തന്നെ അവിടേക്ക് തിരിച്ചു പൊയ്ക്കൊള്ളണം. കോഴിക്കോട് തങ്ങരുത്. ഞങ്ങൾ കോഴിക്കോട്ടേക്കു വരുന്നുണ്ട്. ഇവിടെ നടന്ന കാര്യങ്ങൾ ഒരാളോടും പറഞ്ഞു പോകരുത്”. ഞങ്ങൾ അത് സമ്മതിച്ച് രക്ഷപ്പെട്ടു പോന്നു. ഞങ്ങൾ ഇന്നു കാലത്ത് പത്തു മണിക്ക് കോഴിക്കോടെത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നാരായൺ നമ്പൂതിരി പ്രസ്താവിക്കുന്നു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
സംഭവത്തിനു പത്തു ദിവസം മുൻപ് ഞാൻ അട്ടപ്പുറത്ത് ഇല്ലത്തുണ്ടായിരുന്നു. എന്റെ അമ്മാവൻ നാരായൺ നമ്പൂതിരി ഇല്ലം വക അമ്പലത്തിലെ ശാന്തിക്കാരനാണ്. ഞാൻ അദ്ദേഹത്തെ സഹായിക്കാൻ അവിടെ പോയതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതലായൊന്നും ചേർക്കാനില്ല. ഞാനും എമ്പ്രാന്തിരിയും മുഴുവൻ സമയവും ഒന്നിച്ചുണ്ടായിരുന്നു.</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br /></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-53353578833346788782019-11-06T19:12:00.002+05:302019-11-06T19:12:36.184+05:30മാപ്പിള കലാപം സീരീസ് (ഭാഗം 12)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: ഇന്ത്യാ ഗവർമെന്റിന്റെ ഹോം ഡിപ്പാർട്ട്മെന്റിൽ നിന്ന്. No. D. 2343 പൊളിറ്റിക്കൽ. തീയ്യതി 1921 ഒക്ടോബർ 9.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മാപ്പിള കലാപം. ഇനി പറയുന്നത് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗവും, കാനറയിൽ നിന്നുള്ള ഒരു മാപ്പിളയുമായ മുഹമ്മദ് സമദ് തിരുമനസ്സിനും,ഹോം മെമ്പർക്കും സമർപ്പിക്കുന്ന നിവേദനത്തിന്റെ രത്നചുരുക്കമാണ്. ആരംഭിക്കുന്നു:- ഖിലാഫത്ത് സമരം കലാപത്തിന് സഹായം ചെയ്തു എന്ന കാര്യം നിഷേധിക്കുന്നില്ലെങ്കിലും, അസംതൃപ്തിയുടെ ശരിയായ കാരണം പ്രധാനമായും നായന്മാരും, നമ്പൂതിരിമാരുമടങ്ങുന്ന ജന്മിമാരുടെ അടിച്ചമർത്തൽ മൂലമുണ്ടായ കാർഷിക സംബന്ധമായ പ്രശ്നങ്ങളാണ് എന്ന് അദ്ദേഹം ആരോപിക്കുന്നു. കലാപത്തിൽ പങ്കെടുത്ത മാപ്പിളമാരുടെ എണ്ണം, മൊത്തം മാപ്പിളമാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ തീരെ കുറവാണെന്ന കാര്യം പൊതുവേ മനസ്സിലാക്കപ്പെടുന്നില്ല എന്നും, കലാപം ശരിക്കും ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് എന്നും, കലാപത്തിൽ എല്ലാ മാപ്പിളമാരും പങ്കെടുക്കുന്നുണ്ട് എന്ന് ഇന്ത്യ മുഴുവൻ പൊതുവായി അറിയപ്പെടുന്നതിൽ കൂറു പുലർത്തുന്ന മാപ്പിളമാർക്ക് വളരെ പ്രയാസമുണ്ട് എന്നും അദ്ദേഹം പരാതിപ്പെടുന്നു. ഒരു മാപ്പിളയിൽ നിന്നും വേറൊരു മാപ്പിളയെ തിരിച്ചറിയാൻ കഴിയാത്ത പോലീസും, പട്ടാളവും വിശ്വസ്തരായ മാപ്പിളമാരെ കലാപകാരികളായി കണക്കാക്കിയ സംഭവങ്ങൾ ഈ തോന്നലിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഒരു നിശ്ചിത തീയ്യതിക്കുള്ളിൽ അധികാരികൾക്കു കീഴ്പ്പെടുന്നവർക്ക് മാപ്പോ, കാരുണ്യപൂർവ്വമുള്ള നടപടികളോ വാഗ്ദാനം ചെയ്താൽ ഒളിച്ചു നടക്കുന്നവർ വഴങ്ങുമെന്ന് അദ്ദേഹത്തിന് പൂർണ്ണ വിശ്വാസമുണ്ട്.- അവസാനിക്കുന്നു. ഈ നിവേദനത്തിന് അടിസ്ഥാനമുണ്ട് എന്ന് പ്രാദേശിക ഗവർമെന്റ് കരുതുന്നുണ്ടെങ്കിൽ, ഒന്നാമതായി കലാപത്തിൽ എല്ലാ മാപ്പിളമാരും പങ്കെടുക്കുന്നുണ്ട് എന്നത് തെറ്റിദ്ധാരണയാണ് എന്നും, കലാപകാരികൾ സമൂഹത്തിലെ ചെറിയൊരു വിഭാഗം മാത്രമാണെന്നും, മിക്കവരും വിശ്വസ്തരായി തുടരുന്നവരാണെന്നും, ധാരാളംപേർ ഗവർമെന്റിനെ സഹായിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ആധികാരികമായി ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും, രണ്ടാമതായി, ഒരു നിശ്ചിത തീയ്യതിക്കു മുൻപ് അധികാരികൾക്കു കീഴ്പ്പെടുന്ന, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ഒഴികെയുള്ള ഒളിച്ചോട്ടക്കാർക്ക് മാപ്പോ, ദയാപൂർണ്ണമായ നടപടികളോ പ്രഖ്യാപിക്കുന്നതിന്റെ അഭിലഷണീയത പരിഗണിക്കുന്നതിൽ ഇന്ത്യാ ഗവർമെന്റിനു സന്തോഷമുണ്ട്. രണ്ടാമത്തെ നിർദ്ദേശം നടപ്പാക്കാവുന്നതാണ് എന്ന് പ്രാദേശിക ഗവർമെന്റിനു തോന്നുന്നുണ്ടെങ്കിൽ അവർ അത്തരമൊരു പ്രഖ്യാപനത്തിന്റെ കൃത്യമായ വ്യവസ്ഥകൾ സംബന്ധിച്ച് നിശ്ചയമായും ഇന്ത്യാ ഗവർമെന്റുമായി ബന്ധപ്പെടണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: ഇന്ത്യാ ഗവർമെന്റ്, ഹോം ഡിപ്പാർട്ട്മെന്റിന്, No. M. 163, 1921 ഒക്ടോബർ 10.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒക്ടോബർ ഒൻപതാം തീയ്യതിയിലെ ടെലഗ്രാം No. D. 2343 പൊളിറ്റിക്കൽ. മാപ്പിള കലാപം. മുഹമ്മദ് സമദിന്റെ നിവേദനത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബഹുമാനപ്പെട്ട കൗൺസിലിന്റെ ഗവർണർ കരുതുന്നു. പട്ടാള നിയമം നിലനിൽക്കുന്ന പ്രദേശത്തിനു പുറത്ത് സജീവമായ കലാപം ഉണ്ടെന്നോ, അഥവാ അങ്ങനെ കരുതാനോ ഉള്ള കാര്യങ്ങൾ എന്തെങ്കിലും ഉണ്ടായതായി അദ്ദേഹത്തിന്റെ അറിവിൽ ഇല്ല. പട്ടാളനിയമം നിലനിൽക്കുന്ന മിക്കവാറും പ്രദേശങ്ങളിൽ മാപ്പിള ജനങ്ങൾ മുഴുവനായും അക്രമാസക്തരാണ്. ആയുധധാരികളായ സംഘങ്ങളായി തിരിഞ്ഞ് എതിർക്കാൻ ത്രാണിയില്ലാത്ത നാട്ടുകാരെ കൊള്ളയടിക്കുകയും, പട്ടാളക്കാരെ പതിയിരുന്ന് ആക്രമിക്കുകയും, ശിക്ഷിക്കപ്പെടില്ല എന്ന് അവർക്ക് തോന്നുന്നിടത്തെല്ലാം അധികാരികളെ സഹായിക്കുന്നവരോട് പക പോക്കുകയും ചെയ്യുകയാണ്. ഇത്തരത്തിൽ പെരുമാറുന്നവരെ എങ്ങിനെയാണ് നിയമത്തിൽ നിന്ന് ഒളിച്ചുനടക്കുന്നവർ എന്ന് വിളിക്കുക എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. മാപ്പിളമാരുടെ ഭാഗത്തു നിന്നുള്ള സഹായം ഒറ്റപ്പെട്ടതും, വ്യക്തികൾ സ്വന്തം നിലക്ക് ചെയ്തതുമാണ്. എല്ലായിടത്തും മാപ്പിള സമൂഹത്തിന്റെ മനോഭാവം തുറന്ന ശത്രുത അല്ലെങ്കിൽപോലും, ആശങ്ക ഉണ്ടാക്കുന്നതാണ്. പൊന്നാനി താലൂക്കിലെ ഒരു സംഭവം ഒഴിച്ചാൽ വിശ്വസ്തരായ മാപ്പിളമാർ പരസ്യമായി അവരുടെ സഹ മതക്കാരുടെ ചെയ്തികളിൽ നിന്ന് അകലം പാലിച്ചതായോ, കാർഷിക സംബന്ധമായ അസ്വസ്ഥതകൾ കലാപത്തിന്റെ ഗതി നിർണ്ണയിച്ചിട്ടുണ്ടാകാമെങ്കിൽ പോലും കലാപത്തിന്റെ ഒരു അനുബന്ധ കാരണമായി പോലും അതിനെ കരുതാനുള്ള ന്യായമോ ഉള്ളതായി ബഹുമാനപ്പെട്ട ഗവർണർക്ക് അറിയില്ല. വ്യക്തിപരമായി മുഹമ്മദ് സമദിന്റെ അഭിപ്രായങ്ങളോട് മാപ്പിളമാർക്ക് യോജിപ്പുണ്ടാകാമെങ്കിലും, മാപ്പിള സമൂഹത്തിന്റെ നേതാക്കൾ അതിനെ പരസ്യമായി നിഷേധിക്കുന്നത് കാണാൻ കൗൺസിലിന്റെ ഗവർണർ ഇപ്പോളും കാത്തിരിക്കുകയാണ്. പൊലീസോ, പട്ടാളമോ ഏതെങ്കിലും കൂറുള്ള മാപ്പിളയോട് കലാപകാരികളോടു പെരുമാറുന്നപോലെ പെരുമാറിയ ഒരു സംഭവവത്തെക്കുറിച്ചു പോലും ബഹുമാനപ്പെട്ട അദ്ദേഹത്തിന് അറിവില്ല. മാപ്പോ, അനുഭാവപൂർണമായ പരിഗണനയോ നൽകുന്ന കാര്യത്തെക്കുറിച്ചാണെങ്കിൽ, ഇപ്പോളത്തെ രീതിയിൽ പരസ്യവും, പ്രഖ്യാപിതവുമായ ശത്രുത നിലനിൽക്കുന്നിടത്തോളം അത് പരിഗണിക്കുന്നത്പൂർണ്ണമായും അസ്ഥാനത്താണ് എന്ന് കൗൺസിലിന്റെ ഗവർണർ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പട്ടാള നടപടികൾ അവസാനിപ്പിച്ചാൽ മുഹമ്മദീയനല്ലാത്ത ഒരാൾക്കും എപ്പോൾ വേണമെങ്കിലും ജീവനോ, സ്വത്തോ നഷ്ടപ്പെടാതെ ആ പ്രദേശത്ത് ജീവിക്കാനാകില്ല. ഈ ഘട്ടത്തിൽ സന്ധി പ്രഖ്യാപിക്കുന്നത് ഹിന്ദുക്കളുടെ താൽപര്യങ്ങളെ വഞ്ചിക്കുന്നതായി അവരും, പരാജയം സമ്മതിക്കുന്നതായി മാപ്പിളമാരും തീർച്ചയായും കരുതും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(ഈ മുഹമ്മദ് സമ്മദിനെക്കുറിച്ച് എ.ആർ.നാപ്പ് മറ്റൊരിടത്തു പറയുന്ന ഒരു കാര്യംകൂടി സൂചിപ്പിക്കാം. ആളുടെ ഒരു രീതി പിടികിട്ടും)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എ.ആർ.നാപ്പ്, സി.എസ്.ഐ.,സി.ബി.ഇ., ഐ.സി.എസ്., മലബാർ സ്പെഷ്യൽ കമ്മീഷണർ 1921 ജനുവരി 24.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇന്ന് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മുഹമ്മദ് സമദുമായി ദീർഘമായ ഒരു കൂടികാഴ്ചയുണ്ടായി. അയാൾ വളരെ രസികനാണ്. കലാപത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഗവർമെന്റിനും, ഹിന്ദുക്കൾക്കുമാണെന്നാണ് അയാൾ കരുതുന്നത്. മാപ്പിളമാരെ കലാപത്തിനു പ്രേരിപ്പിക്കാൻ ഹിന്ദു പ്രക്ഷോഭകാരികളെ ഗവർമെന്റ് അനുവദിച്ചു. പിന്നീട് പ്രദേശത്തെ മാപ്പിളമാരെ ഉപദ്രവിച്ചു കൊണ്ട് ഇതിലൊന്നും പങ്കെടുക്കാത്തവർ കാടു കയറി കലാപത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായി. താൻ കാര്യമായാണ് ഇത് പറയുന്നതെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ അയാൾ തമാശ പറയുകയാണെന്ന് ഞാൻ കരുത്തിയേനെ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-3761591430699236192019-11-03T18:36:00.004+05:302019-11-03T18:36:51.415+05:30മാപ്പിള കലാപം സീരീസ് (ഭാഗം 11)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാണ്ടിക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മ.രാ.രാ. കെ. കരുണാകരൻ നായർ സൗത്ത് മലബാർ പോലീസ് സൂപ്രണ്ടിന്(വള്ളുവനാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ മുഖാന്തിരം) അയക്കുന്ന റിപ്പോർട്ട്. 1921 ഓഗസ്റ്റ് 31.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതിയിലെ പാണ്ടിക്കാട് കലാപത്തെക്കുറിച്ച് ഇനി പറയുന്ന വിവരങ്ങൾ താഴ്മയായി അവതരിപ്പിക്കുന്നു. ഇന്ന് അതിരാവിലെ മമ്പുറം പള്ളി പട്ടാളം തകർത്തതായും, പട്ടാളവും, മാപ്പിളമാരുമായുള്ള ഏറ്റുമുട്ടലിൽ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് സൂപ്രണ്ട്, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ്ബ് അടക്കം അനേകം ഉദ്യോഗസ്ഥർ മരിച്ചതായും ഈ പ്രദേശങ്ങളിൽ ഒരു കിംവദന്തി പരന്നു. പാണ്ടിക്കാട് ബസാറിലെ കടകളിൽ മാപ്പിളമാരുടെ സംഘം പരസ്പരം കാതോടു കാതോരം സംസാരിക്കുന്നതു കാണാമായിരുന്നു. 1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി ഉച്ചക്ക് ഒരു മണിക്ക് ഇവിടെയുള്ള എല്ലാ ആയുധങ്ങളും, വെടിക്കോപ്പുകളും ഒരു ഹെഡ് കോൺസ്റ്റബിളിന്റെ ചുമതലയിൽ ഒൻപതു പോലീസുകാരോടൊപ്പം അയച്ചു കൊടുക്കാൻ മഞ്ചേരിയിലെ സർക്കിൾ ഇൻസ്പെക്ടറിൽ നിന്ന് അടിയന്തിര സന്ദേശം ലഭിച്ചു. മേലത്തൂരിലെയും, കരുവാരകുണ്ടിലേയും സബ് ഇൻസ്പെക്ടർമാർ ആ സമയം എന്നോടൊപ്പം സ്റ്റേഷനിൽ ഉണ്ടായിരുന്നു. കരുവാരകുണ്ടിലെ സബ് ഇൻസ്പെക്ടർ അപ്പോൾ തന്നെ അവിടം വിട്ടു. ആയുധങ്ങൾ ഉടനെ തന്നെ ഹെഡ് കോൺസ്റ്റബിൾ നമ്പർ 391 ന്റെ ചുമതലയിൽ ഒരു വണ്ടിയിൽ രഹസ്യമായി മറച്ചു വച്ച്, അപ്പോൾ അവിടെ ലഭ്യമായിരുന്ന ഏഴു പോലീസുകാരോടൊപ്പം അയച്ചു. സ്റ്റേഷനിൽ നിന്ന് ഏതാണ്ട് രണ്ട് ഫർലോങ്ങ് അകലെ വച്ച് അവർ ഏതാണ്ട് അൻപതോളം പേരുള്ള ഒരു സംഘം മാപ്പിളമാരാൽ ആക്രമിക്കപ്പെട്ടു. (1) വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, (2) അയാളുടെ സഹോദരൻ മൊയ്തീൻ ഹാജി, (3) പയ്യനാടൻ മോയിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ സംഘം പോലീസിനെ വഴി തടഞ്ഞ് അവരെ കീഴ്പ്പെടുത്തി തോക്കുകളും,വെടിക്കോപ്പുകളുമായി കടന്നു കളഞ്ഞു. പോലീസുകാർക്ക് നല്ല രീതിയിൽ മർദ്ദനമേറ്റു. അവരിലൊരാളായ കൃഷ്ണ കുറുപ്പ് എന്ന പോലീസ് കോൺസ്റ്റബിൾ നമ്പർ 346 ന് കൈകൾക്കും, പുറത്തും മുറിവു പറ്റി. അതിനുശേഷം കലാപകാരികൾ വെടി വച്ചപ്പോൾ പോലീസുകാർക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു. ഹെഡ് കോൺസ്റ്റബിൾ നമ്പർ 391 സ്റ്റേഷനിലെത്തി ഈ വിവരം അറിയിച്ച് അധികം കഴിയുന്നതിനു മുൻപ് ഏതാണ്ട് നൂറോളം കലാപകാരികൾ വെടി വച്ചുകൊണ്ട് സ്റ്റേഷനിലേക്ക് ഇരച്ചു കയറി. കോൺസ്റ്റബിൾമാരും, ഹെഡ് കോൺസ്റ്റബിൾമാരും, ഞാനും പാണ്ടിക്കാട് അധികാരിയുടെ വീട്ടിൽ ഒളിച്ചു. കലാപകാരികൾ പോലീസ് സ്റ്റേഷൻ കൊള്ളയടിച്ചശേഷം, ലൈനുകൾ മുറിക്കുകയും, റെക്കോഡുകൾ നശിപ്പിക്കുകയും ചെയ്തു. ഇതേ സമയം പാണ്ടിക്കാട് ബസാറിലെ മാപ്പിളമാർ ഇവരോടൊപ്പം ചേർന്ന് വഴിനീളെ “തക്ബീർ” മുഴക്കിക്കൊണ്ട് വ്യാപകമായ കൊള്ള ആരംഭിച്ചു. അതിനുശേഷം അവർ വള്ളുവനാട്ടിലേക്കു നീങ്ങി അവിടത്തെ പാലം തകർത്തു. മൊയ്തീൻ എന്ന പോലീസ് കോൺസ്റ്റബിൾ നമ്പർ 280 നെ മലപ്പുറത്തും, മഞ്ചേരിയിലുമുള്ള അധികാരികളെ വിവരം ധരിപ്പിക്കാൻ അയച്ചു. അപ്പോളേക്കും എല്ലായിടത്തും കലാപം പടർന്നിരുന്നു. (1) ഓണംപുറത്ത് മമ്മു കുരിക്കൾ ഹാജി, (2) അയാളുടെ സഹോദരൻ കോയസ്സൻ കുരിക്കൾ, (3) പട്ടണൻ മൊയ്തീൻ കുട്ടി, (4) അയാളുടെ മക്കളായ കുഞ്ഞയമ്മു, (5) മരക്കാർ, (6) മൊയ്തു, (7) ഒസ്സാൻ മമ്മത്, (8) ചിങ്ങാര കോയക്കുട്ടി, (9) പാലത്തിൽ മൂത്ത, (10) പാണ്ടിക്കാട് ആറ്റകോയ തങ്ങൾ, (11) അയ്യരാളി പോക്കർ, (12) പാണ്ടിക്കാട് ചെറിയ മുസലിയാർ എന്നിവരുടെ നേതൃത്വത്തിൽ കിഴക്കേ പാണ്ടിക്കാടിലെയും, മനഴിയിലെയും ഏതാണ്ട് അഞ്ഞൂറോളം വരുന്ന മാപ്പിളമാർ ഹിന്ദു വീടുകൾ കൊള്ളയടിക്കാൻ തുടങ്ങി. എന്റെ വീടായിരുന്നു ആദ്യം. ആയിരം രൂപയോളം വിലയുള്ള സാമാനങ്ങൾ കടത്തിക്കൊണ്ടുപോയി. വള്ളുവങ്ങാട്ടെ മാപ്പിളമാരും അപ്രകാരം തന്നെ കാരക്കമണ്ണ ഇല്ലവും, സമീപ വീടുകളും കൊള്ളയടിച്ചു. ഇതുതന്നെ ചെമ്പ്രശ്ശേരിയിലും സംഭവിച്ചു. അവിടെ മാപ്പിളമാരുടെ തലവൻ ചെമ്പ്രശ്ശേരിയിലെ കുഞ്ഞികോയ തങ്ങളായിരുന്നു. വൈകുന്നേരത്തോടെ സ്റ്റേഷൻ പരിധിയിലെ എല്ലാ അംശങ്ങളും ആക്രാന്തം പിടിച്ച കൊള്ളക്കാരുടെ ഇരയായി. ഹിന്ദുക്കൾ മാത്രമാണ് ദുരിതത്തിൽ പെട്ടത്. ഏകദേശം എട്ടുമണിക്ക് ഏതാണ്ട് മൂവായിരത്തോളം മാപ്പിളമാർ പാണ്ടിക്കാട് പള്ളിയിൽ തടിച്ചു കൂടി. അവിടെ നടന്ന യോഗത്തിന്റെ ഫലമായി അതുവരെ ഉറച്ചു നിന്നിരുന്ന പാണ്ടിക്കാട് അധികാരിയും, കോൺസ്റ്റബിൾമാരായ 611, 505, 564,1163 എന്നിവരും (എല്ലാവരും ഏറനാട്ടിലെ മുഹമ്മദീയർ) കലാപകാരികളുടെ പക്ഷം ചേർന്നു. പോലീസ് കോൺസ്റ്റബിൾ നമ്പർ 830 ചുങ്കത്തെ കലന്തൻ പക്ഷെ ഉറച്ചു നിന്നു. അയാൾക്ക് എന്തു സംഭവിച്ചു എന്ന വിവരം ലഭ്യമല്ല. പാണ്ടിക്കാട്ടെ അധികാരി (മൂസ ഹാജി) അർദ്ധ രാത്രിയിൽ ഞങ്ങളെ അയാളുടെ വീട്ടിൽ നിന്ന് പുറത്താക്കിയതിനാൽ ഞങ്ങൾ ഏതാണ്ട് രണ്ടു ഫർലോങ്ങ് അകലെയുള്ള ഒരു ചെറുമ കുടിലിൽ അഭയം തേടി. അടുത്ത ദിവസം രാവിലെ ഞങ്ങളെ തിരയുന്നതായി മനസ്സിലാക്കി ഞങ്ങൾ രഹസ്യമായി കുടിൽ വിട്ട് ഓടി വളരാട് വനത്തിൽ ഒളിച്ചു. ഇരുപത്തിരണ്ടാം തീയ്യതി രാത്രി പട്ടണം കുഞ്ഞഹമ്മദ് ഹാജി വന്ന്, ഞങ്ങളുടെ നീക്കങ്ങൾ പുറത്തായെന്നും, കലാപകാരികൾ പുറപ്പെട്ടിട്ടുണ്ടെന്നും എന്നെ അറിയിച്ചു. ഞങ്ങൾ അവിടം വിട്ട് ഇരുപത്തിമൂന്നാം തീയ്യതി അർദ്ധ രാത്രി വരെ വളരാട്ടെ പാണ്ടിക്കാട് നാരായണൻ നമ്പീശന്റെ അടുത്ത് തങ്ങി. അദ്ദേഹത്തിന്റെ മാപ്പിള കാവൽക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഞങ്ങളെ അവിടെ സംരക്ഷിക്കുന്നതു തുടർന്നാൽ നമ്പീശന്റെ കഴുത്ത് വെട്ടുമെന്ന് അവരിലൊരാളായ വീരാൻകുട്ടി കുരിക്കൾ ഭീഷണിപ്പെടുത്തി. അതിനാൽ അവിടം വിടേണ്ടി വന്ന ഞങ്ങൾ രാത്രി മുഴുവൻ നടന്നും, പകൽ സമയം മുഴുവൻ കാട്ടിൽ ഒളിച്ചിരുന്നും, പുഴകൾ നീന്തി കടന്നും ഇന്നുച്ചയ്ക്ക് ഇവിടെ എത്തിച്ചേർന്നിരിക്കുന്നു. ഏറനാട്ടെയും, വള്ളുവനാട്ടെയും മാപ്പിളമാർ ഗവർമെന്റിനും, ഹിന്ദുക്കൾക്കും എതിരെ ആയുധമെടുത്തിരിക്കുന്നതിനാൽ, വഴിനീളെ ഞങ്ങളുടെ യാത്ര തടസ്സപ്പെടുകയും, വളരെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരികയും ചെയ്തിരിക്കുന്നു. ഇപ്പോൾ എന്നോടൊപ്പമുള്ള കോൺസ്റ്റബിൾമാർ കൃഷ്ണകുറുപ്പ് നമ്പർ 346, കൃഷ്ണകുറുപ്പ് നമ്പർ 1075, കണാരു അമ്പലവാസി നമ്പർ 209 എന്നിവരാണ്. ശ്രദ്ധിക്കപ്പെടാതിരിക്കാൻ ഹെഡ് കോൺസ്റ്റബിൾ 391 ഉം, കോൺസ്റ്റബിൾ 388 ഉം എന്നെ വിട്ട് വേറെ വഴിക്കു പോയി. ഞങ്ങൾ അവർ വരുന്നതും കാത്തിരിക്കുന്നു. ഞങ്ങളുടെ യൂണിഫോമുകളും, എല്ലാ വസ്തുവകകളും കലാപകാരികളുടെ കൈവശമായി പോയതിനാൽ ഞങ്ങളിവിടെ നിസ്വരായി കഴിഞ്ഞു കൂടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഹിന്ദു വീടുകൾ കൊള്ള ചെയ്യുന്നതു കൂടാതെ അനവധി അമ്പലങ്ങൾ കൊള്ളയടിക്കുകയോ, കത്തിക്കുകയോ ചെയ്തിട്ടുണ്ട്. ബലം പ്രയോഗിച്ചുള്ള മത പരിവർത്തനവും നടക്കുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ ജോലിക്കായി എവിടെ ചേരണമെന്ന ഉത്തരവിനായി കാത്തിരിക്കുന്നു. ഇപ്പോൾ ഞാൻ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെയും, കമാൻഡിങ് ഓഫീസറുടെയും ഉത്തരവു പ്രകാരം നിലവിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിച്ചുകൊണ്ട് ഷൊർണൂരിൽ വള്ളുവനാട് ഇൻസ്പെക്ടറോടൊപ്പമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com1tag:blogger.com,1999:blog-5997419275298806923.post-33628393079207570272019-10-27T11:46:00.003+05:302019-10-27T11:46:36.993+05:30മാപ്പിള കലാപം സീരീസ് (ഭാഗം 10)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വെസ്റ്റേൺ റേഞ്ചിലെ പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ N. E . Q. മെയിൻ വാറിംഗ് അവർകൾ മദ്രാസിലെ പോലീസ് ഇൻസ്പെക്ടർ ജനറലിന് അയക്കുന്ന കത്ത്. കോഴിക്കോട്, 1921 ഓഗസ്റ്റ് 24.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട്ടെ സാഹചര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ഇരുപത്തൊന്നാം തീയ്യതി ഫറോക്കിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഇരുട്ടത്ത് ഒരു കലുങ്ക് ചാടികടക്കുമ്പോൾ റെയിൽപാളത്തിൽ പൊങ്ങിനിൽക്കുന്ന ഒരു ഇരുമ്പുകുറ്റിയിൽ ചവിട്ടി എന്റെ വലത്തേ കണങ്കാലിന്റെ മാംസപേശികൾക്ക് ക്ഷതം പറ്റിയതിനാൽ ഇവിടെ വന്നതിനു ശേഷം ഞാൻ ബാരക്ക് വിട്ട് പുറത്തിറങ്ങിയിട്ടില്ല. ഇന്ന് ഞാൻ റിസർവ്വ് സേനയും സ്പെഷ്യൽ ഫോഴ്സും കാവൽനിൽക്കുന്ന റെയിൽവേ സ്റ്റേഷനിലേക്കും, കളക്റ്ററുടെ കച്ചേരിയിലേക്കും പോയി. പട്ടണം ശാന്തമാണെങ്കിലും, ഇടപാടുകളൊന്നും നടക്കുന്നില്ല. ബാങ്ക് മാനേജർ മിസ്റ്റർ ഹിൽ അദ്ദേഹത്തിന്റെ ഡഫേദാർ പറയുന്നതായി എന്നോടു പറഞ്ഞത് കലാപത്തിന്റെ സംഘാടകർ ഒരു കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ ഉണ്ടായിരുന്നവരും, 2/73 റെജിമെന്റിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുമായ ശിപായിമാരാണ് എന്നാണ്. തിരൂരങ്ങാടിയിൽ ഞങ്ങളോടൊപ്പം ചേരാനായി ഒരു കാറിൽ പുറപ്പെട്ട മിസ്റ്റർ ഓസ്റ്റിനെയും, വേറെ രണ്ടു യൂറോപ്യന്മാരെയും കൊന്ന് കാർ പുഴയിലെറിഞ്ഞതായി ഭയങ്കരമായ ഒരു കിംവദന്തി പരന്നിട്ടുണ്ട്. ഈ തെറ്റായ വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് കാണുന്നുണ്ടെങ്കിലും, ഇന്ന് കിട്ടിയ വിശ്വസനീയമായ ഒരു റിപ്പോർട്ട് പ്രകാരം മലപ്പുറം സ്പെഷ്യൽ ഫോഴ്സിലെ ഇൻസ്പെക്ടർ റീഡ്മാന്അസുഖം മൂലം അപ്പോൾ സൈന്യത്തോടൊപ്പം പോകാൻ കഴിയാതിരുന്നതുകൊണ്ട് ഒരു മോട്ടോർസൈക്കിളിൽ സൈഡ്കാറിൽ തന്റെ ഓർഡർലിയെയും കൊണ്ട് ഞങ്ങളോടൊപ്പം ചേരാൻ വരുന്നുണ്ടായിരുന്നു. മലപ്പുറത്തേക്കുള്ള വഴിയിൽ തിരൂരങ്ങാടിയിൽ നിന്ന് രണ്ടു മൈൽ അകലെവച്ച് രണ്ടുപേരും വധിക്കപ്പെട്ടു. മരിച്ച കോൺസ്റ്റബിളിന്റെ വകയിലുള്ള ഒരു സഹോദരൻ രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ കഴിഞ്ഞ റിപ്പോർട്ടിൽ റെയിൽവേ കോൺസ്റ്റബിൾ കടലുണ്ടിപുഴയിൽ കണ്ടതായി പറയുന്നത് ഒരു പക്ഷെ റീഡ്മാന്റെ ശരീരമായിരിക്കാം. കാരണം അത് വെളുത്തതായിരുന്നു എന്നും കൈത്തണ്ടയിൽ പച്ച കുത്തിയിരുന്നു എന്നും പറയുന്നുണ്ട്. ഇത് വെല്ലൂരിൽ വച്ച് എനിക്ക് നല്ലപോലെ പരിചയമുള്ള റീഡ്മാനുമായി ഒത്തു പോകുന്നുണ്ട്. ഇന്നലെ ഉച്ച തിരിഞ്ഞ് ഹോം റൂൾ കോൺഗ്രസ്സ് പാർട്ടിയുടെ പ്രാദേശിക ചെയർമാനായ കേശവ മേനോന്റെ ഒരു കത്തുമായി ഗാന്ധി തൊപ്പിയും, വസ്ത്രങ്ങളും ധരിച്ച ഗോപാല മേനോൻ എന്നൊരു ചെറുപ്പക്കാരൻ വന്നു. ഞാൻ അയാളുമായി സംസാരിക്കുകയും, ഞങ്ങളിൽ നിന്ന് ഇനി ഇളവുകളൊന്നും പ്രതീക്ഷിക്കേണ്ട എന്നും, കുറ്റകരമായ സിദ്ധാന്തങ്ങൾ പഠിപ്പിച്ചതു മൂലമുണ്ടായ കലാപം കാരണം കാര്യങ്ങളുടെ ചുമതല ഇപ്പോൾ പട്ടാള അധികാരികൾക്കാണെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് തങ്ങളുടെ പാർട്ടി അക്രമരാഹിത്യം മാത്രം പിന്തുടരുന്ന ഒന്നാണെന്നും, പട്ടാളം ആദ്യം തന്നെ അവിടം തകർത്തില്ലായിരുന്നെങ്കിൽ അക്രമം ഉണ്ടാവില്ലായിരുന്നു എന്നുമാണ്. ഇത് ഹോം റൂൾ പാർട്ടി മുന്നോട്ടു വയ്ക്കുന്ന വ്യാജമായ ന്യായീകരണമാണെന്നതിന് ഒരു സംശയവുമില്ല. പട്ടാളത്തെ മുഴുവനായി പിൻവലിക്കാമെങ്കിൽ ആരെ വേണമെങ്കിലും തങ്ങൾ ഹാജരാക്കണമെന്നും ആ ചെറുപ്പക്കാരൻ പറഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മിസ്റ്റർ ഈറ്റന്റെ (പ്ലാന്റർ) ജോലിക്കാരൻ വന്ന്, താനും, തന്റെ യജമാനനും മൂന്നു ദിവസം മുൻപ് ഉച്ചക്ക് പന്ത്രണ്ടരക്ക് പുല്ലങ്കോട് എത്തിയ ഉടനെ വലിയൊരു സംഘം മാപ്പിളമാർ അവിടെയെത്തിയതായി പറഞ്ഞു. അവർ കാട്ടിലേക്കോടി. ഭൃത്യൻ ഒരു മരത്തിൽ കയറി. യജമാനന്റെ നായയുടെ കുര ഏതു ദിശയിലേക്കാണ് അന്വേഷിക്കേണ്ടത് എന്ന് അവരെ അറിയിച്ചു. യജമാനന്റെ കൈവശം ഒരു റിവോൾവർ ഉണ്ടായിരുന്നെങ്കിലും, പിന്നീട് മൂന്നു വെടിയൊച്ചകൾ കേട്ടപ്പോൾ മാപ്പിളമാർ അദ്ദേഹത്തെ വെടിവച്ചതായി അയാൾ കരുതി. ആ രാത്രി അയാൾ കൂലികളുടെ ആളൊഴിഞ്ഞു കിടക്കുന്ന ലായത്തിൽ ഒരു പെട്ടിക്കുള്ളിൽ കഴിച്ചു കൂട്ടി, അടുത്ത ദിവസം രാവിലെ കൂലികളുടെ മൂപ്പന്റെ കുടിലിലെത്തി. അവിടെ വച്ച് യജമാനൻ കൊല്ലപ്പെട്ടതായി കേട്ടെങ്കിലും, ആരും തന്നെ മൃതദേഹം കണ്ടതായി അറിയില്ല. ഈ കഥ കേൾക്കുമ്പോൾ തോന്നുന്നത് അവിടെയുണ്ടായ പരിഭ്രാന്തിക്കിടയിൽ കൂലികളുടെ ലായം ഒഴിഞ്ഞു പോകുകയും, ഭൃത്യനും ഓടിപോകുകയും ചെയ്തിട്ടുണ്ടാകാം,അയാളുടെ കഥ വെറും കിംവദന്തിയാകാനും സാധ്യതയുണ്ട്. ഡോർസെറ്റുകൾക്ക് തിരൂരിന്റെ എട്ടു മൈൽ അടുത്തുവരെ എത്താൻ സാധിച്ചതായി ഇന്നു രാത്രി ഞങ്ങൾക്ക് ടെലഗ്രാം കിട്ടിയിട്ടുണ്ട്. കോഴിക്കോടു നിന്നുള്ള സംഘം ഈ ഭാഗത്തുനിന്ന് ഏതാണ്ട് അതേ ദൂരത്തിൽ തന്നെയാണ്. രണ്ടുകൂട്ടരും നാളെ സന്ധിച്ചേക്കാം. എച്ച്.എം.എസ് കോമൂസ് നാളെ കാലത്ത് പതിനൊന്നരക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തഞ്ചാം തീയ്യതി: നല്ലൊരു സംഘം ഇന്ന് മലപ്പുറത്തെ രക്ഷിക്കാനായി പുറപ്പെട്ടു. പതിനാലു മൈലോളം ദൂരം റോഡ് നേരത്തെ നന്നാക്കിയിരുന്നു. അവർ അവിടേക്ക് നേരെ പോയാലും, മഞ്ചേരി വഴി പോയാലും ബാക്കി വഴിയിൽ ബുദ്ധിമുട്ടുകളുണ്ടാകാം. പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് പരപ്പനങ്ങാടിയുടെ ചുറ്റുവട്ടത്തുള്ള മാപ്പിളമാർ ഭക്ഷ്യദൗർബല്യം നേരിടുന്നുണ്ടെന്നും, ഭക്ഷണത്തിനായി എല്ലാ വീടുകളും കൊള്ളയടിക്കുന്നുണ്ടെന്നുമാണ്. ഈ കാര്യത്തിൽ മാപ്പിളമാരെക്കാൾ ഒട്ടും മെച്ചമല്ല ഹിന്ദുക്കളുടെ അവസ്ഥ. എച്ച്.എം.എസ് കോമുസ് ഉച്ചക്ക് ഒരു മണിക്ക് എത്തിച്ചേർന്ന ഉടനെ സ്ത്രീകളും,കുട്ടികളും സുരക്ഷിതരാണോ എന്ന് അന്വേഷിച്ചു. ജില്ലാ മജിസ്ട്രേറ്റും, ലെഫ്റ്റനന്റ് സ്റ്റുവർട്ടും കപ്പലിലേക്കു പോയി, ഉച്ച തിരിഞ്ഞ ശേഷം മടങ്ങി വന്നു. ജില്ലയിലുടനീളം സമാധാനം പുനഃസ്ഥാപിക്കുക ഈ വളരെ സങ്കീർണ്ണമായ പ്രശ്നം കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ രൂപീകരിക്കാനായി പട്ടാള വിഭാഗങ്ങളും,നാവിക കമാണ്ടറും, സിവിൽ അധികാരികളുമായി ഒരു ചർച്ച സംഘടിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായി തോന്നുന്നു. സൈന്യത്തിന്റെ കമാണ്ടിംഗ് ഓഫീസർ അദ്ദേഹത്തിന്റെ ഭൂരിഭാഗം സൈനികരുമായി മലപ്പുറത്തെ രക്ഷിക്കാൻ പോയിരിക്കുന്നു. മിസ്റ്റർ മൂഡി വൈകുന്നേരം മോട്ടോർ സൈക്കിളിൽ മടങ്ങിവന്ന് തങ്ങൾ ഇരുപത്തഞ്ചു മൈലോളം മുന്നോട്ടു പോയെങ്കിലും, രാത്രി തങ്ങാനായി പൂക്കോട്ടൂരിലേക്കു മടങ്ങുകയാണ് എന്ന വിവരം അറിയിച്ചു. മിക്കവാറും അവരുടെ യാത്രയുടെ മോശം ഘട്ടം മലപ്പുറത്തേക്കു പോകുന്നതായിരിക്കും. മലപ്പുറത്തെ സൈന്യത്തിനായി പത്തൊൻപതാം തീയ്യതി അയച്ച വാഹനങ്ങളെല്ലാം കലാപകാരികൾ പിടിച്ചെടുത്ത് പുഴയിൽ തള്ളി. രക്ഷപ്പെടുത്താൻ പോയ സൈന്യത്തിന്റെ ഒരു വാഹനം വഴിയിൽ കേടായതായും, അവർക്ക് റേഷൻ ആവശ്യമുണ്ടെന്നും ഒരു വാഹനം രാത്രി മടങ്ങി വന്ന് അറിയിച്ചു. മിസ്റ്റർ ഈറ്റന്റെ തല പുല്ലങ്കോടിനടുത്ത് ഒരു മുക്കൂട്ടു വഴിയിൽ പ്രദർശനത്തിനു വച്ചിരിക്കുന്നതായി മിസ്റ്റർ ക്യാംബെല്ലിന്റെ കീഴിലുള്ള ഒരു യൂറേഷ്യൻ എഴുത്തുകാരൻ കൂടുതലായി അറിയിക്കുന്നു. തിരൂരിൽ പിടിക്കപ്പെട്ട ലൈൻസ്റ്റേഴ്സിലേയും, പോലീസിലേയും രണ്ടു പേരെയും ദേഹോപദാവമൊന്നും കൂടാതെ പ്രവർത്തനക്ഷമമായ തീവണ്ടിയിൽ ഇവിടെ എത്തിച്ചു. അഞ്ഞൂറു ബ്രിട്ടീഷ് പട്ടാളക്കാർ തിരൂർ ആക്രമിക്കാനായി വരുന്നുണ്ടെന്ന് പോലീസ് വളരെ ശുഷ്കാന്തിയോടെ പ്രചരിപ്പിച്ചതിനാൽ ഇരുപത്തിനാലാം തീയ്യതി കാലത്തു മുതൽ മാപ്പിളമാർ തിരൂരിൽ നിന്ന് പാലായനം ചെയ്യാൻ തുടങ്ങിയതായി കേൾക്കുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്കും, രണ്ടരക്കും ഇടക്ക് മലപ്പുറം ഭാഗത്ത് കുന്നു കയറി ധാരാളം മാപ്പിളമാർ ഒഴുകുന്നതായി ഞാൻ കണ്ടിരുന്നു. ആദ്യത്തെ കൂട്ടം തെക്കുപടിഞ്ഞാറോട്ടാണ് പോയിരുന്നതെങ്കിൽ, ഉച്ചക്കു ശേഷമുള്ള കുറെ കൂടി വലിയ സംഘം വടക്കോട്ടാണ് പോയിരുന്നത്. അവർ മലപ്പുറത്തെ സേനയിൽ നിന്ന് പാലായനം ചെയ്യുന്നതാകാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്താറാം തീയതി: എന്തൊക്കെ നടപടികൾ എടുക്കണമെന്നും, ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നും ചോദിച്ചു കൊണ്ട് ടെലഗ്രാമുകൾ വരുന്നുണ്ട്. ഒരു കൂടിയാലോചനക്കു ശേഷമല്ലാതെ ഇത്തരം സംശയങ്ങൾക്ക് ഉത്തരം നൽകാൻ സാധ്യമല്ല. കലാപം തുടങ്ങുന്നതിനു മുൻപ് ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന് നമുക്ക് പറയാമായിരുന്നു. പക്ഷെ ഇപ്പോൾ കലാപവുമായി ബന്ധമുള്ള ആയിരക്കണക്കിന് ആളുകളുണ്ട്. അവർക്കായി തിരച്ചിൽ നടത്തണം. മിസ്റ്റർ ടിപ്പറ്റ്സ് താമരശ്ശേരിയിലെ തന്റെ എസ്റ്റേറ്റിൽ നിന്ന് രാത്രി കൊയിലാണ്ടിയിലെത്തി രാവിലെ ഇവിടെ എത്തിച്ചേർന്നു. മിസ്റ്റർ ഹാർലിയേയും കുടുംബത്തെയും ഇന്നലെ എത്തിച്ചു. കളക്റ്ററുടെ ഓഫീസിൽ പോയി മിസ്റ്റർ ഹിച്ച്കോക്കിനേയും അദ്ദേഹത്തിന്റെ ആളുകളെയും കണ്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തിയേഴാം തീയ്യതി: ഇന്നലെ ഉച്ച തിരിഞ്ഞ് ഏകദേശം നാലുമണിക്ക് എച്ച്.എം.എസ് കോമൂസ് ഏതാണ്ട് അമ്പതു മറീനുകളെ ലെവിസ് തോക്കുകളും, റൈഫിളുകളുമായി കരയിലിറക്കി. സംഘം പതാകയുമായി മാപ്പിള പ്രദേശങ്ങളിലൂടെ മാർച്ച് നടത്തി. ആമു സാഹിബ്ബാണ് സംഘത്തെ നയിച്ചത്. കോമുസ് പഞ്ചസാര കൊണ്ടുപോകുന്ന ഒരു കപ്പൽ മാത്രമാണെന്നും, മാപ്പിളമാരെ ഭീഷണിപ്പെടുത്താനുള്ള ഒരു തട്ടിപ്പാണെന്നുമുള്ള കിംവദന്തികൾ പരത്തി ചില മാപ്പിളമാർ തങ്ങളുടെ സഹ മതക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനാൽ ഇത് നല്ല നീക്കമാണെന്ന് ഉപദേശം കിട്ടിയിരുന്നു. വേറെ ചില കഥകളിൽ കപ്പലിൽ കുറച്ച് തോക്കുകൾ ഉണ്ടെന്നു സമ്മതിക്കുന്നുണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആളില്ല എന്നാണ്. താമരശ്ശേരിയിൽ നിന്നുള്ള പ്ലാന്റർ മിസ്റ്റർ ടിപ്പറ്റ്സ് ഇന്നു രാവിലെ എത്തി. അദ്ദേഹം ഒരു ഇന്ത്യക്കാരനായി വേഷം മാറി, നഗ്നപാദനായി രാത്രി മുഴുവൻ നടക്കുകയായിരുന്നു. ഇപ്രകാരം അദ്ദേഹം കൊയിലാണ്ടിയിലെത്തി, അവിടെനിന്ന് തീവണ്ടി കയറി വരികയായിരുന്നു. അതേ പ്രദേശത്തു നിന്നുതന്നെയുള്ള മിസ്റ്റർ നോർമൻ (പ്ലാന്റർ) അദ്ദേഹത്തിന്റെ രണ്ടു സഹായികളോടൊപ്പം കാറിലാണ് വന്നത്. മിസ്റ്റർ ബ്രൗൺ (നിലമ്പൂർ ഭാഗത്തുള്ള ഒരു പ്ലാന്റർ) അദ്ദേഹത്തിന്റെ ഒരു സഹായിയോടും, ഒരു പോലീസ് സബ് ഇൻസ്പെക്റ്ററോടുമൊപ്പം ഊട്ടിയിലെത്തിയതായി ഉച്ചക്ക് ഒരു ടെലഗ്രാം കിട്ടിയിട്ടുണ്ട്. നീലഗിരി ജില്ലയുടെ അതിർത്തിക്ക് രണ്ടു മൈൽ വരെ അവരുടെ പുറകെ ആളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പൂക്കോട്ടൂർ ഭാഗത്തേക്കു പോയ ഒരു മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ, താൻ വെടിയൊച്ചകൾ കേട്ടതായും, മാപ്പിളമാർ കാട്ടിലൂടെ ഭാഗത്തേക്കും ചിതറിയോടുന്നത് കണ്ടതായും അറിയിക്കുന്നു. അത് ഒരുപക്ഷെ ക്യാപ്റ്റൻ മക്എൻറോയിയുടെ സൈനിക ദളത്തിന്റെ നടപടിയായിരിക്കാം. രണ്ടു ദിവസംമുൻപ് പുറപ്പെട്ടു പോയതിനു ശേഷം ഇതുവരെ (ഇരുപത്തേഴാം തീയ്യതി കാലത്ത് പത്തു മണി) അവരെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. കേണൽ ഹംഫ്രിക്ക് ഇവിടെയെത്താൻ മൂന്നു മൈൽ മാത്രമേ നടക്കേണ്ടി വന്നുള്ളൂ. മിസ്റ്റർ ഇവാൻസ് ഐ.സി.എസ് കേണലിനോടൊപ്പം ഉണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br />ഇരുപത്തെട്ടാം തീയ്യതി: കളക്ടറുടെ ഓഫീസിൽ നടന്ന ഒരു യോഗത്തിൽ കേണൽ ഹംഫ്രി, കോമുസിലെ ക്യാപ്റ്റൻ കൊക്രാൻ, സർവ്വശ്രീ ഇവാൻസ്, തോമസ്,ഹിച്ച്കോക്ക്,പിന്നെ ഞാനും പങ്കെടുത്തു. തിരൂരങ്ങാടിയിൽ കേന്ദ്രീകരിച്ചു കൊണ്ട് അവിടെ നിന്ന് വേണ്ടവരെ അറസ്റ്റ് ചെയ്തു തുടങ്ങാനുള്ള ഒരു പദ്ധതി കേണൽ ഹംഫ്രി അവതരിപ്പിച്ചു. ക്യാപ്റ്റൻ മക്എൻറോയിയോടൊപ്പം പോയ സേനയെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. വൈകിട്ട് ഏഴു മണിക്ക് ഈ സേന മടങ്ങിയെത്തി. ഇവർക്ക് കൊണ്ടോട്ടിക്ക് രണ്ടു മൈൽ അപ്പുറം വെട്ടിയിട്ട മരങ്ങൾകൊണ്ട് റോഡ് ശക്തമായി ഉപരോധിച്ചിരിക്കുന്നതായി കണ്ട്, ഇരുപത്തഞ്ചാം തീയ്യതി വ്യാഴാഴ്ച രാത്രി കൊണ്ടോട്ടിയിൽ വെളിസ്ഥലത്ത് കഴിച്ചുകൂട്ടേണ്ടി വന്നു. ഇരുപത്താറാം തീയ്യതി വെള്ളിയാഴ്ച തടസ്സങ്ങൾ നീക്കി അവർ മുന്നോട്ടു നീങ്ങിയപ്പോൾ അവർ ശക്തമായി ആക്രമിക്കപ്പെട്ടു.അത് ശരിക്കുമൊരു മതഭ്രാന്തരായ മാപ്പിളമാരുടെ ആക്രമണമായിരുന്നു. അക്രമികളുടെ കൈവശം തിരൂരിൽ നിന്നും (സാധ്യത), മറ്റു ചെറിയ പോലീസ് സ്റ്റേഷനുകളിൽ നിന്നും മോഷ്ടിച്ച റൈഫിളുകളും, യുദ്ധകത്തികളും, കുന്തങ്ങളും ഉണ്ടായിരുന്നു. യുദ്ധം അഞ്ചു മണിക്കൂർ നീണ്ടു നിന്നു. മാപ്പിളമാർക്ക് മുഴുവൻ പ്രാദേശിക നേതാക്കളടക്കം ഏതാണ്ട് മുന്നൂറു പേരെ നഷ്ടപ്പെട്ടു. ലൈൻസ്റ്റേഴ്സിന്റെ രണ്ടു പേർ മരണപ്പെട്ടു. അതിൽ ഒരാളെ മുറിവേറ്റ ഒരു മാപ്പിള യുദ്ധകത്തി കൊണ്ട് വെട്ടി വീഴ്ത്തിയതാണ്. ഒൻപതു ലൈൻസ്റ്റേഴ്സിന് മുറിവേറ്റു (എല്ലാം വെടിയുണ്ടകളിൽ നിന്ന്). മാപ്പിളമാരുമായി മൽപ്പിടുത്തം നടത്തുന്നതിനിടക്ക് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ലെവിസ് തോക്കിന്റെ മുന്നിൽ പെട്ട് ഒരു ഓഫീസറുടെ (ലെഫ്റ്റനന്റ് മക്ഗോനിഗൽ) ഇടതുകാൽ തകർന്നു. മിസ്റ്റർ ലങ്കാസ്റ്റർ ഒരു വെടിക്കാരനിൽ നിന്ന് ഹൃദയത്തിനു മുകളിൽ നെഞ്ചിൽ വെടിയേറ്റു മരിച്ചു. എല്ലാ പട്ടാളക്കാരും അദ്ദേഹത്തെ “മിടുക്കൻ പയ്യനായി” കണക്കാക്കുന്നു. സൈനിക ദളത്തിന്റെ പുറകിൽ എല്ലാ വശത്തുനിന്നും ആക്രമണമുണ്ടായപ്പോൾ നല്ലൊരു വെടിവയ്പ്പിനു ശേഷം ഒരു വെടിക്കാരനെ കീഴ്പ്പെടുത്താൻ അദ്ദേഹം സൈന്യത്തിന്റെ മുൻനിരയിലേക്കു പോയി എന്ന് കരുതുന്നു. അടങ്ങി നിൽക്കാൻ കൂട്ടാക്കാത്ത പരാക്രമിയായിരുന്ന അദ്ദേഹം തിരൂരങ്ങാടിയിൽ കൂടുതൽ മുന്നിലേക്ക് തള്ളിക്കയറി ഒന്നിൽ കൂടുതൽ തവണ ഉത്ക്കണ്ഠ ജനിപ്പിച്ചിട്ടുണ്ട്. അവിടെവച്ച് ഒരു കലാപകാരിയുടെ വടി കൊണ്ട് മുഖത്ത് അടി കിട്ടുകയും, തോളത്ത് കുറുവടി കൊണ്ട് പ്രഹരമേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക നടപടി കൊണ്ട് ഒരു ഗുണമുണ്ടായിട്ടുണ്ട്. സൈന്യം കോഴിക്കോട് ബസാറിലൂടെ കടന്നു പോയപ്പോൾ മാപ്പിളമാർ കാറിലേക്ക് സിഗരറ്റു കുറ്റികൾ എറിഞ്ഞിരുന്നു. സൈന്യം യുദ്ധഭൂമിയിലൂടെ കടന്നു പോയപ്പോൾ മാപ്പിളമാർ സലാം വച്ചശേഷം തിരക്കിട്ട് പിൻവാങ്ങി. അവരുടെ മരിച്ചവരെ അടക്കാൻ അവരെത്തന്നെ ഏർപ്പാടാക്കി. നമ്മുടെ മരിച്ചവരെ മലപ്പുറത്ത് അടക്കി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓഗസ്റ്റ് ഇരുപത്തിഒൻപത്: എച്ച്.എം.എസ് കോമുസ് മാപ്പിളമാരുടെ വാസസ്ഥലങ്ങൾ ബോംബിട്ടു തകർക്കുമെന്ന് ഭയന്ന് കുറെയേറെ മാപ്പിളമാർ കോഴിക്കോട് വിട്ടതായി കേൾക്കുന്നു. ഇനിയും കുറെയേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. യുദ്ധം ചെയ്തു മരിക്കാൻ തയ്യാറായി ഏതാണ്ട് നാനൂറോളം എണ്ണം പറഞ്ഞ മതഭ്രാന്തന്മാർ തിരൂരങ്ങാടിയിലുണ്ട്. നാളെ അവരെ കൈകാര്യം ചെയ്തു കഴിഞ്ഞാൽ കിഴക്കൻ ഏറനാട്ടിലെ നടപടികൾ സാധ്യമായേക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-19100933792672601992019-10-22T10:25:00.000+05:302019-10-22T10:25:11.741+05:30മാപ്പിള കലാപം സീരീസ് (ഭാഗം 9)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വെസ്റ്റേൺ റേഞ്ചിലെ പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ N. E . Q. മെയിൻ വാറിംഗ് അവർകൾ മദ്രാസിലെ പോലീസ് ഇൻസ്പെക്ടർ ജനറലിന് അയക്കുന്ന കത്ത്. കോഴിക്കോട് ക്യാമ്പ് 1921 ഓഗസ്റ്റ് 23.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തെക്കൻ മലബാറിലെ സംഭവങ്ങൾ 1921 ഓഗസ്റ്റ് ഇരുപതാം തീയ്യതി ശനിയാഴ്ച അതിന്റെ മൂർദ്ധന്യത്തിലെത്തി. കുറച്ചു മാസങ്ങളായി മാപ്പിളമാരുടെ ഇടയിൽ നിയമരാഹിത്യം നടമാടുന്നുണ്ടായിരുന്നു. രാജ്യദ്രോഹികളുടെ ഉദ്ബോധനങ്ങളുടെ ഫലമെന്ന് സംശയലേശമെന്യെ പറയാവുന്ന ഇതിൽ ചിലത് ഫെബ്രുവരി അവസാനം കൈകാര്യം ചെയ്തിരുന്നു. കൂടാതെ നിയമവാഴ്ച സംരക്ഷിക്കാൻ അധികാരികൾ എടുക്കുന്ന എന്തു നടപടികളും നിശ്ചയമായും പ്രശ്നം ഗുരുതരമാക്കുമെന്നു മുൻകൂട്ടി കണ്ടിരുന്നതുകൊണ്ട്, ഞങ്ങളുടെ ഉദ്ദേശ്യം രഹസ്യമാക്കി വയ്ക്കേണ്ടതുണ്ടായിരുന്നു. പ്രാദേശിക ഉദ്യോഗസ്ഥർ അങ്ങനെ അറിയിച്ചിരുന്നു. കിട്ടാവുന്നത്ര വലിയ ആൾബലം വേണ്ടിയിരുന്നു. ഭാഗ്യവശാൽ ജില്ലാ മജിസ്ട്രേറ്റ് വെസ്റ്റ് ഹില്ലിൽ നിന്ന് ഒരു സൈനിക ദളത്തെ ആവശ്യപ്പെട്ടിരുന്നു. ഏറനാട്ടിലെ വലിയ വില്ലേജുകളിലൊന്നായ തിരൂരങ്ങാടിയായിരുന്നു ഒരു പ്രശ്നകേന്ദ്രം.1884 ലെ കലാപത്തിൽ കൊല്ലപ്പെട്ട ചില മാപ്പിളമാരുടെ പിൻമുറക്കാരനായ ആലി മുസലിയാർ ഇവിടെ വിശുദ്ധരുടെ (അതായത് ആ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ) കുഴിമാടത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും അനുയായികളോടൊപ്പം കൂട്ടമായി വന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയിരുന്നു. എല്ലായ്പ്പോഴും കലാപത്തിന്റെ മുന്നോടിയായി ഇങ്ങനെ നടക്കാറുള്ളതാണ്. ഈ ഘോഷയാത്രകൾ അധികാരികളുടെ ശ്രദ്ധയാകർഷിക്കുമെന്ന് പരിസരവാസികൾക്ക് അറിയുന്നതാണ്. സ്വാഭാവികമായും തടസ്സങ്ങൾ ഇല്ലാതിരിക്കാൻ സന്നദ്ധ സേവകർ മാത്രമാണ് ഈ ഘോഷയാത്രയിൽ ഉണ്ടാകാറുള്ളത്. മതഭ്രാന്ത് ഇളക്കിവിടുന്ന ആലി മുസലിയാരെയും, അര ഡസനോളം വരുന്ന വേറെ ചിലരെയും മാപ്പിള ആക്റ്റ് പ്രകാരം കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമായി വന്നു. ഈ നടപടി ഒറ്റയ്ക്ക് പൂർത്തിയാക്കാൻ പോലീസ് അശക്തമായിരുന്നു. അതിനാൽ പട്ടാളത്തിന്റെ സഹായം തേടി. ജില്ലയിലെ തീവ്രവാദികളെ അറസ്റ്റ് ചെയ്യുക എന്ന നമ്മുടെ ഉദ്ദേശം നടപ്പിലാക്കാൻ, മുന്നറിയിപ്പില്ലാതെ നേരം പുലരുന്നതിനു മുൻപ് തിരൂരങ്ങാടിയിലെത്തി വേണ്ട ആളുകളെ അറസ്റ്റ് ചെയ്യുകയും, അവിടെ ഉണ്ട് എന്ന് നേരത്തെ അറിവുള്ള യുദ്ധ കത്തികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്ത ശേഷം, ഇതേ കാര്യങ്ങൾക്കായി ചുറ്റുവട്ടത്തുള്ള താനൂർ, പൂക്കോട്ടൂർ എന്നിവിടങ്ങളിലേക്ക് നീങ്ങുക എന്നതായിരുന്നു ഉരുത്തിരിഞ്ഞു വന്ന പദ്ധതി. പട്ടാളമാണ് പദ്ധതി തയ്യാറാക്കിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ പദ്ധതി നടപ്പിലാക്കും എന്നാണ് ഞാൻ പത്തൊൻപതാം തീയ്യതി വെള്ളിയാഴ്ച മേട്ടുപ്പാളയത്തു വച്ച് മിസ്റ്റർ ഹിച്ച്കോക്കിൽ നിന്ന് കേട്ടത്. ഞാൻ പത്തൊൻപതാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7-35 ന് കോഴിക്കോട്ടേക്ക് ട്രെയിൻ കയറി. ഓഗസ്റ്റ് ഇരുപതാം തീയ്യതി വെളുപ്പിന് മൂന്നു മണിക്ക് തിരൂരെത്തിയപ്പോൾ, തിരച്ചിലിനുള്ള യാത്ര ആ രാത്രി പുറപ്പെടുകയാണെന്നും, എനിക്ക് അവരോടൊപ്പം ചേരാൻ ആഗ്രഹമുണ്ടെങ്കിൽ തിരൂരങ്ങാടിയിലേക്ക് വഴി കാണിക്കാൻ പരപ്പനങ്ങാടിയിൽ ആൾ കാത്തു നിൽപ്പുണ്ടാകും എന്നറിയിച്ചു കൊണ്ട് മിസ്റ്റർ ഹിച്ച്കോക്ക് ആൾവശം കൊടുത്തയച്ച ഒരു കത്ത് കിട്ടി. വെളുപ്പിന് നാലര മണിക്ക് ട്രെയിൻ പരപ്പനങ്ങാടിയിലെത്തിയ ഉടനെ ഞാൻ ട്രെയിനിറങ്ങി നാലര മൈലോളം നടന്ന് സൈനിക കേന്ദ്രമായി നിശ്ചയിച്ചിരുന്ന തിരൂരങ്ങാടി കച്ചേരിയിലെത്തി. അവിടെ ഞാൻ ആറു മണിക്ക് മുൻപ് ജില്ലാ മജിസ്ട്രേറ്റായ മിസ്റ്റർ തോമസിനെ കണ്ടു. ഞങ്ങൾ ഒരുമിച്ച് പട്ടണത്തിലേക്കു പോയി മുറപ്രകാരമുള്ള തിരച്ചിൽ നടക്കുന്നത് വീക്ഷിച്ചു. ഞങ്ങളവിടെ എത്തുമ്പോൾ മൂന്ന് അറസ്റ്റുകൾ നടത്തിയിരുന്നു. ഇതിനിടയിൽ ഒരു വീടിന്റെ പുറകുവശത്തുകൂടി കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ട ഖിലാഫത്ത് വളണ്ടിയർമാരുടെ നേതാവിനു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. ജില്ലാ മജിസ്ട്രേറ്റ് കുറച്ചു സമയം അവിടെ നിന്നതിനു ശേഷം കച്ചേരിയിലേക്കു മടങ്ങി. ഞാൻ മിസ്റ്റർ ഹിച്ച്കോക്കിനോടൊപ്പം അര മൈൽ അകലെയുള്ള ആലി മുസലിയാരുടെ വീട്ടിലേക്കു പോയി. അത് ആളൊഴിഞ്ഞ് താഴിട്ടു പൂട്ടിയ നിലയിലായിരുന്നതു കൊണ്ട് ബലം പ്രയോഗിച്ചു തുറക്കേണ്ടി വന്നു. ആലി മുസലിയാർ കാട്ടിനുള്ളിൽ ഒളിച്ചു നടക്കുകയാണെന്ന് ഒരു ചാരൻ ഞങ്ങളെ അറിയിച്ചു. അയാളെ പിടികിട്ടാത്തതുകൊണ്ട് അന്വേഷണ സംഘത്തെ രാവിലെ കച്ചേരിയിലേക്കു പിൻവലിച്ചു. ആർക്കുമുള്ള ഭക്ഷണം എത്തിയിരുന്നില്ല. അപ്പോൾ വീട്ടിൽ നിന്ന് എത്തിയ പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ മിസ്റ്റർ റൗളിയായിരുന്നു പരപ്പനങ്ങാടിയിൽനിന്ന് ഭക്ഷണം എത്തിക്കേണ്ടിയിരുന്നതെങ്കിലും, അദ്ദേഹത്തിന് അതിനുള്ള വണ്ടികളൊന്നും കിട്ടിയില്ല. ഇത് പ്രദേശവാസികളുടെ എതിർപ്പു മൂലമോ, യാത്രാ സൗകര്യങ്ങൾ നിഷേധിച്ചതു മൂലമോ സംഭവിച്ചതാകാം. മൂന്നു ജഡ്കകളും, രണ്ടു വലിവണ്ടികളും സംഘടിപ്പിച്ച് ഭക്ഷണം കൊണ്ടുവരാൻ അയക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അത് പതിനൊന്നര മണിയോടെ എത്തിച്ചേർന്നു. അതേ സമയം എന്റെ ക്യാമ്പ് കിറ്റ് ഞാൻ സഞ്ചരിച്ചിരുന്ന ട്രെയിനിൽ കോഴിക്കോട്ടേക്കു പോയിരുന്നത്, ശക്തമായ കാവാലില്ലാതെ അത് തിരൂരങ്ങാടിക്ക് അയക്കുന്നത് സുരക്ഷിതമല്ല എന്ന സന്ദേശത്തോടെ പരപ്പനങ്ങാടിക്ക് തിരിച്ചയച്ചിരുന്നു. ഏതാണ്ട് അതേ സമയം തന്നെ വലിയൊരു സംഘം മാപ്പിളമാർ സ്റ്റേഷനിൽ നിന്ന് റോഡ് മാർഗ്ഗം ഞങ്ങളെ ആക്രമിക്കാൻ വരുന്നതായി സന്ദേശം കിട്ടി. അതിനു തൊട്ടു പുറകെ കോഴിക്കോട്ടേക്കു മടങ്ങാനായി ഒരു സൈക്കിൾ കടം വാങ്ങി പോയ ക്യാപ്റ്റൻ ഇവാൻസ് S.S.O., അവരുമായി ഏറ്റുമുട്ടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് തിരക്കിട്ട് മടങ്ങിയെത്തി. ഞങ്ങൾ ഭക്ഷണം കഴിക്കാൻ നിൽക്കാതെ പോരാട്ടത്തിനു തയ്യാറായി അവരെ നേരിടാനായി റോഡിലൂടെ മുന്നോട്ടു നീങ്ങി. കച്ചേരിയിൽ നിന്ന് ഒന്നര മൈൽ അകലെവച്ച് അവരെ മുഖാമുഖം കണ്ടു. മിസ്റ്റർ ഹിച്ച്കോക്ക്, മിസ്റ്റർ ലങ്കാസ്റ്റർ, ആമു സാഹിബ്ബ് പിന്നെ ഞാനുമാണ് സ്പെഷ്യൽ ഫോഴ്സിനെ നയിച്ചിരുന്നത്. ആമു സാഹിബ്ബ് അവരോട് പിൻതിരിയാൻ മുന്നറിയിപ്പു നൽകി. അവർ ഏതാണ്ട് മൂവായിരത്തോളം പേരുണ്ടാകും. അവർ അട്ടഹസിച്ചും, മുദ്രാവാക്യങ്ങൾ മുഴക്കിയും ഞങ്ങളുടെ നേർക്കു തന്നെ വന്നുകൊണ്ടിരുന്നു. അവർ ഏതാണ്ട് അൻപതു വാര അടുത്തെത്തിയപ്പോൾ ഞങ്ങൾ ബയണറ്റുമായി അവരെ നേരിട്ടു. അവർ ഒട്ടും പിൻ വാങ്ങാതെ അവരുടെ വടികൾ ഓങ്ങി ഞങ്ങളുടെ തോക്കുകളിലും ബയണറ്റുകളിലും ആഞ്ഞടിച്ചു. ഞങ്ങൾ അപ്പോളേക്കും അവരുടെ ഇടയിൽ പെട്ടുപോയതുകൊണ്ട് കോൺസ്റ്റബിൾമാർ സ്വരക്ഷാർത്ഥം ഉത്തരവില്ലാതെ തന്നെ വെടി വച്ചു. ഉടനെ അവർ അവർ റോഡിലൂടെ ഏതാനും വാര പുറകോട്ടു മാറി. വെടിവയ്പ്പ് ഉടനെ നിന്നു. റോഡിലും പരിസരത്തുമായി ഒൻപതു മാപ്പിളമാർ മുറിവേറ്റു കിടപ്പുണ്ടായിരുന്നു. അവരുടെ പതാകവാഹകൻ എന്റെ മുന്നിൽ മുറിവേറ്റു വീണു. അയാൾ ഒരു ഖിലാഫത്ത് തൊപ്പി ധരിച്ചിരുന്നു. ഞാൻ അതും, പതാകയും എടുത്ത് സാർജന്റ് ഹാർട്ടിഗനെ ഏൽപ്പിച്ചു. ഞങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ അവർ പുറകോട്ടു മാറാൻ തുടങ്ങി. ഞങ്ങൾ നിന്നാൽ അവരും നിൽക്കും. ഒച്ച വയ്ക്കുകയും കല്ലെറിയുകയും ചെയ്യും. ഞങ്ങൾ നാൽപതു പേരെ തടവുകാരാക്കുകയും, ഞങ്ങളുടെ മുന്നിലുള്ള ആൾക്കൂട്ടത്തെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ ഏതാണ്ട് ഒരു മൈൽ അടുത്തുവരെ ഓടിക്കുകയും ചെയ്തു. അവർ അപ്പോളേക്കും ഏതാണ്ട് അറുന്നൂറിൽ താഴെ ആളുകളായി ചുരുങ്ങിയിരുന്നു. ബാക്കിയുള്ളവർ വയലിലേക്ക് ഓടിപ്പോയി.റോഡിൽ അവരുടെ മുളവടികളും, മരക്കമ്പുകളും,ഖിലാഫത്ത് തൊപ്പികളും മറ്റും ചിതറികിടന്നിരുന്നു. ഞങ്ങൾ വൈകീട്ട് ഏതാണ്ട് മൂന്നര മണിയോടെ കച്ചേരിയിൽ മടങ്ങിയെത്തിയപ്പോളാണ് അര മണിക്കൂർ മുൻപ് തിരൂരങ്ങാടി ഭാഗത്തു നിന്നുള്ള ഏതാണ്ട് രണ്ടായിരം മാപ്പിളമാർ അവരെ ആക്രമിച്ചെന്നും, മിസ്റ്റർ റൗളിയെയും, ലെഫ്റ്റനന്റ് ജോൺസ്റ്റോണിനെയും കാണാനില്ലെന്നും അറിയുന്നത്. അവർ സൈന്യത്തിൽ നിന്നും എങ്ങിനെയാണ് ഒറ്റപ്പെട്ടു പോയതെന്ന് കൃത്യമായി അറിയില്ലെങ്കിലും, മാപ്പിളമാർ ആ യുവ ഓഫീസർമാരോട് എന്തോ സംസാരിക്കാനുണ്ട് എന്ന അർത്ഥത്തിൽ മാടിവിളിച്ചെന്നും, നാലോ, അഞ്ചോ കോൺസ്റ്റബിൾമാരോടൊപ്പം അവർ മുന്നോട്ടു പോയപ്പോൾ, പെട്ടെന്ന് തലക്കടിച്ച് ദൂരേക്ക് വലിച്ചുകൊണ്ടുപോയി എന്നും പറയപ്പെടുന്നു. പിന്നീട് തിരച്ചിൽ ആരംഭിച്ചു. നിശ്ചയമായും മാപ്പിളമാർ ഇത് പ്രതീക്ഷിച്ചിരിക്കണം,കാരണം കച്ചേരിയിൽ നിന്ന് തിരൂരങ്ങാടിക്കു പോകുന്ന വഴിയേ ഞങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ റോഡരികിൽ എല്ലാവരും കാൺകെ മൃതദേഹങ്ങൾ ഉപേക്ഷിച്ചിരിക്കുന്നതു കണ്ടു. മൃതദേഹം കിടക്കുന്ന സ്ഥലത്തിനും കുറ്റിക്കാടുകൾക്കുമിടയിലുള്ള മുള വേലി പുറത്തേക്ക്, അതായത് ദേഹം കിടക്കുന്ന ഭാഗത്തേക്ക് ഒടിഞ്ഞിരുന്നു. കൈകൾ വിരിച്ച് മലർന്നു കിടന്നിരുന്ന ശരീരങ്ങൾ അതിഭീകരമായി കൊത്തി നുറുക്കിയിരുന്നു. ഞങ്ങൾ അന്വേഷണം ആരംഭിക്കുമ്പോൾ ഒരു ജഡ്കക്കാരൻ മൃതദേഹങ്ങൾ അയാളുടെ വീടിന്റെ വളരെ അടുത്തതായി കിടക്കുന്നതായി പറഞ്ഞിരുന്നു. മരിച്ച ഹെഡ് കോൺസ്റ്റബിൾ എവിടെയാണെന്നും അയാൾ പറഞ്ഞു. ഞങ്ങൾ മൃതദേഹങ്ങൾ കച്ചേരിയിലേക്കു കൊണ്ടുവന്നു. രാത്രി മുഴുവൻ അസ്വസ്ഥതയോടെ കഴിച്ചു കൂട്ടി. പോലീസുകാർ ഭക്ഷണമൊന്നും കഴിച്ചില്ല, കാരണം ഭക്ഷണം തയ്യാറാകുന്നതിനു മുൻപ് ഞങ്ങൾക്ക് പോകേണ്ടിവന്നു. ഞങ്ങൾ തിരിച്ചു വന്നപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു. പരപ്പനങ്ങാടിയിലെ സ്റ്റേഷൻ തകർത്തതായും, കോഴിക്കോട്ടു നിന്നും കാലത്ത് പതിനൊന്നുമണിക്കുള്ള ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു ഓഫീസറുടെ ഉപദേശ പ്രകാരം വെടിക്കോപ്പുകളുടെ വാഗണും, കാവൽ നിർത്തിയിരുന്ന രണ്ടു പട്ടാളക്കാരെയും,പത്തു കോൺസ്റ്റബിൾമാരെയും തിരൂർക്കയച്ചതായും ഞങ്ങൾക്ക് വൈകുന്നേരം വിവരം കിട്ടി. എന്റെ ക്യാമ്പ് കിറ്റും അതോടൊപ്പം പോയി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപതാം തീയ്യതി തിരൂരങ്ങാടിയിലെ മാപ്പിളമാർ ഭക്ഷണശേഷം ഞങ്ങളെ ആക്രമിക്കാൻ വരും എന്ന വിവരം കിട്ടി. ഞങ്ങളുടെ ഓഫീസർമാരെ സംസ്കരിക്കുകയും, ഹെഡ് കോൺസ്റ്റബിളിനെ കച്ചേരിക്കടുത്തുള്ള ഒരു പള്ളിയിൽ സംസ്കരിക്കാൻ ഏർപ്പാടാക്കുകയും ചെയ്ത ശേഷം എട്ടുമണിക്ക് ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. സ്റ്റേഷൻ തകർത്തതായും, സിഗ്നലുകൾക്കടുത്തുള്ള റെയിലുകൾ എടുത്തു മാറ്റിയിരിക്കുന്നതായും കണ്ടു. തലേ ദിവസം വൈകുന്നേരം ജില്ലാ മജിസ്ട്രേറ്റ്,കാര്യങ്ങൾ ശരിക്കുള്ള കലാപത്തിലേക്കു നീങ്ങുകയാണെന്നും, പട്ടാളനടപടി ആവശ്യമാണ് എന്നും മനസ്സിലാക്കി കാര്യങ്ങളുടെ നിയന്ത്രണം സൈന്യത്തിന്റെ കമാൻഡിങ് ഓഫീസറെ (ക്യാപ്റ്റൻ മക്എൻറോയ്) ഏൽപിച്ച കാര്യം പറയേണ്ടതുണ്ട്. ഞങ്ങൾ ആക്രമിക്കപ്പെടാൻ പോകുകയാണെന്ന വിവരം പരപ്പനങ്ങാടിയിൽ വച്ച് അറിഞ്ഞു. ഞങ്ങൾ അതിനായി തയ്യാറായെങ്കിലും അങ്ങനെ സംഭവിച്ചില്ല. ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് ഞങ്ങൾ റെയിൽപാളത്തിലൂടെ അരിയലൂർ ലക്ഷ്യമാക്കി നീങ്ങി. വഴി നീളെ റെയിലുകൾ മാറ്റിയിരിക്കുന്നതു കണ്ടു. അധികം മുന്നോട്ടു പോകുന്നതിനു മുൻപു തന്നെ മുന്നിൽനിന്നും, പുറകിൽ നിന്നും, വശങ്ങളിൽ നിന്നും മാപ്പിളമാർ ആക്രമിച്ചു. ഇത് റൈഫിളുകളും, ലെവിസ് തോക്കുകളും ഉപയോഗിച്ച് നേരിട്ടു. മാപ്പിളമാരുടെ ഈ ആദ്യ സംഘം ഞങ്ങളെ ആക്രമിക്കാൻ പൂക്കോട്ടൂരിൽ നിന്ന് വന്നതാണ് എന്ന് പറയപ്പെടുന്നു. ഇന്നലെ പരപ്പനങ്ങാടിയിൽ വച്ച് മാപ്പിളമാരെ തുരത്തുമ്പോൾ, സ്റ്റേഷനിലേക്കുള്ള വഴിയിലൂടെ ഒരു ജഡ്ക വണ്ടിയിൽ കോഴിക്കോട്ടെ ഖിലാഫത്ത് സെക്രട്ടറി വന്ന കാര്യം പറയാൻ ഞാൻ വിട്ടു പോയി. ഞങ്ങളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നേരത്തെ അയാൾക്ക് കിട്ടിയിരിക്കണം. നമ്മുടെ ആളുകൾ മറുവശത്തുള്ളപ്പോൾ തിരൂരങ്ങാടിയിൽ നിന്നുള്ള അക്രമി സംഘത്തിന്റെ ഇടയിലൂടെ അയാൾ കടന്നു പോയിരിക്കണം. ഞങ്ങൾ റെയിൽപാളത്തിലൂടെ മാർച്ച് ചെയ്ത് രാത്രി എട്ടരയോടെ ഫറോക്കിലെത്തി. ഓരോ മൈലിലും ഞങ്ങളെ തടസ്സപ്പെടുത്താൻ മാപ്പിളമാരുടെ സംഘമുണ്ടായിരുന്നു. പാലത്തിന്റെ കോഴിക്കോട് ഭാഗത്ത് ഞങ്ങളെ കാത്ത് ട്രെയിൻ ഉണ്ടായിരുന്നു. ഞങ്ങൾ അർദ്ധ രാത്രിയോടെ കോഴിക്കോടെത്തി. മിസ്റ്റർ ഹിച്ച്കോക്കും, ഞാനും, മിസ്റ്റർ ലങ്കാസ്റ്ററും ക്ലബ്ബിലേക്കു നടന്ന് രാത്രി അവിടെ ചിലവഴിച്ചു. ബാക്കിയുള്ള യൂറോപ്യന്മാരെല്ലാം വെസ്റ്റ് ഹില്ലിലെ ബാരക്കുകളിലാണ് കഴിഞ്ഞത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തി രണ്ടാം തീയ്യതി: വലിയൊരു സംഘം ആളുകൾ റെയിൽവേ സ്റ്റേഷനിൽ തടിച്ചു കൂടിയിരിക്കുന്നതായി മിസ്റ്റർ ഹിച്ച്കോക്കിന് വിവരം കിട്ടി. ഞങ്ങൾക്ക് അവരെ മറികടക്കാതെ റിസർവ്വിലേക്ക് പോകാനാകാത്തതുകൊണ്ട് ഞങ്ങൾ ബാരക്കിലേക്കു പോയി. ക്യാപ്റ്റൻ മക്എൻറോയ് മിസ്റ്റർ ഹിച്ച്കോക്കിനോടും, മിസ്റ്റർ ലങ്കാസ്റ്ററിനോടും പോലീസ് റിസർവ്വിലേക്ക് മടങ്ങി അവരോടൊപ്പം നിൽക്കാൻ ഉത്തരവിട്ടു. മിസ്റ്റർ ടോട്ടൻഹാം ഫറോക്ക് പാലം പ്രതിരോധിക്കുകയായിരുന്നു. ഏറ്റവും വിഷമം തോന്നിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരുന്നത്. വെടിക്കോപ്പുകളടങ്ങിയ ട്രാക്കിനോടൊപ്പം തിരൂർക്കു പോയ പട്ടാളക്കാരേയും,പോലീസുകാരെയും വലിയൊരു സംഘം മാപ്പിളമാർ തടവിലാക്കി. കാലത്ത് രക്ഷപ്പെടാൻ സാധിച്ച രണ്ടു പോലീസുകാർ കാൽനടയായി വന്ന് ഇവിടെ ഹാജരായി. എന്നുവച്ചാൽ ഇപ്പോൾ മാപ്പിളമാർക്ക് ആയുധങ്ങളും, അവർ പിടിച്ച പട്ടാളക്കാരുടെ യൂണിഫോമുകളും ഉണ്ടെന്നർത്ഥം. ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി. കഴിഞ്ഞ ദിവസം അർദ്ധ രാത്രി ഞാനും, മിസ്റ്റർ ഹിച്ച്കോക്കും റെയിൽവേ സ്റ്റേഷനിൽനിന്ന് ക്ലബ്ബിലേക്ക് നടന്നു വരുമ്പോൾ റോഡിലും, വഴിമുക്കിലും മാപ്പിളമാർ കൂട്ടം കൂടി നിൽക്കുന്നത് കണ്ടിരുന്നു. അവർ കൊള്ളയടിക്കാൻ ഇറങ്ങിയതാണെന്നും, പട്ടാളം തിരിച്ചെത്തിയതുകൊണ്ട് അത് നടക്കാതെ പോയതാണെന്നും കേൾക്കുന്നു. അവർ ജിജ്ഞാസ കൊണ്ട് ഞങ്ങൾ ആരെയൊക്കെയാണ് തടവുകാരായി പിടിച്ചിരിക്കുന്നത് എന്ന് കാണാൻ നിന്നതായിരിക്കാം. ഉച്ച തിരിഞ്ഞ് കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ലൈൻസ്റ്റേഴ്സിന്റെ പട്ടാളക്കാരെ നന്നായി പരിഗണിക്കുന്നുണ്ടെന്നും, അവർക്കു വേണ്ടി മധ്യസ്ഥനായി ഇടപെട്ട തിരൂരിലുള്ള ഒരു വക്കീലിന്റെ സംരക്ഷണയിലാണ് അവരെന്നുമാണ് അറിയുന്നത്. ഇതുവരെ മലപ്പുറത്തുനിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും അവിടെയുള്ള സൈന്യം മെഷീൻ ഗണ്ണുകളും, ഒരു സ്റ്റോക്സ് മോർട്ടാറുമായി ആയുധസജ്ജരാണ് എന്നറിയുന്നു. അതിനാൽ അവർക്ക് സ്വയം രക്ഷിക്കാൻ കഴിയേണ്ടതാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തിമൂന്നാം തീയ്യതി: രാത്രി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായതായി വിവരമൊന്നുമില്ല. റെയിൽവേ ലൈനിനെ വെറുതെ വിട്ടെന്നു തോന്നുന്നു. ഞങ്ങൾ കടലുണ്ടിയിൽ നിന്ന് വന്ന ട്രക്ക് ഫറോക്കിൽ നിന്ന് ഒരു മൈൽ അകലെ ഉപേക്ഷിക്കേണ്ടി വന്നിരുന്നെങ്കിലും അതിന് ഒന്നും പറ്റിയില്ല. അതിൽ ഉണ്ടായിരുന്ന സാമാനങ്ങളെല്ലാം വൈകുന്നേരത്തോടെ എത്തിച്ചു. കണ്ണൂരിൽനിന്ന് എൺപത്തി മൂന്നാം റെജിമെന്റിലെ ഒരു സംഘം (രണ്ട് ഓഫീസർമാരും, അമ്പതു പട്ടാളക്കാരും) കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് എത്തിച്ചേർന്നു. 19, 20, 21 രാത്രികളിൽ മുഴുവൻ പണിയെടുത്തും, പട്ടിണി കിടന്നും അവശരായ ആളുകൾ സുഖം പ്രാപിച്ചു വരുന്നു. എല്ലാ മോട്ടോർ കാറുകളും വിളിച്ചു വരുത്തിയത് രാത്രിയിൽ വെസ്റ്റ് ഹില്ലിൽ എത്തിയിട്ടുണ്ട്.സൈനിക മുൻകരുതലുകൾ എടുക്കുന്നുണ്ട്. പോടന്നൂരിൽ നിന്ന് വരും എന്നു കേൾക്കുന്ന ഡോർസെറ്റുകളും, സിഗ്നലേഴ്സും തമ്മിൽ സന്ധിച്ചേക്കാം എന്ന് കേൾക്കുന്നുണ്ട്. എനിക്ക് പോടന്നൂരിലെ ഇൻസ്പെക്ടർ ജനറലിൽ നിന്ന് ഇവിടത്തെ കാര്യങ്ങൾ രഹസ്യ സന്ദേശത്തിലൂടെ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലഗ്രാം കിട്ടി. അതു പ്രകാരം ചെയ്തിട്ടുണ്ട്. തിരൂരിൽ എന്റെ ക്യാമ്പ്,ഓഫീസ് കിറ്റ് മുഴുവനായും കത്തിച്ചു കളഞ്ഞതായി വിവരം കിട്ടിയിട്ടുണ്ട്. അതിൽ ഒരു റൈഫിളും, തോക്കും ഉണ്ടായിരുന്നു. എന്റെ ക്ലാർക്ക് രക്ഷപ്പെട്ടു എന്നു കേൾക്കുന്നു. എന്റെ വേലക്കാരെക്കുറിച്ച് ഒരു വിവരവുമില്ല. രാത്രി ഒമ്പതുമണിക്ക് റെയിൽവേ കോൺസ്റ്റബിൾ നമ്പർ 209 തിരൂരിൽ നിന്ന് വന്നു. ലെയ്ൻസ്റ്റർ പട്ടാളക്കാർ ജീവനോടെയുണ്ടെന്ന കേൾവി ശരിയാണെന്നും, അവശ നിലയിലുള്ള അവരെ പൊന്നാനിക്ക് കൊണ്ടുപോകുകയാണെന്നുമുള്ള വിവരം അറിയിച്ചു. കടലുണ്ടി പുഴയിൽ വികൃതമാക്കിയ നിലയിൽ ഒരു യൂറോപ്യന്റെ ശവശരീരം കണ്ടതായും അദ്ദേഹം അറിയിച്ചു. ഞങ്ങൾ തിരൂരങ്ങാടിയിൽ അടക്കം ചെയ്ത ഓഫീസർമാരിൽ ആരെങ്കിലുമാകാം അത്. ഞങ്ങൾ അവിടം വിട്ട ഉടനെ മാപ്പിളമാർ അവിടത്തെ കച്ചേരി കൊള്ളയടിച്ചതായി അറിയാം. ഞങ്ങൾ റൗളിയേയും, ജോൺസ്റ്റനെയും അടക്കം ചെയ്ത ശവകുടീരതത്ത അവർ അപമാനിച്ചതാകാൻ സാധ്യതയുണ്ട്. റെയിൽവേ കോൺസ്റ്റബിൾ എത്തിയതിനു പുറകെ തന്നെ എന്റെ മൂന്നു വേലക്കാരും എത്തിച്ചേർന്നു. തിരൂരിൽ എന്റെ സാധങ്ങൾഎല്ലാം തന്നെ തീയിട്ടു നശിപ്പിച്ചതായും, ക്ലർക്കും, ഓർഡർലിയും രക്ഷപെട്ടതായും അവർ സ്ഥിരീകരിച്ചു. മറ്റൊരു ഓഫീസറുടെ ജോലിക്കാരനും വന്നുചേർന്നു. മാപ്പിളമാർ മറ്റു പ്രദേശവാസികളെ ഉപദ്രവിക്കുന്നതായി കാണുന്നില്ല എന്നൊരു സവിശേഷമായ സംഗതിയുണ്ട്. അവർ അധികാരികൾക്ക് മാത്രം എതിരെയാണ് എന്നാണ് കാണുന്നത്. ഇന്നലെ മിസ്റ്റർ ഹിച്ച്കോക്ക് മലപ്പുറത്തേക്കയച്ച, അച്യുതനെന്ന ഹെഡ് കോൺസ്റ്റബിൾ നമ്പർ 760, മാപ്പിളമാർ ഹിന്ദുക്കളെ കൊല്ലുന്നതായി കേട്ടതുകൊണ്ട്, താൻ പതിനാലാം മൈലിനപ്പുറം പോകാൻ ധൈര്യപ്പെട്ടില്ല എന്ന് കാലത്ത്പതിനൊന്നു മണിക്ക് അറിയിച്ചു. എട്ടാം മൈലിനും, പത്താം മൈലിനുമുള്ള പാലങ്ങൾ തകർത്തിട്ടുണ്ട്. നിലമ്പൂരിലെ തിരുമുൽപ്പാടിന്റെ കൊട്ടാരവും, മഞ്ചേരിയിലെ കച്ചേരിയും തകർത്തതായി അദ്ദേഹം കേട്ടത്രേ. അറുന്നൂറോളം മാപ്പിളമാർ ഫറോക്കിന് കിഴക്കു ഭാഗത്തു നിന്ന് തോണികളിൽ ഫറോക്ക് പുഴ കടന്ന്, കൊള്ളയടിക്കാനുള്ള ഉദ്ദേശത്തോടെ കോഴിക്കോട്ടേക്കു വരുന്നതായി മിസ്റ്റർ ടോട്ടൻഹാം അറിയിക്കുന്നു. നിലവിൽ ഞാൻ അറിഞ്ഞിടത്തോളം നമുക്കു സംഭവിച്ച അത്യാഹിതങ്ങൾ ഇപ്രകാരമാണ്. രണ്ട് ഓഫീസർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, രണ്ട് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ടു, ഇരുപത് കോൺസ്റ്റബിൾമാർ മാപ്പിളമാരുടെ തടവിലാണ്.</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-34948324936389636512019-10-13T12:16:00.003+05:302019-10-14T10:23:24.735+05:30മാപ്പിള കലാപം സീരീസ് (ഭാഗം 8)<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ജില്ലാ മജിസ്ട്രേറ്റ് ഇ.എഫ്. തോമസ് ഐ.സി.എസ്അവർകൾ എഴുതുന്ന കത്ത്. No. 92/21 കോഴിക്കോട്, 1921 ഓഗസ്റ്റ് 25.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
താഴെയുള്ള റിപ്പോർട്ട് എന്റെ അറിവിൽ ഏറനാട്ടിൽ സംഭവിച്ച കാര്യങ്ങളുടെ, തീർച്ചയായും അപൂർണ്ണമായ, വിവരങ്ങളാണ്. ഗവർമെന്റിന് അറിവുള്ളതു പോലെ രാത്രിയിൽ തിരൂരങ്ങാടിയിൽ പോയതിന്റെ ഉദ്ദേശ്യം ഒരു മിന്നൽ സന്ദർശനം നടത്തി, അക്രമ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നതിനെതിരെയുള്ള മാപ്പിള ആക്റ്റ് പ്രകാരം ആറോ, ഏഴോ പേരെ അറസ്റ്റ് ചെയ്യുകയും, അവിടെ ഉണ്ട് എന്ന് പറയപ്പെടുന്നതും, അതിനുശേഷം എന്റെ സ്വന്തം അനുഭവത്തിൽനിന്ന് എനിക്ക് സത്യമാണെന്ന് ബോധ്യമായതുമായ യുദ്ധകത്തികൾ പിടിച്ചെടുക്കുക എന്നതുമായിരുന്നു. അറസ്റ്റ് ചെയ്യപ്പെടേണ്ടവരിൽ പ്രധാനി ആലി മുസലിയാരായിരുന്നു. മറ്റുള്ളവർ ഖിലാഫത്ത് സന്നദ്ധ സേവകരും. കോഴിക്കോടു നിന്നുള്ള സംഘത്തിൽ മിസ്റ്റർ ഹിച്ച്കോക്കിനോടൊപ്പം റിസർവ്വ് പൊലീസിലെ നൂറു പേരും, ക്യാപ്റ്റൻ മക്എൻറോയി d.s.o., m.c യുടെ നേതൃത്വത്തിലുള്ള എഴുപതു പേരടങ്ങുന്ന ബ്രിട്ടീഷ് പട്ടാളവും ഉണ്ടായിരുന്നു. മലപ്പുറത്തുനിന്നുള്ള സ്പെഷ്യൽ ഫോഴ്സ് ഞങ്ങളെ തിരൂരങ്ങാടിയിൽ സന്ധിക്കും എന്നാണ് തീരുമാനിച്ചിരുന്നത്. എന്റെ കൂടെ അസിസ്റ്റൻറ് മജിസ്ട്രേറ്റായ മിസ്റ്റർ ഫ്രേസറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മികച്ച സഹായം ഉടനീളം ഉണ്ടായിരുന്നു. ഞങ്ങൾ വെളുപ്പിന് നാലുമണിക്ക് തിരൂരങ്ങാടിയിലെത്തി. അവർക്ക് മുന്നറിയിപ്പ് ഒന്നും കിട്ടിയില്ല എന്നതുകൊണ്ട് സൈന്യത്തിന്റെ കാഴ്ചപ്പാടിൽ ഇത് പൂർണ്ണമായും വിജയമായിരുന്നു. നേരം വെളുത്തതോടെ പിടികൂടേണ്ട ആളുകൾക്കും, ആയുധങ്ങൾക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. പുറത്തേക്കുള്ള വഴികളെല്ലാം പട്ടാളവും, പോലീസും തടഞ്ഞ ശേഷം മൂന്ന് അറസ്റ്റുകൾ നടത്തി. നിർഭാഗ്യവശാൽ പ്രധാനപ്പെട്ട പ്രതികൾ രക്ഷപ്പെട്ടു. ഒന്നോ, രണ്ടോ സംഭവങ്ങളൊഴിച്ചാൽ ആയുധങ്ങൾക്കായുള്ള തിരച്ചിൽ പരാജയമായിരുന്നു. മിസ്റ്റർ ഫ്രേസറും, ഞാനും പിന്നെ പൊലീസിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ മിസ്റ്റർ മെയിൻവാറിംഗും കുറെ സമയം തിരച്ചിലിൽ ഒപ്പം ഉണ്ടായിരുന്നു. ഏതാണ്ട് ഒമ്പതരയോ, പത്തോ മണിയായപ്പോൾ പ്രതികൾക്കുള്ള തിരച്ചിൽ തുടരാൻ കുറച്ചു പേരെ ഏൽപ്പിച്ച്, പട്ടാളത്തേയും, മിക്കവാറും പോലീസുകാരേയും പിൻവലിച്ചു. കാരണം പ്രതികളെ ഇനിയും കിട്ടിയേക്കാം എന്ന പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. കോഴിക്കോടു നിന്ന് കാലത്തെ ട്രെയിനിൽ സാമാനങ്ങൾ എത്തിക്കാൻ പൊലീസിലെ അസിസ്റ്റന്റ് സൂപ്രണ്ടായ മിസ്റ്റർ റൗളിക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു. മിസ്റ്റർ മെയിൻവാറിംഗിന്റെ വേലക്കാരും അദ്ദേഹത്തിന്റെ സാധനങ്ങൾ കോഴിക്കോട്ടുനിന്ന് അയച്ചിരുന്നു. ഇതുകൂടാതെ സൈന്യത്തിന്റെ വലിയ അളവിലുള്ള റേഷനും, കരുതൽ വെടിക്കോപ്പുകൾ മുതലായവയും മൂന്നു പേരുടെ കാവലിൽ സ്റ്റേഷനിൽ ഉണ്ടായിരുന്നു. തിരൂരങ്ങാടിയിൽ എത്തിയ ഉടനെ ഞാൻ ചെയ്ത ആദ്യത്തെ കാര്യം, ഡെപ്യൂട്ടി തഹസീൽദാരെ വിളിച്ച് പരപ്പനങ്ങാടി സ്റ്റേഷനിലുള്ള വെടിക്കോപ്പുകളടക്കമുള്ള സാധനങ്ങളും, മിസ്റ്റർ റൗളി അയച്ച സാധനങ്ങളും കൊണ്ടുവരാനായി വണ്ടികൾ ഏർപ്പാടാക്കാൻ പറയുക എന്നതായിരുന്നു. ആദ്യത്തെ പ്രശ്നം സാധനങ്ങൾ കടത്തുന്നതിലായിരുന്നു. ഡെപ്യൂട്ടി തഹസീൽദാർക്ക് ആദ്യം ഒരു വണ്ടിയും ശരിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് വളരെ ബുദ്ധിമുട്ടി പതിനൊന്നരക്കു ശേഷം അദ്ദേഹത്തിന് കുറച്ചു റേഷനും, ചില സ്വകാര്യ സാധങ്ങളും എത്തിക്കാൻ സാധിച്ചു. ഞങ്ങൾ ഭക്ഷണത്തിനായി കാത്തിരിക്കുന്നു എന്നതായിരുന്നു പതിനൊന്നരക്കുള്ള അവസ്ഥ. ഞങ്ങളോടൊപ്പമുണ്ടായിരുന്ന വെല്ലിംഗ്ടണിലെ ക്യാപ്റ്റൻ ഇവാൻസ് s.s.o വെല്ലിംഗ്ടണ്ണിലേക്ക് ചെല്ലാനുള്ള ഉത്തരവ് പ്രകാരം പതിനൊന്നരക്ക് ഭക്ഷണം എത്തുന്നതിനു മുൻപ് ഒരു ബൈസിക്കിളിൽ പരപ്പനങ്ങാടി സ്റ്റേഷനിലേക്കു പോയി. ഖിലാഫത്ത് കൊടി പിടിച്ച ഒരാളുടെ നേതൃത്വത്തിലുള്ള ആയുധധാരികളായ ഒരു സംഘം മാപ്പിളമാരെ അദ്ദേഹം വഴിയിൽ കണ്ടുമുട്ടി. പലരും ഖിലാഫത്ത് അടയാളങ്ങൾ ധരിച്ചിരുന്നു. ആൾകൂട്ടം ഏതാണ്ട് മൂവായിരം പേരുണ്ടാകും എന്നാണ് അദ്ദേഹം അനുമാനിക്കുന്നത്. രക്ഷപ്പെട്ട് തിരികെവന്ന് ഈ കാര്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇത് ഏതാണ്ട് പതിനൊന്നരക്ക് ശേഷമാണ്. പൊലീസോ, സൈന്യമോ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. പോലീസ് ഉടൻ തന്നെ തയ്യാറായി, മിസ്റ്റർ ഹിച്ച്കോക്ക്, മിസ്റ്റർ ലങ്കാസ്റ്റർ, മിസ്റ്റർ ആമു, മിസ്റ്റർ മെയിൻവാറിംഗ് എന്നിവരുടെ നേതൃത്വത്തിൽ അവരെ നേരിടാൻ മുന്നോട്ടു നീങ്ങി. തിരൂരങ്ങാടിയിൽ നിന്ന് ഏതാണ്ട് ഒന്നര മൈൽ അകലെ വച്ച് പോലീസ് ആൾക്കൂട്ടവുമായി കണ്ടുമുട്ടി. മിസ്റ്റർ ആമു അവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. അവർ അലർച്ചയും, പോർവിളികളുമായി മുന്നോട്ടു തന്നെ വന്നു. പോലീസ് ഏതാണ്ട് ഇരുപതു വാര അകലെവച്ച് ബയണറ്റുകളുമായി അവരെ നേരിട്ടു. അവർ മുന്നോട്ടു തന്നെ കുതിച്ച് ബയണറ്റുകളെ അവരുടെ ഉലക്കകൾ കൊണ്ട് നേരിട്ടു. ആൾകൂട്ടം ഒട്ടും പിൻവാങ്ങാതെ അവരുടെ വടികളും, വാളുകളും ഉയർത്തിക്കൊണ്ട് പോലീസിന്റെ ബയണറ്റിൽ വലിയ ശബ്ദത്തോടെ ഓങ്ങിയടിച്ചു. പോലീസ് അപ്പോൾ ആത്മരക്ഷാർത്ഥം ഉത്തരവ് ഇല്ലാതെ തന്നെ വെടിവച്ചു. തീർച്ചയായും ആ ബഹളത്തിൽ ഉത്തരവ് കേൾക്കാനും ആകില്ലായിരുന്നു. ആൾകൂട്ടം ഏതാനും വാരകൾ പുറകിലേക്ക് മാറി എന്നതായിരുന്നു വെടിവയ്പ്പ് കൊണ്ടുണ്ടായ ഗുണം. ഉടനെ വെടിവയ്പ്പ് നിലച്ചു. ഞങ്ങൾ അവരെ കുറച്ചു ദൂരം പുറകിലേക്ക് ഓടിച്ച ശേഷം കുറെ പേരെ തടവുകാരാക്കി. കൂടുതൽ വെടിവയ്പ്പില്ലാതെ പരപ്പനങ്ങാടി സ്റ്റേഷന്റെ ഒരു മൈൽ അടുത്തുവരെ അവരെ തുരത്തി. അപ്പോളേക്കും ആൾകൂട്ടം അറുന്നൂറോളം പേരായി ചുരുങ്ങിയിരുന്നു. ബാക്കിയുള്ളവർ ചുറ്റുമുള്ള വയലുകളിലേക്ക് രക്ഷപ്പെട്ടു. റോഡിൽ മുഴുവൻ കുറുവടികളും, ഖിലാഫത്ത് തൊപ്പികളും കൊടികളും ചിതറി കിടന്നിരുന്നു. തുടക്കത്തിൽ തന്നെ പരിക്കേറ്റ ഒരു പതാകവാഹകനിൽനിന്ന് ഒരു പതാക പിടിച്ചെടുത്തിരുന്നു.(അയാൾ പിന്നീട് മരണപ്പെട്ടു) മരിക്കുന്നതിനു മുൻപ് അയാൾ എന്റെ അസിസ്റ്റന്റ് കളക്റ്റർക്ക് ഒരു മരണമൊഴി നൽകിയിരുന്നു. പോലീസ് ഒരു ഉത്തരവും ലഭിക്കാതെ പൂർണ്ണമായും സ്വരക്ഷാർത്ഥമാണ് വെടി വച്ചതെങ്കിലും, ഈ അനധികൃത ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ വേണ്ടതിൽ കൂടുതൽ ബലപ്രയോഗം ഉണ്ടായിട്ടില്ല എന്ന് എനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ട്. ഞങ്ങൾ മൂന്നു മണിയോടെ ക്യാമ്പിലേക്ക് മടങ്ങി. അപ്പോളാണ് കൂടുതൽ ഗൗരവമുള്ള മറ്റൊരു യുദ്ധം തിരൂരങ്ങാടി ഭാഗത്ത് നടന്നതായി അറിയുന്നത്. അവിടെ ടൗണിൽ നിർത്തിയിരുന്ന കുറച്ചു പോലീസുകാരേയും, ആയുധശേഖരത്തിന് കാവൽ നിന്നിരുന്ന അഞ്ചു പട്ടാളക്കാരേയും, ലെവിസ് തോക്കുമായി ഒരു പ്ലാറ്റൂൺ ലൈൻസ്റ്റേഴ്സിനെയും കലാപകാരികൾ തുരത്തി കളഞ്ഞു. എന്റെ നേരിട്ടുള്ള സാന്നിധ്യത്തിലല്ലാതെ നടന്ന ഈ യുദ്ധത്തിലേക്കു നയിച്ച എല്ലാ സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ എനിക്ക് ഇനിയും സമയം കിട്ടിയിട്ടില്ല എന്ന് ഗവർമെന്റ് മനസ്സിലാക്കുമെന്നു കരുതുന്നു. പക്ഷെ നിലവിലെ എന്റെ അന്വേഷണങ്ങളിൽ നിന്ന് ഇനി പറയുന്ന കാര്യങ്ങൾ ഏതാണ്ട് ശരിയാണെന്ന് കരുതാം. ടൗണിൽ നിർത്തിയിരുന്നു എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ച കോൺസ്റ്റബിൾമാർ ടൗണിലെ ഒരു മുക്കൂട്ടു വഴിയിലാണ് നിന്നിരുന്നത്. മാപ്പിളമാർ പള്ളിയിൽ സംഘം ചേരുന്നത് അവർ കണ്ടു. ഞങ്ങളുടെ ക്യാമ്പായ ഡെപ്യൂട്ടി തഹസീൽദാറുടെ കച്ചേരിയിൽ യൂണിഫോമിലല്ലാതിരുന്ന മിസ്റ്റർ റൗളിയെ ഈ വിവരം അറിയിച്ചപ്പോൾ അദ്ദേഹം കാര്യങ്ങൾ ഏറ്റെടുത്തു. കുറച്ച് ആളുകളുമായി അദ്ദേഹം പോലീസിന്റെ അടുത്തെത്തി. ഈ സമയം കൊണ്ട് ആൾകൂട്ടം ഞങ്ങളുടെ ക്യാമ്പിന്റെ കാൽ മൈലോളം അടുത്തെത്തിയിരുന്നു. അദ്ദേഹം പരമാവധി ഫലം കിട്ടുന്ന തരത്തിൽ തന്റെ ആളുകളെ വിന്യസിച്ചു. അദ്ദേഹം കൂടെയുണ്ടായിരുന്ന പരിചയ സമ്പന്നരായ കോൺസ്റ്റബിൾമാരെപ്പോലെ പ്രശ്നത്തെ വേണ്ട ഗൗരവത്തിൽ കണ്ടില്ല എന്ന് വ്യക്തം. അനധികൃതമായി ഒത്തുകൂടിയ ഈ ജനങ്ങളെ പ്രയാസം കൂടാതെ പിരിച്ചു വിടാനാകും എന്നദ്ദേഹം കരുതി. ആൾകൂട്ടം മുന്നോട്ടു കുതിച്ചു. തിരൂരങ്ങാടി, കോട്ടക്കൽ മുതലായ ചുറ്റുമുള്ള അംശങ്ങളിൽ നിന്നുള്ള രണ്ടായിരത്തിൽ കുറയാത്ത ആളുകളുണ്ടായിരുന്നു എന്ന്ഉറപ്പാണ്. ആൾകൂട്ടം പൊലീസിന് വളരെ അടുത്തെത്തിയപ്പോൾ ഒരാൾ സംഘത്തിന്റെ മുൻനിരയിലേക്ക് വന്ന് പൊലീസിലെ അസിസ്റ്റന്റ് സൂപ്രണ്ട് മിസ്റ്റർ റൗളിയെ അഭിസംബോധന ചെയ്തു. മിസ്റ്റർ റൗളി കയ്യുയർത്തി ആൾക്കൂട്ടത്തോട് നിൽക്കാൻ ആവശ്യപ്പെട്ടു. ഈ ആൾ അപ്പോൾ അവിടെ ഏതെങ്കിലും മുഹമ്മദൻ കോൺസ്റ്റബിൾമാർ ഉണ്ടെങ്കിൽ അവർ പെട്ടെന്ന് അവിടന്ന് പോകുന്നതായിരിക്കും നല്ലത് എന്ന് അറിയിച്ചു. അവർ അപ്രകാരം ചെയ്യാതെ അവരുടെ ഓഫീസറുടെയും സഹ കോൺസ്റ്റബിൾമാരുടെയും ഒപ്പം നിന്നു എന്നു പറയേണ്ടതില്ലല്ലോ. മിസ്റ്റർ റൗളി അപ്പോൾ തന്റെ ആളുകളോട് തോക്കിൽ തിര നിറക്കാൻ ഉത്തരവു കൊടുത്തു. ഞാൻ മനസ്സിലാക്കുന്നത് ഈ സമയത്ത് ഒരു ലാൻസ് കോർപ്പറലും നാല് പട്ടാളക്കാരും പോലീസിനൊപ്പം അണിനിരന്നു എന്നാണ്. മൂന്നു പേർ അവരുടെ ഒരു വശത്തും, രണ്ടു പേർ മറുവശത്തും. ആൾകൂട്ടം രണ്ടു വശത്തുമുള്ള പറമ്പുകളിലേക്ക് നിറഞ്ഞ് വേലികൾക്ക് സമാന്തരമായി സഞ്ചരിച്ച് നമ്മുടെ ആളുകളെ ഏതാണ്ട് വളഞ്ഞു. മിസ്റ്റർ ജോൺസ്റ്റൺ ഈ സമയം അവിടെ എത്തിയതായി കരുതുന്നു. അദ്ദേഹം തന്റെ ആളുകളോട് തോക്കിൽ ഒരു തിര നിറക്കാൻ ഉത്തരവു കൊടുത്തു. സാഹചര്യം പ്രതീക്ഷക്കു തീരെ വകയില്ലാത്തതല്ലെങ്കിൽ പോലും വളരെ ഗൗരവമുള്ളതായിരുന്നു. വെടിവയ്പ്പ് ആരംഭിച്ചു. ഒരു റൗണ്ട് കൊണ്ട് ഫലമുണ്ടായില്ല. തുടർച്ചയായി വെടി വയ്ക്കാൻ മിസ്റ്റർ ജോൺസ്റ്റൺ ഉത്തരവു കൊടുത്തു എന്നു ഞാൻ കരുതുന്നു. പക്ഷെ ആൾകൂട്ടം അവരെ ഏതാണ്ട് വളഞ്ഞു കഴിഞ്ഞിരുന്നു, തീർച്ചയായും രണ്ടു വശത്തു നിന്നെങ്കിലും അവർ ആക്രമിക്കപ്പെട്ടു. ഈ രണ്ടു ഓഫീസർമാരും മരണപ്പെടുന്നത് ആരും കണ്ടില്ല. എന്തായാലും തൽക്കാലം ഞാൻ അനുമാനിക്കുന്നത്, ആൾകൂട്ടം അവരെ വളഞ്ഞ് കൊല്ലുകയോ, അടിച്ചു വീഴ്ത്തി ബോധം കെടുത്തുകയോ ചെയ്ത ശേഷം കശാപ്പു ചെയ്യാനായി റോഡരികിലുള്ള പറമ്പിലേക്ക് വലിച്ചുകൊണ്ടുപോയി എന്നാണ്. കടുത്ത ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ പോലീസും, അഞ്ചു പട്ടാളക്കാരും പിൻവാങ്ങി. ഈ പട്ടാളക്കാരിൽ ചിലർ അവരുമായി കയ്യോടുകൈ പൊരുതിയാണ് പുറത്തു കടന്നത്. ഏറ്റവും മികച്ച അഭിനന്ദനങ്ങൾ അർഹിക്കുന്ന പോലീസും ഈ പട്ടാളക്കാരും, ഒരു പ്ലാറ്റൂൺ ലെവിസ് തോക്കുമായി തങ്ങളെ സഹായിക്കാനായി വരുന്നതു കണ്ട് കോടതി വളപ്പിലേക്കുള്ള റോഡിന്റെ വശങ്ങളിലൂടെ പിൻവാങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അതിനു ശേഷം യുദ്ധം രണ്ടു ദിശകളിലേക്കു തിരിഞ്ഞു. കോടതി വളപ്പിനു ചുറ്റും മരങ്ങളുടെയും, കുറ്റിച്ചെടികളുടെയും മറവിൽ ആക്രമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വലിയൊരു കൂട്ടമുണ്ടായിരുന്നു. ചുറ്റുമതിൽ ചെറുതായി പിടിച്ചു നിർത്തിയിരുന്നത് സൈന്യത്തിലെ ചിലരും, ചില റിസർവ്വ്, താലൂക്ക് പോലീസുകാരുമായിരുന്നു. അതേസമയം തന്നെ, ഒരു ദൃക്സാക്ഷി പറയുന്നപോലെ, അവിടെയുണ്ടായിരുന്ന മറ്റു മാപ്പിളമാരെപ്പോലെതന്നെ വാളുകളും, വടികളും, കത്തികളുമേന്തിയ ഏതാണ്ട് രണ്ടായിരത്തോളം ആളുകളുള്ള വലിയൊരു സംഘം റോഡിലൂടെ വന്നു. അവരുടെ ആക്രമണത്വര വളരെ വ്യക്തമായിരുന്നു. അവർ രണ്ട് ബ്രിട്ടീഷ് ഓഫീസർമാരെ കൊന്നു കഴിഞ്ഞിരിക്കുന്നു. റോഡിലുള്ള സൈനികർക്ക്ആത്മ രക്ഷാർത്ഥം വെടിവയ്ക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവർ ഒരു ലെവിസ് തോക്കും, മാഗസിനുകളും കൊണ്ട് വെടിയുതിർത്ത് ആൾക്കൂട്ടത്തെ തുരത്തി. ഇതേ സമയം ഓഫീസിന്റെ ചുറ്റുമതിൽ സംരക്ഷിക്കുന്ന സംഘം അവരുടെ മൂന്നു വശത്തു നിന്നുമുള്ള ആക്രമണം വിജയകരമായി പ്രതിരോധിക്കുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി റോഡിൽ നിന്നുള്ള ആൾക്കൂട്ടത്തെ തുരത്തിയ ശേഷം ഞങ്ങൾ മടങ്ങിയെത്തുമ്പോൾ ഞങ്ങൾ കാണുന്ന അവസ്ഥ ഇതാണ്. ആദ്യത്തെ ആവശ്യം ഭക്ഷണമായിരുന്നു. ഞങ്ങൾ ആരും തന്നെ അന്നത്തെ ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല. സമയം മൂന്നു മണി കഴിഞ്ഞിരുന്നു. എല്ലാവരും കൂടി ഞങ്ങളുടെ മരണപ്പെട്ടവരുടെ ദേഹങ്ങൾ തിരയാൻ തുടങ്ങുമ്പോളാണ് രണ്ട് ഓഫീസർമാരുടെയും, മിസ്റ്റർ റൗളിയോടൊപ്പം മരിച്ച ഹെഡ് കോൺസ്റ്റബിൾ മൊയ്തീന്റെയും മൃതദേഹങ്ങൾ റോഡിൽ നിന്ന് ഇരുനൂറ്റമ്പത് വാര മാറി പോസ്റ്റ് ഓഫീസിനടുത്തുള്ള റോഡരികിൽ കിടക്കുന്നതായി വിവരം കിട്ടുന്നത്. ഞങ്ങൾ അവിടെ പോയി മൃതദേഹങ്ങൾ വീണ്ടെടുത്ത് ക്യാമ്പിലെത്തി. അടുത്തത് എന്തു ചെയ്യണം എന്ന് ഞങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ, പരപ്പനങ്ങാടിയിൽ തന്നെ നിന്ന് വളരെ സ്തുത്യർഹമായ രീതിയിൽ കാര്യങ്ങൾ നടത്തിയ ഡപ്യൂട്ടി തഹസിൽദാറുടെ ഒരു സന്ദേശം വന്നു. ഒരു കൂട്ടം ആളുകളോടൊപ്പം, ഒരുപക്ഷെ ഞങ്ങൾ തുരത്തിയ ആളുകൾ തന്നെയാകാം, പരപ്പനങ്ങാടിയിലെ ആളുകളും ചേർന്ന് റെയിൽവേ സ്റ്റേഷനും, പാളങ്ങളും തകർത്തിരുന്നു. ഇതിനാൽ ഞങ്ങൾ അന്നു രാത്രി തിരൂരങ്ങാടിയിൽ തന്നെ തങ്ങേണ്ടി വരും എന്ന് തീർച്ചയായി. കൂടാതെ, ഞങ്ങളുടെ റിസർവ്വ് വെടിക്കോപ്പുകൾക്ക് കാവൽ നിന്നിരുന്ന മൂന്നു പട്ടാളക്കാരും, സാധനങ്ങൾ അയക്കാൻ വണ്ടികൾ കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ മറ്റു സാമാനങ്ങൾക്ക് കാവൽ നിന്നിരുന്ന റിസർവ്വ് പോലീസുകാരും ആൾക്കൂട്ട ഭീഷണി മൂലം മെയിൽ ട്രെയിനിൽ കയറി തിരൂർക്കു പോയി എന്ന വിവരവും അറിഞ്ഞു. ഡെപ്യൂട്ടി തഹസീൽദാറുടെ ഓഫീസ് പറ്റാവുന്ന രീതിയിൽ സുരക്ഷിതമാക്കി. ഉത്കണ്ഠാപൂര്വ്വമായ പര്യാലോചനകൾക്കു ശേഷം പ്രശ്നം സിവിൽ അധികാരങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിനപ്പുറമാണ് എന്ന നിഗമനത്തിലെത്തിയ ഞാൻ ക്യാപ്റ്റൻ മക്എൻറോയിയോട് എല്ലാ ചുമതലകളും ഏറ്റടുക്കാൻ ആവശ്യപ്പെട്ടു. ഇത് നടക്കുന്നത് ഏഴു മണിക്കാണ്. അങ്ങനെ ഞങ്ങൾ, സത്യം പറഞ്ഞാൽ എന്റെ അഭിപ്രായത്തിൽ എന്റെ ഏറ്റവും മോശം രാത്രി കഴിച്ചു കൂട്ടാൻ തയ്യാറെടുത്തു. കാരണം തിരൂരങ്ങാടിയിലെ ആൾകൂട്ടം പിരിഞ്ഞു പോയിട്ടില്ലെന്നും, പള്ളിയിൽ കൂട്ടം ചേർന്ന്, ഭക്ഷണ ശേഷം ഞങ്ങളെ ആക്രമിക്കണോ എന്ന് ആലോചിക്കുകയാണെന്നും ഞങ്ങളുടെ സുഹൃത്തുക്കൾ വഴി മനസ്സിലാക്കിയിരുന്നു. ഒരു പക്ഷെ അവർക്കുണ്ടായ കനത്ത ആൾനാശം അവരെ പിന്തിരിപ്പിച്ചിരിക്കാം, എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് ഉപദ്രവമൊന്നുമുണ്ടായില്ല. അടുത്ത ദിവസം മരിച്ചവരെ അടക്കം ചെയ്ത ശേഷം, പരപ്പനങ്ങാടി യുദ്ധത്തിൽ പിടികൂടിയവരും, തിരൂരങ്ങാടിയിൽ നിന്ന് പിടിച്ച മൂന്നു പേരുമടക്കം ഏതാണ്ട് നാൽപതു തടവുകാരേയും കൂട്ടി, ഞങ്ങൾക്ക് എടുക്കാവുന്ന സാധനങ്ങളുമെടുത്ത്, ബാക്കി അവിടെ ഉപേക്ഷിച്ച് എട്ടു മണിയോടെ പരപ്പനങ്ങാടിയിലേക്ക് മാർച്ചു ചെയ്തു. ഏതാണ്ട് പത്തു മണിക്ക് അവിടെയെത്തിയപ്പോൾ സ്റ്റേഷൻ തകർക്കപ്പെട്ടതായും, സിഗ്നലുകൾക്കടുത്തുള്ള ലൈനുകൾ എടുത്തു മാറ്റിയതായും കണ്ടു. അൽപം മുൻപ് മിസ്റ്റർ ടോട്ടൻഹാമിന്റെ നേതൃത്വത്തിൽ നോർത്ത് മലബാർ റിസർവിന്റെ ഒരു സംഘം ട്രെയിനിൽ വന്നതിനാൽ അവർ മടങ്ങി വരുമോ എന്നറിയാൻ ഞങ്ങൾ കുറച്ചു നേരം കാത്തു നിന്നു. അപ്പോൾ തിരൂരങ്ങാടിയിൽ നിന്നുള്ള വലിയൊരു സംഘം ഞങ്ങളെ ആക്രമിച്ചേക്കാം എന്ന വിവരം കിട്ടി. അത് സംഭവിച്ചില്ല. ഏതാണ്ട് രണ്ടു മണിയോടു കൂടി കടലുണ്ടിയിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചു. അവിടെ റെയിൽവേ ലൈനുകൾക്ക് തകരാറുണ്ടാകില്ലെന്നും,അവിടെനിന്ന് ഞങ്ങളെ തിരിച്ച് കോഴിക്കോട്ടെത്തിക്കാൻ റെയിൽവേ അധികാരികൾ അയച്ച ട്രെയിൻ കിട്ടുമെന്നുമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങൾ അവസാനം ഭക്ഷണം കഴിച്ചത് തിരൂരങ്ങാടി വിടുന്നതിനു മുൻപാണെന്നും, പരപ്പനങ്ങാടിയിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു എന്നും ഓർക്കണം. പട്ടാളക്കാർക്ക് കുറച്ചെന്തോ കിട്ടി. പോലീസുകാർക്ക് ചായ മാത്രവും. അരിയല്ലൂർക്കുള്ള വഴി നീളെ ഞങ്ങൾ വശങ്ങളിൽ നിന്നും, മുന്നിൽ നിന്നും, പുറകിൽ നിന്നും ആക്രമിക്കപ്പെടുന്നുണ്ടായിരുന്നു. ശത്രുക്കളുടെ കൂട്ടത്തിൽ തോക്കുകളുമായി കുറച്ചു പേരുണ്ടായിരുന്നു. മുന്നിലും പിന്നിലും ഉണ്ടായിരുന്നവരാണ് വശങ്ങളിൽ ഉണ്ടായിരുന്നവരേക്കാൾ ആവേശം കാണിച്ചത്. മുന്നിൽ നിന്നും, പിന്നിൽ നിന്നുമുള്ള ആക്രമണത്തെ യന്ത്ര തോക്കും മാഗസിനുകളും ഉപയോഗിച്ച്, ശത്രുക്കൾക്ക് കനത്ത ആൾനാശം വരുത്തിക്കൊണ്ട് നേരിട്ടു. രണ്ടോ, മൂന്നോ സ്ഥലങ്ങളിൽ ലൈനുകൾ എടുത്തു മാറ്റിയിരുന്നു. ശത്രുക്കൾ, അവരെ ശത്രുക്കൾ എന്നുതന്നെയാണ് വിളിക്കേണ്ടത്, ഞങ്ങളുടെ പക്കൽ ഭക്ഷണമില്ലാത്തതുകൊണ്ട് ഞങ്ങളെ ഒറ്റപ്പെടുത്താൻ സാധിച്ചാൽ ഞങ്ങളുടെ അവസ്ഥ പരിതാപകരമാകും എന്ന് പ്രതീക്ഷിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വളരെ വ്യക്തമായിരുന്നു. തടവുകാരും, അഭയാർത്ഥികളും, വെടിക്കോപ്പുകളും, സാധനങ്ങൾ ചുമക്കുന്നവരുമായി യുദ്ധത്തിൽ പങ്കെടുക്കാത്ത ആളുകളെയും കൊണ്ട് റെയിൽപാളം വഴിയുള്ള യാത്ര വളരെ വിഷമം പിടിച്ചതായിരുന്നു. മൂന്നര മൈലിനപ്പുറം അരിയല്ലൂർ എന്ന സ്ഥലത്ത് സൗഹൃദ ഭാവത്തിലുള്ള ആളുകളെ കണ്ടു. അവർ വളരെ സന്തോഷപൂർവ്വം ഞങ്ങളെ സ്വീകരിച്ചു. അൽപനേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ കടലുണ്ടിയിലേക്കു നീങ്ങി. കടലുണ്ടിയിലെത്തിയപ്പോൾ ഒന്നര മൈൽ അപ്പുറം ഒരു പാലത്തിനടുത്ത് ഒരു കൂട്ടം ആളുകൾ ആ സമയം തന്നെ ലൈൻ മുറിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന് അറിവു കിട്ടി. ക്യാപ്റ്റൻ മക്എൻറോയി രണ്ടു പ്ലാറ്റൂൺ പട്ടാളക്കാരുമായി ലൈൻ മുറിക്കുന്നത് തടയാൻ മുന്നോട്ടു പോയി. പക്ഷെ വൈകിപ്പോയിരുന്നു. റെയിലുകൾ പുഴയിലേക്കെറിയുന്നത് മുന്നിൽ പോയ സംഘത്തിലുണ്ടായിരുന്ന മിസ്റ്റർ മെയിൻവാറിംഗ് കണ്ടു. കുറച്ച് അട്ടിമറിക്കാർ അതിന്റെ ശിക്ഷ അനുഭവിച്ചു. ഒടുവിൽ ഇരുട്ടിയ ശേഷം രാത്രി എട്ടര മണിയോടെ ഞങ്ങൾ ഫറോക്കിലെത്തി. പാലത്തിൽ ലൈൻ മുറിച്ചിടത്താണ് അവസാനത്തെ തടസ്സം നേരിട്ടത്. ഫറോക്കിന്റെ കോഴിക്കോട് ഭാഗത്ത് ലൈൻ മുറിച്ചിരിക്കുന്നതായി കണ്ടെങ്കിലും, ഒരു സംഘം അത് നന്നാക്കുന്നുണ്ടായിരുന്നു. റെയിൽവേ അധികാരികൾ ഞങ്ങളെ കോഴിക്കോട്ടെത്തിക്കാൻ തയ്യാറാക്കി നിർത്തിയിരുന്ന ട്രെയിനിൽ കയറി അർദ്ധരാത്രിയോടെ തിരിച്ച് കോഴിക്കോട്ടെത്തി. ഞങ്ങൾക്ക് കുറ്റവാളികളും, യുദ്ധത്തിൽ പങ്കെടുക്കാത്തവരുമായി വലിയൊരു സംഘത്തിന്റെ ഭാരം കൂടി ഉള്ളതുകൊണ്ട്, ഞങ്ങൾക്ക് ഫലപ്രദമായി ചെറുത്തു നില്കാനാകില്ല എന്ന് കണ്ട്, ഞങ്ങളെ ഒറ്റപ്പെടുത്തി, രാത്രിയിൽ പതിയിരുന്ന് പാളത്തിൽ വച്ച് ഞങ്ങളെ ആക്രമിക്കാനായിരുന്നു ശത്രുക്കളുടെ പരിപാടി എന്നതിൽ ഒരു സംശയവുമില്ല. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് പൊരുതി തന്നെ മുന്നേറേണ്ടി വന്നു. ഞങ്ങളുടെ ലക്ഷ്യം നിറവേറിയതിന് ക്യാപ്റ്റൻ മക്എൻറോയിയുടെ നേതൃത്വത്തിന് കടപ്പെട്ടിരിക്കുന്നു എന്നു ഞാൻ കരുതുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വേറെ പ്രശ്നങ്ങളിലേക്കു കടക്കുന്നതിനു മുൻപ്, ചില തൽപര കക്ഷികൾ നേരത്തെ തന്നെ പ്രചരിപ്പിച്ചിരിക്കുന്ന ചില നുണകൾ തുറന്നു കാട്ടിയേക്കാം എന്നു കരുതുന്നു. ആദ്യത്തേത് ഞങ്ങൾ പ്രകോപനമില്ലാതെ മാപ്പിളമാരെ ആക്രമിച്ചു എന്നതാണ്. അതിൽ യാതൊരു വാസ്തവവുമില്ല. പോലീസ് ആദ്യമായി വെടി പൊട്ടിച്ചത് അവരെ നേരിട്ട് അടിച്ചു വീഴ്ത്താനായി, ഞാൻ ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ദണ്ഡുകളുമായി, അവ പ്രയോഗിക്കാനുള്ള എല്ലാ ഉദ്ദേശ്യത്തോടെയും വരുന്ന വലിയൊരു സംഘം മതഭ്രാന്തർക്കു നേരെയാണ്. റെയ്ഡിന്റെ ലക്ഷ്യം ഞാൻ വാറണ്ട് ഇറക്കിയ ആളുകളെ അറസ്റ്റ് ചെയ്യുക, മാപ്പിള ഒഫൻസീവ് വെപ്പൺസ് ആക്ട് പ്രകാരം ഞാൻ ഇറക്കിയ വാറണ്ട് പ്രകാരമുള്ള തിരച്ചിൽ നടത്തുക എന്നിവയായിരുന്നു. ആത്മരക്ഷാർത്ഥം നിർബന്ധിക്കപ്പെടുന്നതുവരെ ഞങ്ങൾ വെടി വച്ചില്ല. പട്ടാളക്കാരുടെ വെടിവയ്പ്പല്ലാതെ അതിൽ കുറഞ്ഞ ഒന്നു കൊണ്ടും തന്നെ നമ്മുടെ ക്യാമ്പും, വെടിക്കോപ്പുകളും, കുറച്ചധികം പോലീസുകാരുടെ ജീവനും രക്ഷപ്പെടുമായിരുന്നില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പടിഞ്ഞാറു നിന്ന് ഞങ്ങളെ ആക്രമിച്ചവർ താനൂരിൽ നിന്നുള്ള മാപ്പിളമാരും, ഞങ്ങളുടെ റെയ്ഡിനെക്കുറിച്ചറിഞ്ഞ് വേഗത്തിൽ ഒരുമിച്ചു കൂടി ഇതിനായി ട്രെയിൻ പിടിച്ചു വന്ന മുസ്ലിംകളുമായിരുന്നു. അവർക്ക് ശക്തി പകരാനായി പരപ്പനങ്ങാടിയിലെയും, ചുറ്റുമുള്ള അംശങ്ങളിലെയും മാപ്പിളമാരും ഉണ്ടായിരുന്നു. ഞാൻ ഉത്തരവിട്ട, പൂർണ്ണമായും നിയമപരമായ നടപടികളോട് തിരൂരങ്ങാടിയിലെ ആളുകൾക്ക് അമർഷമുണ്ടായെങ്കിൽ ഒരു പക്ഷെ നമ്മൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. പക്ഷെ ഈ വഴക്ക് പരപ്പനങ്ങാടിയിലെയോ, പിന്നെയും ദൂരെ കിടക്കുന്ന താനൂർ പോലുള്ള അംശങ്ങളിലെ ആളുകളുമായുള്ള വഴക്കല്ല. അതുപോലെ ഏതാണ്ട് അതെ സമയം തന്നെ തിരൂരങ്ങാടിയിൽ വച്ച് ഞങ്ങളെ ആക്രമിച്ച ആളുകൾ ദൂരെയുള്ള കോട്ടക്കൽ പോലുള്ള അംശങ്ങളിൽ നിന്ന് വന്നവരായിരുന്നു. കോട്ടക്കലിനെക്കുറിച്ച് എനിക്ക് വ്യക്തമായ തെളിവുണ്ട്, വേങ്ങരയും മറ്റു അംശങ്ങളും അവരുടെ ആളുകളെ അയച്ചിട്ടുണ്ട് എന്നു ഞാൻ അനുമാനിക്കുന്നു. അവർ തൽക്കാലത്തെ ആവേശത്തിൽ ആകസ്മികമായി ഒത്തുകൂടിയ ആൾകൂട്ടമല്ല. നേരം പുലരുന്നതു വരെ ഞങ്ങൾ വരുന്ന കാര്യം പുറത്തറിഞ്ഞിട്ടില്ല. പതിനൊന്നര മണിയോടെ,പരമാവധി പന്ത്രണ്ടു മണിയോടെ ദൂരസ്ഥലങ്ങളിൽ നിന്ന് വന്നുചേർന്ന ആൾകൂട്ടം പോലീസും, പട്ടാളവുമായി ഏറ്റുമുട്ടിയിട്ടുണ്ട്. വലിയ രീതിയിലും, വ്യാപകമായും ആക്രമണം സംഘടിപ്പിക്കാനുള്ള ഒരു സംഘടനയില്ലാതെ ഇത് സംഭവിക്കില്ല. ഇരുപതാം തീയ്യതി ഞായറാഴ്ച പതിനായിരത്തോളം വരുന്ന ഒരു കൂട്ടം മാപ്പിളമാർ തിരൂരിൽ വച്ച് ഓഫീസർമാരെയും, പോലീസിനെയും, കരുതൽ വെടിക്കോപ്പുകൾക്ക് കാവൽ നിന്നിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെയും (മൂന്നാമന് എന്തു പറ്റി എന്നറിയില്ല) തടവുകാരാക്കിയിരുന്നു. തുടർന്ന് പൊതു സ്ഥാപനങ്ങൾ തകർക്കുകയും തിരൂരിൽ കുടുങ്ങിപ്പോയ രണ്ടു പട്ടാളക്കാരെയും, ഉദ്യോഗസ്ഥനല്ലാത്ത ഒരു യൂറോപ്യനെയും തടവുകാരാക്കി. അതെ ദിവസം തന്നെ കോട്ടക്കലിലെ പൊതു സ്ഥാപനങ്ങൾ തകർക്കുകയും, കോട്ടക്കൽ കോവിലത്തെ ഭീഷണിപ്പെടുത്തി ബലമായി പണം പിടുങ്ങുകയും ചെയ്തു. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ നിലമ്പൂർ കോവിലകവും ആക്രമിക്കപ്പെട്ടു. പതിമൂന്നു പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും കൊല്ലപ്പെട്ടു. റെയിൽവേ ലൈനുകൾ കുറ്റിപ്പുറം വരെയോ, ഒരുപക്ഷെ അതിനപ്പുറത്തേക്കോ തകർത്തിട്ടുണ്ട്. കൂടുതൽ കിഴക്കോട്ടുള്ള ലൈനുകളുടെ കാര്യം എന്നെക്കാൾ നന്നായി ഒരുപക്ഷെ ഗവർമെന്റിനറിയാം. കോഴിക്കോട്-മഞ്ചേരി-നിലമ്പൂർ പാതയിലെ റോഡുകളും, കലുങ്കുകളും, പാലങ്ങളും നശിപ്പിച്ചിട്ടുണ്ട്. വേറെ പ്രധാന പാതകൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. മഞ്ചേരിയിലെയും,പൊന്നാനിയിലെയും താലൂക്ക് ഓഫീസുകളെ വലിയ ആൾകൂട്ടം ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും,ഞാൻ അറിഞ്ഞിടത്തോളം ഇതുവരെ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.(മഞ്ചേരി ട്രഷറിയിലെ വലിയ സമ്പാദ്യങ്ങൾ കൊള്ളയടിക്കപ്പെട്ടു എന്ന് പിന്നീട് ഞാൻ അറിഞ്ഞു.) താനൂരിലെ ഓഫീസുകളും ഞായറാഴ്ച തകർക്കപ്പെട്ടു. പത്തൊൻപതാം തീയ്യതി ശനിയാഴ്ച പോലീസ് സ്പെഷ്യൽ ഫോഴ്സിലെ മിസ്റ്റർ റീഡ്മാനും അദ്ദേഹത്തിന്റെ സേവകനും മലപ്പുറത്തുനിന്ന് നാലു മൈൽ അകലെവച്ച് വധിക്കപ്പെട്ടു. തലേന്ന് രാത്രി അസുഖം മൂലം മടങ്ങിപ്പോകേണ്ടി വന്ന അദ്ദേഹം സ്പെഷ്യൽ ഫോഴ്സിനോടൊപ്പം ചേരാൻ തിരൂരങ്ങാടിയിലേക്കു പോകുകയായിരുന്നു. ഏതാണ്ട് ഓരോ നിമിഷത്തിലുംഎനിക്ക് ഇല്ലങ്ങൾ കത്തിക്കുന്നതിന്റെയും, പിടിച്ചു പറികളുടെയും, മറ്റ് അക്രമ പ്രവർത്തനങ്ങളുടെയും കൂടുതൽ വിവരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. കിഴക്കൻ ഏറനാട്ടിലെ റബ്ബർ തോട്ട ഉടമകളുടെ സുരക്ഷയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്.(മിസ്റ്റർ ഈറ്റൺ കൊല്ലപ്പെട്ടതായും, മിസ്റ്റർ ബ്രൗണും,മിസ്റ്റർ കോൾബ്രൂക്കും സിപ്പാറ ചുരം വഴി രക്ഷപ്പെട്ടതായും എനിക്ക് ഇപ്പോൾ കൃത്യമായ വിവരം കിട്ടിയിരിക്കുന്നു.) ഏറനാട്ടിലെയും,പൊന്നാനിയിലെയും ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നുള്ള വിവരങ്ങളൊന്നും എനിക്ക് കിട്ടാത്തതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാനേകഴിയൂ. മാപ്പിളമാർ കലാപം, അതിൽ കുറഞ്ഞ വാക്കുകൊണ്ടൊന്നും അതിനെ വിശേഷിപ്പിക്കാനാകില്ല, നടത്തുന്നത് അങ്ങേയറ്റത്തെ ക്രൂരതയോടെയാണ്. അവരുടെ ക്രൂരതക്ക് ഇരയാകുന്നവർ യൂറോപ്യരാണ്, വിശേഷിച്ചും യൂറോപ്യൻ ഉദ്യോഗസ്ഥരാണ് എന്നാണ് കാണുന്നത്. ഗവർമെന്റിന് തെറ്റിദ്ധാരണ ഉണ്ടാകരുത്. എനിക്കിപ്പോൾ കിട്ടിയ കൂടുതൽ വിവരങ്ങൾ അനുസരിച്ച് ഈ കലാപം ഏറനാട്ടിനെയും, പൊന്നാനിയുടെ മിക്ക പ്രദേശങ്ങളെയും, കോഴിക്കോട് താലൂക്കിന്റെ ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. റോഡുകളും, വീടുകളും, തകർത്തും, പ്രഷ്യയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരെ കൊലപ്പെടുത്തിയും, പരമ്പരാഗത രീതിയിൽ ഏറ്റവും മോശമായാണ്ഇത് നടത്തപ്പെടുന്നത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു കീഴിലല്ലാതെ ആരും സുരക്ഷിതരല്ല. ഈ കലാപം അടിച്ചമർത്താൻ എത്രമാത്രം ബലപ്രയോഗം വേണ്ടിവരും എന്നെനിക്കറിയില്ല. ഇത് വെറുമൊരു പൊട്ടിത്തെറിയല്ല, ഏതാണ്ട് മൂന്നു ലക്ഷത്തോളം ഹിന്ദുക്കളുടെ ജീവനും, സ്വത്തും അപകടത്തിലാണ് എന്ന് കാണുമ്പോൾ, തെക്കേ മലബാറിലുടനീളം പട്ടാളനിയമം പ്രഖ്യാപിക്കാൻ ഇനിയും വൈകിക്കൂടാ എന്നാണ് ഞാൻ കരുതുന്നത്. റോഡുകളും, പാലങ്ങളും, റെയിൽ പാതകളും മൊത്തമായി തകർത്തത് തടയാനാകാഞ്ഞതു കൊണ്ട് ഈ നടപടി ബുദ്ധിമുട്ടുള്ളതായിരിക്കും. വീണ്ടും പറയട്ടെ, ഗവർമെന്റിന് അബദ്ധം പറ്റരുത്. ഇപ്പോൾ മതഭ്രാന്തിന്റെ സ്വഭാവം പകർന്നു കിട്ടിയിട്ടുണ്ടെങ്കിലും, കലാപം അടിസ്ഥാനപരമായി ഖിലാഫത്ത്, ബ്രിട്ടീഷ് രാജിനെതിരെ നടത്തുന്നതാണ്. തിരൂരങ്ങാടിയിൽ നമ്മളെടുക്കുന്ന എന്തു നടപടിയും പ്രദേശം മുഴുവൻ ആളിപ്പടരാൻ ഇടയാകും എന്ന് ഞാൻ മുൻകൂട്ടി കണ്ടിരുന്നു. അതിന്റെ വ്യാപ്തിയിൽ ഞാൻ ഞെട്ടിയിരിക്കുകയാണ്.ഇങ്ങനെ സംഭവിക്കുന്നതുവരെ ഞാനത് മനസ്സിലാക്കിയില്ലെങ്കിലും,രണ്ടു താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ഒരേ സമയം ഉണ്ടായ ഈ ലഹളകൾ സംശയാതീതമായി വിരൽ ചൂണ്ടുന്നത്, നിയമം നടപ്പിലാക്കാൻ ഞാനെടുക്കുന്ന ഏതു നീക്കത്തിനെതിരെയും കലാപം നടത്താനുള്ള ഒരു സംഘടന ഇവിടെയുണ്ട് എന്നതിലേക്കാണ്. പൊന്നാനിയിലെയും,ഏറനാട്ടിലെയും മാപ്പിളമാർ കോൺഗ്രസ്സ് പാർട്ടിയുടെയും, ഖിലാഫത്ത് പാർട്ടിയുടെയും അധ്യാപനങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അവർ ഇവരുടെ ജല്പനങ്ങൾ മുഖവിലക്കെടുത്ത് അവരുടെ സമയം ആഗതമായിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ട ശേഷമായിരിക്കാം തെറ്റ് തിരിച്ചറിയപ്പെടുന്നത് എന്നു ഞാൻ ആശങ്കപ്പെടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ നേരത്തെ ഒരു കാര്യംപറയാൻ വിട്ടുപോയി. പത്തൊൻപതാം തീയ്യതി ശനിയാഴ്ച തിരൂരങ്ങാടിയിലേക്ക് പോയ ശേഷം ലൈൻസ്റ്റെർ റെജിമെന്റിലെ മുപ്പത്തിനാല് ഓഫീസർമാരും, പട്ടാളക്കാരും അടങ്ങുന്ന ഒരു ദളം മലപ്പുറത്തേക്കു പോയിരുന്നു. അന്നേ ദിവസം തന്നെ ടെലഗ്രാഫ് ലൈനുകൾ മുറിച്ചതിനാൽ അവരിൽ നിന്ന് വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ അവർക്ക് സ്വയം രക്ഷിക്കാനാകില്ല എന്ന് ഭയപ്പെടാനൊന്നുമില്ല. മിസ്റ്റർ ഓസ്റ്റിന്റെ വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇരുപത്തൊന്നാം തീയ്യതി വരെ അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല എന്ന വിവരം കിട്ടിയിട്ടുള്ളതുകൊണ്ട് അദ്ദേഹവും സുരക്ഷതനായിരിക്കും എന്ന് കരുതുന്നു. ഈ കത്തിലെ പിശകുകൾ പൊറുക്കണമെന്ന് ഞാൻ ഗവർമെന്റിനോട് അപേക്ഷിക്കുന്നു. കാരണം തിരൂരങ്ങാടിയിൽ നിന്ന് മടങ്ങി വന്നതു മുതൽ, മുന്നിലെത്തുന്ന അസംഖ്യം റിപ്പോർട്ടുകളും, കിംവദന്തികളും ശരിക്കു വായിച്ചു മനസ്സിലാക്കുന്നതിനു മുൻപാണ് ഈ കത്ത് എഴുതിയെടുപ്പിക്കുന്നത്. മാത്രമല്ല ഇപ്പോൾ വെസ്റ്റ് ഹില്ലിൽ അഭയം പ്രാപിച്ചിരിക്കുന്ന ബ്രിട്ടീഷ് അഭയാർത്ഥികൾകൾക്കു വേണ്ട സാധനങ്ങൾ സംഘടിപ്പിക്കാനും എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഏറനാട്ട് നടന്ന നിർഭാഗ്യകരമായ സംഭവം എന്ന് കോൺഗ്രസ്സ് പ്രക്ഷോഭകാരികൾ സന്തോഷപൂർവ്വം വിളിക്കുന്ന ആ കാര്യത്തെക്കുറിച്ചുള്ള അവരുടെ കത്തുകളെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br />
<span id="docs-internal-guid-7129d234-7fff-bd3f-2b6f-1a97f9fe9398"></span><br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: black; font-family: Arial; font-size: 11.5pt; font-style: normal; font-variant: normal; font-weight: 400; text-decoration: none; vertical-align: baseline; white-space: pre-wrap; white-space: pre;">കുറിപ്പ്: ഒരു ദൃക്സാക്ഷിയിൽ നിന്ന് പിന്നീട് ഞാൻ അറിഞ്ഞത് മിസ്റ്റർ റൗളി ആൾക്കൂട്ടത്തെ തടഞ്ഞു നിർത്താൻ തന്റെ ആളുകളേയും കടന്ന് മുന്നോട്ടു നീങ്ങിയെന്നും, ആൾകൂട്ടം ചുറ്റും വളഞ്ഞെന്നുമാണ്. അദ്ദേഹത്തെ അവിടെവച്ചുതന്നെ വെട്ടിനുറുക്കി എന്നാണ് ഞാൻ അനുമാനിക്കുന്നത്. മിസ്റ്റർ ജോൺസ്റ്റോൺ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല.</span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: black; font-family: Arial; font-size: 11.5pt; font-style: normal; font-variant: normal; font-weight: 400; text-decoration: none; vertical-align: baseline; white-space: pre-wrap; white-space: pre;"><br /></span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: black; font-family: Arial; font-size: 11.5pt; font-style: normal; font-variant: normal; font-weight: 400; text-decoration: none; vertical-align: baseline; white-space: pre-wrap; white-space: pre;"><br /></span></div>
</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-71736443667916262282019-10-08T11:38:00.001+05:302019-10-08T11:38:23.097+05:30മാപ്പിള കലാപം സീരീസ് (ഭാഗം 7 ) ഔദ്യോഗിക വാർത്താകുറിപ്പുകൾ…...<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരങ്ങാടിയിലെ റെയ്ഡിനോടൊപ്പം തുടങ്ങിയ കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ഗവർമെന്റ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താ<br />കുറിപ്പുകളാണ് ഈ ഭാഗത്ത് ചേർത്തിട്ടുള്ളത്. നേരത്തെ കണ്ട ടെലഗ്രാമുകളിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്.ഗവർമെന്റ് പല കാര്യങ്ങളും പക്ഷപാതപരമായി കൂട്ടിപ്പറഞ്ഞു എന്ന അപ്പോളജിസ്റ്റുകളുടെ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാൻ പത്രങ്ങൾക്കു നൽകിയ ഈ കുറിപ്പുകൾ സഹായിക്കും. കീഴുദ്യോഗസ്ഥർ അയച്ച റിപ്പോർട്ടുകളിൽ ഉള്ളതിൽ കൂടുതൽ ഒന്നും തന്നെ ഈ ഔദ്യോഗിക വാർത്താകുറിപ്പുകളിൽ ഇല്ല. മിക്കവാറും കീഴുദ്യോഗസ്ഥർ അയച്ച ടെലഗ്രാമുകൾ അതേപടി തന്നെ പ്രസിദ്ധീകരിക്കാൻ നൽകുകയാണ്.<br />ഹിന്ദു മുസ്ലിം ഐക്യം തകർക്കാനുള്ള ഗൂഡാലോചനകളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഐക്യം തകരാതിരിക്കാൻ ചില കാര്യങ്ങൾ തുടക്കത്തിൽ മറച്ചു വയ്ക്കാനുള്ള ശ്രമം പോലും ഉണ്ടായിട്ടുണ്ട് എന്ന് പറയാം. ഒരു ഒഫീഷ്യൽ ടെലഗ്രാമിൽ ഹിന്ദുക്കളെ കൊല്ലുന്നു എന്ന വാചകം മാറ്റിയാണ് അത് പ്രസിദ്ധീകരണത്തിന് നൽകിയത് എന്ന് കാണാം. അതുപോലെ കലാപകാരികൾ കൊല്ലപ്പെട്ട ഒരു പട്ടാളക്കാരന്റെ മൃദദേഹത്തെ അപമാനിച്ച കാര്യവും വാർത്താ കുറിപ്പിൽ നിന്ന് ഒഴിവാക്കിയത് കാണാം.<br />-------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വാർത്താ കുറിപ്പുകൾ……..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഓഗസ്റ്റ് 22</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കഴിഞ്ഞ കുറച്ചു കാലമായി മലബാറിലെ പ്രക്ഷോഭകാരികൾ ഏറ്റവും അറിവു കെട്ടവരുടെ ഇടയിൽ ഉണ്ടെന്ന് അറിയപ്പെടുന്ന മതഭ്രാന്ത് ഉണർത്തി വിടാൻ ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു. ഏതാണ്ട് രണ്ടോ,മൂന്നോ മാസം മുൻപ് സന്നദ്ധ സേവകർ എന്ന് വിളിക്കപ്പെടുന്നവരുടെ കൂട്ടം ചില പ്രദേശങ്ങളിൽ രൂപം കൊണ്ടതായി മനസ്സിലാക്കിയിരുന്നു. ഈ സന്നദ്ധ സേവകർ ഒരു തരം യൂണിഫോം ധരിക്കുകയും,ചിലർ വാളുകൾ കൊണ്ടു നടക്കുകയും ചെയ്തിരുന്നു. തിരൂരങ്ങാടിയിൽ ഇവരുടെ സംഘം 1884 ലെ ഒരു കലാപത്തിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് ഒത്തുകൂടി പ്രാർത്ഥിക്കാൻ തുടങ്ങി.അതേ സമയം തന്നെ രാജ്യദ്രോഹപരമായ പ്രസംഗങ്ങൾ ഉൾകൊള്ളുന്ന ലഘുലേഖകൾ പ്രചരിക്കാനും തുടങ്ങി. നിയമം ലംഘിക്കാത്തിടത്തോളം കാലം സന്നദ്ധസേനക്കെതിരെ എന്തെങ്കിലും നടപടി അത്യാവശ്യമാണെന്ന് കരുതിയിരുന്നില്ല. ഒരു രാജ്യദ്രോഹ ലഘുലേഖയുടെ കർത്താവിനെതിരെയും, രാജ്യദ്രോഹ പ്രസംഗം നടത്തിയ ഒരാൾക്കെതിരെയും നടപടികളെടുക്കാൻ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം ഗവർമെന്റ് അനുവാദംകൊടുത്തു. അതിന്റെ നടപടികളിലേക്കു കടക്കുമ്പോളാണ് മലബാർ ജില്ലയുടെ ചില ഭാഗങ്ങളിൽ ഈ സംഘടന ഉണ്ടാക്കിയിരിക്കുന്ന വ്യാപകവും, അപകടകരവുമായ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ചില ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങളിലൂടെ സൂചന ലഭിക്കുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ മാസത്തിന്റെ തുടക്കത്തിൽ രണ്ടു സംഭവങ്ങളുണ്ടായി.അവയൊക്കെ പത്രങ്ങളിൽ വന്നതുമാണ്. നിയമവാഴ്ചയെ ബലപ്രയോഗത്തിലൂടെ തടയാൻ ശ്രമിക്കുന്ന ഒരു സംഘടന മാപ്പിളമാരുടെ ഇടയിൽ ഉണ്ട് എന്ന് ഈ സംഭവങ്ങളിലൂടെ മനസ്സിലായി. ചുരുക്കത്തിൽ ആസംഭവങ്ങൾ ഇവയാണ്. മലപ്പുറത്തിനടുത്തുള്ള പൂക്കോട്ടൂരിൽ ഒരു ജന്മിയുടെ (നിലമ്പൂർ തിരുമുൽപ്പാടുകളിൽ ഒരാളുടെ) വീട്ടിൽ നടന്ന മോഷണത്തിനു ശേഷം ഒരു മാപ്പിള കുടിയാന്റെ വീട് പോലീസ് അന്യായമായി പരിശോധിച്ചു എന്നാരോപിച്ച്, നൂറുകണക്കിന് മാപ്പിളമാർ കത്തികളും,വാളുകളും,കുന്തങ്ങളുമായി സംഘം ചേർന്ന് ജന്മിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിടിച്ചുപറി നടത്തി. പോലീസ് ഇൻസ്പെക്ട്ടറേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഉദ്യോഗസ്ഥൻ വളരെ ധീരതയോടെ സംഘത്തെ നേരിട്ടു.ഒടുവിൽ സംഘം പിരിഞ്ഞു പോയി. പക്ഷെ ആസമയത്തോ,പിന്നീടോ കുറ്റവാളികളിൽ ആരെയും പിടികൂടാൻ പോലീസ് അശക്തമായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രണ്ടാമത്തെ സംഭവം തിരൂരിനടുത്തുള്ള താനാളൂരിലാണ് നടന്നത്.മാപ്പിള പിക്കറ്റുകാർ തീയ്യരായ കള്ളു ചെത്തുകാരെ മർദ്ദിക്കുകയും, അവരുടെ കുടങ്ങൾ പൊട്ടിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ ആയുധധാരികളായ മാപ്പിളമാരുടെ സംഘം തടയുകയും ചെയ്തു. ഈ സംഭവങ്ങളിലെ സംഘം ചേരലും, അവരുടെ ആയുധങ്ങളും കാണിക്കുന്നത് അവർ ഏതോ സംഘടനയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നാണ്. നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം അവർക്കു നേരെ 1859 ലെ മാപ്പിള ഔട്ട്റേജ്യസ് ആക്റ്റ് പ്രകാരം നടപടികൾ തുടങ്ങാനും, അറസ്റ്റ് ചെയ്യാനും ജില്ലാ മജിസ്ട്രേറ്റ് തീരുമാനിച്ചു. ഈ ഉദ്ദേശ്യവുമായി ഇരുപതാം തീയ്യതി ശനിയാഴ്ച്ച അതിരാവിലെ ജില്ലാ മജിസ്ട്രേറ്റ് ലൈൻസ്റ്റർ റെജിമെന്റും, സ്പെഷ്യൽ പോലീസും അടങ്ങുന്ന ഒരു സംഘവുമായി തിരൂരങ്ങാടിയിലെത്തി. അവിടെ സംഭവിച്ച കാര്യങ്ങളുടെ വിശദാംശങ്ങൾ അറിവായിട്ടില്ല, കാരണം ടെലഗ്രാഫ് സംവിധാനങ്ങൾ തകരാറിലായിരുന്നു. പക്ഷെ ഗവർമെന്റിനു ലഭിച്ച വിവരങ്ങൾ താഴെ പറയുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉച്ചക്ക് പന്ത്രണ്ടു മണി വരെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. അപ്പോൾ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആയുധധാരികളായ മൂവായിരത്തോളം മാപ്പിളമാർ തിരൂരങ്ങാടിയെ സമീപിക്കുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റിന് വിവരം കിട്ടി. ജില്ലാ മജിസ്ട്രേറ്റിനോടൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ഈ ആൾക്കൂട്ടത്തെ എതിരിട്ട് അവരെ തുരത്താൻ പോയതായി മനസ്സിലാക്കുന്നു. വെടിവയ്പ്പ് അത്യാവശ്യമായി വന്നു. ഒൻപതു പേർ മരിക്കുകയും, ഇരുപതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമയം തിരൂരങ്ങാടിയിൽ നിർത്തിയിരുന്ന ആളുകളെ കിഴക്കു ഭാഗത്തുള്ള അംശങ്ങളിലെ വലിയൊരു സംഘം സായുധരായ മാപ്പിളമാരും,പ്രദേശവാസികളും കൂടി വളഞ്ഞ് ആക്രമിച്ചു. പോലീസും, പട്ടാളവും സബ് മജിസ്ട്രേറ്റ് ഓഫീസ് കേന്ദ്രീകരിച്ച് തിരിച്ചടിച്ച് അക്രമികളെ തുരത്തി. എങ്കിലും ലൈൻസ്റ്റേർസിന്റെ ഒരു ഓഫീസറേയും,, പൊലീസിലെ അസിസ്റ്റന്റ് സൂപ്രണ്ടായ മിസ്റ്റർ റൗളിയേയും, രണ്ടു കോൺസ്റ്റബിൾമാരെയും കാണാതായി. പിന്നീട് തിരൂരങ്ങാടിയിൽ നിന്ന് പിൻവാങ്ങിയതായി ജില്ലാ മജിസ്ട്രേറ്റ് കടലുണ്ടിയിൽ നിന്ന് ടെലഗ്രാം ചെയ്തു. വടക്കൻ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ട് കോഴിക്കോടു നിന്ന് അയച്ച ടെലഗ്രാമിൽനിന്ന് മനസ്സിലാകുന്നത്, ഈ ഉദ്യോഗസ്ഥൻ ഞായറാഴ്ച കാലത്ത് അറ്റകുറ്റപ്പണികൾക്കുള്ള ഒരു സംഘവുമായി പരപ്പനങ്ങാടി സ്റ്റേഷൻ വരെ പോയെങ്കിലും, സ്റ്റേഷൻ കൊള്ളയിടക്കപ്പെട്ടതായി കണ്ടതുകൊണ്ടും, തെക്കോട്ട് പല സ്ഥലങ്ങളിലും ലൈനുകൾ തകരാറിലാണ് എന്നറിഞ്ഞതുകൊണ്ടും അദ്ദേഹവും സംഘവും കോഴിക്കോട്ടേക്ക് മടങ്ങി എന്നാണ്. ജോയിന്റ് മജിസ്ട്രേറ്റ് താൻ ലൈൻസ്റ്റേർസ് റെജിമെന്റിലെ മുപ്പതു പേരും,സ്പെഷ്യൽ പൊലീസിലെ ഇരുപതു പേരുമായി മലപ്പുറം വീഴാതെ കാക്കുന്നുണ്ടെങ്കിലും,മഞ്ചേരിയിൽനിന്ന് സഹായത്തിന് അഭ്യർത്ഥന വന്നെങ്കിലും ആരെയും അയക്കാൻ സാധിച്ചിട്ടില്ല എന്ന് അറിയിക്കുന്നു. ഒരു മോട്ടോർ ബസ്സിലെ ഡ്രൈവറും ഒരു കോൺസ്റ്റബിളും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിക്കുന്നു. ഷൊർണൂരിനു പടിഞ്ഞാറ് പലയിടത്തും റെയിലുകൾ തകർക്കുകയോ,തടയപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും, പരപ്പനങ്ങാടി,താനൂർ പോസ്റ്റ് ഓഫീസുകൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തിട്ടുണ്ടെന്നും പാലക്കാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിക്കുന്നു. അനേകം കൊലപാതകങ്ങൾ നടന്നതായും അദ്ദേഹം പറയുന്നു. ടെലഗ്രാഫ് ലൈനുകൾ മുറിച്ചും, മരങ്ങൾ വെട്ടിയിട്ടും വാർത്താവിനിമയ ബന്ധങ്ങൾ തകർത്തതായി രണ്ട് സബ് ഡിവിഷണൽ ഉദ്യാഗസ്ഥരും പറയുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഗവർമെന്റ് മദ്രാസ് ജില്ലയിലെ ജനറൽ ഓഫീസർ കമാൻഡിങ്ങുമായി ചർച്ച ചെയ്ത ശേഷം, പോടന്നൂരിൽ നിന്ന് പടിഞ്ഞാട്ടുള്ള റെയിൽവേ ലൈനുകൾ സുരക്ഷിതമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കാനും, ബാംഗ്ലൂരിൽ നിന്ന് അടിയന്തിരമായി കൂടുതൽ സേനയെ കൊണ്ടുവരാനും ഉത്തരവിട്ടിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഫോർട്ട് സെൻറ് ജോർജ്ജ് 1921 ഓഗസ്റ്റ് 24.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട പട്ടാള നടപടികൾ തൃപ്തികരമായി പുരോഗമിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് 1921 ഓഗസ്റ്റ് 23 ന് ലഭിച്ച ടെലഗ്രാം പൊതു അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. ആരംഭിക്കുന്നു-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വെള്ളിയാഴ്ച രാത്രിക്കു ശേഷം നടന്ന മുഴുവൻ കാര്യങ്ങളുടെയും സംഗ്രഹം താഴെ കൊടുക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുന്നറിയിപ്പ് കൊടുക്കാത്ത നടപടിയായിരുന്നു തിരൂരങ്ങാടിയിൽ ഉദ്ദേശിച്ചിരുന്നത്. മിന്നൽ നടപടി എന്ന രീതിയിൽ അത് വിജയമായിരുന്നു. എന്നാൽ അറസ്റ്റുകളുടെ കാര്യത്തിൽ പരാജയവും. മൂന്നു ആളുകളെയും ഒരു യുദ്ധകത്തിയും മാത്രമാണ് കിട്ടിയത്. പത്തുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ആ സമയം പട്ടണം ശാന്തമായിരുന്നു. ഒളിച്ചു നടക്കുന്ന വാറണ്ടുകാരെ പിടിക്കാനായി തിരച്ചിൽ തുടരാൻ ഇരുപത്തഞ്ചു റിസർവ് പൊലീസുകാരെ അവിടെ നിർത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നമ്മുടെ നടപടികളുടെ വിവരങ്ങൾ ചുറ്റുപാടും പരന്നു എന്ന് വ്യക്തം. പന്ത്രണ്ടേകാലിന് താനൂരിൽ നിന്ന് ഇരുപതിനായിരത്തോളം മാപ്പിളമാർ ട്രെയിൻ വഴി പരപ്പനങ്ങാടിയിൽ നിന്നും, പടിഞ്ഞാട്ടുള്ള മറ്റു സ്ഥലങ്ങളിലും ഇറങ്ങി ഞങ്ങളുടെ നേരെ വരുന്നതായി വിവരം കിട്ടി. ഉച്ചക്ക് പോലീസും, ഞാനും, പട്ടാളത്തിന്റെ പിന്തുണയോടെ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ഇറങ്ങി. പന്ത്രണ്ടരക്ക് അവരുമായി മുഖാമുഖം കണ്ടു. ആൾക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അവർ മുന്നോട്ടുതന്നെ വന്നുകൊണ്ടിരുന്നു. ബയണറ്റുകളുമായി മുന്നോട്ടു നീങ്ങിയ പൊലീസുകാരെ വടികളുമായി നേരിട്ടു. ആത്മരക്ഷാർത്ഥം മുൻ നിരയിൽ നിന്ന് വെടിവയ്പ്പ് ആരംഭിച്ചു. ഒൻപതു പേർ മരണപ്പെട്ടു. ആൾകൂട്ടം ഭാഗികമായി കീഴടങ്ങി, ബാക്കിയുള്ളവർ രണ്ടു വശത്തുമുള്ള പറമ്പുകളിലേക്ക് ഓടിമാറി. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ ലങ്കാസ്റ്റർക്ക് ഉലക്ക കൊണ്ടുള്ള അടിയേറ്റു. കൂടുതൽ വെടി വയ്പ്പില്ലാതെ പോലീസ് ആൾക്കൂട്ടത്തെ പതുക്കെ പുറകിലേക്കു തള്ളി പരപ്പനങ്ങാടിയിൽനിന്ന് ഒരു മൈൽ അപ്പുറത്തെത്തിച്ച് 15 മണിക്ക് നാൽപതു തടവുകാരുമായി .തിരിച്ചെത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അപ്പോളാണ് രണ്ടായിരത്തോളം വരുന്ന ആൾകൂട്ടം തിരൂരങ്ങാടി പോലീസ് സംഘത്തെ കീഴടക്കി ക്യാമ്പിന് കാവൽ നിന്നിരുന്ന ലെൻസ്റ്റെർ പ്ലാറ്റൂണിനെ ആക്രമിച്ച വിവരം അറിയുന്നത്. അവരെ ലെവിസ് തോക്കുകളും, മാഗസിനുകളും ഉപയോഗിച്ച് തുരത്തി. റൗളി ഈ സംഘത്തോടൊപ്പമായിരുന്നു. റൗളിയും, ലെൻസ്റ്റേഴ്സിലെ ജോൺസ്റ്റോണും മറ്റുള്ളവരിൽ നിന്ന് കൂട്ടംപിരിഞ്ഞു പോയത് എങ്ങിനെയാണെന്ന് വ്യക്തമല്ല. വളരെ അത്യാവശ്യമായിരുന്ന ഭക്ഷണത്തിനു ശേഷം അവരെ തിരയാൻ തുടങ്ങുമ്പോൾ 17 മണിക്കു ശേഷം ഹെഡ് കോൺസ്റ്റബിളിന്റെയും മറ്റും ശരീരം ക്യാമ്പിനടുത്തുള്ള റോഡരികിൽ കിടക്കുന്നതായി വിവരം കിട്ടി. 17-30 മണിക്ക് ശരീരങ്ങൾ വീണ്ടെടുത്തു. ശരീരങ്ങൾ വെട്ടിനുറുക്കി വികൃതമാക്കിയിരുന്നു. ക്യാമ്പിലേക്ക് മടങ്ങി. രണ്ടായിരത്തോളം ആളുകൾ പള്ളിയിൽ തടിച്ചുകൂടിയിട്ടുണ്ട് എന്നറിഞ്ഞ് ആക്രമണം പ്രതീക്ഷിച്ച് രാത്രിയിലേക്കു വേണ്ട മുൻകരുതലുകൾ ചെയ്തു. 19 മണിക്ക് റെയിൽവേ സ്റ്റേഷനും, പോസ്റ്റ്ഓഫീസും തകർക്കുകയും, ടെലഗ്രാഫ് ലൈനുകൾ മുറിക്കുകയും ചെയ്തതായി പരപ്പനങ്ങാടിയിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ അറിയിച്ചു. കാര്യങ്ങൾ സിവിൽ അധികാരികൾക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായതിനാൽ ഏകദേശം 19 മണിക്ക് കാര്യങ്ങൾ കമാൻഡിങ് ഓഫീസർക്ക് കൈമാറി. പ്രതീക്ഷക്കു വിരുദ്ധമായി രാത്രി ശാന്തമായിരുന്നു. ഞായറാഴ്ച മരിച്ചവരെ അടക്കം ചെയ്ത ശേഷം 8-30 മണിക്ക് പരപ്പനങ്ങാടിയിലേക്ക് തിരിച്ച് മാർച്ചു ചെയ്തു. റേഷനോ, വിനിമയ ബന്ധങ്ങളോ ഇല്ലാതെ എണ്ണത്തിൽ വളരെ കൂടുതലുള്ളവരെ നേരിടാൻ അസാധ്യമാണ്. 10-30 മണിക്ക് പരപ്പനങ്ങാടിയിലെത്തി. ഭക്ഷണത്തിനായി കാത്തു. അവിടന്ന് ഒന്നുംകിട്ടിയില്ല. 14 മണിക്ക് സംഘം റെയിൽപാലത്തിലൂടെ കടലുണ്ടി ലക്ഷ്യമാക്കി നീങ്ങി. ആദ്യത്തെ മൂന്നു മൈലോളം രണ്ടു വശങ്ങളിൽനിന്നും, മുന്നിൽനിന്നും പുറകിൽ നിന്നും പലതവണ ആക്രമണങ്ങളെ നേരിട്ടു. ലെവിസ് തോക്കുകൾ വളരെ ഫലപ്രദമായി വിനിയോഗിക്കപ്പെട്ടു. ലൈനുകൾ മൂന്നിടത്തായി മുറിച്ചിരിക്കുന്നകണ്ടു. സൈന്യത്തെ ഒറ്റപ്പെടുത്താനാണെന്നു വ്യക്തം. 17 മണിക്ക് കടലുണ്ടിയിലെത്തി. ചാലിയാർ പാലത്തിനടുത്ത് ലൈൻ മുറിച്ച വിവരമറിഞ്ഞ് തടയാൻ ശ്രമിച്ചു. എത്തിയപ്പോളേക്കും വൈകിപ്പോയി. പിന്നെ ഫറോക്കിലേക്ക് മാർച്ചു ചെയ്തു. 20 മണിക്ക് അവിടെയെത്തി. ഫറോക്ക് പാലത്തിന്റെ കോഴിക്കോട് ഭാഗത്ത് ലൈൻ മുറിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ട്രെയിൻ കാത്തു നിൽപ്പുണ്ടായിരുന്നു. ഏതാണ്ട് 22 മണിക്ക് ട്രെയിൻ കയറി അർദ്ധരാത്രിയോടെ കോഴിക്കോട്ടെത്തി.കാലത്ത് എട്ടുമണിക്കു ശേഷം ഏതാണ്ട് ഒന്നും തന്നെ കഴിച്ചിട്ടില്ല. സൈന്യം മടങ്ങിയെത്തിയില്ലായിരുന്നെങ്കിൽ മിക്കവാറും കോഴിക്കോട് കൊള്ളയടിക്കപ്പെടുമായിരുന്നു. തിങ്കളാഴ്ച കാലത്ത് കമാൻഡിങ് ഓഫീസർ വ്യക്തമായ കാരണങ്ങളുള്ളതുകൊണ്ട് കോഴിക്കോടിന്റെ നിയന്ത്രണം ഏറ്റടുത്തു.ലൈനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നു. ഇപ്പോളത്തെ അവസ്ഥ താഴെ പറയുന്നപോലെയാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലപ്പുറത്തെ നിയുക്ത സൈന്യം ഒറ്റപ്പെട്ടു എന്ന് മനസിലാക്കുന്നു. കുറ്റിപ്പുറത്തേക്കുള്ള ലൈനുകൾ മുറിച്ചിട്ടുണ്ട്. ഒരുപക്ഷെ അതിനുമപ്പുറവും. റോഡുകൾ തടസ്സപ്പെട്ടു, കോഴിക്കോട്ടുനിന്ന് പതതാം മൈൽ മുതൽ പാലങ്ങളും തകർത്തിട്ടുണ്ട്. മലപ്പുറത്തെയും, തിരൂരിലെയും, നിലമ്പൂരിലെയും റോഡുകളും ഇതുപോലെ തടസ്സപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട മറ്റു റോഡുകളുടെ അവസ്ഥയും ഇങ്ങനെത്തന്നെയാകാം. ഞങ്ങൾ ഒഴിഞ്ഞു ശേഷം കോട്ടക്കൽ സബ്ബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്,തിരൂരിലെ ഓഫീസുകൾ, മഞ്ചേരി ട്രഷറി, തിരൂരങ്ങാടി ഓഫീസുകൾ എന്നിവ ചുട്ടെരിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. ഏറനാട് മുഴുവനും, വടക്കൻ പൊന്നാനിയിലും തുറന്ന യുദ്ധമാണ്. തെക്കൻ മലബാറിലെ ബാക്കി സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. വടക്കൻ മലബാറിൽ ഇതുവരെ പ്രശ്നങ്ങളില്ല. കോഴിക്കോട് പോയാൽ വടക്കൻ മലബാറും പോകും. യൂറോപ്യന്മാരെയും, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആംഗ്ലോ ഇന്ത്യൻ ജനങ്ങളെയും,അവർ വധിക്കപ്പെട്ടേക്കാം എന്ന്ഭയപ്പെട്ട്, തിങ്കളാഴ്ച ഉച്ചക്ക് എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ വെസ്റ്റ് ഹില്ലിൽ എത്തിക്കാൻ ഉത്തരവിട്ടു. രണ്ടു ബ്രിട്ടീഷ് പട്ടാളക്കാർ, ഓട്ടു കമ്പനിയിലെ ഒരു യൂറോപ്യൻ, പതിനഞ്ചു പോലീസുകാർ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർ തിരൂരിൽ തടവിലാണ്- അവസാനിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലപ്പുറത്തെ സൈന്യം സുരക്ഷിതരാണ് എന്നും പോലീസ് ഇൻസ്പെക്റ്റർ ജനറലിൽ നിന്ന് ഗവർമെന്റിന് വിവരം കിട്ടിയിട്ടുണ്ട്. ഡെയിലി എക്സ്പ്രസ്സിൽ ഇരുപത്തിമൂന്നാം തീയ്യതി തൃശൂരിൽ നിന്നുള്ള ലേഖകന്റെ ഒരു നീണ്ട ലേഖനം കണ്ടതിന്റെ ഫലമായി ദോഷം ചെയ്യാവുന്ന, നേരാണെന്നു തെളിവില്ലാത്ത കിംവദന്തികൾ പരത്തുന്നതിനെതിരെ മദ്രാസിലെ പത്രങ്ങളെ ഉപദേശിക്കണമെന്ന്പബ്ലിസിറ്റി ഓഫീസറോട് ഗവർമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെയിലി എക്സ്പ്രസ്സിന്റെ തൊട്ടടുത്ത ലക്കത്തിൽ വെണ്ടയ്ക്ക അക്ഷരത്തിൽ“മിസ്റ്റർ ഓസ്റ്റിനെഇപ്പോളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല” എന്ന് കണ്ടത് ഈ ഉപദേശത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നു. ഈ ഓഫീസർ ഇപ്പോൾ മലപ്പുറത്ത് ജോലിയിലുണ്ട്. കൂടാതെ, ഇരുപത്തിമൂന്നാം തീയ്യതി ചൊവ്വാഴ്ചയിലെ ഹിന്ദുവിൽ ഷൊർണൂരിലെ “ഞങ്ങളുടെ സ്വന്തം ലേഖകന്റെ” ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചത് മിക്കവാറും അടിസ്ഥാനരഹിതവും, അസത്യവും ആയിരുന്നു. ലേഖനം കേട്ടുകേൾവികളെ അടിസ്ഥാനമാക്കിയായിരുന്നെന്നും, സത്യാവസ്ഥ അറിയാൻ ശ്രമിച്ചിട്ടില്ലെന്നും ലേഖകൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ അവിടെ നേരിട്ടു പോകുന്നത് വളരെ അപകടം പിടിച്ചതാണ് എന്നാണ്. തർക്കരഹിതമായ ആധികാരികതയോടെ വിവരങ്ങൾ സാക്ഷ്യപ്പെടുത്താനാകില്ല എന്ന് ലേഖകന്റെയോ, എഡിറ്ററുടെയോ ഭാഗത്തുനിന്നുള്ള ന്യായവാദം കൊണ്ട് ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതു കൊണ്ടുണ്ടാകുന്ന ദ്രോഹം ഒരു തരത്തിലും ലഘൂകരിക്കപ്പെടാൻ പോകുന്നില്ല. മദ്രാസിലെ ഉത്തരവാദിത്വബോധമുള്ള പത്രലോകം ഈ കാര്യം തിരിച്ചറിയുമെന്നും, തങ്ങൾക്കു ലഭിച്ചേക്കാവുന്ന ആശങ്കയുണ്ടാക്കുന്ന, പ്രാമാണികമല്ലാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുമെന്നും ഗവർമെന്റ് ശക്തമായി വിശ്വസിക്കുന്നു.<br />-------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(ജില്ലാ മജിസ്ട്രേറ്റ് അയക്കുന്ന ഈ ടെലഗ്രാം മുൻപ് കൊടുത്തിട്ടുണ്ട്. പക്ഷെ പത്രങ്ങൾക്ക് കൊടുത്ത കോപ്പിയിൽ വളരെ ചെറിയ എന്നാൽ പ്രധാനപ്പെട്ട ചില വാചകങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പത്രങ്ങൾക്കു കൊടുത്ത കുറിപ്പിൽ റൗളിയുടെ പുരുഷാവയവം ഛേദിച്ചു കളഞ്ഞിരുന്നു എന്ന കാര്യം ഇല്ല. പിന്നെ ഒഴിവാക്കിയ മറ്റൊരു കാര്യം കലാപകാരികൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങിയിരിക്കുന്നു എന്ന വിവരമാണ്. കലാപത്തിന്റെ ഭീകരത മറച്ചു പിടിക്കാനായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷെ അതൊരു ഒറ്റപ്പെട്ട സംഭവമായി അവസാനിക്കും എന്ന് കരുതിയിരിക്കാം. എന്നാൽ ഹിന്ദുക്കൾക്കെതിരെയുള്ള സംഘടിത ആക്രമണങ്ങൾ ഒളിച്ചു വാക്കാനാകാത്ത വിധം ആയപ്പോൾ പിന്നീടുള്ള വാർത്താ കുറിപ്പുകളിൽ സെൻസർ ചെയ്യാതെ ആ വിവരങ്ങൾ ഉൾപ്പെടുത്തി.)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഓഗസ്റ്റ് 26</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പട്ടാള നടപടികളെക്കുറിച്ച് വെല്ലിംഗ്ടണിലെ ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന് താഴെ പറയുന്ന ടെലഗ്രാം ലഭിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“ കോഴിക്കോട് മലപ്പുറം റോഡിന്റെയും തിരൂരിൽ നിന്ന് തെക്കോട്ടുള്ള റെയിൽവേ ലൈനിന്റെയും അറ്റകുറ്റപണികൾ തൃപ്തികരമായി നടക്കുന്നു. ഷൊർണൂരിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റെയിൽവേ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ആവശ്യമായത്ര സൈന്യത്തെ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്. സൈന്യത്തെ വിന്യസിച്ചിട്ടുള്ള പ്രദേശങ്ങൾ ശാന്തമാണ്. കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം സൈന്യത്തിനുണ്ടായ നഷ്ടങ്ങൾ, ഒരു ഓഫീസർ (ലൈൻസ്റ്റേർസിലെ ലെഫ്റ്റനന്റ് ജോൺസ്റ്റോൺ) വധിക്കപ്പെട്ടു,രണ്ടുപേരെ കാണാതായി. പട്ടാളക്കാരുടെ ആരോഗ്യസ്ഥിതി വളരെ മികച്ച നിലയിലാണ്. സൈന്യം മൊത്തത്തിൽ സുഖമായിരിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എച്ച്.എം.എസ് കോമുസ് കോഴിക്കോട്ടെത്തി. തൽക്കാലം അവിടത്തന്നെ നിർത്താനാണ് വിചാരിക്കുന്നത്. എസ്.എസ്. നവാബ് ബോംബെ വിട്ട് കോഴിക്കോട്ടേക്ക് യാത്രയായി. ആവശ്യമായ വസ്തുവകകളുമായി ഞായറാഴ്ച കോഴിക്കോട്ടെത്തും എന്ന് കരുതുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ ജില്ലാ മജിസ്ട്രേറ്റുമായുള്ള വാർത്താവിനിമയ ബന്ധം പൂർണ്ണമായും ശരിയാകുന്നതുവരെ മിസ്റ്റർ എഫ്.ബി. ഇവാൻസ് ഐ.സി.എസ് മലബാറിലെ സൈന്യത്തിന്റെ കമാൻഡിങ് ഓഫീസറോടൊപ്പം സ്പെഷ്യൽ സിവിൽ ഓഫീസറായി നിയമിതനായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഏറനാട്, വള്ളുവനാട്,പൊന്നാനി,കോഴിക്കോട് താലൂക്കിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഹിന്ദുക്കളുടെ നേർക്കുള്ള കൊള്ളകളും, പിടിച്ചുപറിയും, കൊലപാതകങ്ങളും നടക്കുന്നതായി കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നു. കോഴിക്കോട് നിന്ന് മലപ്പുറത്തേക്കുള്ള റോഡ് ഒൻപതു മൈലോളം നന്നാക്കിക്കഴിഞ്ഞു. മലപ്പുറത്തെ മോചിപ്പിക്കാൻ സൈന്യം മുന്നോട്ടു നീങ്ങുകയാണ്. മലപ്പുറം സ്പെഷ്യൽ ഫോഴ്സിലെ ഇൻസ്പെക്ടർ റീഡ്മാനും,അദ്ദേഹത്തിന്റെ മാപ്പിള ഭൃത്യനും ഓഗസ്റ്റ് ഇരുപതാം തീയ്യതി കൊല ചെയ്യപ്പെട്ട വിവരം ജില്ലാ മജിസ്ട്രേറ്റ് സ്ഥിതീകരിക്കുന്നു. കോഴിക്കോട്-വൈത്തിരി റോഡിൽ കോഴിക്കോടിനടുത്തുള്ള കണ്ണമംഗലത്ത് വളരെ ഗൗരവമുള്ള കലാപം നടക്കുന്നതായി പോസ്റ്റൽ അധികാരികൾ അറിയിക്കുന്നു. എങ്കിലും ജില്ലാ മജിസ്ട്രേറ്റ് ഈ കാര്യം പറയുന്നില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട്ടെ ജില്ലാ മജിസ്ട്രേറ്റ് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ്, അതിനാൽ അദ്ദേഹത്തിന്റെ അറിവ് അപൂർണ്ണമായിരിക്കും എന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കലാപകാരികൾ അങ്ങാടിപ്പുറത്തെ പൊതു സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും, കറൻസിനോട്ടുകൾ, രേഖകൾ,തപാൽ മുദ്രകൾ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തതു കൂടാതെ സ്ഥലത്തെ പ്രധാന ഹിന്ദു വീടുകൾ കൊള്ളയടിച്ച് ആഭരണങ്ങളും, പണവും,നെല്ലും കടത്തിക്കൊണ്ടു പോയതായി ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയ്യതി മാപ്പിളമാരുടെ അക്രമത്തിൽനിന്ന് ഓടിപ്പോയി ഇരുപത്തിനാലാം തീയ്യതി കാലത്ത് മദ്രാസ്സിലെത്തിയ, വള്ളുവനാട്ടിലെ അറിയപ്പെടുന്ന ഒരു ഹിന്ദു വക്കീലിൽ നിന്ന് ഗവർമെന്റിന് വിവരം കിട്ടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള മാർഗ്ഗമധ്യെ അദ്ദേഹം മാപ്പിളമാരുടെ ചെറുസംഘങ്ങൾ സ്വകാര്യ ധാന്യശേഖരങ്ങൾ കൊള്ളയടിക്കുന്നതും കണ്ടു.പ്രശ്നബാധിത പ്രദേശങ്ങളിൽ മദ്യഷാപ്പുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു എന്നതാണ് കലാപത്തിന്റെ ഒരു സവിശേഷത എന്ന് അദ്ദേഹം പറയുന്നു. വള്ളിവനാട്ടിലെ പോലീസ് സ്റ്റേഷനുകളെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, കലാപകാരികൾ ധനികരായ ജന്മിമാരുടെ പക്കൽ നിന്ന് ആയുധങ്ങൾ ബലമായി അപഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നേരത്തെ മാപ്പിളമാരുടെ കയ്യിൽ അകപ്പെട്ടു എന്ന് കരുതിയിരുന്ന തിരൂരിലെ സബ് മജിസ്ട്രേറ്റായ മിസ്റ്റർ നാരായണ അയ്യർ സുരക്ഷിതനാണ് എന്ന് വേറൊരു കേന്ദ്രത്തിൽ നിന്ന് വിവരം കിട്ടിയിട്ടുണ്ട്.<br />------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഓഗസ്റ്റ് 27</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പട്ടാള നടപടികളെക്കുറിച്ച് വെല്ലിംഗ്ടണിലെ ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന് ഇനി പറയുന്ന ടെലഗ്രാം ലഭിച്ചു. “മലബാറിലെ സൈനിക നടപടികളെക്കുറിച്ച് പുതുതായൊന്നും അറിയിക്കാനില്ല. സൈന്യം ക്രമമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഏറനാട്ടിലെയും, വള്ളുവനാട്ടിലെയും ഹിന്ദു സമൂഹത്തിനു നേരെ വ്യാപകമായി കൊള്ളയും, അക്രമവും നടക്കുന്നതായി അറിവ് കിട്ടിയിട്ടുണ്ട്. കോഴിക്കോട്ടു നിന്നുള്ള പട്രോൾ ട്രെയിൻ തിരൂരെത്തി, നേരത്തെ ലൈൻസ്റ്റേഴ്സിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി. കോഴിക്കോട് ശാന്തമാണ്. കോഴിക്കോടു നിന്നുള്ള സൈന്യം മലപ്പുറത്തിന് നാലു മൈൽ അടുത്തെത്തിയതായി അറിവു കിട്ടിയിട്ടുണ്ട്. മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു.”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്താറാം തീയ്യതി 15 മണി സമയത്തെ അവസ്ഥ മലബാർ ജില്ലാ മജിസ്ട്രേറ്റ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ വളരെ നാശനഷ്ടംവന്ന ഏതാണ്ട്10 മൈൽ ഒഴിച്ച് ബാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.വാർത്താവിനിമയ ബന്ധം നാലു ദിവസത്തിനുള്ളിൽ പൂർണ്ണമായും ശരിയാകുമെന്ന് കരുതുന്നു. ആഭ്യന്തര കാര്യങ്ങൾ തീരെ വഷളായിരുന്നു. വ്യാപകമായ തീവയ്പും, കൊള്ളയും,ഒറ്റപ്പെട്ട കൊലപാതകങ്ങളും പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്നെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോഴിക്കോട്താലൂക്കിൽ നിന്ന് വലിയ മാപ്പിള സംഘങ്ങൾ കുറുമ്പ്രനാട് താലൂക്കിന്റെ ഉൾപ്രദേശങ്ങളിലേക്ക് കടക്കുന്നുണ്ട്. കോഴിക്കോട് എസ്റ്റേറ്റിലെ മിസ്റ്റർ ടിപ്പറ്റ്സ് കഷ്ടിച്ച് ജീവനും കൊണ്ട് രക്ഷപ്പെട്ടു. കിനാലൂരിലെ മിസ്റ്റർ നോർമനു വേണ്ടി ഒരു രക്ഷാസംഘത്തെ അയച്ചിട്ടുണ്ട്. കോഴിക്കോടിന്റെ വടക്കൻ ഭാഗങ്ങളിൽ ഊരു ചുറ്റുന്ന ഈ സംഘങ്ങളെ പിരിച്ചുവിടാൻ കണ്ണൂരിൽ നിന്ന് സൈന്യത്തെ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോമുസ് എത്തിയശേഷം കോഴിക്കോട് ശാന്തമാണ്. പക്ഷെ ഏറനാട്ടിൽ നിന്ന് ഓടിപ്പോന്നവർ കണ്ടമാനം വരുന്നുണ്ട്. പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരാനായി കോമൂസിൽ നിന്നുള്ള ആയുധധാരികളായ സംഘം ഇരുപത്താറാം തീയ്യതി കോഴിക്കോട്ട് കരക്കിറങ്ങുന്നുണ്ട്. കേരള എസ്റ്റേറ്റിലെ മിസ്റ്റർ ബ്രൗണും, മിസ്റ്റർ കോൾ ബ്രൂക്കും രക്ഷപ്പെട്ടതായുള്ള റിപ്പോർട്ടും, പുല്ലങ്കോട് എസ്റ്റേറ്റിലെ മിസ്റ്റർ ഈറ്റൺ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടും സത്യമാണ്. അതുപോലെതന്നെ തിരൂരിലെ മാപ്പിളമാർ തടവുകാരാക്കിയ മൂന്നു യൂറോപ്യമാരും,മറ്റുള്ളവരും കോഴിക്കോട്ടെത്തി എന്ന വാർത്തയും. മിസ്സിസ് ബ്രൗണും,മിസ്സിസ് ഈറ്റണും കോഴിക്കോട്ട് സുരക്ഷിതമായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കലാപം മൂലം കച്ചവടങ്ങളും, വാർത്താവിനിമയ ബന്ധങ്ങളും തകരാറിലായതു കൊണ്ട് പ്രശ്നബാധിത പ്രദേശം മുഴുവൻ ഇപ്പോൾ ക്ഷാമത്തിന് ഭീഷണിയിലാണ്. കോഴിക്കോട്-വൈത്തിരി റോഡിൽ തീപിടുത്തം കണ്ടിട്ടുണ്ട്. നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസറുടെ ബംഗ്ളാവും, റേഞ്ച്ഓഫീസറുടെ ക്വർട്ടേഴ്സും,അവിടത്തെ വിനിമയ ബന്ധങ്ങളും തകർത്തിട്ടുണ്ട്. ജില്ലാ ഫോറസ്റ്റ് ഓഫീസർ മിസ്റ്റർ ചാണ്ടിയും, കീഴുദ്യോഗസ്ഥരുമെല്ലാം തടവിലാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മാപ്പിള കലാപകാരികളുടെ സംഘങ്ങൾ പൊന്നാനി താലൂക്കിൽ ചുറ്റി നടന്ന് തങ്ങൾക്ക് സ്വരാജ്യം കിട്ടി എന്ന് വീമ്പു പറഞ്ഞുകൊണ്ട് വീടുകൾ കൊള്ളയടിക്കുകയും, സകല ചാരായകടകളും തകർക്കുകയും ചെയ്യുന്നതായി പാലക്കാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റിപ്പോർട്ട് ചെയ്യുന്നു. തുപ്പനാട് പാലത്തിനും, പാലക്കാട്-മണ്ണാർക്കാട് റോഡിലെ മറ്റു പാലങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തുകയും, റോഡുകൾ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുപ്പനാട്ടും, കൊല്ലങ്ങോട്ടും, സമീപ പ്രദേശങ്ങളിലും കലാപകാരികൾ കൊള്ളയും, ഭീഷണിപ്പെടുത്തിയുള്ള പിടിച്ചുപറിയും നടത്തുന്നുണ്ട്. പാലക്കാട് സുരക്ഷിതമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ദക്ഷിണേന്ത്യയിലെ യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്റെ ടെലഗ്രാമിന് മറുപടിയായി വിവിധ പ്ലാന്റർമാരുടെ സുരക്ഷ സംബന്ധിച്ച് ഗവർമെന്റിന് അറിയുന്ന വിവരങ്ങൾ അവർക്ക് കൈമാറിയിട്ടുണ്ട്. വയനാട്ടിലെ വൈത്തിരി, പന്തല്ലൂർ,മേപ്പാടി എന്നിവിടങ്ങളിലെ സഹായസേനക്ക് അത്യാവശ്യ ആയുധങ്ങളും, വെടിക്കോപ്പുകളും നൽകാൻ ഉത്തരവ് നൽകിയിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൊതു അറിവിലേക്കായി താഴെ കൊടുക്കുന്ന ടെലഗ്രാമുകൾ പ്രസിദ്ധപ്പെടുത്തുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) ഹിസ് എക്സലൻസി മദ്രാസ് ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലയാളമറിയുന്ന വിശ്വസ്തനായ ഒരു സുഹൃത്തിനെയും കൂട്ടി പറ്റാവുന്നത്ര നേരത്തേ മലബാറിലെ ബാധിക്കപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. എന്റെ നിലപാടുകൾ മൂലം വലിയ പ്രയോജനമൊന്നും ഉണ്ടാകില്ല എന്ന് തിരുമനസ്സിന് അറിയുമായിരിക്കുമെങ്കിലും, ആ പ്രദേശത്തു ചെന്ന് അക്രമം അവസാനിപ്പിക്കാൻ ശ്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വമായി ഞാൻ കരുതുന്നു. ദയവായി തിരുമനസ്സിനോട് പറഞ്ഞ് എനിക്ക് അവിടെ പോകാമോ എന്ന് അറിയിക്കുക. ആ പ്രദേശത്തു പോകാനും ,സഞ്ചരിക്കാനുമുള്ള ഉത്തരവുകളെക്കുറിച്ച് ഞാൻ അജ്ഞനാണ്. നിയമാനുസൃതമായ ഉത്തരവുകൾ അനുസരിക്കാൻ ആഗ്രഹിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സി. രാജഗോപാലാചാരി. കോൺഗ്രസ്സ് ജനറൽ സെക്രട്ടറി,തഞ്ചാവൂർ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) മറുപടിയായി അയച്ച ടെലഗ്രാം</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സൂചന: താങ്കൾ ഇന്ന് പ്രൈവറ്റ് സെക്രട്ടറിക്ക് അയച്ച ടെലഗ്രാം. ബാധിക്കപ്പെട്ട പ്രദേശം പട്ടാളനിയമത്തിനു കീഴിലാണ് എന്നറിയിക്കാൻ എന്നോട് നിർദേശിച്ചിരുന്നു. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് താങ്കൾക്ക് ഉപദേശം നൽകാൻ ഗവർമെന്റിന് കഴിയില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എൻ.ഇ. മജോറിബാങ്ക്സ്. ആക്റ്റിംഗ് ചീഫ് സെക്രട്ടറി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പ്രശ്ന ബാധിത പ്രദേശത്ത് പട്ടാളനിയമം പ്രാബല്യത്തിൽ വന്നതായ ഉത്തരവ് ഗവർണർ ജനറൽ പുറപ്പെടുവിച്ചിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഓഗസ്റ്റ് 29</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പട്ടാള നടപടികളെക്കുറിച്ച് ഓഗസ്റ്റ് ഇരുപത്തേഴാം തീയ്യതി ശനിയാഴ്ച വൈകുന്നേരം വെല്ലിംഗ്ടണിലെ ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന് ഇനി പറയുന്ന ടെലഗ്രാം ലഭിച്ചു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“നീലഗിരി-വയനാട് ഭാഗത്തുള്ള പ്ലാന്റർമാരെയും, പോലീസിനെയും സഹായിക്കാൻ ലെവിസ് തോക്കുകളുമായി ബ്രിട്ടീഷ് ഇൻഫൻട്രിയെ അയച്ചു. മലബാറിലെ നടപടികൾ തൃപ്തികരമായി പുരോഗമിക്കുന്നു. കോഴിക്കോട്ടുനിന്നുള്ള സൈന്യം ഇന്ന് മലപ്പുറത്ത് എത്തിയതായി പറയപ്പെടുന്നു. സ്ഥിരീകരണം വന്നിട്ടില്ല. കുറ്റിപ്പുറത്തെ സൈന്യം കോഴിക്കോടുള്ള സേനയുമായി ചേരാൻ ഇന്നു രാവിലെ പുറപ്പെട്ടു.”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തെട്ടാം തീയ്യതി ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ റിപ്പോർട്ട് താഴെ കൊടുക്കുന്നു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“കോഴിക്കോട് ശാന്തമാണ്. സാമഗ്രികളുമായി എസ്.എസ്.നവാബ് ഇങ്ങെത്തി. കോഴിക്കോടു നിന്ന് പോടന്നൂരിലേക്കുള്ള ബന്ധം ശരിയായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വാർത്തകളൊന്നുമില്ല. തെക്കേ പൊന്നാനിയിൽ ഇന്നലെ രാത്രി ആയുധധാരികളല്ലാത്ത മാപ്പിളമാർ കലാപമുണ്ടാക്കിയതായി കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നു. ഗൂഡല്ലൂരും, അവിടേക്കുള്ള എല്ലാ റോഡുകളും ശാന്തമാണെന്ന് സൈന്യം അറിയിക്കുന്നു. കൊള്ളയും, വാർത്താവിനിമയ ബന്ധങ്ങളുടെ തകരാറും മൂലം മലബാറിൽ ക്ഷാമമുണ്ടായേക്കാം എന്ന് റിപ്പോർട്ടുണ്ട്.”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നമ്പൂതിരിമാരടക്കമുള്ള അഭയാർത്ഥികളെക്കൊണ്ട് കോഴിക്കോട് നിറയുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നു. കോഴിക്കോടു നിന്ന് പോടന്നൂരിലേക്കുള്ള റെയിൽവേ ലൈൻ പകൽ സഞ്ചാരത്തിന് ഉപയോഗിക്കാവുന്ന വിധത്തിലായിട്ടുണ്ട്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെടാത്ത ആലി മുസലിയാർ രാജാവായി സ്വയം ചമഞ്ഞു കൊണ്ട് ഇപ്പോൾ തിരൂരങ്ങാടിയിലുണ്ട്. മലബാറിലെ സൈന്യത്തിന്റെ സ്പെഷ്യൽ സിവിൽ ഓഫീസറായ മിസ്റ്റർ എഫ്.ബി.ഇവാൻസ് ഐ.സി.എസ്സും, കേണൽ ഹംഫ്രിയും ഇരുപത്തെട്ടാം തീയ്യതി കോഴിക്കോട്ടെത്തി ജില്ലാ മജിസ്ട്രേറ്റും, നാവിക കമാൻഡറുമായി ചർച്ചകൾ നടത്തി.പത്രങ്ങളിൽ വന്ന ചില തെറ്റായ വാർത്തകളെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നതെന്തെന്നാൽ, പള്ളിയിൽ വച്ചോ,പുറത്തുവച്ചോ ഒരു തങ്ങളെയും അറസ്റ്റ് ചെയ്യാൻ ഒരു ശ്രമവും ഉണ്ടായിട്ടില്ല. ഇരുപതാം തീയ്യതി തിരൂരങ്ങാടിയിലെ ഒരു പള്ളിയിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്. അത് ആദ്യം നല്ല മാപ്പിളമാരും, പിന്നീട് മാപ്പിളമാർ തന്നെയായ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടും, ഒരു ഹെഡ് കോൺസ്റ്റബിളും ചേർന്നും. രണ്ടുപേരും കെട്ടിടത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബൂട്സുകൾ അഴിച്ചുമാറ്റിയിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കലാപകാരികളെ സ്വാധീനിക്കാൻ കഴിയുന്ന ചില കോൺഗ്രസ്സ്, ഖിലാഫത്ത് പ്രവർത്തകരെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ജില്ലാ മജിസ്ട്രേറ്റ് അനുവദിച്ചു എന്ന്പത്രങ്ങളിൽ വന്ന വാർത്ത സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നതെന്തെന്നാൽ, കലാപകാരികളുമായി മധ്യസ്ഥം വഹിക്കാൻ മിസ്റ്റർ കേശവ മേനോൻ അനുവാദം ചോദിച്ചത് സത്യമാണെന്നും, ഒരു സംഘം കോൺഗ്രസ്സ് പ്രവർത്തകരോടൊപ്പം പോകാൻ അനുവാദം കൊടുത്തെങ്കിലും, മാപ്പിളമാരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ അസാധ്യമാണെന്നു കണ്ട് വേഗം തന്നെ തിരൂരങ്ങാടിയിൽ നിന്ന് മടങ്ങിപോരുകയായിരുന്നു എന്നുമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാലക്കാട്ടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് താൻ ഇരുപത്താറാം തീയ്യതി തുപ്പനാട് സന്ദർശിച്ചതായും, അവിടത്തെ പാലം ഒരു ഭാഗം പൊളിഞ്ഞു കിടക്കുന്നതും, പാലത്തിന്റെ വടക്കു ഭാഗത്തെ റോഡിനു കുറുകെ മരങ്ങൾ കിടക്കുന്നതു കണ്ടതായും ഇരുപത്തേഴാം തീയ്യതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുപത്തിരണ്ടാം തീയ്യതി മണ്ണാർക്കാട്,നാട്ടുകൽ പോലീസ് സ്റ്റേഷനുകൾ കൊള്ളയടിച്ച് തിരകളും,വെടിക്കോപ്പുകളും കടത്തിക്കൊണ്ടുപോയതായും ഇതേ ഉദ്യാഗസ്ഥൻ തന്നെ ഇരുപത്തെട്ടാം തീയ്യതി അറിയിച്ചിട്ടുണ്ട്. കലാപകാരികൾ ആയുധ ലൈസൻസ് ഉള്ളവരിൽ നിന്ന് ബലമായി ആയുധങ്ങൾ പിടിച്ചു വാങ്ങുകയും, വാർത്താവിനിമയ ബന്ധങ്ങൾ തകർക്കാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികൾ പാലക്കാട്ട് എത്തുന്നുണ്ടെങ്കിലും, പാലക്കാട് താലൂക്ക് മൊത്തത്തിൽ ശാന്തമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുറുമ്പ്രനാട്,മലബാർ,വയനാട് താലൂക്കുകളിലേക്ക് പട്ടാളനിയമം വ്യാപിപ്പിച്ചിട്ടുണ്ട്. പട്ടാളനിയമം പ്രാബല്യത്തിലുള്ള പ്രദേശങ്ങളുടെ മൊത്തം മിലിട്ടറി കമാൻഡറായി മേജർ-ജനറൽ ബേണറ്റ്-സ്റ്റുവർട്ട് നിയമിതനായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br />1921 ഓഗസ്റ്റ് 29</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓഗസ്റ്റ് ഇരുപത്താറാം തീയ്യതി കാലത്ത് ഏതാണ്ട്പതിനൊന്നുമണിക്ക് കോഴിക്കോടു നിന്ന് മലപ്പുറത്തേക്കു പോയ ലൈൻസ്റ്റേഴ്സിനെയും, സ്പെഷ്യൽ മലബാർ പോലീസിനെയും, മലപ്പുറത്തുനിന്ന് ഏതാനും മൈലുകൾ അകലെയുള്ള പൂക്കോട്ടൂരിൽ വച്ച് വലിയൊരു സംഘം മാപ്പിളമാർ ആക്രമിച്ചതായി ഇപ്പോൾ വിവരം കിട്ടിയിരിക്കുന്നു. മാപ്പിളമാർ അവർ കൊള്ളയടിച്ച പോലീസ് സ്റ്റേഷനുകളിൽനിന്ന് പിടിച്ചെടുത്ത വെടിക്കോപ്പുകളും,ചില നായാട്ടു തോക്കുകളും, വാളുകളും,കത്തികളുമായി നല്ല ആയുധബലത്തോടെയാണ് എത്തിയത്. അവർഅവരുടെ പരമ്പരാഗത അക്രമവാസനയും, മരണത്തോടുള്ള ആർത്തിയും പ്രകടിപ്പിച്ചു. അഞ്ചു മണിക്കൂർ നേരത്തെ യുദ്ധത്തിനു ശേഷം അവരെ തുരത്താൻ സാധിച്ചു. അവരുടെ ഏതാണ്ട് നാനൂറു പേർ മരണപ്പെട്ടു. രണ്ടു ബ്രിട്ടീഷ് പട്ടാളക്കാർ മരിച്ചു. ഒരു ഓഫീസർക്കും, അഞ്ചു പട്ടാളക്കാർക്കും പരിക്കു പറ്റി. പോലീസ് അസിസ്റ്റന്റ് സൂപ്രണ്ടായ മിസ്റ്റർ ലങ്കാസ്റ്റർക്ക് വെടിയേറ്റു, പിന്നീട് മരണപ്പെട്ടു. സൈന്യം മലപ്പുറത്തെത്തി. അവിടെ എല്ലാം ശുഭമായിരിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br />1921 ഓഗസ്റ്റ്30</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പട്ടാള നടപടികളെക്കുറിച്ച് ഓഗസ്റ്റ് മുപ്പതാം തീയ്യതി വെല്ലിംഗ്ടണിലെ ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന് ഇനി പറയുന്ന ടെലഗ്രാം ലഭിച്ചു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“ഇരുപത്താറാം തീയ്യതി കോഴിക്കോടു നിന്നുള്ള ഒരു സൈനിക ദളം കലാപകാരികളുമായി ഏറ്റുമുട്ടി നാനൂറോളം പേരെ വധിച്ചു. നമ്മുടെ ഭാഗത്തുനിന്ന് രണ്ടു പേർ മരിച്ചു, ഒരു ഓഫീസർ അടക്കം ആറു പേർക്ക് പരിക്കേറ്റു. ഈ സൈനിക വിഭാഗം, മലപ്പുറത്തെ സൈന്യത്തിനു പകരം ചുമതലയേറ്റു. കുറ്റിപ്പുറത്തുനിന്നു വന്ന വിഭാഗവും അവിടെയെത്തി. തിരൂരിന്റെ വടക്കോട്ട് റെയിൽവേയുടെ പണികൾ പുരോഗമിക്കുന്നു. തിരൂരിലും റെയിൽവേയിലും എല്ലാം ശാന്തമാണ്. പൂക്കോട്ടൂരിലെ ഏറ്റുമുട്ടലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ. കലാപകാരികൾ പതിയിരുന്ന് സൈനിക ദളത്തെ മുന്നിൽ നിന്നും, പിന്നിൽനിന്നും,വശങ്ങളിൽ നിന്നും വെടിവച്ച് തകർക്കാൻ ശ്രമിച്ചു. നാലു മണിക്കൂർ നേരത്തെ മുഖാമുഖമുള്ള ആക്രമണത്തിലൂടെ അവരെ ചിന്നഭിന്നമാക്കി. വേറെ തടസ്സങ്ങളൊന്നുമില്ല. മലപ്പുറം ഇപ്പോൾ ശാന്തമാണ്.”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി കലാപകാരികൾ കുറ്റിപ്പുറത്തിനടുത്തുള്ള കാട്ടിപ്പരുത്തിയിലെ പോലീസ് സ്റ്റേഷൻ,പോസ്റ്റ്ഓഫീസ്,അംശ കച്ചേരി എന്നിവ കൊള്ളയടിക്കുകയും,രേഖകളും, യൂണിഫോമുകളും നശിപ്പിക്കുകയും, വെടിക്കോപ്പുകൾ കടത്തിക്കൊണ്ടു പോകുകയും ചെയ്തതായി പാലക്കാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാഫ് അറ്റകുറ്റപ്പണിക്കു പോയ സംഘത്തെ പരപ്പനങ്ങാടിയിൽ വച്ച് മാപ്പിളമാർ തടസ്സപ്പെടുത്തിയതായി മലബാറിലെ കമാണ്ടിംഗ് ഓഫീസർ അറിയിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട് ശാന്തമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നു. ഒന്നും അറിയിക്കാനില്ലെന്ന് ഇന്ന് കാലത്ത് മലബാറിലെ കമാണ്ടിംഗ് ഓഫീസർ ടെലഗ്രാം ചെയ്തിരിക്കുന്നു.<br />--------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 ഓഗസ്റ്റ് 31</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പട്ടാള നടപടികളെക്കുറിച്ച് ഓഗസ്റ്റ് മുപ്പതാം തീയ്യതി വെല്ലിംഗ്ടണിലെ ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന് ഇനി പറയുന്ന ടെലഗ്രാം ലഭിച്ചു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“ധാരാളം കലാപകാരികൾ തടിച്ചു കൂടിയിരിക്കുന്നു എന്ന് കലക്റ്റർ റിപ്പോർട്ട് ചെയ്ത തിരൂരങ്ങാടിയിൽ വിവിധ സൈനിക ദളങ്ങൾ ഇന്ന് എത്തേണ്ടതായിരുന്നു. ഇരുപത്താറാം തീയ്യതി പൂക്കോട്ടൂരിനടുത്തു വച്ച് കുറച്ചു സൈനികരെ കലാപകാരികൾ ആക്രമിച്ച സംഭവം കലാപകാരികൾ വളരെ ശക്തമായി പൊരുതുന്നുണ്ട് എന്ന് കാണിക്കുന്നു. മലപ്പുറം അതിനുശേഷം ശാന്തമാണ്.”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ചില കീഴുദ്യോഗസ്ഥരോടൊപ്പം തടവിലാക്കപ്പെട്ടു എന്ന് കരുതിയിരുന്ന നിലമ്പൂരിലെ ജില്ലാ ഫോറസ്റ്റ് ഓഫീസർ മിസ്റ്റർ ചാണ്ടി സുരക്ഷിതനാണ് എന്ന് ഇപ്പോൾ അറിയുന്നു. റെയിൽവേ ലൈനുകളുടെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രധാനപ്പെട്ട വേറെ വിവരങ്ങളൊന്നും മലബാറിൽ നിന്നോ, വയനാട്ടിൽ നിന്നോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൊന്നാനി സന്ദർശിച്ച് മടങ്ങിയെത്തിയ ഉടനെ കൊച്ചി ദിവാൻ അയച്ച ഒരു ടെലഗ്രാമിൽ ഉദ്യോഗസ്ഥരും, ഓഫീസുകളും ഒറ്റപ്പെട്ടു പോയെങ്കിലും അവരെല്ലാം സുരക്ഷിതരാണെന്നും, ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി മുതൽ മാപ്പിളമാർ താലൂക്കിൽ അസംഖ്യം കൊള്ളകൾ നടത്തിക്കൊണ്ടിരിക്കുന്നതായും, ഇതിന് ഇരയാകുന്നവർ നമ്പൂതിരിമാരും,നായർ ജന്മിമാരും ആരെന്നും, വളരെയധികം നെല്ലും, അരിയും കവർച്ച ചെയ്യപ്പെട്ടതായും അറിയിക്കുന്നു. മുകളിൽ പറഞ്ഞ സമയത്തിനുള്ളതിൽ കസബ സ്റ്റേഷനിൽ നാൽപ്പത്തഞ്ച് കവർച്ചകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താലൂക്കിലെ ഏതാണ്ട് എല്ലാ മദ്യ ഷോപ്പുകളും തീവച്ചു നശിപ്പിച്ചിട്ടുണ്ട്.<br />------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 സെപ്റ്റംബർ 2</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പട്ടാള നടപടികളെക്കുറിച്ച് സെപ്റ്റംബർ ഒന്നാം തീയ്യതി വെല്ലിംഗ്ടണിലെ ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന് ഇനി പറയുന്ന ടെലഗ്രാം ലഭിച്ചു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“തിരൂരങ്ങാടിയിലെ നടപടികളുടെ തുടർച്ച എന്നോണം ഇന്നലെ പള്ളിയിൽ തമ്പടിച്ചിരുന്ന കലാപകാരികൾ പുറത്തു വന്ന് സൈന്യത്തെ ആക്രമിച്ച് മരണപ്പെടുകയോ, പിടിക്കപ്പെടുകയോ ചെയ്തു. നമ്മുടെ ഭാഗത്ത് സംഭവിച്ച അത്യാഹിതങ്ങൾ,ഒരാൾ കൊല്ലപ്പെട്ടു,നാലു പേർക്ക് പരിക്കേറ്റു. അവർ രണ്ടാം ഡോർസെറ്റുകൾ ആണെന്ന് കരുതുന്നു. പ്രധാനപ്പെട്ട ഒരു കലാപകാരിയായ ആലി മുസലിയാർ പിടിക്കപ്പെട്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിരമിച്ച പോലീസ് ഇൻസ്പെക്ടറായ ഖാൻ ബഹാദൂർ ചേക്കുട്ടിയും ഒരു മാപ്പിള കോൺസ്റ്റബിളും മഞ്ചേരിയിൽ വച്ച് കലാപകാരികളാൽ വധിക്കപ്പെട്ടെന്നും, അവരുടെ തലകൾ കുന്തത്തിൽ കോർത്ത് ബസാറിലൂടെ കൊണ്ടു നടന്നെന്നും മലബാറിലെ ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നു. മേലത്തൂരിലും, കരുവാരകുണ്ടിലും, പരിസര പ്രദേശങ്ങളിലും ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റുന്നതായും അദ്ദേഹം അറിയിക്കുന്നു. ഹിന്ദുക്കളോട് ഒന്നുകിൽ മരണമോ,അല്ലെങ്കിൽ ഇസ്ലാമോ തിരഞ്ഞെടുക്കാനാണ് കലാപകാരികൾ ആവശ്യപ്പെടുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-6974403361430550992019-10-04T06:00:00.003+05:302019-10-04T06:00:37.615+05:30മാപ്പിള കലാപം സീരീസ് (ഭാഗം 6) <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പട്ടാള നടപടി വിജ്ഞാപനം - രഹസ്യം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(റഫറൻസ്-മാപ്പ് 1, മദ്രാസ് ഷീറ്റ് 49 M/16 )</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) ചില മാപ്പിള നേതാക്കളെ അറസ്റ്റ് ചെയ്യാനും, ആയുധങ്ങൾക്കായി തിരച്ചിൽ നടത്താനും സിവിൽ അധികാരികളെ സഹായിക്കാൻ ഉദ്ദേശിക്കുന്നു. സിവിൽ അധികാരികൾക്കു നേരെ കൂട്ടമായ ചെറുത്തു നിൽപ്പ് ഉണ്ടായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനോ, ആയുധങ്ങൾക്കായി തിരച്ചിൽ നടത്താനോ സൈന്യത്തെ ഉപയോഗിക്കില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപതാം തീയ്യതി 05-30 മണിക്ക് തിരച്ചിൽ ആരംഭിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) C.O ---------------------------------------------- 1<br />S.O ---------------------------------------------- 1<br />M.O --------------------------------------------- 1<br />2 nd officers ----------------------------------- 2<br />4 platoons 1 st Leinster Regiment ------ 87<br />1 M.G section --------------------------------- 6<br />1 Stokes Mortar Detachment ------------- 3</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മാർജ്ജിനിൽ കൊടുത്തിട്ടുള്ള സേനാംഗങ്ങൾ ഇരുപതാം തീയ്യതി 01-00 മണിക്ക് വെസ്റ്റ് ഹില്ലിൽ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിനിൽ പരപ്പനങ്ങാടിയിലേക്കു നീങ്ങണം. പരപ്പനങ്ങാടി സ്റ്റേഷനിൽ ട്രെയിനിറങ്ങി സേനാംഗങ്ങൾ ഇനി പറയുന്നിടത്തേക്കു നീങ്ങണം:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(A) ലഫ്റ്റനന്റ് എച്ച്.എ. കെ മക്ഗോനിഗൽ, എം.സി,പിന്നെ ഇരുപതു പേരും A8a55 ലേക്കു നീങ്ങി 5-30 മണിയോടെ അവിടെ സ്ഥാനം പിടിക്കണം. പ്രദേശവാസികൾ തിരൂർ റോഡ് വഴി തിരൂരങ്ങാടിയിലേക്ക് പ്രവേശിക്കുന്നതും, അതിലൂടെ പുറത്തു പോകുന്നതും തടയണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(B) ബാക്കിയുള്ള സൈന്യം A2d0-5 ലെ മജിസ്ട്രേറ്റ് കോടതിയിലേക്ക് നീങ്ങി ഉത്തരവ് കാത്തിരിക്കണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) സാമഗ്രികൾ - മൂന്നു ദിവസത്തെ റേഷൻ സൈന്യത്തോടൊപ്പം പരപ്പനങ്ങാടിയിലേക്ക് കൊണ്ടു പോകും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) ആയുധങ്ങൾ- താഴെപ്പറയുന്നവ കൊണ്ടുപോകണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) ഓരോരുത്തർക്കും 100 റൗണ്ടുകൾ വീതം. ഓരോരുത്തർക്കും 100 റൗണ്ടുകൾ വീതം റിസർവ്വ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) വിക്കർ തോക്കുകൾ: ഓരോ തോക്കിനും 1000 റൌണ്ട് മാലയായി. ഓരോ തോക്കിനും 1500 റൗണ്ടുകൾ റിസർവ്വ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) ലെവിസ് തോക്കുകൾ: ഓരോ തോക്കിനും 8 മാഗസിൻ വീതം. ഓരോ തോക്കിനും 1000 റൗണ്ടുകൾ വീതം റിസർവ്വ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) സ്റ്റോക്ക്സ് മോർട്ടാർ: 50 റൗണ്ടുകൾ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(5) വൈദ്യ സഹായം:ക്യാപ്റ്റൻ W. സള്ളിവൻ m.c.,R.A.M.C സൈന്യത്തോടൊപ്പം സഞ്ചരിക്കുകയും, വേണ്ട സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(6) വിവര വിനിമയ കേന്ദ്രം: തിരൂരങ്ങാടിയിലെ മജിസ്ട്രേറ്റ് കോടതിയിലെ A2d0.S സൈനിക കേന്ദ്രത്തിൽ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോപ്പി ഫയലിലേക്ക്, ജില്ലാ മജിസ്ട്രേറ്റിന്,ജില്ലാ പോലീസ് സൂപ്രണ്ടിന്, മെഡിക്കൽ ഓഫീസർക്ക്</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബി.പെന്നിഫാദർ ഇവാൻസ്, ക്യാപ്റ്റൻ.,<br />Staff Officer to O.C Troops,Calicut.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(അങ്ങനെ സകല ഒരുക്കങ്ങളുമായി തിരൂരങ്ങാടി റെയ്ഡ് നടന്ന് മണിക്കൂറുകൾക്കുള്ളിൽ സംഘടിതമായ കലാപം ആരംഭിക്കുന്നു.1921 ഓഗസ്റ്റ് 20 മുതൽ ആലി മുസലിയാർ പിടിയിലാക്കുന്നതുവരെയുള്ള പത്തു ദിവസം കലാപത്തിന്റെ ആദ്യഘട്ടമായി കണക്കാക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കലാപത്തിന്റെ ഭീകരതയും അതിന്റെ വ്യാപനവും വ്യക്തമാകാനായി ആ പത്തു ദിവസത്തെ ഓരോ പ്രദേശത്തുനിന്നുമുള്ള സംഭവങ്ങൾ അറിയിച്ചുകൊണ്ടുള്ള ടെലഗ്രാമുകൾ…..)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 21. അയച്ചത് 10-55 മണിക്ക്. ഇവിടെ കിട്ടിയത് 11-7 മണിക്ക്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരങ്ങാടി റെയ്ഡ് പൂർണ്ണമായും അപ്രതീക്ഷിതമായിരുന്നു. ഏതാണ്ട് ഉച്ചക്ക് കച്ചേരിയിലേക്കു മടങ്ങി. താനൂരിൽ നിന്ന് അക്രമാസക്തമായ ആയുധധാരികളായ മൂവായിരത്തോളം ആളുകൾ പരപ്പനങ്ങാടി സ്റ്റേഷൻ വഴി വരുന്നതായി വിവരംകിട്ടി. പട്ടാളത്തിന്റെ സഹായത്തോടെ പോലീസ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. വെടിവയ്പ്പ് വേണ്ടിവന്നു. മരണസംഖ്യ9. അറസ്റ്റ് ചെയ്യപ്പെട്ടവർ 20. അതേസമയം അറസ്റ്റുകൾ നടത്താൻ തിരൂരങ്ങാടിക്കു പോയ മുപ്പതുപേരെ 14-25 ന് കിഴക്കൻ അംശങ്ങളിലെ ആളുകളും, പ്രദേശവാസികളും അടങ്ങുന്ന ഏതാനും ആയിരങ്ങൾ വരുന്ന ആയുധധാരികളായ ആൾകൂട്ടം ആക്രമിച്ചു. കച്ചേരി ആക്രമിക്കപ്പെട്ടു. അക്രമികളെ തുരത്തി. നമ്മുടെ ഭാഗത്തുണ്ടായ ആൾനാശം- ലൈൻസ്റ്റേഴ്സിന്റെ ഒരു ഓഫീസർ A.S.P. റൗളിയേയും, രണ്ടു കോൺസ്റ്റബിൾമാരെയും കാണാനില്ല. കാര്യങ്ങൾ വളരെ ഗുരുതരമാണ്. ഒരു ബറ്റാലിയൻ പട്ടാളത്തെ ഉടനെ അയക്കണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: മലബാർ കളക്റ്ററുടെ സ്വകാര്യ സഹായിയിൽനിന്ന്. 1921 ഓഗസ്റ്റ്20. അയച്ചത് 21-5 മണി. കിട്ടിയത് 21-20 മണി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കടലുണ്ടി സ്റ്റേഷൻ മാസ്റ്റർ ഇങ്ങനെ അറിയിക്കുന്നു: തുടങ്ങുന്നു- 16 മണിക്ക് പെട്ടെന്ന് മാപ്പിളമാർ വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്റ്റോർ കുത്തിത്തുറന്ന് സാധനങ്ങൾ എടുക്കുകയും 397/0, 9 മൈലുകളിലെ റെയിലുകൾ തകർക്കുകയും ചെയ്തതായി ഗാങ്ങ്മേസ്തിരി No 6 അറിയിക്കുന്നു. മോർസ് കോഡിൽ മറുപടി കിട്ടാത്തതുകൊണ്ട് No 77 ഇവിടെ തടഞ്ഞിട്ടിരിക്കുന്നു- അവസാനിക്കുന്നു- എല്ലാ ടെലഗ്രാഫ് ലൈനുകളും മുറിച്ചിരിക്കുന്നു. ഫറോക്കിനപ്പുറം കോഴിക്കോട്ടുനിന്ന് ഒരു വിവരവുമില്ല. കലക്ടർ ഇന്നലെ രാത്രി തിരൂരങ്ങാടിക്കു പോയി.. അദ്ദേഹവുമായി ടെലഗ്രാഫിൽ ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: മലബാർ കളക്റ്ററുടെ സ്വകാര്യ സഹായി അയക്കുന്നത്. 1921 ഓഗസ്റ്റ്21. അയച്ചത് 11-55 മണി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാലക്കാട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിക്കുന്നു: തുടങ്ങുന്നു - ആയുധധാരികളായ മാപ്പിളമാർ താനൂർ പോസ്റ്റ് ഓഫീസ് കൊള്ളയടിച്ച് അറുന്നൂറു രൂപ മൂല്യമുള്ള വസ്തുവകകൾ കടത്തിക്കൊണ്ടുപോയി. ടെലഗ്രാഫ് ലൈനുകൾ മുറിച്ചിട്ടുണ്ട്. തിരൂരിൽ പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്- അവസാനിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: ജോയിന്റ് മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 21.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട്ടേക്കോ, കളക്റ്ററേയോ ബന്ധപ്പെടാനാകുന്നില്ല. അതിനാലാണ് ഈ ടെലഗ്രാം. കലക്റ്റർ തിരൂരങ്ങാടിയിൽ പെട്ടിട്ടുണ്ടാകാം. പകൽ അവിടെ നിന്ന് വെടിയൊച്ചകൾ കേട്ടിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
താനൂർ, പരപ്പനങ്ങാടി പോസ്റ്റ് ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടതായി തിരൂർ പോസ്റ്റ് മാസ്റ്റർ അറിയിച്ചിട്ടുണ്ട്. ആൾകൂട്ടം റെയിലുകൾ തകർത്തും, മരങ്ങൾ വെട്ടിയിട്ട് റോഡുകൾ തടസ്സപ്പെടുത്തിയും തിരൂരിലേക്ക് വരുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ 30 ലൈൻസ്റ്റേഴ്സും, 20 സ്പെഷ്യൽ ഫോഴ്സുമായി ഗാർഡ് റൂമിനും ആയുധപ്പുരക്കും കാവൽ നിൽക്കുകയാണ്. ലൈൻസ്റ്റേഴ്സിനെ ഇവിടെ എത്തിച്ച മോട്ടോർ ബസ്സിന്റെ ഡ്രൈവർ തിരൂരങ്ങാടിക്കുള്ള വഴിയിൽ വേങ്ങരയിൽവച്ച് കൊല്ലപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരു കോൺസ്റ്റബിളും വധിക്കപ്പെട്ടു. അവസാനത്തെ ബസ്സിലെ ഡ്രൈവർ ബസ്സ് വേങ്ങരയിൽ ഉപേക്ഷിക്കാൻ നിർബന്ധിതനായി. ബസ്സും, കാറും തിരൂരങ്ങാടിയിൽ എത്തിയോ എന്നറിയില്ല. ട്രഷറി ആക്രമിക്കപ്പെടാം, സഹായം വേണമെന്ന് മഞ്ചേരിയിൽ നിന്ന് ടെലഗ്രാം വന്നിട്ടുണ്ട്. അയക്കാൻ ആളില്ല. ആ വിവരം അറിയിച്ചുകൊണ്ടും, അവരോട് പിടിച്ചു നിൽക്കാനും ആവശ്യപ്പെട്ടുകൊണ്ട് മറുപടി അയച്ചിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ ഇല്ല. സ്പെഷ്യൽ ഫോഴ്സ് സാർജന്റുമാരുടെ ഭാര്യമാരും, കുട്ടികളും ഞങ്ങളോടൊപ്പം ഗാർഡ് റൂമിൽ ഉണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: മലബാർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 21. കിട്ടിയത് 20-15 മണിക്ക്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാര്യങ്ങൾ സിവിൽ നിയന്ത്രണത്തിൽ നിൽക്കാത്തതുകൊണ്ട് പട്ടാളത്തിന്റെ കമാൻഡിങ് ഓഫീസറോട് അധികാരം കയ്യേൽക്കാൻ ആവശ്യപ്പെട്ടു. ഇന്ന് 8-30 മണിക്ക് പൊതു കെട്ടിടങ്ങൾ കയ്യൊഴിഞ്ഞ് തിരൂരങ്ങാടി ഒഴിപ്പിച്ചു. പരപ്പനങ്ങാടിയിലെ പോസ്റ്റ് ഓഫീസും, റെയിൽവേ സ്റ്റേഷനും തകർക്കപ്പെട്ടു. ടെലഗ്രാഫ് ലൈനുകൾ മുറിച്ചു. താനൂർ പോസ്റ്റ് ഓഫീസ് തകർക്കപ്പെട്ടു.ഏറനാട്ടും വടക്കേ പൊന്നാനിയിലും കലാപം. പട്ടാളനിയമം പ്രഖ്യാപിക്കാൻ താൽപര്യപ്പെടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: പാലക്കാട് ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്ന്.1921 ഓഗസ്റ്റ് 21. അയച്ചത് 19-20മണിക്ക്, കിട്ടിയത് 20-59 മണിക്ക്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കളക്റ്ററുമായി ബന്ധപ്പെടാൻ ഒരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഈ ടെലഗ്രാം അയക്കുന്നത്. തിരൂരിലേക്കുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുന്നു. മാപ്പിളമാർ താനൂർ പോസ്റ്റ് ഓഫീസ് കൊള്ളയടിക്കുകയും, ടെലഗ്രാഫ് ലൈനുകൾ തകർക്കുകയും ചെയ്തെന്നും,അപകടം അടുത്തെത്തിയെന്നും പോലീസ് അറിയിക്കുന്നു. ഞാൻ തിരൂരിലേക്ക് പുറപ്പെട്ടെങ്കിലും ഷൊർണൂരിൽ യാത്ര തടസ്സപ്പെട്ടു. അനേകം പാലങ്ങളും, റയിലുകളും മാപ്പിളമാർ തകർത്തതായി ഇവിടെ കേട്ടു. ഷൊർണൂരിനപ്പുറത്തേക്ക് ട്രെയിനുകളൊന്നും ഓടുന്നില്ല. മാപ്പിളമാർ അറ്റകുറ്റപ്പണികൾ അസാധ്യമാക്കുന്ന വിധത്തിൽ എല്ലാം തകർത്തു കൊണ്ടിരിക്കുന്നു. കല്ലുകളും, മരങ്ങളും ഉപയോഗിച്ച്എല്ലാ വഴികളും അടച്ചിരിക്കുന്നു. അനേകം പേർ കൊല്ലപ്പെട്ടതായി അറിയുന്നു. പാലക്കാട്ട് കലാപം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട് പൊന്നാനി താലൂക്കിലെ സ്റ്റേഷനുകളുമായി ബന്ധപ്പെടാൻ അസാധ്യമാണ്. ഞാൻ തിരിച്ചു പോന്നു. ഇവിടെ കലാപം ഇല്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സസ്, മലബാർ ഡിവിഷൻ, മദ്രാസിലെ പോസ്റ്റ്മാസ്റ്റർ ജനറലിന് അയക്കുന്നത്. 1921 ഓഗസ്റ്റ് 21.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പരപ്പനങ്ങാടിയിൽനിന്നുള്ള ടെലഗ്രാം: ആരംഭം- “ഖിലാഫത്ത് സംഘടന തിരൂരങ്ങാടിയിൽ നിന്നയച്ച മാപ്പിളമാർ ഓഫീസ് കൊള്ളയടിച്ചു. മുഴുവൻ പണവും, സ്റ്റാമ്പുകളും നഷ്ട്ടപ്പെട്ടു. റെക്കോഡുകൾ മിക്കവാറും നശിപ്പിക്കപ്പെട്ടു. ടെലഗ്രാഫ് ബന്ധം വിച്ഛേദിക്കപ്പെട്ടു. റെയിലുകൾ തകർത്തു. വളരെ അപകടകരമായ സാഹചര്യം. എന്റെ സ്വന്തം സാധനങ്ങൾ ഒന്നും ബാക്കിയില്ല. സബ്ബ് മജിസ്ട്രേറ്റിന്റെ നേരിട്ട് കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്റെ സഹായം അത്യാവശ്യം”- അവസാനം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 22. അയച്ചത് 14-15 മണിക്ക്. കിട്ടിയത് 14-40 മണിക്ക്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരിൽ നിന്ന് പതിനായിരം പേരടങ്ങുന്ന ആൾകൂട്ടംരണ്ടു പട്ടാളക്കാരെ, ഒരാൾ യൂറോപ്യനാണ്, പിടിച്ചതായി വിവരം ലഭിച്ചിരിക്കുന്നു. അവർക്ക് എന്തു സംഭവിച്ചു എന്നറിയില്ല. സബ് മജിസ്ട്രേറ്റിനെയും, പോലീസ് ഇൻസ്പെക്റ്ററേയും പിടിച്ചിട്ടുണ്ട്. ഓഫീസുകൾ അഗ്നിക്കിരയായി. കുറ്റിപ്പുറത്തേക്കുള്ള ലൈനുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: ജനറൽ കമാണ്ടിംഗ് ഓഫീസറിൽ നിന്ന്. 1921 ഓഗസ്റ്റ് 22. അയച്ചത് 20-25 മണിക്ക്. കിട്ടിയത് 23 ന് കാലത്ത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തിരണ്ടാം തീയ്യതി 18 മണിക്കുള്ള അവസ്ഥ. തിരൂരങ്ങാടി സൈന്യം കൂടുതൽ അപകടങ്ങളില്ലാതെ കോഴിക്കോട്ട് തിരിച്ചെത്തി. മലപ്പുറത്തേക്ക് പോയവരുടെ ഒരു വിവരവുമില്ല. കേണൽ ഹംഫ്രി ഇന്ന് പോടന്നൂരിലെത്തി. നാളെ പോലീസ് ഇൻസ്പെക്റ്റർ ജനറലിനോടൊപ്പം പരിസര പരിശോധന നടത്തും. സൈന്യത്തെ പോടന്നൂരിൽ കേന്ദ്രീകരിക്കുന്നത് ഇരുപത്തിമൂന്നാം തീയ്യതി ഉച്ചയോടെ പൂർത്തിയാകും. മാപ്പിളമാർ തിരൂർ സ്റ്റേഷനിൽ കേന്ദ്രീകരിച്ചിരിക്കുന്നതായും, പള്ളിപ്പുറം പാലവും, പടിഞ്ഞാറോട്ടുള്ള പാളങ്ങളും തകർക്കുന്നതായും റിപ്പോർട്ട് കിട്ടിയിരിക്കുന്നു. കോഴിക്കോട് നിലവിൽ ശാന്തമാണ്. പക്ഷെ കുഴപ്പം പ്രതീക്ഷിക്കുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: വള്ളുവനാട് പോലീസ് ഇൻസ്പെക്റ്റർ ഒറ്റപ്പാലം പോസ്റ്റ് ഓഫീസിൽനിന്ന്, ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസിന്. 1921 ഓഗസ്റ്റ് 22. 22-30 മണി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
റിസർവ്വ് തിരൂരങ്ങാടിക്കു പുറപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ട്. ഒറ്റപ്പാലത്തേക്കു പോയി കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി ഹെഡ് ക്വർട്ടേഴ്സിലേക്ക് മടങ്ങി. റെയിൽവേയും, ടെലഗ്രാഫും നശിപ്പിക്കപ്പെട്ടിരിക്കുന്നു. പോലീസ് സൂപ്രണ്ടുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. ചെർപ്പുളശ്ശേരിയിൽ കുടുങ്ങി കിടക്കുന്നു. ഹെഡ് ക്വർട്ടേഴ്സിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും മാപ്പിള കലാപകാരികൾ ചെറുത്തു നിൽക്കുന്നു. പാണ്ടിക്കാട്, കൊളത്തൂർ സ്റ്റേഷനുകൾ ആക്രമിച്ച് തോക്കുകൾ കവർന്നെന്നും, റെക്കോർഡുകൾ നശിപ്പിച്ചെന്നും കേട്ടു. സമാനമായ ആക്രമണങ്ങൾ മറ്റു സ്റ്റേഷനുകളിലും ഉണ്ടായിട്ടുണ്ട് എന്ന കിംവദന്തിയുണ്ട്. പട്ടാളം കലാപ പ്രദേശത്ത് എത്താതിരിക്കാനായി ഏതാണ്ട് നാനൂറു മാപ്പിളമാർ മണ്ണാർക്കാട് പാലം തകർക്കാൻ പുറപ്പെട്ടിട്ടുണ്ട്. ചില പ്രധാന പാലങ്ങൾ തകർക്കുകയും റോഡുകൾ മരം വെട്ടിയിട്ടു തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ അധികാരികളുമായുള്ള വിനിമയ ബന്ധം തടയപ്പെട്ടിരിക്കുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ഒരേ സമയം കലാപം നടക്കുന്നതായി അറിയുന്നു. സ്റ്റേഷനുകളും പറ്റാവുന്നിടത്തോളം ബന്ധവസ്സാക്കിയിട്ടുണ്ട്. ഹെഡ് ക്വർട്ടേഴ്സിലേക്കെത്താൻ പരമാവധി ശ്രമിക്കുന്നു. ഇന്നലെ മുതൽ തപാലുകൾ തടസ്സപ്പെട്ടിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: മലബാർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 23. ഉച്ചക്ക് കിട്ടിയത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട്ടെ അവസ്ഥ താഴെ പറയുന്ന വിധമാണ്.കോഴിക്കോട് വടക്കു ഭാഗം ഒഴിച്ച് എല്ലായിടങ്ങളും വളയപ്പെട്ടിരിക്കുന്നു. റെയിൽവേ ലൈനുകൾ മുറിച്ചിരുന്നു. റിപ്പയറിനു ശേഷം കുറ്റിപ്പുറം വരെ പല സ്ഥലത്തും വീണ്ടും നശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് അഭയാർത്ഥികൾ ബാരക്കുകളിൽ തിങ്ങികൂടുന്നു. ഏതാണ്ട് നൂറ്റമ്പതു പേരുള്ള ബ്രിട്ടീഷ് സൈന്യവും, അമ്പതു ഇന്ത്യൻ കാലാളുകളും റെയിൽവേ സ്റ്റേഷനിലുണ്ട്. പുറത്തുനിന്നുള്ള ആളുകൾ കോഴിക്കോട്ടേക്കു കടന്നാൽ കലാപം ഉറപ്പാണ്. സ്ത്രീകളെയും,കുട്ടികളെയും പടക്കപ്പലിലേക്കു മാറ്റാൻ ആഗ്രഹിക്കുന്നു. പടക്കപ്പൽ രംഗത്തുവരുന്നത് വലിയതോതിൽ മനോവീര്യം നൽകും. തിരൂരിൽ നിന്ന്പിടിച്ച മൂന്നു യൂറോപ്യൻ തടവുകാരെ പൊന്നാനിക്കോ, താനൂർക്കോ കൊണ്ടുപോയിട്ടുണ്ടാകാം. ഇവിടെയും കോഴിക്കോടിനു തെക്കുള്ള മറ്റു തീര പ്രദേശങ്ങളിലും നാവികാഭ്യാസം നടത്തുന്നത് സാധ്യമാണ്, അത്യാവശ്യവുമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 23. 17-45 മണി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വെള്ളിയാഴ്ച രാത്രിക്കു ശേഷം നടന്ന മുഴുവൻ കാര്യങ്ങളുടെയും സംഗ്രഹം താഴെ കൊടുക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുന്നറിയിപ്പ് കൊടുക്കാത്ത നടപടിയായിരുന്നു തിരൂരങ്ങാടിയിൽ ഉദ്ദേശിച്ചിരുന്നത്. മിന്നൽ നടപടി എന്ന രീതിയിൽ അത് വിജയമായിരുന്നു. എന്നാൽ അറസ്റ്റുകളുടെ കാര്യത്തിൽ പരാജയവും. മൂന്നു ആളുകളെയും ഒരു യുദ്ധകത്തിയും മാത്രമാണ് കിട്ടിയത്. പത്തുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ആ സമയം പട്ടണം ശാന്തമായിരുന്നു. ഒളിച്ചു നടക്കുന്ന വാറണ്ടുകാരെ പിടിക്കാനായി തിരച്ചിൽ തുടരാൻ ഇരുപത്തഞ്ചു റിസർവ് പൊലീസുകാരെ അവിടെ നിർത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നമ്മുടെ നടപടികളുടെ വിവരങ്ങൾ ചുറ്റുപാടും പരന്നു എന്ന് വ്യക്തം. പന്ത്രണ്ടേകാലിന് താനൂരിൽ നിന്ന് ഇരുപതിനായിരത്തോളം മാപ്പിളമാർ ട്രെയിൻ വഴി പരപ്പനങ്ങാടിയിൽ നിന്നും, പടിഞ്ഞാട്ടുള്ള മറ്റു സ്ഥലങ്ങളിലും ഇറങ്ങി ഞങ്ങളുടെ നേരെ വരുന്നതായി വിവരം കിട്ടി. ഉച്ചക്ക് പോലീസും, ഞാനും, പട്ടാളത്തിന്റെ പിന്തുണയോടെ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ഇറങ്ങി. പന്ത്രണ്ടരക്ക് അവരുമായി മുഖാമുഖം കണ്ടു. ആൾക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അവർ മുന്നോട്ടുതന്നെ വന്നുകൊണ്ടിരുന്നു. ബയണറ്റുകളുമായി മുന്നോട്ടു നീങ്ങിയ പൊലീസുകാരെ അവർ വടികളുമായി നേരിട്ടു. ആത്മരക്ഷാർത്ഥം മുൻ നിരയിൽ നിന്ന് വെടിവയ്പ്പ് ആരംഭിച്ചു. ഒൻപതു പേർ മരണപ്പെട്ടു. ആൾകൂട്ടം ഭാഗികമായി കീഴടങ്ങി, ബാക്കിയുള്ളവർ രണ്ടു വശത്തുമുള്ള പറമ്പുകളിലേക്ക് ഓടിമാറി. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ ലങ്കാസ്റ്റർക്ക് ഉലക്ക കൊണ്ടുള്ള അടിയേറ്റു. കൂടുതൽ വെടി വയ്പ്പില്ലാതെ പോലീസ് ആൾക്കൂട്ടത്തെ പതുക്കെ പുറകിലേക്കു തള്ളി പരപ്പനങ്ങാടിയിൽനിന്ന് ഒരു മൈൽ അപ്പുറത്തെത്തിച്ച് 15 മണിക്ക് നാൽപതു തടവുകാരുമായി തിരിച്ചെത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അപ്പോളാണ് രണ്ടായിരത്തോളം വരുന്ന ആൾകൂട്ടം തിരൂരങ്ങാടി പോലീസ് സംഘത്തെ കീഴടക്കി ക്യാമ്പിന് കാവൽ നിന്നിരുന്ന ലെൻസ്റ്റെർ പ്ലാറ്റൂണിനെ ആക്രമിച്ച വിവരം അറിയുന്നത്. അവരെ ലെവിസ് തോക്കുകളും, മാഗസിനുകളും ഉപയോഗിച്ച് തുരത്തി. റൗളി ഈ സംഘത്തോടൊപ്പമായിരുന്നു. റൗളിയും, ലെൻസ്റ്റേഴ്സിലെ ജോൺസ്റ്റോണും മറ്റുള്ളവരിൽ നിന്ന് കൂട്ടംപിരിഞ്ഞു പോയത് എങ്ങിനെയാണെന്ന് വ്യക്തമല്ല. വളരെ അത്യാവശ്യമായിരുന്ന ഭക്ഷണത്തിനു ശേഷം അവരെ തിരയാൻ തുടങ്ങുമ്പോൾ 17 മണിക്കു ശേഷം ഹെഡ് കോൺസ്റ്റബിളിന്റെയും മറ്റും ശരീരം ക്യാമ്പിനടുത്തുള്ള റോഡരികിൽ കിടക്കുന്നതായി വിവരം കിട്ടി. 17-30 മണിക്ക് ശരീരങ്ങൾ വീണ്ടെടുത്തു. ശരീരങ്ങൾ വെട്ടിനുറുക്കി വികൃതമാക്കിയിരുന്നു. റൗളിയെപോലെ തോന്നിക്കുന്ന ഒരു ശരീരം ചാലിയാർ പുഴയുടെ ഭാഗത്തുനിന്ന് കണ്ടെടുത്തു. റൗളിയുടെ പുരുഷാവയവം മുറിച്ചു മാറ്റിയിരുന്നു. ശരീരം വികൃതമാക്കിയതിന് പിന്നിൽ എന്തെങ്കിലും ഗൗരവമുള്ള കാര്യം ഉണ്ടാകാം എന്ന് തോന്നുന്നു. ക്യാമ്പിലേക്ക് മടങ്ങി. രണ്ടായിരത്തോളം ആളുകൾ പള്ളിയിൽ തടിച്ചുകൂടിയിട്ടുണ്ട് എന്നറിഞ്ഞ് ആക്രമണം പ്രതീക്ഷിച്ച് രാത്രിയിലേക്കു വേണ്ട മുൻകരുതലുകൾ ചെയ്തു. 19 മണിക്ക് റെയിൽവേ സ്റ്റേഷനും, പോസ്റ്റ്ഓഫീസും തകർക്കുകയും, ടെലഗ്രാഫ് ലൈനുകൾ മുറിക്കുകയും ചെയ്തതായി പരപ്പനങ്ങാടിയിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ അറിയിച്ചു. കാര്യങ്ങൾ സിവിൽ അധികാരികൾക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായതിനാൽ ഏകദേശം 19 മണിക്ക് കാര്യങ്ങൾ കമാൻഡിങ് ഓഫീസർക്ക് കൈമാറി. പ്രതീക്ഷക്കു വിരുദ്ധമായി രാത്രി ശാന്തമായിരുന്നു. ഞായറാഴ്ച മരിച്ചവരെ അടക്കം ചെയ്ത ശേഷം 8-30 മണിക്ക് പരപ്പനങ്ങാടിയിലേക്ക് തിരിച്ച് മാർച്ചു ചെയ്തു. റേഷനോ, വിനിമയ ബന്ധങ്ങളോ ഇല്ലാതെ എണ്ണത്തിൽ വളരെ കൂടുതലുള്ള അവരെ നേരിടാൻ അസാധ്യമാണ്. 10-30 മണിക്ക് പരപ്പനങ്ങാടിയിലെത്തി. ഭക്ഷണത്തിനായി കാത്തു. അവിടന്ന് ഒന്നും കിട്ടിയില്ല. 14 മണിക്ക് സംഘം റെയിൽപാലത്തിലൂടെ കടലുണ്ടി ലക്ഷ്യമാക്കി നീങ്ങി. ആദ്യത്തെ മൂന്നു മൈലോളം രണ്ടു വശങ്ങളിൽനിന്നും, മുന്നിൽനിന്നും പുറകിൽ നിന്നും പലതവണ ആക്രമണങ്ങളെ നേരിട്ടു. ലെവിസ് തോക്കുകൾ വളരെ ഫലപ്രദമായി വിനിയോഗിക്കപ്പെട്ടു. ലൈനുകൾ മൂന്നിടത്തായി മുറിച്ചിരിക്കുന്നതു കണ്ടു. സൈന്യത്തെ ഒറ്റപ്പെടുത്താനാണെന്നു വ്യക്തം. 17 മണിക്ക് കടലുണ്ടിയിലെത്തി. ചാലിയാർ പാലത്തിനടുത്ത് ലൈൻ മുറിച്ച വിവരമറിഞ്ഞ് തടയാൻ ശ്രമിച്ചു. അവിടെ എത്തിയപ്പോളേക്കും വൈകിപ്പോയി. പിന്നെ ഫറോക്കിലേക്ക് മാർച്ചു ചെയ്തു. 20 മണിക്ക് അവിടെയെത്തി. ഫറോക്ക് പാലത്തിന്റെ കോഴിക്കോട് ഭാഗത്ത് ലൈൻ മുറിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ട്രെയിൻ കാത്തു നിൽപ്പുണ്ടായിരുന്നു. ഏതാണ്ട് 22 മണിക്ക് ട്രെയിൻ കയറി അർദ്ധരാത്രിയോടെ കോഴിക്കോട്ടെത്തി. കാലത്ത് എട്ടുമണിക്കു ശേഷം ഏതാണ്ട് ഒന്നും തന്നെ കഴിച്ചിട്ടില്ല. സൈന്യം മടങ്ങിയെത്തിയില്ലായിരുന്നെങ്കിൽ മിക്കവാറും കോഴിക്കോട് കൊള്ളയടിക്കപ്പെടുമായിരുന്നു. തിങ്കളാഴ്ച കാലത്ത് കമാൻഡിങ് ഓഫീസർ വ്യക്തമായ കാരണങ്ങളുള്ളതുകൊണ്ട് കോഴിക്കോടിന്റെ നിയന്ത്രണം ഏറ്റടുത്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ശരിക്കും ഗവർമെന്റിനെതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കലാപം ഖിലാഫത്തിന്റെ പേരിലാണ്. ഇപ്പോൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങിയിരിക്കുന്നു. ലൈനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നു. ഇപ്പോളത്തെ അവസ്ഥ താഴെ പറയുന്നപോലെയാണ്. മലപ്പുറത്തെ നിയുക്ത സൈന്യം ഒറ്റപ്പെട്ടു എന്ന് മനസിലാക്കുന്നു. കുറ്റിപ്പുറത്തേക്കുള്ള ലൈനുകൾ മുറിച്ചിട്ടുണ്ട്. ഒരുപക്ഷെ അതിനുമപ്പുറവും. റോഡുകൾ തടസ്സപ്പെട്ടു, കോഴിക്കോട്ടുനിന്ന് പത്താം മൈൽ മുതൽ പാലങ്ങളും തകർത്തിട്ടുണ്ട്. മലപ്പുറത്തെയും, തിരൂരിലെയും, നിലമ്പൂരിലെയും റോഡുകളും ഇതുപോലെ തടസ്സപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട മറ്റു റോഡുകളുടെ അവസ്ഥയും ഇങ്ങനെത്തന്നെയാകാം. ഞങ്ങൾ ഒഴിഞ്ഞു ശേഷം കോട്ടക്കൽ സബ്ബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്,തിരൂരിലെ ഓഫീസുകൾ, മഞ്ചേരി ട്രഷറി, തിരൂരങ്ങാടി ഓഫീസുകൾ എന്നിവ ചുട്ടെരിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. ഏറനാട് മുഴുവനും, വടക്കൻ പൊന്നാനിയിലും തുറന്ന യുദ്ധമാണ്. തെക്കൻ മലബാറിലെ ബാക്കി സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. വടക്കൻ മലബാറിൽ ഇതുവരെ പ്രശ്നങ്ങളില്ല. കോഴിക്കോട് പോയാൽ വടക്കൻ മലബാറും പോകും. യൂറോപ്യന്മാരെയും, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആംഗ്ലോ ഇന്ത്യൻ ജനങ്ങളെയും, അവർ വധിക്കപ്പെട്ടേക്കാം എന്ന്ഭയപ്പെട്ട്, തിങ്കളാഴ്ച ഉച്ചക്ക് എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ വെസ്റ്റ് ഹില്ലിൽ എത്തിക്കാൻ ഉത്തരവിട്ടു. രണ്ടു ബ്രിട്ടീഷ് പട്ടാളക്കാർ, ഓട്ടു കമ്പനിയിലെ ഒരു യൂറോപ്യൻ, പതിനഞ്ചു പോലീസുകാർ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർ തിരൂരിൽ തടവിലാണ്. ബ്രിട്ടീഷ് നിയുക്തസേന ഹംഫ്രിയുടെ സേനയുമായി സഹകരിക്കാൻ തയ്യാറാണ്. കോമുസിന്റെ വരവ് കോഴിക്കോടിനെ പൂർണ്ണമായും സുരക്ഷിതമാക്കും. കോഴിക്കോട് ശാന്തമാണ്,കലാപത്തിൽ പെടില്ല. ചുരുങ്ങിയപക്ഷം പുറത്തുനിന്ന് വലിയൊരു കൂട്ടം വന്നില്ലെങ്കിൽ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: വള്ളുവനാട് തഹസീൽദാറിൽ നിന്ന്. ഒറ്റപ്പാലം 1921 ഓഗസ്റ്റ് 24. അയച്ചത് 13-45 മണി, കിട്ടിയത് 14-56 മണി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആയിരക്കണക്കിന് മാപ്പിള കലാപകാരികൾ ഇന്നലെ പൊതു സ്ഥാപനങ്ങളും വള്ളുവനാട് ട്രഷറിയും കൊള്ളയടിച്ചു. എല്ലാ വിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിസ്സഹായനാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 25. കിട്ടിയത് 20-30 മണി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വള്ളുവനാടും, പൊന്നാനി മുഴുവനായും കത്തുകയാണ്. സംഘം ചേർന്നുള്ള കൊള്ള, പിടിച്ചുപറി ഹിന്ദുക്കളെ കൊല്ലൽ എന്നിവ വ്യാപകമായി നടക്കുന്നു. ആ പ്രദേശത്തെ താലൂക്ക് ഓഫീസുകളും, മിക്ക പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കപ്പെട്ടു. കോഴിക്കോട്ടുനിന്ന് താനൂരിലേക്കും, മറുഭാഗത്ത് കുറ്റിപ്പുറത്തിനടുത്ത് വരെയുമുള്ള റയിൽവേ പാതയും നന്നാക്കി. പക്ഷെ അതിനപ്പുറം കനത്ത നാശനഷ്ടമുണ്ട്. ഒരാഴ്ച എടുത്തേക്കും. ഒലവക്കോട്-മണ്ണാർക്കാട് റോഡ് തകർന്നു. കോമുസ് എത്തി. ക്യാപ്റ്റനുമായി സംസാരിച്ചു. അദ്ദേഹം തൽക്കാലം ഇടപെടുന്നില്ല. മലപ്പുറത്തെ നിയുക്ത സേനക്ക് ആശ്വസവുമായി മക്എൻറോയ് ഇന്ന് പുറപ്പെട്ടിട്ടുണ്ട്. നാളെ തിരിച്ചെത്തിയേക്കും. കോഴിക്കോട് പട്ടണം ഇപ്പോളും ശാന്തമാണ്. കോഴിക്കോട് താലൂക്കിന്റെ ഉൾപ്രദേശങ്ങൾ ഏറനാട് പോലെത്തന്നെയാണ്. ഞാൻ ജില്ലയുടെ മിക്ക ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണെന്നും, ആൾവശം കൊടുത്തയാക്കുന്ന റിപ്പോർട്ടുകളേയും, കിംവദന്തികളേയും ആശ്രയിക്കേണ്ടി വന്നിരിക്കുന്നു എന്ന് ഗവർമെന്റ് മനസ്സിലാക്കണം. നാവിക, മിലിട്ടറി കമാന്റർമാരുടെ യോഗം നേരത്തെയാക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. 110-(f), ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ പീനൽ കോഡിലെ 121 ഇവയേതെങ്കിലും ഉപയോഗിച്ച് അയൽ ജില്ലകളിലേക്കു കടക്കുന്ന മാപ്പിളമാരെ അറസ്റ്റ് ചെയ്യണമെന്ന് അടുത്തുള്ള ജില്ലകൾക്ക് ഗവർമെന്റ് നിർദ്ദേശം കൊടുത്താൽ നന്നായിരിക്കും. ഈറ്റൺ കോൾഭ്രൂക്കിനോടൊപ്പം ഊട്ടിയിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകും എന്നാണ് കരുതിയത്. സ്പെഷ്യൽ ഫോഴ്സിലെ ഇൻസ്പെക്ടർ റീഡ്മാനും, അദ്ദേഹത്തിന്റെ പരിചാരകനും കഴിഞ്ഞ ശനിയാഴ്ച വധിക്കപ്പെട്ടു. ഈറ്റൺ ഇരുപത്തിരണ്ടാം തീയ്യതിയും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: പാലക്കാട് ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 26.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ചുങ്കത്തും, പൊന്നാനിയിലും ട്രഷറിയുടെ നേർക്ക് ആക്രമണം ഏതു നിമിഷവും ഉണ്ടാകാം. ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അറിയുന്നത്. ഈ സ്റ്റേഷനുകളിലേക്ക് അയച്ച പ്രത്യേക ദൂതൻ മടങ്ങി വന്നിട്ടില്ല. പൊന്നാനി താലൂക്കിൽ മാപ്പിളമാരുടെ സംഘം, തങ്ങൾക്ക് സ്വരാജ് കിട്ടിയതായി പ്രഖ്യാപിച്ച്, വീടുകൾ കൊള്ളയടിക്കുകയും, കള്ള്, ചാരായ ഷാപ്പുകൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. റെയിൽവേ പോലീസ് പിടികൂടിയ ഏഴു കലാപകാരികളെ പാലക്കാട് ജയിലിലടച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന തിരൂർ,താനൂർ പ്രദേശങ്ങളിൽ നിന്ന് വിവരമൊന്നുമില്ല. മണ്ണാർക്കാട് റോഡിൽ തുപ്പനാട്ടും മറ്റുമുള്ള പാലങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. മണ്ണാർക്കാട്ടേക്കുള്ള റോഡ് തടസ്സപ്പെട്ടിട്ടുണ്ട്. തുപ്പനാടും,കോങ്ങാടും, സപീപപ്രദേശങ്ങളിലും കൊള്ളയും,പിടിച്ചു പറിയും നടക്കുന്നു. പാലക്കാട് ഇതുവരെ സുരക്ഷിതമാണ്. സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ തുപ്പനാട്ടേക്കു പോകുന്നു. മടങ്ങി വന്നിട്ട് വിവരമറിയിക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ കമാൻഡിങ് ഓഫീസറിൽ നിന്ന്.ഷൊർണൂർ. No. M.O. 63, 1921 ഓഗസ്റ്റ് 27</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് അറിയിക്കുന്നു- ആരംഭം- പൊന്നാനിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊച്ചി മാപ്പിളമാർ ആയുധങ്ങളില്ലാതെ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. അവർ കലാപത്തിൽ ചേരാനുള്ള താൽപര്യം കാണിക്കുന്നുണ്ട്. ദയവായി ജില്ലയുടെ തെക്കേ അറ്റം മുതൽ ചേറ്റുവ വരെ ശക്തമായ മോട്ടോർ ബോട്ട് നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുക. യന്ത്ര തോക്കുകൾ കൊണ്ടുപോകുക. വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ വേണ്ട വിവരങ്ങൾ തരും. പ്രക്ഷോഭം അമർച്ച ചെയ്യാൻ ആവശ്യമായതു ചെയ്യുക. പറ്റുമെങ്കിൽ ചുങ്കം കൂടി സന്ദർശിക്കുക. കൊച്ചിയിലെ സഹായ സേനയെ ഇറക്കുക. കൊച്ചി നിലവിൽ ബാധിക്കപ്പെട്ടിട്ടില്ലെങ്കിലും, സേനയെ പിൻവലിച്ചാൽ പോലീസ് ഒരു ഉറപ്പും നൽകുന്നില്ല. സേനയെ അയക്കാമോ- അവസാനം. സേനയെ അയക്കാൻ കഴിയില്ലെന്ന് ഞാൻ ദുഃഖത്തോടെ അറിയിച്ചിട്ടുണ്ട്. മദ്രാസ് ജില്ലയുടെ കമാൻഡിങ് ഓഫീസർ, ഗവർമെന്റ് ചീഫ് സെക്രട്ടറി, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്,സതേൺ കമാൻഡ് പൂന, ക്യാപ്റ്റൻ ഫോർഷോ, എറണാകുളം എന്നിവർക്ക്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
---------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്. No. 129,കോഴിക്കോട്,1921 ഓഗസ്റ്റ് 28</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട് ശാന്തം. നമ്പൂതിരിമാരടക്കമുള്ള അഭയാർത്ഥികളെക്കൊണ്ട് നിറയുന്നു. ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്തതിനാൽ മാപ്പിളമാരും ഏറനാട് വിടുന്നതായി പറയപ്പെടുന്നു. പകലോടെ റെയിൽവേ ലൈൻ ഉപയോഗയോഗ്യമാകും. പൂകോട്ടൂരിലെ യുദ്ധം കഴിഞ്ഞ് മക്എൻറോയ് ഇരുപത്തിയേഴാം തീയ്യതി മലപ്പുറത്തെത്തി എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും അദ്ദേഹത്തിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരൂരങ്ങാടിയിൽ ആലി മുസലിയാർ സ്വയം രാജാവായി പ്രഖ്യാപിച്ചിരിക്കുന്നു. മിക്കവാറും അവിടെ നിന്നായിരിക്കും അവസാനത്തെ യുദ്ധം നടത്തുക എന്ന് കരുതുന്നു. ഭക്ഷ്യക്ഷാമം ഉണ്ടെന്നു കേൾക്കുന്നു. ഇന്ന് കോഴിക്കോട്ടു വച്ച് ഇവാൻസിനെയും, ഹംഫ്രിയേയും കണ്ടു. നാവിക കമാണ്ടറുമായി കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന്. No. S. 250/127/G,1921 ഓഗസ്റ്റ് 29</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലപ്പുറത്തെ നിയുക്ത സേനയുമായി സൈന്യം കോഴിക്കോട്ട് തിരിച്ചെത്തി.ഇരുപത്താറാം തീയ്യതി പൂക്കോട്ടൂർ വച്ച് സൈന്യം കലാപകാരികളുമായി ഏറ്റുമുട്ടി. ഏതാണ്ട് നാന്നൂറ് കലാപകാരികൾ കൊല്ലപ്പെട്ടു. നമ്മുടെ ഭാഗത്തുനിന്ന് രണ്ടുപേർ കൊല്ലപ്പെടുകയും, ഒരു ഓഫീസർ അടക്കം ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറത്തു നിന്നുള്ള സൈന്യം ഇരുപത്തേഴാം തീയ്യതി മലപ്പുറത്ത് ഹാജരായി. തിരൂർ, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിൽ നിന്നുള്ള സൈന്യം ഇന്ന് തിരൂരങ്ങാടിയിൽ ഒരുമിക്കും. റെയിൽവേ താത്കാലികമായി അറ്റകുറ്റപ്പണികൾ കഴിച്ച് കോഴിക്കോട് വരെ തുറന്നിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം: കൊച്ചി ദിവാനിൽ നിന്ന്. തൃശൂർ 1921 ഓഗസ്റ്റ് 30</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൊന്നാനിയിലെ സ്ഥിതി ഗൗരവമുള്ളതായി റിപ്പോർട്ടുകളിൽ കാണുന്നു. താലൂക്ക് ഉദ്യോഗസ്ഥർ അപകടകരമായ വിധത്തിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഇന്നലെ പിറ്റിന്റെയും,ബ്രൗണിന്റെയും കൂടെ അതിർത്തി കാവൽ സേനയും, തിരുവിതാംകൂർ, കൊച്ചി പോലീസ് കമ്മീഷണർമാരും പൊന്നാനിയിൽ പോയി. ഉദ്യോഗസ്ഥരും,ഓഫീസുകളും ട്രഷറികളും സുരക്ഷിതമാണ്.എങ്കിലും കോഴിക്കോട്, മദ്രാസ് ഭാഗങ്ങളിൽ നിന്നുള്ള ഒരു വിവരവും ഉദ്യോഗസ്ഥർക്ക് കിട്ടുന്നില്ല. ഓഗസ്റ്റ് 22 മുതൽ നമ്പൂതിരി,നായർ ഭൂവുടമകളുടെ നേരെ മാപ്പിളമാരുടെ അനേകം പിടിച്ചുപറികൾ ഉണ്ടായിട്ടുണ്ട്. വലിയ തോതിൽ നെല്ല്,അരി ശേഖരങ്ങൾ കൊള്ളയടിക്കപ്പെട്ടു. താലൂക്ക് കേന്ദ്രങ്ങളുടെ ചുറ്റുവട്ടങ്ങളിൽ പോലും കൊള്ള ഇപ്പോളും വ്യാപകമാണ്. കസബ സ്റ്റേഷനിൽ 45 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് എല്ലാ കള്ള്, ചാരായ കടകൾ അഗ്നിക്കിരയായിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാലക്കാട് സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്ന്. 1921 ഓഗസ്റ്റ് 31</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരുപത്തൊൻപതാം തീയ്യതി മണ്ണാർക്കാട് സബ്ബ് രജിസ്ട്രാർ ഓഫീസ് തകർത്ത് രേഖകൾ നശിപ്പിച്ചു. മേലത്തൂരിലെ അനേകം ഹിന്ദുക്കളെ ബലമായി മുഹമ്മദീയ മതത്തിൽ ചേർത്തു. ചാവക്കുടി ശാന്തമാണ്. ഇരുപത്തിമൂന്നാം തീയ്യതി മുതൽ തൃത്താല, വെട്ടംപള്ളിപ്പുറം, അങ്ങാടി,കാവക്കൊടി പത്തി, താര എന്നിവിടങ്ങളിൽ കൊള്ള നടക്കുന്നുണ്ട്. കലാപകാരികൾ കുഴപ്പമുണ്ടാക്കാൻ വെട്ടംപള്ളിപ്പുറത്ത് കൂട്ടം കൂടുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ കമാൻഡിങ് ഓഫീസറിൽ നിന്ന്. No. M.C.106,തിരൂരങ്ങാടി.1921 സെപ്റ്റംബർ 1.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇന്നലെ 9/45 ന് തിരൂരങ്ങാടിയിലെ കലാപകാരികൾ വെടിവയ്പ്പാരംഭിച്ചു. അതിനുശേഷം അവർ പുറത്തേക്കു കുതിച്ച് സൈന്യത്തെ ആക്രമിച്ചു. നമ്മുടെ ഒരാൾ മരിക്കുകയും,നാലു പേർക്ക് പരിക്കു പറ്റുകയും ചെയ്തു. ഇരുപത്തിമൂന്നു കലാപകാരികൾ കൊല്ലപ്പെട്ടു. ആലി മുസലിയാരടക്കം മുപ്പത്തിയെട്ടു പേരെ പിടികൂടി. കൂടാതെ ഏഴു തോക്കുകളും, വാളുകളും. നിയമാവലികളുടെ പകർപ്പുമായി ഹിച്ച്കോക്കിനെ മെയിലിൽ തിരൂർക്കയച്ചിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ജില്ലാ മജിസ്ട്രേറ്റിൽനിന്ന്. No. 191,1921 സെപ്റ്റംബർ 1.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
16-00 മണി. വിരമിച്ച പോലീസ് ഇൻസ്പെക്ടറായ ഖാൻ ബഹാദൂർ ചേക്കുട്ടിയും, ഒരു മാപ്പിള ഹെഡ് കോൺസ്റ്റബിളും മഞ്ചേരികടുത്തു വച്ച് കൊല ചെയ്യപ്പെട്ടതായും, അവരുടെ തല കുന്തത്തിൽ കോർത്ത് അങ്ങാടിയിൽകൂടി കൊണ്ടു നടന്നതായും ഇന്ന് വിവരം കിട്ടിയിരിക്കുന്നു. ഈറ്റന്റെ തലയും ഇതേ പ്രകാരം ചെയ്തിരുന്നു. മേൽമുറി അംശത്തിലെ കോമു മേനോൻ എന്ന ധനികനായ ജന്മിയെയും, കുടുംബത്തെയും ബലമായി മതം മാറ്റി. മേലത്തൂർ നിന്നും കരുവാരകുണ്ടിൽ നിന്നും കുടുംബമടക്കമുള്ള മതം മാറ്റം റിപ്പോർട്ട് ചെയ്യപ്പെടുന്നു. മറ്റു സ്ഥലങ്ങളിലെ വിവരങ്ങൾ അറിയില്ല, പക്ഷെ മതം മാറുക, അല്ലെങ്കിൽ കൊല്ലപ്പെടുക എന്നതിന് ഹിന്ദുക്കൾ വ്യാപകമായി ഇരയാകുന്നുണ്ട് എന്ന് നിശ്ചയം. തപാലിൽ പുറകെ വരുന്ന പാണ്ടിക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ട്ടറുടെ റിപ്പോർട്ടിൽ ഏറനാട്ടിലെയും, വള്ളുവനാട്ടിലെയും അവസ്ഥ ഏറെക്കുറെ കൃത്യമായി ഉണ്ട്. മിലിട്ടറി കമാണ്ടറുടെ അനുമതി കിട്ടിയാൽ ദിവസേനെ സൈനിക നീക്കത്തിന്റെ പുരോഗതിയെക്കുറിച്ചും,യുദ്ധത്തിന്റെ ചെറു വിവരങ്ങളും അടങ്ങുന്ന ഔദ്യോഗിക പ്രസ്താവനകൾ പുറത്തു വിടട്ടെ. കോഴിക്കോട് ശാന്തമാണ്. മിലിട്ടറി കമാണ്ടർ പുറപ്പെടുവിച്ച നിയമങ്ങളുടെയും, ചട്ടങ്ങളുടെയും ജില്ലാ ഗസറ്റ് ഇന്ന് പുറത്തിറങ്ങി. പകർപ്പുകൾ നാളെ അയക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ കമാൻഡിങ് ഓഫീസറിൽ നിന്ന്. No. M.C. 109. തിരൂർ ക്യാമ്പ്.1921 സെപ്റ്റംബർ 1.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്റെ M.C.106 ന്റെ തുടർച്ച. ആലി മുസലിയാർ അടക്കമുള്ള നാൽപത്തി രണ്ടു തടവുകാർ തിരൂരിലെത്തി. നമ്മുടെ ഭാഗത്തുനിന്ന് ഡോർസെറ്റ് റെജിമെന്റിലെ മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കു പറ്റി. ഹോപ്പിന്റെ നേതൃത്വത്തിലുള്ള വിഭാഗം മലപ്പുറത്തേക്കു പോയി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അർദ്ധ-ഔദ്യോഗികം-- എഫ്.ബി. ഇവാൻസ് അവർകൾ ഐ.സി.എസ്. സ്പെഷ്യൽ ഓഫീസർ,മലബാർ അയക്കുന്നത്. മലപ്പുറം ക്യാമ്പ്, 1921 സെപ്റ്റംബർ 5</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1921 സെപ്റ്റംബർ 3 ലെ താങ്കളുടെ അർദ്ധ- ഔദ്യോഗിക കത്ത്, M. No. 88-21. മലബാർ കലാപത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നത് സംബന്ധിച്ച്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുറിവേറ്റ കലാപകാരികളെ നമ്മുടെ മുറിവേറ്റവരെപ്പോലെ തന്നെ ശുശ്രൂഷിക്കാൻ സാധ്യമാകുന്ന തരത്തിൽ പട്ടാള അധികാരികൾ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവർമെന്റിന് അറിവുള്ളപോലെ, സാധാരണ ഗതിയിൽ മതഭ്രാന്തനായ മാപ്പിള മരിച്ചാലല്ലാതെ പോരാട്ടം നിർത്തില്ല. പൂക്കോട്ടൂരിൽ ഒരു ലൈൻസ്റ്റെർ പട്ടാളക്കാരൻ മുറിവേറ്റ് അനങ്ങാൻ വയ്യാതെ കിടക്കുന്നു എന്ന് കരുതിയ ഒരു കലാപകാരിയുടെ കൈ കൊണ്ട് കൊല്ലപ്പെട്ടു. കലാപകാരികൾ അവരുടെ മുറിവേറ്റവരെ ഉപേക്ഷിച്ചു പോകാറില്ല. വിവരങ്ങൾ അറിയാൻ അവരെ കിട്ടുന്നത് നല്ലതാണെങ്കിലും, ശരിക്കും പറഞ്ഞാൽ അവരെ കിട്ടുക ഏറ്റവും പ്രയാസമാണ്. നമ്മുടെ കയ്യിൽ പെടുന്ന മുറിവേറ്റവരെ നമ്മുടെ മുറിവേറ്റവരെ പരിചരിക്കുന്നപോലെ പരിചരിക്കും. മഞ്ചൽ വാഹകരും മറ്റും യുദ്ധം ചെയ്യുന്ന സൈന്യത്തിനൊപ്പമുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന്.No. 249, 1921 സെപ്റ്റംബർ 5</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുറച്ചു ദിവസമായി ജീവഭയത്തിലായിരുന്ന നിലമ്പൂരിലെ തിരുമുൽപ്പാടും കുടുംബവും ഉപദ്രവമൊന്നും കൂടാതെ ബോട്ടിൽ കോഴിക്കോട്ടേക്കു തിരിച്ചു, രാവിലെ അവിടെ എത്തിച്ചേർന്നു. സൈന്യം ഇറങ്ങിയ ശേഷം ആയുധധാരികളായ മാപ്പിളമാരെ കാണാനില്ല എന്നാണ് പൊതുവായ റിപ്പോർട്ടുകൾ. കൂടുതലൊന്നും റിപ്പോർട്ട് ചെയ്യാനില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരങ്ങാടി പള്ളിയിലെ തടവുകാരെ ഇന്ത്യൻ പീനൽ കോഡിലെ 121 പ്രകാരം ചാർജ്ജ് ചെയ്യണം എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ശക്തമായി നിർദ്ദേശിക്കുന്നു. ദയവായി ക്രിമിനൽ പ്രൊസീജ്യർ കോഡ് 196 പ്രകാരം അനുവദിക്കുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-79462020542113591122019-10-04T05:53:00.001+05:302019-10-04T05:53:26.625+05:30മാപ്പിള കലാപം സീരീസ് (ഭാഗം 5 )<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എ. ആർ.നാപ്പിന്റെ റിപ്പോർട്ട്…..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോഴിക്കോട് സന്ദർശിച്ച ശേഷം മലബാറിലെ സാഹചര്യത്തെക്കുറിച്ച് എന്റെ പൊതുവായ അഭിപ്രായം താഴെ കൊടുക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ മിസ്റ്റർ തോമസിനെ ഏതാണ്ട് വെപ്രാളപ്പെട്ട അവസ്ഥയിലാണ് കണ്ടത്. ഇങ്ങനെ പറയുന്നതുകൊണ്ട് അവസ്ഥയുടെ ഗൗരവം അദ്ദേഹം പെരുപ്പിച്ചു കാട്ടി എന്നർത്ഥമില്ല. മെസ്സേർസ് ഹിച്ച്കോക്ക്,ഓസ്റ്റിൻ, ഏറനാട്ടിലെ ഒരു റബ്ബർ തോട്ട ഉടമയായ മിസ്റ്റർ ബ്രൗൺ എന്നിവരുമായുള്ള ചർച്ചക്കു ശേഷം കാര്യങ്ങളുടെ സ്ഥിതി ഗൗരവകരമാണെന്നും,അടിയന്തിരമായി നടപടികൾ എടുക്കേണ്ടതുമുണ്ട് എന്നെനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മിസ്റ്റർ തോമസ്സിന്റെ പരിഭ്രമം അദ്ദേഹത്തിന്റെ പൊതുവായ അഭിപ്രായങ്ങളിലാണ് പ്രകടമായി കാണുന്നത്. വിശേഷിച്ചും എന്റെ അഭിപ്രായത്തിൽ വരും വരായ്കകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, എടുപിടീന്ന് വലിയ തോതിൽ അറസ്റ്റുകളും, അടിച്ചമർത്തലുകളും നടത്താൻ പുറപ്പെടുന്നതിലുമാണ് അത് പ്രകടമാകുന്നത്. കൂടുതൽ സൈന്യം വരുന്നതും, അതു വഴി സൈനിക നടപടി നേരത്തേയാക്കാനുള്ള സാധ്യതയും, ഞങ്ങളുടെ പരസ്പരമുള്ള ചർച്ചയും കാര്യങ്ങൾക്ക് ഒരു സ്ഥിരത നൽകിയിട്ടുണ്ട്. ഇതുവരെയുള്ള പ്രാദേശിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മിസ്റ്റർ തോമസ് തികച്ചും പ്രാപ്തനാണ്. ഞാൻ പറഞ്ഞത് “ഇതുവരെയുള്ള പ്രാദേശിക പ്രശ്നങ്ങൾ” എന്നാണ്. കാരണം ഖിലാഫത്ത് വളണ്ടിയർമാർക്കെതിരെ മനഃപൂർവ്വം യുദ്ധം പ്രഖ്യാപിക്കുക പോലുള്ള കാര്യത്തിൽ പ്രാദേശിക നടപടികൾ തീരുമാനിക്കാൻ പ്രാദേശിക നയം മാത്രം നോക്കിയാൽ പോരാ, പൊതുവായുള്ള നയങ്ങൾ കൂടി നോക്കണം എന്ന് അദ്ദേഹത്തെ മനസ്സിലാക്കിക്കാൻ ഞാൻ അൽപം ബുദ്ധിമുട്ടി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിലമ്പൂരിലെ തിരുമുൽപ്പാടും, പോലീസ് ഇൻസ്പെക്ട്ടറും പൂക്കോട്ടൂരിൽ വച്ച് കഷ്ടിച്ചാണ് കൊല്ലപ്പെടാതെ രക്ഷപ്പെട്ടത് എന്നത് വളരെ വ്യക്തമാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വലിയ തോതിലുള്ള കലാപം നിശ്ചയമായിരുന്നു. ശരിക്കും എന്തുകൊണ്ടാണ് ആൾകൂട്ടം അവസാന നിമിഷം പിൻവലിഞ്ഞത് എന്ന് വ്യക്തമല്ല. ഇൻസ്പെക്റ്റർക്കു തന്നെ അത് വിശദീകരിക്കാൻ പറ്റുന്നില്ല എന്നാണ് ഞാൻ അറിഞ്ഞത്. ആൾക്കൂട്ട മനഃശാസ്ത്രത്തിലെ രസകരമായ ഒരു സമസ്യയാണ് അത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തുടക്കത്തിൽ നേതാവായിരുന്ന മമ്മത് താൻ ഉയർത്തി വിട്ട കൊടുങ്കാറ്റ് കണ്ട് വിരണ്ടു പോയി എന്നത് ഒരു കാരണമാണ് എന്നതിൽ സംശയമില്ല. പക്ഷെ ആൾക്കൂട്ടത്തിലെ ചെറിയൊരു ഭാഗത്തിനേ ശരിക്കുള്ള മാപ്പിള മതഭ്രാന്ത് ഉണ്ടായിരുന്നുള്ളൂ, ബാക്കി ഖിലാഫത്ത് സംഘടനയുടെ സംഭാവനയായിരുന്നു എന്നതായിരിക്കാം സത്യമെന്ന് ഞാൻ കരുതുന്നു. ഈ രണ്ടാമത്തെ വിഭാഗം അപകടകാരികളാണെങ്കിലും, അവരുടെ കൂട്ടത്തിൽ സ്വന്തം ജീവന് ഒരു വിലയും കൊടുക്കാത്ത മാപ്പിള “സൈദ്” പോലെ പെരുമാറാത്തവർ ധാരാളം പേരുണ്ടാകും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൂക്കോട്ടൂരിലെ ആക്രമണത്തിലേക്ക് നയിച്ചത് എന്തായാലും, ആ പ്രകടനം അതിന്റെ പൂർണ്ണതയിലെത്തിയില്ല എന്നത് വളരെ വ്യക്തമാണ്. തങ്ങൾ മോശമായി പെരുമാറിയെന്നും,ശിക്ഷ പുറകെ വരുമെന്നും മാപ്പിളമാർ തിരിച്ചറിഞ്ഞിരുന്നു. ദിവസങ്ങൾ കടന്നു പോകുകയും അങ്ങനെ സംഭവിക്കാതിരിക്കുകയും ചെയ്തപ്പോൾ,അധികാരികൾക്ക് തങ്ങളെ തൊടാൻ പേടിയാണ് എന്നവർ വീമ്പു പറയാൻ തുടങ്ങി. മിസ്റ്റർ ഹിച്ച്കോക്ക് സമീപ പ്രദേശങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ പഠിച്ച ശേഷം എന്നോടു പറഞ്ഞ വിവരങ്ങളുടെ ചുരുക്കം ഇതാണ്. ഈ അവസ്ഥ ഇതുപോലെ തുടരാൻ സമ്മതിക്കാനാകില്ല എന്ന് വളരെ വ്യക്തമാണ്. മാപ്പിളയാണ് അധികാരി എന്നോ, അല്ലെങ്കിൽ ഒരുപക്ഷെ കൂടുതൽ അജ്ഞനായ മാപ്പിള ഇപ്പോൾ കരുതുന്ന പോലെ ബ്രിട്ടീഷ് രാജ് അവസാനിച്ചെന്നും, അതിന്റെ സ്ഥാനത്ത് മാപ്പിള രാജ് വന്നു എന്നോ ഉള്ള ധാരണ മാറ്റാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ഈ സംഭവത്തിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലായിരിക്കാം തിരൂരങ്ങാടിയിലെ ചില മാപ്പിളമാർ കുറച്ചു മാസങ്ങൾക്കു മുൻപ് അവരുടെ അയൽക്കാരായ നായർ സ്ത്രീകൾക്ക് മുഹമ്മദീയ നാമങ്ങൾ നൽകിയത് ഭാവിയിലെ മാപ്പിള ഭരണക്കാരുടെ അന്തഃപ്പുരത്തിലേക്ക് ചേർക്കാൻ യോജിച്ചത് എന്ന് കരുതി തന്നെയായിരിക്കും എന്ന്സംശയമില്ല. ആ സംഭവം ഇപ്പോൾ ഒരു തമാശയായാണ് പറയപ്പെടുന്നതെങ്കിലും, ആ സമയത്ത് അത് അങ്ങനെയായിരുന്നില്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ പ്രശ്നത്തിന്റെ ശ്രദ്ധേയമായ ഒരു കാര്യം, കലാപത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വാളുകളും, കത്തികളും ഉണ്ടാക്കിയതാണ്. എങ്കിലും ഇതൊരു പുതിയ കാര്യമല്ല. എന്റെ വ്യക്തിപരമായ അനുഭവത്തിൽ 1894 ൽ ഇങ്ങനെ നടന്നിട്ടുണ്ട്. അതിനു മുൻപും ഇപ്രകാരം നടന്നിട്ടുണ്ടാകാമെന്നു ഞാൻ കരുതുന്നു. പൂക്കോട്ടൂരിൽ ഇപ്പോൾ പുതുതായി അവതരിപ്പിച്ചിരിക്കുന്നു എന്ന് പറയുന്ന വലിയ വാളുകളെക്കുറിച്ച് എനിക്ക് നേരിട്ട് അറിവില്ല. ചിലപ്പോൾ അവ അമ്പലത്തിലെ വാളുകൾ പോലെ നിരുപദ്രവകരങ്ങളായിരിക്കാം എന്നു ഞാൻ കരുതുന്നു. ഞാൻ പിടിച്ചെടുത്ത കത്തി ഒരു മാരകായുധമാണ്. വലിയൊരു മലബാർ ശിക്കാർ കത്തി. ഒരു സൈന്യത്തിന്റെ ആയുധം എന്ന നിലയിൽ അതിനെ ഞാൻ ഗൗരവമായി പരിഗണിക്കുന്നില്ല. പക്ഷെ മാപ്പിളമാർ തന്നെ അവകാശപ്പെടുന്നതായി കേട്ടതു പ്രകാരമാണെങ്കിൽ, ഇത്തരം കത്തിയുമായി അവരുടെ ആയിരം പേർക്ക് നൂറു പട്ടാളക്കാരെ വളയാം. വെടിയുണ്ടകളെ തരണം ചെയ്ത് കുറെ പേർക്ക് കത്തികൾ കൊണ്ട് പട്ടാളക്കാരെ ഉന്മൂലനം ചെയ്യാം. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ അത്ര ഗൗരവമായി കരുതുന്നില്ല. കത്തികൾ ഉണ്ടാക്കൽ ഒരു കലാപത്തിന് ഇപ്പോളോ, മുൻപോ പദ്ധതിയുണ്ടായിരുന്നു എന്നതിന്റെ സൂചനയായി മാത്രമാണ് ഞാൻ അതിനെ കാണുന്നത്. അറിഞ്ഞിടത്തോളം പൂക്കോട്ടൂരിലെ രണ്ട് ഹിന്ദു കൊല്ലന്മാരാണ് മാപ്പിളമാരുടെ ഭീഷണിക്കു വഴങ്ങി കത്തികൾ ഉണ്ടാകുന്നത്. കറാച്ചി പ്രഭാഷണങ്ങൾക്കു ശേഷമാണ് മെയ് മുതൽ ഏതാണ്ട് തളർന്നു കിടന്നിരുന്ന മുഹമ്മദൻ അനുഭാവം മലബാറിൽ ഉയർത്തെഴുന്നേറ്റത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
റിപ്പബ്ലിക്ക് സ്ഥാപിക്കണമെന്ന കറാച്ചി പ്രഭാഷണങ്ങൾ മലബാറിൽ മെയ് മുതൽ ഏതാണ്ട് തളർന്നു കിടന്നിരുന്ന മുഹമ്മദൻ അനുഭാവം വീണ്ടും ഉണർത്തിയതിനു ശേഷമാണ് കത്തിയുടെ നിർമ്മാണം ആരംഭച്ചിരിക്കുന്നത്. കത്തികളുടെ നിർമ്മാണം വ്യാപകമായി നടക്കുന്നില്ല,അത് ഒരു സ്ഥലത്തു മാത്രമായി ഒതുങ്ങി നിൽക്കുന്നു എന്നതിൽ നിന്ന് എനിക്കു തോന്നുന്നത് പൊതുവായ ഒരു മാപ്പിള-ഖിലാഫത്ത് കലാപമല്ല,സാധാരണ പോലത്തെ പ്രാദേശികമായ ഒരു മാപ്പിള കലാപം, ഒരുപക്ഷെ ഖിലാഫത്ത് പ്രവർത്തനം കൊണ്ട് വഷളായ ഒന്ന്, ആയിരിക്കും നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത് എന്നാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മിസ്റ്റർ തോമസ്സിന്റെ കത്തിൽ പറയുന്നപോലെ അദ്ദേഹത്തിന്റെ ആദ്യത്തെ പദ്ധതി താരതമ്യേനെ വലിയൊരു പട്ടാളത്തെ ഉപയോഗിച്ച്, ഏറനാട് മുഴുവൻ അരിച്ചു പെറുക്കി ആയുധങ്ങൾ തിരയുകയും, പൊതുവായി മാപ്പിള സമരത്തിൽ ഇടപെട്ടിട്ടുള്ളതായി സംശയിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുക എന്നതുമായിരുന്നു. എങ്കിലും ഞാൻ കോഴിക്കോട്ട് എത്തുന്നതിനു മുൻപ് അദ്ദേഹം ലെയ്ൻസ്റ്റർ വിഭാഗത്തിന്റെ കേണലുമായി ചർച്ച ചെയ്ത് ശേഷം തന്റെ കീഴിലുള്ള ആളുകളെ ഉപയോഗിച്ച് തിരൂരങ്ങാടിയിൽ ശക്തമായ റെയ്ഡ് നടത്താൻ സാധിക്കും എന്ന് ഉറപ്പു വരുത്തിയിരുന്നു. തിരൂരങ്ങാടി കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട പ്രദേശത്തല്ലെങ്കിലും, എപ്പോളും പ്രശ്ങ്ങളുണ്ടാകുന്ന മാപ്പിള കേന്ദ്രമാണ്. 1884 ലെ കലാപം ഉണ്ടായത് അവിടെ നിന്നാണെന്നു തോന്നുന്നു. മതഭ്രാന്തനായ മാപ്പിളയെ സംബന്ധിച്ചിടത്തോളം തിരൂരങ്ങാടിക്കടുത്ത മമ്പുറത്തെ പള്ളിക്ക് പ്രത്യേക വിശുദ്ധിയുണ്ട്. തിരൂരങ്ങാടിക്കടുത്ത് മുൻപത്തെ ഒരു കലാപത്തിൽ കൊല്ലപ്പെട്ടവരെ ദഹിപ്പിച്ച സ്ഥലം ഈയിടെയായി ആരാധനാസ്ഥലമായി മാറിയിട്ടുണ്ട്. യൂണിഫോം ധരിച്ച മാപ്പിള സന്നദ്ധ സേവകർ എല്ലാ ആഴ്ചയും അവിടെ പോകുന്നുണ്ട്. പ്രത്യേകമായി മാപ്പിളമാരുടെ മതഭ്രാന്ത് അപകടകരമായ രീതിയിൽ ഇളക്കിവിടുന്നതായി മിസ്റ്റർ ഹിച്ച്കോക്കും, മിസ്റ്റർ തോമസും കരുതുന്ന മൂന്നുപേർ തിരൂരങ്ങാടിയിൽ ഉണ്ട്. തിരൂരങ്ങാടിയിലെ മാപ്പിളമാരുടെ കയ്യിൽ അക്രമം പ്രവർത്തിക്കാനായി മാത്രം ഉണ്ടാക്കപ്പെട്ട കുറെയധികം കത്തികളും, വാളുകളും ഉണ്ടാക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാദേശികമായ കാര്യങ്ങൾ പരിഗണിച്ചായാലും, മാപ്പിള പ്രദേശത്തിന്റെ കേന്ദ്ര സ്ഥാനമായ തിരൂരങ്ങാടിയിൽ ശക്തമായ ഒരു അടി കൊടുത്ത് അധികാരം തിരിച്ചു പിടിക്കുന്നത് മാപ്പിള പ്രദേശങ്ങളിൽ മുഴുവൻ ചലനമുണ്ടാക്കും എന്നതുകൊണ്ട് അറസ്റ്റുകൾ നടത്താനും, ആയുധങ്ങൾ കണ്ടെടുക്കാനുമായി തിരൂരങ്ങാടിയിൽ ഒരു റെയ്ഡ് നടത്തുന്നത് പൂർണ്ണമായും ന്യായീകരിക്കത്തക്കതാണ്. ഞാൻ മടങ്ങിയെത്തിയ ശേഷം കാബിനറ്റ് ഈ നിഗമനം അംഗീകരിച്ചതിനാൽ മിക്കവാറും നാളെ റെയ്ഡ് നടക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ശക്തമായ എതിർപ്പില്ലാതെ തിരൂരങ്ങാടി റെയ്ഡ് നടന്നാൽ,അതിന്റെ തുടർച്ചയായി അടുത്തിടെ താനാളൂരിലെ മദ്യ വിരുദ്ധ സമരത്തോടനുബന്ധിച്ച് നടന്ന കലാപത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര ആൾബലമില്ലാത്തതുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്യാൻ ധൈര്യപ്പെടാതിരുന്നത് പൂർത്തിയാക്കും. ഇതിനു ശേഷം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നും, ചെയ്യേണ്ടതുണ്ടെങ്കിൽ അതെന്താണെന്നും തിരൂരങ്ങാടിയിലെ സൈനിക നീക്കത്തിന്റെ ഫലം അനുസരിച്ചിരിക്കും. ഈ സൈനിക ചിലപ്പോൾ പൂക്കോട്ടൂരിലെ ആളുകളെ പുറത്തു ചാടിക്കും. ഇത് കുറച്ചു കാലത്തേക്ക് സമാധാനം ഉണ്ടാക്കുമെന്നും, മിസ്റ്റർ തോമസിന് സൈന്യത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ സഹായമില്ലാതെ സമാധാനമായി താലൂക്ക് മുഴുവൻ സംശയമുള്ള ഭാഗങ്ങളിൽ ആയുധങ്ങൾക്കായി തിരച്ചിൽ നടത്താനും, മാപ്പിള ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്യാനും സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.പൂക്കോട്ടൂർ ശരിക്കും എന്തെങ്കിലും പ്രാധാന്യമുള്ള സ്ഥലമല്ല. കൂടുതൽ അപകടകരമായ പ്രദേശം താലൂക്കിന്റെ ചെമ്പ്രശ്ശേരിയും, കരുവാരകുണ്ടുമാണ്. ഇപ്പോൾ കുഴപ്പങ്ങൾ അവിടേക്കു പടർന്നതായി കാണുന്നതിനാൽ തിരച്ചിലും,അറസ്റ്റുകളും അവിടെ അത്യാവശ്യമായേക്കാം. അവിടങ്ങൾ ഈയിടെയായി വള്ളുവനാട്ടെ ഖിലാഫത്ത് കമ്മറ്റികളുടെ സ്വാധീനത്തിൽ പെട്ടിട്ടുണ്ട്. ഈ കമ്മറ്റികൾ നേരത്തെ അവിടെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ കുറേയൊക്കെ വിജയിച്ചിരിക്കുന്നു എന്നു കാണുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരങ്ങാടിയും താനാളൂരും കൈകാര്യം ചെയ്ത ശേഷം കൂടുതൽ നടപടികൾ വ്യക്തമായ പരിപാടി ഗവർമെന്റിന് അയച്ചുകൊടുത്ത്, അംഗീകാരം വാങ്ങിയതിന് ശേഷം മാത്രം മതി എന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഈ പദ്ധതി കാബിനറ്റ് ഈയിടെ പാസാക്കിയ ഉത്തരവിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. അതിനാൽ മിസ്റ്റർ തോമസ്സിന്റെ അടുത്ത റിപ്പോർട്ടിനായി കാത്തിരിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൊതുവായ സാഹചര്യം വിലയിരുത്താനാണെങ്കിൽ, മതഭ്രാന്തു പിടിച്ച ഒരു സമൂഹത്തിനിടയിൽ ഖിലാഫത്ത്പ്രക്ഷോഭത്തിനു പ്രോത്സാഹനം കൊടുക്കുന്നത് ഇരുതല മൂർച്ചയുള്ള ആയുധം കൊണ്ടുള്ള കളിയാണെന്ന് കൂടുതൽ മാന്യനും, ബുദ്ധിമാനുമായ മാപ്പിള മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഖിലാഫത്ത് പ്രസ്ഥാനം ഇസ്ലാമിന്റെ അധ്യാപനങ്ങൾക്ക് എതിരാണെന്നും, അതിന് യോജിച്ചതല്ലന്നും, ചില പ്രധാന വ്യക്തികളെ ധരിപ്പിക്കാൻ പൊന്നാനിയിൽ നടന്ന ബഹുമാന്യരായ മൗലവിമാരുടെ ഒരു യോഗത്തിന് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഞാൻ കരുതുന്നപോലെ ഒരു മാപ്പിള കലാപം ഉണ്ടായാൽ ഖിലാഫത്ത് അനുയായികളും അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് എളുപ്പത്തിൽ ധാരണയുണ്ടായേക്കാം എന്ന തിരിച്ചറിവും കൊള്ളാവുന്ന മാപ്പിളയെ ഇതിൽനിന്ന് അകറ്റുന്നുണ്ട്. യാക്കൂബ് ഹസ്സന്റെ ചില സഹകാരികളെ കഴിഞ്ഞ തിങ്കളാഴ്ച വിട്ടയച്ചതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായതായി കേട്ടില്ല എന്ന കാര്യവും ശുഭ സൂചകമാണ്. അതേ സമയം നേരത്തെ സൂചിപ്പിച്ചപോലെ കറാച്ചി സമ്മേളനത്തിനു ശേഷം ഖിലാഫത്ത് പ്രസ്ഥാനം ശക്തി പ്രാപിക്കുകയാണ് ചെയ്തിട്ടുള്ളത്. പുതിയ ഉപ സമിതികൾ രൂപം കൊള്ളുകയും, ഗോപാലാമേനോന്റെയും കൂട്ടാളികളുടെയും ജയിലിൽ നിന്നുള്ള തിരിച്ചു വരവിനെ സ്വാഗതം ചെയ്യാൻ കോഴിക്കോട്ടേക്ക് മാപ്പിളമാരെ അയക്കാൻ ഇവർക്ക് നിർദ്ദേശം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുൻകാലങ്ങളിൽ കലാപവുമായി ബന്ധപ്പെടുകയും, പിന്നീട് ഖിലാഫത്ത് പ്രസ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത പ്രധാനപ്പെട്ട ഒരു കുടുംബം വീണ്ടും അതിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവർ ശ്രദ്ധേയരാകുന്നതിനു കാരണം അവരുടെ കുടുംബമാണ് മിസ്റ്റർ കൊണോലിയുടെ കൊലപാതകത്തിനു പിന്നിൽ. ആ സംഭവത്തിന്റെ ഓർമ്മകൾ മലബാർ പ്രദേശങ്ങളിൽ ഇപ്പോളും പച്ച പിടിച്ചു നിൽക്കുന്നുണ്ട്. കൂടാതെ ഒരു കാലത്ത് മാപ്പിളമാരുടെ ഇടയിൽ അസാമാന്യമായ സ്വാധീനമുണ്ടായിരുന്ന മലപ്പുറത്തെ കുഞ്ഞി തങ്ങൾക്ക്, നേരത്തെയുണ്ടായിരുന്ന അഭിപ്രായം എന്തായിരുന്നാലും, ഇപ്പോൾ കാര്യങ്ങൾ ശാന്തമായി കാണാൻ താൽപര്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. അതായത് ജില്ലാ അധികാരികൾക്ക് മൊത്തത്തിൽ ലഭിച്ചിരിക്കുന്ന ധാരണ എന്തെന്നാൽ, മാന്യന്മാരായ മാപ്പിളമാരുടെ ഇടയിൽ ഖിലാഫത്തിന് വിലയില്ലെങ്കിലും, വിവേകശൂന്യരും, കുറ്റവാസനയുള്ളവരുമായ മാപ്പിളമാർക്കിടയിൽ അതിന്റെ സ്വാധീനം വർദ്ധിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരിക്കും ഒരു കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുള്ളതു കൂടാതെ, അടിയന്തിരമായി ഗവർമെന്റിന്റെ ഒരു ശക്തി പ്രകടനം നല്ലതാണ് എന്ന് കരുതപ്പെടുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സൈനിക നടപടികളോടൊപ്പം, ഖിലാഫത്തിന്റെ പേരിൽ യോഗങ്ങൾ നടത്തുന്നതും, ഖിലാഫത്ത് യൂണിഫോമും, അടയാളങ്ങളും ധരിക്കുന്നതും തടഞ്ഞുകൊണ്ടുള്ള പൊതുവായ ഒരു ഉത്തരവിറക്കാനും മിസ്റ്റർ തോമസ് താൽപര്യപ്പെട്ടിരുന്നു. മലബാറിൽ ഖിലാഫത്ത് യോഗങ്ങൾ നിരോധിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. മുൻകാലങ്ങളിൽ വലിയ എതിർപ്പൊന്നും കൂടാതെ അത് അംഗീകരിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇപ്പോൾ അത് വീണ്ടും പുനഃസ്ഥാപിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. പക്ഷെ ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിന്റെ ഭാഗമായി ഖിലാഫത്ത് അടയാളങ്ങൾ ധരിക്കുന്നത് തടയുന്നത് കുറേകൂടി ഗൗരവമുള്ള കാര്യമാണ്. ഗവർമെന്റ് അതേകുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുന്നതു വരെ അദ്ദേഹത്തിന്റെ അത്തരത്തിലുള്ള പൊതുവായ ഉത്തരവ് ഇറക്കരുതെന്ന് ഞാൻ മിസ്റ്റർ തോമസിന് മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. ഞാൻ മിസ്റ്റർ തോമസിന്റെ കരട് വിജ്ഞാപനത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയച്ച് അത് സൂക്ഷമായി പരിശോധിക്കാൻ ആവശ്യപ്പെടുന്നുണ്ട്. എങ്കിൽ ഈ കാര്യത്തിൽ അദ്ദേഹം എത്ര മുന്നോട്ടു പോകണം എന്നാണ് ഗവർമെന്റ് ആഗ്രഹിക്കുന്നത് എന്ന് മിസ്റ്റർ തോമസിനെ അറിയിക്കാം. എന്റെ സ്വന്തം അഭിപ്രായം എന്തെന്നാൽ, മലബാറിൽ ഇറക്കുന്ന നിരോധന ഉത്തരവുകളിൽ “ഖിലാഫത്ത്” എന്ന വാക്ക് എത്ര കുറച്ച് ഉപയോഗിക്കുന്നോ അത്രയും നല്ലത്. മലബാറിൽ മാത്രമല്ല, ഒരുപക്ഷെ നമ്മുടെ പൊതുവായ നയങ്ങളിലും. നമുക്ക് മുഹമ്മദീയരുടെ നിയമരാഹിത്യത്തിന്റെ ഒറ്റപ്പെട്ട പ്രകടനങ്ങളെ എതിർക്കാൻ സാധിക്കും, അവരുടെ സഹായത്തിനായി ഖിലാഫത്ത് അനുയായികളെ മുഴുവൻ വലിച്ചു കൊണ്ടുവരാതെ തന്നെ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒറ്റപ്പെട്ട രസകരമായവസ്തുതകളിൽ പെടുന്ന കാര്യങ്ങൾ എന്തെന്നാൽ, മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം മിക്കവാറും നയിക്കുന്നത് ഹിന്ദുവാണെങ്കിലും, മാപ്പിള വസ്ത്രരീതി പിൻതുടരുന്ന ഒരു എം.പി. നാരായണ മേനോനാണ്. മദ്യത്തിനെതിരെയുള്ള നിസ്സഹകരണ സമരത്തിൽ ഇസ്ലാമിൽ മദ്യം നിഷിദ്ധമാണ് എന്ന് പറഞ്ഞ് മാപ്പിളയുടെ മതബോധത്തെയും കൂട്ടുപിടിച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. തിരുമുൽപ്പാടിന്റെ ഒരു ബന്ധുവായ കരുണാകര മേനോന്റെ മൊഴിയിലും, അതിന്റെ ഒരു പകർപ്പ് ഞാൻ ചീഫ് സെക്രട്ടറിക്ക് അയക്കുന്നുണ്ട്, ചില രസകരമായ കാര്യങ്ങളുണ്ട്. ഈ അടുത്ത സമയം വരെ അദ്ദേഹം ഒരു നിസ്സഹകരണ നേതാവും, ഒരു സംശയവുമില്ലാതെ പറയാം, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു പങ്കാളിയും ആയിരുന്നു. പക്ഷെ തന്റെ ബന്ധുവിന്റെ വീടിനു നേരെയുള്ള ആക്രമണവും, മാപ്പിളമാരുടെ അതിക്രമത്തിൽ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടതും അദ്ദേഹത്തിന് ബുദ്ധി നൽകിയതായി കരുതാം. അദ്ദേഹത്തിന്റെ മാപ്പിള സുഹൃത്തുക്കളിൽ നിന്ന് അദ്ദേഹത്തെയും, സ്വന്തക്കാരെയും രക്ഷിക്കാൻ അധികാരികൾ അദ്ദേഹത്തോടൊപ്പം നിൽക്കണം എന്നാണ് അദ്ദേഹംആഗ്രഹിക്കുന്നത്. എ. ആർ. നാപ്പ് 18-8-21.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉള്ളടക്കം- നിലമ്പൂരിലെ മരിച്ചു പോയ കിരാതദാസൻ തിരുമുൽപ്പാടിന്റെ മകനായ പാലക്കൽ കരുണാകര മേനോന്റെ മൊഴി. തീയ്യതി 1921 ഓഗസ്റ്റ് 10</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കഴിഞ്ഞ മാസം മുപ്പത്തി ഒന്നാം തീയ്യതി ഞാൻ മഞ്ചേരിയിലെ നിലമ്പൂർ പാലസ് ബംഗ്ളാവിലാണ് തങ്ങിയത്. തലേ ദിവസം രാത്രി പൂക്കോട്ടൂരിലുള്ള നിലമ്പൂർ ആറാം തമ്പുരാനെ ഒരു കൊളത്തിനൽ മമ്മതും വാളുകളും,കത്തികളും ധരിച്ച മുന്നൂറോളം ആളുകളും ചേർന്ന് ഭീഷണിപ്പെടുത്തിയതായും, മുന്നൂറ്റമ്പതു രൂപയും രണ്ടു ചാക്ക് അരിയും പിടിച്ചു വാങ്ങിയതായും ഓഗസ്റ്റ് ഒന്നാം തീയ്യതി നേരം വെളുത്തപ്പോൾ എനിക്ക് വിവരം കിട്ടി. ഞാൻ ഉടനെ എന്റെ കാറിൽ പാണ്ടിക്കാട്ടു ക്യാമ്പ് ചെയ്യുന്ന പോലീസ് ഇൻസ്പെക്റ്ററായ മിസ്റ്റർ നാരായണമേനോന്റെ അടുത്തേക്കു പോയി. പാണ്ടിക്കാട്ടു നടന്ന ഞാൻ അറിഞ്ഞ കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ച ശേഷം കാറിൽ അദ്ദേഹത്തെയും കൂട്ടി പാണ്ടിക്കാട്ടേക്കു പോയി. പോകുന്ന വഴിയിൽ മഞ്ചേരിയിൽ വച്ച് ഞങ്ങൾ നിലമ്പൂരിലെ ആറാം തിരുമുൽപ്പാടിനെ കണ്ടു. അദ്ദേഹം തലേ ദിവസം നടന്ന പ്രശ്ങ്ങൾ വിശദമായി പറഞ്ഞു. മഞ്ചേരിയിൽ നിന്ന്ഞങ്ങൾ നറുകര അംശത്തിലെ അധികാരിയായ അഹമ്മദിനെയും, ഒരു മുൻ പോലീസ് കോൺസ്റ്റബിളായ കുഞ്ഞറമുവിനേയും ഞങ്ങളുടെ കൂടെക്കൂട്ടി. മേൽമുറിയിൽ നിന്ന് പൂക്കോട്ടൂരിലേക്കുള്ള വഴി നീളെയുള്ള കടകളിലും, പള്ളികളിലും അമ്പതോ അറുപതോ ആളുകൾ കൂട്ടംകൂടിയിരിക്കുന്നു കണ്ടു. കൊട്ടാരത്തിലേക്കു തിരിയുന്നിടത്ത് പ്രധാന വഴിയിൽ ഞങ്ങൾ കാർ നിർത്തി. അവിടന്ന് ഞങ്ങൾ കൊട്ടാരത്തിലേക്കു നടന്നുപോയി. അതിനു ശേഷം പോലീസ് ഇൻസ്പെക്റ്റർ കൊളത്തിനൽ മമ്മതിനോട് തനിക്ക് തലേ ദിവസത്തെ കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്നറിയിക്കാൻ കുഞ്ഞറമുവിനെ അയച്ചു. അവർ രണ്ടു പേരും ഏതാണ്ട് മുന്നൂറോളം പേർ തടിച്ചു കൂടിയിരിക്കുന്ന അടുത്തുള്ള ഒരു ചായക്കടയിലേക്കു പോയി. മമ്മതിനെ കാണണം എന്ന് അധികാരി ആവശ്യപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ വളരെയധികം ആക്ഷേപിക്കാനും, ഭീഷണിപ്പെടുത്താനും തുടങ്ങിയതുകൊണ്ട്, അധികാരി അഹമ്മദും, കുഞ്ഞറമുവും മടങ്ങിവന്ന് ആൾകൂട്ടം അക്രമത്തിനും, രക്തച്ചൊരിച്ചിലിനും ഒരുങ്ങി തന്നെയാണെന്നും, ഞങ്ങളുടെ ജീവൻ വേണമെങ്കിൽ ഉടനെ കൊട്ടാരം വിട്ടു പോകണമെന്നും അഭ്യർത്ഥിച്ചു. മമ്മതിനെ കണ്ട്, അദ്ദേഹത്തെ സമാധാനിപ്പിക്കാതെ മടങ്ങാൻ ഞങ്ങൾ കൂട്ടാക്കിയില്ല. മമ്മത് വേറെ കുറച്ചാളുകളുമായി പള്ളിയിലുണ്ട് എന്ന് അപ്പോൾ ഞങ്ങൾക്ക് വിവരംകിട്ടി. അയാളെ കൊണ്ടുവരാൻ കുഞ്ഞറമുവിനെ പള്ളിയിലേക്കയച്ചു. കുഞ്ഞറമു നിരാശനായി മടങ്ങിവന്ന്,മമ്മതും, അയാളുടെ ആയുധധാരികളായ സംഘവും കൊട്ടാരത്തിലേക്കുള്ള വഴിയിൽ ഉണ്ടന്നും അയാൾ വരാൻ കൂട്ടാക്കുന്നില്ല എന്നും അറിയിച്ചു. അപ്പോൾ ഞാൻ തനിച്ച് മമ്മതിനെ കാണാൻ പുറപ്പെടുകയും, കൊട്ടാരത്തിലേക്കുള്ള വഴിയിൽ ഏതാണ്ട് അഞ്ഞൂറ് മാപ്പിളമാരോടൊപ്പം അയാളെ കാണുകയും ചെയ്തു. ഏതാണ്ട് എല്ലാവരും ഇരുതലയുള്ള വാളുകൾ, ഒറ്റ വായ്ത്തലയുള്ള വാളുകൾ,പന്നിവേട്ടക്കുള്ള കുന്തങ്ങൾ,ശിക്കാർ കത്തികൾ, ലാത്തികൾ എന്നിവ വഹിച്ചിരുന്നു. മിക്കവർക്കും ഖിലാഫത്ത് ബാഡ്ജുകളും ഉണ്ടായിരുന്നു. മുഖം മറച്ച സ്ത്രീകൾ അവരുടെ കുട്ടികളെ ആൾകൂട്ടത്തോടൊപ്പം ചേരാൻ പ്രേരിപ്പിക്കുന്നതും ഞാൻ കണ്ടു. ഞാൻ മമ്മതിനെ സമീപിച്ച് അയാൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാനാണ് തങ്ങൾ വന്നതെന്നും, കൊട്ടാരത്തിലുള്ള പോലീസ് ഇൻസ്പെക്റ്റർ മിസ്റ്റർ നാരായണ മേനോനെ ചെന്ന് കാണണം എന്നും ആവശ്യപ്പെട്ടു. കുറെ നേരത്തെ പരിശ്രമത്തിനു ശേഷം ഇൻസ്പെക്റ്ററെ കാണാമെന്നു സമ്മതിച്ച് എന്റെ കൂടെ വരാൻ തുടങ്ങിയപ്പോൾ ഇൻസ്പെക്റ്റർ തിരക്കിട്ട് അങ്ങോട്ടു വരുന്നതു കണ്ടു. മമ്മതിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത് ആറാം തിരുമുൽപ്പാടിന്റെയും വള്ളുവമ്പ്രം അധികാരിയായ പേരപ്രത്ത് അഹമ്മദ് കുട്ടിയുടെയും പ്രേരണയിലാണെന്ന് മമ്മത് ഇൻസ്പെക്റ്ററോടു പറഞ്ഞു. ആദ്യം അയാൾ ശാന്തനാകാൻ കൂട്ടാക്കാതെ അക്രമാസക്തമായി പെരുമാറി. കുറെ നിർബന്ധിച്ചപ്പോൾ അയാൾ ശാന്തനാകുകയും കുറച്ചു കഴിഞ്ഞ് ആയുധധാരികളായ ആളുകളെ കൂട്ടാതെ ഞങ്ങളെ ഒറ്റയ്ക്ക് വന്ന് കണ്ടുകൊള്ളാം എന്ന് സമ്മതിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നുറപ്പിച്ച് ഞങ്ങൾ കൊട്ടാരത്തിലേക്കു മടങ്ങി. ഞങ്ങൾ കൊട്ടാരത്തിലെത്തി ഏതാണ്ട് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളേക്കും കൊട്ടാരത്തിന്റെ കിഴക്കും, വടക്കുമുള്ള പടിക്കൽ നിന്ന് ആൾക്കൂട്ടത്തിന്റെ അക്രമാസക്തമായ അലർച്ചകൾ കേട്ടു. ഞങ്ങൾ അപ്പോൾഞങ്ങളിൽ നിന്ന് അപ്പോൾ ഒരു വാര അകലത്തിലുള്ള ആൾക്കൂട്ടത്തിനു നേരെ ഓടിച്ചെന്ന് ഞങ്ങൾ അവരുമായി യുദ്ധം ചെയ്യാനല്ല വന്നിരിക്കുന്നതെന്നും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനാണ് എന്ന് വിശദീകരിക്കാൻ ശ്രമിച്ചു. ആൾകൂട്ടം വളരെ അക്രമാസക്തമായിരുന്നു. ചിലർ ഈ അർത്ഥം വരുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) അവർ പിരിഞ്ഞു പോകുന്നതിനുമുൻപ് കൊട്ടാരം പള്ളിയാക്കി മാറ്റും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) സർവ്വശ്രീ നാരായണമേനോൻ, ആമു സാഹിബ്, ആറാം തിരുമുൽപ്പാട്, വള്ളുവമ്പ്രം അധികാരി എന്നിവരുടെ തലയെടുക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) എല്ലാ കാഫിറുകളെയും പച്ചക്ക് വെട്ടി നുറുക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) രക്തം വീഴ്ത്താതെ അവർ മടങ്ങില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇത്തരം കടുത്ത മുദ്രാവാക്യങ്ങൾ കൂടെക്കൂടെ ഉയർത്തുന്നുണ്ടായിരുന്നു. ചിലർ വാളുകളുമായി ഞങ്ങളുടെ നേർക്ക് കുതിച്ചു. ഞങ്ങളുടെ അന്ത്യം അടുത്തെന്നും, ഏത് നിമിഷവും ഒരു കുന്തമോ,വാളോ ഞങ്ങളുടെ കഴുത്ത് തുളയ്ക്കുമെന്നും ഞങ്ങൾ ഭയപ്പെട്ടു. ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങൾ ആദ്യം സമാധാനിപ്പിച്ച കൊളത്തിനൽ മമ്മതും അയാളുടെ ആളുകളും ആൾക്കൂട്ടത്തെ തള്ളിപുറത്താക്കാൻ തുടങ്ങി. വേറെ ചില നേതാക്കളും ആളുകളെ പുറത്തുപോകാൻ പ്രേരണ ചെലുത്തി. എങ്ങനെയെല്ലാമോ നേതാക്കൾ ആൾക്കൂട്ടത്തെ പുറത്താക്കി രണ്ടു വാതിലുകളും ബന്ധവസ്സാക്കി. അപ്പോൾ ആളുകൾ മുമ്പത്തേക്കാൾ അക്രമാസക്തരായി കൂടുതൽ ഉച്ചത്തിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. കുറെ നേരത്തേക്ക് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം എല്ലാവരും കൂടി പൂക്കോട്ടൂർ പള്ളിയിലേക്കു നീങ്ങി. ഞങ്ങൾ മൊയ്തീൻ കുട്ടി ഹാജിയെയും, വേറെ ചില നേതാക്കളെയും പള്ളിയിലെ ആൾക്കൂട്ടത്തെ ശാന്തരാക്കാൻ അയച്ചു. ഞങ്ങൾ വൈകുന്നേരം അഞ്ചു മണിവരെ അവിടെ കാത്തുനിന്നു. ഞങ്ങൾ സ്പെഷ്യൽ ഫോഴ്സിനെ കാത്തു നിൽക്കുകയാണ് എന്നാണ് ആൾകൂട്ടം കരുതിയത്. ഞങ്ങളുടെ സാന്നിധ്യം അവിടെ കൂടിയിരുന്ന ചിലരുടെ മനസ്സിൽ സംശയങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് ഞങ്ങൾ മലപ്പുറം വരെ- കൊട്ടാരത്തിൽ നിന്ന് ഏതാണ്ട് നാല് മൈൽ ദൂരം-ആയുധധാരികളായ നൂറുകണക്കിന് മാപ്പിളമാരുടെ ഇടയിൽ കൂടി നടന്നു തന്നെ പോയി. ആൾകൂട്ടത്തിൽ ആയിരത്തിലധികം ആളുകളുണ്ടായിരുന്നു എന്നാണ് ഞാൻ കണക്കാക്കുന്നത്. അലറി വിളിക്കുന്നില്ലെങ്കിലും ഗേറ്റിനു പുറത്തെ ചില ഖിലാഫത്തുകാർ ഹിച്ച്കോക്കും, തോമസും കുഴപ്പക്കാരാണെന്നും, അവരെയും തീർക്കണമെന്നും പറയുന്നുണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങൾ കാലത്ത് പതിനൊന്നരയോടെ പൂക്കോട്ടൂരെത്തിയിരുന്നു. ഞങ്ങളവിടെ എത്തിയതു മുതൽ പള്ളിയിൽ നിന്ന് ഒരുപ്രത്യേക താളത്തിലുള്ള പെരുമ്പറയുടെ ശബ്ദം ഞാൻ കേട്ടിരുന്നു. സാധാരണ പള്ളിയിൽ കേൾക്കുന്ന പെരുമ്പറ ശബ്ദത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്. ഞങ്ങൾ പൂക്കോട്ടൂരിൽ വച്ച് അക്രമാസക്തരായ ആൾക്കൂട്ടത്തെ ഉപദേശിക്കാൻ കുറച്ച് പ്രായമുള്ള മാന്യരായ മാപ്പിളമാരെ അയക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ കൊട്ടാരവുമായി എല്ലാ ബന്ധവും തടഞ്ഞിരുന്നു. കൊട്ടാരവളപ്പിനു ചുറ്റും ഇതിനായി ആളുകളെ നിർത്തിയിരുന്നു. തലേന്ന് രാത്രി കൊട്ടാരത്തിലേക്കുള്ള വഴിക്കുള്ള പാലത്തിനടുത്ത് ഇരുമ്പു ഗിർഡറുകൾ ഇട്ട് വഴി തടസ്സപ്പെടുത്തിയിരുന്നു എന്ന് പൂക്കോട്ടൂരേ കോവിലകം കാര്യസ്ഥർ എന്നോട് പറഞ്ഞു. ഈ വിവരം ശരിയാണെന്ന് ഞാൻകരുതുന്നു. കാരണം ഇരുമ്പു ഗിർഡറുകളുടെ അടയാളങ്ങൾ ഞാൻ റോഡിൽ കണ്ടു. മരണത്തെ മുഖാമുഖം കാണുകയായിരുന്നെകിലും ഞങ്ങൾ ദിവസം മുഴുവൻ ആൾക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ ആൾകൂട്ടത്തിൽ കണ്ട ആയുധങ്ങൾ താഴെ പറയുന്ന പ്രകാരമുള്ളതായിരുന്നു:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) ഏതാണ്ട് രണ്ടടി നീളമുള്ള,കൊമ്പിന്റെ പിടിയുള്ള വാളുകൾ. ഒറ്റ വായ്ത്തലയുള്ളതും, ഇരുതല മൂർച്ചയുള്ളതും, അറ്റം കൂർത്തത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) ഏതാണ്ട് ഒന്നരയടി നീളമുള്ള, വലിയ ശിക്കാർ കത്തികൾ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) സാധാരണ മാപ്പിള കത്തികൾ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) പന്നിവേട്ടക്കുള്ള കുന്തങ്ങൾ, പകുതിക്കു മുറിച്ചത്. ഏതാണ്ട് മൂന്നടി നീളം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(5) ലാത്തികൾ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(6) മമ്മട്ടികളും, കോടാലി കയ്യുകളും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അടുത്ത ദിവസം മലപ്പുറത്തെ കുഞ്ഞി തങ്ങൾ ആൾക്കൂട്ടത്തെ ശാന്തരാക്കാൻ ഞങ്ങളോടൊപ്പം പൂക്കോട്ടൂരിലേക്കു വന്നിരുന്നു. കഴിഞ്ഞ ഒൻപതു ദിവസമായി ഞാൻ ഡെപ്യൂട്ടി സൂപ്രണ്ടിനോടും പോലീസ് ഇൻസ്പെക്റ്ററോടൊപ്പവും ചിലപ്പോളൊക്കെ തനിച്ചും കലാപകാരികളെ ശാന്തരാക്കാൻ പൂക്കോട്ടൂരിലേക്കു പോകുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-23341783440929359352019-10-04T05:50:00.002+05:302019-10-04T05:50:53.666+05:30മാപ്പിള കലാപം സീരീസ് (ഭാഗം 4) <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ഒരു കലാപം തടയാനുള്ള ഒരുക്കങ്ങൾ</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ കലക്ടറായ ഇ.എഫ്. തോമസ് അവർകളുടെ അർദ്ധ ഔദ്യോഗിക കത്ത്. തീയ്യതി 1921 ഓഗസ്റ്റ് 12.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇന്നലെ ഈ ജില്ലയിലെ അസ്വസ്ഥതകളെക്കുറിച്ചുള്ള ഔദ്യോഗിക കത്ത് എഴുതിക്കഴിഞ്ഞ ശേഷം ലെയ്ൻസ്റ്റർ റെജിമെന്റിന്റെ കമാൻഡറായ കേണൽ ഹംഫ്രിയുമായി നമ്മൾ പെട്ടുകിടക്കുന്ന ഈ കുഴപ്പത്തിന്റെ സൈനികസംബന്ധിയായ കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിച്ചു. മലപ്പുറത്തുനിന്നുള്ള സ്പെഷ്യൽ ഫോഴ്സ്, കാലിക്കറ്റ് റിസർവ്വ്, ബ്രിട്ടീഷ് ഡിറ്റാച്ച്മെന്റ്, പിന്നെ വെല്ലിങ്ങ്ടണിൽ നിന്നുള്ള നൂറുപേരെയും ഉപയോഗിച്ച് രാത്രിയിൽ തിരൂരങ്ങാടിയിൽ സുരക്ഷിതമായി ഒരു മിന്നൽ റെയ്ഡ് നടത്താൻ സാധ്യമാണ് എന്നാണ് അദ്ദേഹം കരുതുന്നത്. ആയുധങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലും, അറസ്റ്റുകളും നടത്തി അതുകൊണ്ട് ഗുണമുണ്ടാകുന്നുണ്ടോ എന്ന് നോക്കാം. അതിന്റെ ഫലമായി താലൂക്കിന്റെ വലിയൊരു ഭാഗത്തും കലാപം ആളിപ്പടരുകയാണെങ്കിൽ കൂടുതൽ നടപടികൾ പട്ടാളം ഏറ്റെടുക്കേണ്ട അവസ്ഥയാകും. മിന്നൽ നടപടി മറ്റിടങ്ങളിലുള്ള മാപ്പിളമാർക്ക് നല്ല ബുദ്ധി ഉണ്ടാകാൻ സഹായിക്കുമെങ്കിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ പിന്തുണയോടെയുള്ള പോലീസ് നടപടികൾ തുടരാം. ഒരു പട്ടാളക്കാരൻ എന്ന നിലയിൽ ഈ സാഹചര്യം അദ്ദേഹം വിലയിരുത്തുന്നത് ഇങ്ങനെയാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലപ്പുറത്ത് വലിയൊരു സേനയുടെ സാന്നിധ്യം, തങ്ങൾക്ക് ഇപ്പോൾത്തന്നെ സ്വരാജ്യം കിട്ടിയിരിക്കുന്നു എന്ന് വിചാരിക്കുകയും അപ്രകാരം പറയുന്നതായും കരുതപ്പെടുന്ന പൂക്കോട്ടൂരിലെ ആളുകൾക്ക് നല്ല ബുദ്ധി നൽകുമോ എന്നും ഞാൻ ആലോചിക്കുന്നുണ്ട്. എനിക്ക് സംശയമുണ്ട്. ഇതിലെ കൂടുതൽ സങ്കീർണതകൾ എന്തെന്നാൽ നാളെ ജയിലിൽ നിന്ന് വരുന്ന മാധവൻ നായരും കൂട്ടരും സാധ്യമായിടത്തോളം ഇതിൽ നിന്ന് മുതലെടുക്കും. അങ്ങനെ ഗാന്ധിയും, മുഹമ്മദ് അലിയും സമീപഭാവിയിൽ നമ്മളെ സന്ദർശിക്കും. രക്തസാക്ഷികളെ ബഹുമാനിക്കാനുള്ള പ്രകടനങ്ങളിൽ എന്തു നിലപാടെടുക്കണം എന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. അവരെ അവരുടെ പാട്ടിനു വിട്ട്, അക്രമസംഭവങ്ങൾ ഉണ്ടായാൽ അടിച്ചമർത്താൻ തയ്യാറായിരിക്കുക എന്നാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൂക്കോട്ടൂർ ശാന്തമായി തുടരുന്നു. എന്താണ് കാരണമെന്ന് എനിക്ക് അറിയില്ലെങ്കിലും നേതാക്കന്മാർ പശ്ചാത്തപിക്കുന്നതായി സൂചനകളുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഗാന്ധിക്ക് പോയി നമ്മോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ സൗകര്യത്തിന് നിരോധനാജ്ഞയുള്ള ഒരു സ്ഥലം ഉണ്ടാകുന്നത് ശരിയല്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------ --------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അർദ്ധ ഔദ്യോഗികം- മലബാർ ജില്ലാ മജിസ്ട്രേറ്റായ ഇ.എഫ്. തോമസ്സ് ഐ.സി.എസ് അവർകൾക്ക്. തീയ്യതി 1921 ഓഗസ്റ്റ് 11. No. 259-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ സാഹചര്യം. താങ്കളുടെ അർദ്ധ ഔദ്യോഗിക കത്ത്. ഗവർമെന്റ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതായും, താങ്കളുടെ അഭിപ്രായപ്രകാരമുള്ള ശക്തമായ നടപടിയായിരിക്കും ഏറ്റവും നല്ല മാർഗ്ഗം എന്നും അറിയിക്കാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആവശ്യപ്പെട്ടാൽ താങ്കൾക്ക് വേണ്ടിവന്നേക്കാവുന്ന പിന്തുണ നൽകാൻ അവർ തയ്യാറാണ്. മലപ്പുറത്തേക്ക് ബ്രിട്ടീഷ് പട്ടാളത്തെ വേണ്ടിവന്നേക്കാം എന്നും, ടെലിഗ്രാം വഴിയുള്ള നിർദ്ദേശം കിട്ടിയാലുടൻ സൈന്യത്തെ തയ്യാറാക്കി അയക്കാനും ജനറൽ കമാൻഡിങ് ഓഫീസറെ അറിയിച്ചിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br />ടെലഗ്രാം- ഹിസ് എക്സലൻസി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് (കൊളോമ്പോയിലേക്കുള്ള യാത്രാമധ്യേ) 1921 ഓഗസ്റ്റ് 12. No. 263-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിൽ വളരെ ഗൗരവമുള്ള പ്രശ്നങ്ങളുണ്ടെന്ന് തോമസ് അറിയിക്കുന്നു. കൂടുതലായി അക്രമ സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ നേരിടാൻ മാപ്പിളമാരുടെ ഇടയിൽ വ്യാപകമായ സംഘാടനം നടക്കുന്നുണ്ട് എന്നതിന്റെ എല്ലാ സൂചനകളുമുണ്ട്. സാഹചര്യം ജില്ലാ അധികാരികളുടെ നിയന്ത്രണത്തിനും അപ്പുറമാണെന്ന് തോമസ് അറിയിക്കുന്നു. അറസ്റ്റുകൾ നടത്താനും, ആളുകളെ നിരായുധീകരിക്കാനും അദ്ദേഹം നല്ല ശക്തരായ ഒരു ബറ്റാലിയൻ ഇന്ത്യൻ പട്ടാളത്തെയും, കൂടെ പിന്തുണക്കായി രണ്ടു ബറ്റാലിയൻ ബ്രിട്ടീഷ് പട്ടാളത്തെയും ആവശ്യപ്പെടുന്നുണ്ട്. ജനറൽ കമാൻഡിങ് ഓഫീസറുമായി ചർച്ചകൾ നടക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
----------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- ജനറൽ കമാൻഡിങ് ഓഫീസർക്ക്. തീയ്യതി 1921 ഓഗസ്റ്റ് 12. No. 264-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ പ്രശ്നങ്ങളെക്കുറിച്ച് ഓഗസ്റ്റ് പതിനൊന്നാം തീയ്യതിയിലെ എന്റെ കത്തിന്റെ തുടർച്ചയായി ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് വീണ്ടും വന്ന റിപ്പോർട്ടിൽ കാര്യങ്ങൾ ആദ്യം കരുതിയതിനേക്കാൾ ഗൗരവകരമാണ് എന്നാണ് കാണുന്നത്. സായുധരായി അധികാര വ്യവസ്ഥയെ എതിർക്കാൻ മാപ്പിളമാർ വ്യാപകമായി സംഘടിക്കുന്നതിന്റെ എല്ലാ സൂചനകളുമുണ്ട്. ജില്ലാ അധികാരികൾക്ക് പരസഹായം കൂടാതെ ഇത് കൈകാര്യം ചെയ്യാനാകില്ല എന്ന് ജില്ലാ മജിസ്ട്രേറ്റ് കരുതുന്നു. അറസ്റ്റുകൾ നടത്താനും, ആളുകളെ നിരായുധീകരിക്കാനും നല്ല ശക്തരായ ഒരു ബറ്റാലിയൻ ഇന്ത്യൻ പട്ടാളത്തെയും, കൂടെ പിന്തുണക്കായി ലെവിസ് തോക്കുകളുമായി രണ്ടു ബറ്റാലിയൻ ബ്രിട്ടീഷ് പട്ടാളത്തെയും ആവശ്യപ്പെടുന്നുണ്ട്. ഇത്രയും പട്ടാളക്കാരെ തയ്യാറാക്കാൻ പറ്റുമോ എന്നും, എത്ര സമയം കൊണ്ട് സാധിക്കുമെന്നും ദയവായി ടെലഗ്രാം ചെയ്യുക. താങ്കൾക്ക് ആവശ്യമെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമായി ചർച്ച ചെയ്യാൻ സ്റ്റാഫ് ഓഫിസറെ കോഴിക്കോട്ടേക്ക് അയക്കാമെന്ന് നിർദ്ദേശിക്കുന്നു. കത്ത് പുറകെ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം-ഹിസ് എക്സലൻസി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്ന്. തീയ്യതി 1921 ഓഗസ്റ്റ് 12. തലൈമന്നാർ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓഗസ്റ്റ് 12ലെ താങ്കളുടെ ടെലഗ്രാം. ദയവായി മുഴുവൻ കാര്യങ്ങളും ടെലഗ്രാംവഴി എന്നെ അറിയിച്ചു കൊണ്ടിരിക്കുക. ആവശ്യമെങ്കിൽ ഞാൻ ഉടനെ തിരിച്ചു വരാം. ഇതിനിടയിൽ എടുക്കുന്ന എല്ലാ നടപടികളെയും ഞാൻ അനുകൂലിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- ജനറൽ കമാൻഡിങ് ഓഫീസർക്ക്. തീയ്യതി 1921 ഓഗസ്റ്റ് 13.No. 268-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇന്നലത്തെ എന്റെ ടെലഗ്രാമിന്റെ തുടർച്ച. എടുക്കാനുദ്ദേശിക്കുന്ന നടപടികളുടെ വിശദമായ രൂപരേഖയും, സാഹചര്യം വിലയിരുത്തിക്കൊണ്ടുള്ള പട്ടാളത്തിന്റെ റിപ്പോർട്ടും ഇല്ലാതെ, പൊതുവായ നിരായുധീകരണത്തിനുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിക്ക് അംഗീകാരം കൊടുക്കാൻ ഗവർമെന്റ് തൽകാലം തയ്യാറല്ല. എന്നാൽ മലപ്പുറത്തു നിന്ന് പ്രവർത്തിക്കാവുന്ന ശക്തമായ സൈന്യം ഉണ്ടാകുന്ന തരത്തിൽ ചുരുങ്ങിയത് ഇരുന്നൂറു പേരെങ്കിലും അടങ്ങുന്ന ഒരു മുഴുവൻ കമ്പനിയെ നിയോഗിച്ച് താൽക്കാലികമായി മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തെ അടിയന്തിരമായി ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്നതിനോട് അവർക്ക് യോജിപ്പുണ്ട്. ഇത് ഉടനെ നടപ്പിലാക്കുന്നതിലാണ്ഹിസ് എക്സലൻസി കൗൺസിലിന്റെ ഗവർണർക്ക് താൽപര്യം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന്. തീയ്യതി 1921 ഓഗസ്റ്റ് 13.No. 269-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലപ്പുറം കേന്ദ്രമാക്കി ശക്തമായി പ്രവർത്തിക്കാവുന്ന തരത്തിൽ ഇരുന്നൂറു പേരെങ്കിലും ഉള്ള ഒരു മുഴുവൻ കമ്പനിയെ നിയോഗിച്ച് മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തെ താൽകാലികമായി വർദ്ധിപ്പിക്കാൻ കമാൻഡിങ് ജനറൽ ഓഫീസറോട് .ആവശ്യപ്പെടുന്നു. നാപ്പ് നാളെ കോഴിക്കോട്ടെത്തി കാര്യങ്ങൾ ചർച്ച ചെയ്യും. ഏറനാട്ടിലെ ഹിച്ച്കോക്കിന്റെ അന്വേഷണത്തെക്കുറിച്ച് അറിയിക്കുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം-ഹിസ് എക്സലൻസി ഗവർണറുടെ (കൊളമ്പോ) പ്രൈവറ്റ് സെക്രട്ടറിക്ക്. തീയ്യതി 1921 ഓഗസ്റ്റ് 13. No. 270-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാറിലെ അവസ്ഥ ഇപ്പോളും ആശങ്കാജനകമായി തുടരുന്നു. കാരണം ഉടനെ ഇരുന്നൂറു പേരുടെ ഒരു മുഴുവൻ കമ്പനി ഉപയോഗിച്ച് മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തെ താൽകാലികമായി ശക്തിപ്പെടുത്താൻ ജനറൽ കമാൻഡിങ് ഓഫീസർ .ആവശ്യപ്പെട്ടിരിക്കുന്നു. നാപ്പ് ഇന്നു വൈകുന്നേരം തോമസ്സുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ കോഴിക്കോട്ടേക്കു പോകും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജനറൽ കമാൻഡിങ് ഓഫീസർക്കുള്ള കത്ത്.1921 ഓഗസ്റ്റ് 13. No. 271-S.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
താങ്കൾക്കുള്ള എന്റെ ഇന്നത്തെ രഹസ്യ ടെലഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ താഴെ പറയുന്ന പ്രകാരം സ്ഥിരീകരിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.(No. 268-S നോക്കുക)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) ബാധിക്കപ്പെട്ട ഭാഗങ്ങളിൽ വ്യാപകമായി നിരായുധീകരണം നടത്താനുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ പദ്ധതിയെ തൽക്കാലം അംഗീകരിക്കാൻ ഗവർമെന്റ് തയ്യാറല്ലെന്നും, നേതാക്കളെ അറസ്റ്റ് ചെയ്യുകയും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരിൽ ശിക്ഷിക്കപ്പെടാൻ വ്യക്തമായ സാധ്യതയുള്ളവരെ മാത്രം പ്രോസിക്യൂട്ട് ചെയ്യുന്നതിലാണ് താൽപര്യം എന്നും അറിയിക്കാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഒരു സ്റ്റാഫ് ഓഫീസറെ കോഴിക്കോട്ടേക്കയച്ച് കാര്യങ്ങൾ ജില്ലാ മജിസ്ട്രേറ്റുമായി ചർച്ച ചെയ്യാൻ ഞാൻ ടെലഗ്രാമിൽ നിർദേശിച്ചത് ആവർത്തിക്കാനും, അതുപോലെ പ്രവത്തിക്കാൻ പ്രേരിപ്പിയ്ക്കാനും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിലയിരുത്തലും, എല്ലാ വശവും പരിഗണിച്ചുകൊണ്ടുള്ള നിങ്ങളുടെ അഭിപ്രായവും എത്രയും വേഗം ഗവർമെന്റിനെ അറിയിക്കാൻ താൽപര്യപ്പെടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) എങ്കിലും ഈ അപേക്ഷ എന്റെ ഇന്നത്തെ ടെലഗ്രാമിൽ ആവശ്യപ്പെട്ട രീതിയിൽ മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തെ ശക്തിപ്പെടുത്തണം എന്ന പ്രത്യേകമായ ആവശ്യത്തെ പരിമിതപ്പെടുത്തുന്നില്ല. കൂടുതൽ ബ്രിട്ടീഷ് പട്ടാളത്തെ ഉടനെ അയക്കാൻ കഴിയും എന്ന പ്രതീക്ഷയും ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br />-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- ജനറൽ കമാൻഡിങ് ഓഫീസറിൽ നിന്ന്. തീയ്യതി 1921 ഓഗസ്റ്റ് 13.No. 8. 260-S./G.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
താങ്കളുടെ ടെലഗ്രാം No. 264. ഇന്ത്യൻ പയനീർ ബറ്റാലിയന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടാൻ തയ്യാറാകാൻ അറിയിപ്പ് കൊടുത്തിട്ടുണ്ട്. വെല്ലിംഗ്ടണിൽ നിന്ന് ഒരു മുഴുവൻ കമ്പനി ബ്രിട്ടീഷ് പട്ടാളത്തെ അയക്കാൻ ഞാൻ തയ്യാറാണ്. ക്യാപ്റ്റൻ പെന്നിഫെദർ ഇവാൻസ് തോമസിനെ കാണാൻ ഇന്ന് കോഴിക്കോട്ടു പോകുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന്. തീയ്യതി 1921 ഓഗസ്റ്റ് 16. No. 276-8.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരങ്ങാടിയിൽ പോലീസിനെയും, പട്ടാളത്തെയും മുന്നറിയിപ്പില്ലാതെ കേന്ദ്രീകരിച്ച് 1854 ലെ ആക്ട് XXIV സെക്ഷൻ 3 പ്രകാരം ആയുധങ്ങൾക്കുള്ള തിരച്ചിൽ നടത്താനുള്ള താങ്കളുടെ പദ്ധതി ഗവർമെന്റ് അംഗീകരിക്കുന്നു. സാധാരണ നിയമത്തിന് കീഴിൽ അറസ്റ്റ് ചെയ്യാവുന്നവരെയോ,വ്യക്തമായും 1859 ലെ ആക്ട് XX ലെ സെക്ഷൻ 3,6,7 എന്നിവയുടെ പരിധിയിൽ വരുന്നവരെയും മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ എന്ന് താങ്കൾ വ്യക്തമായി മനസ്സിലാക്കണം. താങ്കൾ താനാളൂരിലേക്കു വേണ്ടി നിർദ്ദേശിച്ച പദ്ധതിയും ഗവർമെന്റ് അംഗീകരിക്കുന്നു. ശേഷം നടപടികൾ താങ്കളുടെ റിപ്പോർട്ട് കിട്ടിയശേഷം മാത്രം. താങ്കൾ ചെയ്യുന്നത് ഖിലാഫത്തിന് എതിരെയുള്ള പ്രത്യേക നടപടിയാണ് എന്ന് തോന്നിക്കരുത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു മാപ്പിള കലാപ സാധ്യതയെ നേരിടുന്നു എന്ന രീതിയിൽ കൈകാര്യം ചെയ്യുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബഹുമാനപ്പെട്ട മിസ്റ്റർ എ. ആർ. നാപ്പ് C.B.E.,I.C.S.,(മലബാറിൽനിന്ന് മടങ്ങിവന്നശേഷം) മലബാറിലേക്ക് നിർദേശിക്കുന്ന നടപടികൾ. ഓഗസ്റ്റ് 16, 1921.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പുലർച്ചെ തിരൂരങ്ങാടി എത്താൻ പാകത്തിന് പോലീസിനെയും, പട്ടാളത്തെയും വിന്യസിക്കുക. അറസ്റ്റ് ചെയ്യേണ്ടവർ-നെല്ലിക്കുത്തിലെ എരിൻകുന്നത്ത് അലി മുസ്ലിയാർ (അദ്ധ്യാപകൻ)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ലവർകുട്ടി (മമ്പുറത്ത് മുൻപൊരു കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ശവകുടീരം സന്ദർശിക്കുക പതിവാണ്)</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാരാടൻ മൊയ്തീൻ - അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധനും നിസ്സഹകരണ നേതാവും. കൂടെയുള്ള ആറ് വളണ്ടിയർമാരെയും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മാപ്പിള ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്യുക. കൂടാതെ ആയുധങ്ങൾക്കായും തിരച്ചിൽ നടത്തുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പള്ളിയിൽ തിരച്ചിൽ നടത്താൻ ഉദ്ദേശിക്കുന്നില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അർദ്ധ ഔദ്യോഗികം- മലബാർ കലക്ടർ ഇ.എഫ്.തോമസ് ഐ.സി.എസ് അവർകളിൽ നിന്ന്.. 1921 ഓഗസ്റ്റ് 16</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മിസ്റ്റർ നാപ്പ് ഉടനെ മദ്രാസിലേക്ക് മടങ്ങിപ്പോകുന്നതുകൊണ്ട് ഹിച്ച്കോക്കിന്റെ അന്വേഷണ ഫലങ്ങൾ തനിക്ക് അയക്കേണ്ടതില്ല എന്ന് എന്നെ അറിയിച്ചിരുന്നു. ഹിച്ച്കോക്കിന് ഒന്നും സാധിക്കില്ലെന്നും, ഏറനാടിന്റെ കിഴക്കൻ അംശങ്ങളും, വടക്കൻ പൊന്നാനിയും ബാധിക്കപ്പെട്ടിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞിരുന്നു. ഞാൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നറിയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രബലമായ അസ്വസ്ഥതകളുള്ളതായി അറിയപ്പെടുന്ന പ്രദേശങ്ങൾ തിരൂരങ്ങാടി, താനാളൂർ (പൊന്നാനി താലൂക്ക്),പിന്നെ കുറെ ഉള്ളിലോട്ടുള്ള, 1915 ൽ ഒരു കലാപം നടന്ന ചെമ്പ്രശ്ശേരി എന്നിവയാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇപ്പോൾ വെസ്റ്റ് ഹില്ലിൽ ഏതാണ്ട് 170 ആളുകളുണ്ട്. ഞങ്ങളുടെ പദ്ധതി ആദ്യം തിരൂരങ്ങാടിയിലേക്കു പോയി കലാപ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിനെതിരെയുള്ള മാപ്പിള ആക്റ്റ് പ്രകാരം ചിലരെ അറസ്റ്റ് ചെയ്യുകയും, യുദ്ധ വാളുകൾക്കായി തിരച്ചിൽ നടത്തി അവ കണ്ടെടുത്ത്, അവ കൈവശം വച്ചവരെ വാർ നൈവ്സ് ആക്റ്റ് പ്രകാരം ശിക്ഷിക്കുക എന്നതുമാണ്. തിരൂരങ്ങാടിയിലെ റെയ്ഡിന്റെ ഫലമായി ചെറുത്തുനിൽപ്പു കൊണ്ട് ഫലമില്ല എന്ന് മനസ്സിലാക്കി അസ്വസ്ഥ ബാധിതമായ പൂക്കോട്ടൂരിൽ സമാധാനം ഉണ്ടാകുന്നു എന്നുകണ്ടാൽ, അതിനുശേഷം താനാളൂരിൽ നിന്ന് ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തവരെ പിടികൂടാം. അതേ സമയം ഇതിന്റെ ഫലമായി താലൂക്ക് മുഴുവൻ കത്തുകയാണെങ്കിൽ കുറെയധികം ആളുകളുടെ കൂടി സഹായമില്ലാതെ നമുക്ക് ഒന്നും ചെയ്യാനാകില്ല. തിരൂരങ്ങാടിയിലെ നടപടികൾ നല്ല രീതിയിൽ കലാശിച്ചാൽ പൂക്കോട്ടൂരിൽ പോയി മാപ്പിള ആക്റ്റ്സ് പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തവരെയും, വ്യക്തമായ വേറെ കുറ്റകൃത്യങ്ങൾ ചെയ്തവരെയും അറസ്റ്റ് നമുക്ക് ചെയ്യാം. ഇതിനായി ബ്രിട്ടീഷ് ഡിറ്റാച്ച്മെന്റ് മലപ്പുറത്തുണ്ടാകും. ഒടുവിൽ ആവശ്യമെങ്കിൽ ചെമ്പ്രശ്ശേരിയിലും ഇതേ രീതി ആവർത്തിക്കാം. മാപ്പിള ആക്റ്റ് പ്രകാരം പിടികൂടേണ്ട ചിലർ ഈ സ്ഥലങ്ങളിൽ തന്നെ ഉണ്ടാകണമെന്നില്ല. കാരണം അവർ പലയിടത്തും അലഞ്ഞു നടക്കുന്നവരാണ്. അറസ്റ്റ് ചെയ്യേണ്ടവരെന്ന് നമുക്ക് അറിയുന്ന ചിലരുടെ പട്ടിക കൊടുക്കുന്നു. യുദ്ധ വാളുകൾ കൈവശം വച്ചതിന് എത്ര പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അറിയില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ ചിലർ വളരെ അപകടകാരികളാണ്. കുറച്ചു സമയം പോലും അവരെ മലബാറിൽ നിർത്തുന്നത് ഒട്ടും ആശാസ്യമല്ല. അതിനാൽ ഞാൻ അയക്കുന്ന തടവുകാരെ ഏറ്റുവാങ്ങി റിമാൻഡിൽ വയ്ക്കാൻ കോയമ്പത്തൂർ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം കൊടുക്കണമെന്ന് ഗവർമെന്റിനോട് ആവശ്യപ്പെടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ വളരെ അത്യാവശ്യമായി കരുതുന്ന 144 വകുപ്പ് പ്രകാരമുള്ള ഉത്തരവിനുള്ള നിർദ്ദേശം മിസ്റ്റർ നാപ്പുമായി ചർച്ച ചെയ്തു. ഞാൻ മുന്നോട്ടു വയ്ക്കുന്ന പദ്ധതി ഖിലാഫത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതാണ് എന്ന അദ്ദേഹത്തിന്റെ എതിർപ്പുകളിൽ ഒന്നിനെ ഇല്ലാതാക്കാനോ ലഘൂകരിക്കാനോ സാധിക്കും. കലാപകാരി ഖിലാഫത്തിന്റെ പേരും, അതിന്റെ സന്നദ്ധസേനയുടെ യൂണിഫോമും അടയാളങ്ങളും മതഭ്രാന്തും, കലാപവാസനയും ഉണർത്താൻ ഉപയോഗിച്ചു എന്ന് മാറ്റി കുറ്റപത്രം നൽകിയാൽ മതിയാകും എന്നെനിക്ക് തോന്നുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-------------------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉള്ളടക്കം: ആർ.എച്ച്. ഹിച്ച്കോക്ക് തയ്യാറാക്കിയ പട്ടിക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
1859ലെ മാപ്പിള ആക്റ്റ് XX പ്രകാരം അത്യാവശ്യമായി അറസ്റ്റ് ചെയ്യപ്പെടേണ്ടവരുടെ പട്ടിക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) പാലത്തുമലയിൽ അലി മുസലിയാർ- ഏരിക്കുന്നൻ അലി മുസലിയാർ എന്നും അറിയപ്പെടുന്നു. പയ്യനാട് അംശം. രണ്ടു പിതൃസഹോദര പുത്രന്മാർ, അലിയും, മുഹമ്മദ് കുട്ടിയും 1894 ൽ പുള്ളിക്കുറുപ്പത്ത് വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഏരിക്കുന്നൻ അബ്ദുള്ള ഹാജി (കൃത്യമായ ബന്ധുത്വം അറിയില്ല) 1894 ലെ കലാപത്തിനു ശേഷം മക്കയിലേക്ക് നാടുകാടത്തപ്പെട്ടു. പിന്നീട് ബോംബയിൽ ജീവിക്കാൻ അനുവാദം കൊടുത്തു. ഇപ്പോൾ എവിടെയാണെന്നു കരുതുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അലി മുസലിയാർ വളരെ ചെറുപ്പം മുതൽ തന്നെ മത പഠനം നടത്തിയിട്ടുണ്ട്.<br />ആദ്യം പൊന്നാനിയിൽ നിന്നും, പിന്നീട് മേൽമുറി അംശത്തിലെ പൊടിയാട്ടു നിന്നും. ( ഇവിടെ നാല് വർഷം താമസിച്ചിട്ടുണ്ട്. ഇവിടെ അധ്യാപകനായാണ് തുടങ്ങിയത്.) അവിടന്ന് മാങ്കൊലത്തേക്കു പോയി പള്ളിയിൽ പഠിപ്പിച്ചു. ഇപ്പോൾ കഴിഞ്ഞ പത്തോ,പതിനഞ്ചോ വർഷമായി തിരൂരങ്ങാടിയിൽ താമസിക്കുന്നു. ഇപ്പോളും നെല്ലികുത്തും, പയ്യനാടും സന്ദർശിക്കാറുണ്ട്.ഏതാണ്ട് അറുപതു വയസ്സ് പ്രായം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരൂരങ്ങാടിയിലെ മോശം ആളുകളെ ഇളക്കിവിട്ട്, 1884 ൽ (?) കപ്പരാട്ട് പണിക്കർ കൊല്ലപ്പെട്ട ചേറൂർ കലാപത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട “സൈദ്” മാരെ അടക്കം ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന തിരൂരങ്ങാടി കച്ചേരിൽ വളപ്പിന്റെ എതിർ വശത്തുള്ള ഇടത്തേക്ക് പ്രാർത്ഥനക്കായി അവരെ കൂട്ടമായി നയിക്കുന്നതു വരെ എത്തിയിരിക്കുന്നു. ഇത് തുടങ്ങിയത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ റംസാൻ ആരംഭിച്ച് ഒന്നോ, രണ്ടോ ദിവസങ്ങൾക്കു ശേഷമാണ്. തുടർന്നുള്ള എല്ലാ വെള്ളിയാഴ്ചയും യൂണിഫോം ധരിച്ചആയുധധാരികളായ സേവകരുടെ അകമ്പടിയോടെയാണ് അലി മുസലിയാർ പള്ളിയിലെത്തിയത്. ഇത് യുദ്ധോത്സുകരുടെ ഒരു സംഘമായാണ് കരുതുന്നത്.ഓരോ വെള്ളിയാഴ്ചയും അവരുടെ എണ്ണം കൂടിവരുന്നുണ്ട്. മുസലിയാരും അനുയായികളും റിട്ടയേഡ് ഇൻസ്പെക്ടർ ചേക്കുട്ടിയോടും, പ്രാദേശികമായി സ്വാധീനമുള്ള ഫക്കേരി കുടുംബത്തോടും, തങ്ങൾ ഗൗരവമുള്ള പ്രശ്ങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നു സമ്മതിക്കുകയും അതിൽനിന്ന് മാറിനിൽക്കാമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് ജൂൺ മധ്യത്തിലാണ്. ഇതുവരെ അപ്രകാരം ചെയ്യാതെ കൂടുതൽ ആളെ കൂട്ടുന്നത് തുടരുകയും, യുദ്ധ സന്നദ്ധത നിലനിർത്തുകയുമാണ് ചെയ്യുന്നത്. നാലോ, അഞ്ചോ പേർ പനമ്പുഴയിലെ കടത്തു കരാറുകാരനെ ഭീഷണിപ്പെടുത്തുകയും, ഗവർമെന്റിനു വിരുദ്ധമായി കടത്ത് നിലനിർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) കാരാടൻ മൊയ്തീൻ- അലി മുസലിയാരുടെ പ്രധാന സഹകാരി. ഇയാൾ പ്രസ്ഥാനത്തെ അമർച്ച ചെയ്യാൻസഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതാണ്. അയാൾ പ്രതിജ്ഞ നിറവേറ്റിയില്ലെന്നു മാത്രമല്ല, അതിനുള്ള നീക്കങ്ങളൊന്നും നടത്തുന്നുമില്ല. മുത്തുക്കോയ തങ്ങളുടെ പ്രാദേശിക പ്രതിനിധി എന്ന നിലയിൽ അയാൾക്ക് കാര്യമായ സ്വാധീനമുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) കൊണ്ടനപറമ്പിൽ കുഞ്ഞിപ്പോക്കർ ഹാജി- ഇദ്ദേഹവും സ്വാധീനമുള്ള വ്യക്തിയാണ്. പ്രസ്ഥാനം ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് സമ്മതിച്ചിട്ടുണ്ടെങ്കിലും, തന്നിട്ടുള്ള വാഗ്ദാനങ്ങൾ വക വയ്ക്കാതെ അതിനെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) ചനിമത്തൽ ലവർ കുട്ടി- സന്നദ്ധസേനയുടെ തലവനും ആദ്യമായി ആയുധമെടുത്ത ആളും. ഒരു സ്ഥാനവുമില്ലെങ്കിലും അപകടകാരി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(5) ചിറ്റാമ്പാല കുഞ്ഞലവി (6) അസ്സൻ മമ്മത് (7) അസ്സൻ മമ്മതിന്റെ മകൻഅസ്സൻ മൊയ്തീൻ കുട്ടി . (8) എളമുലശ്ശേരി മൊയ്തീൻകുട്ടി ഹാജി (9) പൊട്ട മമ്മത് ഹാജി</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
6,7,8, എന്നിവർ സാധാരണക്കാരായ കൂലികളാണ്. സായുധ സേനയുടെ നട്ടെല്ലായ ഇവരാണ് പ്രധാനികളായി കാണപ്പെടുന്നത്.(9) ഇവരെപ്പോലെതന്നെയെങ്കിലും വൃദ്ധനാണ്. ഫ്രബ്രുവരിയിൽ പിടികൂടപ്പെട്ട ഒരാളുടെ പിതാവാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇവരെല്ലാം തിരൂരങ്ങാടിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(10) കട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ- ഇയാളുടെ മുഴുവൻ പേര് മങ്ങാട്ടുപറമ്പിൽ വടക്കിതൊടി മുഹമ്മദ് മുസലിയാർ. വള്ളുവനാട് താലൂക്ക്. ഇയാൾ കുറെ വർഷം വെല്ലൂരിൽ പഠിച്ചിരുന്നു. അവിടെ വച്ച് അങ്ങാടിപ്പുറത്തെ ചോലക്കാടൻ അഹമ്മത് പോലുള്ള മാപ്പിള റെയിൽവേ കള്ളന്മാരിൽ നിന്ന് കളവുമുതൽ വാങ്ങിയിരുന്നതായി സംശയിക്കപ്പെടാൻ ചില കാരണങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോട്ടെ രാഷ്ട്രീയ പ്രസ്ഥനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഇയാൾ അപകടകരമായ സ്വന്തം അധ്യാപനങ്ങൾ ജില്ലയിലുടനീളം അലഞ്ഞു നടന്ന് ഏറനാട്,വള്ളുവനാട് താലൂക്കുകളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി ചെമ്പ്രശ്ശേരിയിലും കാളികാവിലും അമിതമായ ശ്രദ്ധ കൊടുക്കുന്ന ഇയാൾ അവിടങ്ങളിൽ ഏറ്റവും അപകടം പിടിച്ച കാര്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(11) മീത്തൽ പണ്ടത്ത് നാരായണ മേനോൻ- അങ്ങാടിപ്പുറത്തെ ഒരു മുൻ വക്കീൽ. (10) ന്റെ കൂടെ എല്ലായിടത്തും കാണാറുണ്ട്. എല്ലാ ആഴ്ചയും ഇവരുടെ നീക്കങ്ങളും പ്രവർത്തികളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(12) തിരൂരങ്ങാടിയിലെ തൃക്കോലത്തെ തയ്യിൽ മമ്മതു കുട്ടി മുസലിയാർ- (10) നെ പോലെ വെല്ലൂരിൽ പഠിച്ചിരുന്നു. പാൻ ഇസ്ലാമിക്ക് വീക്ഷണമുള്ള ആളാണ്. ഏപ്രിൽ അല്ലെങ്കിൽ മെയ് വരെ കോഡൂരിലെ കിളിയമണ്ണത്ത് മൊയ്തീന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ മത പാഠശാലയിൽ അധ്യാപകനായിരുന്നു. ഇയാളുടെ അപകടം പിടിച്ച അധ്യാപനങ്ങളുടെ പേരിൽ ആദ്യം താക്കീത് നൽകുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. അതിനുശേഷം അപകടകരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് നാടു ചുറ്റുകയാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(13) മടമ്പാട്ട് അവറാൻ കുട്ടി മുസലിയാർ-1921 ഒക്ടോബറിലോ, നവംബറിലോ ഖിലാഫത്ത് പ്രസ്ഥനത്തിൽ ചേർന്നു. ഈ വിഷയവും പ്രചരിപ്പിച്ചുകൊണ്ട് അലഞ്ഞു നടക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ മതഭ്രാന്ത് ഇളക്കിവിടുന്നതിലേക്ക് തിരിഞ്ഞിരിക്കുന്നു. താനാളൂരിൽ ഇപ്പോളുണ്ടായ നിയമരാഹിത്യത്തിന്റെ ഉത്തരവാദി ഇയാളാണ്. അവിടെ ആരും എതിർക്കാത്തതുകൊണ്ടു മാത്രം രക്തച്ചൊരിച്ചിൽ ഒഴിവായതാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(14) താനൂരിലെ ആമിനമണ്ടകത്ത് പരീക്കുട്ടി മുസലിയാർ- (13) നെ പോലെ ഖിലാഫത്ത് പ്രസ്ഥനത്തിൽ ആദ്യം താൽപര്യം കാട്ടിയിരുന്ന ഇയാൾ ഈയിടെയായി ലഘുലേഖകൾ എഴുതുകയും, തന്റെ സ്വാധീനം ഉപയോഗിച്ച് മതഭ്രാന്ത് ഇളക്കിവിടുകയും ചെയ്യുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(15) തിരൂരിലെ വലിയപീടിയേക്കൽ കുഞ്ഞമ്മത് മുസലിയാർ- നാടോടിയായ അദ്ധ്യാപകൻ. ഇനിമേൽ അക്രമം ന്യായീകരിക്കത്തക്കതാണ് എന്ന് അടുത്തിടെ താനാളൂരിൽ പ്രസംഗിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(16) ചെമ്പ്രശ്ശേരിയിലെ ഒറ്റകത്ത് കുഞ്ഞിക്കോയ തങ്ങൾ- (10) നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുൻപും, ഇപ്പോളും ചെമ്പ്രശ്ശേരിയിലും, കാളികാവിലും സമീപത്തെ തീവ്രവാദ അംശങ്ങളിലും അപകടകരമായ കാര്യങ്ങൾ പ്രസംഗിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(17) പെങ്ങിലെ അലവി മുസലിയാർ (18) പെങ്ങിലെ എം. അഹമ്മത്കുട്ടി മുസലിയാർ- രണ്ടുപേരും കൈപ്പകഞ്ചേരിയിലെ വടക്കുമ്പ്രത്ത് മത ബോധനം നടത്തുന്നവർ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുകളിൽ പറഞ്ഞ പതിനെട്ടു പേരാണ് ഇപ്പോൾ ഏറ്റവും അപകടകാരികൾ. പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ വേണ്ടിവന്നേക്കാം. ഇവരുടെ തടവിന്റെയോ ,മലബാറിൽ നിന്നുള്ള നാടുകടത്തലിന്റെയോ കാലയളവ് ഇവരുടെ സ്വാധീനത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഈ പതിനെട്ടു പേരുടെ പുറകിൽ, തങ്ങൾ അറിഞ്ഞോ, അറിയാതെയോ തീ കൊണ്ടാണ് കളിക്കുന്നതെന്ന് മനസ്സിലാകാത്ത ചിലരുണ്ട്. പക്ഷെ അവരുടെ പ്രസംഗങ്ങൾക്ക് ഒരു ലക്ഷ്യമേ ഉള്ളൂ. തങ്ങൾ അഭിസംബോധന ചെയ്യുന്ന മാപ്പിളമാരെ ഇളക്കിവിടുക. തങ്ങളുടെ കേൾവിക്കാരുടെ സ്വഭാവം അറിയില്ലായിരുന്നു എന്ന ഒഴിവുകഴിവ് അവർക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഇ. മൊയ്തീൻ (ഇപ്പോൾ രാജ്യദ്രോഹത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നു), ആലപ്പുഴയിലെ പി.എം.അബ്ദുൽ ഖാദിർ, കോഴിക്കോട്ടെ തയ്യിൽ അസ്സൻകോയ മൊല്ല, കോഴിക്കോട്ടെ മേലെകണ്ടി മൊയ്തു എന്നിവരാണ് അവർ. താനൂരിലെ മുന്നായന്റകത്ത് കുഞ്ഞികാദർക്ക് പ്രാദേശികമായ പ്രാധാന്യമേ ഉള്ളൂ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുകളിലെ പതിനെട്ടു പേരുടെ കൂടെ ഇവരെ കൂടി ചേർക്കണം-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(19) പൂക്കോട്ടൂരിലെ കാരത്ത് മൊയ്തീൻകുട്ടി ഹാജി (20) പൊടിയാട്ടെ കാലടി യൂസഫ് (21) വള്ളുവമ്പ്രത്തെ മാനെത്തൊടി കുഞ്ഞാലൻ (22) നറുകരയിലെ കൊല്ലറമ്പൻ അബ്ദു ഹാജി (23) പൂക്കോട്ടൂരിലെ പാറാഞ്ചേരി കുഞ്ഞിരാമുട്ടി (24) പൂക്കോട്ടൂരിലെ മൊഴിക്കൽ കുഞ്ഞമ്മത് ഹാജി</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇവരാണ് 1921 ഓഗസ്റ്റ് ഒന്നിന് പൂക്കോട്ടൂരിലെ കലാപശ്രമത്തിന്റെ നേതാക്കൾ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ പട്ടിക ഒരുതരത്തിലും പൂർണ്ണമല്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആർ.എച്ച്. ഹിച്ച്കോക്ക്- 16-8-21.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
-----------------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബഹുമാനപ്പെട്ട മിസ്റ്റർ കെ.ശ്രീനിവാസ അയ്യങ്കാറിനുള്ള കുറിപ്പ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സൂചന: ചൊവ്വാഴ്ചത്തെ കാബിനറ്റ് മീറ്റിങ്ങിനു ശേഷം ചില അറസ്റ്റുകൾ നടത്താൻ മലബാർ ജില്ലാ മജിസ്ട്രേറ്റായ തോമസിന് അയച്ച ടെലഗ്രാം. അറസ്റ്റ് ചെയ്യപ്പെടുന്ന ഈ ആളുകളിൽ ചിലർ വളരെ അപകടകാരികളാണെന്നും, അവരെ കുറച്ചു സമയം പോലും മലബാറിൽ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് ബുദ്ധിപൂർവ്വമായിരിക്കില്ല എന്നും തോമസ് അറിയിക്കുന്നു. അതിനാൽ കോയമ്പത്തൂർ ജയിൽ സൂപ്രണ്ടിന് താൻ അയക്കുന്ന തടവുകാരെ ഏറ്റുവാങ്ങി റിമാൻഡിൽ വയ്ക്കാൻ നിർദ്ദേശം കൊടുക്കണമെന്ന് ഗവർമെന്റിനോട് അദ്ദേഹം ആവശ്യപ്പെടുന്നു. കൗൺസിലിന്റെ അംഗീകാരത്തോടെ താഴെ പറയുന്ന ടെലഗ്രാമുകൾ സമർപ്പിക്കുന്നു. എൻ.ഇ. മജോറിബാങ്ക്സ്. 18-8-21</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം- മലബാർ ജില്ലാ മജിസ്ട്രേറ്റിന്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
താങ്കൾ അയക്കുന്ന തടവുകാരെ കൈയേറ്റ് അവരെ റിമാൻഡിൽ സൂക്ഷിക്കാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് കോയമ്പത്തൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്. മലബാറിൽ നിർത്തിയാൽ പൊതുജങ്ങളുടെ സമാധാനജീവിതത്തിന് ഹാനി വരുത്തും എന്ന് ഉറപ്പുള്ള തടവുകാരെ മാത്രമേ അവിടെ റിമാൻഡ് ചെയ്യാൻ പാടുള്ളൂ എന്ന് വ്യക്തമായി മനസ്സിലാക്കുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ടെലഗ്രാം - ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസിന്</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മലബാർ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുന്ന തടവുകാരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ സൂക്ഷിക്കാൻ ഗവർമെന്റ് അധികാരപ്പെടുത്തുന്നു. ദയവായി കോയമ്പത്തൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം കൊടുക്കുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
ജില്ലാ മജിസ്ട്രേറ്റ് പിടികൂടുന്ന ആളുകളെ സെക്ഷൻ 7 പ്രകാരം ജയിലിൽ ഇടാൻ പറ്റുമോ എന്നതിൽ എനിക്ക് ചില സംശയങ്ങളുണ്ട്. തീർച്ചയായും സെക്ഷൻ 6 പ്രകാരം ഗവർമെന്റിന് വാറണ്ട് പുറപ്പെടുവിക്കാം. അടിയന്തിര വിഷയമായതു കൊണ്ട് തൽക്കാലം വരുന്നിടത്തു വച്ച് കാണാം. എല്ലാ നിയമങ്ങളും പരിശോധിക്കാൻ എനിക്ക് സമയം കിട്ടിയില്ല. കെ. ശ്രീനിവാസ അയ്യങ്കാർ 18-8-21</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br /></div>
</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br /></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0tag:blogger.com,1999:blog-5997419275298806923.post-30765152672460306752019-10-04T05:46:00.000+05:302019-10-04T05:46:36.303+05:30മാപ്പിള കലാപം സീരീസ് (ഭാഗം 3) <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പോലീസ് ഇൻസ്പെക്ടർ എം. നാരായണമേനോൻ എഴുതിയ റിപ്പോർട്ടിന്മേൽ മലബാർ കളക്ടറായ ഇ. എഫ്. തോമസ്സിന്റെ കുറിപ്പ്…</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അർദ്ധ-ഔദ്യോഗികം. ഇ.എഫ്. തോമസ് അവർകൾ ഐ.സി.എസ്. മലബാർ കളക്ടർ കോഴിക്കോട് എഴുതുന്നു. തീയ്യതി 1921 ഓഗസ്റ്റ് 7.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ദയവായി കൂടെയുള്ള റിപ്പോർട്ട് വായിക്കുക. ഏറനാട്ട് വളരെ മോശം സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇൻസ്പെക്ടർ നാരായണ മേനോന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നില്ലെങ്കിലും, അദ്ദേഹം കൊല്ലപ്പെടാൻ പോലും അൽപ്പനേരത്തേക്ക് സാധ്യതയുണ്ടായിരുന്നു. അദ്ദേഹം ഭയം പ്രകടിപ്പിച്ചിരുന്നെങ്കിൽ അങ്ങനെ തന്നെ സംഭവിക്കുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ പ്രശ്നത്തിന്റെ മോശം വശങ്ങൾ ഇവയൊക്കെയാണ്-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(1) ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്താൻ മതത്തിന്റെ അടിസ്ഥാനത്തിൽ ചുരുങ്ങിയ കൊണ്ട് ആളുകൾ സംഘടിക്കുന്നു. കേസുമായി അയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്നത് വിഷയമാകുന്നില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) ഉണർത്തപ്പെട്ട മതഭ്രാന്ത് ഏത് നിമിഷവും പൊട്ടിത്തെറിക്കാമായിരുന്നു. ഇൻസ്പെക്ടർ പറഞ്ഞത് തന്നെ നേരിട്ട ആളുകൾ “വിറയ്ക്കുകയായിരുന്നു” എന്നാണ്. ഭയം കൊണ്ടല്ല, ആവേശം കൊണ്ട്. ഫെബ്രുവരി പതിനെട്ടാം തീയ്യതി ഞാൻ കണ്ട ആളുകളെപ്പോലെ തന്നെ. ഒരു പക്ഷെ മതാന്ധതയുടെ ഏറ്റവും ഭീകരമായ ലക്ഷണം ആണുങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സ്ത്രീകളുടെ കൂട്ടമാണ്. ഇത് മലബാറിലെ മത ചരിത്രത്തിൽ ആദ്യ സംഭവമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) ഇതിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ എണ്ണം. പന്തല്ലൂർ കുന്ന് കേന്ദ്രമായ “മതാന്ധ മേഖലയിൽ” നിന്ന് കുറച്ചു പേരുണ്ടായിരുന്നു. അതിനർത്ഥം മതഭ്രാന്ത് അതിന്റെ അതിരുകൾ വികസിപ്പിച്ചിരിക്കുന്നു എന്നാണ്. ഒരുപക്ഷെ ഏറനാടിന്റെ ഒരു ഭാഗവും ഇതിൽ നിന്നു മുക്തമല്ല എന്നു വരാം. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വലിയ സംഘം ചേരൽ ഒരു സംഘടനയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. നിലവിൽ അതിന്റെ വിശദശാംശങ്ങളെക്കുറിച്ച് ഞാൻ അജ്ഞനാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) ആൾകൂട്ടം ധരിച്ചിരുന്ന ആയുധങ്ങൾ. നാരായണമേനോൻ, ഒട്ടും അതിശയോക്തി പറയുന്ന ആളല്ല അദ്ദേഹം, വാളുകൾ ഏന്തിയ ധാരാളം ആളുകളെ കണ്ടു. ഒരു കൈ നീളവും, കൈപ്പത്തിയുടെ വീതിയും, ഒരു വശത്ത് പിടിയുമുള്ള ഇരുതല മൂർച്ചയുള്ള വാളുകളാണ് അദ്ദേഹം കണ്ടത്. ബോധമില്ലാത്ത ആളുകളുടെ കയ്യിൽ മാരകമായ ഒരു ആയുധമാണ് അത്. ചിലർ രണ്ടെണ്ണം വീതം അരപട്ടയിൽ തൂക്കിയിരുന്നു. അത് യുദ്ധം ചെയ്യാനായി മാത്രം ഉണ്ടാക്കിയതാണ്. വേട്ടക്കുള്ള കുന്തങ്ങൾ, ചെറുതാക്കിയ കഠാരകൾ, വടികൾ എന്നിവയാണ് കയ്യിലുണ്ടായിരുന്ന മറ്റ് ആയുധങ്ങൾ. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തോക്കുകൾ ശേഖരിച്ചിട്ടുണ്ട് എന്ന് ശക്തമായ കിംവദന്തികൾ ഉണ്ടെങ്കിലും, ഈ അവസരത്തിൽ ആരുടേയും കൈവശം അത് ഉണ്ടായിരുന്നതായി തെളിവില്ല. ഈ സംഭവത്തിന് ഒരു കലാപത്തിന്റെ ഏറ്റവും മോശം ലക്ഷണങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഉണ്ട്. കോവിലകത്തെ പള്ളിയാക്കി മാറ്റാനും, തിരുമുൽപ്പാടിന്റെയും, ഇൻസ്പെക്റ്ററുടെയും തലയെടുക്കാനുമുള്ള വ്യക്തമായ ആഗ്രഹവും മുൻ അനുഭവങ്ങളെ അതേപടി ആവർത്തിക്കുന്നുണ്ട്. അതേപോലെ പണവും, നെല്ലും പിടിച്ചു വാങ്ങാൻ ശ്രമിച്ചതും. ഈ സംഭവത്തിനു ശേഷം തിരുമുൽപ്പാടിന് അഭയം കൊടുത്ത കക്കത്ത് നമ്പൂതിരി ഭീഷണിക്കു വഴങ്ങി ഇരുപത്തഞ്ചു രൂപയും, അമ്പതു പറ നെല്ലും കൊടുക്കേണ്ടി വന്നിട്ടുണ്ട്- വ്യക്തമായ പിടിച്ചു പറിയാണ് അത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(5) ഈ സന്ദർഭത്തിലുണ്ടായ പോലീസിന്റെ പരാജയം. മതത്തിന്റെ പേരിൽ എല്ലാ ഭാഗത്തുനിന്നും മാപ്പിളമാരെ വിളിച്ചു വരുത്തി പോലീസ് നടപടികൾ തടയുന്നത് നിയമവാഴ്ചയുടെ അഭാവമാണ് കാണിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. നിലവിൽ ആ ഭാഗത്ത് എല്ലാം ശാന്തമാണ് എങ്കിലും ഉറങ്ങുന്ന പട്ടിയെ അതേപടി വിടാൻ പറ്റില്ല എന്നും വ്യക്തമാണ്. നമ്മൾ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു, നാം ഇതിനെ അഭിമുഖീകരിച്ചില്ലെങ്കിൽ ഉടനെയല്ലെങ്കിൽ പിന്നീട്, മിക്കവാറും ഉടനെത്തന്നെ, ഇതുവരെ കണ്ടതിനേക്കാൾ വളരെ വലിയൊരു കലാപം കാണേണ്ടി വരും. നടപടി എടുത്താൽ പോലും ഞാൻ പ്രശ്ങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇതെല്ലാം സംഭവിച്ചിരിക്കുന്നത് എനിക്ക് ഏറ്റവും അസൗകര്യമുള്ള സമയത്താണ്. ഹിച്ച്കോക്ക് പട്ടികടിക്ക് ചികിത്സിക്കാൻ പോയതുകൊണ്ട് ചൊവ്വാഴ്ച വരെ ഉണ്ടാകില്ല. ഓസ്റ്റിൻ അദ്ദേഹത്തിന്റെ ഭാര്യയെ കാണാൻ കാഷ്വൽ ലീവിലാണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ ലങ്കാസ്റ്റർ ജില്ലയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചതേ ഉള്ളൂ. ഈ റിപ്പോർട്ട് കിട്ടിയ ഉടനെ ഞാൻ ഹിച്ച്കോക്കിന്റെ അഭാവത്തിൽ ചുമതലയിലുള്ള മെയിൻവാറിംഗിനെ കണ്ടു. തിരക്കു പിടിച്ചുള്ള നടപടികൾ ബുദ്ധിപൂർവ്വമല്ല എന്ന നിഗമനത്തിലാണ് ഞങ്ങൾ എത്തിയത്. അത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയേക്കാം, പ്രത്യേകിച്ച് ശാന്തത കൈവരിച്ചു കഴിഞ്ഞ സ്ഥിതിക്ക്. അതിനാൽ ഈ പ്രശ്നത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയാനും, വിശേഷിച്ചും ഏറനാട്ടിലെ മനോഭാവം അറിഞ്ഞു വരാനും ആമുവിനെ അയക്കാൻ തീരുമാനിച്ചു. ഹിച്ച്കോക്ക് മടങ്ങി വരുമ്പോളേക്കും അദ്ദേത്തിന്റെ റിപ്പോർട്ട് കിട്ടും എന്നു കരുതുന്നു. അതിനു ശേഷം ഈ സങ്കീർണ്ണ പ്രശ്നത്തിൽ എന്തു ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും. ഞാൻ ഇന്ന് മനസ്സിലാക്കിയ പോലെ മലപ്പുറത്തെ മാന്യരായ മാപ്പിളമാർ ഭാവിയെക്കുറിച്ച് ശരിക്കും ആശങ്കയിലാണ്. അവരിലൊരാൾ തങ്ങളെ കൈവിടരുതെന്നും, മലപ്പുറത്തേക്ക് ബ്രിട്ടീഷ് പട്ടാളത്തെ അയക്കണമെന്ന് ശക്തിയായി ശുപാർശ ചെയ്തു. കാര്യങ്ങൾ ഒരുപക്ഷെ അതിലേക്കു പോയേക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ സാഹചര്യം അഭിമുഖീകരിച്ചേ പറ്റൂ. ഞാൻ ഇപ്പോൾ മനസ്സിലാക്കിയിടത്തോളം ഈ കാര്യങ്ങൾ നിർബന്ധമാണ് എന്നു തോന്നുന്നു. (a) മലബാർ വാർ നൈവ്സ് ആക്റ്റ് (XXlV of 1854) പ്രാബല്യത്തിൽ വരുത്തുക. അതിന് കുറച്ച് പണിയുണ്ട്. (b) കൂടുതൽ മോശം കലാപകാരികൾക്കെതിരെ മാപ്പിള ഔട്ട് റേജ്യസ്സ് ആക്റ്റിലെ (XX of 1859) സെക്ഷൻ 7, 8 പ്രകാരം നടപടികൾ .എടുക്കുക. (c) ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 144 പ്രകാരം വളണ്ടിയർമാർ ഏറനാട്ടിൽ യൂണിഫോം ധരിച്ചുകൊണ്ട് പരേഡ് നടത്തുന്നതും, അവിടെ യോഗം ചേരുന്നതും നിരോധിക്കുക. ഇത് നടക്കണമെങ്കിൽ കോഴിക്കോട്ടും യോഗങ്ങൾ ചേരുന്നത് തടയേണ്ടത് അത്യാവശ്യമാകും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആദ്യത്തെ രണ്ടു നടപടികളും ഫലപ്രദമായി നടപ്പിലാക്കണമെങ്കിൽ റിസർവ്, സ്പെഷ്യൽ സേനകളെ കുറച്ചുസമയം ഉപയോഗിക്കേണ്ടത് ചിലപ്പോൾ അത്യാവശ്യമായേക്കാം. അതിനായി ബ്രിട്ടീഷ് സേനയെ താൽക്കാലികമായി മലപ്പുറത്ത് വിന്യസിക്കേണ്ടി വരും. ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാൽ-അങ്ങനെ സംഭവിക്കരുത് എന്നാണ് എന്റെ ആഗ്രഹം- അവരെ വിളിക്കേണ്ടി വരും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാൻ ഈ ഉത്തരവ് എഴുതുന്നത് കാര്യങ്ങൾ എപ്രകാരമാണ് എന്ന് ഗവർമെന്റിനെ അറിയിക്കാനാണ്. ഞാൻ എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് വീണ്ടും എഴുതും, അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടി വന്നാലല്ലാതെ. ഏറനാട്ടിൽ മോശം അവസ്ഥയാണ് എന്നാണ് കാണുന്നതെങ്കിലും, ഇത് പറയാതെ വയ്യ. സംഭവിച്ച കാര്യങ്ങൾ ഏതെങ്കിലും അടിച്ചമർത്തലിന്റെ ഫലമല്ല. അടിച്ചമർത്തൽ മാപ്പിളയുടെ ഏറ്റവും അപകടം പിടിച്ച സമയമായ റംസാന് സമാധാനമാണ് നൽകിയത്. ഈ സംഭവം ഉദാസീനതയുടെ പട്ടികയിൽ ഏറ്റവും മുകളിൽ വരുന്നതാണ്, കാരണം നടപടി ആവശ്യമില്ല എന്നാണ് കരുതിയത്. അതൊരു അടിയായിപ്പോയി, പക്ഷെ എല്ലാം മുൻകൂട്ടി കാണാൻ കഴിയില്ലല്ലോ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
--------------------------------------------------------------------</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജില്ലാ മജിസ്ട്രേറ്റിൽ നിന്നുള്ള കത്ത്. കോഴിക്കോട് 1921 ഓഗസ്റ്റ് 10.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൂക്കോട്ടൂർ സംഭവത്തെക്കുറിച്ച് അർദ്ധ ഔദ്യോഗികമായി ഞാൻ താങ്കൾക്ക് എഴുതിയിരുന്നു. അതിനു ശേഷം ഞാൻ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായ മിസ്റ്റർ ആമു ഏറനാട്ടു നിന്ന് മടങ്ങി വന്നശേഷം അദ്ദേഹവുമായും, ഇന്നലെ കൂനൂരിൽ നിന്ന് മടങ്ങിവന്ന മിസ്റ്റർ ഹിച്ച്കോക്കുമായും ചർച്ചകൾ നടത്തി. കൂടാതെ ഈ സംഭവം നടന്ന കോവിലകത്തെ ആറാം തിരുമുൽപ്പാടിനെയും, എന്റെ അർദ്ധ ഔദ്യോഗിക കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റിപ്പോർട്ട് സമർപ്പിച്ച ഇൻസ്പെക്ടർ നാരായണമേനോനോടൊപ്പം ഉണ്ടായിരുന്ന ആളും, മരണപ്പെട്ട ഒരു മുതിർന്ന മുൻ തിരുമുൽപ്പാടിന്റെ മകനുമായ മിസ്റ്റർ പി. കരുണാകര മേനോനേയും കണ്ടു. മിസ്റ്റർ ആമു പുതിയ വിവരങ്ങളൊന്നും കാര്യമായി ഇല്ലാത്ത ഒരു റിപ്പോർട്ട് നൽകിയിട്ടുണ്ട്.എങ്കിലും അദ്ദേഹംശേഖരിച്ച വിവരങ്ങൾ ഞങ്ങളുടെ കൂടിക്കാഴ്ചയിൽ വിവരിച്ചതിൽ നിന്ന് ഈ ജില്ലയിലെ കാര്യങ്ങളുടെ ഗൗരവത്തിൽ ഒട്ടും അതിശയോക്തിയില്ല എന്ന്എനിക്കും മിസ്റ്റർ ഹിച്ച്കോക്കിനും വ്യക്തമായിട്ടുണ്ട്. ഈ സംഭവം കൂടാതെ ഇതേ രീതിയിലുള്ള ചെറിയൊരു സംഭവവും, സന്തോഷപൂർവ്വം പറയട്ടെ ഇത്രയും ഗൗരവമല്ലാത്തത്, പൊന്നാനിയുടെ വടക്കു ഭാഗത്തുള്ള തിരൂരിനടുത്തുള്ള താനാളൂരിൽ ഉണ്ടായിട്ടുണ്ട്. ഖിലാഫത്തിന്റെ പേരിൽ നിയമവാഴ്ചയെ എതിർക്കാനുള്ള മാപ്പിളയുടെ അതേ സന്നദ്ധതയുടെ തെളിവുകൾ അവിടെയും ഉണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(2) ഈ സംഭവത്തിൽ ചില മാപ്പിളമാർ സാധാരണ പോലെ അഹിംസാപരമായി ഒരു കള്ളുഷാപ്പ് പിക്കറ്റ് ചെയ്യാൻ പോയി ചെത്തുകാരെ ആക്രമിക്കുകയും അവരുടെ കുടങ്ങൾ തല്ലിപൊട്ടിക്കുകയും ചെയ്തു. കത്തിയുമായി അനധികൃത ചേരലാണ് അവർ നടത്തിയത്. പോലീസിൽ പരാതിപ്പെടുകയും, കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ആയുധധാരികളായ ആൾകൂട്ടം കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുന്നത് തടസ്സപ്പെടുത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(3) പൂക്കോട്ടൂർ സംഭവത്തിലെ പുതിയ സംഭവ വികാസങ്ങൾ ഇപ്രകാരമാണ്:-</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(a) തിരുമുൽപ്പാടിൽ നിന്ന് മുന്നൂറ്റമ്പതു രൂപ ആവശ്യപ്പെട്ടത് വ്യക്തമായും ബ്ലാക്ക്മെയിൽ ആണ്. സ്വാഭാവികമായും ഭയംകൊണ്ട് അത് അനുസരിക്കേണ്ടി വന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മമ്മത് ആയുധധാരികളായ അൻപതോളം പേരുമായി ചെന്നാണ് പണം ആവശ്യപ്പെട്ടതും, പണം തന്നില്ലെങ്കിൽ ഭവിഷ്യത്തുകൾ അനുഭവിക്കും എന്നും ഭീഷണിപ്പെടുത്തിയത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(b) തിരുമുൽപ്പാടിന് അഭയം കൊടുത്തതിന്റെ പേരിൽ കക്കത്ത് നമ്പൂതിരിക്ക് പ്രാദേശിക മാപ്പിളമാരുടെ ഭീഷണിക്കു വഴങ്ങി അവർക്ക് പണം കൊടുക്കേണ്ടി വന്നു. അദ്ദേഹത്തിന് ഇപ്പോൾ കോഴിക്കോട് താലൂക്കിലെ ഒരിടത്തേക്ക് ഓടിപ്പോകേണ്ടി വന്നിരിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(c) രണ്ടു തോക്കുകളുടെ സാന്നിധ്യം, ഒരു ദൃക്സാക്ഷി, ഇൻസ്പെക്ടറെ കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഇപ്പോൾ വെളിപ്പെടുത്തുന്നുണ്ട്. തോക്കുകളുമായി രണ്ടു പേർ കുറെ സമയം അദ്ദേഹത്തിന്റെ കാറിനടുത്ത് നിന്നിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(d) ആൾകൂട്ടം എന്റെയും, മിസ്റ്റർ ഹിച്ച്കോക്കിന്റെയും തലയെടുക്കണം എന്ന ആഗ്രഹമോ, തീരുമാനമോ വ്യക്തമായി പ്രകടിപ്പിച്ചിരുന്നു. അവർ ഉപയോഗിച്ച വാക്കുകൾ മിസ്റ്റർ കരുണാകര മേനോൻ പറയുന്നത് ഇപ്രകാരമാണ്,” നമുക്ക് തോമസിനെയും, ഹിച്ച്കോക്കിനെയും തീർക്കണം.” കൂട്ടി പറയുകയാണ് എന്ന് തോന്നാതിരിക്കാൻ പോലീസ് ഇൻസ്പെക്ടർ ഈ കാര്യം സൂചിപ്പിച്ചിട്ടില്ല. അദ്ദേഹം ഇത് കേട്ടു കാണും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(e) മമ്മതിന് അനീതി നടന്നു എന്ന് പരാതിപ്പെടാൻ ന്യായമൊന്നുമില്ല. കാരണം കോവിലകത്ത് കവർച്ച നടത്തിയത് അയാളാണ് എന്ന് സംശയിക്കാൻ കാരണങ്ങളുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(f) പള്ളിയിൽ പെരുമ്പറ മുഴങ്ങിയത് സ്ഥലത്തെ മാപ്പിളമാരെ വിളിച്ചു കൂട്ടാൻ മുൻകൂട്ടി തീരുമാനിച്ച അടയാളമാണ്. തികച്ചും വ്യത്യസ്തമായ താളത്തിലാണ് പെരുമ്പറ മുഴക്കിയത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(g) നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് വാളുകളുടെ നിർമ്മാണം ഏതാണ്ട് പരസ്യമായി തന്നെ നടക്കുന്നുണ്ട്. ഇതേ കാര്യം വടക്കൻ പൊന്നാനിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(4) ആക്രമണത്തിനുള്ള ഈ ഒത്തുചേരൽ എത്ര അംശങ്ങളിൽ നടക്കുന്നുണ്ട് എന്ന് നമ്മൾക്കറിയില്ല. നമുക്ക് അറിയാവുന്നത് പൂക്കോട്ടൂരിനെതിരെയുള്ള ഏതു നീക്കവും ഒട്ടും മുന്നറിയിപ്പില്ലാതെ നടന്നില്ലെങ്കിൽ ആയിരമോ ആയിരത്തിരൂന്നൂറോ വരുന്ന ആയുധധാരികളായ സംഘടിത ജനക്കൂട്ടത്തിന്റെ ചെറുത്തുനിൽപ്പ് ഉണ്ടാകും എന്നാണ്. അവർ കണക്കു കൂട്ടുന്നത്-അങ്ങനെയാണ് ഞാൻകേട്ടത്- മലപ്പുറത്തെ സ്പെഷ്യൽ ഫോഴ്സ് ആക്രമിച്ചാൽ,അവരുടെ വാളുകളും മറ്റായുധങ്ങളും ഉപയോഗിച്ച്, അവരുടേതു പോലുള്ള ഇടുങ്ങിയ പ്രദേശത്ത് കുറച്ചു ജീവൻ കൊടുത്താലും ആവശ്യത്തിന്ആളുകൾക്ക് അടുത്തുനിന്ന് നേരിട്ട് യുദ്ധം ചെയ്ത് പോലീസിനെ കീഴടക്കാം എന്നാണ്. ഇത്തരമൊരു പരീക്ഷണം നടത്തേണ്ടതാണെന്ന് ഞാനോ മിസ്റ്റർ ഹിച്ച്കോക്കോ കരുതുന്നില്ല. ഇപ്പോൾ പോലീസിനു നേരിട്ട ഈ തിരിച്ചടിക്കു ശേഷം, എന്ത് പ്രത്യാക്രമണവും പ്രദേശം മുഴുവനും സംഘടിച്ചെത്താനുള്ള നിമിത്തമായേക്കാം. ബ്രിട്ടീഷ് സേനയെ കൂട്ടിയാലും, എത്ര ആളുകളെ അഭിമുഖീകരിക്കേണ്ടി വരും എന്നറിയാതെ, എന്റെ ഇപ്പോളത്തെ സേനയെയും വച്ച് എനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന് തോന്നുന്നു. വലിയ അളവിൽ ആളുകൾ ഇല്ലാതെയാണ് കലാപം ആരംഭിക്കുന്നതെങ്കിൽ, അവർ പൊരുതാൻ ഉറച്ചു തന്നെയാണങ്കിൽ, അവർ എത്ര പേരുണ്ട് എന്നറിഞ്ഞശേഷം നമുക്ക് കൈകാര്യം ചെയ്യാം. പക്ഷെ ഇത് തികച്ചും വ്യത്യസ്തമായ സാഹചര്യമാണ്. നല്ലവരായ മാപ്പിളമാരുടെ സഹായം ഫലപ്രദമാകുമോ എന്ന് എനിക്ക് സംശയമുണ്ട്. ഈ സംഘടിത അക്രമത്തെ അവർ ഭയപ്പെട്ടിരിക്കുകയാണ്. അതിനാൽ തൊട്ടു മുന്നിൽ എത്തുന്നതുവരെ ശത്രുവിനെ തിരിച്ചറിയാൻ പറ്റാതെ,വളരെ പരിമിതമായ രീതിയിൽ മാത്രം തോക്കിന് ലക്ഷ്യം കിട്ടുന്ന പറമ്പുകളിൽ യുദ്ധം ചെയ്യാൻ തുല്യ എണ്ണം ആളുകളേക്കാൾ കൂടുതൽ പേരെ ഉപയോഗിക്കാൻ പറ്റില്ല. നമ്മൾ ഇപ്പോൾ എന്തെങ്കിലും നീക്കം നടത്തിയാൽ ഇതായിരിക്കും അഭിമുഖീകരിക്കേണ്ടിവരിക എന്നു ഞാൻ ഭയപ്പെടുന്നു. നമ്മൾ നീക്കമൊന്നും നടത്തിയില്ലെങ്കിൽ ഇപ്പോളുള്ള സമാധാനം അസ്ഥിരമായി തുടരും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(5) നമുക്ക് ആയുധങ്ങൾക്കായി പള്ളികളിൽ തിരച്ചിൽ നടത്തേണ്ടി വരും. കുറെ അംശങ്ങളിൽ ആയുധങ്ങൾക്കായി കുറെയേറെ വീടുകളിൽ തിരച്ചിൽ നടത്തേണ്ടിവരും. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ആയുധമേന്തിയുള്ള എതിർപ്പ് മറികടന്ന് നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(6) കറാച്ചി ഖിലാഫത്ത് കോൺഫെറൻസിൽ നിന്നുള്ള ഈ പുതിയ വിവരം ഞാൻ പങ്കു വയ്ക്കുന്നു. കോൺഫറൻസിലെ തീരുമാനങ്ങൾ ജില്ലയിൽ ഉടനീളം നല്ലവണ്ണം പ്രചരിച്ചിട്ടുണ്ട്. രാഷ്ട്രീയ ബോധത്തെക്കാൾ തർക്കം അറിയുന്ന ഗ്രാമീണനായ മാപ്പിള ഈ തീരുമാനങ്ങളെ വാച്യാർത്ഥത്തിലാണ് മനസ്സിലാക്കിയിട്ടുള്ളത്. നിലവിലെ ഭരണം തകരുമെന്നും, ഖിലാഫത്ത് ഗവെർമെൻറ് ഉടനെ നിലവിൽ വരുമെന്നും അയാൾ വിശ്വസിക്കുന്നു. ഖിലാഫത്തിന്റെ അപകടകരമായ വശത്തെ കുറിച്ച് ഞാൻ എപ്പോളും ഊന്നി പറയാറുണ്ട്. കാര്യങ്ങൾ ഇത്ര പെട്ടെന്ന് അപകടകരമായ രീതിയിലേക്കു മാറുമെന്ന് മുൻകൂട്ടി കാണാൻ പറ്റിയില്ല എന്ന് ഞാൻ സമ്മതിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(7) ജില്ലാ അധികാരികൾക്ക് കൈകാര്യംചെയ്യാൻ പറ്റുന്നതിലും അപ്പുറമാണ് കാര്യങ്ങൾ എന്ന് പൂർണ്ണ ഉത്തരവാദിത്വത്തോടെയും, ഏറ്റവും നിരാശയോടെയുമാണ് ഞാൻ ഗവർമെന്റിന്റെ അറിയിക്കുന്നത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ പിന്തുണ ഉണ്ടെങ്കിലും പോലും, സ്പെഷ്യൽ ഫോഴ്സിനെയും, റിസർവ്വ് പോലീസിനെയും ഉപയോഗിച്ചുകൊണ്ടുള്ള നടപടികളെ മിസ്റ്റർ ഹിച്ച്കോക്ക് അനുകൂലിക്കുന്നില്ല. ഉത്തരവ് കിട്ടിയാൽ അദ്ദേഹം അനുസരിക്കും. പക്ഷെ ആ ഉത്തരവ് ഞാൻ കൊടുക്കില്ല. നമുക്ക് യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചേ പറ്റൂ. അനങ്ങാതിരുന്നാൽ സമാധാനമുണ്ടാകും എന്ന ഈ രീതിയിൽ നമുക്ക് തുടരാനാകില്ല. കുറ്റകൃത്യം നടക്കുകയും, കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ഏതു സമയത്തും ഇതിനേക്കാൾ മോശം അത്യാഹിതം സംഭവിച്ചേക്കാം. പക്ഷെ ആവശ്യത്തിന് സൈന്യമില്ലാതെ നമുക്ക് നീങ്ങാനാകില്ല. ശക്തരായ ഇന്ത്യൻ പട്ടാളക്കാരുടെ ഒരു മുഴുവൻ ബറ്റാലിയൻ നമുക്ക് വേണ്ടിവരും എന്നാണ് ഞാൻ കരുതുന്നത്. ബ്രിട്ടീഷ് സൈനികരെയാണ് ഞാൻ കൂടുതൽ താൽപര്യപ്പെടുന്നത്. അവരുടെ കൈകൊണ്ട് പരലോകത്തേക്കു പോകാനാണ് മാപ്പിളമാർ പരമ്പരാഗതമായി ആഗ്രഹിക്കുന്നത് എന്നതുകൊണ്ട് മാത്രം. എങ്കിലും ഇപ്പോൾ കോഴിക്കോട്ടുള്ള രണ്ടു കമ്പനി പീരങ്കിപടയുടെ സഹകരണത്തോടെയുള്ള നീക്കം ഒരിക്കലും നടക്കില്ല എന്നാണ് ഞാൻ കരുതുന്നത്. ഇത്ര വലിയൊരു സൈന്യം ലഭ്യമാണെങ്കിൽ- പ്രശ്നം അത്ര അടിയന്തിരമാണ്- ഞാൻ ഓരോരോ അംശമായി വിശ്വസ്തതയിൽ സംശയം തോന്നുന്ന എല്ലാ മാപ്പിളമാരുടെയും ആയുധങ്ങൾ പിടിച്ചെടുക്കുകയും, അക്രമസ്വഭാവമുള്ളവരെ പിടികൂടുകയും ചെയ്യും. കുറഞ്ഞ ആൾബലവുമായി ഏറ്റവും അടിയന്തരമായ ഈ കർമ്മം നിർവ്വഹിക്കാൻ ശ്രമിക്കുന്നത് അത്യാഹിതം ക്ഷണിച്ചു വരുത്തലാകും. അതിനാൽ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് ഞാൻ ഗവർമെന്റിനോട് അപേക്ഷിക്കുന്നു. കാലാവസ്ഥ പ്രതികൂലമാണ് എന്നതും, ശത്രു പക്ഷത്തുള്ളവർക്കെല്ലാം മോശം കാലാവസ്ഥ പരിചിതമായതുകൊണ്ട് അതവരെ അലട്ടുന്നില്ല എന്നതും ഏറ്റവും നിർഭാഗ്യകരമാണ്. റോഡുകളെല്ലാം മോശമായതുകൊണ്ട്, കാർ മാർഗ്ഗം വേഗത്തിൽ നീങ്ങാമെന്ന് ആലോചിക്കുകയേ വേണ്ട.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(8) ഏറനാട്ടുള്ള വിവാഹിതരായ രണ്ട് തോട്ടം ഉടമകളോടും,മിസ്റ്റർ ഓസ്റ്റിനോടും അവരുടെ കുടുംബത്തെ കോഴിക്കോട്ടേക്ക് മാറ്റണം എത്ര ശക്തമായാണ് ഞാൻ ഉപദേശിക്കുന്നത് എന്നറിയുമ്പോൾ ഞാൻ എത്ര ഗൗരവമായാണ് ഈ പ്രശ്നത്തെ കാണുന്നത് എന്ന് ഗവർമെന്റിന് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ ഇ. മൊയ്തുവിനെ പ്രോസിക്യൂട്ട് ചെയ്യുന്നതു കൊണ്ട് ഏറനാട്ടിൽ എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നെനിക്ക് സംശയമുണ്ട്. തൽകാലം എന്തെങ്കിലും നടപടിയെടുക്കുന്നത് ഞാൻ മാറ്റി വയ്ക്കുകയാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(9) മിസ്റ്റർ മജോറിബാങ്ക്സിന് ഓഗസ്റ്റ് ഏഴാം തീയ്യതി ഞാൻ എഴുതിയ അർദ്ധ ഔദ്യോഗിക കത്തിൽ പറഞ്ഞിട്ടുള്ള അന്തിമമായി തീരുമാനിച്ചിട്ടില്ലാത്ത നടപടികൾ അപ്രായോഗിക്കാമെന്നു കണ്ട് ഞാൻ തന്നെ തള്ളിയതായി ഗവർമെന്റിനെ അറിയിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
(10) മിസ്റ്റർ ഹിച്ച്കോക്ക് സ്വന്തമായി അന്വേഷണങ്ങൾ നടത്താൻ നാളെ ഏറനാട്ടേക്കു പോകുന്നുണ്ട്. ഞാനും അദ്ദേഹത്തോടൊപ്പം പോകാമെന്ന് നിർദ്ദേശം വച്ചതാണെങ്കിലും, ഇത്ര അനിശ്ചിതത്വമുള്ള സാഹചര്യത്തിൽ ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ചു അവിടെ കാണുന്നത് (അദ്ദേഹമില്ലാതെ എനിക്ക് ഒറ്റയ്ക്ക് കാര്യമായൊന്നും ചെയ്യാനാകില്ല.) കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം എന്ന് ഞങ്ങൾ രണ്ടുപേരും .കരുതുന്നു. ചെറിയൊരു ശുഭ സൂചനയെങ്കിലും നൽകുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അറിയിക്കാൻ ഉണ്ടാകുമെന്ന് ഞങ്ങൾ രണ്ടുപേർക്കും പ്രതീക്ഷയില്ല. അദ്ദേഹം ഈ കത്ത് കാണുകയും ഞാൻ ഇതിൽ പറയുന്ന കാര്യങ്ങളുമായി യോജിക്കുകയും ചെയ്യുന്നുണ്ട്. തീർച്ചയായും ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏൽക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
<br /></div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
(11) മിസ്റ്റർ ടോട്ടൻഹാമിന് ഇപ്പോൾ വടക്കേ മലബാറിൽ നിന്ന് വിടുതൽ കൊടുക്കുന്നത് അനുചിതമാണെന്ന് പറയാൻ ഞാൻ .ആഗ്രഹിക്കുന്നു. ഞാൻ ഒരു പക്ഷെ പാലക്കാട്ടെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ മിസ്റ്റർ റൗളിയെ വടക്കേ മലബാർ നോക്കാൻ ഏൽപ്പിച്ച് മിസ്റ്റർ ടോട്ടൻഹാമിനെ അദ്ദേഹത്തിന്റെ റിസർവ്വ് പോലീസിനോടൊപ്പം തെക്കേ മലബാറിലേക്ക് കൊണ്ടു വന്നേക്കാം.</div>
<div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
<br /></div>
</div>
</div>
brighthttp://www.blogger.com/profile/06076444687749940392noreply@blogger.com0